രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പിന്നീട് ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുമ്പോഴും ജനങ്ങൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുകയാണ്. അന്യഭാഷ ചിത്രത്തിനു വേണ്ടിയുള്ള മത്സരത്തിന്റെ തിരക്കിൽ നിൽക്കുന്നവർക്കിടയിൽ നിന്ന് ഈ സിനിമയെ സ്വീകരിക്കാനെത്തിയത് വളരെ കുറച്ച് തീയറ്ററുകളായിരുന്നു. എന്നാൽ അവിടങ്ങളിലും ഇപ്പോൾ പ്രശ്നമാണ്. സിനിമയുടെ ശബ്ദം ശരിയല്ല എന്നാണു കാരണം പറയുന്നത്. കേരളത്തിൽ വളരെ പണ്ടുനിർമിക്കപ്പെട്ടിട്ടുള്ള ചില തിയറ്ററുകളിലാണ് സിനിമയുടെ ശബ്ദത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ പറയുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണ്.
സംവിധായകൻ രഞ്ജൻ പ്രമോദ് സംസാരിക്കുന്നു……………..
റിലീസ് ചെയ്തതു തന്നെ കഷ്ടപ്പെട്ട്..എന്റെ സിനിമയ്ക്ക് വൈഡ് റീലീസ് മാത്രമാണു സാധിച്ചത്. അതായത് നല്ല തീയറ്ററുകൾ തിരഞ്ഞുപിടിച്ച് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നതാണ് കാര്യം. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഏതൊരു പ്രാദേശിക സിനിമയും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് അതിനു കാരണം. കിട്ടിയ തീയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. മികച്ച തീയറ്റർ നോക്കി വൻകിട അന്യഭാഷ ചിത്രങ്ങൾ വൻ തുക നൽകി തീയറ്ററുകൾ പിടിച്ചെടുക്കുമ്പോൾ ഇതുപോലുള്ള ചെറിയ ചിത്രങ്ങൾക്ക് തീയറ്റർ ലഭിക്കാറില്ല. ബാഹുബലി വരുമ്പോൾ മാറിക്കൊടുക്കണം എന്നു സമ്മതിച്ചതു കൊണ്ടാണ് ചില തീയറ്ററുകൾ സമ്മതിച്ചതു തന്നെ. അവിടങ്ങളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
തീയറ്ററുകാർ പറയുന്നത് തെറ്റ്…
സിനിമ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതിയാണ് രക്ഷാധികാരി ബൈജുവിൽ ഉപയോഗിച്ചത്. സിങ്ക് സൗണ്ട് റെക്കോർഡിങ് എന്നാണ് പറയുന്നത്. നല്ല സൗണ്ട് സിസ്റ്റം ഇല്ലാത്ത തീയറ്ററിൽ അല്ലെങ്കിൽ നല്ല സംവിധാനം ഉണ്ടായിട്ടും അതു വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ ശബ്ദം വ്യക്തമായി നമുക്ക് കേൾക്കാനാകില്ല. കോഴിക്കോട് കൊറോണേഷൻ തീയറ്ററിൽ അതിന്റെ മാനേജർ എഴുതി വച്ചിരിക്കുന്നത് സിങ്ക് സൗണ്ട് സിസ്റ്റ് ആയതിനാല്‍ ചിത്രത്തിന്റെ ശബ്ദത്തിനു നിലവാരം ഇല്ലെന്നും കേൾക്കാൻ ബുദ്ധിമുട്ടുണ്ട് എന്നുമാണ്. തീർത്തും തെറ്റാണത്. തീയറ്ററിന്റെ ഭാഗത്തെ പ്രശ്നമാണ് അത്. അവർ അത് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം.
ഇതേ ചിത്രം അതേ നഗരത്തിലെ മറ്റൊരു തീയറ്ററിൽ അതിമനോഹരമായി ആസ്വദിക്കാനായി. ഒരു മൈതാനത്തിന്റെ നടുക്കിരിക്കുന്ന പോലെ സിനിമ കാണാന്‍ പറ്റിയെന്നായിരുന്നു ആളുകള്‍ എന്നോടു പറഞ്ഞത്. അങ്ങനെ തന്നെയാണ് ആ ചിത്രം ആസ്വദിക്കേണ്ടത്. ആ രീതിയിലാണു ഞങ്ങൾ സിനിമ എടുത്തിരിക്കുന്നതു തന്നെ.
പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നം
സൗണ്ട് പ്രൊജക്ഷനും കെട്ടിടവും മാത്രം നവീകരിച്ച എറണാകുളം സരിതയിൽ ആദ്യ ഷോ കാണുമ്പോൾ എനിക്കു സങ്കടം വന്നു. പിക്ചറിനും സൗണ്ടിനും ക്വാളിറ്റിയില്ലെന്നാണ് എനിക്കു തോന്നിയത്. പക്ഷേ രണ്ടാമത്തെ ഷോയിൽ അത് മികച്ചതായി. അവിടത്തെ ഓപ്പറേറ്റർ സിനിമയ്ക്കു ചേരുന്ന പോലെ സൗണ്ടും ലൈറ്റുമൊക്കെ അഡ്ജസ്റ്റ് ചെയ്താണ് കാണിച്ചത്.
സിനിമയോടു സ്നേഹമുള്ള ഒരു പ്രൊജക്ടർ ഓപ്പേററ്റർക്കു ചെയ്യാവുന്നതേയുള്ളൂ സൗണ്ട് അഡ്ജസ്റ്റ്മെന്റ്. തീയറ്ററിന്റെ ഹോളിന് എത്ര വലിപ്പമുണ്ടോ ആ വലിപ്പത്തിന് അനുസരിച്ചു ഔട്ട്പുട്ട് വോളിയം അഡ്ജസ്റ്റ് ചെയ്തു വയ്ക്കണം. അതായത് ചെറിയ തീയറ്ററായാലും വലുതായാലും പ്രൊജക്ടർ ഓപ്പറേറ്റർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.
എറണാകുളത്തെ ഒരു മൾടിപ്ലക്സ് തിയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ ചിത്രം തലേദിവസം അവിടെ കണ്ട ബിജു മേനോൻ പറഞ്ഞിരുന്നു സൗണ്ട് മോശമാണ് എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന്. അതുകൊണ്ട് അന്ന് ഞാൻ അവിടത്തെ ഓപ്പറേറ്ററുമായി സംസാരിക്കാനെത്തിയത്. കാരണം അപ്പുറത്തെ സ്ക്രീനിൽ ഓടുന്ന സഖാവിന്റെ സൗണ്ട് ഇപ്പുറത്ത് കേൾക്കാവുന്ന വിധത്തിലായിരുന്നു. എന്റെ സിനിമയുടെ സൗണ്ട് കേൾക്കാനേ കഴിയില്ലായിരുന്നു. പ്രൊജക്ട് ഓപ്പറേറ്ററുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സഖാവിന്റേയും രക്ഷാധികാരി ബൈജുവിന്റേയും സൗണ്ടിന്റെ ഔട്ട്പുട്ട് ലെവൽ ഒരേപോലെയാക്കി വച്ചിരിക്കുകയാണെന്നാണ്.
ഇതേ തീയറ്ററിൽ മറ്റൊരു സ്ക്രീനിൽ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഓടുന്നുണ്ടായിരുന്നു. അതിന് എത്രയാണ് സൗണ്ട് ലെവൽ എന്നു ചോദിച്ചപ്പോൾ അഞ്ച് ആണെന്ന് പറഞ്ഞു. മുന്നിൽ കേൾക്കുന്ന ശബ്ദം, അകലെ നിന്നുള്ളത്, പിന്നിൽ നിന്നുള്ളത്, അടുത്ത് നിന്നുള്ളത്, ഇടതുഭാഗത്ത് നിന്നുള്ളത് പിറകിൽ നിന്നുള്ളത് ചെവിയ്ക്ക് അരികെ നിന്ന് നിശബ്ദത എന്നിവയൊക്കെ വ്യക്തമായി കേൾക്കുവാൻ പാകത്തിലൊരു ത്രീ ഡൈമെന്‍ഷണൽ സിസ്റ്റത്തിലാണ് ഇംഗ്ലിഷ് സിനിമകളിൽ സൗണ്ട് ക്രമീകരിച്ചിരിക്കുന്നത്.
അതുകൊണ്ട് ചിത്രം നല്ല തീയറ്ററിൽ നല്ല സൗണ്ട് സിസ്റ്റമാണെങ്കില്‍ സൗണ്ട് ലെവൽ അഞ്ചിൽ വച്ച് കാണുവാൻ സാധിക്കും. അങ്ങനെ ഞാൻ അദ്ദേഹത്തോടു പറഞ്ഞ് സൗണ്ട് ലെവൽ അഞ്ച് ആക്കി മാറ്റി. എനിക്ക് വളരെ സംതൃപ്തിയോടെ എന്റെ ചിത്രം കാണാനും സാധിച്ചു. നല്ല ഒരു ഇന്റർനാഷണൽ ചിത്രത്തിന്റെ അതേ നിലവാരത്തിലുള്ള സൗണ്ട് മിക്സിങാണ് രക്ഷാധികാരി ബൈജുവിനും നല്‍കിയത്. അതുകൊണ്ട് അതേ നിലവാരത്തിൽ വേണം തീയറ്ററുകളിൽ പ്രൊജക്ടർ ഓപ്പറേറ്റർമാർ എന്റെ ചിത്രത്തിനുള്ള ഔട്ട്പുട്ട് സൗണ്ട് ക്രമീകരിക്കുവാന്‍.
