കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുക്കം മുതല്‍ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയ ‘മാഡം’ ആരെന്ന് ഒടുവില്‍ തെളിഞ്ഞു. മാഡം പതിനൊന്നാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് ഒടുവില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ വെളിപ്പെടുത്തി.
പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ ഈ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി ക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് കാവ്യയുടെ പേര് മാധ്യമങ്ങളോട് പള്‍സര്‍ വെളിപ്പെടുത്തുന്നത്.
താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേൾക്കുന്നതെന്നും സുനി മാധ്യമങ്ങളോടു ചോദിച്ചു. എറണാകുളം സിജെഎം കോടതിയിൽ മറ്റൊരു കേസിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യയ്ക്കെതിരായ ആരോപണം. നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ പൾസർ സുനി പറഞ്ഞിരുന്നു. ഇവരിൽനിന്ന് പലപ്പോഴും താൻ പണം തട്ടിയിട്ടുണ്ട്. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി പറഞ്ഞിരുന്നു.
ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് തന്റെ മാഡം കാവ്യ തന്നെയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്. മാഡത്തിനു മറ്റു കാര്യങ്ങളിൽ പങ്കില്ലെന്നു പറഞ്ഞിരുന്ന പൾസർ സുനി, സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും പലവട്ടം ഉറപ്പിച്ചിരുന്നു. ഈമാസം 16ന് മുൻപു കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞത്. എന്നാൽ അതൊഴിവാക്കാൻ പൊലീസ് പലപ്പോഴും സുനിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ഹണിപ്രീത് എന്ന വളര്‍ത്തു മകള്‍. പപ്പയുടെ ഏഞ്ചല്‍ എന്നാണ് ഹണിപ്രീത് അറിയപ്പെടുന്നത്. ദേര സച്ചയുടെ അടുത്ത മേധാവിയായിരിക്കും ഹണിപ്രീത് എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമല്ലെന്ന് വാര്‍ത്ത.
ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടേതാണ് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമല്ല. ഒരിക്കല്‍ തന്റെ ഭാര്യയെ തേടി ഗുര്‍മീതിന്റെ അറയില്‍ ചെന്ന താന്‍ കണ്ടത് അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്.ഇത് പല തവണ കണ്ടിട്ടുണ്ട്. ഇത് കണ്ട തന്നെ ഗുര്‍മീത് ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു.
ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് വളര്‍ത്തു മകളായി ബാബ തെരഞ്ഞെടുത്തത്. 1999ലാണ് വിശ്വാസ് ഗുപ്ത, ഹണിപ്രീതിനെ വിവാഹം കഴിച്ചത്. 2009ല്‍ ഗുര്‍മീത് അവരെ മകളായി ദത്തെടുത്തു. തുടര്‍ന്ന് ഹണിപ്രീത് സിങ് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.
പപ്പയുടെ മാലാഖ എന്ന വിശേഷണം ഹണിപ്രീത് സ്വയം ചാര്‍ത്തിയതാണ്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങിയവയാണ് ഹണിപ്രീതിന്റെ വിശേഷണങ്ങള്‍. ഗുര്‍മീതിന്റെ എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിപ്രീത് ആയിരുന്നു. മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയില്‍ വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ്. കരഞ്ഞുകൊണ്ട് ലൈവിലെത്തിയ യുവതി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതായും പറയുന്നുണ്ട്. തലയ്ക്ക് അടിച്ച് മുഴച്ചിരിക്കുന്ന പാടും യുവതി ലൈവില്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറി വിവാഹം കഴിച്ചതാണ് യുവതി.
മാനസികമായും ശാരീരികമായും പീഢിപ്പിച്ച് തന്നെ വിവാഹബന്ധത്തില്‍ നിന്നൊഴിയാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന് വേറെ വിവാഹം കഴിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നും യുവതി പറയുന്നുണ്ട്. തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്നും രക്ഷിക്കണമെന്നും ദില്‍ന പറയുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് ഇതോടെ വൈറലായിക്കഴിഞ്ഞു. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.
