Latest News

ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ നടി രഞ്ജിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോര്‍ഫ് ചെയ്തതല്ലെന്നും വീഡിയോ യാഥാര്‍ത്ഥമാണെന്നും സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.

കേസിനെക്കുറിച്ചു സിഐഡി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബംഗളുരു കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബംഗളുരുവിലെ ഫോറന്‍സിക് ലബോറട്ടറി വീഡിയോ കെട്ടിച്ചമച്ചതല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവംബര്‍ 22ന് കേന്ദ്ര ഫോറന്‍സിക് വിഭാഗം വീഡിയോ പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു വ്യാജമല്ലെന്നു വ്യക്തമാക്കുന്നു.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിതയുടെയും നിത്യാനന്ദ സ്വാമിയുടെയും വീഡിയോ പുറത്തുവന്നത്. എന്നാല്‍ ഈ വീഡിയോയിലെ സ്ത്രീ താനല്ലെന്നായിരുന്നു രഞ്ജിതയുടെ വാദം. വീഡിയോ കെട്ടിച്ചമച്ചതാണെന്ന് രഞ്ജിത പറഞ്ഞിരുന്നു.

 

ഭൂചലനം, കൊടുങ്കാറ്റ്, ദു:ഖ വെള്ളിക്ക് മുമ്പായി നാശനഷ്ടങ്ങളുടെ നീണ്ടനിര… ‘മാരക’ പ്രവചനങ്ങളുമായി യുവാവ്…പ്രശസ്തരായ മൂന്ന് പേരുടെ മരണവും ഇയാൾ പ്രവചിച്ചത് സത്യമായതും ശ്രദ്ധേയമാകുന്നു.

ഉഴവൂർ വിജയൻ, ഐ.വി. ശശി തുടങ്ങിയവരുടെ മരണം ഇയാൾ കൃത്യാമായി പ്രവചിച്ചിരുന്നു എന്ന് വിഡിയോയിൽ അവകാശപ്പെടുന്നുണ്ട്. പ്രശസ്തരായ മൂന്ന് പേരുടെ മരണം കൂടിയുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്. 2018 ലെ ദു:ഖവെള്ളിക്ക് മുൻപ് ഈ ദുരന്തങ്ങളെല്ലാം എത്തുമെന്നാണ് പ്രവചനം. ജി.എസ്.ടിക്ക് പരിഹാരം വരുമെന്നും ഇയാൾ പറയുന്നു.

2017 ഒക്ടോബർ 26 ന് നടത്തിയ പ്രവചനങ്ങളിൽ ഭൂരിഭാഗവും നടന്നതോടെ ഇയാൾ ജനശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. മലയാറ്റൂർ മലമുകളിൽ നിന്നാണ് യുവാവ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

നവംബർ അവസാനം സിനിമ മേഖലയിലെ ഒരു പ്രഗത്ഭൻ മരിക്കുമെന്നും കേരളത്തിൽ കൊടുങ്കാറ്റു ഉണ്ടാകുമെന്ന ഇദേഹത്തിന്റെ പ്രവചനം സത്യമായതോടെ ആ പ്രവചന വിഡിയോ സമൂഹമാധ്യമത്തിൽ വീണ്ടും വൈറലാവുകയാണ്.

സൂര്യ ടിവിയുടെ സ്റ്റാര്‍ വാര്‍ എന്ന അഡ്വെഞ്ച്രര്‍ പരിപാടിയുടെ ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തില്‍ നടി സരയു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സരുയു- അനീഷ് റഹ്മാന്‍ എന്നിവരുടെ ടീം പര്‍വതാരോഹണം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മലയുടെ മുകളില്‍ നിന്നും കൂറ്റന്‍ പാറ കക്ഷണം അടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

താഴെ നിന്ന് ഇരുവരുടെയും പര്‍വതാരോഹണം കണ്ട് നില്‍ക്കുന്ന സഹപ്രവര്‍ത്തകരുടെ ഞെട്ടലോടെയുള്ള പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

