Latest News

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലുള്ള പള്‍സര്‍ സുനിയുടെ കൈവശം നിരവധി പേരുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് സംശയം. പലരെയും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം . എന്നാല്‍, ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് സുനി ഇപ്പോൾ . വ്യാഴാഴ്ച സൗത്ത് റെയില്‍വേ സ്റ്റേഷന്‍, പൊന്നുരുന്നി, വൈറ്റില, റമദ റിസോര്‍ട്ട് എന്നിവിടങ്ങളില്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി, സി.ഐ. അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടുപോയി തെളിവെടുത്തു. കേസിലെ മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്. ഇവരെക്കൂടി കസ്റ്റഡിയില്‍ കിട്ടിയാലേ മുതിര്‍ന്നനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം കസ്റ്റഡിയിലെടുക്കാൻ കഴിയു .

തമിഴ് സിനിമ വ്യവസായത്തെ ഏറ്റവുമധികം അലട്ടുന്ന ഒന്നാണ് തമിഴ്‌റോക്കര്‍സ് പോലുള്ള വ്യാജന്മാരുടെ ആക്രമണം. റിലീസ് ദിവസം തന്നെ സിനിമയുടെ വ്യാജപ്രിന്റ് ഇക്കൂട്ടര്‍ പുറത്തുവിടും. ഇവര്‍ക്കെതിരെ പല പ്രമുഖരും രംഗത്തെത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടന്‍ വിശാല്‍.

തമിഴ്‌റോക്കേഴ്‌സിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല് പറഞ്ഞു. പുതിയ ചിത്രമായ ‘തുപ്പരിവാള’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വെളിപ്പെടുത്തല്‍. ഓഗസ്റ്റ്മാസം രണ്ടാം വാരത്തില്‍ ഞാന്‍ വലിയൊരു പ്രഖ്യാപനം നടത്തും. അവന്‍ ആരാണെന്നും എവിടെ നിന്നാണെന്നും എനിക്ക് അറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും. ഇത് പൈറസിയുമായി ബന്ധപ്പെട്ട കാര്യമാണ്.

തുപ്പരിവാളനില്‍ ഞാന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിറ്റക്ടീവിന്റെ ശരീരഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ അത് കൂടുതല്‍ സഹായകവുമായി.വിശാല്‍ പറഞ്ഞു.

അതേ സമയം തമിഴ് റോക്കേഴ്‌സിന് പിന്നിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട നടന്‍ ദിലീപാണെന്നും ചില പ്രചരണങ്ങള്‍ ശക്തമാകുന്നുണ്ട്. ദിലീപീന്റെ സിനിമകളുടെ വ്യാജന്‍ ഒന്നും തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ വന്നിട്ടില്ല എന്നുള്ളതും, ദിലീപിന്റെ അറസ്റ്റിന് ശേഷം റിലീസായ ഒരു ചിത്രത്തിന്റെയും വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയില്ല എന്നതുമാണ് ഇതിന് കാരണമായി പ്രചരണക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിയിലിലായതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലാണെന്നാണ് ഉയര്‍ന്ന ആദ്യ ആരോപണം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ആരംഭിക്കാനിരുന്ന ഡിഎം സിനിമാസ് പിന്നീട് ദിലീപ് ഒറ്റയ്ക്ക് കൈക്കലാക്കിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷണത്തിന്റെ പരിധിയിലാണ്.

എന്നാല്‍ ആരോപണങ്ങളുടെ മുനമൊടിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന മണി എത്തുന്നതിന്റെ ചിത്രമാണത്. ഡി സിനിമാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മണി ദിലീപുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ പൂ നല്‍കി സ്വീകരിച്ച് ആനയിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഡി സിനമാസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ദിലീപും മണിയും തെറ്റിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ലോകപ്രശസ്ത റോക്ക് സംഗീതജ്ഞന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണിനെ (41) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ലിങ്കിന്‍ പാര്‍ക്കിന്റെ പ്രധാന ഗായകനാണ് ബെന്നിംഗ്ടണിന്‍.