സിനിമയ്ക്ക് ഒരു മൂഡ് ഉണ്ട്. ആ തലത്തിലേക്കു ഓരോ പ്രേക്ഷകനും ഇറങ്ങിവന്ന് സിനിമയെ അനുഭവിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് സൗണ്ട് മിക്സിങിന് അത്രയേറെ വലിയ ഒരുക്കം നടത്തിയത്. കഥാപാത്രങ്ങൾ ചെവിയിൽ പറയുന്നത് മുറുമുറുക്കന്നത് എന്നിവയൊക്കെ ശ്രദ്ധിച്ചിരുന്നാലേ കേൾക്കാനാകൂ. ജാഗരൂകരായിരുന്നു ആസ്വദിച്ചു വേണം സിനിമ കാണാൻ. അതിനു നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്റർ തന്നെ വേണം. അറുപത് രൂപ ടിക്കറ്റെടുത്ത് 150 രൂപ ടിക്കറ്റിന്റെ നിലവാരത്തിലുള്ള സിനിമ കാണണമെന്ന് വാശിപിടിക്കരുത്. ലോകത്ത് ഒരിടത്തും അങ്ങനെ സാധിക്കില്ല.
ഒരു വലിയ മുറിയുടെ ഇങ്ങേയറ്റത്ത് ഇരിയ്ക്കുന്ന ആളിനും സിനിമയിലെ ശബ്ദത്തെ ശബ്ദത്തെ വ്യക്തമായി തിരിച്ചറിയും വിധമാണ് സൗണ്ട് ക്രമീകരിക്കേണ്ടത്. കോഴിക്കോട് കോർണേഷൻ തീയറ്റർ ഒരു വലിയ തീയറ്ററാണ്. അവിടെ സൗണ്ട് ക്രമീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് മിക്സിങ് സ്റ്റുഡിയോയിലാണ് എന്റെ ചിത്രത്തിന്റെ സൗണ്ട് മിക്സിങും നടത്തിയത്. സിനിമയുടെ ശബ്ദത്തെ കുറിച്ച് അത്രയേറെ ആശങ്കയോടെ അവിടെയെത്തിയ എനിക്കു മനസു നിറഞ്ഞ് ചിരിച്ച് തിരികെ പോകാനായി. പ്രമോദ് തോമസ് എന്ന സൗണ്ട് മിക്സിങ് വിദഗ്ധന്റെ കൈകളിലേക്കാണു സിനിമയെത്തിച്ചത്. ചെയ്ത സിനിമകളിൽ മിക്കതിനും ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ നേടിയിട്ടുള്ളൊരാളാണ് അദ്ദേഹം.
അനുരാഗ് കശ്യപിന്റെ ദേവ് ഡി, രജനീകാന്തിന്റെ യന്തിരന്‍ തുടങ്ങിയ ചിത്രങ്ങൾക്ക് സൗണ്ട് മിക്സ് ചെയ്ത ആളാണ്. മന്ത്രയുടെ ഉടമയും എവിഎം സ്റ്റുഡിയോയിലെ സീനിയർ എഞ്ചിനീയറുമായ അങ്ങനെയുള്ളൊരാൾ ചെയ്ത മഹത്തായ ഒരു സൃഷ്ടിയെയാണ് മോശം എന്ന് ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നത്. നല്ല സൗണ്ട് സിസ്റ്റമുള്ള തീയറ്ററിൽ ഒരു ഇംഗ്ലിഷ് ചിത്രത്തിന് എങ്ങനെയാണോ സൗണ്ട് ക്രമീകരിക്കുന്നത് ആ വിധത്തിൽ വേണം എന്റെ ചിത്രത്തിനും പ്രൊജക്ടർ ഓപ്പറേറ്റർമാർ ചെയ്യേണ്ടത്.
