Latest News

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പടം കൊള്ളില്ല, കാശ് പോയി എന്ന് കമന്റിട്ട വിരുതന് മറുട്രോൾ നൽകി വായടപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രം തട്ടുംപുറത്ത് അച്യുതൻ എന്ന സിനിമയെക്കുറിച്ച് ഒരാൾ ഒരു സിനിമാഗ്രൂപ്പിൽ ഇട്ട പോസ്റ്റിന് താഴെയാണ് ഹിഷാം എന്ന യുവാവ് പടം കൊള്ളില്ല കാശ് പോയി എന്ന് ഇട്ടത്.

ഇറങ്ങാത്ത പടത്തിന്റെ റിവ്യൂ ഇട്ട കമന്റിന്റെ സ്ക്രീൻഷോട്ട് വൈറലാകാൻ അധികം സമയം വേണ്ടിവന്നില്ല. സ്ക്രീൻഷോട്ട് സംവിധായകന്റെ കയ്യിലുമെത്തി. സിനിമയെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചയാൾക്ക് അതേ നാണയത്തിൽ തന്നെ ലാൽജോസ് മറുപടി നൽകി. “അച്യുതൻ റിലീസായി എന്നു കരുതി പാവം. ഹിഷാമേ നാളെ പടം കാണണേ” എന്നുപറഞ്ഞ് സ്ക്രീൻഷോട്ട് സഹിതം ലാൽജോസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോബോബൻ–ലാൽജോസ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ. ഗ്രാമീണപശ്ചാതലത്തിലുള്ള സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു

പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു

വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു

പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്

 കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ

സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ‍ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.

മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.‍ മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.

അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.

കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു

കോഴിക്കോട്ടേക്ക് പോകേണ്ട 185 യാത്രക്കാർ അബുദാബി വിമാനത്താവളത്തിൽ പത്തു മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 12.20ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 348 വിമാനമാണ് ഇതുവരെ യാത്രപുറപ്പെടാൻ കഴിയാതെ യാത്രക്കാർ വലയുന്നത്.

ബോഡിങ് പാസ്സ് നൽകിയ ശേഷം വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറിന്റെ പേരിൽ യാത്ര റദ്ദാക്കിയത്. യാത്രക്കാരെ രാത്രിയിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ താമസിപ്പിച്ചു. രാവിലെ എട്ടരയോടെ പുറപ്പെടും എന്നു പറഞ്ഞ് യാത്രക്കാരെ ഏഴുമണിയോടെ വിമാനത്താവളത്തിൽ വീണ്ടും എത്തിച്ചെങ്കിലും ഇതുവരെ യാത്ര പുറപ്പെടാൻ കഴിഞ്ഞിട്ടില്ല. വൻ തുക ടിക്കറ്റിനു നൽകിയ യാത്രക്കാർക്കാണ് ഈ ദുർഗതി.

ഷൂട്ടിങിനായി നാഗര്‍കോവിലിലെത്തിയ നടിയെ തടഞ്ഞുവച്ചു. ലോഡ്ജ് ജീവനക്കാരനാണ് വാടക മുഴുവന്‍ നല്‍കിയില്ല എന്നാരോപിച്ച് നടി മഞ്ജു സവേര്‍കറിനെ തടഞ്ഞുവച്ചത്. തന്റെ മുറിയിലെ ബെഡ്ഷീറ്റൊന്നും മാറ്റി വിരിച്ചില്ല, വൃത്തിയാക്കില്ല എന്നൊക്കെ പറഞ്ഞ് നടി പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടി റൂം വെക്കേറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.

ലോഡ്ജിലെ വാടക മുഴുവന്‍ തന്നില്ല എന്നും, നിര്‍മാതാവിനെ വിളിച്ച് അറുപതിനായിരം രൂപ സെറ്റില്‍ ചെയ്തതിന് ശേഷം പുറത്ത് പോയാല്‍ മതിയെന്നായിരുന്നു ലോഡ്ജ് ജീവനക്കാരുടെ പക്ഷം. പിന്നീട് വാക്ക് തര്‍ക്കം നടക്കുകയും നടി കരയാന്‍ തുടങ്ങുകയും ചെയ്തതോടെ ആളുകള്‍ കൂടാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസ് എത്തി, നിര്‍മാതാവിനെയും വിളിച്ചുവരുത്തി പണം കൊടുത്ത് പ്രശ്‌നം ഒഴിവാക്കുകയായിരുന്നു.

മുംബൈ: ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചു തനിക്കു ഭയമാണെന്നു നടൻ നസറുദ്ദീൻ ഷാ. കുട്ടികളെ വളഞ്ഞു നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളതെന്നും ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നിരിക്കുകയാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെക്കുറിച്ചോർത്തു ഞാൻ ഭയപ്പെടുന്നു. രോഷാകുലരായ ആൾക്കൂട്ടം കുട്ടികളുടെ ചുറ്റുംകൂടി നീ ഹിന്ദുവാണോ അതോ മുസ്ലീമാണോ എന്നു ചോദിക്കുന്നത് ഞാൻ സങ്കൽപ്പിക്കാറുണ്ട്. എന്‍റെ കുട്ടികൾക്ക് ആ ചോദ്യത്തിന് ഉത്തരമുണ്ടാവില്ല. കാരണം അവർ മതം പഠിച്ചിട്ടില്ല. ഇന്ത്യൻ സമൂഹത്തിൽ വിഷം പടർന്നുകൊണ്ടിരിക്കുകയാണ്. ആ പിശാചിനെ പിടിച്ചു വീണ്ടും കുപ്പിയിൽ അടയ്ക്കാൻ വളരെ അധികം ബുദ്ധിമുട്ടേണ്ടി വരും- നസറുദ്ദീൻ ഷാ പറഞ്ഞു.

