Latest News

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് എത്തിച്ച താരമാണ് സുരഭി. എന്നാല്‍ മുന്‍നിര നടിമാര്‍ക്ക് കിട്ടുന്ന അഭിനന്ദനമോ പരിഗണനയോ ഒന്നും സുരഭിയ്ക്ക് കിട്ടിയിട്ടില്ല. മാത്രമല്ല ഐഎഫ്എഫ്‌കെ വേദിയില്‍ താരത്തിന് വേണ്ട രീതിയില്‍ അംഗീകാരങ്ങളും ലഭിച്ചില്ല. ഇതിനെതിരെ ആരാധകര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും സ്ത്രീകള്‍ക്കു വേണ്ടി എന്ന പേരില്‍ പ്രചരിക്കുന്ന ഡബ്ല്യൂസിസി ഇതിനൊന്നും മറുപടി നല്‍കിയില്ല. പക്ഷേ സുരഭിക്ക് വേണ്ടി അവര്‍ ശബ്ദം ഉയര്‍ത്താത്തതിന് കാരണമായതെന്തെന്ന് സുരഭിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡബ്ല്യുസിസിയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്.

‘സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണ്. ആദ്യകാലത്ത് ഞാനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു. രൂപീകരിച്ച സമയത്ത് പല ചര്‍ച്ചകളിലും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവാര്‍ഡ് കിട്ടിയ സമയമായതിനാല്‍ തിരക്കിലായിപ്പോയി. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയും തിരക്ക് വരുന്നത്.

സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. തിരക്കിനിടയില്‍ ഞാന്‍ ആ സമയത്ത് അല്‍പ്പം മൗനം പാലിച്ചു. പക്ഷേ എന്റെ മൗനം സംഘടനയിലെ അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന മെസേജ് കണ്ടു, അപ്പോള്‍ സംഘടനയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പുരുഷന്മാരാണ്. അവിടെ നമ്മുടേതായ ഒരു സ്‌പേസ് ഉണ്ടാക്കുകയാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കൂടെ നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെ’ എന്നും സുരഭി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്, ഒപ്പം കുറിക്കുകൊള്ളുന്ന ചില ചോദ്യങ്ങളും.  വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ? , പ്രകാശ് രാജ് ചോദിക്കുന്നു.

തന്റെ ഫെയ്ബുക്ക് പേജിലാണ് പ്രകാശ് രാജ് ഈ വാക്കുകൾ കുറിച്ചത്. ചോദ്യത്തിനൊപ്പം  വെറുതെ ചോദിച്ചതാണ്എന്നൊരു ഹാഷ് ടാഗുമുണ്ട്.

ഫേസ് ബുക്ക് കുറിപ്പ്-  താങ്കളുടെ  വികാസ്  കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകൾ എവിടെ? ആലോചിക്കാൻ കുറച്ചു സമയം തരാം വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ? നമ്മുടെ ഉൾനാടുകളിലാണ് പ്രശ്നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത് കേൾക്കാമോ നിങ്ങൾക്ക്

ഗുജറാത്ത് തിരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ ബിജെപിയെ വെള്ളംകുടിപ്പിച്ചതായിരുന്നു. ഒരുസമയത്ത് ബി.ജെ.പിയെ മറികടന്ന കോൺഗ്രസ് പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. വേരുകൾ ഉറപ്പിക്കാൻ സാധ്യതയില്ലെന്ന് കരുതിയ മേഖലകളിൽപ്പോലും ശക്തമായ സാന്നിധ്യമായി കോൺഗ്രസ് മാറി.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പ്രതിച്ഛായ രൂപീകരിക്കുന്നതിൽ സോഷ്യൽമീഡിയ വഹിച്ച പങ്ക് ചെറുതല്ല. ബി.ജെ.പിയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെകൊടുത്ത് രാഹുൽ പലപ്പോഴും കൈയടിനേടിയിരുന്നു. ഇതിനുപിന്നിൽ കോൺഗ്രസിന്റെ സോഷ്യൽമീഡിയ ടീമിന്റെ പങ്ക് വളരെ വലുതായിരുന്നു.

കൃത്യമായ ആസൂത്രണങ്ങളോടെയായിരുന്നു ഈ മറുപടികൾ. ടീമിന്റെ തലപ്പത്തുള്ളതാകട്ടെ ദിവ്യ സ്പന്ദന എന്ന രമ്യയും. സിനിമാതാരമായിരുന്ന ദിവ്യ മാണ്ഡ്യയിൽ നിന്നുംവിജയിച്ചാണ് എംപി ആയത്. ഒക്ടോബറിലാണ് ദിവ്യ റോത്തക്കിൽ നിന്നുള്ള എംപി ദീപേന്ദർ സിങ്ങ് ഹൂഡയ്ക്ക് പകരം സോഷ്യൽമീഡിയ സെല്ലിന്റെ തലപ്പത്ത് എത്തുന്നത്.

രാഹുലിന്റെ പ്രത്യേകനിർദേശപ്രകാരമായിരുന്നു ഈ അധികാരകൈമാറ്റം. ഒക്ടോബർ മുതൽ പരിശോധിച്ചാൽ വ്യക്തമായി മനസിലാകും സോഷ്യൽമീഡിയയിലൂടെയുള്ള കോൺഗ്രസ്-ബിജെപി ഡിജിറ്റൽ യുദ്ധത്തിന്റെ രീതി മാറിയത്. അതിനുമുമ്പുവരെ പഴയ പാർട്ടിയെന്ന കോൺഗ്രസിനെക്കുറിച്ചുള്ള ചിന്താഗതി തന്നെ മാറ്റുന്ന രീതിയിലായിരുന്നു സോഷ്യൽമീഡിയയിലൂടെയുള്ള ഇടപെടലുകൾ.

ഒടിയന്‍ ലുക്ക് വൈറലായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തത് വിശേഷപ്പെട്ട സണ്‍ഗ്ലാസ് ധരിച്ചെന്ന് റിപ്പോര്‍ട്ട്. എതിരെ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കഴിയുന്ന ഹിഡന്‍ ക്യാമറ ഘടിപ്പിച്ച സണ്‍ാസ് ആണ് മോഹന്‍ലാല്‍ ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സണ്‍ഗ്ലാസിന്റെ മധ്യത്തിലായാണ് ക്യാമറ ഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മറ്റുളളവരുടെ പ്രതികരണം പിടിച്ചെടുക്കാനാണ് ഗ്ലാസ് ധരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയിലെ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ ശനിയാഴ്ച്ച എത്തിയത്. രാവിലെ 10.30നാണ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നത്.

മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുത്തതോടെ ഇന്നലെ പരിപാടിയില്‍ വന്‍ ആരാധക പ്രവാഹമാണ് ഉണ്ടായത്. ആരാധകരുടെ തിരക്ക് മൂലം ഇടപ്പളളിയില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ഒടിയന്‍ ഫസ്റ്റ് ലുക്ക് വന്നതിന് ശേഷം കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമമായി.

സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പൊതുപരിപാടിയില്‍ ലുക്ക് വെളിപ്പെടുത്തിയതോടെ വിമര്‍ശകരുടെ വായടച്ചു.
അദ്ദേഹം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മീശയില്ലാത്ത വണ്ണം കുറഞ്ഞ പുതിയൊരു മോഹന്‍ലാലിനെ തന്നെയാണ് ചിത്രത്തില്‍ കാണാനാവുക. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.
ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. പറഞ്ഞത് പോലെ രൂപം മാറി, ഒടിയന്‍ ചെറുപ്പമായിരിക്കുകയാണ്.

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വീണ്ടും്അധികാരത്തിലേക്ക്. ഗുജറാത്തിലെ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിലാണ് ബിജെപി ലീഡ് നേടിയത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ലീഡി നിലയില്‍ പിന്തള്ളുകയും ചെയ്തു. ആകെയുള്ള 182 സീറ്റുകളില്‍ 102 സീറ്റില്‍ ബിജെപിയും 77 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് വിഹിതം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് 42.5 ശതമാനം വോട്ട് വിഹിതം നേടി നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശില്‍ 42 സീറ്റുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുകയാണ്. ആകെയുള്ള 68 സീറ്റില്‍ 23 ഇടത്ത് കോണ്‍ഗ്രസ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഇവിടെയും അധികാരത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് എന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായുടെയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.

വീണ്ടും കായിക താരത്തിന്റെ മരണകളമായി മൈതാനം. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. അണ്ടര്‍ ടീം ടൂര്‍ണമെന്റിനിടെയായിരുന്നു 20 വയസുകാരനായ പത്മനാഭ് എന്ന യുവാവ് മൈതാനത്ത് മരിച്ച് വീണത്.

