Latest News

ന്യൂഡൽഹി∙ പുതിയ കേന്ദ്രമന്ത്രിസഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നു പ്രാതിനിധ്യം കുറവ്. രണ്ടാം യുപിഎ മന്ത്രിസഭയിൽ 9 മന്ത്രിമാരുണ്ടായിരുന്ന തമിഴ്നാടിന് രണ്ടാം മോദി മന്ത്രിസഭയിൽ ഒറ്റ മന്ത്രിപോലുമില്ല. ആന്ധ്രപ്രദേശിനും സ്ഥിതി വ്യത്യസ്തമല്ല.
ബിജെപി എഐഎഡിഎംകെ സഖ്യത്തിന് ഒറ്റ സീറ്റ് മാത്രമാണ് തമിഴ്നാട്ടിൽ നേടാനായത്. 37 സീറ്റിൽ ഡിഎംകെ കോൺഗ്രസ് സഖ്യമാണ് വിജയിച്ചത്. തമിഴ്നാട്ടിൽ നിന്നും ഒറ്റ മന്ത്രിമാരെപ്പോലും നിയമിക്കാത്തതിലൂടെ എഐഡിഎംകെയെ മാത്രമല്ല തമിഴ്നാടിനെ പൂർണമായും തള്ളിക്കളഞ്ഞതാണ് സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.എസ്.അളഗിരി പറഞ്ഞു. നിർമല സീതാരാമൻ, എസ്. ജയശങ്കർ എന്നിവർ കേന്ദ്രമന്ത്രിമാരാണെങ്കിലും തമിഴ്നാടുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ഒറ്റ ബിജെപി നേതാവിനെപ്പോലും രാജ്യസഭ വഴി മന്ത്രിയാക്കാൻ ബിജെപി തയാറായില്ല. കേന്ദ്രസർക്കാറിന് തമിഴ്നാടുമായി യാതൊരു ബന്ധവുമില്ല. എങ്ങനെയാണ് സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുക എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ കാബിനറ്റ് പൂർണമായിട്ടില്ലെന്നും വൈകാതെ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ പ്രതികരണം. ആന്ധ്രാപ്രദേശിനും കേന്ദ്രസർക്കാരുമായി ബന്ധമില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2016ൽ രാജ്യസഭയിലൂടെ തിരഞ്ഞെടുത്ത ഒറ്റ എംപി മാത്രമാണ് ബിജെപിക്ക് ആന്ധ്രയിലുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് ഒരു സീറ്റുപോലും നേടാൻ ബിജെപിക്കായില്ല.

യുപിഎയുടെ കാലത്ത് കോൺഗ്രസിന് 30ലധികം എംപിമാരും ഏഴ് മന്ത്രിമാരും അവിഭക്ത ആന്ധ്രയിലുണ്ടായിരുന്നു. വിഭജനത്തിനു ശേഷം വന്ന തെലങ്കാനയിൽ നാല് സീറ്റിൽ ബിജെപി ജയിച്ചു. എന്നാൽ ഇവിടെയും കാബിനറ്റ് മന്ത്രിമാരില്ല. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽ പെട്ട ആരും കേന്ദ്രമന്ത്രി സഭയിലില്ലെന്നതും രാഷ്ട്രീയ രംഗത്തുള്ളവരെ നിരാശരാക്കുന്നു.

വളരെ കുറച്ച് എംപിമാർ മാത്രമെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിക്കുള്ളു. എന്നാൽ മികച്ച പരിഗണനയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയതെന്ന് കേരള ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഒറ്റ സീറ്റ് പോലും ഇല്ലാതിരുന്നിട്ടും കേരളത്തിൽനിന്നും വി.മുരളീധരനെ മന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മുരളീധരൻ. കൂടുതൽ സീറ്റ് നേടാനായ കർണാടകയിൽനിന്നു മാത്രമാണ് മൂന്ന് മന്ത്രിമാരുള്ളത്. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.