പലയിടത്തു നിന്നും സിനിമയുടെ ശബ്ദത്തെ കുറിച്ച് പരാതി വരുന്നുണ്ട്. എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ഞങ്ങളോടു പറയൂ…എന്നെയോ പ്രൊഡക്ഷനിലെ ആരുടെയടുത്തെങ്കിലുമോ പറയൂ. എങ്ങനെയാണ് സൗണ്ട് ക്രമീകരിക്കേണ്ടതെന്ന് ഞങ്ങൾ പ്രൊജക്ടർ ഓപ്പറേറ്ററോടു പറയാം. ഡോൾബിയുടെ ഒറിജിനൽ സൗണ്ട് സിസ്റ്റമല്ല പലയിടത്തും ഉപയോഗിക്കുന്നത്. ഓരോ തീയറ്ററിലും പരമാവധി ഔട്ട്പുട്ട് സൗണ്ട് 6 വരെയാകാം. അതിൽ കൂടരുത്. 5,5.25,5.5,5.75 എന്നീ പോയിന്റുകളൊക്കെ പരീക്ഷിക്കാം.
ഒരുപാട് ശ്രമകരമായി എടുത്ത സൃഷ്ടിയെ ഈ വിധത്തിൽ കാണരുത്. സാങ്കേതിക മികവിൽ വിപ്ലവം തീർക്കുന്ന സിനിമകളാണു വരാനിരിക്കുന്നത്. അതിനെ തുറന്ന മനസോടെ കാണണം. നല്ല ചിന്താഗതിയോടെ അതിനെ സ്വീകരിക്കാം.
ചെന്നൈ ഉൾപ്പെടെ സിനിമ പ്രദർശിപ്പിച്ച തീയറ്ററുകളിലെല്ലാം ആളുകൾ എഴുന്നേറ്റു നിന്നാണ് കയ്യടിച്ചത്. അത് വല്ലാത്തൊരു ഊർജമാണ്. നിങ്ങൾ സിനിമ ഇഷ്ടപ്പെടുന്നുവെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കണം. നിങ്ങളുടെ ഇഷ്ടം ആവോളം പ്രകടിപ്പിക്കണം. ആസ്വദിച്ചുവെന്നു പറയാൻ ഇഷ്ടപ്പെട്ടുവെന്നത് പ്രകടിപ്പിക്കാൻ മടി കാണിക്കരുത്. അതിനോളം ഊർജം ഒരു കലാകാരനും കൊടുക്കാൻ മറ്റൊന്നിനും സാധിക്കില്ല. ഒരാൾ മരിച്ചു കഴിഞ്ഞിട്ട് സ്നേഹം പറഞ്ഞിട്ടോ കാണിച്ചിട്ടോ കാര്യമുണ്ടോ അതുപോലെ തന്നെയാണിതും…
ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചു നല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്ന നിലപാടുമായി എറണാകുളം- അങ്കമാലി രൂപതയിലെ മുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡാമിയന്‍ നിന്നപ്പോള്‍ വികാരിയച്ചന്റെ ആ സ്വപ്നത്തിനായെ ഇടവക മുഴുവൻ കൈകോർക്കുന്നു.
മാര്‍ തോമാശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിന്റെ കൂദാശകര്‍മ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം വികാരിക്ക് താമസിക്കുന്നതിനായി പുതിയ ആധുനിക സൗകര്യങ്ങളുളള പള്ളിമേടയും പണിതീര്‍ത്തിരുന്നു. ഈ മാസം രണ്ടിന് പള്ളിമേടയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. എന്നാല്‍ ഇതുവരെ പുതിയ പള്ളിമേടയില്‍ താമസിക്കാന്‍ വികാരി തയ്യാറായില്ല.ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്നാണ് ഇടവക വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കലിന്റെ നിലപാട്. നിലവില്‍ പഴയ ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് അദ്ദേഹം കഴിയുന്നത്. പുതുഞായര്‍ തിരുന്നാളിനു മുന്നോടിയായി ശനിയാഴ്ച നടന്ന കപ്ലോന്‍ വാഴ്ചയ്ക്കിടെയാണ് വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ തന്റെ തീരുമാനം മുന്നോട്ടുവച്ചത്.
പത്തു കുടുംബങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട ശൗചാലയമാണ് അദ്ദേഹം പദ്ധതിയിടുന്നത്. അന്‍പതിനായിരം രൂപയെങ്കിലുംചെലവുവരുന്നതാണ് ഓരോ ശൗചാലയവും. പള്ളി പണിയുടെ നിര്‍മ്മാണം മൂന്നു വര്‍ഷം മുന്‍പ് ആരംഭിക്കുമ്പോഴും അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇടവകയിലെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാതെ പള്ളി പണിയില്ലെന്നായിരുന്നു അത്. വീട് പണിയാന്‍ ഇടവകാംഗങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ പള്ളിപണിക്ക് ലഭിക്കുന്ന പണം എടുത്ത് താന്‍ ആ വീട് പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇതോടെ ഇടവകാംഗങ്ങള്‍ ഒന്നടങ്കം സഹായവുമായി മുന്നോട്ടുവരികയും ആ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട വീട് വച്ച് നല്‍കുകയായിരിന്നു. ഇതിന് പിന്നാലേ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി ഇടവക സാക്ഷ്യം വഹിക്കുകയാണ്. ഇടവകയിലെ ശൗചാലയ രഹിതമായ കുടുംബങ്ങളില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ഉടന്‍ തന്നെ ആരംഭിക്കും.