നിയമം കൈയിലെടുക്കുന്നവർക്ക് ഇന്ന് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും പോലീസുകാരന്‍റെ മരണത്തേക്കാൾ പശുവിനാണ് ഇന്ത്യയിൽ പ്രാധാന്യം ലഭിക്കുന്നതെന്നും ബുലന്ദ്ഷഹർ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് 15 പേര്‍ മരിച്ചത്. നിരവധിപേര്‍ ചികിത്സതേടി. സംഭവത്തില്‍ പോലീസിന്റെ വെളിപ്പെടുത്തലിങ്ങനെ..

Image result for chamarajanagar-temple-tragedy

കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലാണ് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന കൊല ഉണ്ടായത്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.chamarajanagar-poisonക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Image result for chamarajanagar-temple-tragedy

പ്രസാദം കഴിച്ച 180 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും പ്രതികള്‍ക്കെതിരെ ചുമത്തിയതായും പോലീസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പോലീസ് വെളിപ്പെടുത്തുന്നു.womenകീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൂട്ട കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഐജി ശരത് ചന്ദ്ര പറയുന്നു.karnatakaക്ഷേത്രത്തിന്റെ പണം മഹാദേവ സ്വാമിയും കൂട്ടരും അപഹരിക്കുന്നുവെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. 2017 ഏപ്രില്‍ വരെ മഹാദേവ സ്വാമിയുടെ അധീനതയിലായിരുന്നു ക്ഷേത്രം. വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വിശ്വാസികളുടെയും ഗ്രാമവാസികളുടെയും ട്രസ്റ്റ് രൂപീകരിച്ച് ഭരണം അവര്‍ ഏറ്റെടുക്കുകയായിരുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.

റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.

ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.

ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.

ഗായകന്‍ യേശുദാസ് മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററോട് കാണിച്ച അന്യായങ്ങള്‍ വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ എസ്. രാജേന്ദ്രബാബു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് യേശുദാസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ ദേവരാജന്‍ മാഷിനെ രോഗശയ്യലില്‍ വരെ കൊണ്ടെത്തിച്ചെന്നാണ് രാജേന്ദ്ര ബാബു സഫാരി ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ പറയുന്നത്. ദേവരാജന്‍ സിനിമ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്ന ഗായികയ ലതികയുടെ സഹോദരന്‍ കൂടിയായ രാജേന്ദ്രബാബുവിന് ദേവരാജന്‍ മാഷുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. മാഷ് തന്നെ തന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും രാജേന്ദ്രബാബു പറയുന്നുണ്ട്.

മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുക എന്നത് ദേവരാജന്‍ മാഷിന്റെ ആഗ്രഹമായിരുന്നു. ആ സമയം സിനിമ സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ആഘോഷത്തിനു പിന്നില്‍ മാഷിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. പരിപാടിയില്‍ നിന്നും കിട്ടുന്ന വരുമാനം അവശതയനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുക; രാജേന്ദ്ര ബാബു പറയുന്നു.

ഈ സംഗീത പരിപാടിയിലെ പ്രധാനിയായി നിശ്ചയിച്ചിരുന്നത് യേശുദാസിനെയായിരുന്നു. എന്നാല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ യേശുദാസ് തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു യേശുദാസിന്റെ സന്ദേശം വരുന്നത്. അതേസമയം തന്നെ തനിക്ക് ഗള്‍ഫില്‍ ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകേണ്ടതുണ്ടെന്നും ഇവിടുത്തെ പരിപാടി മാറ്റിവയ്ക്കണം എന്നുമായിരുന്നു ആവശ്യം. ഗാനരചിയതാക്കളായ കെ ജയകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി) ബിച്ചു തിരുമല, ദേവരാജന്‍ മാഷ് എന്നിവരൊക്കെ കമ്മിറ്റി യോഗത്തില്‍ ഉണ്ടായിരുന്നു. യേശുദാസിന്റെ സന്ദേശം വായിച്ചതോടെ ദേവരാജന്‍ മാഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചു. ആ വീഴ്ച്ചയില്‍ ഏറെനാള്‍ രോഗശയ്യയില്‍ മാഷിന് കഴിയേണ്ടി വന്നുവെന്നും രാജേന്ദ്ര ബാബു പറയുന്നു.

