Latest News

തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന്‍ സെക്‌സ്‌ റാക്കറ്റിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌. എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ ശീതളപാനീയത്തില്‍ മയക്കു മരുന്ന്‌ നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.

സെക്‌സ്‌ റാക്കറ്റിലെ കണ്ണികളെന്ന് സംശയിക്കുന്ന 21 കാരനേയും യുവതിയേയും തേടി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയെ സെക്‌സ്‌ റാക്കറ്റിന് ‌ കൈമാറിയത്‌ ബന്ധുവായ യുവതിയാണെന്നും പോലീസിൽ വിവരം ലഭിച്ചു. രണ്ട്‌ വര്‍ഷമായി തുടരുന്ന പീഡന വിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട്‌ പെണ്‍കുട്ടി പങ്കു വെച്ചതോടെയാണ്‌ വടക്കേ മലബാര്‍ കേന്ദ്രീകരിച്ചുള്ള വന്‍ സെക്‌സ്‌ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്‌. മകളേയും കൂട്ടി ചൈല്‍ഡ്‌ ലൈന്‍ അധികൃതരുടെ അടുത്തെത്തിയ പിതാവ്‌ പൊട്ടിക്കരഞ്ഞു കൊണ്ടാണ് മകള്‍ക്കുണ്ടായ പീഡനം വിശദീകരിച്ചത്‌. പീഡിപ്പിച്ച യുവാവിനെ കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസ്‌ കൈമാറിയിട്ടുണ്ട്‌. ബന്ധുവായ പെണ്‍കുട്ടിയെ സെക്‌സ്‌ റാക്കറ്റിന് കൈമാറിയ യുവതി മറ്റ്‌ പല പെണ്‍കുട്ടികളേയും ഈ റാക്കറ്റിന്‌ എത്തിച്ചു കൊടുത്തിട്ടുള്ളതായാണ് സൂചന.

പിതാവിന്‍റെ സഹോദരി കൂട്ടി കൊണ്ടു പോയി പരിചയമില്ലാത്ത ഒരു വീട്ടിലാക്കിയെന്നും അവിടെ വെച്ച്‌ കുടിക്കാന്‍ ശീതളപാനീയം നല്‍കിയെന്നും തുടര്‍ന്ന്‌ തന്നെ ഒരാള്‍ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി അധികൃതര്‍ക്ക്‌ നല്‍കിയ മൊഴിയില്‍ പറയുന്നത്‌. പെണ്‍കുട്ടിയുടെ പിതാവ്‌ സഹോദരിയോട്‌ ഇത്‌ സംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എന്നാല്‍ ഇടക്ക്‌ പണത്തിനു വേണ്ടി താന്‍ എന്തും ചെയ്യുമെന്ന്‌ യുവതി പറഞ്ഞതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്‌. ശീതളപാനീയത്തില്‍ മയക്കുമരുന്ന്‌ നല്‍കിയ ശേഷമാണ് പീഡനം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്‍റെയും നിഗമനം.

പിതൃസഹോദരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പല തവണ അതേ കേന്ദ്രത്തില്‍ പെണ്‍കുട്ടിക്ക്‌ പോകേണ്ടി വന്നിട്ടുണ്ട്‌. പീഡനം തുടര്‍ക്കഥയാകുകയും യുവാവ്‌ പെണ്‍കുട്ടിയെ തേടി വീടിന് പരിസരത്ത്‌ എത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ പത്താം ക്ലസില്‍ പഠിക്കുന്ന പെണ്‍കുട്ടി ട്യൂഷന്‌ പോയ സമയത്ത്‌ ബൈക്കിലെത്തിയ യുവാവ്‌ പെണ്‍കുട്ടിക്ക്‌ ചുറ്റും കറങ്ങുകയും പണം നല്‍കിയതാണെന്നും വീണ്ടും നിന്നെ വേണമെന്നും പെണ്‍കുട്ടിയോട്‌ പറഞ്ഞതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്‌.