കുട്ടികളില്ലാത്ത ദമ്പതികളെ ചൂഷണം ചെയ്യുന്ന വ്യാജഡോക്ടറുടെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള ഡോക്ടര്‍ ബാബ എന്നറിയപ്പെടുന്ന ഭഗതിന്റെ ചികിത്സാരീതിയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ദൈവികസിദ്ധികളുണ്ടെന്ന് പറഞ്ഞ് ബാബ എന്നാണ് നാട്ടുകാര്‍ ഭഗതിനെ വിളിക്കുന്നത്. ആശുപത്രികളെ ആശ്രയിക്കാന്‍ കഴിയാത്ത പാവപ്പെട്ട ജനങ്ങളാണ് ഭഗതിന്റെ ചികിത്സ തേടി എത്തുന്നത്. കുട്ടികളുണ്ടാകാത്ത സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകാനുള്ള ചികിത്സയെന്നു പറഞ്ഞാണ് ഭഗത് പാവപ്പെട്ടവരെ ആകര്‍ഷിക്കുന്നത്. കുട്ടികളുണ്ടാകാനുള്ള ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ വയറ്റില്‍ കത്രികയും കത്തിയും കൊണ്ട് മുറിവേല്‍പ്പിക്കുന്നു. ജീവന്‍ തന്നെ അപകടത്തില്‍ ആകുന്ന വിധത്തിലാണ് ബാബ ചെയ്യുന്നത്, വേദനകൊണ്ട് പുളയുന്ന സ്ത്രീയുടെ ദൃശ്യം ഇതില്‍ കാണാം. പൂജിച്ച ജലം എന്ന് പറഞ്ഞ് സ്ത്രീയുടെ മുഖത്ത് വെള്ളം കുടയുന്നു. പിന്നീട് മുറിവുണ്ടാക്കിയ വയറ്റില്‍ ശക്തമായി കൈകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നു. യാതൊരു സുരക്ഷാസംവിധാനങ്ങളോ വേദനസംഹാരികളോ ഇല്ലാതെയാണ് ബാബയുടെ ചികിത്സ. കുഞ്ഞുണ്ടാകാന്‍ എന്നു പറഞ്ഞ് ആ സ്ത്രീ സഹിക്കുന്ന വേദന എത്രയോ ഭയാനകമാണ്.കുഞ്ഞുണ്ടാകണമെന്നു കരുതി എന്തുവേദനയും സഹിക്കാന്‍ തയ്യാറാവുകയാണ് ഇവിടുത്തെ സ്ത്രീകള്‍.ദൃശ്യങ്ങളില്‍ മൂന്നു സ്ത്രീകളെ വരിവരിയായി കിടത്തിയിരിക്കുന്നു. അതില്‍ ഒരു സ്ത്രീയുടെ വയറില്‍ മുറിപ്പെടുത്തിയിരിക്കുന്നു. ഇത്രയേറെ പ്രാകൃതമായതും വേദന സഹിച്ചിട്ടും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവില്ലെന്നത് സവിശേഷതയാണ്.
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പ്രസ്താവിച്ചു. ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 24ന് തിരുവനന്തപുരം വൈ. എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭരണ പരിഷ്‌ക്കരണ കമ്മിറ്റി അംഗം സി.പി.നായര്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് തഴക്കര അവാര്‍ഡ് ജേതാക്കളെ സദസിന് പരിചയപെടുത്തി. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി ജയചന്ദ്രന്‍ പ്രശസ്തി പത്ര പരായണം നടത്തി. തുടര്‍ന്ന് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ (രാഷ്ട്ര സേവ പുരസ്‌ക്കാരം) മാതൃഭൂമി മാനേജിംങ്ങ് എഡിറ്റര്‍ എം.പി.വിരേന്ദ്രകുമാര്‍ (മാധ്യമ പുരസ്‌ക്കാരം), യുവ വ്യവസായി ഡെല്‍റ്റ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ഫിലിപ്പ് (കാരുണ്യ പുരസ്‌കാരം) എന്നി വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കി.