അവശ നിലയിൽ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ കിടന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രൻ ചുള്ളിക്കാട്. ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാ ണ് ഇക്കാര്യം പുറംലോകം അറിയുന്നത്. നടന്‍ സലീം കുമാര്‍ വഴി ബാലചന്ദ്രന്‍ ചുള്ളി ക്കാടിനെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചുവെന്നും എന്നാൽ സഹോദരനെ ഏറ്റെടു ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.

ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുക യായി രുന്ന കാൻസർ രോഗിയായ ഇയാളെ പറവൂര്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റി. കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതി മന്ദി രത്തിലാണ് ജയചന്ദ്രന്‍ ഇപ്പോഴുള്ളത്. വെളിച്ചം അഗതി മന്ദിരത്തിലെ പരിചരണവും ഭക്ഷണവും മൂലം ജയചന്ദ്രന്റെ ആരോ ഗ്യനിലയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്ക മുള്ള ബന്ധുക്കള്‍ ജയചന്ദ്രനെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കുമെന്ന് അറിയിച്ചു.

അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്യപരമായ നിരവധി സാമൂഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുള്ള കവിക്ക് അങ്ങനെ പറയാൻ സാധി ക്കില്ലെന്നും സന്ദീപ് കുറിക്കുന്നു.

എന്നാൽ കുടുംബാംഗങ്ങളുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളി ക്കാട് പറഞ്ഞു. സഹോദരന്‍ ഈ അവസ്ഥയിൽ തെരുവിൽ എത്തിയത് ഇന്നലെ മാത്ര മാണ് താന്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെ ടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

അഷിതയുടെ കാര്യത്തിൽ പൊട്ടിത്തെറിച്ചത് കുട്ടിക്കാലം മുതലേ അവരുമായി അഗാ ധമായ മാനസിക ബന്ധമുള്ളത് കൊണ്ടാണ്. കുടുംബാംഗങ്ങളുമായി ആ ബന്ധമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കിലും വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. തനിക്കതിന് തന്റേതായ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളകോൺഗ്രസിലെ ഇരുവിഭാഗത്തിന്റയും അടി തീർക്കാൻ സഭ ഇടപെടുന്നു. സമവായമുണ്ടാക്കാൻ കത്തോലിക്കാ സഭാ നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. പി ജെ ജോസഫും ജോസ് കെ മാണിയുമായി ചില ബിഷപ്പുമാർ ചർച്ച നടത്തിയതായാണ് വിവരം. കേരളകോൺഗ്രസിന്‍റെ പാ‍ർലമെന്‍ററി പാർ‍ട്ടി യോഗം അടുത്തയാഴ്ച അവസാനം ചേർന്നേക്കും. യോഗത്തിന് മുന്നോടിയായി സമവായമുണ്ടാക്കാനല്ല ശ്രമങ്ങളാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുമ്പോഴും അനുരഞ്ജനത്തിന് ജോസ് കെ മാണിയും തയ്യാറാണ്. യറിംഗ് കമ്മിറ്റിയും പാർലമെന്‍ററി പാർട്ടി യോഗവും വിളിച്ച ശേഷം സംസ്ഥാനകമ്മിറ്റി വിളിക്കാമെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശത്തുള്ള മോൻസ് ജോസഫ് അ‍ഞ്ചിന് എത്തും. ആറാം തീയതി എറണാകുളത്ത് വച്ച് പാർലമെന്‍ററി പാർട്ടി യോഗം വിളിക്കാമെന്നാണ് നിർദ്ദേശം. അതിന് മുൻപ് ഏകദേശ ധാരണയുണ്ടായില്ലെങ്കിൽ പാ‍ർലമെന്‍ററി പാർ‍ട്ടിയിലെ നാടകങ്ങൾ പാർട്ടിയുടെ ഭാവി നിശ്ചയിക്കും.

നടന്‍ കുഞ്ചാക്കോ ബോബന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാന്‍ലി ജോസഫിനെയാണു (75) ആണ് പ്രതി. മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം 2018 ഒക്ടോബര്‍ 5നു പാതിരാത്രിയാണു സംഭവം ഉണ്ടായത്. കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ചാക്കോ അടക്കം എട്ട് സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്.

വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

വിയ്യൂർ ജയിലിന് സ്വന്തമായി ടിവി ചാനൽ. വാർത്തകൾ വായിക്കാനും എഡിറ്റ് ചെയ്യാനും തടവുകാർ. ഫ്രീഡം ചാനലിലൂടെ ആഴ്ചയില്‍ രണ്ട് ദിവസം തടവുകാര്‍ക്ക് വാര്‍ത്തകളും വിശേഷങ്ങളും കാണാം. ഇന്ത്യയില്‍ ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്. ഒന്നരക്കോടി രൂപയുടെ ഹൈടെക് അടുക്കള ഒരുക്കിയും വിയ്യൂർ ജയിൽ ശ്രദ്ധ നേടിയിരുന്നു.

തടവുകാര്‍ നിര്‍മ്മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍, കോമഡി ഷോ, മിമിക്രി എന്നിവയും ഇതോടൊപ്പമുണ്ട്. മൂന്ന് മാസം മുമ്പാണ് ഫ്രീഡം ചാനല്‍ സംപ്രേഷണം തുടങ്ങിയത്. ടിവി കാണുന്നതിന് തടവുകാര്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ക്യാമറയ്ക്ക് പിന്നിലും സാങ്കേതിക വൈദഗ്ധ്യമുളള തടവുകാര്‍. എഡിറ്റിംഗിനായി പ്രത്യേക സംഘം വേറെ. തടവുകാരുടെ നിയമ സംബന്ധമായ സംശയങ്ങള്‍ക്ക് ജയില്‍ അധികൃതര്‍ മറുപടി നല്‍കുന്ന ലോ പോയൻറാണ് മറ്റൊരു ആകര്‍ഷണം. മൊത്തത്തിൽ പറഞ്ഞാൽ ജയിൽ വിഷയങ്ങളെല്ലാം ചാനലിൽ ച‍ർച്ചയാവുന്നുണ്ട്.

തടവുകാര്‍ക്ക് ഫ്രീഡം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളെ പ്രതികരണം അറിയിക്കുന്നതിന് എല്ലാ ബ്ലോക്കുകളിലും ഫ്രീഡം ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. ഫ്രീഡം ചാനലിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതോടെ ജയിലിന് പുറത്തിറങ്ങിയാലും നല്ലൊരു വരുമാനമാർഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് തടവുകാർ.

അടിവസ്ത്രം ഇടാറില്ലേയെന്ന് ചോദിച്ചയാള്‍ക്ക് നടി അനുമോള്‍ ചുട്ട മറുപടി നല്‍കി. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ദൃശ്യ രഘുനാഥ്, അര്‍ഥന, ഷൈന്‍ ടോം ചാക്കോ എന്നീ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

ഇതിനുപിന്നാലെ നടി അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോവിനാണ് അശ്ലീല കമന്റ് വന്നത്. ഈയടുത്ത് അനുമോള്‍ യൂട്യൂബില്‍ ആരംഭിച്ച വ്‌ളോഗിംഗ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിന്റെ ഭാഗമായി ചിതറാല്‍ റോക്ക് ജൈന ക്ഷേത്രത്തിലെത്തിയപ്പോഴുള്ള ചിത്രമാണ് അനു പങ്കുവെച്ചിരുന്നത്.

ഒരു കരിങ്കല്‍ ഇരിപ്പിടത്തില്‍ പുറംതിരിഞ്ഞ് അനു കിടക്കുന്ന ചിത്രമാണ്. ഇതിന് താഴെയാണ് കമന്റ് വന്നത്. അടിവസ്ത്രം ഇടാറില്ലേയെന്നും നാട്ടുകാരെ കാണിക്കാന്‍ എടുത്ത ഫോട്ടോയാണോ എന്നും. തനിക്കൊക്കെ ഒരു ജെട്ടി ഇട്ടുകൂടെ എന്നുമാണ് കമന്റ്.