ക്രിസ്ത്യന്‍ മത വിശ്വാസിയായ ദില്‍നയും ഹിന്ദു മത വിശ്വാസിയായ അഭിജിത്ത് ബാലനും വിവാഹിതരാകുമ്പോള്‍ ദില്‍ന ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു. കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് മതം മാറിയത്. കൂടാതെ ഇവര്‍ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെല്ലാം ഫേക് ആണെന്ന് ഇപ്പോള്‍ അഭിജിത്ത് പറയുന്നതായും ദില്‍ന ലൈവിലൂടെ വെളിപ്പെടുത്തി.
വൈക്കത്തുള്ള ലേക് റിസോര്‍ട്ടിലെ മാനേജരാണ് അഭിജിത്ത്. ദില്‍നയും അഭിജിത്തിന്റെ കൂടെ അവിടെ തന്നെയാണ് താമസം.
ദില്‍ന അല്‍ഫോന്‍സയുടെ ഫേസ്ബുക്ക് ലൈവ്
https://www.facebook.com/dilna.alphonsa/videos/1304462933016664/
ഇന്ന് ജാമ്യം നേടി വീട്ടില്‍ പോകാമെന്ന് കരുതിയിരുന്ന നടന്‍ ദിലീപിന് ജാമ്യം അനുവദിക്കാതെയായതോടെ ദിലീപിന്റെ വീട്ടുകാരും ആരാധകരും സങ്കടത്തിലായി. പതിവില്‍ നിന്നും വ്യത്യസ്തമായി പുലര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി ജാമ്യം നേടി പുറത്തിറങ്ങാന്‍ കാത്തിരുന്ന ദിലീപിന് ജാമ്യം നിഷേധിച്ച വാര്‍ത്ത ഇടിത്തീയായി. മൂന്നാം തവണയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് ഉടന്‍ പുറത്തിറങ്ങും എന്ന പ്രതിക്ഷ മങ്ങി.
വാര്‍ഡന്മാരാണു ജാമ്യം ഇല്ലെന്ന വിവരം ദിലീപിനെ ആദ്യം അറിയിച്ചത്. 10.20 ആയപ്പോഴേയ്ക്കും ദിലീപിനെ സുപ്രണ്ട് റൂമിലേയ്ക്കു വിളിപ്പിച്ചു. സുപ്രണ്ട് വിവരം അറിയിച്ചു എങ്കിലും ഒന്നും മിണ്ടാതെ ചോദിക്കാതെ പറഞ്ഞതൊക്കെ കേട്ടു നില്‍ക്കുകയായിരുന്നു ദിലീപ്.
ഇതിനിടയില്‍ അഭിഭാഷകന്റെ ഓഫീസില്‍ നിന്നു ജാമ്യം നിഷേധിച്ച വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. സെല്ലിലേയ്ക്കു മടങ്ങിയ ദിലീപ് ആരോടും സംസാരിച്ചില്ല. ഇതു കണ്ടു സഹതടവുകാരും വളരെയധികം വിഷമിച്ചു എന്നു പറയുന്നു. സുപ്രണ്ടിന്റെ മുറിയില്‍ നിന്നു മടങ്ങിയെത്തിയ ദിലീപ് ഒരേ കിടപ്പിലായിരുന്നു. ഇടയ്ക്കു ഭിത്തിയില്‍ തലയിടിച്ചു നെറ്റി മുറിയുകയും ചെയ്തു. സഹതടവുകാരാണു ദിലീപിനെ സമാധാനിപ്പിക്കുന്നത്. അതേ സമയം പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണു സൂചന.