തെക്കന്‍ കാലീഫോര്‍ണിയയിലെ സ്വകാര്യ വസതിയില്‍ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ ബാന്‍ഡിലെ രണ്ടാമത്തെ ഗായകനാണ് ആത്മഹത്യ ചെയ്തത്. നേരത്തെ ക്രിസ് കോര്‍ണല്‍ ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കോര്‍ണലിന്റെ മരണം ബെന്നിംഗ്ടണ്ണിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.

2000 ത്തില്‍ പുറത്തിറങ്ങി ഹിറ്റായ ഹൈബ്രിഡ് തിയറി എന്ന ഗാനത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. എന്നാല്‍ ഇതിന് മുന്‍പ് നിരവധി കഷ്ടതകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്ന് ബെന്നിംഗ്ടണിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം നിരാശകളാണ് അദ്ദേഹത്തെ നിരന്തരമായ മയക്കുമരുന്നിന് അടിമയാക്കുന്നതിന് പ്രേരിപ്പിച്ചത്. 2011ല്‍ നല്‍കിയ അഭിമുഖത്തിലാണ് താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെക്കുറിച്ച് പറഞ്ഞത്.

ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ അക്കൗണ്ടിലേക്ക് അടുത്തിടെയെത്തിയ പണത്തെക്കുറിച്ച് പോലീസ് അന്വേഷണം. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്കു പണം മറിഞ്ഞിട്ടുണ്ടെന്നു കണ്ടെത്തിയതിനു പിന്നാലെയാണു കാക്കനാട് താമസിക്കുന്ന ഇവരും അന്വേഷണ പരിധിയിലേക്ക് എത്തുന്നത്.

ദിലീപും കാവ്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന നടിക്കു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും പങ്കുണ്ട്. ആക്രമിക്കപ്പെട്ട നടി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളില്ലെന്നു പറഞ്ഞിട്ടും ആ വഴിക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം നിഷേധിച്ച് അടുത്തിടെ ഇവര്‍ പത്രക്കുറിപ്പ് ഇറക്കിയത് പോലീസ് സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം ഈ വഴിക്കും നീങ്ങുന്നതിലുള്ള ആശങ്കയാണു പുറത്തുവന്നതെന്നാണു പോലീസ് കരുതുന്നത്.

ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തില്‍ ആദ്യാവസാനം പങ്കാളിയായിരുന്നു കാക്കനാട്ടെ നടി. അന്വേഷണം പുരോഗമിച്ചതിനു പിന്നാലെ നിരവധി സാമ്പത്തിക ഇടപാടുകളും ദിലീപും ഈ നടിയും തമ്മിലുണ്ടായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ ആളുകള്‍ പറഞ്ഞ ‘മാഡം’ ഇവര്‍ ആണോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു നടിയെ ആക്രമിച്ച കേസില്‍ വീണ്ടും അറസ്റ്റിലായ പള്‍സര്‍ സുനിയില്‍നിന്നും ഇതേക്കുറിച്ചു വിവരങ്ങള്‍ ലഭിക്കുമെന്നും കണക്കാക്കുന്നു. 2011ല്‍ നടന്ന സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഓരോ കണ്ടെത്തലുകളും പുതിയ കേസിലും നിര്‍ണായകമാണ്.

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്   നഴ്‌സുമാര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്. നഴ്‌സുമാരുടെ മിനിമം ശമ്പളം 20,000 രൂപയായി തീരുമാനിച്ചു. ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

മാനേജുമെന്റുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. നാല് മണിക്ക് തുടങ്ങിയ ചര്‍ച്ചയാണ് മണിക്കൂറുകള്‍ക്ക് ശേഷം നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമവായത്തിലെത്തിയത്. മുഖ്യമന്ത്രി മാനേജുമെന്റിന്റെയും സമരക്കാരുടെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം അറിയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിശ്ചയിട്ടതുപ്രകാരം സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ശമ്പളം നല്‍കാന്‍ തീരുമാനമെടുത്തു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കിയും, അമ്പത് കിടക്കളില്‍ താഴെയുള്ള ആശുപത്രികളില്‍ മിനിമം ശമ്പളം 20000 ആക്കിയും, അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമിതിയില്‍ ആരോഗ്യ തൊഴില്‍ നിയമ സെക്രട്ടറിമാരും ലേബര്‍ കമ്മീഷ്ണറും ഉള്‍പ്പെടും. ഈ സമതി ഒരുമാസത്തിനകം 50 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ ശമ്പളം എത്രവേണമെന്ന് നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ പ്രധാന കണ്ണി ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപ് നടിയുടെ വിവാഹം മുടക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ചോദിച്ചു. ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഡാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള താക്കീതാണെന്നാണ് മജിസ്ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു.