അനു നല്‍കിയ മറുപടിയിങ്ങനെ… കാണിച്ച് ഇടാറില്ലയെന്നും ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ച് ആണോ കിടക്കാറെന്നുമായിരുന്നു അനുമോള്‍ പറഞ്ഞത്.

 

View this post on Instagram

 

At Chitharal Rock Jain Temple. @rajeevanfrancis click.

A post shared by Anumol (@anumolofficial) on

 
ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ പിതാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.ശിവാജി എന്നയാളാണ് ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാതായതായും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പതിനേഴുകാരിയായ വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടി ആറ് മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. നീല ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നും അതിനായി നമ്പറും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

ശിവാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ മകൾ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ് അവൾ വീട്ടിൽ എത്തിയിട്ടില്ല സ്റ്റേഷനിൽ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാർ ആണ് ധരിചിരിക്കുന്നത്… വിവരം കിട്ടുന്നവർ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക

ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് പത്തുവിക്കറ്റിന് തകര്‍ത്തു . 137 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ കീവീസ് മറികടന്നു . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നുപേര്‍ക്ക് മാത്രം .

ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺ‍റോയും മറികടന്നു. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പന്തെടുത്ത കീവികളെല്ലാം വിക്കറ്റെടുത്തു .

മറ്റൊരു പോരാട്ടത്തിൽ അഫ്ഗാൻ എതിരെ ഓസീസിനും ഏഴ് വിക്കറ്റ് ജയം. ഓപ്പണർ ആരോൺ ഫിഞ്ചിന്റെയും ഡേവിഡ് വാർണറുടേയും അർധസെഞ്ചുറികളുടെ മികവിലാണ് ഓസീസിന്റെ ജയം. അഫ്ഗാനിസ്ഥാനുയർത്തിയ 208 റൺസ് വിജയലക്ഷ്യം ഓസീസ് 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒസീസ് മറികടന്നു. വാർണർ 89 റൺസോടെ പുറത്താവാതെ നിന്നു.

അർധസെ‍ഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്റ്റീവ് സമിത്ത് എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 49 പന്തിൽ 66 റൺസെടുത്ത ഫിഞ്ചിനെ അഫ്ഗാൻ നായകൻ ഗുൽബാദിൻ നായിബാണ് പുറത്താക്കിയത്. ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 96 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഉസ്മാൻ ഖവാജയും പുറത്തായി. 20 പന്തിൽ ഒരു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഖവാജയെ റാഷിദ് ഖാൻ എൽബിയിൽ കുരുക്കി. മൂന്നാം വിക്കറ്റിൽ സ്മിത്തും വാർണറും 49 റൺസ് കൂട്ടിച്ചേർത്തു. 18 റൺസെടുത്ത സ്മിത്തിന്റെ വിക്കറ്റ് മുജീബുർ റഹ്മാനാണ്. നാല് റൺസെടുത്ത് മാക്സ്‌വെൽ പുറത്താവാതെനിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധസെഞ്ചുറി നേടിയ നജീബുല്ല സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു.

റഹ്മത്ത് ഷാ (60 പന്തിൽ 43), ഹഷ്മത്തുല്ല ഷാഹിദി (34 പന്തിൽ 18), ക്യാപ്റ്റൻ ഗുൽബാദിൻ നായിബ് (33 പന്തിൽ 31), റാഷിദ് ഖാൻ (11 പന്തിൽ 27), മുജീബുർ റഹ്മാൻ (ഒൻപതു പന്തിൽ 11) എന്നിവരും അഫ്ഗാൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർമാരായ മുഹമ്മദ് ഷെഹ്സാദ് (പൂജ്യം), ഹസ്രത്തുല്ല സസായ് (പൂജ്യം), മുഹമ്മദ് നബി (ഏഴ്), ദൗലത്ത് സദ്രാൻ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിൻസ്, ആദം സാംപ എന്നിവർ മൂന്നും മാർക്കസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റ് സ്വന്തമാക്കി. മിച്ചൽ സ്റ്റാർക്കിനാണ് ഒരു വിക്കറ്റ്.