സമിതി ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് മാവേലിക്കര സ്വാഗതവും ഡയറക്ടര്‍ ഡോ. അശോക് അലക്‌സ് ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിച്ചു. ജനകീയ സമിതിയുടെ ഉപഹാരം ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് സമര്‍പ്പിച്ചു. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2025 ല്‍ കേരളം എങ്ങനെയായിരിക്കണം എന്ന കാഴ്ചപാടോടു കൂടി ‘വിഷന്‍ കേരള 2025’ എന്ന രജത ജൂബിലി നയരേഖ പ്രകാശനം ചെയ്തു.
രജത ജൂബിലി സ്മാരകമായി ഭവനരഹിതരായ നിര്‍ധനര്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ജില്ലാ കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുന്ന അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ആദ്യഘട്ടത്തില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. മനോഹരവും പ്രകൃതിക്ക് യോജിച്ച നിലയിലും ഉള്ള 650 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഉള്ള വീടുകള്‍ ആണ് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ചു നല്‍കുന്നത്.
നിര്‍ധനരരും നിരാലംബരുമായവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ത്രിതല പഞ്ചായത്തകളുടെയും ആനുകുല്യം കൂടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉളള ശ്രമങ്ങള്‍ ഏകോപിക്കും. കൂടാതെ ആരോഗ്യ വകുപ്പും ദേശിയ അന്ധത നിവാരണ സമിതിയുമായി സഹകരിച്ച് 25 പേര്‍ക്ക് ഓരോ ജില്ലയില്‍ നിന്നും സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കും. നേത്രദാന – അവയവദാന ബോധവത്ക്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അടിയന്തര ഘട്ടത്തില്‍ രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് രക്തം ലഭ്യമാക്കാന്‍ ജില്ലകള്‍ തോറും ബ്ലഡ് ഡൊനേഷന്‍ സെല്‍ രൂപീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ച കഞ്ഞി വിതരണം നടത്തും. നിര്‍ധന ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും.
മാതാപിതാക്കള്‍ നഷ്ടപെട്ടതും പഠനത്തില്‍ സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് ഏര്‍പെടുത്തും. സ്‌കൂള്‍ അദ്ധ്യയന വര്‍ഷാരംഭത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. നിരാലംബരും അശരണരുമായ വ്യദ്ധരായവരുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും.
ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും പ്രകൃതി സംരക്ഷണത്തിനും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗ്രീന്‍ ക്ലബുകള്‍ രൂപികരിക്കും. മികവ് പുലര്‍ത്തുന്ന കര്‍ഷകരെ ആദരിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കലിനെതിരെയും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മത്സ്യ- മാംസാഹാരങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുവാനും അമിത വിഷകരമായ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വിപത്തുകള്‍ക്കെതിരെയും ശക്തമായ ജനകീയ സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് നയരേഖയിലൂടെ വ്യക്തമാക്കുന്നു.
പെമ്പിളൈ ഒരുമയുടെ നിരാഹാര സമരത്തിന് പിന്തുണ നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ പെമ്പിളൈ ഒരുമയുടെ ധീരോധാത്തമായ ഈ സമരത്തില്‍ താനും പങ്ക് ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെമ്പിളൈ ഒരുമ എന്ന വിപ്ലവ സമര നേതാക്കളെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മലയാളികള്‍ക്കെല്ലാം നാണക്കേട് വരുത്തി വെച്ച മന്ത്രി എംഎം മണി ഉടന്‍ രാജി വെയ്ക്കണം. ഇത്തരം തരംതാണ പ്രസ്താവന വഴി മന്ത്രിയും സര്‍ക്കാരും സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും പെമ്പിളൈ ഒരുമയോട് മന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
കൊച്ചി: ഇടതുസർക്കാരിലെ മരണമണി എന്ന് പേര് സമ്പാദിച്ച വൈദ്യുതി മന്ത്രി എംഎം മണി കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടെ മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ മോശമായ പരാമര്‍ശത്തിനൂടെ അപഹസിച്ച സംഭവത്തില്‍ രൂക്ഷമായ വിമര്‍ശവുമായി നടി മഞ്ജു വാര്യര്‍. സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത് എന്ന് മഞ്ജുവാര്യർ പോസ്റ്റിൽ പറയുന്നു.
രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്..
