Latest News

നടിയെ ആക്രമിച്ച കേസിൽ നടനും എംഎൽഎയുമായ മുകേഷ് അടക്കം കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താൻ പൊലീസ് തീരുമാനം. ഒന്നര വർഷത്തോളം പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ച സാഹചര്യത്തിലാണ് ഇത്. ഈ കാലഘട്ടത്തിലാണ് നടിയെ ആക്രമിക്കാനുള്ള ആദ്യ ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തന്നോട് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത് താനല്ലെന്നും മുകേഷ് പറഞ്ഞു.

ഇന്ന് രാവിലെ വളളിക്കീഴ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മുകേഷ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. കനത്ത സുരക്ഷയാണ് മുകേഷിന് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ചോദ്യം ചെയ്യൽ സംബന്ധിച്ച വാർത്തകൾ നിഷേധിച്ചാണ് മുകേഷ് സംസാരിച്ചത്.

“ചോദ്യം ചെയ്യലിനുള്ള നോട്ടീസ് തനിക്കിതുവരെ ലഭിച്ചിട്ടില്ല. ഇങ്ങിനെയൊരു സാധ്യത താൻ കാണുന്നില്ല. താനല്ല, ദിലീപിന് പൾസർ സുനിയെ പരിചയപ്പെടുത്തി കൊടുത്തത്. ഇത് സംബന്ധിച്ച് ഇന്നലെ പറഞ്ഞതിൽ കൂടുതലായി യാതൊന്നും പറയാനില്ല”, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.സുനിക്ക് ക്രിമിനൽ പശ്ചാത്തലം ഉള്ളതായി അറിയില്ലായിരുന്നുവെന്നും അമിത വേഗത്തിൽ കാർ ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമാണ് മുകേഷ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന ആവശ്യവുമായി ഇന്ന് പൊലീസും കോടതിയിൽ എത്തുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിക്കാണ് ദിലീപിനെ അങ്കമാലി കോടയിൽ ഹാജരാക്കുക. അഡ്വ രാംകുമാർ ദിലീപിന് വേണ്ടി ഹാജരാകും. കഴിഞ്ഞ ദിവസം ദിലീപിനെ റിമാന്റ് ചെയ്ത ഉടൻ തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഇത് കോടതി തള്ളിയിരുന്നു.

ഇതിന് പുറമേ കേസിന് പുറകിലെ പങ്കുമായി ബന്ധപ്പെട്ട് ദിലീപിന്റെ അനുജൻ അനൂപ്, ഉറ്റസുഹൃത്ത് നാദിർഷ, ഡ്രൈവർ അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. കേസിൽ അനൂപിന് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ സംശയം. അതേസമയം നാദിർഷയ്ക്ക് സംശയത്തിന്റെ ആനുകൂല്യം അന്വേഷണ സംഘത്തിൽ നിന്നുണ്ടെന്നാണ് വിവരം.

വരുംദിവസങ്ങളിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി, അനുജൻ അനൂപ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഇതിന് പുറമേ നാദിർഷയുടെ പങ്കിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം ഇന്ന് ദിലീപ് സമർപ്പിക്കുന്ന ജാമ്യാപേക്ഷ കോടതി അനുവദിക്കാൻ സാധ്യതയില്ല. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാൻ പ്രതിക്ക് സാധിക്കുമെന്ന കാരണം പൊലീസ് ചൂണ്ടിക്കാട്ടും.

ആലുവ സബ് ജയിലിൽ മോഷണം കൊലക്കേസ് പ്രതികൾക്കൊപ്പമാണ് ദിലീപിനെ പാർപ്പിച്ചിരിക്കുന്നത്. നടൻ ആദ്യമായാണ് ഒരു കേസിൽ അറസ്റ്റിൽ കഴിയേണ്ടി വരുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അങ്കമാലി കോടതിയിലെത്തിച്ചപ്പോൾ കൂകി വിളിച്ചാണ് ജനം വരവേറ്റത്. ദിലീപിനെ മാത്രമല്ല അദ്ദേഹത്തിന്റെ അഭിഭാഷകൻ രാംകുമാറിനെയും സഹോദരൻ അനൂപിനെയും കൂകി വിളിച്ചു.

രാവിലെ 9.45 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ സബ് ജയിലിൽനിന്നും അങ്കമാലിയിലെ കോടതിയിലേക്ക് തിരിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കൊണ്ടുപോയത്. യാത്രയ്ക്കിടയിൽ റോഡിനിരുവശവും നിന്ന് ജനങ്ങൾ ദിലീപിനെതിരെ മുദ്രാവാക്യം വിളിച്ചു. കോടതിക്കു സമീപത്തായി ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. കോടതിക്കു ചുറ്റുമുളള കെട്ടിടത്തിനു മുകളിലും ജനക്കൂട്ടം കാണാമായിരുന്നു.

10.15 ഓടെയാണ് ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം കോടതിയിലെത്തിയത്. വാഹനത്തിൽനിന്നും ദിലീപ് പുറത്തിറങ്ങവേ ജനക്കൂട്ടം കൂകി വിളിച്ചു. പൊലീസ് സുരക്ഷയിൽ ദിലീപ് കോടതിക്ക് അകത്തേക്ക് പോയി. പിന്നാലെയെത്തിയ ദിലീപിന്റെ അഭിഭാഷകൻ കെ.രാംകുമാറിനെയും സഹോദരൻ അനൂപിനെയും ജനം വെറുതെ വിട്ടില്ല. ഇരുവർക്കുനേരെയും ജനം കൂകി വിളിച്ചു.

കോടതിയിൽ ഹാജരാക്കിയ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജനക്കൂട്ടത്തിനിടയിലെ കൂകി വിളികൾ കേട്ട് ദിലീപ് പൊലീസ് വാഹനത്തിലേക്ക് കയറി. 11.30 ഓടെ ദിലീപിനെയും കൊണ്ട് പൊലീസ് വാഹനം ആലുവ പൊലീസ് ക്ലബിലേക്ക് പോയി.

ഹൂസ്റ്റണ്‍: സ്വന്തം വിമാനം തകര്‍ന്ന് അമേരിക്കയില്‍ മലയാളികളായ ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് മലയാളികളായ ഡോ.ഉമാമഹോശ്വര കാലപടപ്പ്(63) ഭാര്യ സീതാ ഗീത(61) എന്നിവര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഉമാമഹേശ്വരയാണ് വിമാനം പറത്തിയിരുന്നത്.

ഒഹിയോവിലെ ബെവര്‍ളി വില്ലേജിന് സമീപമുള്ള തടാകത്തില്‍ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.

മലയാളികളാണെങ്കിലും ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഇവര്‍ മനോരോഗ വിദഗ്ദരായിരുന്നു. ലോഗന്‍സ്‌പോര്‍ട്ടിലാണ് ഇവരുടെ താമസം. ലോഗന്‍സ്‌പോട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റ, കൊക്കോമ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് ക്ലിനിക്കുകള്‍ ഉണ്ട്. അമേരിക്കയില്‍ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയാണ് ഡോക്ടര്‍. ഫോട്ടോഗ്രാഫിയില്‍ നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലിലെ ആദ്യരാത്രി കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്ന് പോലീസിന്റെയും സഹതടവുകാരുടെയും വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ എല്ലാ അര്‍ത്ഥത്തിലും തിളങ്ങി നിന്ന താരത്തിന് തറയില്‍ വിരിക്കാന്‍ ഒരു പായും പുതപ്പും പോലീസ് നല്‍കി. വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി പോയ ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞതോടെ മകളെ കാണണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കരഞ്ഞു.

ജയിലില്‍ ദിലീപിന് കൂട്ടായുള്ളത് ഇതര സംസ്ഥാനക്കാരനായ കൊലക്കേസ് പ്രതിയാണ് കൊലക്കേസിലും മോഷണക്കേസിലും കഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ് ദിലീപിന് ഒപ്പമുള്ളത്. ഇംഗ്ലീഷ് അക്ഷരം ‘എല്‍’ രൂപത്തിലുള്ള ഒരേയൊരു ജയില്‍ ബ്ലോക്കില്‍ 14 സെല്ലുകളാണുള്ളത്. ചെറിയ ജയിലാണെങ്കിലും ഇവിടെ തടവുകാരുടെ എണ്ണം കൂടുതലാണ്. 70 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ നൂറോളം തടവുകാരുണ്ട്. ആളുകളുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്.

ഒഡിഷ സ്വദേശിയായ കൊലക്കേസ് പ്രതിയാണ് ഒപ്പമുള്ളത്. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ് ഇയാള്‍. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണ്. രാത്രി ചോറും ചേമ്പ് പുഴുക്കും. ഇവയായിരുന്നു ദിലീപിന്റെ ആദ്യദിനത്തിലെ മെനു.

ജയിലില്‍വെച്ച് തിങ്കളാഴ്ചത്തെ പത്രങ്ങള്‍ ദിലീപ് വായിച്ചു. നടിയെ ആക്രമിച്ചകേസിലെ െ്രെഡവര്‍ മാര്‍ട്ടിന്‍, മണികണ്ഠന്‍, വടിവാള്‍ സലീം, പ്രദീപ്, വിഷ്ണു എന്നിവരും ആലുവ സബ് ജയിലില്‍ വിവിധ സെല്ലുകളിലുണ്ട്. ദിലീപിന്റെ അടുത്തബന്ധുകള്‍ക്കുമാത്രമാണ് ജയിലില്‍ സന്ദര്‍ശനാനുമതി. ആലുവ കോടതിയില്‍ ദിലീപിനെ ഹാജരാക്കി. ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നതിനാലും, പോലീസിന്റെ വാദം കേട്ടും രണ്ടു ദിവസത്തേയ്ക്ക് കൂടി ദിലീപിനെ കസ്റ്റഡിയില്‍ വിട്ടു. മേല്‍ കോടതിയില്‍ രണ്ടു ദിവസത്തിന് ശേഷം ദിലീപ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാനന്റില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കും. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിയേക്കും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയില്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. എന്നാല്‍ ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക.

നടിയുമായി ദിലീപിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീര്‍ക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴിയും പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. അതിനാല്‍ തന്നെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും.

നേരത്തെ രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല.

യമനില്‍ നിന്നു തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാല്‍ ജീവനോടെ ഉണ്ടെന്ന് യമൻ  ഉപപ്രധാനമന്ത്രി.  ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യമൻ ഉപപ്രധാനമത്രി ഇന്ത്യൻ വിശേഷകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ് ഈ വിവരം അറിയിച്ചത്. പല വിഡിയോകളും പുറത്തുവന്നിരുന്നു എങ്കിലും ഫാ: ഉഴുന്നാലിൽ ജീവനോടെ ഉണ്ടെന്ന് യമൻ സർക്കാർ പറയുന്നത് ഇത് ആദ്യമായിട്ടാണ്.

അച്ചന്റെ വിമോചനത്തിനായി ഉള്ള എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ യമൻ ഉപപ്രധാനമന്ത്രിയെ അറിയിച്ചു.  2016 മാര്‍ച്ച് നാലിനായിരുന്നു തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

 

കാര്യങ്ങള്‍ പ്രതികൂലമാകുമെന്ന് ദിലീപിന് ഉറപ്പായതോടെ ദുബായിലേയ്ക്ക് രക്ഷപെടാനുള്ള ശ്രമവും താരം നടത്തിരുന്നു എന്നു പറയുന്നു. ഇന്ത്യ വിട്ടാല്‍ അറസ്റ്റ് നടക്കാതെ വരും എന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. ഇതോടെ പോലീസ് നടത്തിയ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണു ദിലീപിനെ അവസാന നിമിഷം കുരുക്കിയത്. ആദ്യത്തെ ചോദ്യം ചെയ്യലിനു ശേഷം അഞ്ചു ദിവസം കൊച്ചി വിടരുത് എന്നു ദിലീപിനോട് പറഞ്ഞിരുന്നു. പള്‍സര്‍ സുനിയെ അറിയില്ല എന്ന മൊഴി കള്ളമാണ് എന്നു തെളിഞ്ഞതോടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ ശക്തമായി. ദിലീപ് ലോക്‌നാഥ് ബഹ്‌റയ്ക്കു നല്‍കിയ പരാതിയായിരുന്നു ദിലീപും സുനിയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ പോലീസിനെ വീണ്ടും പ്രേരിപ്പിച്ചത്.

ഇതോടെ ജയിലിലെ പള്‍സറിന്റെ ഫോണ്‍ വിളികള്‍ സൂഷ്മമായി നിരീക്ഷിച്ചു വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ കാശ്യപ് പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസിനു കൈമാറി. ഇതിനിടയില്‍ ദുബായിലേയ്ക്ക് കടക്കാനുള്ള ദിലീപിന്റെ ശ്രമം പോലീസ് തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിനിടയില്‍ ദിലീപുമായി അടുപ്പമുള്ള വ്യക്തികളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത് എന്നു പറയുന്നു. ഇതിനിടയില്‍ പോലീസ് പള്‍സര്‍ സുനിയേ കസ്റ്റഡിയില്‍ എടുക്കുന്നു. പിന്നീട് ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു.

ഇതോടെ പോലീസ് ദിലീപിനോട് ആലുവ പോലീസ് ക്ലബിന് പുറത്തുള്ള സ്ഥലത്തേയ്ക്ക് എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. മാധ്യമ ശ്രദ്ധ ഒഴിവാക്കി ചില കാര്യങ്ങള്‍ തിരക്കാനാണ് ഇത് എന്നു പോലീസ് ദിലീപിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഞായറാഴ്ച രാത്രി ദിലീപ് രഹസ്യ കേന്ദ്രത്തില്‍ എത്തി.

പള്‍സര്‍ സുനിയെ കൊയമ്പത്തൂരില്‍ കൊണ്ട് പോയി എന്നു സൂചന നല്‍കി കൊണ്ട് പര്‍സര്‍ സുനിയേയും രഹസ്യ കേന്ദ്രത്തിലേയ്ക്കു പോലീസ് എത്തിക്കുകയായിരുന്നു. മാധ്യമങ്ങളെ അകറ്റി നിര്‍ത്താനും വിവരം പുറത്തു പോകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. വിവരം പുറലോകം അറിഞ്ഞാല്‍ ദിലീപ് വീണ്ടും രക്ഷപെടാന്‍ സാധ്യതയുണ്ട് എന്നു പോലീസ് തിരിച്ചറിഞ്ഞു. പര്‍സര്‍ സുനിയെ ഒപ്പം ഇരുത്തി ചോദ്യം ചെയ്തതോടെ ദിലീപ് പൂര്‍ണ്ണമായും കുടുങ്ങി. ഇതോടെ സത്യം പുറത്താകുകയും വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ദിലീപിനെ അറസ്റ്റ് ചെയ്യാതെ വിട്ടാല്‍ പോലീസിന് നാണക്കേടാണ് എന്ന കാശ്യപിന്റെ വാദങ്ങള്‍ ഡിജിപിയും അംഗീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷമാണ് വിവരം മാധ്യമങ്ങളും അറിഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത് നിര്‍ണായകമായ പത്തൊന്‍പത് തെളിവുകള്‍. മഴവില്‍ അഴകില്‍ അമ്മയെന്ന പരിപാടിയിലെ സുനിയുടെ വിഐപി പാസ് മുതല്‍ കാവ്യാമാധവന്റെ വ്യവസായ സ്ഥാപനമായ ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങള്‍വരെ നിരത്തിയാണ് പൊലീസ് ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ പങ്ക് തെളിയിച്ചത്. മുന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച ഗൂഢാലോചനയിലെ ഓരോ കണ്ണികളും കൃത്യമായി കൂട്ടിയിണക്കിയാണ് പൊലീസ് കേസില്‍ മുന്നോട്ട് പോയതെന്ന് വ്യക്തമാണ്. കേസില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുക, നടിയുമായി ദിലീപിനുള്ള വൈരാഗ്യം തെളിയിക്കുക, ഗൂഢാലോചനയില്‍ ദീലിപിന്റെ പങ്ക് വ്യക്തമാക്കുക തുടങ്ങിയ വെല്ലുവിളികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ടായിരുന്നു. ഇവയെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്ന പത്തൊന്‍പത് തെളിവുകളാണ് പൊലീസ് ഹാജരാക്കിയത്.
2013ല്‍ കൊച്ചി എംജി റോഡിലുള്ള ഹോട്ടല്‍ ആബാദ് പ്ലാസയിലെ 410ാം മുറിയില്‍ വെച്ചാണ് കൃത്യം നടത്താനായുള്ള ആദ്യ ഗൂഢാലോചന നടന്നത്. ആബാദ് പ്ലാസയില്‍ രാത്രി എട്ടിനു ഏഴിനും ഇടയിലായിരുന്നു ഗൂഢാലോചന.

Image result for pulsar suni dileep case
കൊച്ചിയിലെ ത്രീസ്റ്റാര്‍ ഹോട്ടലായ ആബാദ് പ്ലാസയില്‍ ദീലീപ് താമസിച്ചതിന് തെളിവായി ബില്ലുകളും രജിസ്റ്റര്‍ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സമയം സന്ദര്‍ശകരുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസിന്‍റെ പക്കലുണ്ടെന്നാണ് സൂചന
2013ല്‍ അമ്മ ഷോ റിഹേഴ്‌സലിനിടെയില്‍ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ദിലീപ് കാവ്യ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമായത്. അന്നാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കേസില്‍ ആദ്യമായി ഇടപെടുന്നത്. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുളളവരുടെ മധ്യസ്ഥതയിലാണ് അന്ന് ഇക്കാര്യവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹരിച്ചത് എന്നതിനും തെളിവുകളുണ്ട്.
2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും നേരില്‍ കണ്ടു. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ഫോട്ടോയും പൊലീസിന് ലഭിച്ചിരുന്നു.
നവംബര്‍ എട്ടിന് തോപ്പുംപടി സ്വിഫ്റ്റ് ജംങ്ഷനില്‍ ദിലീപും പള്‍സര്‍ സുനിയും നേരില്‍ കണ്ടും. ഇത് സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതില്‍ പൊലീസിന് സഹായകമായി.

Image result for pulsar suni dileep case
ഈ വര്‍ഷം പള്‍സര്‍ സുനിയും ദീലീപും മൂന്ന് തവണ് നേരില്‍ കണ്ടു എന്നതിന് പൊലീസിന്റെ പക്കല്‍ തെളിവുകളുണ്ട്.
നടി ആക്രമിക്കപ്പെട്ട വിഷയം ദിലീപിനെ വിളിച്ചറിയിക്കാന്‍ നിര്‍മ്മാതാവ് ആന്റോ ജോസ്ഫ് വിളിച്ച ഫോണ്‍കോള്‍ 12 സെക്കന്റില്‍ ദീലീപ് കട്ട് ചെയ്തു. വിഷയം അറിഞ്ഞ ഉടന്‍ നടിയുടെ അടുത്ത് ആദ്യമെത്തിയതില്‍ ഒരാളായിരുന്നും ആന്റോ ജോസഫ്. ഇത്രയും ഗൗരവകരമായ ഒരു വിഷയം ആദ്യമായി അറിയുന്ന ഒരാള്‍ എങ്ങനെ 12 സെക്കന്‍ഡില്‍ കോള്‍ കട്ട് ചെയ്യും എന്നതും അന്വേഷണ വിധേയമായി.
നടി ആക്രമിക്കപ്പെട്ട വിവരം രാവിലെ ഒമ്പത് മണിയ്ക്കാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ ആദ്യ മൊഴി. എന്നാല്‍ വിഷയം നേരത്തെ തന്നെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ദീലിപിനെ വിളിച്ച് അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ആന്റോ ജോസഫിനെ ചോദ്യം ചെയ്തിരുന്നു.
താരസംഘടനയായ അമ്മയുടെ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് ഷോ പരിപാടിയിക്ക് പള്‍സര്‍ സുനിയ്ക്ക് വിഐപി പാസാണ് ലഭിച്ചത്. ഇതില്‍ ദിലീപിന്റെ ഇടപെടലും പൊലീസ് അന്വേഷിച്ചിരുന്നു.

Image result for pulsar suni dileep case
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനി ജയിലാവുകയും ഗൂഢാലോചനയുമായ ബന്ധപ്പെട്ട വിഷയത്തിലെ അന്വേഷം വഴിമുട്ടി നില്‍ക്കുന്നതുമായ സാഹചര്യത്തിലായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്തുവരുന്നത്. ഇതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയും ദിലീപിനു നേരെ അന്വേഷണ സംഘം നീങ്ങാനും ആരംഭിച്ചു.
കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര ശാലയായ ലക്ഷ്യയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായെന്ന സൂചനയാണ് ലഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സുനിലിന്റെ സഹതടവുകാരന്‍ ജിംസണ്‍ പൊലീസിനു മൊഴി നല്‍കി. ഇക്കാര്യം സുനി തന്നോട് പറഞ്ഞിരുന്നു എന്നായിരുന്നു ജിംസണ്‍ പൊലീസിനോട് പറഞ്ഞത്
ആക്രമിക്കപ്പെട്ട നടിയോട് ഫെബ്രുവരി ഏഴിന് കാറില്‍ വച്ച് പ്രതി സുനില്‍കുമാര്‍ ഇതൊരു ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നടി പൊലീസിനു മൊഴി നല്‍കിയത് വിഷയത്തില്‍ ഗൂഢാലോചന നടന്നു എന്ന സംശയത്തിലേക്ക് അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ എത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചു.

താരസംഘടന ‘അമ്മ’യ്ക്കും ഫെഫ്കയ്ക്കുമൊപ്പം ദിലീപിനെ പുറത്താക്കി അദ്ദേഹം രൂപീകരിച്ച തീയേറ്റര്‍ ഉടമകളുടെ സംഘടനയും. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്)യാണ് സംഘടനയുടെ അധ്യക്ഷനായ ദിലീപിനെ പുറത്താക്കിയത്. നേരത്തേ ‘അമ്മ’, ഫെഫ്ക എന്നീ സംഘടനകളെക്കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് ദിലീപിനെ പുറത്താക്കിയിരുന്നു. ഫിയോകിന്റെ പുതിയ അധ്യക്ഷനെ നാളെ തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു.                                                                                                                                                                                                                                   സ്വന്തം സംഘടനയും ദിലീപിനെ പുറത്താക്കി; ‘ഫിയോകി’ന്റെ പുതിയ അധ്യക്ഷന്‍ നാളെ                                                                                                                                                                                                                                                                                                                                                             രണ്ട് ആഴ്ച മുമ്പ് ജൂണ്‍ 28ന്് വൈകുന്നേരം അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുമ്പോള്‍ ആലുവാ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന്റെ മാരത്തോണ്‍ ചോദ്യം ചെയ്യലിന് മുന്നിലായിരുന്നു സംഘടനയുടെ ട്രഷറര്‍ ദിലീപ്. ദിലീപ് കുറ്റാരോപിതനായിരിക്കേ നടന്ന നിര്‍ണായയോഗത്തിലേക്ക് കേരളം കണ്ണും കാതുമര്‍പ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജില്‍ ഇരുവരും ഒരുമിച്ചുള്ള സെല്‍ഫിയാണ് പ്രത്യക്ഷപ്പെട്ടത്. വിത്ത് ലാല്‍ എന്ന അടിക്കുറിപ്പില്‍ മമ്മൂട്ടി ആദ്യവും വിത്ത് മമ്മൂക്ക എന്ന പേരില്‍ തൊട്ടുപിന്നാലെ മോഹന്‍ലാലും ഒരുമിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്തു. പിറ്റേ ദിവസം നടന്ന അമ്മ യോഗം വാര്‍ത്താ ശ്രദ്ധ നേടിയത് നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് കുറ്റാരോപിതനായ സംഭവത്തില്‍ സംഘടനയുടെ നിലപാട് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്.
വൈകുന്നേരം മൂന്നരയ്ക്ക് നടന്ന വാര്‍ത്താ സമ്മേളനം അലങ്കോലമാവുകയും ജനപ്രതിനിധികള്‍ കൂടിയായ മുകേഷും ഗണേഷ്‌കുമാറും പരസ്യ രോഷപ്രകടനത്തിലേക്കും തട്ടിക്കയറലിലേക്കും നീങ്ങിയപ്പോഴും ഇളകാതെ നിന്നവരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ജനറല്‍ സെക്രട്ടറിയെന്ന സുപ്രധാന പദവിയിലുളള മമ്മൂട്ടിയും വൈസ് പ്രസിഡന്റായ മോഹന്‍ലാലും വാര്‍ത്താ സമ്മേളനം അലങ്കോലമായപ്പോഴും ഇരുവശത്ത് നിന്നും മുതിര്‍ന്ന താരങ്ങള്‍ അക്ഷോഭ്യരായപ്പോഴും സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കൂക്കിവിളിച്ചപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ മൗനം വെടിഞ്ഞിരുന്നില്ല. മമ്മൂട്ടി മുകളിലേക്കും ചുറ്റുപാടിലേക്കും കണ്ണോടിച്ചും, ചുറ്റും നടക്കുന്നത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിലും മോഹന്‍ലാല്‍ മേശയിലെ പേപ്പറില്‍ ഗൗരവസ്വഭാവത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മിണ്ടാട്ടമില്ലാതെ നിന്നു. പിന്നീട് വാര്‍ത്താ സമ്മേളത്തിലെ രോഷപ്രകടനങ്ങളും മാധ്യമങ്ങള്‍ക്ക് നേരെ നടന്ന അവഹേളനവും വിവാദമായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെയും മൗനവും ചര്‍ച്ചയായി.
ഇന്ന് ദിലീപിനെ പുറത്താക്കിയ അമ്മ എക്‌സിക്യുട്ടീവ് യോഗതീരുമാനം വാര്‍ത്താക്കുറിപ്പായാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലേക്ക് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയത്. ചുറ്റും നിറഞ്ഞ ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ചോദ്യങ്ങളെ നേരിട്ടത് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയാണ്. ഇരുവശത്തുമായി മോഹന്‍ലാലും പൃഥ്വിരാജും. പിന്നിലായി രമ്യാ നമ്പീശനും ആസിഫലിയും ദേവനും. ചോദ്യശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിസഹായരായി നേരിട്ട് മമ്മൂട്ടിയും മോഹന്‍ലാലും. സംഘടനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളലരെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. കഴിഞ്ഞ പൊതുയോഗത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളോട് ഖേദപ്രകടനവും നടത്തി മമ്മൂട്ടി. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്നത് നാണക്കേടെന്നും മമ്മൂട്ടി. കേസ് നടക്കുന്നതിനാലാണ് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കാത്തതെന്നും മമ്മൂട്ടി. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മിക്കപ്പോഴും സഹോദര കഥാപാത്രമായാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. സഹോദര പരിഗണന ജീവിതത്തിലും ഇരുതാരങ്ങളില്‍ നിന്നും ദിലീപിന് ലഭിച്ചിരുന്നു. ദിലീപിന്റെ അറസ്റ്റ് സൂപ്പര്‍താരങ്ങളെ ഞെട്ടിത്തരിപ്പിച്ചിരുന്നുവെന്ന് വ്യക്തം. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഇവര്‍ ഭാരവാഹികളായ താരസംഘടന നടിയെ ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടിലെ പൊള്ളത്തരമാണ് ചോദ്യം ചെയ്യപ്പെട്ടത്. കുറ്റാരോപിതനായ ഒരാളെ ട്രഷറര്‍ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട്, ആക്രമിക്കപ്പെട്ട നടിയും ഈ നടനും അമ്മയുടെ മക്കളാണെന്നും ഒരു പോലെ അവരെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച താരസംഘടനയുടെ ഇരട്ടത്താപ്പിനേറ്റ പ്രഹരവുമായി നടന്റെ അറസ്റ്റ്.

നടന്‍ ദിലീപിന് ശക്തമായ പിന്തുണ ആയി പി സി ജോര്‍ജ്ജ്.ഇന്നലെ നടന്ന ചാനൽ ചര്‍ച്ചക്കിടയില്‍ ആണ് പി സി ജോര്‍ജ്ജ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.സംശയത്തിന്‍റെ ആനുകൂല്യം ദിലീപിന് ഉണ്ടോ എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ മറുപടി പറയുന്നു.എന്തിനു സംശയത്തിന്‍റെ ആനുകൂല്യം ദിലീപിനെ പോലെ മാന്യനായ ഒരു സിനിമാനടന്‍ ഇല്ല.അയാളെ നശിപ്പിക്കാനായി കുറെ കള്ളക്കച്ചവടക്കാര്‍ ഇറക്കിയിരിക്കുന്നു എന്നല്ലാതെ മറ്റെന്താണ്.അയാള്‍ ഒരു മാന്യന്‍ ആയതു കൊണ്ട് ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നു ഞാന്‍ ആണെങ്കില്‍ കാണിച്ചു കൊടുത്തേനെ.

സിനിമാ നടന്‍ ആയതു കൊണ്ട് ആര്‍ക്കും എന്തും ആകാലോ.ഇന്ന് കേരള സിനിമാ ലോകത്ത് ഏറ്റവും അധികം മാന്യന്‍ എന്ന് പറഞ്ഞാല്‍ മമ്മൂട്ടി ആണ്.ആ മമ്മൂട്ടി എന്താണ് പറഞ്ഞിരിക്കുന്നെ ദിലീപിനെ പറ്റി.ദിലീപിനെ പോലൊരു മാന്യന്‍ ഇല്ല എന്നാ പറഞ്ഞെ ഒരു കള്ളത്തരവും ഇല്ലാത്ത സത്യസന്ധനായ മനുഷ്യന്‍ ഈ കൊടി സുനി എന്ന് പറയുന്ന ഭൂലോക കൊള്ളക്കാരന്‍ (പള്‍സര്‍ തെറ്റിയതാകാം )ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതെങ്ങിനാ,ആരോട് ചോദിച്ചിട്ടാ അവന്‍ ഫോണ്‍ ചെയ്തെ എങ്ങിനെയാ അവനു ഫോണ്‍ കിട്ടിയേ ആ കൊള്ളക്കാരന്.അവന്‍ കത്തെഴുതി ദിലീപിന് കൊടുക്കുന്നു ആ കത്തെന്തിനാണ് സൂപ്രണ്ട് ഒപ്പിട്ടിരിക്കുന്നത് എങ്ങിനെ ഒപ്പിട്ടു.ഒരു കള്ളക്കച്ചവടത്തിനു വേണ്ടി ജയിലില്‍ കിടക്കുന്നവന്‍ കത്ത് കൊടുക്കുക അതില്‍ ഒപ്പിട്ടു കൊടുക്കുക എന്ന് പറയുന്ന സൂപ്രണ്ട് എന്ന് പറഞ്ഞാല്‍ അവനെ അറ്റസ്റ്റ് ചെയ്യേണ്ടേ.ഞാന്‍ മുഖ്യമന്ത്രിക്കിന്നലെ കത്ത് കൊടുത്തിട്ടുണ്ട്

മുഖ്യധാര മാധ്യമങ്ങളുടെ തേജോവധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പി സി ഇങ്ങിനെ പറഞ്ഞു മാന്യനായി ജീവിക്കുന്ന താഴെക്കിടയില്‍ നിന്നും വളര്‍ന്നു വന്ന നല്ല ഒരു നടനാണ്‌ ദിലീപ്.അയാളുടെ മാന്യത കൊണ്ടാണല്ലോ അയാളുടെ മകളെ അയാള്‍ സംരക്ഷിക്കുന്നത്,മകളെ സംരക്ഷിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ് അതോടൊപ്പം അയാളുടെ മകളുടെ അമ്മയെ പറ്റി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ലലോ .അങ്ങിനെ ലോകത്തെവിടെ എങ്കിലും ഭര്‍ത്താവാണ് എങ്കിലും ഭാര്യയെ കുറിച്ച് പറയില്ലേ,അയാള്‍ പറഞ്ഞില്ലല്ലോ.ഞാന്‍ ഇതിനെ കുറിച്ച് പഠിച്ചതാണ്.ഇങ്ങിനെ മാന്യനായ ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ രണ്ടോ മൂന്നോ പെണ്ണുങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.അടുത്ത് പ്രധാനപ്പെട്ട ആരോ ഇരിക്കുന്നെന്നും പറഞ്ഞു അല്ലെങ്കില്‍ വിശദമായി പറഞ്ഞേനെ എന്നും പറഞ്ഞു.

നിരപരാധിത്വ്യം ബോധ്യപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനു പി സി ഇങ്ങിനെ പറഞ്ഞു.ദിലീപിന് നിരപരിധ്വം ബോധിപ്പിക്കേണ്ട കാര്യമില്ല അത് ഇവിടെ ബോധ്യമുള്ള കാര്യമാണ് പി സി ജോര്‍ജ്ജ് സാമുഹ്യ മാധ്യമത്തോട് പറഞ്ഞു കഴിഞ്ഞു.ഞാന്‍ കൊള്ളക്കാരനോ പിടിച്ചുപറിക്കാരനോ ഒന്നുമല്ല.ആരെയും മോഷ്ട്ടിക്കാനും പിടിച്ചു പറിക്കാനും പി സി ജോര്‍ജ്ജ് ഇല്ല.ഏതായാലും ഞാന്‍ മുഖ്യമന്ത്രിക്ക് കൊടുത്ത കത്തിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി ജി പിയോട് അക്കാര്യം അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്.സിനിമാ ലോകത്ത് ജീവിക്കുന്ന ഏറ്റവും മാന്യനായ ഒരു നടന്‍ ആണ്.സിനിമാ ലോകത്തെ പറ്റി പറയുമ്പോള്‍ പല തടസ്സങ്ങള്‍ ഉണ്ട്.എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞ പല കാര്യങ്ങള്‍ ഉണ്ട്.ഇനിയും ഈ ദിലീപിനെ ആക്രമിക്കാന്‍ ഏതെങ്കിലും കൊള്ളസംഘം ഇറങ്ങിത്തിരിച്ചാല്‍ ദിലീപിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ ഇറങ്ങുന്ന സാഹചര്യം സൃഷ്ട്ടിക്കാന്‍ പത്രസമ്മേളനം നടത്തി ദിലീപിനുള്ള പിന്തുണ ഞാന്‍ കൊടുക്കും.

അതിരൂക്ഷ പ്രതികരണമാണ് ദിലീപിന് വേണ്ടി ജനപക്ഷത്തു നില്‍ക്കുന്ന ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് നടത്തിയത്.എന്തായാലും രണ്ടു ദിവസത്തിനകം ചിത്രം പൂര്‍ണമായും വ്യക്തമാകും എന്നാണ് പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നതായി ദൃശ്യ മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത്‌.

RECENT POSTS
Copyright © . All rights reserved