Latest News

ശ്രീവരാഹത്ത് സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. മുക്കോലയ്ക്കലില്‍ താമസിക്കുന്ന കനിയമ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുങ്ങിയ ഭർത്താവിനെ പൊക്കാൻ വലവിരിച്ച് അന്വേഷണ സംഘം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

സംശയരോഗമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.രണ്ട് പേരും ക്ഷേത്രത്തില്‍ പോവുകയും പിന്നീട് ഒന്നിച്ച്‌ സിനിമയ്ക്ക് പോയതിന് ശേഷം മടങ്ങിയെത്തിയിട്ടായിരുന്നു കൊലപാതകം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും കലഹിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വീട്ടില്‍ കലഹം നടന്നതാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. മോഹനകുമാറിന്റെ വീടിന്റെ ഒന്നാം നിലയിലാണ് മാരിയപ്പനും കുടുംബവും താമസിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു.

കൊലപാതകം നടത്തിയ ശേഷം മാരിയപ്പന്‍ വീട്ടില്‍ നിന്നും ഇറങ്ങി തന്റെ ടൂവീലറില്‍ കയറി പോയി. ഈ സമയം ഇളയ മകന്‍ മണികണ്ഠന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛന്‍ വേഗത്തില്‍ തന്നെ മറികടന്ന് വണ്ടിയില്‍ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെല്‍ അടിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോല്‍ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോള്‍ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാന്‍ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോല്‍ വാങ്ങി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്. നിലവിളിച്ചു കൊണ്ട് വീട്ടുമസ്ഥനെ വിവരമറിയിക്കുകയും വീട്ടുടമസ്ഥന്‍ ഫോര്‍ട്ട് പൊലീസിനെ വിളിച്ച്‌ അറിയിക്കുകയുമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട് എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജാശാുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മാരിയപ്പനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കരകുളം ഭാഗത്ത് നിന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും നെടുമങ്ങാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതാകാനാണ് സാധ്യത. ആക്രി കച്ചവടക്കാരനായ മാരിയപ്പനും കുടുംബവും തൂത്തുക്കുടിയില്‍ നിന്നും കേരളത്തിലെത്തിയിട്ട് ഇരുപത് വര്‍ഷമാകുന്നു. മോഹനകുമാറിന്റെ വീട്ടില്‍ താമസം തുടങ്ങിയിട്ട് നാലുവര്‍ഷവും. ഇരുവരും തമ്മില്‍ സ്ഥിരം കലഹമുണ്ടാകുന്നത് പതിവായിരുന്നു. ഇതിനെപറ്റി വീട്ടുടമസ്ഥനായ മോഹനകുമാറിന്റെ ഭാര്യയോട് കന്നിയമ്മ പറഞ്ഞിരുന്നു.

ക്ഷേത്രത്തില്‍ ദിവസവും പോകുന്നത് സംബന്ധിച്ച്‌ പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച്‌ പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച്‌ ദേഹോപദ്രവും ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ച്‌ പുറത്തിറങ്ങുന്നതും ചിലര്‍ കണ്ടിരുന്നു. വാടക വീട്ടിലെത്തിയപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോ എന്നുമുള്ള സംശയത്തിലാണ് പൊലീസ്.

മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഗണേശന്‍,മണികണ്ഠന്‍,ഗീത. ഗീതയെ തൂത്തുക്കുടിയില്‍ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു. പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലിക്ക് പോയി വന്ന മണികണ്ഠനാണ് അമ്മ കൊല ചെയ്യപ്പെട്ട് കിടക്കുന്നത്കണ്ടത്.

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുത്ത് രാജ്യം വിടുന്ന വ്യവസായികളുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗുജറാത്തിലെ മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയാണ് 5,000 കോടി രൂപ വായ്പയെടുത്ത് നൈജീരിയയിലേയ്ക്ക് മുങ്ങിയത്.

നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും. മല്യയ്ക്കും,നീരവ് മോദിക്കും, മെഹുല്‍ ചോസ്കിക്കും പിന്നാലെ ബാങ്കുകളെ പറ്റിച്ച്‌ മറ്റൊരാള്‍ കൂടി സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ രണ്ടാം മത്സരവും ഇന്ത്യയോട് തോറ്റതിന് പിന്നാലെ വിശദീകരണവുമായി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ് രംഗത്ത്. ഇന്ത്യന്‍ ബാറ്റിംഗ് നിര സാങ്കേതികമായി തങ്ങളേക്കാള്‍ മികച്ചവരാണെന്നും പാക് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അത്ര മികവ് പോരെന്നും സര്‍ഫറാസ് തുന്ന് സമ്മതിക്കുന്നു.

‘വളരെ പ്രയാസകരമായ മല്‍സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാറ്റു ചെയ്‌തെങ്കിലും പ്രതീക്ഷിച്ചതിലും 20-30 റണ്‍സ് കുറച്ചേ നേടാനായുള്ളൂ. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തില്‍ സംഭവിച്ചതുപോലെ ക്യാച്ചുകള്‍ കൈവിട്ടാല്‍ ഒരു മല്‍സരവും ഞങ്ങള്‍ക്കു ജയിക്കാനാകില്ല. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ കഠിനാധ്വാനം ചെയ്‌തേ തീരൂ’ സര്‍ഫ്രാസ് പറഞ്ഞു.

എവിടെയാണ് പിഴവു സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പിച്ച് ബാറ്റിങ്ങിന് അത്ര അനുകൂലമൊന്നുമായിരുന്നില്ല. പുതിയ ബാറ്റ്‌സ്മാന് നിലയുറപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ക്യാച്ചുകള്‍ കൈവിട്ടതോടെ ആ സാധ്യത മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കാതെ പോയി സര്‍ഫ്രാസ് ചൂണ്ടിക്കാട്ടി.

മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ബാറ്റ് ചെയ്ത പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 63 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിനത്തിലെ 15-ാം സെഞ്ചുറി തികച്ച ധവാന്‍ 100 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 114 റണ്‍സെടുത്ത് റണ്ണൗട്ടായി. എന്നാല്‍ 19-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ രോഹിത് 119 പന്തില്‍ നാല് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം പുറത്താകാതെ 111 റണ്‍സെടുത്തു. അമ്പാട്ടി റായുഡുവും(12) പുറത്താകാതെ നിന്നു.

വീട്ടമ്മയെ കൊന്ന് വീടിന്റെ ജനാലയില്‍ കെട്ടിത്തൂക്കിയത് അയല്‍വാസിയായ പത്തൊന്‍പതുകാരന്‍. കറ്റാനം കണ്ണനാകുഴിയില്‍, മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യെയാണ് വീടിന്റെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുളസിയുടെ മകന്റെ സുഹൃത്തുകൂടിയായ മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറില്‍ രാജുവിനെ പോലീസ് പിടികൂടി.

തുളസിയുടെ വീട്ടിലെ അലമാരയില്‍ നിന്നും ജെറിന്‍ പണം മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെളിവ് നശിപ്പിക്കാന്‍ വീടിന് ചുറ്റും മുളകുപൊടി വിതറിയ ശേഷം രക്ഷപെട്ട ഇയാളെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഞ്ചാവു കേസിലും പ്രതിയാണ് ജെറിന്‍.

ഖത്തറിൽ ജിം ഉദ്ഘാടനം ചെയ്യാൻ പോയ ദിലീപിന്റെ പ്രസംഗം ഏറ്റെടുത്ത് ആരാധകർ. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യാനാണ് ദിലീപ് പോയത്. തനിക്ക് പണി തന്നവരെ പരോക്ഷമായി പരിഹസിച്ചായിരിന്നു ദീലീപിന്റെ പ്രസംഗം.
‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ, മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയാമെങ്കിലും, ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്. പക്ഷേ, ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഓരോരോ അസുഖങ്ങളെ കുറിച്ച്‌ കേള്‍ക്കുമ്പോള്‍ നമ്മളും സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്. വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം ദിലീപ് പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന് അത് സസ്പെന്‍സ് ആയിരിക്കട്ടെ, വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്ന് മറുപടി നല്‍കി. ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

ദിലീപേട്ടന്‍ സിക്സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയും കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഞാന്‍ പണ്ട് സിക്സ്പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച്‌ മാംസമൊക്കെ വന്നു എന്നായിരുന്നു ദിലീപിന്റെ മറുപടി.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞ വഞ്ചിയില്‍ രണ്ടുദിവസമായി സമുദ്രത്തില്‍ തുടരുന്ന നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. അഭിലാഷ് സുരക്ഷിതനും ബോധവാനാണെന്നും സേന ട്വിറ്ററിൽ അറിയിച്ചു. അഭിലാഷിനൊപ്പം മല്‍സരിച്ച ഗ്രെഗറെ രക്ഷിക്കാന്‍ ഒസിരിസ് നീങ്ങുകയാണ്.

