40 കാരിയായ മരീന അബ്രവേക്കറിന്‍റെ ഒരു പരീക്ഷണം ആയിരുന്നു, അപലകളായതും, സ്വയം പ്രതിരോധ ശേഷി ഇല്ലാത്തതുമായ സ്ത്രീകളോട് സമൂഹം എങ്ങനെയൊക്കെ പെരുമാറും എന്നറിയാനുള്ള ഒരു പരീക്ഷണം. ആ പരീക്ഷണം ലോക ശ്രദ്ധ ആകര്‍ഷിച്ചിക്കുന്നു. “ഗ്രാന്‍ഡ് മദര്‍ ഓഫ് പെര്ഫോര്‍മിംഗ് ആര്‍ട്ട്” എന്ന പേരില്‍ അറിയപ്പെടുന്ന പരീക്ഷണത്തിനായി മരീന നിശ്ചലയായി നിന്നത് നീണ്ട 6 മണികൂര്‍ ആണ്. ആദ്യം ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോ ഗ്രാഫര്‍ മാത്രമായിരുന്നു എത്തിയത്. എന്നാല്‍ പിന്നീട് ഈ അവസരം മുതലാകാന്‍ പലരും എത്തി തുടങ്ങി. ചിലര്‍ അവളെ പ്രകോപിപ്പിക്കാനും, അവളെ ഇരുത്താനും അനക്കാനും ശ്രമിച്ചു.
എന്നാല്‍ സമയം പോകുംതോറും ആളുകളുടെ സ്വാഭാവവും മാറിതുടങ്ങി, അവള്‍ പലതരത്തിലുള്ള പീഡനം നേരിടേണ്ടി വന്നു. ചിലര്‍ അവളുടെ കഴുത്തില്‍ റേസര്‍ ഉപയോഗിച്ച് മുറിവ് ഉണ്ടാക്കാന്‍ ശ്രെമിച്ചു, ചിലര്‍ അവളുടെ ശരീര ഭാഗങ്ങളില്‍ തൊടാനും ശരീരത്തില്‍ പല വസ്തുക്കള്‍ കെട്ടിതൂക്കി ഇടാനും ശ്രേമം നടത്തി.
എന്നാല്‍ അവസാന മണിക്കൂറുകളില്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി അവളെ പൂര്‍ണ നഗ്നയാക്കി, പക്ഷെ ഇതെല്ലം അവള്‍ പ്രേതിരോധിക്കാതെ നോക്കി നിന്നു, അവസാനം അവളുടെ പരീക്ഷണം കഴിഞ്ഞു അവള്‍ക്ക് ഉത്തരം ലഭിച്ചു അവള്‍ പറയുന്നത് ഇങ്ങനെ.
” ഒരു സ്ത്രീ ഒറ്റപ്പെട്ടോ പ്രതിരോധിക്കാന്‍ കഴിയാതയോ നിന്നാല്‍ ഇതൊക്കെയായിരിക്കും സംഭവിക്കുക, നമ്മളുടെ വികാരമോ മാനസികാവസ്ഥയോ നോക്കാതെ, അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അവര്‍ അവളോട് ക്രൂരത കാണിക്കും. അവര്‍ കൊടും കുറ്റവാളിയെന്നോ സാധാരണക്കാരന്‍ എന്നോ ഇല്ല , ക്രൂരമൃഗം ആകാന്‍ ഇക്കൂട്ടര്‍ക്ക് അധിക സമയം വേണ്ട, നമ്മള്‍ നമുക്ക് അനുകൂലമായിരിക്കും എന്ന് കരുതുന്നവരും, നമ്മള്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവരും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരത്തില്‍ പെരുമാറാന്‍ മടിയില്ലാത്തവര്‍ ആയിരിക്കും എന്നും മരീന പറയുന്നു.
സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി മുതല്‍ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതെല്ലാം പാളി.
ഹാദിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞതും പൊലീസിന് തിരിച്ചടിയായി. രണ്ടുദിവസമായി വൈക്കത്തെ വസതിക്ക് സമീപം തമ്പടിച്ച ദേശീയമാധ്യങ്ങള്‍ അടക്കമുള്ളവരെ അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ച പൊലീസിന് വിമാനത്താവളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതും ക്ഷീണമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം, വൈക്കത്തെ സുരക്ഷസംവിധാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ഹാദിയയെ ആഭ്യന്തര ടെര്‍മിനലിന് പിന്നിലൂടെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു പൊലീസ് ഉന്നതരുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചു. പിന്നീട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല.
തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിമാനത്താവളത്തിനകത്തേക്ക് എത്രയും വേഗം എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബി.എസ്.എഫിന്റ സഹായവും തയാറാക്കിയിരുന്നു. എന്നാല്‍, അവസാനനിമിഷം എല്ലാം തകിടം മറിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സുരക്ഷയൊരുക്കുന്നതില്‍ റൂറല്‍ പൊലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും ഒരുക്കിയ സുരക്ഷ സംവിധാനം പാളിയെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് വൈകിട്ട് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ യുവതിയുടെ വീടിന്റെ മതില്‍ ചാടികടന്നാണ് സുനി രാത്രി അവിടെ എത്തിയത്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും പൊലീസ് കണ്ടെത്തി.
ഇതറിഞ്ഞിട്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തുകൊണ്ടാണ് കൂടുതല്‍ പരിശോധന നടത്താതിരുന്നതെന്നും പരിശോധിക്കും. നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. അതേസമയം, ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് ഈ മാസം 29നു ദുബായിലേക്ക് പോകും. ഇതിനു കോടതി അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബല്‍ ഫോണും സിം കാര്‍ഡും ദുബായിലാണ് ഉള്ളതെന്നും ഇത് നശിപ്പിക്കാനാണ് ദിലീപ് വിദേശയാത്ര ആവശ്യപ്പെട്ടതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. നടിയെ ആക്രമിച്ച സംഭവത്തിന് മുന്‍പ് തന്നെ ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുറ്റപ്പത്രത്തില്‍ പറയുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് ആദ്യം സൂചന നല്‍കിയത് നടിയുടെ സഹോദരനാണ്.
സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നായിരുന്നു സഹോദരന്റെ മൊഴി. പിന്നീട് പള്‍സര്‍ സുനി ദിലീപിനയച്ച കത്തും കൂടി ലഭിച്ചതോടെ ദിലീപിന്റെ പങ്കിനെക്കുറിച്ചുള്ള സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ ‘മഴവില്ലഴകില്‍ അമ്മ’ എന്ന താരനിശക്കിടെ ദിലീപ് നേരിട്ട് നടിയെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപ്പത്രത്തിലുണ്ട്.
കാവ്യ മാധവനെക്കുറിച്ച് നടി ചില കാര്യങ്ങള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞുവെന്ന് കാവ്യ ദിലീപിനോടും നടന്‍ സിദ്ദിഖിനോടും വെളിപ്പെടുത്തിയിരുന്നു. ഇതുകേട്ട് ക്ഷുഭിതനായ ദിലീപ് പരിപാടിക്കിടെ നടിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.
നടന്‍ സിദ്ദിഖ് ഇതിന് ദൃക്‌സാക്ഷിയാണ്. സിദ്ദിഖും നടിയെ വിളിച്ച് ഇത്തരം കാര്യങ്ങള്‍ ഇനി പറയരുതെന്ന് താക്കീത് ചെയ്തിരുന്നു എന്നും കുറ്റപ്പത്രത്തില്‍ പറയുന്നു. തന്റെ ദാമ്പത്യം തകര്‍ന്നതിനു കാരണക്കാരിയായി കരുതുന്ന നടിയോടുള്ള പകയാണ് ദിലീപിനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
നടിയെ ആക്രമിക്കുന്നതിന് മുന്‍പ് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നിരവധി തവണ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഗൂഢാലോചന തെളിയിക്കുന്ന പ്രധാന തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം കേസില്‍ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനു തെളിവുനിരത്തി പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി. ദുബായ് യാത്രയ്ക്ക് ദിലീപിന് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടിയെടുക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാകും നടപടി. കേസിലെ അമ്പതോളം സാക്ഷികള്‍ സിനിമാമേഖലയിലുള്ളവരാണ്. ഇവരില്‍ ആരെല്ലാം അവസാനംവരെ കൂടെനില്‍ക്കുമെന്നതില്‍ പോലീസിന് ഉറപ്പുപോരാ.
