Latest News

കൊച്ചി: മഴ ഇപ്പോഴു ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്കവരും വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ്. ഇിതിനെട നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വീട്ടില്‍ വെള്ളം കയറി. വീട്ടില്‍ കഴുത്തറ്റം വെള്ളമാണെന്ന് സോഷ്യല്‍മീഡിയയിലൂടെ ഇന്നലെ ധര്‍മ്മജന്‍ അറിയിച്ചിരുന്നു. വഞ്ചിയില്‍ താനും കുടുംബവും വീട്ടില്‍നിന്ന് രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.

പത്തനംതിട്ട: പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ടയില്‍ നേവി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപേരാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

റാന്നിയിലെ ഉള്‍പ്രദേങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പ്രധാനമായും നടക്കുന്നത്. ചില സ്ഥലങ്ങളില്‍ രണ്ടാംനിലയ്ക്ക് മുകളില്‍ വെള്ളം കയറിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂനൈയില്‍ നിന്ന് കൂടുതല്‍ സൈനിക വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരും.

ആറന്മുള ഭാഗങ്ങളില്‍ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ ബോട്ടുകളെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ടോള്‍ഫ്രീ നമ്പറായ 1077ലേക്ക് വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം തേടാവുന്നതാണ്.

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു കുടുംബത്തെ കാണാതായി. പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ എട്ടുമരണമാണ് ഇന്ന് മാത്രം ഉണ്ടായത്. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ആദ്യഘട്ടത്തില്‍ പാലക്കാട് നഗരത്തിലാണ് മലമ്പുഴ ഡാമിലെ വെള്ളം കയറി വെള്ളപ്പൊക്കമുണ്ടായത്.

തൃശൂര്‍ കൂടരഞ്ഞി പഞ്ചായത്തിൽ പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ വീടുതകർന്ന് രണ്ടുപേർ മരിച്ചു. മാവൂരിനടുത്ത് ഊർക്കടവിൽ മണ്ണിടിഞ്ഞ് രണ്ടു കുട്ടികളും മരിച്ചു. വേങ്ങേരിയിൽ ഷോക്കേറ്റ് ഒരാൾ മരിച്ചതായും വിവരമുണ്ട്. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലായി മൊത്ത് അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി. കൂരാച്ചുണ്ട് പഞ്ചായത്തിലും കുറ്റ്യാടിച്ചുരത്തിലും ഉരുൾപൊട്ടലുണ്ട്. നഗരത്തിൽ രാവിലെ മുതൽ മഴയൊഴിഞ്ഞു നിൽക്കുകയാണെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല. വയനാട്ടിലേക്കുള്ള ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കുതിരാനിൽ മലയിടിഞ്ഞ് റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിനടിയിൽ ഒരു ലോറി പെട്ടെങ്കിലും ആളപായമുണ്ടായിട്ടില്ലെന്ന് ഹൈവേ പൊലീസ് അറിയിച്ചു. നിലവിൽ തൃശൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് എത്താനുള്ള വഴികൾ അടഞ്ഞിരിക്കുകയാണ്.

പത്തനംതിട്ട സീതത്തോട് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയേറിയതിനെ തുടർന്ന് തേക്കുംമൂട്, ചിറ്റാർ–86, കൊട്ടുപ്പള്ളിമല, നാലാം ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒട്ടേറെ പേരെ ദുരിതാശ്വാസ ക്യാപുകളിലേയ്ക്കു മാറ്റി.സീതത്തോട് കെആർപിഎം എച്ച്എസ്എസ്, മൂന്നുകല്ല് സെന്റ് തോമസ് എൽപി സ്കൂൾ,നാലാം ബ്ലോക്ക് മാർത്തോമ്മാ ചർച്ച്,ചിറ്റാർ–86 ജമാഅത്ത് ചർച്ച്,കോട്ടമൺപാറ ചരുവിൽ ഓഡിറ്റോറിയം,കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളി, സീതക്കുഴി കമ്മ്യൂണിറ്റി ഹാൾ, സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് തുടങ്ങിയ സ്ഥലത്താണ് ക്യാപുകൾ തുറന്നത്.