അപകടങ്ങളായാലും പ്രകൃതിദുരന്തങ്ങളായാലും ആഘോഷങ്ങളായാലും വിവാദങ്ങളായാലും ജോലിക്കിടെ അവര്‍ മറ്റൊന്നിലും ഇടപെടാന്‍ പാടില്ലെന്നൊരു ‘ചിന്ത’ ഇതുവരെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തില്‍പ്പെട്ട് കിടക്കുന്നയാളെ രക്ഷിക്കാനല്ല മറിച്ച് അതേ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനേ അവര്‍ ശ്രമിക്കൂ. എന്നാല്‍ കാലം മാറി. മാധ്യമപ്രവര്‍ത്തനത്തിന്റെ രീതികളും മാറി വരുന്നു. ലൈവ് റിപ്പോര്‍ട്ടിംഗിനോ അവതരണത്തിനോ ഇടയില്‍ സഹായിക്കേണ്ടവരെ സഹായിക്കണമെന്ന നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വന്നുതുടങ്ങി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളത്തിലേക്ക് താഴ്ന്ന ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്താന്‍ തത്സമയ സംപ്രേഷണത്തിനിടെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഇടപെട്ടതാണ് ഏറെ പ്രശംസയ്ക്ക് വഴിമാറിയത്. സംഭവം നടന്നത് ഹൂസ്റ്റണിലാണ്.
ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടി വെളളത്തില്‍ മുങ്ങിപ്പോയ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് റിപ്പോര്‍ട്ടറുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.
വെള്ളത്തില്‍ മുങ്ങിയ ലോറി ഡ്രൈവറുടെ ദുരിതാവസ്ഥ തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു കെഎച്ച്ഒയു 11 ന്യൂസിന്റെ റിപ്പോര്‍ട്ടറും കാമറാമാനുമായ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും കാമറാമാന്‍ മരിയോ സാന്‍ഡോവലും. തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടുമായി റോഡ്മാര്‍ഗ്ഗം പോവുന്നത് ഇരുവരുടെയും ശ്രദ്ധയില്‍ പെടുന്നത്. പൊടുന്നനെ ലൈവിലാണ് താനെന്ന കാര്യം മാറ്റി നിര്‍ത്തി മൈക്കുമേന്തി രക്ഷാ പ്രവര്‍ത്തക വാഹനത്തിന്റടുത്തേക്ക് ഓടുകയായിരുന്നു സ്മിത്ത്. കാമറാമാനും പുറകെ ഓടി.
പാലത്തിന് താഴെ ലോറി ഡ്രൈവര്‍ 10 അടി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് സ്മിത്ത് അവരെ അറിയിച്ചു. ലോറി ഡ്രൈവറെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം ചാനലും ലൈവായി നല്‍കി. ഇതേത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ ലോറി ഡ്രൈവറെ രക്ഷിക്കുന്നത്.
അടുത്തിടെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പിലെ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ കുട്ടികളെ വാരിയെടുത്തോടുന്ന ഫോട്ടോഗഗ്രാഫറുടെ ചിത്രവും ശ്രദ്ധേയമായിരുന്നു.അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ തന്റെ കാമറ മാറ്റിവെച്ച് ആംബുലന്‍സ് ലക്ഷ്യമാക്കി കുഞ്ഞുങ്ങളെയും വാരിയെടുത്ത് ഓടിയത്.
അമേരിക്കയെ വിറപ്പിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം ദുരിതക്കയത്തില്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുന്ന ഇവിടെ രണ്ട് അണക്കെട്ടുകള്‍ കൂടി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെ കടുത്ത ഭീതിയിലാണ് നഗരം.
ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചതോടെ ഇവിടുത്തെ മലയാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകിയതോടെ ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ഇവരുടെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു.
ഹൂസ്റ്റണ്‍ വാസിയായ പ്രശസ്ത നടന്‍ ബാബു ആന്റണിയുടെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതായി ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു. ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍.
തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തിയത്. 50 വര്‍ഷത്തിനിടെ ടെക്‌സാസ് സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോള്‍ നാശം വിതയ്ക്കുന്നത്. പതിനായിരങ്ങളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.
ചലച്ചിത്ര താരം ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ പറ്റിയെങ്കിലും ബിജുമേനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തൃശൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്‍ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.
കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്കു പരിക്കേറ്റു. ടൊറന്റോയില്‍ നിന്നു 300 കീലോമീറ്റര്‍ അകലെയുള്ള ടോബര്‍മോറിയിലായിരുന്നു അപകടം. മിസിസാഗയില്‍ ഒരു സ്വകാര്യകമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലിനോക്കിവന്ന ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെ മകന്‍ ജിം തോമസ് ജോണി (30) ആണ് മരിച്ച മലയാളി. ഓഗസ്റ്റ് 26 ന് രാത്രിയാണ് സംഭവം.
ജിമ്മും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മും എതിര്‍ദിശയില്‍നിന്നുവന്ന കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ജിമ്മിനെ കാനഡ ലണ്ടനിലെ ആശുപത്രിയിലേക്ക് എയര്‍ ആബുംലന്‍സില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ മലയാളികളില്ലെന്നാണ് സൂചന. ജിമ്മിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
2015 ലാണ് ജിം കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്. ഇവിടത്തെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജിമ്മിന്റെ വേര്‍പാട് കാനഡയിലെ മലയാളി സമൂഹത്തിന് ഇതുവരെ ഉള്‍ക്കൊള്ളനായിട്ടില്ല. കാനഡയില്‍ മിസിസാഗ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമാണ്. ഭാര്യ: സെലിന്‍ ജെയിംസ്. മകള്‍: ഇവാന (രണ്ടര വയസ്), മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങള്‍: ലിജി ജോണി (അമേരിക്ക), ജെറി ജോണി (കാനഡ). നാട്ടില്‍ പുന്നകുന്നം സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.
മകളെ വീടിന് മുകളില്‍ നിന്ന് എറിഞ്ഞ് കൊന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നിലെ കാരണം പുറത്ത്. അറസ്റ്റിലായ അമ്മയുടെ മൊഴിയിലാണ് താൻ എന്തിനാണ് മകളെ താഴെയിട്ടു കൊന്നത് എന്ന വെളിപ്പെടുത്തൽ. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെയും തന്നെയും ഭർത്താവും ഉപേക്ഷിച്ചു പോയതോടെ മാനസികമായി വളരെയേറെ തകർന്ന നിലയിലായിരുന്നു സ്വാതി. അതോടെ കുട്ടിയെ കൊന്ന് താനും ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം.
7 വയസായ ആഷിക എന്ന ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ ആണ് മാതാവ് സ്വാതി സർക്കാർ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞു കൊന്നത്. ആദ്യം മൂന്നാം നിലയിൽ നിന്ന് എറിഞ്ഞപ്പോൾ പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സ്വാതി വീണ്ടും കുട്ടിയെ മൂന്നാം നിലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ടെറസില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. രണ്ടാം തവണ പെണ്‍കുട്ടി മരിച്ചു. സൗത്ത് ബംഗളുരുവില്‍ ഞായറാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം നടന്നത്.
ആഷികയെന്ന മകളെ കൊന്നതിന് സ്വാതി സര്‍ക്കാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് ഇവര്‍. കൊലപാതകം കണ്ട അയല്‍വാസികള്‍ സ്വാതി സര്‍ക്കാറിനെ ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.
മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കാമുകിയും കാമുകിയുടെ ഭര്‍ത്താവുമെന്ന് സൂചന. കൊല്ലപ്പെട്ട പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) നെ ഇരുവരും ചേര്‍ന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയേയും ഇയാളുടെ ഭാര്യ കുഞ്ഞുമോളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വെവ്വേറെയായി ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതായാണ് അറിയുന്നത്.
ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് വീട്ടിലില്ലെന്നും ഒന്ന് കാണണം എന്നും പറഞ്ഞ് കുഞ്ഞുമോള്‍ കൊല്ലപ്പെട്ട സന്തോഷിനെ വിളിക്കുന്നത്. വിനോദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫോണ്‍ വിളി. എന്നാല്‍ ഫോണ്‍ എടുത്തത് ഇയാളുടെ പിതാവ് ആയിരുന്നു. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചുവെന്നുമാണ് കുഞ്ഞുമോള്‍ മൊഴി നല്‍കിയത്. മൊഴിയില്‍ ഇത്രയും മാത്രമേ കുഞ്ഞുമോള്‍ വെളിപ്പെടുത്തിയുള്ളൂവെങ്കിലും കൊലയ്ക്ക് ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
സന്തോഷിന്റെ ഫോണിലേക്ക് വന്ന അവസാന വിളി കുഞ്ഞുമോളുടെതാണ്. കുഞ്ഞുമോള്‍ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ കൊലനടത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്ത് വച്ചാകാം കൃത്യം നടപ്പിലാക്കിയതെന്നും കരുതുന്നു. കുഞ്ഞുമോളുടെ മൊഴി പ്രകാരം ബുധനാഴ്ച കൊല നടത്തിയതാണെങ്കില്‍ പോലീസ് കരുതുന്നതുപോലെ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം എ്ന്നത് ശരിയാകും. കൊല നടത്തിയത് വിനോദ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും സഹായിച്ചോ എന്നും വ്യക്തമല്ല. അറസ്റ്റിലായ ദമ്പതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയുമായി അവിഹിതബന്ധം സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം മുറിച്ചു വേര്‍പെടുത്തുകയായിരുന്നു. തലയും അരഭാഗവും മുറിച്ചു മാറ്റിയത് കൃത്യതയോടെ. വസ്ത്രങ്ങളില്‍ രക്തക്കറ വ്യക്തമായിട്ടില്ല. കൊലപാതക ശേഷം വസ്ത്രം ധരിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹത്തിന്റ വൃക്ഷണം തകര്‍ത്തത് പ്രതിയോടുള്ള പക സൂചിപ്പിക്കുന്നതാണ്. സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.
കോട്ടയം പുതുപ്പള്ളി റോഡില്‍ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിലായിരുന്നു. നാല് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. അഴുകിയ ശരീരമായതിനാല്‍ ദുര്‍ഗന്ധം രുക്ഷമായിരുന്നു. കോഴിമാലിന്യം ആണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകള്‍ കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. ചാക്കില്‍ നിന്ന് നീല നിറത്തിലുള്ള റബര്‍ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്. മെഷീന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്. കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നും കരുതുന്നു. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് കരുതുന്നു.
സ്വന്തം പിതാവിനെ തൊഴിച്ചുകൊന്ന കേസിലെ പ്രതിയാണ് പിടിയിലായ വിനോദ്. അച്ഛന്റെ വാരിയെല്ലുവരെ തകര്‍ത്തായിരുന്നു കൊല. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. ഫെബ്രുവരിയിലായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ മേയ് 22 മുതല്‍ വിനോദ് ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്‍പിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തിരുന്നു.
∙ കുഞ്ഞുമോൾ ഫോണിൽ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മൽ വിനോദിന്റെ വാടക വീട്ടിലെത്തി.
∙ സന്തോഷ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോൾ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്ത്തിയെന്നാണു കേസ്.
∙ വലിയ ആണികൾ പറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു ലിവർ കൊണ്ടാണ് അടിച്ചത്. ഈ ലിവർ ഇന്നലെ വിനോദിന്റെ വീട്ടിൽ നിന്നു കണ്ടെത്തി.
∙ അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙ തുടർന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തിൽ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളിൽ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു.
∙ സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു. മുറിക്കാൻ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി.
∙ രക്തം മറയ്ക്കാൻ വാഴച്ചുവട്ടിൽ മണ്ണിളക്കിയതും പൊലീസ് കണ്ടുപിടിച്ചു.
∙ ശരീര ഭാഗങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അർധരാത്രി ഓട്ടോയിൽ പോയി.
∙ കൊടൂരാറ്റിൽ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു.
∙ ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്നു തുരുത്തേൽപാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങൾ.
∙ രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷർട്ട് വെള്ളത്തിൽ ഒഴുക്കി.
∙ തിരിച്ചു വീട്ടിൽ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി.
∙ എല്ലാം അവസാനിച്ചപ്പോൾ പുലർച്ചെ നാലു മണി.