ഇപ്പോള്‍ത്തന്നെ ആറു സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണു പോലീസിന്റെ ആരോപണം. മാപ്പുസാക്ഷിയാക്കാനിരുന്ന ചാര്‍ളി അവസാനനിമിഷം പിന്മാറി. ഇത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നാണു പോലീസ് പറയുന്നത്. തുടര്‍ന്നാണു ജയിലില്‍നിന്നു കത്തെഴുതാന്‍ സഹായിച്ച വിപിന്‍ലാലിനെ മാപ്പുസാക്ഷിയാക്കേണ്ടിവന്നത്.
വേണ്ടിവന്നാല്‍ വിചാരണയ്ക്കിടെ ഒമ്പതാം പ്രതി മേസ്തിരി സുനിലിനെയും മാപ്പുസാക്ഷിയാക്കും. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. സാക്ഷിപ്പട്ടികയിലുണ്ടായിരുന്ന ഇയാളും പിന്നീട് മൊഴിമാറ്റി.
ഇതേത്തുടര്‍ന്നാണു സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍പ്പെടുത്തിയത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ദുബായ് യാത്രയ്ക്കിടെ ദിലീപ് സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും പോലീസ് പറയുന്നു. നടിയെ ആക്രമിക്കാന്‍ ദുബായിലും ഗൂഢാലോചന നടന്നിരുന്നുവെന്ന് പോലീസിനു സൂചന കിട്ടിയിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ലഭിച്ചില്ല. സിംകാര്‍ഡും മെമ്മറികാര്‍ഡും ദുബായിലേക്കു കടത്തിയെന്ന സംശയവും നിലനില്‍ക്കുന്നു.
അങ്കമാലി കോടതിയില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടി മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ആറുമാസത്തിന് ശേഷമാണ് കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുള്ള കുറ്റപത്രത്തില്‍ ആകെ 12 പ്രതികളാണുള്ളത്.
എട്ടാം പ്രതിയായ ദിലീപിനെതിരെ കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി പത്തോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് സുപ്രധാന തെളിവുകള്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ ഇരുത്തി ഭാര്യ മറിയാമ്മ ഉമ്മന്‍റെ രസകരമായ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി സരസമായി കാര്യങ്ങൾ വിവരിച്ചത്
എന്നെ പ്രസംഗിക്കാന്‍ വിളിച്ചത് മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷട്രീയക്കാരിയല്ല. എന്നാല്‍ പ്രസംഗിക്കാന്‍ ഒന്നുമറിയില്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള ഒരു പാവം വീട്ടമ്മയാണ്- അവര്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..? നിറഞ്ഞ കയ്യടികള്‍ക്കിടെ മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
എന്റെ ഭര്‍ത്താവ് കടന്നുവന്ന അഗ്നി പരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. എന്ത് ടെന്‍ഷന്‍ വരുമ്പോഴും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ടെന്‍ഷന്‍ മാറ്റാന്‍ എല്ലാവരും എപ്പോഴും ചിരിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവര്‍ സ്നേഹപൂര്‍വം ഉപദേശിക്കുന്നു. എല്ലാ അമ്മമാരുടെയും കണ്ണീർ മക്കൾ ഒപ്പണം എന്നും അവർ പറഞ്ഞു.
[ot-video][/ot-video]
ഇംഗ്ലണ്ട് ഓസ്ട്രേലിയ ക്രിക്കറ്റ് വൈരത്തിന്‍റെ ഏറ്റവും വലിയ പോരാട്ടവേദിയാണ് ആഷസ്. 1882 തുടങ്ങിയ ക്രിക്കറ്റ് വൈരം ഒരോ ആഷ്സ് പരമ്പരയില്‍ എത്തുമ്പോള്‍ തീപിടിക്കും. അത്തരത്തിലുള്ള വാക്പോരുകള്‍ ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയിലും സംഭവിച്ചിട്ടുണ്ട്. പല ഓസ്ട്രേലിയന്‍ ഇംഗ്ലീഷ് താരങ്ങള്‍ വാക്പോര് നടത്തി.
