ജിദ്ദ: സൗദി അറേബ്യയില്‍ യില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൗദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.
ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു. ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചിട്ടുള്ള എല്ലാവരെയും അകമഴിഞ്ഞ് സഹായിച്ചിട്ടുള്ള പ്രവാസികളിലാണ് ഇത്തരക്കാരുടെ ആശ്രയം… ഒരു ചെറിയ സഹായം.. ചിലവില്ലാതെ… ഷെയർ ചെയ്യില്ലേ…??
പ്രണയം അന്ധമാണെന്നു പറയാറുണ്ട് .പ്രണയത്തിനു വേണ്ടി ജനിച്ച അന്ന് തൊട്ടു നമ്മളെ സ്നേഹിച്ച വീട്ടുകാരെയും കൂടപ്പിറപ്പുകളെയും ഉപേക്ഷിക്കുന്നത് ഈ അന്ധത കൊണ്ട് തന്നെ ആണ് .കല്യാണം കഴിച്ച ആളുകൾ മറ്റു പ്രണയങ്ങൾ തേടി പോകുന്ന കഥകളും വീട്ടമ്മമാർ ഒളിച്ചോടി പോകുന്ന കഥകളും ഇഷ്ടം പോലെ നാം ദിവസേന കേൾക്കുന്നു .എന്നാൽ കാമുകന് വേണ്ടി അങ്ങ് ബ്രസീലിൽ നിന്നും ഇന്ത്യയിലേക്ക് കാമുകി വരുന്നത് അത്ര കേട്ട് പരിചയം ഉള്ള കഥ ആവില്ല.
സംഭവം ഇങ്ങനെ :കാമുകനെ തേടി ബ്രസീലിയന്‍ യുവതി രണ്ടു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇന്ത്യയില്‍ എത്തി. ഹരിയാനായിലെ യമുനനഗറിലുള്ള ആനന്ദിനെ തേടിയാണു ബ്രസിലില്‍ നിന്നു രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മാര്‍ത്ത എത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ടത്. ആനന്ദായിരുന്നു യുവതിക്ക് ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്നു ഫേസ്ബുക്കില്‍ കുടി ബന്ധം വളര്‍ന്നു. അവസാനം യുവതിക്ക് ആനന്ദിനെ കാണാതെ ജീവിക്കാന്‍ കഴിയില്ല എന്നു തോന്നിയപ്പോള്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലേയ്ക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. ഇരുവര്‍ക്കും ഇംഗ്ലീഷ് അറിയില്ല എങ്കിലും ആംഗ്യങ്ങളിലൂടെയും ചിഹ്നങ്ങളിലൂടെയുമായിരുന്നു പരസ്പരം പ്രണയം കൈമാറിരുന്നത്.
ഇന്ത്യയില്‍ എത്തിയ മാര്‍ത്തയെ വരവേല്‍ക്കാന്‍ ആനന്ദ് വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. എന്നാല്‍ ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു മാര്‍ത്ത ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ വിവരം ഭര്‍ത്താവ് അറിയുന്നത്. തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെ ബ്രസീല്‍ എംബസി വഴി ആനന്ദിന്റെ വീടിനടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലീസും ബ്രസീല്‍ എംബസിയിലെ അധികാരികളും ചേര്‍ന്ന് മാര്‍ത്തയെ അവിടെ നിന്നു കൂട്ടി കൊണ്ടു പോരുകയായിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണു വന്നത് എന്നും അതു കൊണ്ടു തിരിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ല എന്നും ഇവര്‍ പറഞ്ഞു. എങ്കിലും അവസാനം ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി തിരിച്ചു പോകുകയായിരുന്നു.
ഒടുവിൽ സോളാര്‍ നായിക സരിതാ ആ രഹസ്യം പുറത്തു വിട്ടു. വിവാദം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.
തിരുവനന്തപുരം: സോളാര്‍കമ്മീഷന്റെ കണ്ടെത്തലുകള്‍ തനിക്ക് വൈകി ലഭിച്ച നീതിയാണെന്ന് സരിത എസ്. നായര്‍. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനോട് നന്ദിയുണ്ടെന്നും അവര്‍ പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സരിതയുടെ പ്രതികരണം.
സോളാര്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ അഴിമതി നിരോധന നിയമവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അടിമാലി: കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരുമ്പോള്‍ കയ്യിലേക്ക് രക്തം ചീറ്റിയെന്നും പിന്നീട് ഇതേ കത്തി കൊണ്ട് മാറിടം മുറിച്ചെടുക്കുമ്പോഴും സെലീനയുടെ ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നില്ലെന്നും അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി. ക്രൂരത നടത്തിയത് ജീവനോടെയായിരുന്നെന്നും തന്റെ കൈവിറച്ചില്ലെന്നും പണം തിരികെ നല്‍കാത്തതിലെ പകയാണ് കാരണമായതെന്നും കൊലപാതകത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പോലീസിന് മുന്നില്‍ നടത്തിയത് പ്രതി റിജോഷ് (30) ആയിരുന്നു.
കൃത്യം നടത്തിയ ദിവസം സെലീനയുടെ വീട്ടിലെത്തുമ്പോള്‍ സെലീന തനിച്ചായിരുന്നു. അവര്‍ തുണിയലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ താന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമെന്നുമായിരുന്നു സെലീനയുടെ മറുപടി. ഇത് കേട്ടപ്പോള്‍ ദേഷ്യം കൊണ്ട് സമനിലതെറ്റി. സമീപത്ത് കിടന്ന കത്തിയെടുത്ത് ആദ്യം കുത്തി. പിന്നീട് മാറിടത്തിന്റെ ഒരു ഭാഗം മുറിച്ച് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നീട് അതുമായി വീട്ടിലെത്തി മുറിക്കുള്ളില്‍ സൂക്ഷിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പോലീസ് തൊടുപുഴയിലെ വീട്ടില്‍ നിന്നും പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരി മുറിയിലെ കസേരയില്‍ ഇട്ട ശേഷം തുണിയില്‍ പൊതിഞ്ഞ ശരീരഭാഗം അരികില്‍ തന്നെ സൂക്ഷിച്ച് വിശ്രമിക്കുകയയാരുന്നു റിജോഷ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. അടങ്ങാത്ത വെറുപ്പും ദേഷ്യവുമാണ് കൃത്യത്തിലേക്ക് നയിച്ചത്. സെലീനയുമായി നേരത്തേ തന്നെ റിജോഷിന് വിദ്വേഷം നില നിന്നിരുന്നു.
സെലീനയുടെ വീടിന് നേരെ നേരത്തേ കല്ലേറുണ്ടായപ്പോള്‍ തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിന്റെ ഉടമകളാണ് അതിന് പിന്നിലെന്ന ഇവര്‍ ആരോപിച്ചിരുന്നു. കടം വാങ്ങിയ തുക തിരിച്ചു നല്‍കുന്നില്ല എന്ന് നേരത്തേ സെലീനയ്‌ക്കെതിരേ റിജോഷ് അടിമാലി പോലീസില്‍ പരാതിപ്പെട്ടിരുന്നു.
അടിമാലിയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്ന കാലത്ത് സെലീനയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും ഒരു ലക്ഷത്തി എണ്ണായിരം രൂപ പല തവണയായി സെലീന വാങ്ങിയിരുന്നെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അന്ന് ഭര്‍ത്താവിനൊപ്പമാണ് സെലീന സ്‌റ്റേഷനില്‍ എത്തിയത്. ഈ കണ്ടുമുട്ടലാണ് ഭര്‍ത്താവ് സിയാദിന് ഘാതകനെ ഓര്‍ത്തെടുക്കാനും സഹായകമായത്. അടിമാലിയില്‍ സ്റ്റുഡിയോ നടത്തുകയാണ് പ്രതി.
സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അടിമാലി ഇരുമ്പുപാലം പതിനാലാം മൈല്‍ ചെരുവില്‍ പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന (38) യെ ഇന്നലെ രാത്രി എട്ടുമണിക്കാണ് വീടിന്റെ പിന്‍ഭാഗത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം മേല്‍ഭാഗം നഗ്‌നമായ നിലയിലായിരുന്നു. ഇടതു മാറിടം മുറിച്ച് മാറ്റിയ നിലയിലായിരുന്നു. വീടിന് എതിര്‍വശത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍ സ്ഥാപിച്ച സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. റിജോഷ് സെലിന്റെ വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ഇവിടെ നിന്നും ലഭിച്ചു.
ഇടുക്കി അടിമാലിയില്‍ സാമൂഹ്യ പ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്ന സെലീനയാണ് (41) മരിച്ചത്. പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പോലീസിനു സാധിച്ചു. പതിനാലാം മൈല്‍ ചരിവിള പുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സെലീന. വീടിന്റെ പിറകിലായാണ് ചൊവ്വാഴ്ച രാ്ത്രി മൃതദേഹം കാണപ്പെട്ടത്.സെലീനയ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു. സാമ്പത്തിക തര്‍ക്കവും തുടര്‍ന്നുണ്ടായ പകയുമാണ് താന്‍ സെലീനയെ വധിക്കാന്‍ കാരണമെന്നു ഗിരോഷ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് ഇയാളുടെ വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മത്സ്യവ്യാപാരിയായ ഭര്‍ത്താവാണ് സെലീനയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ലൈറ്റുകളും ഓണ്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നു. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം ഭാഗികമായി വിവസ്ത്രമായ നിലയിലാണ് കാണപ്പെട്ടത്. രക്തം വാര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. സെലീനയുടെ ഇടതു മാറിടം അറുത്തു മാറ്റിയ നിലയിലായിരുന്നു. താന്‍ തന്നെയാണ് മാറിടം അറുത്തെടുത്തതെന്ന് ഗിരോഷ് പോലീസിനോട് സമ്മതിച്ചു. സെലീനയുടെ കഴുത്തില്‍ രണ്ടു തവണ കുത്തിയതായും ഇയാള്‍ വെളിപ്പെടുത്തി.
സാമൂഹ്യ പ്രതിബദ്ധത ഉള്ള പല പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ആശുപത്രിയില്‍ അയാളെ എത്തിച്ചപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്ന് ജയസൂര്യ പറഞ്ഞു.
അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ ഡ്രൈവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാള്‍ക്ക് അപകടം പറ്റിയതെന്നാണ്. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാള്‍ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാന്‍ വലിയ കാര്യം ചെയ്തു എന്ന തോന്നല്‍ എനിക്കില്ല.
ഒരുകാര്യം ഞാന്‍ പറയട്ടെ. ആര്‍ക്കും ജീവിതത്തില്‍ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാള്‍ക്ക് മേല്‍ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തില്‍പ്പെട്ടത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആസ്പത്രിയില്‍ എത്തിക്കണം. ആ സമയത്ത് തര്‍ക്കിക്കാന്‍ നില്‍ക്കരുത്.
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു വോട്ടര്‍മാര്‍ക്കു കാണാന്‍ സൗകര്യമൊരുക്കുന്ന വിവി പാറ്റ് സംവിധാനം എല്ലാ ബൂത്തുകളിലും ഒരുക്കിയിട്ടുണ്ട്. രണ്ടു സ്വതന്ത്രരുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. 1.70 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. ഞായറാഴ്ച്ച വോട്ടെണ്ണല്‍ നടക്കും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ. ശേഖരിക്കുന്നു. നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമെന്ന നിലയില്‍ കൂടിയാണിത്. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് തര്‍ക്കമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര സി.ബി.ഐ. സംഘത്തിനു ചില തെളിവുകള്‍ കൈമാറിയിരുന്നു. ദിലീപ് അറസ്‌റ്റിലായതിനു പിന്നാലെ മണിയുടെ മരണത്തിനു പിന്നിലെ വസ്‌തുതകള്‍ അറിയാമെന്ന വെളിപ്പെടുത്തലുമായി കോഴിക്കോട് സ്വദേശിനി ബൈജുവിനെ ഫോണില്‍ വിളിച്ചിരുന്നു.