ആരോഗ്യം വീണ്ടെടുത്ത് ദേവരാജന്‍ മാഷ് തിരിച്ചെത്തിയതിനു പിന്നാലെ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായിരുന്ന നൗഷാദ് അലി ക്യാപ്റ്റനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന രീതിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ വരുമാനവുമായി ബന്ധപ്പെട്ടാണ് യേശുദാസില്‍ നിന്നും ദേവരാജന്‍ മാഷിന് അടുത്ത തിരിച്ചടി കിട്ടുന്നതെന്നു രാജേന്ദ്രബാബു. പരിപാടിയില്‍ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാര്‍ക്കായി ഉപയോഗിക്കാനായിരുന്നു മാഷിന്റെ ലക്ഷ്യം. പരിപാടിയുടെ ഓഡിയോ വീഡിയോ അവകാശം വാങ്ങുന്നതിന്‍ പ്രകാരം ജോണി സാഗരിക 16 ലക്ഷം രൂപ നല്‍കാന്‍ തീരുമാനം ഉണ്ടായിരുന്നതാണ്. എന്നാല്‍ ഓഡിയോ വീഡിയോ അവകാശം തനിക്ക് തന്നെ വേണമെന്ന് യേശുദാസ് നിര്‍ബന്ധം പിടിക്കുകയും തനിക്കത് കിട്ടാത്ത പക്ഷം പരിപാടിയുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അറിയിച്ചതോടെ മറ്റൊരു വഴിയില്ലാതായി. ജോണി സാഗരിക 16 ലക്ഷം നല്‍കാമെന്നു സമ്മതിച്ചിടത്ത് യേശുദാസ് അവകാശം വാങ്ങിയെടുത്തത് വെറും എട്ടു ലക്ഷം രൂപയ്ക്കായിരുന്നുവെന്നും രാജേന്ദ്രബാബു പറയുന്നു.

പറഞ്ഞ തുക മുഴുവന്‍ നല്‍കാനും യേശുദാസ് തയ്യാറായില്ലെന്ന വെളിപ്പെടുത്തലും രാജേന്ദ്രബാബു നടത്തുന്നുണ്ട്. ഈ പരിപാടി നടത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് യേശുദാസ് ദേവരാജന്‍ മാഷെ കാണാന്‍ എത്തുന്നത്. അന്ന് പറഞ്ഞതുപോലെയൊന്നും ചെയ്യാന്‍ പറ്റുന്നില്ല മാഷേ, സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട് ഇത് സ്വീകരിക്കണമെന്നു പറഞ്ഞ് ഒരു കവര്‍ മാഷിനു നേരെ നീട്ടി. ഒന്നും മിണ്ടാതെ കവര്‍ വാങ്ങി തുറന്നു നോക്കുമ്പോള്‍ രണ്ട് ലക്ഷം രൂപയുടെ ചെക്ക്. യേശുദാസ് മാഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്ത് അദ്ദേഹം യേശുദാസിനെ വിളിച്ചു. പോകുമ്പോള്‍ ആ കവര്‍ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, അത് സാഹായിക്കും എന്നു പറഞ്ഞ് മാഷ് തന്റെ മുറിയിലേക്ക് പോവുകയായിരുന്നുവെന്നും രാജേന്ദ്രന്‍ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ദേവരാജന്‍ മാസ്റ്ററുടെ ഭാര്യക്ക് അറിവുള്ളതാണെന്നും എസ് രാജേന്ദ്ര ബാബു പറയുന്നു.

വനിതാ എസ്ഐയുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു കുഞ്ഞിന് പുനർജന്മം. കർഷകനായ സന്തോഷ് സിങിന്റെ ഗർഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിച്ചെന്ന വിവരത്തെ തുടർന്നാണ് മധ്യപ്രദേശിലെ കഠ്നി ജില്ലയിലെ വനിതാ എസ്ഐ കവിതാ സാഹ്നി എത്തിയത്. കാണാൻ കഴിഞ്ഞത് തൊഴുത്തിൽ തൂങ്ങിനിൽക്കുന്ന ലക്ഷ്മിയെയും പൊക്കിൾക്കൊടിയിൽ തൂങ്ങിയാടി കരയുന്ന നവജാത ശിശുവിനെയുമാണ്. അമ്മയുടെ മരണത്തിനിടയിൽ ജനിച്ച ആ പെൺകുഞ്ഞിനെ കൊടും തണുപ്പിൽ നിന്നു രക്ഷിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്.

തുണികൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവച്ച കവിത 108 ആംബുലൻസ് വിളിച്ചു. തുടർന്ന് ആംബുലൻസിലെ ജീവനക്കാരുടെ സഹായത്തോടെ പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ആശുപത്രിയിയിലെത്തിച്ചു. എട്ടു മാസം വളർച്ചയുള്ള കുഞ്ഞ് രക്ഷപ്പെടുമെന്നു ഡോക്ടർമാർ അറിയിച്ചു. പല മരണങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിക്കുന്നതായിരുന്നെന്നു കവിത പറഞ്ഞു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ മുപ്പത്തിയൊന്നുകാരി ബേബി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പുലർച്ചെ മൂന്നുമണിയോടെയാണ് കൊലപാതകം നടന്നത്. രണ്ടു കുട്ടികളുണ്ട്

RECENT POSTS
Copyright © . All rights reserved