എന്നാല്‍ അതിനപ്പുറം ചില കടുംകൈകള്‍ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ക്രിക്കറ്റ് ആരാധക സംഘമായ ബര്‍മി ആര്‍മി. ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണ്ണറെ ലക്ഷ്യമിട്ടാണ് ഇവരുടെ പുതിയ നീക്കം. വര്‍ണ്ണറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒരു ഗാനമാണ് ഇവര്‍ സ്റ്റേഡിയത്തില്‍ ആലപിച്ചത്.
ഡേവിഡ് വാര്‍ണ്ണറുടെ ജീവിത പങ്കാളിയുടെ ഭൂതകാലത്തിലെ ഒരു സംഭവമാണ് ഗാനത്തിന്‍റെ അടിസ്ഥാനം. ഡേവിഡ് വാര്‍ണ്ണറുടെ ഇപ്പോഴത്തെ ജീവിത പങ്കാളി കാന്‍റിസും, ന്യൂസിലാന്‍റ് റഗ്ബി താരം ബില്‍ വില്ല്യംസും സിഡ്നിയിലെ ഒരു ബാറില്‍ നിന്നും ലൈംഗികമായി ബന്ധപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
2007 ലെ ഈ സംഭവം ഒരു വണ്‍നൈറ്റ് സ്റ്റാന്‍റ് ആണെന്ന് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് വാര്‍ണ്ണര്‍ കാന്‍റിസുമായി ചേരുന്നത്. എന്നാല്‍ ഈ സംഭവം അങ്ങനെ വിടാതെ അത് വച്ച് വര്‍ണ്ണറെ ആക്രമിക്കുകയാണ് ഇംഗ്ലീഷ് ആരാധക സംഘം.
ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത ഒരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് എട്ടിന്ർറെ പണികൊടുത്തത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം.
My team played a prank on me on set!! Mofos!! @yofrankay and @tomas_moucka pic.twitter.com/QwZCPf1wC0
— Sunny Leone (@SunnyLeone) November 25, 2017
സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോയെക്കാള്‍ വൈറലായത് സണ്ണിയും മാധ്യമ പ്രവര്‍ത്തക ഉപാല ബസു തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു. വീഡിയോയ്ക്ക് ഉപാല നല്‍കിയ കമന്റാണ് ഇരുവരുടെയും തമ്മിലുള്ള വാഗ്വാദത്തിന് തുടക്കമിട്ടത്. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ (PETA)യോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നുമായിരുന്നു ഉപാലയുടെ കമന്റ്.
Is this a live snake and if it was hope it didnt get hurt when @SunnyLeone threw it off her? @PetaIndia @Sachbang pl take note… 🙏 #BeingHumanToAll https://t.co/WoxQOvx5DS
— Upala K Basu Roy (@upalakbr999) November 25, 2017
ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് തന്നോയ് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നല്‍കി.
Oh please!! Seriously!! It’s freaking fake Upala!! You obviously don’t know anything about my passion for animals big or small. Get it together! https://t.co/P5oZY7lztB
— Sunny Leone (@SunnyLeone) November 25, 2017
മാത്രമല്ല, ഉപാലയുടെ ഭാഗത്ത് നിന്നും കൂടുതല്‍ ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനവരെ ബ്‌ളോക് ചെയ്‌തെന്നും ഈ ചെറിയ തമാശയ്ക് കൂടുതല്‍ പ്രചാരണം നല്കിയ ഉപാലയോടു നന്ദിയുണ്ടെന്നും സണ്ണി പറഞ്ഞു. തന്നെ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് ഉപാലയും പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
I blocked Upala everyone so no more negative tweets coming from her on my page 🙂 let’s all live life, have fun and laugh!! I swear life doesn’t have to be so serious!
— Sunny Leone (@SunnyLeone) November 25, 2017
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴയില്‍വെച്ചാണെന്ന് കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ഇത് ചെയ്തത്. ആലപ്പുഴയിലെ കടപ്പുറത്ത് വെച്ചായിരുന്നു ഇത്. അടുത്ത ദിവസം വാര്‍ത്തയും പള്‍സര്‍ സുനിയുടെ ഫോട്ടോയും ടിവിയിലും മറ്റും വന്നതോടെ സംഘം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിനു ശേഷം തമ്മനത്ത് വന്ന ശേഷമാണ് പ്രതികള്‍ പല വഴിക്ക് പിരിഞ്ഞത്. സുനിയും രണ്ട് പേരും ആലപ്പുഴ ഭാഗത്തേക്ക് പോയി. കേസില്‍ സാക്ഷിയായ ഒരാളുടെ വീട്ടില്‍വെച്ച് ദൃശ്യങ്ങള്‍ പുറത്തെടുക്കുകയും ഇവിടെ വെച്ചും കടപ്പുറത്ത് വെച്ചും ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ചെങ്ങന്നൂരിലേക്ക് ഇവര്‍ രക്ഷപ്പെട്ടു. സഞ്ചരിച്ച വാഹനം മുളക്കുഴക്കടുത്ത് ഉപേക്ഷിച്ചു. വേറൊരു വാഹനം വാടകകയ്‌ക്കെടുത്താണ് ഇവിടെനിന്ന് യാത്ര തുടര്‍ന്നത്. അതിനിടെ കളമശേരിയില്‍ നിന്ന് ഒരു ഫോണ്‍ വാങ്ങി ഉപയോഗിച്ചെന്നും രണ്ട് സാക്ഷികളുടെ വീട്ടിലെത്തി മുന്‍കൂര്‍ ജാമ്യത്തിനുള്ള വക്കാലത്തില്‍ ഒപ്പിട്ടെന്നും കുറ്റപത്രം പറയുന്നു.
ഇതിനു ശേഷം കോയമ്പത്തൂരിലേക്ക് പോയ പ്രതികള്‍ പീളമേട് ടൗണിലെത്തി ദൃശ്യങ്ങള്‍ ഏഴാം പ്രതിയെ കാണിച്ചു കൊടുത്തു. എട്ടാം പ്രതിയുടെ നിര്‍ദേശമനുസരിച്ചാണ് ഇത് ചെയ്തതെന്ന് ഏഴാം പ്രതിയോട് പള്‍സര്‍ സുനി പറഞ്ഞതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്.
സ്വന്തം ലേഖകന്‍
ബോംബെ : 23 വയസ്സിനുള്ളില്‍ കോടീശ്വരനായ തൃഷ്നീത് അറോറ തന്റെ ജീവിതത്തിലൂടെ തോല്‍വി വിജയത്തിന്റെ ചവിട്ടു പടികള്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എട്ടാം ക്ലാസില്‍ തോറ്റു സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട തൃഷ്നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ് .
സ്വപ്നങ്ങള്‍ക്ക് പിറകെ പോയി വിജയങ്ങള്‍ കീഴടക്കിയ തൃഷ്നീതിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് . കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്നീത് എത്തിക്കല്‍ ഹാക്കിംങ് തിരഞ്ഞെടുത്തത് അതിനോടുള്ള അമിതമായ താല്പര്യം കൊണ്ട് തന്നെ ആണ് . ഇന്ന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ്.
ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്നീതിന്റെ നിലവിലുള്ള സ്വപ്നം . തൃഷ്നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് . അതില്‍ കുഞ്ഞു തൃഷ്നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് . ചെറുതായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കുന്നതിനേക്കാള്‍ തൃഷ്നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുവാന്‍ ആയിരുന്നു എന്ന് ഇതില്‍ കുറിച്ചിട്ടുണ്ട്.
വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിയതോടെ തൃഷ്നീതിന്റെ ജീവിതം മാറി മറഞ്ഞു . ആവേശഭരിതനായി തൃഷ്നീത് . മകന്‍ കമ്പ്യൂട്ടറില്‍ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്നീതിന്റെ രക്ഷിതാക്കള്‍ കമ്പ്യൂട്ടറിനു പാസ്വേഡ് സെറ്റ് ചെയ്തു . ദിവസങ്ങള്‍ക്കകം തന്നെ തൃഷ്നീത് പാസ്വേഡ് കണ്ടെത്തി . അതായിരുന്നു തൃഷ്നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം . ഇതറിഞ്ഞ തൃഷ്നീതിന്റെ പിതാവ് ദേഷ്യപ്പെടുകയല്ല ഉണ്ടായത് . പകരം തൃഷ്നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി അദ്ദേഹം . മകന്റെ താല്പര്യം നല്ല രീതിയില്‍ മനസിലാക്കിയ രക്ഷിതാക്കള്‍ എട്ടാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്താനുള്ള മകന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു .
ഈ പിന്തുണ ആണ് തൃഷ്നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത് . കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരന്‍ ആരംഭിച്ചത് . പത്തൊമ്പതാം വയസില്‍ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്നീത് ആരംഭിക്കുന്നത് .
പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്നീത് . സിബിഐ യിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരന്‍ . തന്റെ ഇഷ്ടങ്ങള്‍ക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ , തന്നില്‍ വിശ്വാസം അര്‍പ്പിച്ച മാതാപിതാക്കള്‍ക്കാണ് തൃഷ്നീത് തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് .
നീണ്ട 17 വർഷത്തിനു ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടു വന്ന മാനുഷി ചില്ലറുടെ ഡാൻസ് വിഡിയോകൾ വൈറലാവുകയാണ്. മാനുഷി ലോക സുന്ദരി മത്സരത്തിന്റെ ഭാഗമായി കളിച്ച നൃത്തത്തിന്റെ വിഡിയോകളാണ് ദിവസങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടത്. വിജയിയാകും വരെ ആരാലും അറിയപ്പെടാതിരുന്ന മാനുഷി ഇന്ന് ഇന്ത്യയിലെ മിന്നും താരമാണ്. നിരവധിയാളുകളാണ് മാനുഷിയെ ഗൂഗിളിലും യുട്യൂബിലുമൊക്കെ തിരയുന്നതും.
മിസ് വേൾഡ് മത്സരത്തിന്റെ ഓപ്പണിങ് ഡാൻസ് ആണ് വൈറലായ ഒരു വിഡിയോ. അതുപോലെ ‘നാഗാഡ് സംഗ്’ എന്ന ശ്രേയ ഘോഷാൽ പാട്ടിനൊപ്പം മാനുഷി നൃത്തം ചെയ്യുന്ന വിഡിയോയും ഏറെ ശ്രദ്ധ നേടുന്നുണ്ട്. വേദിയിൽ മത്സരാർഥികളെ പരിചയപ്പെടുത്തുന്ന സമയത്താണ് ഈ പാട്ടിനൊപ്പം മാനുഷി കളിച്ചത്.
ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഈ വിഡിയോയ്ക്കു കൂടുതൽ പ്രചാരണം കിട്ടിയത്. മികച്ചൊരു നർത്തകി കൂടിയാണ് മാനുഷി എന്നു തെളിയിക്കുന്ന വേറെയും വിഡിയോകൾ സമൂഹമാധ്യമങ്ങളില്‍ സുലഭമാണ്.
മരണത്തിൻ്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടിയ ആ യുവാവിനെ രക്ഷിച്ചത് ദൈവത്തിൻ്റെ കൈകൾ; അതും ഒരു മലയാളി യുവാവിലൂടെ. ജീവിതത്തിന് പൂർണവിരാമമിടാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിൻ്റെ നാലാം നിലയിലെ തൻ്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയ നേപ്പാളി യുവാവിൻ്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു, കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാർ ഫോൺ ചെയ്യുകയായിരുന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു. നാലാം നിലയിലെ യുവാവിൻ്റെ ഫ്ലാറ്റിലേയ്ക്ക് ചെന്നപ്പോൾ ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു 28കാരൻ. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഉൗർജത്താൽ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിൻ്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകൾ രണ്ടും മേൽപോട്ട് നിൽക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാൽ. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവൻ പൊലിയുമായിരുന്നു.
എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാൻ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു. അതിനെ ഞാൻ ദൈവത്തിൻ്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലിൽ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും.കാസിം പറഞ്ഞു നിർത്തുന്നു
ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.നാട്ടിൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 30കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസില്‍ പാരാമെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു:
മൂന്ന് വർഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം.
സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കുമിടയിൽ ഹൃദയാഘാതമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിപ്പോൾ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകൾ കവരുന്നു. വളരെ ചെറുപ്പക്കാർ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ഭക്ഷണക്രമത്തിലെ പാളിച്ചകൾ, വ്യായാമത്തിൻ്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഇൗ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.