ഇന്ത്യയും അയല്‍ രാജ്യമായ ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ മാറുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ചിന്തിക്കാന്‍ പോലും കഴിയാത്ത നാശനഷ്ടങ്ങളാണ് സമ്മാനിക്കുക. അതിര്‍ത്തിയിലെ ഡോക്ലാമിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളേയും സംഘര്‍ഷ മുനമ്പിലെത്തിച്ചിരിക്കുന്നത്.

Image result for india-china-border

കടുത്ത തണുപ്പിനേയും ശീതക്കാറ്റിനേയും വകവെക്കാതെയാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മീറ്ററുകള്‍ മാത്രം വ്യത്യാസത്തില്‍ ഡോക്ലാമില്‍ അതിര്‍ത്തി കാക്കുന്നത്. വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്നത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ മാസം രണ്ടു തവണയാണ് ടിബറ്റില്‍ ചൈനീസ് സൈന്യം പരിശീലനം നടത്തിയത്. ആധുനിക യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സൈനികാഭ്യാസം ഇന്ത്യയെ ലക്ഷ്യംവെച്ചായിരുന്നുവെന്നത് വ്യക്തം.
ഇന്ത്യ-ഭൂട്ടാന്‍-ചൈനീസ് അതിര്‍ത്തി പ്രദേശമായ ഡോക്ലാം എന്ന തന്ത്രപ്രധാന മേഖലയെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളാക്കിയത്. ഡോക്ലാമിനെ ചൊല്ലി നേരത്തെ തന്നെ തര്‍ക്കമുണ്ടായിരുന്നെങ്കിലും മേഖലയിലേക്ക് ചൈന റോഡ് പണിയുന്നതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് പിന്നില്‍. ആവശ്യമെങ്കില്‍ ഡോക്ലാമിലേക്ക് അതിവേഗത്തില്‍ സൈന്യത്തെ വിന്യസിക്കാന്‍ സഹായിക്കുന്നതാണ് ചൈനയുടെ റോഡ് നിര്‍മാണം.

