Latest News

ന്യൂഡൽഹി: ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദിപറഞ്ഞ് ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. യെമനിലെ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ശേഷം ആദ്യമായി പിറന്നമണ്ണിൽ കാലുകുത്തിയ ഫാ. ടോം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. “ഞാൻ വളരെ സന്തോഷവാനാണ്, ഈ ദിവസം സാധ്യമായതിന് ദൈവത്തിന് നന്ദി പറയുന്നു. എല്ലാവരും അവരവർക്ക് ആകാവുന്ന വിധത്തിൽ മോചനത്തിനായി ശ്രമിച്ചു. എല്ലാവരോടും നന്ദിപറയുന്നു’ -ഫാ. ടോം ഉഴുന്നാലിൽ പറഞ്ഞു.

റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.20ന് ആണ് ഫാ. ടോം ഉഴുന്നാലിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ നേതൃത്വത്തിൽ എംപിമാരായ കെ.സി വേണുഗോപാൽ, ജോസ് കെ. മാണി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവർ ചേർന്നു അദ്ദേഹത്തെ സ്വീകരിച്ചു.

പിന്നീട് ഫാ. ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, എംപിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി. സലേഷ്യൻ സഭയുടെ ബംഗളൂരു, ഡൽഹി പ്രൊവിൻഷ്യൽമാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു.

നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും കൂടിക്കാഴ്ച ഉണ്ടായിരുന്നു. സിബിസിഐ സെന്‍ററിൽ 4.30ന് പത്രസമ്മേളനവും. 6.30ന് സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ദിവ്യബലിയും അര്‍പ്പിച്ച ശേഷം രാത്രിയിൽ ഓഖ്‌ല ഡോണ്‍ബോസ്കോ ഭവനിലേക്കു മടങ്ങും.

2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടക്കുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള പുതിയ വേദിയിലേക്കു മാറ്റി. മുന്‍പ് പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ടിപ്പ്ടനിലെ ആര്‍ എസ് എ അക്കാദമിയിലായിരിക്കും റീജിയണല്‍ കലാമേള നടക്കുക. മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ സ്വീകരിക്കുവാന്‍ രണ്ടു ദിവസം കൂടി ബാക്കിനില്‍ക്കെ അംഗ അസ്സോസിയേഷനുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ആയതിനാല്‍ കലാമേള കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുള്ള വേദിയിലേക്കുമാറ്റുവാന്‍ റീജിയണല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും കലാമേള വേദി മാറ്റിയ തീരുമാനം അറിയിച്ച് കൊണ്ട് റീജിയണല്‍ പ്രസിഡന്‍റ് ഡിക്സ്‌ ജോര്‍ജ്ജ് പറഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്നും റീജിയണല്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ചെസ്റ്റ് നമ്പറുകള്‍ വിതരണം ചെയ്യും. ഒന്‍പതരയ്ക്ക് ഉദ്ഘാടനവും തുടര്‍ന്ന് പത്തുമണിക്ക് കലാമത്സരങ്ങളും ആരംഭിക്കും. മൂന്നു വേദികളിലായാകും കലാമത്സരങ്ങള്‍ അരങ്ങേറുക. ഒരു അംഗ അസോസിയേഷന്‍ നില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാര്‍ത്ഥികളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മത്സരത്തില്‍ പങ്കെടുക്കുന്ന ഏല്ലാവരും വയസു തെളിയിക്കുന്ന രേഖകള്‍ മത്സര ദിവസം ഒപ്പം കരുതേണ്ടതാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും കലാമേള വേദിയില്‍ പ്രവേശിക്കുന്നതിന് ഫീസ്‌ ഉണ്ടായിരിക്കുന്നതാണ്. മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഓരോ ഇനത്തിനും മൂന്ന് പൗണ്ട് വീതവും കാണികള്‍ രജിസ്ട്രേഷന്‍ ഫീസായി മൂന്ന് പൗണ്ടും നല്‍കേണ്ടതാണ്