യുവതിയുടെ ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളാണു ബൈജു കൊട്ടാരക്കര സി.ബി.ഐ. കൊച്ചി ഓഫീസില്‍ എത്തി കൈമാറിയത്. സി.ബി.ഐയുടെ ഡല്‍ഹി യൂണിറ്റിനൊപ്പം കൊച്ചി യൂണിറ്റും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു കറുകച്ചാല്‍ സ്വദേശി റോയ്‌മാമന്‍ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചിലരുടെ താല്‍പര്യമനുസരിച്ചാണു ദിലീപിനെ അറസ്‌റ്റ് ചെയ്‌തതെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. മുഖ്യപ്രതി പള്‍സര്‍ സുനിയ്‌ക്കെതിരേ ദിലീപ് നല്‍കിയ പരാതി പരിഗണിക്കാതെ അറസ്‌റ്റ് ചെയ്യുകയായിരുന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാഷ്‌ട്രീയ-മാധ്യമ-സിനിമാ രംഗത്തെ ഉന്നതരുടെ ഗൂഢാലോചനയാണ് തന്നെ കുടുക്കിയതെന്നാണു ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകന്റെ ഇടപെടലും അതില്‍ വ്യക്‌തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിരിക്കില്ലെന്നാണു ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ അഭിഭാഷകരോടു പറഞ്ഞത്. കുറ്റപത്രത്തില്‍ വീഴ്‌ച പറ്റിയാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാമെന്നാണു ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ. രാമന്‍പിള്ളയുടെ നിലപാട്. ഇത്തവണ ജാമ്യം കിട്ടിയില്ലെങ്കില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ കുടുംബം കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരുന്നു.
വാഷിംഗ്ടണ്‍: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് ഐഎംഎഫ് താഴ്ത്തി. 6.7 ശതമാനമാണ് പുതിയ നിരക്ക്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 0.5 ശതമാനം കുറവാണ് ഇത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതുമാണ് വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ഐഎംഎഫ് പറയുന്നു. അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചയിലും കുറവ് വരുത്തിയിട്ടുണ്ട്.
7.4 ശതമാനം വളര്‍ച്ചയാണ് അടുത്ത വര്‍ഷം പ്രവചിച്ചിരിക്കുന്നത്. 0.3 ശതമാനം കുറച്ചാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2016ല്‍ 7.1 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. ആദ്യപാദത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചയേക്കാള്‍ 0.3 ശതമാനം കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. അതേസമയം ചൈന, ജപ്പാന്‍, റഷ്യ, യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവ മുന്നേറ്റം തുടരുകയാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
ആഗോള സമ്പദ് വ്യവസ്ഥയില്‍ അതിവേഗം തിരിച്ചുവരവാണ് ഉണ്ടാകുന്നത്. 2017 പകുതി വരെ 2.2 ശതമാനം വളര്‍ച്ചയാണ് ആഗോള സാമ്പത്തിക വ്യവസ്ഥ കൈവരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ക്യാനഡ എന്നീ രാജ്യങ്ങള്‍ക്കുണ്ടായ വളര്‍ച്ചയാണ് ഇതിനെ സഹായിച്ചത്. ഏപ്രിലിലെ പ്രതീക്ഷ 2 ശതമാനം വളര്‍ച്ച മാത്രമായിരുന്നു.