അന്ന്‌ കരഞ്ഞ്‌ കൊണ്ട്‌ പെണ്‍കുട്ടി വീട്ടിലേക്കോടിയതായും പറയപ്പെടുന്നു. പെണ്‍കുട്ടി പീഡനത്തിരയായ വീടും പോലീസ്‌ തിരിച്ചറിഞ്ഞതായാണ് സൂചന. പെണ്‍കുട്ടിയില്‍ നിന്ന് വനിതാ പോലീസ്‌ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്‌.വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗങ്ങളാണ് യുവാവും യുവതിയുമെന്നാണ് സൂചന. ഇവര്‍ക്ക്‌ മയക്കു മരുന്ന്‌ ശൃംഖലയായും ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്‌. ഡിവൈഎസ്‌പി പ്രിന്‍സ്‌ അബ്രഹാം, സിഐ കെ.ഇ പ്രേമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ് കേസന്വേഷിക്കുന്നത്‌.

ടെക്‌സാസ്: അമേരിക്കയിലെ റിച്ചാര്‍ഡ്‌സണില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ കാണാതായ മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിനെ ഇതുവരെകണ്ടെത്താനായില്ല. മൂന്നു വയസുമാത്രമുള്ള ദത്തുപുത്രിയെ പാല് കുടിക്കാത്തതിന് ശകാരിച്ച് വീടിന് പുറത്തു നിര്‍ത്തിയതിന് പിന്നാലെയാണ് കാണാതായത്. 15നു മിനിറ്റിനു ശേഷം നോക്കുമ്പോള്‍ ദത്തുപുത്രിയെ കാണാതാകുകയായിരുന്നെന്നാണ് മലയാളി ദമ്പതികള്‍ പോലീസിനോടു പറഞ്ഞത്. പുലര്‍ച്ചെ മൂന്നിന് നടന്ന സംഭവം അഞ്ചുമണിക്കൂറിന് ശേഷമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ദമ്പതികളുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ദമ്പതികളുടെ നാലുവയസ്സുകാരിയായ സ്വന്തം മകളെ കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കി.

ഷെറിന്‍ മാത്യൂസിന് ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ടെക്‌സാസിലെ മലയാളി സമൂഹം. മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്ന് വയസുകാരിയായ പെണ്‍കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ സമയപരിധി അവസാനിച്ചു. പ്രദേശത്ത് അന്വേഷണ സംഘങ്ങള്‍ വിശദമായ പരിശോധന നടത്തിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. മലയാളി ദമ്പതികളായ വെസ്ലി മാത്യുവും സിനി മാത്യുവും ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞിനെ ആണ് കാണാതായത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞുകൂടി ഉണ്ട്. പൊലീസ് ശനിയാഴ്ച പിതാവ് വെസലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. സര്‍വെയ്‌ലന്‍സ് വീഡിയോകളുടെ പരിശോധനയും നടക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ കാണാതായതിനെ പറ്റി തുമ്പൊന്നും കിട്ടിയതായി വിവരമില്ല. ഷെറിന്റെ മാതാപിതാക്കള്‍ നല്ല ദൈവവിശ്വാസികളാണെന്നും നല്ല രക്ഷിതാക്കളാണെന്നും ഷെറിന്റെ അമ്മാവനായ ഫിലിപ്പ് മാത്യു ചാനലുകളോട് പ്രതികരിച്ചു.

സംഭവം നടന്നിട്ട് പോലീസിനെ അറിയിക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു. കുഞ്ഞിനെ നിര്‍ത്തിയെന്ന് പറയുന്ന മരത്തിന്റെ ചുവട്ടില്‍ നിന്ന് ചില തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളും തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇപ്പോള്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിനെ രണ്ടുവര്‍ഷം മുമ്പാണ് മലയാളി ദമ്പതികള്‍ നാട്ടിലെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്തത്. ഈ ദമ്പതികള്‍ക്ക് നാലുവയസ്സുകാരിയായ സ്വന്തം രക്തത്തില്‍ പിറന്ന ഒരു മകളുമുണ്ട്. കാണാതാവുമ്പോള്‍ ഷെറിന്‍ പിങ്ക് ടോപ്പും കറുത്ത പൈജാമ ബോട്ടവും ഫ്‌ളിപ് ഫ്‌ളോപ്‌സും ആണ് ധരിച്ചിരുന്നത്.

കുഞ്ഞിനെ നിര്‍ത്തിയതിന് സമീപപ്രദേശങ്ങളില്‍ ചെന്നായ്ക്കളെ ഇടയ്ക്ക കാണാറുണ്ടായിരുന്നു എന്ന് വെസ് ലി മാത്യുവിന്റെ മൊഴിയിലുണ്ട്. എന്നാല്‍ കുട്ടിയെ ചെന്നായ്ക്കള്‍ അപായപ്പെടുത്തിയതിനു തെളിവൊന്നും ലഭിച്ചിട്ടില്ല. തൊട്ടപ്പുറത്തായി റെയില്‍വെ ട്രാക്കുമുണ്ട്. ഇവിടെയും കുഞ്ഞിന് അപകടം പറ്റിയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ കുഞ്ഞിനെ കാണാതായെന്ന കാര്യം അറിയിക്കാന്‍ അഞ്ചുമണിക്കൂറോളം വൈകിയത് എന്തുകൊണ്ട് എന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടില്‍ നിന്ന് മൂന്നു വാഹനങ്ങളും സെല്‍ഫോണ്‍, ലാപ്‌ടോപ് മുതലായവയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസര പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു. താമസിയാതെ കാണാതായ കുഞ്ഞിന്റെ കാര്യത്തില്‍ വിവരം ലഭിക്കുമെന്നാണ് അന്വേഷകരുടെ പ്രതീക്ഷ.

കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. അതേസമയം, മകളെ കാണാതായ ഉടന്‍ പ്രൈവറ്റ് ഡിറ്റക്ടീവുകളുടെ സഹായം തേടുകയാണ് വെസ് ലി ചെയ്തതെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യമെല്ലാം അന്വേഷിച്ചുവരികയാണ് പൊലീസ്.

മരണാനന്തരം എന്ത് സംഭവിക്കുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയാണ്  ! ഇതുവരെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് ഈ വിശ്വാസമെല്ലാം പഴങ്കഥയാകുകയാണ്. കാരണം ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ്. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ പുതിയ കണ്ടെത്തല്‍.

ഹൃദയാഘാതം സംഭവിച്ച്‌ മരിച്ച്‌ എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. ഡോക്ടര്‍മാരെ അമ്ബരിപ്പിച്ച്‌ നാല്‍പ്പത് ശതമാനത്തിലേറെ പേരും ഈ സമയത്ത് ആശുപത്രിയിലെ ഐ സി യു റൂമുകളില്‍ നടന്ന സംഭാഷണങ്ങള്‍ പങ്കുവെച്ചു.

മിക്കവര്‍ക്കും ഡോക്ടറുടേയും നഴ്സിന്റെയും പരിചരണവും ബന്ധുമിത്രാദികളുടെ സംഭാഷണങ്ങളും ഓര്‍ത്തെടുക്കാന്‍ സാധിച്ചു. ജീവന്‍ ശരീരം ത്യജിക്കുന്ന സമയത്ത് ഭയമാണ് തോന്നിയതെന്ന് പകുതിയോളം പേര്‍ പറഞ്ഞതായി ഗവേഷക പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മറ്റുള്ളവര്‍ക്ക് ഈ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാവാത്തത് മസ്തിഷ്കത്തിനെ ബാധിക്കുന്ന മുറിവുകളോ വീര്യമേറിയ മരുന്നുകളുടെ ദൂഷ്യഫലമോ മൂലമാണെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ഡോക്ടര്‍ സാം പര്‍ണിയ അഭിപ്രായപ്പെട്ടു. ഹൃദയം പ്രവര്‍ത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്സിജന്‍ ലഭിക്കും.

മരണം എങ്ങനെയെന്നത് ഓരോ വ്യക്തിക്കും അനുഭവിച്ചറിയാനാകുമെന്നാണ് ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് പൂര്‍ണമായി നിലയ്ക്കുന്നതോടെയാണ് തലച്ചോറിന്റെ മരണം സംഭവിക്കുക. അതായത് മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയുന്നു. മരണശേഷം എന്ത് എന്നത് കുറഞ്ഞ തോതിലെങ്കിലും ഓരോരുത്തര്‍ക്കും അറിയാന്‍ കഴിയുമെന്നാണ് സാരം.

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കൂടുതല്‍ ബംഗാളികള്‍ സംസ്ഥാനം വിടുന്നു. കോഴിക്കോടിനു പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടല്‍. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേന്മ·ഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ ബംഗാള്‍ സ്വദേശികളുടെ നേതൃത്വത്തില്‍ കേരളം സുരക്ഷിതമാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ഹോട്ടലുകളില്‍ പണിയെടുക്കുന്ന ബംഗാള്‍ സ്വദേശികള്‍ തന്നെയാണ് പ്രചാരണത്തിനും നേതൃത്വം നല്‍കുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തില്‍ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളില്‍ ഉള്ളത്. ഹോട്ടല്‍ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം നടത്തുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍ ജോലി ചെയ്യുന്ന മുന്‍ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാള്‍ സര്‍ക്കാരിനെ വിഷയത്തില്‍ ഇടപെടീക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.

താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും.സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരത്തിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ മിക്കതും പൃഥ്വിരാജിനെതിരെയായിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല സിനിമയിലെ തന്നെ ചിലരും പരസ്യമായി പൃഥ്വിക്കെതിരെ രംഗത്തുവന്നിരുന്നു. .വിമര്‍ശനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണേഷ് കുമാറിന്‌റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ കുമാര്‍ വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.യുവതാരങ്ങൾ പൃഥ്വിയെ മുന്നിൽ നിർത്തി പുതിയ പോർമുഖം തുറക്കും .നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിനു പുറത്ത് മുഴങ്ങിക്കേട്ടിരുന്ന മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാമെന്ന തരത്തിലായിരുന്നു ചിലരുടെ മുദ്രാവാക്യം വിളി.ദിലീപിന്റെ ആരാധകര്‍ക്ക് പൃഥ്വിയോട് കലിപ്പാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നുകേട്ടത്. ഈ സംഭവത്തിന് ശേഷമാമ് രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറും രംഗത്തെത്തിയത്.താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ മമ്മൂട്ടി അത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

പൃഥ്വിയെ പ്രീതിപ്പെടുത്തി മമ്മൂട്ടി എന്ത് നേടാനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സാമാന്യയുക്തിയോടെ ചിന്തിക്കുമ്പോള്‍ പോലും ഉത്തരം ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖാനിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അമ്മയുടെ പ്രത്യേക യോഗത്തില്‍ പൃഥ്വി പങ്കെടുത്തിരുന്നു.ഗണേഷ് കുമാര്‍ പറഞ്ഞത് സത്യമായാലും അസത്യമായാലും സിനിമയിലെ സീനിയര്‍ താരങ്ങള്‍ പോലും നിലപാടുകള്‍ വ്യക്തമാക്കാതെ മൗനം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം അഭിപ്രായവുമായി പൃഥ്വി രംഗത്തെത്തിയത് ശ്രദ്ധേയമാണ്.ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളും പങ്കെടുത്ത യോഗത്തില്‍ താരം തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു.മലയാള സിനിമയില്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഉയര്‍ന്ന ആദ്യം ശബ്ദം അദ്ദേഹത്തിന്റെതായിരുന്നു.ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണയുമായി പൃഥ്വിരാജ് കൂടെയുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം നടി പൃഥ്വിക്കൊപ്പമാണ് അഭിനയിച്ചത് .ലൊക്കേഷനിലെത്തിയ അവള്‍ക്ക് മുന്നില്‍ അനാവശ്യമായ ചോദ്യങ്ങളുയര്‍ത്തി അവളെ വിഷമിപ്പിക്കരുതെന്ന് പൃഥ്വി മാധ്യമങ്ങളോട് അപേക്ഷിച്ചിരുന്നു. ഒരു സോഹദരിയെപ്പോലെ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്താന്‍ താരത്തിന് രണ്ടാമതാലോചിക്കേണ്ടി വന്നില്ല.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗും രംഗങ്ങളിലും താന്‍ ഇനി അഭിനയിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുകയും ഡയലോഗുകള്‍ പറയുകയും ചെയ്തിരുന്നു. ഇനി സ്വീകരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇക്കാര്യം ശ്രദ്ധിക്കാമെന്നായിരുന്നു താരം വിശദീകരിച്ചത്.സ്ത്രീ വിരുദ്ധതകളുള്ള സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുമെന്ന് അറിയിക്കുന്നതിലൂടെ ഒരു നടന്‍ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കലാകാരന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൃഥ്വി സ്വന്തം തീരുമാനത്തിലൂടെ തെളിയിക്കുന്നു.സഷ്യല്‍ മീഡിയയിലൂടെ താരത്തിന് പിന്തുണ വര്‍ധിക്കുകയാണ്. പൃഥ്വിരാജിന് അനുകൂലമാണെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു.മലയാള സിനിമയിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് പൃഥ്വിരാജ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. തുടക്കം മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ താരം ശ്രദ്ധിച്ചിരുന്നു.

ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് പൃഥ്വിരാജ്. ഏത് പോസ്റ്റിട്ടാലും ട്രോളര്‍മാര്‍ ഉടന്‍ തന്നെ ട്രോള്‍ പുറത്തിറക്കും. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയുടെ സ്വന്തം താരം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും താരം ശക്തമായി പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സിനിമകളുമായി മുന്നേറുന്നു ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് പൃഥ്വിരാജ് മുന്നേറുന്നത്.  അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

താനിപ്പോള്‍ സന്തോഷവതിയാണ്. മലയാളത്തില്‍ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യും എന്നും നടി പ്രതികരിച്ചു. മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഇപ്പോള്‍ ഏറ്റെത്തിട്ടില്ല എന്നു നടി ഭാവന പറയുന്നു. ദുബായില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണു ഭാവന ഇതു പറഞ്ഞത്. ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു.
പൃഥ്വീരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ച സിനിമ. കന്നട നിര്‍മ്മാതവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു

അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമാകുന്നു. വേണ്ട വിധത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം കാര്‍ഡ്ബോര്‍ഡില്‍ സൂക്ഷിക്കേണ്ടി വന്നതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ് കാര്‍ഡ് ബോര്‍ഡിലാക്കി അയച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ റിട്ട. ലെഫ്റ്റണല്‍ ജനറല്‍ എച്ച് എസ് പനാഗാണ് പുറത്തു വിട്ടത്.

‘മാതൃരാജ്യത്തിനായി ഏഴു സൈനികര്‍ വെയിലത്തിറങ്ങി. പക്ഷെ ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നത്’ എന്ന വാചകങ്ങളോടു കൂടിയാണ് പനാഗ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പുറത്തു വിട്ടത്. സൈനികരോടു കാണിച്ച അനാദരവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവരുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ട് പൈലറ്റും മരിച്ചത്. സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് അപകടം സംഭവിച്ചത്. ഇവിടേക്ക് ഹെലികോപ്റ്ററില്‍ ഏഴു ശവപ്പെട്ടികള്‍ എത്തിക്കാന്‍ സാധിക്കില്ല. അതിനാലാണ് മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ കൊണ്ടുവന്നതെന്നാണ് സേനയുടെ വിശദീകരണം.

 

വിഷയത്തോട് പ്രതികരിച്ച സേനയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ കേണല്‍ അമാന്‍ ആനന്ദ്, നടപടികളെ ആദ്യം പിന്തുണച്ചുവെങ്കിലും പിന്നീട് നടന്നത് ചട്ടലംഘനമാണെന്ന് സമ്മതിച്ചു. മരിച്ച സൈനികര്‍ക്ക് സൈനിക ബഹുമതികള്‍ നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.

ഗുവാഹത്തി ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം തടിപ്പെട്ടികളിലേക്ക് മാറ്റിയിരുന്നു. എല്ലാ സൈനിക ബഹുമതികളോടും കൂടിയാണ് ഇവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതെന്നും സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ജനങ്ങള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോയി. മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ പൊതുപരിപാടിയിലാണ് സംഭവം. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി രാജ്‌കോട്ടില്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ രണ്ടു ദിവസമായി മോദി ഗുജറാത്തിലാണുള്ളത് ഇന്നലെ മോദി പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി തന്റെ ജന്മനാട് സന്ദര്‍ശിച്ചിരുന്നു. രാജ്‌കോട്ടിലെ ചോട്ടിമലയില്‍ വരുന്ന വിമാനത്താവളത്തിന്റെ ശിലസ്ഥാപനമായിരുന്നു മോദി നിര്‍വഹിച്ചത്.


മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ജനങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവം ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നല്‍ വാര്‍ത്ത നല്‍കി അല്‍പ്പസമയം കഴിഞ്ഞയുടന്‍ അവര്‍ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യ്തു.
ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷം സംസാരിച്ച മോദി ‘ചോട്ടിലയില്‍ വിമാനത്താവളം വരുമെന്ന് നിങ്ങള്‍ കരുതിയിരുന്നോ’ യെന്ന് ചോദിക്കുകയായിരുന്നു. ‘വോട്ടിന് വേണ്ടിയല്ല തങ്ങളുടെ പ്രവര്‍ത്തനമെന്നും വികസനത്തിന് വേണ്ടിയാണിതെന്നും’ മോദി പറയുന്നതിനിടെയായിരുന്നു ജനങ്ങള്‍ ഇറങ്ങിപ്പോയതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബറില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മോദിയുടെ പ്രസംഗവേദിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയതെന്നത് ബി.ജെ.പി കേന്ദ്രങ്ങളെ ആശങ്കയിലാക്കിയേക്കും.

ന്യൂഡല്‍ഹി: അയോധ്യയില്‍ കൂറ്റന്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായി സരയൂ തീരത്താണ് പ്രതിമ നിര്‍മിക്കുന്നത്. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതിനായുള്ള വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചതായി രാജ്ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.

പ്രതിമക്ക് 100 മീറ്റര്‍ ഉയരമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സംബന്ധിച്ചുള്ള സ്ലൈഡ് ഷോ വ്യക്തമാക്കുന്നതും ഇപ്രകാരമാണ് സൂചന നല്‍കുന്നത്. എന്നാല്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ച ശേഷം പ്രതിമാ നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സരയൂ തീരത്ത് ശ്രീരാമ കഥാ ഗ്യാലറി നിര്‍മിക്കാനും ഓഡിറ്റോറിയം നിര്‍മിക്കാനും പദ്ധതിയുണ്ട്. അയോധ്യാ വികസനത്തിന് 195.96 കോടിയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ കേന്ദ്രാനുമതി തേടിയിട്ടുള്ളത്. ഇതില്‍ 133.7 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.

അന്തര്‍വാഹിനി യാത്രയ്‌ക്കിടെ കാണാതായ സ്‌പാനിഷ്‌ പത്രപ്രവര്‍ത്തക കിം വാള്‍(30) കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി. ദക്ഷിണ കോപന്‍ഹേഗസനു സമീപത്തുനിന്നു കണ്ടെത്തിയ ശരീരാവശിഷ്‌ടങ്ങള്‍ ഇവരുടേതാണെന്നു കണ്ടെത്തി.
രണ്ട്‌ മാസം മുമ്പാണു പീറ്റര്‍ മാഡ്‌സെന്നിനൊപ്പം ഇവര്‍ അന്തര്‍വാഹിനി യാത്രയ്‌ക്കു പുറപ്പെട്ടത്‌. ഇവരുടെ തലയും കാലുകളും ബാഗിലാക്കിയ നിലയില്‍ കോപന്‍ഹേഗസനു സമീപം കടലില്‍നിന്നാണു കണ്ടെത്തിയത്‌. ഓഗസ്‌റ്റ്‌ 10 നാണ്‌ അവര്‍ പീറ്ററിനൊപ്പം 40 ടണ്‍ ഭാരമുള്ള അന്തര്‍വാഹിനിയില്‍ യാത്ര തുടങ്ങിയത്‌. കിം മടങ്ങിയെത്താത്തതിനെ തുടര്‍ന്നു കാമുകനാണു പോലീസിനെ സമീപിച്ചത്‌. ഇവരെ കോപന്‍ഹേഗനില്‍ ഇറക്കിവിട്ടെന്നായിരുന്നു പീറ്ററിന്റെ വാദം.
പിന്നീട്‌ കിം അപകടത്തില്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം കടലിനടിയിലേക്കു താഴ്‌ന്നുപോയെന്നും അയാള്‍ പറഞ്ഞു. ഭാരമുള്ള വസ്‌തുക്കള്‍ നിറച്ചശേഷമാണു ശരീരം മുറിച്ചു കടലില്‍ താഴ്‌ത്തിയതെന്നു കണ്ടെത്തി. പീറ്ററിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്‌.

RECENT POSTS
Copyright © . All rights reserved