നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന്‍റെ അറസ്റ്റിലേക്കു കാര്യങ്ങളെത്തിയത് പോലീസിന് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. തെളിവുകൾ സ്ഥിരീകരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്കു നീങ്ങിയത്.

നടിക്കെതിരായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. കൊച്ചി എംജി റോഡിലെ ഒരു ഹോട്ടലിലാണ് ഇതു സംബന്ധിച്ച ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്‍റെ ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായ പൾസർ സുനിയുടെ മൊഴികളും ഇതിനെ സാധൂകരിച്ചു.  ചോദ്യം ചെയ്യലിന്‍റെ ഭാഗമായി രാവിലെ കസ്റ്റഡിയിൽ എടുത്ത ദിലീപിനെ രഹസ്യകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

ദിലീപിനെ പൊലീസ് ചോദ്യം ചെയ്തെന്നും അറസ്റ്റ് ഉണ്ടാകുമെന്ന് വരെ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലുകളുണ്ടായി. പൊലീസ് ചോദ്യം ചെയ്തെന്ന ആരോപണം നിഷേധിച്ച ദിലീപ് സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പലതവണ ആവര്‍ത്തിച്ചു. അതൊന്നും ദിലീപിനെ രക്ഷിച്ചില്ല. കഥയില്‍ ദിലീപിന്റെ പേര് കൂടുതല്‍ കേട്ടു തുടങ്ങിയതേ ഉളളൂ. സഹപ്രവര്‍ത്തകയായ നടിക്കുണ്ടായ അനുഭവത്തില്‍ നടന്റെ ദുഃഖപ്രകടവും ഐക്യദാര്‍ഢ്യവും പിന്നെ പലതവണ സമൂഹം കണ്ടു. ഇതിനിടയില്‍ കേസിലെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ദിലീപും സുഹൃത്ത് നാദിര്‍ഷയും രംഗത്തെത്തിയെങ്കിലും ആ പരാതി പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ സംശയങ്ങള്‍ ഉയരുകയും ചെയ്തു.

ഈ കേസിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടത്. ഈ സംഘടനയുടെ പ്രവര്‍ത്തനമാണ് കേസിന്റെ അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സിനിമയിലെ വനിത പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതകള്‍ ബോധിപ്പിച്ചു. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെ സമ്മര്‍ദ്ദമുണ്ടായി. പോലീസിന്റെ സംശയം ഇയാളെ ചുറ്റിപ്പറ്റി തന്നെയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതിനിടെയിലും സുനി പണത്തിനായും തന്നെ ജയില്‍ മോചിതനാക്കാനായും ദിലീപുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ കേസിന്റെ പേരില്‍ സുനി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന് ദിലീപ് പരാതി പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

അപ്പോഴും ദിലീപിനെതിരെ പോലീസിന് തെളിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍ ജയിലില്‍ നിന്നും സുനി ദിലീപിന് അയച്ച കത്ത് പുറത്താകുകയും പണം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതായും തെളിവുകള്‍ ലഭിച്ചതോടെ ദിലീപ് ചോദ്യം ചെയ്യലിന് വിളിപ്പിക്കപ്പെട്ടു. സുനി വിളിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുമായും ഇയാള്‍ ബന്ധപ്പെട്ടിരിന്നുവെന്നും വെളിപ്പെടുത്തലുകളുണ്ടായി. നാദിര്‍ഷയും അന്ന് ചോദ്യം ചെയ്യലിന് വിളിക്കപ്പെട്ടു. 12 മണിക്കൂര്‍ തുടര്‍ച്ചയായാണ് ഇവര്‍ ചോദ്യം ചെയ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് ഇയാള്‍ അപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം സംശയം ദിലീപില്‍ തന്നെ നിലനിര്‍ത്താന്‍ പോലീസിനെ സഹായിച്ചു.

