Latest News

മീ ടു ക്യാംപെയിനിൽ കുടുങ്ങി നടൻ അലൻസിയർ ലെ ലോപ്പസും. നടി ദിവ്യ ഗോപിനാഥ് ആണ് നടനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അലൻസിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേരു വെളിപ്പെടുത്താതെയായിരുന്നു കുറിപ്പ്.

പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാതെയാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി ദിവ്യ എത്തിയത്.

ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അലൻസിയർ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കം മുതൽ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയിൽ കയറിവന്നെന്നും ദിവ്യ പറയുന്നു.

മറ്റ് പെൺകുട്ടികളോടും ഇയാൾ ഇത്തരത്തിൽ പെരുമാറിയെന്ന് അറിഞ്ഞു. അതുകൊണ്ടാണ് പരാതി പറയാൻ തീരുമാനിച്ചത്. അമ്മയെന്ന സംഘടനയിൽ വിശ്വാസമില്ലാത്തതിനാൽ ഡബ്ല്യുസിസിയിലാണ് പരാതി നല്‍കിയത്. അതിന് പിന്നാലെയാണ് കുറിപ്പെഴുതിയത്.

വിഡിയോ കാണാം.

വാട്സാപ്പ് ഗ്രൂപ്പ് പോര് തെരുവിലേക്കെത്തി കൊലപാതകത്തിൽ കലാശിച്ചു. ഗ്രൂപ്പിനകത്തെ വഴക്കിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഔറംഗബാദിലെ ഫാത്തിമാ നഗറിലാണ് സംഭവം. മോയിൻ മഹ്മൂദ് പത്താൻ എന്ന മുപ്പത്തിയഞ്ചുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

നാട്ടുകാര്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പില്‍രണ്ട് സംഘങ്ങള്‍തമ്മില്‍നിരന്തരം വാക്കുതര്‍ക്കങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം മോയിന്‍, ഗ്രൂപ്പില്‍പോസ്റ്റ് ചെയ്ത മെസേജിന്റെ പേരില്‍ഇരുസംഘങ്ങളും തമ്മില്‍വാക്‌പോരുണ്ടായി.

മണിക്കൂറുകള്‍ക്ക് ശേഷം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര്‍വടിവാളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി ഫാത്തിമാ നഗറിലെത്തുകയായിരുന്നു. തുടര്‍ന്ന് മോയിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍തുടങ്ങി. ഇവരെ പിടിച്ചുമാറ്റാന്‍ശ്രമിച്ച മോയിന്റെ ബന്ധുവിനും പരിക്കേറ്റു. എന്നാല്‍മാരകമായ മുറിവുകളേറ്റതിനാൽ മോയിന്റെ ജീവന്‍രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ആറ് പേര്‍അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരത്തില്‍.തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ജില്ലകളിലാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ് മറ്റു ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്.

റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി.

കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. ഇതേത്തുടര്‍ന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്.

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ സിയാറ്റലില്‍ അന്തരിച്ചു. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 65 വയസായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിജീവിച്ച കാന്‍സര്‍ വീണ്ടും തിരിച്ചെത്തിയെന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അലന്‍ അറിയിച്ചത് . മികച്ച സാങ്കേതികവിദഗ്ധനും മനുഷ്യസ്നേഹിയും സംഗീതജ്ഞനും കായിക പ്രേമിയുമായിരുന്നു. രണ്ടു പ്രഫഷനല്‍ ഫുട്ബോള്‍ ടീമുകളുടെ ഉടമയാണ്. കളികൂട്ടുകാരനായ ബില്‍ ഗേറ്റ്സിനൊപ്പം ചേര്‍ന്ന് 1975 ‍ ആണ് മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോളിന്റെ വിയോഗം ഹൃദയഭേദകമെന്ന് ബില്‍ ഗേറ്റ്സ് പ്രതികരിച്ചു. 2013 ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തിരഞ്ഞെടുത്തിരുന്നു.

മലയാള സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കെ മുകേഷിനെതിരെ വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുന്നു. വിനയന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ ജോലി സാദ്ധ്യത ഇല്ലാതാക്കലോ അവസര നിഷേധമോ ഇല്ലെന്ന നടന്‍ സിദ്ദിഖിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താന്‍ അഡ്വാന്‍സ് വാങ്ങിയതായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയുകയുമില്ല’ ഷമ്മി പറഞ്ഞു. അതിന് തന്റെ കൈയില്‍ വ്യക്തമായ തെളിവുണ്ട്.

ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാമെന്നും ഷമ്മി കൂട്ടിച്ചേര്‍ത്തു. തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ചടങ്ങിനിടെ ഏറെ വിവാദമുണ്ടാക്കിയതാണ് മോഹന്‍ലാലിന് നേരെ തോക്ക് ചൂണ്ടി വെടിവച്ചത്. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന മോഹന്‍ലാലിനെ ചടങ്ങില്‍ ക്ഷണിച്ചതിന് പ്രതിഷേധമായിട്ടാണ് അലന്‍സിയറര്‍ കൈചൂണ്ടി മോഹന്‍ലാലിനെ വെടിവച്ചത്.

അലന്‍സിയറിന്റെ ഈ വെടിവയ്പ്പ് ഏറെ വിവാദമായിരുന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ അലന്‍സിയറിനെ നോട്ടമിട്ടിരുന്നു. ഇപ്പോള്‍ സ്ത്രീ വിഷയത്തില്‍പെട്ടുപോയിരിക്കുകയാണ് അലന്‍സിയര്‍. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലാണ് അലന്‍സിയറിനെതിരെ നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് വെളിപ്പെടുത്താതെയാണ് നടി താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തന്റെ നാലാമത്തെ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയത്താണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലന്‍സിയര്‍. നേരിട്ട് അദ്ദേഹത്തെ പരിചയപ്പെടുന്നത് വരെ മാത്രമായിരുന്നു ആ ബഹുമാനം ഉണ്ടായിരുന്നത് എന്ന് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിലൂടെ നടി പറഞ്ഞു. ‘ഒരു മനുഷ്യനേക്കാള്‍ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകള്‍ അലന്‍സിയര്‍ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ എന്റെ നെഞ്ചത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നില്‍ക്കുന്നതൊക്കെ കുറച്ച് സേഫ് അല്ലാത്ത കാര്യമാണെന്ന് ബോധ്യമായി.’

‘പീരീഡ്‌സ് ആയിരിക്കുന്ന ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് സംവിധായകന്റെ അനുവാദത്തോടെ എടുത്ത് റൂമില്‍ പോയി ഞാന്‍. കുറച്ച് കഴിഞ്ഞ് ഡോറില്‍ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോള്‍ അലന്‍സിയര്‍ ആണെന്ന് കണ്ടതും ഷോക്കായി. ഉടന്‍ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.’

‘അലന്‍സിയര്‍ ഡോര്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഡോര്‍ തുറന്നു. ഉടന്‍ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വന്നതും ഡോറില്‍ ആരോ മുട്ടി. ഇത്തവണ ഞെട്ടിയത് അയാളായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു വന്നത്. അടുത്ത ഷോട്ട് അലന്‍സിയറുടെ ആണെന്ന് പറഞ്ഞ് അയാള്‍ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി’.

‘ഞാന്‍ എതിലെ പോയാലും അയാളുടെ കണ്ണുകള്‍ എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വള്‍ഗറായി ചിത്രീകരിക്കുന്നതില്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഏകദേശം 6 മണി ആയിട്ടുണ്ടാകും. അന്ന് എന്റെ കൂടെ എന്റെ ഒരു പെണ്‍സഹപ്രവര്‍ത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെല്‍ കേട്ടപ്പോള്‍ അവള്‍ പോയി തുറന്നു. അലന്‍സിയര്‍ ആയിരുന്നു പുറത്ത്. അവര്‍ തമ്മില്‍ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോര്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവള്‍ ബാത്ത്‌റൂമില്‍ കയറി.’

‘എന്നെ ഞെട്ടിച്ച് കൊണ്ട് അയാള്‍ അകത്തേക്ക് കയറി വന്നു. ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ നോക്കി. ‘കുറച്ച് നേരം കൂടി കിടക്കൂ’ എന്ന് പറഞ്ഞ് അയാളെന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാള്‍ പുറത്തേക്കിറങ്ങിപ്പോയി. പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ അവളും ഞെട്ടി.”എനിക്കറിയാം, ഇതുപോലെ ഒരുപാട് പേര്‍ക്ക് അലന്‍സിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും അറിയാം. പതുക്കെ പറയുമായിരിക്കും’ നടി വ്യക്തമാക്കുന്നു.