ഫ്രഞ്ച് കപ്പലായ ഒസിരിസ് അഭിലാഷിന്റെ വഞ്ചിയ്ക്കടുത്തെത്തിയിരുന്നു. കപ്പലിലെ ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷ് ടോമിയുടെ അരികിലെത്തി. അഭിലാഷിന്റെ വഞ്ചിയുടെ സ്ഥാനം നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.

തുരിയ എന്നു പേരുള്ള പായ്‍വ‍ഞ്ചിയിലായിരുന്നു യാത്ര. നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തു വെച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്.

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായെന്നും സന്ദേശത്തിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. അഭിലാഷിൻറെ കയ്യിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിന് തകരാർ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകരുമായുള്ള ആശയവിനിമയം ഇടക്കു വെച്ചു നിലച്ചു.
ഇന്ത്യൻ നേവിക്കൊപ്പം ആസ്ട്രേലിയൻ നേവിയും ഫ്ര​ഞ്ച് നേവിയും രക്ഷാപ്രവർത്തനത്തിൽ കൈകോർത്തു. ആദ്യമെത്തിയത് ഫ്ര​​ഞ്ച് കപ്പലായ ഒസിരിസ് ആണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.
അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത

വാര്‍ത്ത സന്തോഷകരമെന്ന് പിതാവ് ടോമി പ്രതികരിച്ചു. അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. . ആരോഗ്യസ്ഥ്തി മെച്ചപ്പട്ടതാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. അഭിലാഷിന്റെ അനുജ‍ന്‍ ഓസ്ട്രേലിയയിലുണ്ട്. താനും പോകുമെന്ന് ടോമി പറഞ്ഞു.

മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു.

പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്

കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റോടെ അപ്രസക്തമായെന്ന് ഹൈക്കോടതി അറിയിച്ചു.

പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തതു ശരിയായില്ല. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന

ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.

കൊച്ചി: കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ബിഷപ്പിനെ ശനിയാഴ്ച പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസ് മൂന്നു ദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്. ഇന്ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.

ശനിയാഴ്ച ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇന്ന് ഉച്ചക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. അന്വേഷണവുമായി ബിഷപ്പ് പൂര്‍ണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാല്‍ ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതാണെന്നും അതില്‍ തീരുമാനമെടുക്കാന്‍ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ഉച്ചയ്ക്കു ശേഷമായിരിക്കും ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ലിവര്‍പൂള്‍ വിസ്‌ട്ടോന്‍ ടൗണ്‍ ഹാളില്‍ നടന്ന ഓണാഘോഷം വളരെ ഗംഭീരമായി. രാവിലെ കുട്ടികളുടെ കലാപരിപാടിയോടെ ആരംഭിച്ച പരിപാടികളില്‍ വടംവലി, കലം തല്ലിപൊളിക്കല്‍, മുതലായ കായിക പരിപാടികളും നടന്നു. ഉച്ചക്ക് 12 മണിയോട് കൂടി ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം ലിമ കമ്മറ്റി അംഗങ്ങളുടെയും സ്‌പോണ്‍സര്‍, മാത്യു അബ്രാഹത്തിന്റെയും നേതൃത്വത്തില്‍ തിരിതെളിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു ലിമ സെക്രട്ടറി ബിജു ജോര്‍ജ് സ്വാഗതം ആശംസിച്ചു. കേരളത്തിലെ ദുരന്തത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ട്രഷറര്‍ ബിനു വര്‍ക്കിയാണ് ഇതു തയാറാക്കിയത്.