തിരുവനന്തപുരം: തമിഴ്‌നാട്ടിലും കേരളത്തിലും ഭീതി വിതച്ച ഓഖി ചുഴലിക്കാറ്റിനേക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ഉച്ചക്ക് മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത്. ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലില്‍ അപകടത്തില്‍പ്പെട്ട 33 പേര്‍ തിരികെയെത്തിയിട്ടുണ്ട്. 33 വള്ളങ്ങളിലുള്ള മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയെങ്കിലും വള്ളം ഉപേക്ഷിച്ച് കപ്പലില്‍ കയറാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഭക്ഷണം ലഭിച്ചാല്‍ മതി, കടലില്‍ത്തന്നെ തുടരാമെന്നാണ് ഇവര്‍ പറയുന്നത്. അല്ലെങ്കില്‍ വള്ളം കരയിലേക്ക് എത്തിക്കണെന്നാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി. കാണാതായവര്‍ എത്ര പേരുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. നേവി, എയര്‍ഫോഴ്‌സ് ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തത് തടസമുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഏഴ് കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞത്ത് കണ്‍ട്രോള്‍ റൂം തുറന്നു. തീരദേശത്തുള്ളവരെ ഒഴിപ്പിക്കുന്നതിനായി 13 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും കേരളത്തിലും ഒരുപോലെ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. ചുഴലിക്കാറ്റ് കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് പേരുടെ ജീവനെടുത്തുവെന്നാണ് വിവരം.

നടനും മിമിക്രി രംഗത്തെ പ്രതിഭയുമായ കലാഭവന്‍ അബിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. മരണവാര്‍ത്ത വന്നതോടെ അബിയെ കുറിച്ച് വാചാലരാവുകയാണ് എല്ലാവരും.

ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരം കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജീവിക്കുമ്പോള്‍ അംഗീകരിക്കാതെ ജീവന്‍ പോയീന്ന് ഉറപ്പാകുമ്പോള്‍ മഹത്വം വിളമ്പുന്നു എന്നാണd കൂട്ടിക്കലിന്റെ വിമര്‍ശനം.

അബിയുമൊത്തുള്ള തന്റെ ഓര്‍മകളും കൂട്ടിക്കല്‍ പങ്കുവെച്ചിട്ടുണ്ട്.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം. മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച് നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി…അബി… “കൂട്ടിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വ്യാഴാഴ്ച രാവിലെയാണ് അബി അന്തരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ദില്ലി : ഇത് ദീപ മനോജ്‌ എന്ന മലയാളിയുടെ കര്‍മ്മ വിജയം. ദില്ലി മലയാളിയായ ദീപ ഒരു വന്‍ ദൗത്യം പൂര്‍ത്തിയാക്കി. ദില്ലി ദില്‍ഷാദ് മെട്രോ സ്റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥയിലായിരുന്ന നഗ്‌നയായ ആ പെണ്‍കുട്ടിയെ കണ്ടെത്തി. ഇന്ന് വൈകിട്ട് 7.00 മണിക്ക് ദീപ അവളെ തിരിച്ചറിഞ്ഞു.. കിട്ടിയതും വാരി പുണര്‍ന്ന് മാറോട് ചേര്‍ത്തുവച്ചു. ഇനി അവള്‍ ഭിക്ഷയാചിക്കാന്‍ തെരുവില്‍ വരില്ല. അവള്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞും നല്ല ഭക്ഷണം കഴിച്ചും സ്‌കൂളിലേക്ക് പോകും. ബാംഗ്‌ളൂര്‍ സുഹൃത്ത് ആഷ്ണ , മധു പരമേശ്വരന്‍ , പ്രതാപന്‍ എന്നി സുഹൃത്തുക്കളും ഈ ഓപ്പറേഷനില്‍ ആദ്യവസാനം വരെ ഉണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു രാത്രി 10 മണിക്ക് ദില്ലിയിലെ തെരുവില്‍ നിന്നും ദീപ ഇവളെ കാണുന്നത്. എല്ലാ ദിവസവും ദീപ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഒരു പയ്യന്‍റെ മടിയില്‍ ഇരുന്ന് ഈ കൊച്ചു സുന്ദരി ഉറങ്ങും. അവന്‍ അവളെ കാണിച്ച് ഭിക്ഷയാചിക്കും.. സംശയം തോന്നിയ ദീപ അവനെ ചോദ്യം ചെയ്ത് ആ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും അത് വൈറല്‍ ആവുകയും ചെയ്തിരുന്നു. വൈറലായ ആ വാര്‍ത്തയും വീഡിയോയും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു.