ബോളറായ പത്മനാഭ് പന്തെറിയാനായി തുടങ്ങുന്നതിന് മുന്‍പ് കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അമ്പയറും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. അതേസമയം ആവശ്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന ആരോപണം ശക്തമാണ്. സംഘാടകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

നരേന്ദ്രമോദിയുടെ സംബ്രാജ്യം എന്നറിയപ്പെടുന്ന ഗുജറാത്തില്‍ ബി ജെ പി ഭരണം നിലനിര്‍ത്തുമോ. അതോ കോണ്‍ഗ്രസ് ഒരു അട്ടിമറി ജയം സ്വന്തമാക്കുമോ. ഗുജറാത്ത് അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമെങ്കില്‍ ഗുജറാത്തിലെ വിജയം ബി ജെ പിക്ക് ഒപ്പം തന്നെ നില്‍ക്കും.ഡിസംബര്‍ 9നും 14നുമായി നടന്ന വോട്ടെടുപ്പില്‍ 68.41 ശതമാനമായിരുന്നു പോളിങ്. 182 മണ്ഡലങ്ങളിലായി 1828 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിലവില്‍ ഗുജരാത്ത് അസംബ്ലിയില്‍ ബി ജെ പിക്ക് 119ഉം കോണ്‍ഗ്രസിന് 57ഉം അംഗങ്ങളാണ് ഉള്ളത്. ബി ജെപിയുടെ വോട്ട് ഷെയര്‍ 65ഉം കോണ്‍ഗ്രസിന്റെത് 31ഉം ആണ്. 33 ജില്ലകളിലായി 37 സെന്ററുകളിലാണ് വോട്ടെണ്ണല്‍ നടക്കുക.

ഗുജറാത്തിലേക്കാണ് രാജ്യത്തിന്റെ രാഷ്ട്രീയക്കണ്ണ് പായുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞടുപ്പ് ഫലമായിരിക്കും ഗുജറാത്തിലേത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന വിശേഷണം നേടിയ പോരാട്ടം. 182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടാന്‍ 92 സീറ്റുകള്‍ ജയിക്കണം.നവംബര്‍ ഒന്‍പത്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 68.41 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണിത്.

രണ്ടാം ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു.രാഹുലും മോദിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിട്ടായിരുന്നു ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ ശക്തമായ മുന്നേറ്റമായിരുന്നു നടത്തിയത്. വന്‍തോതിലുള്ള ജനപിന്തുണയും രാഹുലിന് ലഭിച്ചിരുന്നു. എന്നാല്‍ അതൊക്കെ എത്രത്തോളം വോട്ടായി മാറിയിട്ടുണ്ട് എന്നതിന് ഇന്ന് ഉത്തരം ലഭിക്കും.

ഹിമാചല്‍ പ്രദേശിലും ബിജെപിയുടെ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഇവിടെ ഭരണം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. 68 സീറ്റുകള്‍ ഉള്ള ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് വേണ്ടത്.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമാണിത്. അതിനാല്‍ രാഹുലിന് നിര്‍ണായകമാണ് ഈ ഫലം. ഗുജറാത്തില്‍ ജയിക്കാനായാല്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ രാഹുലിന് സാധിക്കും. മറിച്ച് തോറ്റാലും അത് മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടാണെങ്കില്‍, തെറ്റുകളില്‍ നിന്ന് കൂടുതല്‍ പഠിച്ച് തിരുത്തലുകളുമായി മുന്നോട്ട് നീങ്ങാന്‍ സഹായിക്കും.

ഓഖി ചുഴലിക്കാറ്റില്‍പെട്ടവരെ കണ്ടെത്താന്‍ കൂടുതല്‍ സന്നാഹവുമായി സര്‍ക്കാര്‍. തിരച്ചില്‍ നടത്തുന്നതിന് 105 യന്ത്രവല്‍ക്കൃത ഫിഷറീസ് ബോട്ടുകളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് ഉള്‍ക്കടലിലേക്കു പുറപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളതീരത്തുനിന്നു 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസമാണ് തിരച്ചില്‍ നടത്തുക. ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ബോട്ടുടമ സംഘടനകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണു തീരുമാനം.