പകുതിയോളം താരങ്ങൾ ഓസീസിനു മുന്നിൽ പത്തിമടക്കിയെങ്കിലും രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകളുടെ കരുത്തിലാണ് അഫ്ഗാൻ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. അഞ്ചു റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമാക്കിയ അഫ്ഗാൻ ഇന്നിങ്സിന് മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ – ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് അടിത്തറയിട്ടത്. രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ക്രീസിൽ ഒരുമിച്ച ഈ സഖ്യം 14–ാം ഓവറിന്റെ മൂന്നാം പന്തിലാണ് പിരിഞ്ഞത്. ഷാഹിദിയെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്.

20–ാം ഓവറിൽ റഹ്മത്ത് ഷായെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് സാംപ വീണ്ടും ആഞ്ഞടിച്ചു. 60 പന്തിൽ ആറു ബൗണ്ടറി സഹിതം 43 റൺസായിരുന്നു ഷായുടെ സമ്പാദ്യം. രണ്ടു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും മുഹമ്മദ് നബി റണ്ണൗട്ടായതോടെ അഞ്ചിന് 77 റൺസ് എന്ന നിലയിലായി അഫ്ഗാൻ. ഇതിനു ശേഷമായിരുന്നു അഫ്ഗാൻ ഇന്നിങ്സിനു ബലം പകർന്ന നായിബ് – സദ്രാൻ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 83 റൺസാണ് അഫ്ഗാൻ സ്കോർ ബോർഡിൽ ചേർത്തത്.

12.5 ഓവർ ക്രീസിൽനിന്നാണ് ഇവരുടെ സഖ്യം 83 റൺസെടുത്തത്. ഇരുവരും ചേർന്ന് അഫ്ഗാനെ അനായാസം 200 കടത്തുമെന്ന തോന്നലുയർന്നെങ്കിലും 34–ാം ഓവർ ബോൾ ചെയ്ത മാർക്കസ് സ്റ്റോയ്നിസ് തിരിച്ചടിച്ചു. ഈ ഓവറിന്റെ ആദ്യ പന്തിൽ ഗുൽബാദിൻ നായിബിനെയും അഞ്ചാം പന്തിൽ നജീബുല്ലയെയും സ്റ്റോയ്നിസ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിച്ചു. 33 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 31 റണ്‍സായിരുന്നു നായിബിന്റെ സമ്പാദ്യം. സദ്രാൻ 49 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 51 റൺസെടുത്തു. സാംപയുടെ പന്തിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും ചേർന്നു നേടിയ 22 റൺസ് ഉൾപ്പെടെയാണിത്.

എന്നാൽ അവിടുന്നങ്ങോട്ട് ട്വന്റി20 ശൈലിയിൽ തകർത്തടിച്ച റാഷിദ് ഖാനും മുജീബുർ റഹ്മാനും ചേർന്നാണ് അഫ്ഗാൻ സ്കോർ 200 കടത്തിയത്. റാഷിദ് 22 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13 റൺസുമായി പത്താമനായി പുറത്തായി. ദൗലത്ത് സദ്രാൻ (നാല്), ഹമീദ് ഹസ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഹോട്ടൽ മുറിയിൽ കാമുകിയുമൊത്താണ് ജൈറോ ഭാര്യയുടെ പിടിയിലായത്. ഭാര്യ വിധിച്ചത് വളരെ വിചിത്രമായ ശിക്ഷ.

ജൈറോയെ പൂര്‍ണ നഗ്നാക്കിയ ശേഷം തന്റെ എസ്‌യുവിന്റെ മുകളിൽ കിടത്തി. കാറോടിച്ചത് ഭാര്യ. പട്ടാപ്പകൽ നഗരം ചുറ്റിച്ചു. കണ്ടുനിന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ആദ്യം അമ്പരന്നു. പിന്നാലെ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെത്തി. കാര്യമെന്തെന്ന് അറിയാതെ നിരവധി പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു. സംഭവം വലിയ വാർത്തയായതോടെ ജൈറോക്കെതിരെ നഗ്നത പ്രദർശിപ്പിച്ചതിന് പൊലീസ് കേസെടുത്തു.