സിനിമ മേഖല ഒന്നടങ്കം ഇയാള്‍ക്കൊപ്പം പിന്തുണയായി നില്‍ക്കുകയും ചെയ്തു. ദിലീപിനെ പിന്തുണച്ചവര്‍ക്കെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നു. ഇതിനിടെ നടിയെ ആക്രമിച്ച ശേഷം ബലപ്രയോഗത്തിലൂടെ പകര്‍ത്തിയെടുത്ത അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് നടിയും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിച്ചതായും സുനിയുടെ മൊഴി പുറത്തുവന്നു. താന്‍ കൊല്ലപ്പെടുമെന്ന സംശയം പലപ്പോഴും ഉന്നയിച്ച ഇയാള്‍ പറയുന്ന മാഡ്ം കാവ്യയാണെന്നും അവരുടെ അമ്മയാണെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ദിലീപിനെ ചോദ്യം ചെയ്യലില്‍ നിന്നും വിട്ടയയ്ക്കാന്‍ തിരുവനന്തപുരത്തു നിന്നും സമ്മര്‍ദ്ദമുണ്ടായതായും വാര്‍ത്തകള്‍ പരന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് വിരമിച്ച ഡിജിപി സെന്‍കുമാര്‍ വെളിപ്പെടുത്തിയതും വാര്‍ത്തയായി. ഈ കേസില്‍ അദ്ദേഹം അന്വേഷണത്തിന് മേല്‍നോട്ടം കൊടുക്കുന്ന എഡിജിപി ബി സന്ധ്യയെയും വിമര്‍ശിച്ചതോടെ പോലീസിലെ പലരും സംശയത്തിന്റെ നിഴലിലായി.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി പോലും ഈ വിഷയത്താല്‍ പൊതുജനശ്രദ്ധ നേടി. എന്നാല്‍ മുഖ്യമന്ത്രിയും ഡിജിപി ലോക്‌നാഥ് ബഹ്രയും അന്വേഷണം ശരിയായ വഴിക്കാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ദിലീപിന്റെ വ്യക്തിവൈരാഗ്യമാണ് നടിയെ ആക്രമിച്ചതിന് പിന്നിലെന്നാണ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ സംഭവത്തിന് പിന്നിലെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പോലീസ് പരിശോധിച്ചു. പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച ദിലീപിന് വര്‍ഷങ്ങളായി സുനിയുമായി പരിചയമുണ്ടെന്ന് കണ്ടെത്താനായതോടെയാണ് ഇയാളെ കുടുക്കാനുള്ള എല്ലാ തയ്യാറെടുപ്പും പോലീസ് പൂര്‍ത്തിയാക്കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ന് രാവിലെ വിളിച്ചുവരുത്തി രഹസ്യകേന്ദ്രത്തില്‍ കൊണ്ടു പോയി വീണ്ടും ചോദ്യം ചെയ്തത്. തെളിവുകള്‍ ഉറപ്പാക്കിയതോടെ വൈകിട്ടോടെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

സിനിമയില്‍ മുന്‍കാലങ്ങളിലും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പള്‍സര്‍ സുനി അറസ്റ്റിലായപ്പോള്‍ ഇയാള്‍ തന്റെ നടിയായ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി ഒരു നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിലുണ്ടായ ആക്രമണങ്ങളെല്ലാം തന്നെ പുറത്തു വരാതിരിക്കുകയാണ് ഇക്കാലമത്രയും സംഭവിച്ചത്. ഒരു പക്ഷെ ആ രീതിയില്‍ തന്നെ തേഞ്ഞ് മാഞ്ഞ് പോകാമായിരുന്ന ഒരു കേസായിരുന്നു ഇതും. ആക്രമിക്കാന്‍ ഏര്‍പ്പെടുത്തിയവരും ആക്രമിച്ചവരുമെല്ലാം പ്രതീക്ഷിച്ചത് അഭിമാനമോര്‍ത്ത് നടി ഈ വിവരം പുറത്ത് പറയില്ലെന്നാണ്. എന്നാല്‍ ആക്രമണം നടന്ന ദിവസം നടി പോലീസില്‍ പരാതിപ്പെട്ടതോടെ ഇവരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചു. ഇതോടെയാണ് സുനിയ്ക്ക് വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കാതെ വന്നത്.