കോഴിക്കോട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് തൃപ്തി ദേശായിയെപ്പോലുള്ളവർ മല കയറാൻ വന്നാൽ ചാവേറുകളെ അയയ്ക്കുമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം.ഭക്തവത്സലൻ.
ശബരിമല ആചാര അനുഷ്ഠാന സംരക്ഷണ ഓർഡിനൻസ് കൊണ്ടുവരിക, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, യുവതി പ്രവേശനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരത്തിലാണു ഹനുമാൻ സേനയെന്നും 16 മുതൽ മണ്ഡലകാലം കഴിയുംവരെ ചാവേറുകളെ വിന്യസിക്കുമെന്നും ഭക്തവത്സലൻ പറഞ്ഞു.

ലണ്ടൻ: ഹാരി രാജകുമാരന്‍റെ ഭാര്യ മേഗൻ ഗർഭിണിയാണെന്ന് കെൻസിംഗ്ടൺ പാലസ് അറിയിച്ചു. ഏപ്രിൽ അവസാനം പ്രസവം നടക്കുമെന്നാണു കണക്കാക്കുന്നത്.ഒാസ്ട്രേലിയയിലും ന്യൂസിലൻഡിലും 16 ദിവസത്തെ പര്യടത്തിനായി ദന്പതികൾ ഇന്നലെ സിഡ്നിയിലെത്തി.പുതുതായി പിറക്കുന്ന കുഞ്ഞ് കിരീടാവകാശത്തിൽ ഏഴാം സ്ഥാനത്തായിരിക്കും.
യൂജീൻരാജകുമാരിയുടെ വിവാഹത്തിനായി രാജകുടുംബാംഗങ്ങൾ് വെള്ളിയാഴ്ച വിൻഡ്‌സറിൽ ഒത്തുകൂടിയപ്പോഴാണ് താൻ ഗർഭവതിയാണെന്ന കാര്യം മേഗൻ രാജ്ഞിയെയും മറ്റും അറിയിച്ചത്.
സസക്സ് പ്രഭുവിനെയും(ഹാരി രാജകുമാരൻ) പ്രഭ്വിയെയും( മേഗൻ)പ്രധാനമന്ത്രി തെരേസാ മേ അഭിനന്ദിച്ചു.

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായിരുന്ന ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കേരളത്തിൽ പ്രവേശിക്കരുത് എന്നീ നിബന്ധനകൾ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശം കണ്ടതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പലതരത്തിലുള്ള ഊഹങ്ങള്‍ക്കും പ്രചരണങ്ങള്‍ ആകാശത്തെ വെള്ളിവെളിച്ചം വഴിയൊരുക്കി. ശാസ്ത്രലോകമാകട്ടെ ഉത്തരം കണ്ടെത്താനാകാതെ ഉഴലുകയുമാണ്.

രാത്രി കണ്ടത് അന്യഗ്രഹ ജീവികളുടെ വാഹനമാണെന്നാണ് ഒരു പ്രചരണം. പലരും ഇത്തരത്തില്‍ തന്നെയാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ ശാസ്ത്രലോകം ഇത് തള്ളിക്കളയുന്നു. അന്യഗ്രഹജീവികളുടെ വാഹനമല്ലെന്നും മനുഷ്യനിര്‍മിതമായ വാഹനങ്ങള്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുവിടുന്ന വാതകത്തില്‍ നിന്നുമാണ് ഈ പ്രകാശം ഉണ്ടായതെന്നും ഒരു വിദഗ്ദന്‍ അഭിപ്രായപ്പെടുന്നു.

പക്ഷേ ഇത് എന്തു വാഹനമാണെന്ന് പലര്‍ക്കും ഉത്തരമില്ല. അമേരിക്കയില്‍ സ്പെയ്സ് എക്സ്ന്റെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റായ ഫാല്‍ക്കണ്‍ 9 വിക്ഷേപിച്ചപ്പോള്‍ സമാനമായ പ്രകാശ വലയം അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. അതിന് സമാനമായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.

 

RECENT POSTS
Copyright © . All rights reserved