Latest News

അരുവിക്കര എംഎല്‍എ ശബരീനാഥിന്‍റെയും സബ് കലക്ടര്‍ ആയ ദിവ്യ എസ് അയ്യരുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടന്നു.വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇവരുടെ വിവാഹം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലുള്ള കുമാരകോവിലിൽവച്ചു നടന്ന ലളിതമായ വിവാഹത്തിൽ ശ്രദ്ധേയമായത് സബ്കലക്ടറുടെ കീർത്തനാലാപനം. സുബ്രഹ്മണ്യനെ വണങ്ങുന്ന കനവും നിനവാകുമോ എന്ന കീർത്തനം സബ്കലക്ടർ ആലപിച്ചപ്പോൾ ചുറ്റുംകൂടിനിന്നവരുടെ മനസിലും ജീവിതം മംഗളമാകാനുള്ള പ്രാർഥനകൾ മാത്രം. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിച്ചുതരണമേ എന്ന് അർഥം വരുന്ന സ്തുതി പാട്ടുകാരികൂടിയായ ദിവ്യ എസ് അയ്യർ പാടിയപ്പോൾ കർണ്ണാമൃതമായി. താലികെട്ട് കഴിഞ്ഞ ഉടനേ ആയിരുന്നു ഭഗവാന് ദിവ്യ സംഗീതാർച്ചന നടത്തിയത്. കലാകാരിയായ ദിവ്യ വിവാശേഷവും കലയെ വിട്ടൊരു കളിയ്ക്കില്ലെന്ന് തെളിയിക്കുകയായിരുന്നു.

എംഎൽഎ ഐഎഎസ് ഓഫിസറെ വിവാഹം കഴിക്കുന്നുവെന്ന കാര്യത്തിന് വൻ വാർത്താ പ്രാധാന്യമാണു ലഭിച്ചത്. വിവാഹത്തെ ഏറെ വ്യത്യസ്തമാക്കാൻ നിരവധി കാര്യങ്ങളാണ് ഇരുവരും ചെയ്തതും. വിവാഹത്തിന് അതിഥികളായി എത്തുന്നവർക്ക് വൃക്ഷത്തൈ വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. വിവാഹ സൽക്കാരത്തിൽ പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കി.

അതിഥികളെ സ്വീകരിക്കാൻ വാഴത്തട വിളക്കുകൾ, അരുവിക്കര മണ്ഡലത്തിലെ കോട്ടൂർ ആദിവാസി മേഖലയിലെ സാംസ്കാരിക കേന്ദ്രമായ ഉറവ് കലാ – സാംസ്കാരിക കേന്ദ്രം പ്രവർത്തകരാണ് വിവാഹ പന്തൽ ഒരുക്കിയത്. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തൽ ആണിത്. ഒപ്പം ഫൈൻ ആർട്സ് കോളജിലെ വിദ്യാർത്ഥികൾ വരച്ച  കേരളത്തിന്റെ സാംസ്കാരിക തനിമ നിറയുന്ന ചിത്രങ്ങളും ഇതിനൊപ്പം ചേർക്കും. വിവാഹ സൽക്കാരത്തിന് ദോശയും കപ്പയും മധുരവും ഉൾപ്പെടുത്തി ലഘുവായ ഭക്ഷണവുമാണുള്ളത്.

പതിമൂന്നു മണിക്കൂർ നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിൽ ജനപ്രിയ താരം ദിലീപിനെ ഉറ്റ സുഹൃത്തു കൈവിട്ടു. നടിയെ ആക്രമിച്ച സംഭവത്തിൽ തുടങ്ങി ദിലീപിന്‍റെ റിയൽ എസ്റ്റേറ്റ് ബിസിനസുകളിലെ അതീവ രഹസ്യ വിവരങ്ങളും ചോദ്യം ചെയ്യലിൽ നാദിർഷ അന്വേഷണ സംഘത്തിനു മുന്നിൽ തുറന്നു പറഞ്ഞു. ദിലീപിന്‍റെ മാനേജരും സഹായിയുമായിരുന്ന അപ്പുണ്ണയുടെ മൊഴികളും ദിലീപിനു തിരിച്ചടിയാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്നും സൂചന കിട്ടിയിട്ടുണ്ട്.

ദിലീപിനെതിരേ സാമ്പത്തിക കുറ്റങ്ങൾ ഉണ്ടെന്നും അത് അതീവ ഗൗരവമാണെന്നും പോലീസ് പറയുന്നു. നടിയുമായി നടത്തിയ ബിനാമി ഇടപാടുകൾ കള്ളപണം ഒഴിവാക്കാൻ വേണ്ടിയായിരുന്നു എന്നും മൊഴിയിൽ വ്യക്തമാകുന്നു. സാമ്പത്തിക കുറ്റം വ്യക്തമായതായി പറയുന്ന പോലീസ് തുടർ നടപടികളും ആലോചിക്കുകയാണ്‌.