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും അതോടൊപ്പം കേരളത്തിന്റെ ഹീറോകളായ മത്സ്യത്തൊഴിലാളികളും എമര്‍ജന്‍സി സര്‍വീസസും നടത്തിയ മഹത്തായ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ടും പ്രസിഡണ്ട് ടോം ജോസ് തടിയംപാട് സംസാരിച്ചു. പിന്നീട് എല്ലാവരും കൈയില്‍ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ഒരു മിനിറ്റ് എഴുന്നേറ്റുനിന്നു മരിച്ചവര്‍ക്കുവേണ്ടി മൗനമാചരിച്ചു

ലിമ ശേഖരിക്കുന്ന ഫണ്ടിന്റെ നാലില്‍ ഒന്ന് യുകെയിലേക്ക് കുടിയേറിയ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവരുമായി ബന്ധപ്പെട്ട് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനു എത്തിച്ചു കൊടുക്കുമെന്നും അറിയിച്ചു. സമ്മേളനത്തില്‍ വച്ച് എ ലെവല്‍, GCSC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഓള്‍ യുകെ വള്ളംകളി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ലിവര്‍പൂള്‍ ജവഹര്‍ ക്ലബിനെ വേദിയില്‍ ആദരിച്ചു.

പരിപാടിയില്‍ വച്ച് ലിവര്‍പൂളിലെ തോമസ് ജോര്‍ജ് (തൊമ്മന്‍) കൃഷി ചെയ്തു ഉണ്ടാക്കിയ മുന്തിരി ലേലം ചെയ്തപ്പോള്‍ ചാരിറ്റിക്കു ലഭിച്ചത് 1100 പൗണ്ട്. ലിമ വൈസ് പ്രസിഡണ്ട് മാത്യു അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ട് ശേഖരണത്തില്‍ 500 പൗണ്ട് സമാഹരിക്കാനും കഴിഞ്ഞു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് സ്വികരിച്ചത്.

കേരളത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ര്രട്ട രണ്ടു സുഹൃത്തുക്കള്‍ പരിപാടിയില്‍ എത്താന്‍ ശ്രമിക്കാം എന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് മത്സ്യത്തൊഴിലാളി സമൂഹത്തിനു വേണ്ടി അവരെ ആദരിക്കാന്‍ കഴിഞ്ഞില്ല.

വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരസ്പര സമ്മതത്തോടെയുള്ള ആരോഗ്യപരമായ ലൈംഗിക ബന്ധം. പലപ്പോഴും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തയ്യാറാകാത്ത മലയാളി സമൂഹം ലൈംഗികതയെപ്പറ്റി പലവിധ തെറ്റിദ്ധാരണകളും പുലര്‍ത്തിപ്പോരുന്നു. ഒരു പ്രായമെത്തുമ്പോള്‍ സ്ത്രീകളില്‍ ലൈംഗികത നശിക്കുമെന്നും തന്നേക്കാള്‍ പ്രായത്തില്‍ കുറവുള്ള സ്ത്രീകളെ വിവാഹം കഴിക്കണമെന്നും സമൂഹം പുരുഷന്മാരോട് നിര്‍ദ്ദേശിക്കുന്നത് ഈ തെറ്റിദ്ധാരണയുടെ പേരിലാണ്. ഇക്കാര്യത്തില്‍ എഴുത്തുകാരിയും യുവഡോക്ടറുമായ വീണ ജെ.എസ് എഴുതിയ കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ചുരിദാര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത മക്കളുടെ ഇടയില്‍ 45കാരിയായ അമ്മ എങ്ങനെയാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സയ്ക്ക് പോകുന്നതെന്ന കാലികപ്രസക്തമായ ചോദ്യവും ഡോക്ടര്‍ ഉന്നയിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…
heterosexual വിവാഹങ്ങളില്‍ പെണ്ണിന്റെ വയസ്സ് ആണിനേക്കാള്‍ കൂടുമ്പോള്‍ പലര്‍ക്കും സഹിക്കാന്‍ കഴിയാതെ പൊട്ടുന്ന അശ്ലീലകുരുവിന്റെ പേരാണ് സംസ്‌കാരം. 45 വയസായാല്‍ നശിക്കുന്ന സ്ത്രീത്വം എന്താണാവോ. എല്ലാത്തിലുമുപരി ഈ സ്ത്രീത്വം എന്നത് എന്താണ്? ഹാരിയുടെ പോസ്റ്റില്‍ ഉള്ള അയാളുടെ അഭിപ്രായം വെച്ച്, പുരുഷന്‍ ആഗ്രഹിക്കുന്ന എന്തൊക്കെയോ കാര്യങ്ങള്‍ ഒരു പ്രത്യേകപ്രായത്തില്‍ സ്ത്രീക്ക് നിന്നു പോകും, അതാണ് സ്ത്രീത്വം. ഇത്രയും കാലത്തെ ജീവിതത്തില്‍ നിന്നും ആ നഷ്ട്ടമാകല്‍ ലൈംഗികതയെന്നു നമ്മളില്‍ പലരും ഊഹിക്കുകയും ചെയ്യും. എന്നാല്‍ ഈ ലൈംഗികത എങ്ങനെയൊക്കെയാണ് നഷ്ടമാകുന്നത് എന്നറിയാമോ? എണ്ണമിട്ട് തന്നെ പറയാം.

