മലപ്പുറം: പ്രവാസി വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അസ്ലം കുരിക്കള്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഗണ്‍മാന്‍ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിസിനസ് തര്‍ക്കങ്ങളാണ് അക്രമത്തിനു കാരണമെന്നാണ് വിവരം.
റബീയുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇവര്‍ തോക്കുകള്‍ കാണിച്ച് സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നിവയ്ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ മൂന്ന് കാറുകളില്‍ എത്തിയാണ് ഇവര്‍ അതിക്രമം നടത്തിയത്. ഇവര്‍ ഗേറ്റും മതിലും ചാടിക്കടക്കാന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മതിലിനു പുറത്തു നിന്നവരെ ചോദ്യം ചെയ്യുകയും വ്യക്തമായ മറുപടി നല്‍കാത്തതിനാല്‍ ഇവരെ തുരത്തുകയും ചെയ്തിരുന്നു.
വാഹനങ്ങൡ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടയറുകളില്‍ നിന്ന് കാറ്റഴിച്ചു വിട്ടിരുന്നതിനാല്‍ സാധിച്ചില്ല. മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി. ഒരു കര്‍ണാടക പോലീസുകാരനുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റബീയുള്ളയെ കാണാനില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. താന്‍ കേരളത്തിലുണ്ടെന്ന് പിന്നീട് റബീയുള്ള തന്നെ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ. ദിലീപിനെതിരെ താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും അദ്ദേഹത്തെക്കുറിച്ച് മോശമായി എവിടെയും സംസാരിച്ചിട്ടില്ലെന്നും ജ്യോതികൃഷ്ണ പറഞ്ഞു.
ജ്യോതികൃഷ്ണ ഇങ്ങനെ എഴുതിരിക്കുന്നു ….
പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്,നം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്.
ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..
വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്…
പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വാടാനപ്പള്ളി സ്വദേശി വിനായകന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെ പാടുകൾ ശരീരത്തിലുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മർദ്ദനമേറ്റിട്ടുണ്ട്. ഇതോടെ പൊലീസ് കസ്റ്റഡിയിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായ ആരോപണം ശക്തമായി.
കാലിലും ശരീരത്തിന്റെ മറ്റിടങ്ങളിലും മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിനായകന്റെ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന് ഫെയ്സ്ബുക്കിൽ വലിയ കാംപെയ്ൻ ആരംഭി്ചതിന് പിന്നാലെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. 19 കാരനായ വിനായകനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. പിന്നീട് കടുത്ത മർദ്ദനം ഇയാൾക്ക് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഒ മാരായ ശ്രീജിത്ത്, സാജൻ എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തതിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് സോഷ്യൽ മീഡിയ വിനായകന് നീതി തേടി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെന്നും, വിനായകന് നീതി ലഭ്യമാക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളിൽ ആവശ്യപ്പെടുന്നത്.
ബൈക്ക് ഓടിക്കരുത്,നീ വീഴും.കൈയ്യും കാലും ഓടിയും,നിന്നെ ആരും വിവാഹം കഴിക്കില്ല. എന്നാല്‍ ഇതൊന്നും ഞാന്‍ ചെവിക്കൊള്ളില്ല-
35-കാരിയായ ജാഗൃതി ഹോഗ്‌ലെ തന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിധി അവര്‍ക്ക് കാത്ത് വെച്ചിരുന്നത് മറ്റൊന്ന്. മുംബൈക്കാരിയായ ഈ യുവതി അവരുടെ ബൈക്ക് റൈഡിങ് ക്ലബ്ബായ ബിക്കേര്‍ണിയിലെ മറ്റ് രണ്ട് അംഗങ്ങളുമായി റൈഡിങ്ങിന് പോയതായിരുന്നു. ഒരു ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ഗര്‍ത്തത്തില്‍ വീഴുകയും പിറകെ വന്ന ട്രക്ക് ഇവരുടെയും ബൈക്കിന്റെയും മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവതി മരിച്ചു. ഇന്നലെ അതിരാവിലെയോടെയാണ് ജാഗൃതിയും രണ്ട് കൂട്ടുകാരും ജൗഹര്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചത്.
മൂന്നുപേരും ദഹാനു-ജൗഹര്‍ പാതയില്‍ എത്തിയപ്പോഴേക്കും ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനെക്കുറിച്ച് ഒരു ബെറ്റ് വയ്ക്കുകയും ജാഗൃതി അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത അപകടത്തില്‍ പെടുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച് ലോറിയുടെ ടയറുകള്‍ ഇവരുടെ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ഇവര്‍ കാസ വില്ലേജിലെ അടുത്തുള്ള ഒരു ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവും ഏഴ് വയസ്സുള്ള ഒരു മകനും അടങ്ങിയതാണ് കൊല്ലപ്പെട്ട ജാഗൃതിയുടെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപെന്നും അല്ലെങ്കിൽ ശ്രീകുമാർ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെയെന്നും ലിബർട്ടി ബഷീർ. ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും എന്നും ലിബർട്ടി ബഷീർ പറഞ്ഞു.