‘സ്ത്രീകള്‍ക്കെതിരെ എന്തും പറയാം, അവരെ എന്തും ചെയ്യാം എന്ന ധൈര്യം പുരുഷസമൂഹത്തില്‍ കുറേപ്പേര്‍ക്കെങ്കിലുമുണ്ട്. ഉത്തരവാദിത്തമുള്ള മന്ത്രിയും അവരിലൊരാളായി സംസാരിക്കുമ്പോള്‍ അത് എന്ത് സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ മന്ത്രി എം. എം.മണിയുടെ പ്രസ്താവനയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടിനെ മുഴുവനുമാണ് നാണം കെടുത്തുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേര്‍ ഒപ്പം നില്‍ക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേത്. അതിനെ ഏറ്റവും തരം താഴ്ന്ന രീതിയില്‍ പരിഹസിച്ചതിലൂടെയും പ്രവര്‍ത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവര്‍ന്നു നില്കാന്‍ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണ്. ഒരുപാട് ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങള്‍ക്കൊപ്പം നില്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാന്‍ കഴിയുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. ആര്‍ക്കും നാവുകൊണ്ടു പോലും അപമാനിക്കാനുള്ള വസ്തുവല്ല സ്ത്രീ. അത് സമൂഹത്തോട് വിളിച്ചു പറയേണ്ട ബാധ്യതയുളളയാളാണ് ഒരു മന്ത്രി. വെറുമൊരു ഖേദപ്രകടനത്തിനുമപ്പുറം ഇനി ഇത്തരം വാക്കുകള്‍ തന്നില്‍ നിന്ന് ഉണ്ടാകില്ലെന്ന ഉറപ്പാണ് എം.എം.മണിയില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരത്തില്‍ പെമ്പിളൈ ഒരുമയ്‌ക്കൊപ്പം.’
[ot-video][/ot-video]
പെൺകുട്ടിയെ പീഡിപ്പിച്ചതിന് സീരിയൽ നടനെതിരെ കേസെടുത്തു. ടെലിവിഷൻ അവതാരകനും ഹിന്ദി സീരിയൽ നടനുമായ പാർത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗർ പോലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
നേരത്തെ സെക്ഷൻ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് ചാർജ് ചെയ്തിരുന്ന കേസ് പരാതിക്കാരിയായ 20 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.
തനിക്ക് 16 വയസ്സുള്ളപ്പോൾ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് യുവതി രണ്ടാമതും മൊഴി നൽകിയതോടെയാണ് പ്രതി പോക്സോ വകുപ്പിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൈസി യെ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്നീ സീരിയലുകളിലുണ്ട്. അതേസമയം പ്രതി മുൻകൂർ ജാമ്യത്തിന് ദിൻദോഷി കോടതിയെ സമീപ്പിച്ചതിനാൽ ഇത് വരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണറിയുന്നത്.
നരഭോജികള്‍ ലോകത്ത് അവശേഷിക്കുന്നു എന്ന വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നു .സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയില്‍ നിന്നും തായ് വാനില്‍ നിന്നുമാണ് .ഇവിടെ ചില സ്ഥലങ്ങളില്‍ മനുഷ്യ മാംസം കച്ചവടം ചെയ്യുന്നു എന്നാണ് വിവരം .
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതിലൊന്ന് ചൈനയിലെ ടിയോങ് കോക്ക് എന്ന സ്ഥലമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പല പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ചൈനയിലേ ടിയോങ്ങ്‌കോക്ക് പ്രദേശത്ത് മനുഷ്യമാംസം വില്പ്പനയ്ക്കായി വെച്ചിരിക്കുന്ന ബോഡുകള്‍ ഉണ്ടെന്നാണ് വിവരം.
കടയില്‍ കന്നുകാലികളുടെ മാംസം കെട്ടിതൂക്കിയിട്ടിരിക്കുന്ന പോലെ മനുഷ്യന്റെ തുടഭാഗം,കൈക്കുറക്, നെഞ്ചു ഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വന്നുകഴിഞ്ഞു. പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസത്താനാണ് ഏറ്റവും പ്രിയം.സ്ത്രീകളുടെ മാറിടഭാഗമാണ് വില്പനയില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരം മുതലാണ് ചൈനയിലും തായ്‌വാനിലും ഇത്തരം മാംസവില്‍പ്പന നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടേയും നിജ സ്ഥിതികള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മനുഷ്യ മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളില്‍ പോലീസ് കേസെടുത്തതായി സ്ഥിരീകരണങ്ങളുണ്ട്. സ്‌നോപസ് ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്ന് മുഴുവനായി കുക്ക് ചെയ്തിരിക്കുന്നതും പിഞ്ചുകുഞ്ഞിനെ ഒരാള്‍ പാത്രത്തില്‍ വയ്ച്ച് കടിച്ചു തിന്നുന്നതാണ്. മരിക്കുന്ന നവജാത ശിശുക്കളെ 50മുതല്‍ 70ഡോളര്‍ വില നല്കി ചൈനയില്‍ ആശുപതികളില്‍ നിന്നും ശെഖരിക്കുന്ന സംഘം ഉണ്ടെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ശവ ശരീരങ്ങള്‍ ഗ്രില്ല് ചെയ്താണ് തായ് വാനിലെ നരഭോജികള്‍ കഴിക്കുന്നത്. ഈ ചിത്രവും വാര്‍ത്തയും ശരിയാണെന്ന് സ്‌കോട്‌ലന്റ് യാഡും, ബ്രിട്ടീഷ് പോലീസും നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചിത്രത്തിലെ നരഭോജിയായ ഷു യു എന്നയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. 2011ലും 2012ലുമായി 12 ചൈനക്കാരെ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് ചൈനാ ടൈം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
2013 ജനുവരി 14ന് ചൈനയിലെ നരഭോജിയായിരുന്ന സാങ്ങ് എങ്ങ് മിന്‍ എന്നയാളെ കോടതി വധശിക്ഷക്ക് വിധിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. മനുഷ്യരെ വശീകരിച്ച് കെണിയില്‍ പെടുത്തി കൊല്ലുകയും മാംസം തിന്നുകയുമായിരുന്നു ഇയാളുടെ പരിപാടി. കുട്ടികളടക്കമുള്ളവരെ കൊന്ന് ചൈനയിലെ സൗത്ത് വെസ്റ്റ് വില്ലേജ് എന്ന മാര്‍ക്കറ്റില്‍ ഒട്ടകപക്ഷിയുടെ ഇറച്ചിയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ ഇയാള്‍ വില്പന നടത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദി ഹോകോങ്ങ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന ഇറച്ചി ഉണങ്ങി സൂക്ഷിച്ചും ഇയാള്‍ കഴിക്കുമായിരുന്നു. 20 ഓളം ആളുകളെ കാണാതായതിനെ ചുറ്റിപറ്റിയുള്ള ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ സാങ്ങ്മിന്‍ എന്ന നരഭോജിയിലേക്ക് എത്തുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യഭാഗത്ത് ബിയർ കുപ്പി കുത്തികയറ്റി. അയൽവാസിയായ സുദർശൻ ടാക്കൂറാണ് തന്‍റെ ആവശ്യം നിരസിച്ച യുവതിക്ക് നേരെ ഈ ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ജാർഖണ്ഡിലെ ലതേഹാറിൽ മകൾക്കൊപ്പം താമസിക്കുന്ന വിധവയ്ക്ക് നേരെയാണ് ലൈഗിംകാക്രമണം. പോലീസ് ഇയാൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാത്രിയിൽ അസമയത്ത് വീട്ടിൽ കയറിചെന്ന് സുദർശൻ സെക്സ് ചെയ്യാൻ സഹകരികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എതിർപ്പ് കാണിച്ചതിനെ തുടർന്ന് യുവതിയെ ഇയാൾ മർദ്ദിക്കുകയും സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി കുത്തി കയറ്റുകയും ചെയ്തു.
യുവതിയുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സുദർശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ചേർന്ന് ഇയാളുടെ വീടിനുമുന്നിലായി പ്രതിഷേധമാരംഭിച്ചു. പിന്നീട് അറസ്റ്റ് നടത്താമെന്നുള്ള പോലീസ് ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.
കർണാടകയിലെ ബെലാഗവി(ബൽഗാം) ജില്ലയിൽ ആറുവയസുകാരി കുഴൽക്കിണറിൽ വീണു. അത്താനി താലൂക്കിൽപ്പെട്ട ധുൻജരവാഡി ഗ്രാമത്തിലെ വയലിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരിയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. ലോക്കൽ പോലീസും ഫയർഫോഴ്സും നടത്തിയ രക്ഷാപ്രവർത്തനം വിഫലമായതിനെത്തുടർന്ന് സർക്കാർനിർദേശപ്രകാരം പൂനയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.
മുപ്പതടി ആഴത്തിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണെന്നും കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്നും ജീവൻ നിലനിർത്തുന്നതിനായി ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രവികാന്ത് ഗൗഡ പറഞ്ഞു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണു ശ്രമം. സ്ഥലത്തെ പാറക്കെട്ടുകളും കട്ടികൂടിയ മണ്ണും കുഴിയെടുക്കുന്നതിന് തടസമാകുന്നുണ്ട്. അതിനിടെ, മകൾ കുഴൽക്കിണറിൽ വീണതറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ മൂടാതെ അപകടം വിളിച്ചുവരുത്തിയ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ അറിയിച്ചു.