അന്നു മുതല്‍ ദീപയും സുഹൃത്തുക്കളും ആ കൊച്ചു സുന്ദരിക്കായി അന്വേഷണത്തിലായിരുന്നു. ദില്ലിയിലെ പല കോളനികളും രാത്രി അവര്‍ അരിച്ചുപെറുക്കി. ഭിക്ഷക്കാരുടെ താവളങ്ങള്‍ അവര്‍ റെയ്ഡ് പോലെ പരിശോധന നടത്തി. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്കി. അങ്ങിനെ ഈ കുഞ്ഞ് ഉണ്ടെന്ന് വിവരം ലഭിച്ച് ഒരു കോളനി ഇന്നലെ രാത്രിയില്‍ ദീപയും സംഘവും പരിശോധിച്ചു.. അവളെ കിട്ടിയില്ല. ഇന്ന് രാത്രി 7 മണിക്കാണ് ദീപയ്ക്ക് ദില്ലിയിലെ ഭിക്ഷക്കാര്‍ ചികില്‍സക്ക് വരുന്ന ഒരു ഡോക്ടറുടെ കോള്‍ വരുന്നത്. ( ഡോക്ടറുടെ പേര്‍ കൊടുക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് ). ഉടന്‍ ദീപയും സംഘവും കാറില്‍ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നു.


അവളുടെ പേര്‍ സാജിയ

സാജിയ ആണവള്‍. അമ്മയും എല്ലാവരും അവള്‍ക്കുണ്ട്. രാത്രിയില്‍ അവളെ കുടുംബത്തിലെ ബന്ധു ഭിക്ഷ ഇരക്കാന്‍ വീട്ടില്‍ നിന്നും എടുത്തുകൊണ്ട് പോകും. അകന്ന ബന്ധുവാണെന്ന് അമ്മ പറഞ്ഞു. അമ്മയും ഇതിന് കൂട്ട്. ഇനി ആവര്‍ത്തിക്കില്ലെന്നും തെറ്റു പറ്റി പോയി എന്നും അമ്മ കരഞ്ഞു പറഞ്ഞു. ദീപ ചോദിച്ചു.. നീ ഒരു അമ്മയാണോ ? . നിനക്ക് നാലര വയസുള്ള ഈ കുഞ്ഞിനെ ഒരു നിക്കര്‍ ഇടീപ്പിച്ച് വിടാന്‍ മേലായിരുന്നോ.. ഒരു വസ്ത്രം പോലും ഇല്ലാതെ നീ കൊടുത്തുവിടുന്നു. അപ്പോള്‍ തെറ്റു പറ്റി പോയെന്നും ഉപദ്രവിക്കരുതെന്നും അമ്മ. കുഞ്ഞിനെ രാത്രി 10 മണിക്കും കാണാതാകുമ്പോള്‍ നീ അന്വേഷിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അന്വേഷിക്കാറില്ലെന്നും അമ്മ പറഞ്ഞു. പിന്നെയും ദീപ ചോദിച്ചു.. നീ ഒരു സ്ത്രീയാണോ.. പ്രസവിച്ച അമ്മയാണോ?.. എന്നെ ഉപദ്രവിക്കരുത്.. ഇനി ചെയ്യില്ല എന്നു പറഞ്ഞ് പിന്നെയും അമ്മ കരഞ്ഞു.. അവളോട് ചോദിച്ചു.. കുഞ്ഞിനെ പഠിപ്പിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി. അങ്ങനെ ദീപയും സുഹൃത്തുക്കളും ആ ചുമതലയും ഏറ്റെടുത്തു. സാജിയ മോള്‍ ഇനി സ്കൂളില്‍ പോകും, പഠിച്ച് മിടുക്കിയാകും.

സാജിയ മോള്‍ ദീപയുടെ മടിയില്‍

ദീപയുടെ ഈ വിജയം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്. ദീപ ഈ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഇട്ടപ്പോള്‍ വിമര്‍ശകര്‍ വന്നു. നിങ്ങള്‍ പബ്ളിസിറ്റിക്കാണ്.. ഈ ചിത്രം ഇടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാമായിരുന്നില്ലേ .. പോസ്റ്റിടുന്ന സമയത്ത് ഉടന്‍ പോയി ആ കുഞ്ഞിനെ രക്ഷിക്കൂ. നിങ്ങള്‍ ഇത് വയ്ച്ച് പബ്‌ളിസിറ്റി അടിക്കുന്നോ.. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍. എന്നാല്‍ അതല്ല സത്യം.. ആ പോസ്റ്റുകള്‍.. ചിത്രങ്ങള്‍ ആണ് ഇന്ന് ആ കുഞ്ഞിന്റെ ഭിക്ഷാടനം അല്ലാതാക്കിയത്. കണ്ടെത്താനായത്. മാത്രമല്ല പോസ്റ്റിടാന്‍ മാത്രമല്ല ദീപ ചിലവിട്ടത്. അന്നു മുതല്‍ ദീപയും സംഘവും അന്വേഷണം ആയിരുന്നു. ടീം വര്‍ക്കില്‍ ആയിരുന്നു. അതായിരുന്നു സത്യം.. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇവരെ നന്നായി വിമര്‍ശിക്കാന്‍ പലരും സമയം കണ്ടെത്തി.. ഒരു മലയാളി യുവതിയുടെ ഇടപെടലില്‍ ഞടുങ്ങിയത് ദില്ലിയിലെ ഭിക്ഷാടന മാഫിയയാണ്. നൂറുകണക്കിന് കുഞ്ഞുങ്ങളാണ് ഇതോടെ ദില്ലിയിലെ തെരുവുകളില്‍ നിന്നും ഭിക്ഷയാചിക്കാന്‍ പിറ്റേന്ന് മുതല്‍ വരാതായത്. അത് വിജയമല്ലേ..നേട്ടമല്ലേ..? ദീപയ്ക്കും സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

ദീപ ഷെയര്‍ ചെയ്ത വീഡിയോ താഴെ

വാര്‍ത്തയ്ക്ക് കടപ്പാട്: പ്രവാസിശബ്ദം 

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീര്‍. മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബിയെന്ന് കോട്ടയം നസീര്‍ പറഞ്ഞു.

കോട്ടയം നസീറിന്റെ വാക്കുകളിലേക്ക്:
ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകള്‍ കണ്ടെത്തി പിന്തുണക്കുകയും ചെയ്തിരുന്ന ആളാണ് അബി. ഗുരുവിനേക്കാള്‍ ഉപരി ജ്യേഷ്ഠസഹോദരന്‍. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വലിയ ഷോക്ക് ആയിപ്പോയി.
ഞങ്ങള്‍ക്ക് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അസുഖത്തിന്റെ കാര്യം അറിയാമായിരുന്നൊള്ളൂ. അദ്ദേഹത്തെ നേരില്‍ കാണുന്നവര്‍ക്ക് അത് തോന്നുകയില്ല. ഒരിക്കലും അസുഖമുണ്ടെന്ന് അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല, അത് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനിടയിലൊക്കെ അദ്ദേഹം ടിവി പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും സമയം കണ്ടെത്തി പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഈ വാര്‍ത്ത പെട്ടന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്തത്. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.
മിമിക്രിയുടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനല്‍ കലാകാരനായിരുന്നു. വേദിയിലെ കര്‍ട്ടന്‍ ചുളുങ്ങി ഇടാന്‍ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോള്‍ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിന്‍ ഓസ്‌കര്‍ എന്ന ട്രൂപ്പില്‍ എനിക്ക് അവസരം കിട്ടുകയും, സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതും അബി ഇക്ക വഴിയാണ്.

തിരുവനന്തപുരം: കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ വിതച്ചത് വന്‍ നാശനഷ്ടം. അടുത്ത 12 മണിക്കൂര്‍ നേരകൂടി തെക്കന്‍ കേരളത്തില്‍ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരത്ത് കിള്ളിയില്‍ വൈദ്യുതികമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു.കിള്ളി തുരുമ്പാട് തടത്തില്‍ അപ്പുനാടാര്‍ (75) ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്. കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു, കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിഴിഞ്ഞത്ത് മരം കടപുഴകി വീണ് ഒരു സ്ത്രീ മരിച്ചു. അല്‍ഫോന്‍സാമ്മയാണ് മരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

ഇടുക്കി പുളിയന്മലയില്‍ വൈദ്യുതി പോസ്റ്റ് ജീപ്പിന് മുകളിലേക്ക് ഒടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇടുക്കി ജില്ലയില്‍ വ്യാപകനാശനഷ്ടം

അഞ്ച് വീടുകള്‍ പൂര്‍ണമായും 27 വീടുകള്‍ ഭാഗികമായും തകര്‍ന്നു
നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തകര്‍ന്നു
ഉടുമ്പന്‍ ചോലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു; നമ്പര്‍ 04868 232050
തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു
കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
അമ്പൂരിയില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി
പമ്പയില്‍ ജലനിരപ്പ് ഉയരുന്നു
അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു
കട്ടപ്പന ആമയാറില്‍ ജീപ്പിന് മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്ക് പരുക്ക്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരം കടപുഴകി വീണ് 25 കാറുകള്‍ തകര്‍ന്നു
നിരവധി തീവണ്ടികള്‍ റദ്ദാക്കി
അഞ്ച് ജില്ലകളിലെ മലയോര മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം പാറശാലയില്‍ ഉപജില്ലാ കലോത്സവത്തിനിടെ മൂന്ന് വേദികള്‍ തകര്‍ന്നുവീണു
രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു
മോശം കാലാവസ്ഥ കണക്കിലെടുത്ത് യു.ഡി.എഫ് പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനവും മാറ്റിവച്ചിട്ടുണ്ട്.

കന്യാകുമാരിയില്‍ നാല് പേര്‍ മരിച്ചു

തിരുവനന്തപുരം: കേരളതമിഴ്‌നാട് തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ കന്യാകുമാരിയില്‍ നാല് പേരാണ് മരിച്ചത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വന്‍ നാശ നഷ്ടമുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 250 മൊബൈല്‍ ടവറുകള്‍ തകര്‍ന്നതായതാണ് റിപ്പോര്‍ട്ട്. ഇതോടെ വാര്‍ത്താ വിനിമയ ബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കന്യാകുമാരിയിലേക്ക് 70 അംഗ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. ഇവര്‍ കന്യാകുമാരിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്.

ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് കോടതിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ ഉണങ്ങിയ പാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന ശേഷമാണ് ഇവ സംഭവിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദത്തെടുത്ത കുടുംബത്തില്‍ നിന്നുതന്നെയാണ് ഷെറിന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കേസില്‍ കൂടുതല്‍ സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.

ഒക്‌ടോബര്‍ ഏഴിനാണ് ഡാലസിലെ വീട്ടില്‍ നിന്നും ഷെറിനെ കാണാതായത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരു ഓടയില്‍ നിന്നാണ് 22ന് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും അമ്മ സിനി മാത്യൂസിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡാലസ് കൗണ്ടി ജയിലിലാണ് ഇപ്പോള്‍ വെസ്ലി.

ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന മറ്റൊരു മകളുമുണ്ട്. നാലു വയസ്സുള്ള ഈ കുട്ടിയുടെ ചുമതല അധികൃതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് കുടുംബത്തിന് കൈമാറി. ഈ കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച കേസില്‍ ബുധനാഴ്ച ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസില്‍ ഹാജരാക്കിയപ്പോഴാണ് ഡോക്ടര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. വെസ്ലിക്ക് ഒന്നുകില്‍ സ്വന്തം മകളുടെ മേലുള്ള അവകാശം വിട്ടുകൊടുക്കേണ്ടവരും. അല്ലെങ്കില്‍ രാജ്യം തന്നെ അത് എടുത്തുമാറ്റും.

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ അബി(52) അന്തരിച്ചു. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ.ഏറെ നാളായി രോഗബാധിതനായിരുന്ന അബി രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ്‌സ് കുറയുന്ന രോഗം മൂലമാണ് പലപ്പോഴും സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും വിട്ടു നിന്നത്. ഹബീബ് മുഹമ്മദ് എന്ന അബി മലയാളത്തില്‍ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കലാഭവനിലും കൊച്ചിന്‍ സഗറിലും ഹരിശ്രീയിലും കലാകാരനായി പ്രവര്‍ത്തിച്ച പരിചയത്തില്‍ നിന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്. മഴവില്‍ക്കൂടാരം, സൈന്യം, രസികന്‍, കിരീടമില്ലാത്ത രാജാക്കന്‍മാര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ‘തൃശ്ശിവപേരൂര്‍ ക്ലിപ്ത’മാണ് അവസാന സിനിമ. ഭാര്യ സുനില. മക്കള്‍: ഷെയ്ന്‍ നിഗം, അഹാന, അലീന.

മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയ അബി അന്‍പതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു.

Copyright © . All rights reserved