1 ലൈംഗികത പാപമാണെന്നുള്ള തരത്തില്‍ കുട്ടികളെ വളര്‍ത്തല്‍. കുട്ടികള്‍ സ്വാഭാവികമായി തങ്ങളുടെ ലൈംഗികഅവയവങ്ങള്‍ നീരിക്ഷിച്ചു തൊട്ടുകളിക്കുമ്പോള്‍ ‘ഇച്ഛിച്ചി’ എന്നും പറഞ്ഞ് ഇടപെടുന്നത് വളര്‍ച്ചാകാലഘട്ടത്തിലെ ആദ്യം മോറല്‍ പോലീസ് അറസ്റ്റ് ! അവിടെ തുടങ്ങുന്നതാണ് ‘അമര്‍ച്ച ചെയ്യപ്പെടുന്ന ലൈംഗികത’.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവിടെ ഉരുവാകുന്നതാണ് ‘വികലമായ ലൈംഗികത’. ഇതേ കാരണം തന്നെയാണ് സൈക്കോളജിക്കല്‍ vaginismusന്റെ (മാനസിക കാരണങ്ങളാല്‍ ഉണ്ടാകുന്ന യോനീ സങ്കോചം. മാനസികകാരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത്.) പലകാരണങ്ങളില്‍ ഒന്ന്.

ഭാവിയില്‍ ഒരുപാട് നാളുകളിലേക്ക് ലൈംഗികബന്ധം വെറുക്കപ്പെട്ടതാവാന്‍, എന്തിന് ഒരു ഗൈനെക്കോളജി പരിശോധനയ്ക്ക് ശാന്തമായി കിടക്കാന്‍ പോലും സ്ത്രീകള്‍ വിമുഖരാവാന്‍ ഇതുമാവാം കാരണം. പലരും ആദ്യപ്രസവത്തിനു ശേഷം മാത്രം ലൈംഗിക കാര്യങ്ങളില്‍ താല്പര്യമെടുക്കുന്നതും ഇത്തരത്തില്‍ പലവിധം സങ്കീര്‍ണമാനസികവ്യാപാരങ്ങളിലൂടെ കടന്ന് പോയശേഷം മാത്രമാവും.

എന്നാല്‍ ഈ അമര്‍ച്ച അല്ലെങ്കില്‍ വികലതയെ പുരുഷനു കുറേക്കൂടെ മറികടക്കാന്‍ പറ്റുമെന്നു തോന്നിയിട്ടുണ്ട്. ലൈംഗികകാര്യങ്ങളില്‍ താനാണ് മുന്‍കൈ എടുക്കേണ്ടത് എന്നൊരു ബോധം അല്ലെങ്കില്‍ ആത്മവിശ്വാസം പുരുഷനു സമൂഹം പ്രത്യക്ഷമായും പരോക്ഷമായും കൊടുക്കുന്നുണ്ട്. ‘ചേട്ടന്‍ എനിക്കൊട്ടും സുഖം തരുന്നില്ല’ എന്ന് പറയുന്നിടത്തുവെച്ചു ഇണയായ പെണ്ണ് സമൂഹസങ്കല്‍പ്പത്തിലെ ‘വേശ്യ’ ആണെന്ന് ചേട്ടന്മാര്‍ വിചാരിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല. പെണ്ണ് മുന്‍കൈ എടുത്തു ചെയ്യുന്ന, പെണ്ണ് മുകളില്‍ കയറിയിരുന്നു അവള്‍ക്കിഷ്ടമുള്ള രീതിയില്‍ ലൈംഗികത നിയന്ത്രിക്കുന്ന രീതിയില്‍ എത്ര ആണ്‍ജീവിതങ്ങള്‍ പിടഞ്ഞു ചാവുമെന്നു വരെ കണ്ടറിയണം. പക്ഷെ അത്തരമൊരു പരീക്ഷണം നമ്മുടെ സമൂഹത്തില്‍ നടക്കില്ലല്ലോ 😉

2 വ്യക്തിശുചിത്വം.
പ്ലസ് ടു കഴിഞ്ഞയുടന്‍/ പതിനെട്ടു പൂര്‍ത്തിയായ ഉടനെ ഷമയുടെ(സങ്കല്പികനാമം) വിവാഹം കഴിഞ്ഞു. ഞാന്‍ MBBS രണ്ടാം വര്‍ഷം എത്തുമ്പോഴാണ് ഒരു ദിവസം കരഞ്ഞുകൊണ്ട് അവള്‍ ഫോണ്‍ ചെയ്യുന്നത്. തന്നേക്കാള്‍ പതിനഞ്ചു വയസ്സ് മൂത്ത ഭര്‍ത്താവ് മിക്കവാറും രാത്രികളില്‍ ഓറല്‍ സെക്‌സ് ചെയ്യിക്കും. ‘മൂത്രത്തിന്റെയും മറ്റും ദുര്‍ഗന്ധം സഹിക്കാന്‍ വയ്യെടി’ എന്നും പറഞ്ഞാണ് അവള്‍ കരഞ്ഞത്.

ഒട്ടും അതിശയോക്തിയില്ലാതെ ഇക്കാര്യങ്ങള്‍ വായിക്കണം. (പോസ്റ്റിനു റീച് കൂട്ടാന്‍ സെക്‌സ് മാത്രം എഴുതുന്നു എന്ന് ഒരു ഡോക്ടര്‍ തന്നെ മെസ്സേജ് അയച്ചത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്). ഒടുക്കം അവള്‍ എത്തിയ രീതി ഇതാണ്, ശ്വാസം എടുക്കാതെ പെട്ടെന്ന് പെട്ടെന്ന് ഘട്ടംഘട്ടമായി ചെയ്യുക, വായയില്‍ വൃത്തികെട്ട ടേസ്റ്റ് വരാതിരിക്കാന്‍ നാരങ്ങാവെള്ളം കുടിച്ചു വെള്ളമിറക്കാതെതന്നെ ഓറല്‍ സെക്‌സ് ചെയ്യുക. കുറച്ചെങ്കിലും എളുപ്പമായിത്രേ 🙁 . വൃത്തിയുടെ കാര്യം പറഞ്ഞ ശേഷം അയാള്‍ അവള്‍ക്കു അടിവസ്ത്രം പോലും വാങ്ങാന്‍ കാശുകൊടുക്കാത്ത ലെവെലിലേക്കു വളര്‍ന്നു. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് അവളിന്നും ഇതേ അവസ്ഥയില്‍ തുടരുന്നു. ഇത്തരം ലൈംഗികജീവിതങ്ങളില്‍ എങ്ങനെയാണു ഒരുദിവസത്തിനപ്പുറത്തേക്ക് സ്ത്രീലൈംഗികത വളരുക? മൂത്രവും വിയര്‍പ്പും മാത്രമല്ല വായ്‌നാറ്റം പോലും ദാമ്പത്യജീവിതങ്ങളില്‍ അറപ്പുണ്ടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അഭിപ്രായപ്രകടനത്തിനുപോലും സാധ്യതയില്ലാത്തിടത്തു എന്ത് ചെയ്യാന്‍ കഴിയും? ഉഭയകക്ഷിസമ്മതപ്രകാരമല്ലാത്ത ഓറല്‍ anal സെക്‌സ് ഇന്നും നിയമവിരുദ്ധമാണെന്ന് മറക്കരുത്. വിവാഹത്തില്‍ റേപ്പ് നടന്നാല്‍ ഇന്ത്യന്‍ നിയമം ഇടപെടില്ലെങ്കിലും സമ്മതപ്രകാരം അല്ലാതെ oral anal സെക്‌സ് ചെയ്യുന്നത് കുറ്റകരമായി തുടരുന്നു.

3 കുഞ്ഞുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി മാത്രം സെക്‌സ് ചെയ്യണം എന്ന മതംവിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്നത് സ്ത്രീകളാണ് . ആണ്‍കുട്ടികള്‍ ഫുട്‌ബോളും ക്രിക്കറ്റുമായി ലോകത്തേക്കിറങ്ങുമ്പോള്‍ കൊന്തയും വിളക്കും നിസ്‌കാരങ്ങളും മാത്രമാകുന്ന സ്ത്രീജീവിതങ്ങള്‍ ലൈംഗികതയെ സന്താനോല്പാദനത്തിനു മാത്രമായി കാണുന്നു. ഇതില്‍നിന്നൊരല്പം മാറി സഞ്ചരിക്കുന്നവളുമാരെ ‘പരപൂരവെടികള്‍’ ആയി സമൂഹം വിലയിരുത്തുന്നു.

4 ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍.
ആര്‍ത്തവവിരാമത്തോടെ ലൈംഗികത നില്‍ക്കും എന്നാണ് പലരും വിചാരിക്കുന്നത്. നാല്പത്തഞ്ചു വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ വളരെ സ്വാഭാവികമായി അണ്ഡാശയങ്ങളും നീക്കം ചെയ്‌തേക്കൂ, ഭാവിയില്‍ അഥവാ പ്രശ്‌നം വന്നാല്‍ ഇനി വീണ്ടും ഓപ്പറേഷന്‍ വേണ്ടല്ലോ എന്ന രീതിയിലേക്ക് ആളുകളുടെ ബോധം പോയിരിക്കുന്നു ! അപകടമാണിത്. സ്വാഭാവികചോദനയായ ലൈംഗികത നിലനിര്‍ത്തുക തന്നെ വേണം.അതില്‍ പ്രധാനമാണ് അണ്ഡാശയങ്ങള്‍. ആര്‍ത്തവവിരാമത്തോടെ ലൈംഗികവിരക്തിയുണ്ടെന്നു പറയുന്നതിലും സത്യം എന്താണെന്നറിയാമോ? ആര്‍ത്തവവിരാമത്തോടെ ലൈംഗികഅവയവങ്ങളില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാവുന്നില്ല, അതിനാല്‍ ബന്ധം വേദനയുണ്ടാക്കുന്നു. പലതരം ചികിത്സാരീതികള്‍ ഉണ്ടെങ്കിലും ഇക്കാര്യം തുറന്നു പറഞ്ഞ് കടന്നുവരാന്‍ സ്ത്രീകള്‍ തയ്യാറല്ല, ചികിത്സകര്‍ ബോധവല്‍ക്കരണം നടത്തുന്നുമില്ല. കാരണം ഇവിടെ വിഷയം ലൈംഗികതയാണ്. തൊട്ടാല്‍ പൊട്ടുന്ന വിഷയമാണ്. അമ്മമാര്‍ ചുരിദാര്‍ ഇടുന്നതുപോലും സമ്മതിക്കാത്ത ആണ്‍മക്കളെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോഴാണ് ലൈംഗികത നിലനിര്‍ത്താന്‍ ചികിത്സക്ക് പോകുന്ന അമ്മ ! എപ്പോ താഴെ തള്ളിയിട്ടു എന്ന് ചോദിച്ചാല്‍ മതി.

5 ലൈംഗികരീതികള്‍ പൊസിഷനുകള്‍.
എല്ലാ ദിവസവും മിഷനറി പൊസിഷന്‍ മാത്രം ചെയ്തു ചേട്ടന്റെ മുട്ടിനു തഴമ്പ് വരും, ഒരേ രീതി മടുപ്പുളവാക്കും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല. ആശയവിനിമയത്തില്‍ രണ്ടുപേരുടെയും പരസ്പരസ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ എല്ലാം ഓക്കെ ആവും.