Image result for china-border road  maintening
റോഡ് നിര്‍മാണത്തിന്റെ പേരില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുമ്പോള്‍ ചൈന ആരോപിക്കുന്നത് ഭൂട്ടാനിലെ ഇന്ത്യന്‍ കടന്നു കയറ്റങ്ങളെക്കുറിച്ചാണ്. ചെറിയ രാജ്യമായ ഭൂട്ടാന്‍ ഇന്ത്യയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. പരിമിതമായ സൈനിക ശേഷി മാത്രമുള്ള ഭൂട്ടാനിലേക്ക് ഇന്ത്യ സൈന്യത്തെ ഇറക്കിയെന്നതാണ് ചൈനയുടെ ആരോപണം. തങ്ങളുടെ റോഡ് നിര്‍മാണം തടയുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഈ നീക്കം നടത്തിയതെന്നും ചൈന കൂട്ടിച്ചേര്‍ക്കുന്നു.
പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും യുദ്ധസമാനമായ ജാഗ്രതയോടെ അതിര്‍ത്തികളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്നത് ലോകത്തെ തന്നെ പ്രധാനപ്പെട്ട രണ്ട് രാജ്യങ്ങളാണ്. ഏകദേശം 260 കോടിയോളം മനുഷ്യരാണ് ഇരു രാജ്യങ്ങളിലുമായുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ യുദ്ധത്തിലേക്കെത്തിയാല്‍ അത് ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധമായി മാറാന്‍ പോലും സാധ്യത ഏറെയാണ്. ചൈനീസ് സൈന്യത്തെക്കുറിച്ച് കാര്യമായി വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അവര്‍ക്ക് കുറഞ്ഞത് 250 അണ്വായുധങ്ങളുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പക്കലുള്ള അണ്വായുധങ്ങളുടെ എണ്ണം നൂറില്‍ കൂടുതല്‍ വരും. ഇരു രാജ്യങ്ങളുടെ കൈവശം രാജ്യം ഒന്നടങ്കം പരിധിയിൽ വരുന്ന രഹസ്യവും പരസ്യവുമായി അണ്വാധ മിസൈലുകളും ഉണ്ട്. ഇരുരാജ്യങ്ങളും പരസ്പരം അണ്വായുധം പ്രയോഗിച്ചാൽ കോടിക്കണക്കിന് ജനങ്ങൾ മരിച്ചുവീഴും. ഭൂമിയിൽ തന്നെ വൻ മാറ്റങ്ങൾ വരും, നിലവിലെ കാലാവസ്ഥ തകിടം മറിയും. എന്നാൽ അത്തരമൊരു ആക്രമണത്തിനു ഇരുരാജ്യങ്ങളും മുതിരില്ലെന്ന് വിശ്വസിക്കാം.
Image result for china-border in tibet
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഡോക്ലാം ലക്ഷ്യം വെച്ചുള്ള ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാക്കിസ്താനുമായി ചൈന നേരത്തെ തന്നെ അടുത്തബന്ധത്തിലാണുള്ളത്. ശ്രീലങ്കയിലും ബെംഗ്ലാദേശിലും വലിയ തോതില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ ചൈന നടത്തി സ്വാധീനിക്കുന്നുണ്ട്. അടുത്തിടെയാണ് ചൈന അവരുടെ ആദ്യത്തെ വിദേശ സൈനിക താവളം തുറന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ഏദന്‍ കടലിടുക്കിലാണ് ഇത്. പാക്കിസ്ഥാനില്‍ ചൈന സൈനിക താവളം തുറക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് മാത്രമല്ല രാജ്യാന്തര രാജ്യങ്ങളില്‍ പലര്‍ക്കുമുണ്ട്.

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകും. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പ സമയത്തിനകം നടക്കും. ജയിക്കാന്‍ ആവശ്യമായ വോട്ടുമൂല്യം കോവിന്ദ് മറികടന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് മികച്ച ലീഡ്. 702644 വോട്ടുകള്‍ കോവിന്ദിന് ലഭിച്ചു. 3,67,314 വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചു.

ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോര്‍ന്നു. ഗുജറാത്തില്‍ 60 ല്‍ 49 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാ കുമാറിന് ലഭിച്ചത്. ഗോവയില്‍ 17 ല്‍ 11 എംഎല്‍എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. 21 എംപിമാരുടെയും 16 എംഎല്‍എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.

ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ആന്ധ്രപ്രദേശില്‍ നിന്നുളള മുഴുവന്‍ വോട്ടും സ്വന്തമാക്കിയ രാംനാഥ് കോവിന്ദ് അരുണാചല്‍ പ്രദേശില്‍ നിന്നുളള 94.9 ശതമാനം വോട്ടും, അസമില്‍ നിന്നുളള 95.8 ശതമാനം വോട്ടും നേടി. ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് പിന്തുണ ലഭിച്ച മീരാകുമാറിന് 45.7 ശതമാനം വോട്ട് നേടി. അക്ഷരമാലാ ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ട് എണ്ണുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ കേസിൽ അറസ്‌റ്റിലായ നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.

കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൊലീസിന്റെ നിർദ്ദേശം. അടുത്തയാഴ്ച അമേരിക്കയിലെത്താനിരിക്കുന്ന മഞ്ജു വാര്യർ ഷിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് പരിപാടികളിൽ പങ്കെടുക്കാനിരുന്നതാണ്. അതേസമയം,​ മഞ്ജു അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പൊലീസ് നിർദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നും വക്താവ് വ്യക്തമാക്കി. എന്നാൽ, മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തിൽ പൊലീസ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി: എ.വി.ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved