Latest News

സഹപ്രവർത്തകയായ നടിയെ  ആക്രമിച്ച കേസിൽ തടവിൽക്കഴിയുന്ന  ദിലീപിന് പിന്തുണയുമായി മലയാള സിനിമയിലെ പ്രമുഖർ കൂട്ടത്തോടെ ജയിലിലേക്കെത്തുന്നു.  നല്ലകാലത്ത്  ദിലീപിന്‍റെ ഔദാര്യം പറ്റിയവരെല്ലാം ആപത്തുകാലത്ത്  കൈവിടരുതെന്ന് കെ ബി ഗണഷ്കുമാർ എം എൽ എ പറഞ്ഞു.  ഇതിനിടെ പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങുകൾക്കായി നാളെ രണ്ടുമണിക്കൂർ നേരത്തേക്ക് ദിലീപിനെ ജയിലിൽ നിന്ന് പുറത്തിറക്കും.

കാവ്യാ മാധവനും മകളും വന്നുപോയതിന് പിന്നാലെയാണ് പ്രതിയായ ദിലീപിനെക്കാണാൻ ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്ക് തുടങ്ങിയത്. ഇന്ന് ജയിലിലെത്തിയ കെബി ഗണേഷ്കുമാർ എം എൽഎ നടന് പൂർണ പിന്തുണയും പ്രഖ്യാപിച്ചു.

നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടൻ സുധീർ, വിതരണക്കാരൻ  ഹംസ തുടങ്ങി നിരവധിപ്പേർ ഇന്ന് ജയിലിലെത്തി. ദിലീപിന് ഓണക്കോടിയുമായി ജയറാം കഴിഞ്ഞ ദിവസം ജയിലിലെത്തിയിരുന്നു. എന്നാൽ പ്രതിയായ ദിലീപിനെക്കാണാൻ സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് പോകുന്നതിനെ വിമർശിച്ച് വിനയൻ രംഗത്തെത്തി.

പിതാവിന്‍റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കാൻ നാളെ രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ ജയിലിൽ നിന്ന് ഇറക്കുക. പത്തുമണിക്ക് തിരിച്ചെത്തിക്കണം. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിന് പങ്കെടുക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അനുമതി.. പുറത്തിറക്കുന്ന ദിലീപിന് സുരക്ഷ ശക്തമാക്കണമെന്ന് ജയലധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരെത്തി.

ആലുവയിലെ സബ്ജയിലില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് ആന്റണി പെരുമ്പാവൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയത്. നേരത്തെ ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തി പരസ്യപിന്തുണ പ്രഖ്യാപിച്ച ഗണേഷ് കുമാര്‍ എംഎല്‍എ മടങ്ങിയ ശേഷമാണ് ആന്റണി പെരുമ്പാവൂരിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
സിനിമാ മേഖലയിലുളളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും ജയിലിനുളളില്‍ ദിലീപുമായി അരമണിക്കൂറിലേറെ കൂടിക്കാഴ്ച നടത്തിയ ഗണേഷ് കുമാര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ താത്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെ ജയിലില്‍ ദിലീപിന് ഇന്നും സന്ദര്‍ശകര്‍. ഇടതുപക്ഷ എംഎല്‍എയായ കെ.ബി ഗണേഷ്‌കുമാറാണ് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്.

12 മണിയോടെയാണ് അദ്ദേഹം ആലുവയില്‍ എത്തിയത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു. നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇടതുപക്ഷ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും എംപി ഇന്നസെന്റും ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലുളള നിലപാട് സ്വീകരിച്ചതും വാര്‍ത്താസമ്മേളനത്തില്‍ അണിനിരത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.

കുറ്റവാളിയെന്ന് തെളിയാതെ ഒരാളെ കുറ്റവാളിയാക്കരുത് പൊലീസ് കുറ്റവാളിയെന്ന് പറയുന്നു, ഒരാള്‍ കുറ്റവാളിയെന്ന് പറയേണ്ടത് കോടതിയാണെന്നും നേരത്തെ ഗണേഷ് പറഞ്ഞിരുന്നു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. പിന്നീട് യോഗശേഷം അമ്മക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യ എത്തിയത്.

സൗദിയിലെ തബൂക്കില്‍ മംഗലാപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ട്പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. മംഗലാപുരം ഉടുപ്പി സ്വദേശിളായ 36 കാരനായ ബഷീര്‍, ജാസ്മിന്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹം തബൂക്കിലെ കിംഗ് ഫഹദ് ആശുപത്രിയിലും പരിക്കേറ്റവരെ കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കയാണ്. തബൂക്കില്‍നിന്നും 20 കിലോമിറ്റര്‍ അകലെ മദാഇന്‍ സ്വാലിഹ് റോഡിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. ജിദ്ദയില്‍നിന്നും തബൂക്കിലെത്തി അവിടെനിന്നും മദാഇന്‍സ്വാലിഹ് സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അപകടത്തില്‍പെട്ടവര്‍

നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തിയേറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍.

മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു കാവ്യ വിളിച്ചിരുന്ന മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതു മുതലാണ് ഇവരുടെ സൗഹൃദം നഷ്ടപ്പെടുന്നത്. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.

തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയർ ഇന്ത്യാ എകസ്‍പ്രസിന്റെ IX 452  അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍

സണ്ണി മത്തായി

വാറ്റ്ഫോർഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിരാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേർസ് സ്പോർട്സ് സെന്ററിൽ വച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെൻറിൽ വാറ്റ്ഫോർഡിൽ നിന്നുള്ള പ്രഗത്ഭരായ 15 ടീമുകൾ അണി നിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക്  ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫസ്റ്റ് റണ്ണേർസ് അപ്പ്: ലെവിൻ ആൻഡ് ചാൾസ്, സെക്കന്റ് റണ്ണേർസ് അപ്പ്: ജോൺസൺ ആൻഡ് ഡെന്നി, തേർഡ് റണ്ണർസ് അപ്പ്: സബീഷ് ആൻഡ് വാരിയർ.

ഓസ്‌ട്രേലിയ : തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മലയാളി യുവാവ് പെര്‍ത്തിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്! അന്തരിച്ചു . തിരുവനന്തപുരം സ്വദേശി സുനീഷ് (സണ്ണി 35) ആണ് മരിച്ചത് .

തിരുവോണനാളില്‍ ഓണസദ്യകഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന സുനീഷ് ഹൃദയാഘാതത്തെ തുടര്‍ന്ന്! വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു . ഉടന്‍ ആര്‍മഡയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പെര്‍ത്ത് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സെവില്ലിഗ്രൂവ് എന്ന സ്ഥലത്താണ് സുനീഷും കുടുംബവും താമസിക്കുന്നത് . ഒരു സ്വകാര്യ നേഴ്‌സിങ് ഹോമിലെ എന്‍ റോള്‍ഡ് നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

കോട്ടയം കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ഭാര്യ നീനു ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. രണ്ടു മക്കളുണ്ട്. മൃതദേഹം ആര്‍മഡയില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു .

തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സൗന്ദര്യയുടെ മരണം. ഒരു വിമാനാപകടത്തില്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമായത് മികച്ചൊരു അഭിനേത്രിയെ ആയിരുന്നു. മലയാളത്തില്‍ രണ്ടേ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും രണ്ടും ജനശ്രദ്ധ നേടിയ ചിത്രങ്ങളാണ്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു കാരണമുണ്ട്. അത് ലാലിന് കൊടുത്ത വാക്കായിരുന്നു.

അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ സൗന്ദര്യ നായികയാകണമെന്ന് മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ആ സമയത്ത് വിളിച്ചപ്പോള്‍ സൗന്ദര്യ അമതാഭ് ബച്ചന്റെ സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ലാലിന്റെ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതില്‍ സൗന്ദര്യയ്ക്കും വിഷമമുണ്ടായിരുന്നു. ഇനി ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ മറ്റ് തടസ്സങ്ങളെല്ലാം മാറ്റിവച്ച് അഭിനയക്കാന്‍ വരും എന്ന് സൗന്ദര്യ വാക്കു കൊടുത്തു. അങ്ങനെ സൗന്ദര്യയ്ക്ക് മകരം നന്ദിനി അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെത്തി. നായികാ പ്രാധാന്യമുള്ള ചിത്രമാണ് കമല്‍ സംവിധനം ചെയ്ത അയാള്‍ കഥ എഴുതുകയാണ്. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് നന്ദിനി ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

തുടര്‍ന്ന് ലാല്‍ സൗന്ദര്യയെ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലേക്ക് വിളിച്ചു. അപ്പോള്‍ നടി വിജയകാന്തിനൊപ്പം ചൊക്കത്തങ്കം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പക്ഷെ ഈ അവസരവും തട്ടി മാറ്റാന്‍ സൗന്ദര്യ തയ്യാറായില്ല. മോഹന്‍ലാലിന്റെ വിളി വന്ന കാര്യവും വാക്ക് പറഞ്ഞ കാര്യവും സംവിധായകന്‍ കെ ഭാഗ്യരാജിനോട് പറഞ്ഞു. അദ്ദേഹം സൗന്ദര്യയുടെ ഭാഗങ്ങള്‍ വേഗം ചിത്രീകരിച്ച് നടിയ്ക്ക് അനുമതി നല്‍കി. അങ്ങനെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ആമിനയായി.

രണ്ടേ രണ്ട് മലയാള സിനിമകള്‍ മാത്രമാണ് സൗന്ദര്യ ചെയ്തത്. കിളിച്ചുണ്ടന്‍ മാമ്പഴം സൗന്ദര്യയുടെ രണ്ടാമത്തെ ചിത്രമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടാണ് സൗന്ദര്യയുടെ മലയാളം അരങ്ങേറ്റം. 2004 ലാണ് വിമാനാപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെട്ടത്. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ ഇലക്ഷന്‍ കാമ്പയിന്‍ നടത്തുന്നതിനിടെയാണ് ബാംഗ്ലൂരില്‍ വച്ചുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്.

രണ്ടു പെങ്ങന്മാരുടെ മക്കളെ ഒരുമിച്ചു കെട്ടാൻ വിവാഹ മണ്ഡപത്തിൽ എത്തിയ വരനെ പോലീസ് പൊക്കി . യുവാവിന്‍റെ ശ്രമം പൊളിച്ചതിനു പിന്നിൽ സോഷ്യൽ മീഡിയ. തമിഴ്നാട്ടിലെ തിരുച്ചുഴിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ :

രാമമൂർത്തിയെന്ന മുപ്പത്തൊന്നുകാരന്‍റെ രണ്ടു വിവാഹം ഒരേ സമയത്തു തന്നെ നടത്തണമെന്ന സ്വപ്നം ആണ് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം പൊലിഞ്ഞത്. വരൻ രാമമൂർത്തിയുടെ ഒരു സഹോദരി കലൈശെൽവിയുടെ മകൾ രേണുകാദേവിയുമായാണ് ആദ്യം കല്യാണം ഉറപ്പിച്ചത്. എന്നാൽ, ഒരു വധുവിനേക്കൂടി സ്വന്തമാക്കണമെന്നു മോഹമുദിച്ച രാമമൂർത്തി, അമുദവല്ലി എന്ന രണ്ടാമത്തെ സഹോദരിയുടെ പക്കൽ തന്‍റെ ആവശ്യവുമായി എത്തുകയായിരുന്നു. സഹോദരന്‍റെ നിർബന്ധത്തിനു വഴങ്ങി അമുദവല്ലി തന്‍റെ മകൾ ഗായത്രിയെ രാമമൂർത്തിക്കു നല്കാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. വരന്‍റെയും വധുക്കളുടെയും ചിത്രങ്ങൾ അടക്കമുള്ള വിവാഹക്കുറിയാണ് ബന്ധുക്കൾ തയാറാക്കിയത്.

എന്നാൽ, കല്യാണക്കുറിയിൽ വധുവിന്‍റെ സ്ഥാനത്തു രണ്ടു പേരുടെ പേരും ഫോട്ടോയും ചേർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട പലരും കുറിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, പിന്നെ പറയാനുണ്ടോ പൂരം. കല്യണക്കുറി വൈറലായതോടെ വാർത്ത തമിഴ്നാട്ടിലെ സമൂഹ്യക്ഷേമവകുപ്പ് അധികൃതരുടെ കാതിൽ എത്തുകയായിരുന്നു. അതോടെ ബഹുഭാര്യാത്വം കുറ്റകരമാണെന്നു ബോധ്യപ്പെടുത്തി വിവാഹം മുടക്കാൻ അധികൃതർ ഇത്തിരി പ്രയാസപ്പെട്ടു. തനിക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുമെന്നു ജാതകത്തിൽ കണ്ടെത്തിയതിനാലാണ് ഈ സാഹസത്തിനു മുതിർന്നതെന്നു രാമമൂർത്തി പോലീസിനോട് പറഞ്ഞു. എന്തായാലും ഒടുവിൽ, ആദ്യം കല്യാണം ഉറപ്പിച്ച രേണുകാ ദേവിയുമായുള്ള വിവാഹം അധികൃതർ മുൻകൈയെടുത്ത് നടത്തുകയും ചെയ്തു.

Copyright © . All rights reserved