അങ്കമാലി കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 4 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.
1.ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വദീനിക്കാന്‍ സാധ്യതയുണ്ട്
2. കേസില്‍ ബലാത്സംഗം അടക്കമുള്ള ഗൗരവമായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു ഈ സമയത്ത് പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ല
3. മൂന്ന് കെട്ടുകളായുള്ള പോലീസിന്‍റെ കേസ് ഡയറി വിശദമായി പരിശോധിച്ചതില്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതിക്ക് ബോധ്യമായി
4. ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണ്.
സിനിമയിൽ പ്രൊഡക്ഷൻ എസ്‌സിക്യൂട്ടീവ് ആയി ജോലിനോക്കുന്ന ഒറ്റപ്പാലം സ്വദേശി കിരൺ കുമാർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കിരൺ 2008 മുതൽ മൈഥിലിയുമായി പ്രണയത്തിൽ ആയിരുന്നു തുടർന്ന് ഇയാൾ വിവാഹിതനാണ് എന്ന് മൈഥിലി മനസിലാക്കിയതിനെത്തുടർന്ന് ഈ ബന്ധം വഷളാകുകയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്തു എടുത്ത ചിത്രങ്ങൾ ബന്ധം വഷളായതിനെ തുടർന്ന് കാട്ടി തുടർച്ചയായി കിരൺ കുമാർ മൈഥിലിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തുടർന്ന് 75 ലക്ഷത്തോളം രൂപ ആവിശ്യപ്പെട്ടു തന്നില്ലെങ്കിൽ ചിത്രം പരസ്യപ്പെടുത്തു എന്ന ഭിഷണിയും മുഴക്കി
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നടി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ കൂടുതൽ പേര് ഉണ്ട് എന്നാണ് നടി മൊഴി നൽകിയിരിക്കുന്നത്
പ്രമുഖ നടിയുടെ കേസും പിന്നാലെ ദിലീപിന്റെ അറസ്റ്റിലും മുങ്ങി നിന്ന മലയാള സിനിമയില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കാമുകന് ഒപ്പം കിടപ്പറയില്‍ കിടക്കുന്ന അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആണ് ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.
പാലേരിമാണിക്കം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ നടിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ‘മാറ്റിനി’ എന്ന ചിത്രത്തിലെ ‘അയലത്തെ വീട്ടിലെ ‘എന്നു തുടങ്ങുന്ന ഐറ്റം ഗാനരംഗമായിരുന്നു.
പ്രേക്ഷകര്‍ ഇരുംകൈ നീട്ടി സ്വീകരിച്ച ഈ ഗാനം നടിയുടെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി നടി നല്‍കുന്നത്.
നല്ല സിനിമ എന്നു തനിക്ക് തോന്നിയാല്‍ അഭിനയിക്കും. ഇതിനിടെ തമിഴ് സിനിമയില്‍ നിന്നും ക്ഷണം എത്തിയെങ്കിലും താരം ഒഴിഞ്ഞുമാറി. പിന്നീട് സംവിധായകന്‍ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചിട്ടത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. മുള്ളും മലരും എന്ന പുതിയ ചിത്രത്തിലേക്കായിരുന്നു ക്ഷണം. കഥ പോലും നോക്കാതെ ഡേറ്റ് നല്‍കാന്‍ നടിമാര്‍ തയാറാകുമ്പോഴാണ് നടി ഇവിടെ വ്യത്യസ്തയാകുന്നത്.
പ്രിയനന്ദന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോള്‍. ജഹനാരയെന്ന കഥാപാത്രമായാണ് നടി ഇതില്‍ അഭിനയിക്കുന്നത്. അവകാശസമരങ്ങളുമായി ബന്ധപ്പെട്ട് കാണാതാകുന്ന അച്ഛനെ തിരയുന്ന മകളുടെ യാത്രയാണ് ഈ സിനിമയെന്ന താരം പറയുന്നു.
ഇതിനു പുറമേ സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹ സംവിധായികയായി പ്രവര്‍ത്തിച്ചതെന്നും നടി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് നടിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.
അതോടെ വിവാദങ്ങളില്‍ നിന്നകന്ന നടി ഏറെക്കാലം നല്ല സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. അങ്ങനെയായിരുന്നു ടി.വി ചന്ദ്രന്റെ മോഹവലയത്തില്‍ ഉള്‍പ്പടെ നടി അഭിനയിക്കുന്നതും.
ഭര്‍ത്താവിന്റെ അറവ് ശാലയ്ക്കകത്ത് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദീന്റെ ഭാര്യ റഹീന ( 30 ) യാണ് മരിച്ചത്. മാംസ വ്യാപാരിയായ നിസാമുദീന്റെ അഞ്ചുപുരയിലുള്ള അറവുശാലയ്ക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം നിസാമുദീനെ കാണാതായിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നിസാമുദീന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ജോലിക്കായി കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.