Latest News

സിനിമ ലോകത്തെ കാസ്റ്റിങ് കൗച്ച് പീഡനത്തെ കുറിച്ച് ഇതിനോടകം പല പ്രമുഖ നായികമാരും വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ സഹിക്കേണ്ടി വരുന്ന പലതരത്തിലുള്ള പീഡനങ്ങളുമുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് പലരും ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. സിനിമ ലോകത്തേക്ക് കടക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വിദ്യ ബാലനും വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ ചിത്രമായ തുംഹരി സുലുവിന്റെ വിജയാഘോഷത്തിനിടെയാണ് ഇരുപതാം വയസ്സില്‍ നേരിട്ട ആ ലൈംഗിക നോട്ടത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയത്.

തന്റെ 20-ാം വയസ്സില്‍ ടിവി ഷോയുടെ ഓഡിഷന് പോയപ്പോഴുണ്ടായ ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുുലുവിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ വ്യക്തമാക്കിയത്. ടിവി ഷോയുടെ ഓഡിഷനായി അച്ഛനോടൊപ്പം പോയതായിരുന്നു. അതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെങ്കിലും സ്വീകരിച്ചില്ല എന്ന് വിദ്യ ബാലന്‍ വെളിപ്പെടുത്തി.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ എല്ലാ മേഖലകളലിലും കൂടുതലാണ്. സിനിമാ മേഖലയില്‍ അതല്പം കൂടുതലാണ് വിദ്യാബാലന്‍ പറഞ്ഞു. എവിടെപ്പോയാലും ഇന്ന് ആളുകള്‍ ശരീരത്തിലാണ് ശ്രദ്ധിക്കുന്നത്. പക്ഷേ എന്റെ ശരീരത്തെ കുറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ ബാഹ്യരൂപത്തെ കുറിച്ച് അഭിപ്രായം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല. എന്നാല്‍ എനിക്ക് പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നന് വിദ്യ ബാലന്‍ പറയുന്നു.

പാലക്കാട്ടുകാരിയായ വിദ്യ ബാലന്‍ ചക്രം എന്ന മലയാള സിനിമയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങിയത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം പാതിയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് കളരി വിക്രമന്‍ എന്ന ചിത്രം ചെയ്തുവെങ്കിലും അതും റിലീസായില്ല. ബെഗാളി ചിത്രത്തിലൂടെയാണ് വിദ്യ ബോളിവുഡ് ചിത്രത്തിലെത്തുന്നത്. പരിണീത എന്ന ആദ്യ ഹിന്ദി ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. ലത എന്ന കേന്ദ്ര നായികയായിട്ടാണ് വിദ്യ എത്തിയത്. ചിത്രത്തിന് മികച്ച പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

പിന്നീട് ഹിന്ദിയില്‍ വിദ്യ നിലയുറപ്പിയ്ക്കുകയായിരുന്നു. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്തു. ലഖേ രഹോ മുന്ന ഭായ്, ഗുരു, സലാം ഇ ഇഷ്‌ക്, ഏകലവ്യ, ഹേ ഭായ്, ഭൂല്‍ ബൂലയ്യ, ഹല്ല ബോല്‍, കിസ്മത്ത് കനക്ഷന്‍, പാ, ഇഷ്‌കിയ, ഡേര്‍ട്ടി പിക്ചര്‍, കഹാനി, ഫെരാരി കി സവാരി, തുടങ്ങി വിദ്യ അഭിനയച്ച ചിത്രങ്ങളെല്ലാം ഹിറ്റായി.

ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ തുര്‍ക്കി സ്വദേശി പിടിയില്‍. കബാബ് ഷെഫ് ആയ ഇസാ യാസ്ഗിയാണ് ഡ്രൈവര്‍ ആന്റ് വെഹിക്കിള്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സിയുടെ പിടിയിലായത്. 1,000 പൗണ്ട് പ്രതിഫലം വാങ്ങി തുര്‍ക്കി സ്വദേശികളാണ് തട്ടിപ്പ് നടത്താന്‍ സഹായിച്ചതെന്ന് യാസ്ഗിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. സ്റ്റാഫോഡ്ഷയര്‍, കോബ്രിഡ്ജില്‍ താമസിച്ചു വരുന്ന യാസ്ഗിക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. യാസ്ഗി ഡ്രൈവിംഗ് ലൈസന്‍സിനായുള്ള തിയറി പരീക്ഷയില്‍ ബ്ലൂടുത്ത് ഡിവൈസ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് 12 മാസത്തെ സാമൂഹിക സേവനവും 180 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലിയും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ 185 പൗണ്ട് കോടതി ചെലവും 85 പൗണ്ട് വിക്റ്റിം സര്‍ച്ചാര്‍ജും അടക്കണം.

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പലര്‍ക്കും ട്രാഫിക്ക് നിയമങ്ങള്‍ അറിയില്ലെന്നത് അതീവ ഗൗരവമായി കാണേണ്ട കാര്യമാണെന്ന് കേസ് പരിഗണിച്ച ബെഞ്ച് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ ഡാല്‍ട്ടണ്‍ പറഞ്ഞു. നോര്‍ത്ത് സ്റ്റാഫോഡ്‌ഷെയറിലെ ജസ്റ്റിസ് സെന്ററില്‍ നടന്ന വിചാരണയില്‍ യാസ്ഗി കെന്റിലെ ചാത്താമില്‍ നടന്ന ടെസ്റ്റിലും സ്റ്റാഫ്‌സിലെ ഹാന്‍ലിയിലും നടന്ന ടെസ്റ്റിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ യാസ്ഗി ടെസ്റ്റിനായി നല്‍കിയ ഹെഡ് ഫോണിനുള്ളില്‍ വെച്ച് ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ മോയിറ ബെല്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഒരു മാസത്തിനു ശേഷമാണ് രണ്ടാമത്തെ തട്ടിപ്പ് യാസ്ഗി നടത്തിയത്.

ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു യാസ്ഗി മറുപടി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ സ്റ്റാഫ് ഇയാളെ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ വെയിസ്റ്റ് ബാന്‍ഡില്‍ നിന്ന് എന്തോ ഉപകരണം ഹെഡ്‌ഫോണില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റാഫ് അംഗം പരിശോധിച്ചപ്പോള്‍ അത് ബ്ലൂടുത്ത് ഡിവൈസാണെന്ന് മനസ്സിലാകുകയായിരുന്നു. തുര്‍ക്കി കുടിയേറ്റക്കാരാണ് പരീക്ഷ വിജയിക്കാന്‍ ഇങ്ങനെയൊരു എളുപ്പമാര്‍ഗമുണ്ടെന്ന് പറഞ്ഞുതന്നതെന്ന് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ഹ്രസ്വ ചിത്രം വൈറലാവുന്നു. ദ്വിമുഖം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് നേരിടേണ്ടി വരുന്ന അതിക്രമത്തെ പശ്ചാത്തലമാക്കി കഥ പറയുന്നു. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ. തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.

സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ചിത്രത്തിന്റെ പ്രമേയം അതീവ പ്രാധാന്യമുള്ളതാണ്. സ്ത്രീ ഭാര്യയോ വേശ്യയോ കാമുകിയോ ആരുമായിക്കൊളളട്ടെ, അവരുടെ ‘നോ’ എന്ന വാക്കിനെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന് ഉണ്ടാവേണ്ടതുണ്ടെന്ന് ചിത്രം പറയുന്നു.

 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മ്മിച്ച ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുബൈ പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിഥിന്‍ ശിഷോഡെന്ന യുവാവ് അറസ്റ്റിലായത്. ഇയാള്‍ സോഫറ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയായിരുന്നു.

ഇയാള്‍ ക്രിയേറ്റ് ചെയ്ത സാറയുടെ വ്യാജ അക്കൗണ്ട് വഴി എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരമാര്‍ശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സാറയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആളിനെ പൊലീസ് പിടികൂടിയിരുന്നു. മുബൈ- പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഫോണില്‍ ശല്യപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്തത്.