• മട്ടന്നൂർ നായ്ക്കാലിയിൽ ഉരുൾപൊട്ടൽ; പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു

• കൊട്ടിയൂർ അമ്പായത്തോട്, പന്നിയാൻമല, കോളയാട് പെരുവ എന്നിവിടങ്ങളിലും ഉരുൾപൊട്ടി

• കണ്ണവം പുഴ കരകവിഞ്ഞതോടെ പുഴയോരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

• പാനൂർ നരിക്കോട്ടുമല ഉരുൾപൊട്ടൽ ഭീഷണിയിൽ. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

• മട്ടന്നൂർ ശിവപുരം കുണ്ടേരിപ്പൊയിലിൽ 25 വീടുകളിൽ വെള്ളം കയറി

• നിലവിൽ ജില്ലയിൽ 13 ദുരിത്വാശ്വാസ ക്യാംപുകളിലായി എണ്ണൂറോളം പേർ.

പൂമലയിൽ വീടു തകർന്ന് രണ്ടു മരണം. ഉരുൾപൊട്ടലിൽ ഒരു മരണം. അതിരപ്പിള്ളിക്കടുത്ത് വെട്ടികുഴിയിൽ ഉരുൾപൊട്ടി പണ്ടാറൻപാറ രവീന്ദ്രന്റെ ഭാര്യ ലീല (62) യാണ് മരിച്ചത്.

• മാളയിലെ അന്നമനട, കുഴൂർ പഞ്ചായത്തുകൾ ഒറ്റപ്പെടുന്നു. രണ്ടിടത്തും ഹെലികോപ്റ്ററുകൾ എത്തിച്ച് നാട്ടുകാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി. കൊടുങ്ങല്ലൂർ ഭാഗത്തുമാത്രം 5000 പേർ ക്യാംപുകളിലെത്തി. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം.

• പാലക്കാട് – തൃശൂർ ദേശീയ പാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞതിനെത്തുടർന്നു പൂർണ്ണമായും ഗതാഗതം നിലച്ചു. പാലക്കാട്ടേക്ക് ഒറ്റപ്പാലം, ഷൊർണ്ണൂർ വഴിയും പോകാനാകില്ല.

• തൃശൂർ – ഷൊർണ്ണൂർ റോഡിൽ തൃശൂർ നഗരത്തിനടത്തു വിയ്യൂരിൽ വെള്ളക്കെട്ട്. ഗതാഗതം ഭാഗികമായി നിലച്ചു.

• മണ്ണുത്തിക്കടത്തു താണിപ്പാടത്തും വഴക്കുംപാറയിലും മണ്ണിടിച്ചിൽ. പീച്ചി കനാലിലേക്കു മണ്ണിടിഞ്ഞതിനാൽ വെള്ളക്കെട്ട്.

• പീച്ചി ഡാമിന്റെ ഷട്ടറുകൾ തകരാറിലായതിനെത്തുടർന്നു ഷട്ടറിന്റെ ചങ്ങലകൾ മുറിച്ചുമാറ്റി ഉയർത്തി. 31 ഇഞ്ച് ഉയർത്തിയിരുന്ന ഷട്ടർ 42 ഇഞ്ചിലേക്കാണ് ഉയർത്തിയത്.

• ചാലക്കുടി ദേശീയ പാതയിലും വെള്ളം കയറുന്നു. എറണാകുളം – തൃശൂർ ദേശീയ പാതവഴി വാഹന ഗതാഗതം ഭാഗികം മാത്രം. യാത്ര ഒഴിവാക്കണമെന്നു നിർദ്ദേശം

• തൃശൂർ നഗരത്തിലേക്കു എറണാകുളത്തുനിന്നും പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് , തൃപ്രയാർ ഭാഗത്തുനിന്നുമുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ അഭ്യർഥന.

വയനാട്ടില്‍ കാരാപ്പുഴ, ബാണാസുര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വീണ്ടും പ്രളയഭീതി. ദുരിതാശ്വാസ ക്യാംപിലുള്ളവരുടെ എണ്ണം 20071 ആയി. ഗവ. എന്‍ജിനീയറിങ് കോളജിനു സമീപം മണ്ണിടിച്ചില്‍. വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍ സാധ്യതയെത്തുടര്‍ന്ന് കല്‍പറ്റയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. കുറ്റ്യാടി ചുരം, പാല്‍ചുരം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു ഗതാഗത തടസ്സം. ബത്തേരി- മൈസൂരു റോഡില്‍ പൊന്‍കുഴിയിലുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. ഇതൊഴിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളിലെക്കാള്‍ വയനാട്ടില്‍ നിലവില്‍ കെടുതികള്‍ കുറവാണ്. മഴയുടെ ശക്തിയും ഇപ്പോള്‍ അല്‍പം കുറഞ്ഞിരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികൾ അതിഗുരുതരമായി തുടരുന്നതിനിടെ കാര്യങ്ങൾ വിലയിരുത്തുന്നതിന് അടിയന്തര മന്ത്രിസഭായോഗം ഇന്ന് ചേരും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നതും രക്ഷാപ്രവർത്തനങ്ങൾ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഉന്നതതല യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയാണ്.

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിത് വഡേക്കർ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.

1966നും 1974നും ഇടയിിൽ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതിൽ 16 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും അദ്ദേഹം ടീമിനെ നയിച്ചു. ഇടംകൈയൻ ബാറ്റ്സ്മാനായ അദ്ദേഹം ക്രീസിലെ അക്രമണകാരിയായാണ് അറിയപ്പെടുന്നത്.

തിരുവനന്തപുരം: പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ ഓഫാക്കിയത്. 1,400 ട്രാൻസ്ഫോർമറുകളാണ് ജില്ലയിൽ ഓഫാക്കിയതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂർ 110 കെവി, കുറുമാശ്ശേരി , കൂവപ്പടി 33 കെവി , തൃശുരിൽ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യൻപാറ, ഇടുക്കിയിൽ മാട്ടുപ്പെട്ടി, പത്തനംതിട്ടയിൽ റാന്നി പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറി ഉല്പാദനം നിർത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും എല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി ഗുരതാരവസ്ഥയിൽ തുടരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നത് ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദർശിച്ചു.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്പേയിയെ എയിംസിൽ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ വാജ്പേയിയുടെ ഒരു വൃക്കമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. 2009 ൽ പക്ഷാഘാതം വന്നിരുന്നു. ഇതോടെ ശാരീരികസ്ഥിതി വളരെ മോശമായി. പന്നീട് അള്‍ഷിമേഴ്സും ബാധിച്ചു. അസുഖബാധിതനായതോടെ ഏറെക്കാലമായി പൊതുവേദികളില്‍ നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയാണ് വാജ്പേയി. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവെന്ന റിക്കാർഡും വാജ്പേയിക്ക് അവകാശപ്പെട്ടതാണ്.

സ്റ്റേറ്റ് കണ്‍ട്രോൾ റൂം നന്പർ: 0471 2331639

തിരുവനന്തപുരം: 0471 2730045

നെടുന്പാശേരി വിമാനത്താവളം: 0484 3053500, 0484 2610094

രക്ഷാപ്രവർത്തനത്തിനായി വാട്സ്ആപ്പിൽ ബന്ധപ്പെടേണ്ട നന്പറുകൾ

പത്തനംതിട്ട: 8078808915

ഇടുക്കി: 9383463036

ആലപ്പുഴ: 9495003640

എറണകുളം: 7902200400

കോട്ടയം: 9446562236

പത്തനംതിട്ട

പത്തനംതിട്ട കലക്ടറേറ്റ്: 04682322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍

കോഴഞ്ചേരി: 04682222221

അടൂര്‍: 04734224826

കോന്നി: 04682240087

മല്ലപ്പള്ളി: 04692682293

റാന്നി: 04735227442

തിരുവല്ല: 04692601303

പത്തനംതിട്ടയിൽ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പോലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പോലീസ് മേധാവി- 9497996983

ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍)- 9497990028

ജില്ലാ പോലീസ് കാര്യാലയം- 04682222630

മാനേജര്‍ – 9497965289

സിഐ വനിതാ സെല്‍ – 9497987057

ക്രൈം സ്റ്റോപ്പര്‍ – 04682327914

ഡിവൈഎസ്പി പത്തനംതിട്ട – 9497990033

സിഐ പത്തനംതിട്ട- 9497987046

പത്തനംതിട്ട പോലീസ് സ്റ്റേഷന്‍- 9497980250

മലയാലപുഴ പോലീസ് സ്റ്റേഷന്‍ – 9497980253

പോലീസ് കണ്‍ട്രോള്‍ റൂം – 9497980251

ട്രാഫിക് പത്തനംതിട്ട- 9497980259

സിഐ കോഴഞ്ചേരി – 9497987047

ആറന്‍മുള പോലീസ് സ്റ്റേഷന്‍ – 9497980226

കോയിപുറം പോലീസ് സ്റ്റേഷന്‍ – 9497980232

സിഐ ചിറ്റാര്‍ – 9497987048

ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍- 9497980228

മൂഴിയാര്‍ പോലീസ് സ്റ്റേഷന്‍ – 9497980235

സിഐ പമ്പ പോലീസ് സ്റ്റേഷന്‍- 9497987049

പമ്പ പോലീസ് സ്റ്റേഷന്‍ – 9497980229

ഡിവൈഎസ്പി അടൂര്‍- 9497990034

സിഐ അടൂര്‍- 9497987050

അടൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980247

അടൂര്‍ ട്രാഫിക്- 9497980256

ഏനാത്ത് പോലീസ് സ്റ്റേഷന്‍ – 9497980246

സിഐ പന്തളം- 9497987051

പന്തളം പോലീസ് സ്റ്റേഷന്‍ – 9497980236

കൊടുമണ്‍ പോലീസ് സ്റ്റേഷന്‍- 9497980231

സിഐ കോന്നി – 9497987052

കോന്നി പോലീസ് സ്റ്റേഷന്‍- 9497980233

കൂടല്‍ പോലീസ് സ്റ്റേഷന്‍ – 9497980234

താന്നിത്തോട് പോലീസ് സ്റ്റേഷന്‍ – 9497980241

ഡിവൈഎസ്പി തിരുവല്ല – 9497990035

സിഐ തിരുവല്ല- 9497987053

തിരുവല്ല പോലീസ് സ്റ്റേഷന്‍ – 9497980242

തിരുവല്ല ട്രാഫിക്- 9497980260

പുലിക്കീഴ് പോലീസ് സ്റ്റേഷന്‍ – 9497980240

സിഐ മല്ലപ്പള്ളി- 9497987054

കീഴ്വയ്പൂര്‍ പോലീസ് സ്റ്റേഷന്‍ – 9497980230

പെരുംപെട്ടി പോലീസ് സ്റ്റേഷന്‍ – 9497980238

സിഐ റാന്നി – 9497987055

റാന്നി പോലീസ് സ്റ്റേഷന്‍ – 9497980255

സിഐ വടശേരിക്കര- 9497987056

വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ – 9497980245

പെരിനാട് പോലീസ് സ്റ്റേഷന്‍ – 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ – 9447994707

സന്നിധാനം പോലീസ് – 04735202014

കോട്ടയം: ഈരാറ്റുപേട്ടയിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭഴത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരിമറ്റത്തിൽ കൊട്ടിരിക്കൽ മാമി (85), അൽഫോൻസ (11), മോളി (49), ടിന്‍റു (ഏഴ്) എന്നിവരാണ് മരിച്ചത്.

പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ ഏഴുമരണം. മൂന്നുകുടുംബത്തെ കാണാതായി. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

നെല്ലിയമ്പതിക്കുതാഴെ നെന്മാറ പേ‍ാത്തുണ്ടിഡാമിലേയ്ക്കു പേ‍ാകുന്ന വഴി ആതനാട് ഉണ്ടായ ഉരുൾപ്പെ‍ാട്ടലിൽ തകർന്ന വീടിനുള്ളിൽ മൂന്നുമാസം പ്രായമായ കുഞ്ഞും ഒരു പ്രായമായ ആളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നെല്ലിയാമ്പതി വനംവകുപ്പ് ജീവനക്കാരും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നു. ഒ‍ാടിട്ട രണ്ടും ഒരു കേ‍ാൺക്രീറ്റ് കെട്ടിടവും ഉൾപ്പെടെ മൂന്ന് വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടരർന്ന് പരിസരവാസികൾ ഒഴിഞ്ഞുപേ‍ായതിനാൽ വ്യക്തമായ വിവരം ലഭിക്കുന്നില്ല.ഇതുവരെ അഞ്ചുപേരെ മണ്ണിനിടിയിൽ നിന്നു അഞ്ചുപേ‍രെ കണ്ടെത്തി.

സൈന്യത്തിന്റെ സഹായത്തോെടയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 

Copyright © . All rights reserved