കൊല്ലം ഏരൂറില്‍ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം ഏഴുവയസുകാരിയെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹത്തെപ്പോലും വെറുതെ വിട്ടില്ല. മൃതദേഹത്തെയും ഇയാള്‍ പീഡിപ്പിച്ചെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ബന്ധുവിനൊപ്പം സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുന്നത്. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ റബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവ്  രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ക്രൂരമായ പീഡനമാണ് നടന്നതെന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് കുഞ്ഞിനെ മുത്തശ്ശിയുടെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം അമ്പലത്തില്‍ പോകാമെന്ന് പറഞ്ഞായിരുന്നു പ്രതി രാജേഷ് കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോയത്. ഒടുവില്‍ ഇവിടെ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കുളത്തൂപ്പുഴയിലെ വിജനമായ ഒരു റബ്ബര്‍ പുരയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിലും ലൈംഗികത പരീക്ഷിച്ചിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ തന്നെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ രാമലീലയ്ക്ക് തീയേറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ദിലീപ് അനുകൂലികളും മാത്രമാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യദിനമായ ഇന്ന് ഭൂരിഭാഗം തിയേറ്ററുകളിലും കുടുംബ പ്രേക്ഷകര്‍ എത്തിയിട്ടില്ല. കൊച്ചിയിലെ തീയേറ്ററില്‍ അണിയറ പ്രവര്‍ത്തകരും ഫാന്‍സുകാരും മാത്രമാണ് എത്തിയത്. ഫാന്‍സ് അസോസിയേഷന്‍ റിലീസിംഗ് ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പിആര്‍ ഏജന്‍സികളും നേതൃത്വം നല്‍കി. എന്നാല്‍ തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്യുന്നത്. സച്ചിയുടേതാണ് തിരക്കഥ. കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ. ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ. രാമലീലയിലൂടെ രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍.

മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഇനിമുതല്‍ അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവി വാങ്ങുക. അക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് പുറ്ത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നകാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുമില്ല.

കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും ആശിര്‍വാദ് സിനിമാസും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സിനിമാ രംഗത്തുനിന്നും വരുന്ന സൂചന. മോഹന്‍ലാല്‍ ലാല്‍സലാം എന്ന പേരില്‍ അമൃത ടിവിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതു രണ്ടും കൂട്ടി വായിക്കുമ്പോള്‍ അമൃതയുമായി താരം ബിസിനസ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍.

കൊല്ലം: കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്. ട്യൂഷന്‍ ക്ലാസില്‍ പോയ കുട്ടി തിരികെയെത്തിയിരുന്നില്ല. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപമുള്ള ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ബന്ധുവായ രാജേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കൊപ്പമാണ് കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം താന്‍ തന്നെയാണ് കൊന്നതെന്ന് രാജേഷ് പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. കുട്ടിയോടൊപ്പം ഇയാളെയും കാണാതായിരുന്നു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ഏരൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെയും കുട്ടിയുടെയും ഫോട്ടോ സോഷ്യല്‍മീഡിയയിലടക്കം നല്‍കിയാണ് തെരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രിയോടെ രാജേഷിനെ കുളത്തൂപ്പുഴയ്ക്ക് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ ന്ിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റബര്‍ ഷെഡില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 

വാഷിംഗ്ടണ്‍: സെലിബ്രിറ്റികളുടെയും മോഡലുകളുടെയും നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് ശ്രദ്ധേയമായ പ്ലോബോയ് മാസികയുടെ സ്ഥാപകന്‍ ഹ്യൂ ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. പ്ലേബോയ് മാന്‍ഷന്‍ എന്നറിയപ്പെട്ടിരുന്ന ലോസ് ഏന്‍ജലസിലെ വസതിയിലായിരുന്നു ഹെഫ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹെഫ്‌നറുടെ അന്ത്യം. 60 വര്‍ഷം മുമ്പാണ് ഹെഫ്‌നര്‍ പ്ലേബോയ് മാസിക ആരംഭിച്ചത്. 1926 ഏപ്രില്‍ 9നാണ് ഇദ്ദേഹം ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ട് വര്‍ഷം സൈനികസേവനം അനുഷ്ഠിച്ചു. പിന്നീട് എസ്‌ക്വയര്‍ മാസികയില്‍ കോപ്പിറൈറ്ററായി പ്രവര്‍ത്തിച്ചിരുന്നു.

പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള വിലകൂടിയ മാസികയായി ആരംഭിച്ച പ്ലോബോയ് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ആഴമേറിയ ലേഖനങ്ങളും സാഹിത്യവും അഭിമുഖങ്ങളും അടങ്ങിയവയായിരുന്നു. 1953ല്‍ പ്രസിദ്ധീകരണം ആരംഭിച്ച മാസിക കുറഞ്ഞ കാലത്തിനുള്ളില്‍ വലിയൊരു ബ്രാന്‍ഡായി മാറി. 8000 ഡോളര്‍ മൂലധനവുമായാണ് പ്ലേബോയ് പ്രസിദ്ധീകരണം ആരംഭിച്ചത്. മര്‍ലിന്‍ മണ്‍റോയുടെ നഗ്നചിത്രം പ്രസിദ്ധീകരിച്ച ഡിസംബര്‍ പതിപ്പിന് വായനക്കാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ പതിപ്പ് മാത്രം 50,000 കോപ്പികള്‍ വിറ്റഴിഞ്ഞു.

കനത്ത ലേഖനങ്ങള്‍ക്കും കലാ, രാഷ്ട്രീയ, സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ അഭിമുഖങ്ങള്‍ക്കുമൊപ്പം നഗ്നസുന്ദരികളുടെ ചിത്രങ്ങള്‍ നല്‍കിയാണ് പ്ലേബോയ് കളംപിടിച്ചത്. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ അഭിമുഖം 1965ല്‍ മാസികയില്‍ പ്രത്യക്ഷപ്പെട്ടു. പ്രമുഖരായ സാഹിത്യകാരന്‍മാരുടെ സൃഷ്ടികളും ആദ്യം വെളിച്ചം കണ്ടത് ഈ മാസികയിലൂടെയാണ്. നിരവധി സിനിമകളിലും ഹെഫ്‌നര്‍ മുഖംകാട്ടിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആദ്മി പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. അതിന്‍ പ്രകാരം 29.9.2017 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഫീസ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉപരോധം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

 ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ മറവില്‍ നടക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നതെന്നും സിഡി ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടറെന്നും വിഎസ് ചൂണ്ടികാണിക്കുന്നു.

ഇതു സംബന്ധിച്ച് താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ, യുഡിഎഫ് സര്‍ക്കാര്‍ ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിഎസ് പറയുന്നു. ഈ കാലയളവിലും ലക്ഷക്കണക്കിന് ആളുകള്‍ തട്ടിപ്പിന് വിധേയരായിക്കൊണ്ടിരുന്നു.

2017 ജൂണ്‍ 30ന് കൂടിയ എസ്എല്‍സിസി യോഗത്തില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് എന്ന അണ്‍ ഇന്‍കോര്‍പ്പറേറ്റഡ് സ്ഥാപനം സ്വര്‍ണ നിക്ഷേപങ്ങള്‍ക്കുള്ള അഡ്വാന്‍സ് തുകയുടെ മറവില്‍ ഡിപ്പോസിറ്റ് സ്‌കീമുകള്‍ നടത്തുന്നതായി സെബി റിപ്പോര്‍ട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും സെബി അറിയിച്ചു. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 998.4 കോടി രൂപ പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍ ഇതേ കാലയളവിലെ ഈ സ്ഥാപനത്തിന്റെ വിറ്റുവരവ് വെറും 66.3 കോടിയാണ്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതുമായിരുന്നു. കണക്കിലെ ഈ വലിയ അന്തരവും അതുമൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകാവുന്ന ഭീമമായ നഷ്ടവും സെബി ചൂണ്ടിക്കാണിച്ചിരുന്നു. 1934ലെ ആര്‍ബിഐ ആക്റ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ നിയമവിരുദ്ധ സ്ഥാപനം ഇപ്പോഴും പരസ്യങ്ങളിലൂടെ പൊതുജനങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടര്‍ നടപടി സ്വീകരിക്കാനുള്ള ചുമതല റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏല്‍പ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരില്‍നിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ലെന്നും വിഎസ് ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും വീണ്ടും 14 ദിവസത്തേക്കുകൂടി റിമാൻഡ് പുതുക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികൾ. ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും

RECENT POSTS
Copyright © . All rights reserved