നീണ്ടകര, കൊച്ചി, മുനമ്പം, ബേപ്പൂര്‍ എന്നീ നാല് കേന്ദ്രങ്ങളില്‍ നിന്നും യഥാക്രമം 25, 25, 25, 30 എണ്ണം ഫിഷിങ്ങ് ബോട്ടുകളാണ് തിരച്ചില്‍ നടത്തുക. ഓരോ ബോട്ടും തീരത്തിനു സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരാകലം പാലിക്കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മല്‍സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും സംഘത്തെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

തിരച്ചിലിനിടയില്‍ മല്‍സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നേരത്തേ, ഓഖി ദുരന്തത്തില്‍ 300 പേരെ കാണാനില്ലെന്ന സര്‍ക്കാര്‍ കണക്കു നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കു!ട്ടിയമ്മ രംഗത്തെത്തിയിരുന്നു. കണക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും എണ്ണംകൂട്ടി ആശങ്കയുണ്ടാക്കാനാണു ശ്രമമെന്നും അവര്‍ പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട 300 പേരെ കാണാതായെന്ന കണക്ക് പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളാണു പുറത്തുവിട്ടത്. മരണസംഖ്യ 71 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്പോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.

ശത്രുരാജ്യമായി കണക്കാക്കുന്ന തയ്!വാനു സമീപം വ്യോമസേനാ വിമാനം പറത്തി ചൈനയുടെ പ്രകോപനം. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ ദീര്‍ഘനേരം പറന്നെന്ന് തയ്!വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ് ചൈനീസ് നടപടി. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു മുകളിലൂടെയാണ് പറന്നത്. സംഭവം അറിഞ്ഞതോടെ വിമാനത്തെ നിരീക്ഷിക്കാന്‍ തായ്!വാന്‍ അവരുടെ വിമാനങ്ങളും കപ്പലുകളും നിയോഗിച്ചു. നിലവില്‍ പ്രതികൂല സാഹചര്യങ്ങളില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

1949ലാണ് ചൈനയില്‍ നിന്ന് വേര്‍പെട്ട് തായ്വാന്‍ നിലവില്‍ വന്നത്. മാവോ സേദുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ ചൈനയുടെ ഭരണം പിടിച്ചെടുത്ത സമയം. ചിയാങ് കൈഷേഖിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികള്‍ തായ്!വാന്‍ ദ്വീപിലേക്ക് രക്ഷപ്പെടുകയും അവിടെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കുകയുമായിരുന്നു.

തയ്വാന്‍ പ്രസിഡന്റും ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) നേതാവുമായ തായ് ഇങ് വെന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് ബെയ്ജിങ് സംശയിക്കുന്നത്. ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. സ്വയംപ്രഖ്യാപിത ജനാധിപത്യ ദ്വീപിനെ അധീനതയിലാക്കാന്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് ചൈന ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

ഈ വര്‍ഷം ഇതിനു മുന്‍പും തയ്!വാനു സമീപം സൈനിക പട്രോളുകള്‍ ചൈന നടത്തിയിട്ടുണ്ട്. സൈന്യത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ചൈനയുടെ മറുപടി. പുതിയ പോര്‍വിമാനങ്ങളും ചാരവിമാനങ്ങളും ഉള്‍പ്പെടുത്തി തീരങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നു ചൈനീസ് സൈന്യവും പറയുന്നു. അതിനിടെ, തയ്‌വാന് 142 കോടി ഡോളര്‍ (9230 കോടി രൂപ) വിലവരുന്ന ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസിന്റെ തീരുമാനം പിന്‍വലിക്കണമെന്നു മാസങ്ങള്‍ക്കു മുന്‍പ് ചൈന ആവശ്യപ്പെട്ടിരുന്നു.

ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ഇനി മുതല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്ന് ഹിന്ദുതീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മാഞ്ച്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മറ്റു മതസ്ഥരായ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നുവെന്നാണ് ജാഗരണ്‍ മഞ്ചിന്റെ ആരോപണം.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ഹിന്ദു മത വിശ്വാസികളായ വിദ്യാര്‍ത്ഥികളും ക്രിസമസ് സുഹൃത്തിനെ തെരഞ്ഞെടുത്തു സമ്മാനങ്ങള്‍ നല്‍കിവരാറുണ്ട്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ ക്രിസ്തുമതത്തോട് ആകര്‍ഷണം ഉണ്ടാകാന്‍ ഇടയുണ്ടെന്നും പലരും ഇത് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ആഘോഷങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ അലിഗഡ് പ്രസിഡന്റായ സോനു സവിത പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ സ്വഭാവരൂപീകരണ കാലഘട്ടത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങള്‍ അവരുടെ മാനസിക നിലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യത ഉണ്ടെന്നും അതിലൂടെ മതപരിവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജാഗരണ്‍ മഞ്ച് ആരോപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ വിദ്യാലയങ്ങള്‍ക്ക് സംഘടന കത്ത് നല്‍കുമെന്ന് സോനു സവിത അറിയിച്ചു. ഇത് അവഗണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നില്‍ വന്‍ തോതില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Copyright © . All rights reserved