6 ലൈംഗികത മാത്രമല്ല ഒന്നിച്ചുള്ള ജീവിതം എന്നത് അവസാനമായി ചേര്‍ക്കുന്നു. നിയമപരമായി ലൈംഗികതയില്‍ മാത്രം അധിഷ്ടിതമാണ് വിവാഹം. എന്നാല്‍ ഇണകളുടെ മാനസികസ്‌നേഹം ബഹുമാനം എന്നിവയില്ലാതെ ജീവിതം മുന്നോട്ടു പോകില്ല. ആണിന് പെണ്ണിനേക്കാള്‍ എത്ര പ്രായം കൂടിയിട്ടും, നേരെ തിരിച്ചായാലും പരസ്പരം സ്‌നേഹവും ബഹുമാനവും ഇല്ലെങ്കില്‍ കാര്യമില്ല. ഫലം? നിങ്ങളും കുടുംബവും സമൂഹവും പരാജയപ്പെട്ടുകൊണ്ടേയിരിക്കും.

മറ്റൊരുകാര്യം ചേര്‍ത്ത് പറയാനുള്ളത് ഇതാണ്. വനിതകള്‍ക്കാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ജീവിതദൈര്‍ഘ്യം. അപ്പോള്‍ വയസ്സില്‍ മൂത്ത സ്ത്രീകളെ വിവാഹം ചെയ്താല്‍ ഒന്നിച്ചു ചാവുകയും ചെയ്യാം. ഭര്‍ത്താവ് മരിക്കുമ്പോള്‍ വിധവ അന്യപുരുഷനെ തേടിപ്പോകുമോ, മാറ്റൊരാള്‍ സംരക്ഷിക്കേണ്ടിവരില്ലേ എന്ന ചോദ്യങ്ങളെല്ലാം ഒഴിവാക്കാം 😉

കൂടുതല്‍ അലങ്കാരമില്ലാതെ പറഞ്ഞാല്‍ as dr Dev Raj says സ്ത്രീ അടങ്ങിയൊതുങ്ങി കഴിയണമെങ്കില്‍, വരച്ച വരയില്‍ നില്‍ക്കണമെങ്കില്‍, പ്രായത്തില്‍ ഇളയതാവണം. ഒരു 5 6 വയസ്സെങ്കിലും. അതുപോലെ നല്ല പ്രായവ്യതസമുണ്ടെങ്കില്‍ പുരുഷന്റെ അന്‍പതുകളിലും സ്ത്രീയുടെ ശരീരം ഏറെക്കുറെ ചെറുപ്പമായി തന്നെ ഇരിക്കും. അത്രയേ ഉള്ളൂ

Harry Haris writes
പ്രായം തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിച്ച യുവാവ് വിവാഹത്തിനായി രജിസ്റ്റര്‍ ഓഫീസില്‍ സമീപിച്ചപ്പോള്‍ അവിടെ ഉള്ള സബ് രജിസ്റ്റര്‍ ഓഫീസര്‍ ന്റെ ഒരു ഉപദേശം ‘ മോനെ നിനക്ക് ഇപ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും ഈ പെണ്ണുങ്ങള്‍ക്ക് ഒരു 45 വയസ്സ് കഴിഞ്ഞാല്‍ അവരുടെ സ്ത്രീത്വം നശിക്കും.. പിന്നെ നീ ദുഖിക്കേണ്ടി വരും… ‘ അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്തു സ്ത്രീത്വത്തെയാണ്?? അങ്ങനെങ്കില്‍ 45 കഴിഞ്ഞ സ്ത്രീകളൊക്കെ പാഴ് വസ്തുക്കള്‍ ആണോ?? അവരുടെ മാനസിക വൈകാര്യതകള്‍ക്കു ഈ സമൂഹത്തില്‍ സ്ഥാനമില്ല എന്നാണോ?? ഈ സ്ത്രീകള്‍ എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് sex ചെയ്യാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനും വേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമാണ് എന്നാണോ?? എന്തായാലും ഒന്നുറപ്പാണ് അയാള്‍ അങ്ങനെ പറയുമ്പോള്‍ അതെ കാഴ്ചപ്പാടിലുള്ള ഒരു സുഹൃത്ത് വലയം അയാള്‍ക്കുണ്ടാകും അപ്പോള്‍ പുറമെ മാന്യത നടിക്കുന്ന പല ആണുങ്ങളുടെയും കാഴചപ്പാട് ഇപ്പോഴും നൂറ്റാണ്ടുകള്‍ക്കു പിന്നിലാണെന്ന് സാരം…

Copyright © . All rights reserved