ബാരാൻക്വില നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് ജൈറോ കാമുകിയുമൊത്ത് ഭാര്യയുടെ മുന്നിൽപ്പെട്ടത്. പിന്നാലെ ഭാര്യയുടെ കാലിൽ വീണ് ജൈറോ മാപ്പപേക്ഷിച്ചു. ഏറെ നേരത്തെ വഴക്കിന് ശേഷം ഉപാധികളോടെ മാപ്പ് നൽകാമെന്ന് ഭാര്യ സമ്മതിച്ചു. തന്റെ വാഹനത്തിന് മുകളിൽ നഗ്നനായി കയറണമെന്ന നിബന്ധനയാണ് ഭാര്യ മുന്നോട്ടുവെച്ചത്.

നിബന്ധന അംഗീകരിച്ച ജൈറോ നഗരം ചുറ്റേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. തൂവാല കൊണ്ട് മുഖം മറച്ച്, പൂർണ നഗ്നനായി ജൈറോ വാഹനത്തിന് മുകളിൽ കയറി. എന്നാൽ ഭാര്യ കാർ ഓടിച്ചുതുടങ്ങിയതോടെ കയ്യിൽ പിടിച്ചിരുന്ന തൂവാല പറന്നുപോയി.

 

സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു.

ഇപ്പോൾ താമസിക്കുന്ന റോഡിൽ നിന്നും ഉള്ളിലേക്കുള്ള വീടിന് പകരം മറ്റൊന്ന് വാങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ റോഡരികിലെ വീട് വാങ്ങാൻ പണം തടസമായിരുന്നു. ബാലുവിനോട് സംസാരിച്ചപ്പോൾ പണത്തിനു വിഷമിക്കേണ്ടെന്നും പണം അവന്‍ തരാമെന്നും പറഞ്ഞു. തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നും പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്ലൊരു തുക കൊടുത്തിട്ടുള്ളതായും ബാലു പറഞ്ഞു. തുക എത്രയെന്നു ബാലു പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ബാലഭാസ്കര്‍ കുറേ പണം പാലക്കാട് നിക്ഷേപിച്ചതായി പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ കോണ്‍ട്രാക്റ്റര്‍ ബാലുവിന്റെ മരണശേഷം തന്നോടു പറഞ്ഞിരുന്നു. കോണ്‍ട്രാക്റ്റര്‍ക്ക് കൊടുക്കാനുള്ള പണം നല്‍കാത്തതിനാല്‍ അയാള്‍ ഡോക്ടര്‍ക്കെതിരെ ചെറുപ്പളശേരി പൊലീസിനു പരാതി നല്‍കിയിരുന്നു. പണം നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍ പറ്റിക്കുകയായിരുന്നെന്നാണ് കോണ്‍ട്രാക്റ്റര്‍ പറഞ്ഞത്.

കോളജില്‍ പഠിക്കുന്ന കാലം മുതല്‍ വിഷ്ണു ബാലഭാസ്കറിന്റെ കൂടെയുണ്ട്. പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിയിരുന്നു. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല.

ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ല. ബാലുവിന്റെ ഭാര്യ ഇപ്പോള്‍ അവരുടെ വീട്ടിലാണ്. ഇടയ്ക്ക് അവിടെ പോയപ്പോള്‍ പാലക്കാടുള്ള ഡോക്ടറുടെ ഭാര്യ ആ വീട്ടില്‍വന്നു താമസിക്കുന്നതായി മനസിലായി. അതു ചോദ്യം ചെയ്തതിനുശേഷം ആ വീട്ടിലേക്ക് പോയിട്ടില്ല. ബാലുവിന്റെ പേര് ഒന്നിലേക്കും വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ല. പക്ഷേ അപകടത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുവരണം.

RECENT POSTS
Copyright © . All rights reserved