ചെന്നൈ: ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനെത്തിയ പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ഓളം പിടികിട്ടാപ്പുള്ളികളാണ് പൊലീസ് വലയിലായത്. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് ബിനു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ബിനു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബിനുവിന്റെ ഗുണ്ടാത്താവളത്തില്‍ ആഘോഷം നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് വന്‍ സന്നാഹത്തോടെ സ്ഥലം വളയുകയായിരുന്നു. തോക്ക് ചൂണ്ടിയാണ് ഇവരെ പൊലീസ് കീഴ്‌പ്പെടുത്തിയത്. എന്നാല്‍ പ്രധാനപ്പെട്ട പല ഗുണ്ടകളും ആഘോഷ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായിട്ടാണ് വിവരം. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. 8ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ് ബിനു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറിയിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള. ഇതു സംബന്ധിച്ച് പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലമാണ് ചെങ്ങന്നു.

കഴിഞ്ഞ തവണ മികച്ച മുന്നേറ്റമായിരുന്നെങ്കില്‍ ഇത്തവണ ബിജെപി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കും. സ്ഥാനാര്‍ഥി നിര്‍ണയം മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 2011ലെ നിയമാ സഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബിജെപിയുടെ നില അതീവ ദയനീയമായിരുന്നു. 6000 വോട്ടുകള്‍ മാത്രമാണ് അന്ന് ബിജെപി മണ്ഡലത്തില്‍ നിന്ന് നേടിയത്. എന്നാല്‍ 2016 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി തെരെഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഏതാണ്ട് 43000 ത്തോളം വോട്ടുകള്‍ കരസ്ഥമാക്കിയ ബിജെപി നേട്ടത്തിനു പിന്നില്‍ അന്ന് ശ്രീധരന്‍പിള്ളയായിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതു മുതല്‍ ബിജെപി പാളയത്തില്‍ ഉയര്‍ന്ന് കേട്ട പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. എന്നാല്‍ പിന്നീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എംടി രമേശിന്റെയും പേര് സ്ഥാനാര്‍ഥി പരിഗണന പട്ടികയിലെത്തി. തുടര്‍ന്ന് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി ശ്രീധരന്‍പിള്ള നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. പവര്‍ പൊളിടിക്‌സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കോട്ടയം: മദ്യം വിളമ്പുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോട്ടയം ക്ലബില്‍ മദ്യപിക്കാനെത്തിയവര്‍ ഏറ്റുമുട്ടി.രണ്ടു പേര്‍ക്ക് മര്‍ദനമേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷത്തിനിടെ ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത് സംഘര്‍ഷം ഇരട്ടിയാക്കി.സംഭവമറിഞ്ഞ് വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് മദ്യപിക്കാനെത്തിയവരെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. സംഭവമുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് കേസെടുത്തു.

കോട്ടയം ക്ലബില്‍ ഏതാനും നാളുകളായി പണം വച്ചുളള ചീട്ടുകളി നടന്നിരുന്നു. രാത്രി പതിനൊന്നിന് ക്ലബ് അടയ്ക്കണമെന്നാണ് എക്‌െസെസ് നിയമം. എന്നാല്‍, നിശ്ചിത സമയത്തിനു ശേഷവും ഇവിടെ ചീട്ടുകളി നടക്കാറുണ്ട്. ബാര്‍ സമയത്തിനു ശേഷവും ചീട്ടുകളിച്ചവര്‍ മദ്യം ആവശ്യപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഭവം. സംഘര്‍ത്തിനിടെ കാഴ്ചക്കാരായി നിന്നവര്‍ക്ക് നേരെയും ചിലര്‍ അതിക്രമത്തിന് മുതിര്‍ന്നതായി പറയുന്നു.

അടുത്തയിടെ അംഗത്വം കിട്ടിയ ഒരു അംഗത്തിന്റെ നേതൃത്വത്തിലാണ് സംഘര്‍ഷം ഉണ്ടായത്. ഇയാള്‍ മുതിര്‍ന്ന ചില അംഗങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കോട്ടയം ക്ലബിലേക്കുളള റോഡില്‍ വാഹനം കുറുകേ നിര്‍ത്തി മറ്റ് വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ഇയാള്‍ നിരപരാധികളെ തല്ലിയത്. ഈ സമയത്താണ് ഒരാള്‍ വീട്ടില്‍ നിന്നു തോക്കുമായി എത്തിയത്.തല്ലിയ ആള്‍ക്കെതിരേ വേറെയും ചില കേസുകള്‍ ഉളളതായാണ് അറിയുന്നത്. കോട്ടയം ക്ലബ് രാത്രി പതിനൊന്നിന് അടയ്‌ക്കേണ്ടതാണെങ്കിലും മിക്കപ്പോഴും ക്ലബ് അടയ്ക്കുന്നതു നേരം പുലരാറാകുമ്പോഴാണ്. ഇത് സംബന്ധിച്ച് എക്‌സൈസ് പലതവണ ഭരണസമിതിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതുപോലെ ഒരു ദിവസം പതിനഞ്ചു മുതല്‍ 20 ലക്ഷം രൂപ വരെയയുളള ചീട്ടുകളി ക്ലബില്‍ നടക്കുന്നുണ്ട്. എന്നാല്‍ നഗരത്തിലെ പല പ്രമുഖരും ചീട്ടകളിക്കാനെത്തുന്നതിനാല്‍ പോലീസ് മൗനം പാലിക്കുകയാണ്. സാധാരണക്കാര്‍ മദ്യപിച്ചാല്‍ പിടികൂടാന്‍ നില്‍ക്കുന്ന പോലീസ് കോട്ടയം ക്ലബില്‍ നിന്നു മദ്യപിച്ചശേഷം വാഹനത്തില്‍ വരുന്നവരെ കണ്ടാല്‍ ഗൗനിക്കാറു പോലുമില്ല. സംഭവം വിവാദമായതോടെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിതീര്‍ക്കുന്നതിനുളള നീക്കവും സജീവമാണ്.

 

സിനിമ ചിത്രീകരണത്തിനിടെ താരങ്ങളുടെ തമ്മിലടി; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആസിഫ് അലിയെയും അപര്‍ണ ബാലമുരളിയെയും മര്‍ദിച്ചു, ഷൂട്ടിങ് നിര്‍ത്തിവെച്ചു

സിനിമ ലൊക്കേഷനിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ അടി കാര്യമായപ്പോള്‍ ആസിഫ് അലി നായകനാകുന്ന പുതിയ സിനിമ ‘ബി.ടെകിന്റെ’ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഒരു സമരമായിരുന്നു ചിത്രീകരണം. കര്‍ണടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് ചിത്രീകരണത്തിനുണ്ടായിരുന്നത്. ഇതില്‍ കുറച്ച് പേര്‍ പൊലീസ് വേഷത്തിലായിരുന്നു. ഇവര്‍ യഥാര്‍ത്ഥ പൊലീസുകാരായി അഭിനയിച്ചതാണ് സിനിമക്ക് വില്ലനായത്. ലാത്തിച്ചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ ആസിഫ് അലിയടക്കമുള്ള താരങ്ങള്‍ ലാത്തിയുടെ ചൂടറിഞ്ഞു.

അന്യഭാഷക്കാരായ ആര്‍ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടിയും വന്നു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് ദേഷ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ആസിഫ് അലിയെ കൂടാതെ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സെറ്റിലുണ്ടായിരുന്നത്. ഇവര്‍ക്കൊക്കെ തല്ലുകിട്ടിയെന്ന് റിപ്പോര്‍ട്ട്. സ്ഥലത്ത് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിടെക്.

നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആന്റി വൈറസുകള്‍ ഉപയോഗിക്കാറില്ലേ? സുരക്ഷിതമായ ഓണ്‍ലൈന്‍ ഉപയോഗത്തിന് അവ നിങ്ങളെ സഹായിക്കാറുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലാക്കാന്‍ കഴിഞ്ഞാലോ! ബ്രിട്ടന്റെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്ന സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളുകളെ ലക്ഷ്യം വെച്ച് റഷ്യ കരുനീക്കങ്ങള്‍ നടത്തുന്നതായി സൂചന. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന നാവിക സേനയ്ക്ക് പ്രാപ്തിയുണ്ടോയെന്ന കാര്യവും സംശയമാണ്. ബ്രിട്ടന്റെ മുഴുവന്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളെയും തകരാറിലാക്കാന്‍ ഒരു സ്‌കൂബ സ്യൂട്ടും പ്ലയറുമുണ്ടെങ്കില്‍ സാധിക്കും എന്നതാണ് വാസ്തവം. ഫേസ്ബുക്ക് സന്ദേശങ്ങളുടെ കൈമാറ്റവും വീഡിയോ ഷെയറിംഗുകളും ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഉള്‍പ്പെടെ രാജ്യത്തിന്റെ 97 ശതമാനത്തോളം വരുന്ന ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നത് ഇത്തരം സമുദ്രാന്തര കേബിളുകളാണ്.

അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെയൊക്കെ കണക്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇത്തരം സമുദ്രാന്തര കേബിളുകളാണ് ബ്രിട്ടനെ പുറത്തുള്ള ഇന്റര്‍നെറ്റ് ലോകവുമായി കണക്ട് ചെയ്യിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം കേബിളുകളുടെ സുരക്ഷ അതീവ പ്രധാന്യത്തോടെ കാണേണ്ടവയാണ്. എന്നാല്‍ സമീപകാലത്തെ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടന്റെ ഇന്റര്‍നെറ്റ് കേബിളുകള്‍ സുരക്ഷിതമായ രീതിയില്‍ അല്ല നിലനിര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. കേബിളുകള്‍ സുരക്ഷിതമല്ലെന്ന് റഷ്യയ്ക്കും അറിവുള്ളവയാണ്. സമുദ്രാന്തര കേബിളുകള്‍ക്കും മുന്‍പും ഇത്തരത്തില്‍ റഷ്യന്‍ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. അറ്റലാന്റിക്ക് സമുദ്ര പരിധിയില്‍ വെച്ച് കേബിളുകള്‍ക്കടുത്ത് റഷ്യ നടത്തിയ നീക്കത്തെക്കുറിച്ച് യുഎസ് സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഓപ്പറേഷനുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

2013ല്‍ യൂറോപ്പിനെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ വിച്ഛേദിക്കാന്‍ ശ്രമിച്ച സ്‌കൂബാ ഡൈവേഴ്‌സിനെ ഈജിപ്ത് നാവികസേന അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്രിമിയയെ അക്രമിച്ച സമയത്ത് റഷ്യ ആദ്യം ചെയ്തത് മറ്റു രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കേബിളുകള്‍ വിച്ഛേദിക്കുകയായിരുന്നു. സ്രാവുകള്‍ കേബിളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ആക്രമണങ്ങളേക്കാള്‍ അപകട സാധ്യതയാണ് തീവ്രവാദികള്‍ സൃഷ്ടിക്കുന്നത്. കേബിളുകള്‍ സ്റ്റീല്‍ ആവരണങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആക്രമണങ്ങളെ ചെറുക്കാന്‍ മാത്രം അതു മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

ഈ ലോകം ഓൺലൈൻ ബുക്കിങ്ങുകളുടെ കാലഘട്ടം. എന്തിനു ഇതിനു ഓൺലൈൻ അപ്പിക്കേഷനിൽ അഭയംപ്രവിച്ചിരിക്കുന്നുന്നു ആളുകൾ. ഉപ്പു തൊട്ടു കർപ്പുരം വരെ വീട്ടിൽ കൊണ്ട് തരും. അത്തരത്തിലുള്ളൊരു മൊബൈൽ അപ്ലിക്കേഷൻ തന്നെയാണ് ഇവിടുത്തെയും സംഭവം. പെട്രോൾ അടിയ്ക്കാനായി മാത്രം എന്തിനു പമ്പ് വരെ പോയി സമയം കളയണമെന്ന ചിന്തയിൽ ഉദിച്ച ഒരു കണ്ടുപിടുത്തം ബ്രിട്ടനിൽ തരംഗം സൃഷിടിക്കുകയാണ്.

സീബ്ര ഫ്യൂവല്‍ എന്നൊരു ആപ്പാണ് ബ്രിട്ടനില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ യൂബര്‍ സ്റ്റൈലില്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ വീട്ടിലെത്തി ഇന്ധനം നിറച്ച്‌ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഈ ആപ്പ് ബ്രിട്ടനിലെ പെട്രോള്‍ സ്റ്റേഷനുകൾക്ക് ഒരു ആപ്പായി മാറുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെലിവെറൂ സ്റ്റൈല്‍ ആപ്പാണിത്. ഇതിലൂടെ ഏത് സമയത്തും നിങ്ങള്‍ക്ക് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആവശ്യപ്പെടാനാവും. നിലവില്‍ ഈ ആപ്പ് ലണ്ടനില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഇപ്പോൾ ഡീസല്‍ വാഹനങ്ങള്‍ക്ക് മാത്രമേ ഇന്ധനം നിറയ്ക്കാനാവുന്നുള്ളൂ. എന്നാല്‍ വൈകാതെ ഇത് പെട്രോള്‍ വാഹനങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകള്‍ക്കെല്ലാം പകരമായി ഇതിനെ മാറ്റിയെടുക്കുകയാണ് സ്ഥാപകര്‍ ലക്ഷ്യമിടുന്നത്.

ഈ ആപ്പിലൂടെ കസ്റ്റമര്‍ക്ക് എവിടെ വച്ചും ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നതിനാല്‍ അവര്‍ക്ക് സമയം വെറുതെ കളയേണ്ടി വരില്ലെന്നാണ് ഈ ആപ്പിന്റെ കോഫൗണ്ടറും സിഇഒയുമായ റെഡ ബെന്നിസ് അവകാശപ്പെടുന്നത്. പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് പകരം സംവിധാനമെന്ന നിലയില്‍ ഇതിനെ മാറ്റുകയെന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഇയാൾ കൂട്ടിക്കിച്ചേർത്തു. ഈ ആപ്പിലൂടെ ലണ്ടനെ ലോകത്തിലെ ആദ്യത്തെ പെട്രോള്‍സ്റ്റേഷന്‍ രഹിത നഗരമാക്കുകയെന്നാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ വാഹനങ്ങള്‍ പെട്രോള്‍സ്റ്റേഷനിലേക്ക് ഓടിക്കുകയെന്ന അനാവശ്യ യാത്രകള്‍ ഇല്ലാതാക്കാനും സിഓ2 പുറന്തള്ളല്‍ കുറയ്ക്കാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നു.

വളരെയധികം വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കേണ്ടി വരുന്ന കോര്‍പറേറ്റ് കസ്റ്റമേര്‍സിനായിരിക്കും ഈ ആപ്പ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത്. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് ഇന്ധനം നല്‍കുന്നവരില്‍ നിന്നു തന്നെയാണ് സീബ്ര ഫ്യൂവലിനും ഇന്ധനം നല്‍കുന്നതെങ്കിലും തങ്ങള്‍ക്ക് പെട്രോല്‍ സ്റ്റേഷനുകളേക്കാള്‍ വില കുറച്ച്‌ ഇവ വിതരണം ചെയ്യാനാവുമെന്നും ഇതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പെട്രോള്‍സ്റ്റേഷനുകള്‍ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന വാടകകള്‍ ഈ ആപ്പിനില്ലെന്നതാണ് ഇതിനിവരെ പ്രാപ്തരാക്കുന്നത്.

RECENT POSTS
Copyright © . All rights reserved