ദിലീപും നാദിർഷയും ഉൾപ്പെട്ട സംഘത്തിനു കേരളത്തിന് അകത്തും പുറത്തുമായി കോടികളുടെ ബിസിനസ് സാമ്രാജ്യങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ദിലീപിന്‍റെ ആദ്യ ഭാര്യ മഞ്ചു വാര്യരും രണ്ടാം ഭാര്യ കാവ്യ മാധവനും അക്രമണത്തിന് ഇരയായ നടിയുമൊക്കെ ഉൾപ്പെട്ട് കോടികൾ മുതൽ മുടക്കുള്ള ഒരു വൻ ശ്യംഖല തന്നെയാണ് ദിലീപിന്‍റെ ബിസിനസിനു പിന്നിലുള്ളത്. മറ്റാർക്കും അറിയാത്ത നിരവധി ഇടപാടുകൾ ദിലീപും നാദിർഷയും തമ്മിലുണ്ടെന്നും നേരത്തെ അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.

ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം തന്‍റെ സ്വത്തുക്കളിൽ ഒരു ഭാഗം കേസ് തീർക്കുന്നതിന്‍റെ ഭാഗമായി ദിലീപ് മഞ്ചുവിനു നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം ദിലീപും നാദിർഷയും തമ്മിൽ ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ഇരുവരുമായി അടുത്ത ബന്ധങ്ങളിൽ നിന്നും വാർത്തകൾ പുറത്തു വന്നിരുന്നു. നാദിർഷയ്ക്ക് കൂടി മുതൽ മുടക്കുള്ള ബിസിനസുകളുടെ ഷെയർ ദിലീപ് സ്വന്തം ഇഷ്ടപ്രകാരം മഞ്ചുവിനു നൽകുകയായിരുന്നു. ഇതെ ചൊല്ലി ഇരുവരും മാനസികമായി അകലം പാലിച്ചിരുന്നതായും സൂചനയുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ ആരോപണം ഉയർന്നതിനു പിന്നാലെ നാർദിർഷയും ദിലീപും പദ്ധതിയിട്ട ചില വൻ പ്രൊജക്ടുകൾ മുടങ്ങിയിരുന്നു. ഒരു ദുബായ് പര്യടനം തന്നെ റദ്ദാക്കപ്പെട്ടു. ഇതോടെ കോടികളുടെ നഷ്ടമാണ് ഇരുവർക്കും ഉണ്ടായത്. കേസ് ഒതുക്കി തീർക്കണമെന്ന് നാദിർഷ ആദ്യം മുതൽ ആവശ്യപ്പെട്ടെങ്കിലും ദിലീപ് കൂട്ടാക്കിയില്ല. ഇത് ഇൻഡസ്ട്രിയിൽ ഇരുവർക്കും ഏറെ ക്ഷീണമുണ്ടാക്കിയിട്ടുമുണ്ട്.

പൾസർ സുനിയുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും സുനിയുടെ സഹതടവുകാരൻ തന്നെയും ഇതിലേക്ക് വലിച്ചിഴച്ചത് ദിലീപ് കാരണമാണ്. ഇന്നലെ ദിലീപിനു വേണ്ടിയാണ് താനും പൊലീസ് കസ്റ്റഡിയിൽ 13 മണിക്കൂറോളം ചിലവഴിക്കേണ്ടി വന്നതും. ഇത് നാദിർഷയെ ചൊടിപ്പിച്ചുവത്രേ. ചോദ്യം ചെയ്യലിൽ നാദിർഷ വികാര നിർഭരമായി ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചു. ദിലീപിന്‍റെ കോടിക്കണക്കിനു രൂപയുടെ ബിസിനസുമായി ബന്ധപ്പെട്ട വിവരങ്ങളും നാദിർഷ അന്വേഷണ സംഘത്തിനു മുൻപിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവരമുണ്ട്.

അതേസമയം അടുത്ത ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളിൽ അന്വേഷണ സംഘം വ്യക്തത വരുത്തും. ഇതിനു പിന്നാലെ ദിലീപിനെതിരെ കേസെടുക്കുമെന്നും അറസ്റ്റ് ഉണ്ടാകുമെന്നുമാണ് സൂചന.

Related.. വേണ്ടത് നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും; നടപ്പാക്കിയത് നാലു വർഷം പഴക്കമുള്ള ക്വട്ടേഷന്‍; പള്‍സറിന്റെ ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

Read more.. ഇത് കടന്നു പോയില്ലേ !!!സോഷ്യൽ മീഡിയ ഒന്നടക്കം ചോദിക്കുന്നു? പ്രിയ മാണിയുടെ അതീവ ഗ്ലാമർ ഫോട്ടോ ഷൂട്ട്

ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റേയും ഗോഭക്തിയുടെയും പേരിലുള്ള അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്റെ ഭാഗമായുള്ള ആശ്രം ഗോശാലാ ട്രസ്റ്റിന്റെ 100-ാം വാര്‍ഷികാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ആക്രമസംഭവങ്ങളെ മഹാത്മാഗാന്ധി അംഗീകരിച്ചിരുന്നില്ല. ആര്‍ക്കും നിയമം െകെയിലെടുക്കാന്‍ അവകാശമില്ല. നമ്മള്‍ അഹിംസയുടെ നാട്ടുകാരാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഗോരക്ഷയുടെ മാര്‍ഗങ്ങള്‍ മഹാത്മാഗാന്ധിയും വിനോബാഭാവെയും കാട്ടിത്തന്നിട്ടുണ്ട്. ഗാന്ധിജി സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി നില്‍ക്കാം. അവിടെ അക്രമങ്ങള്‍ക്കു സ്ഥാനമില്ല- മോഡി പറഞ്ഞു. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ഓഗസ്റ്റിലും മോഡി പ്രസ്താവന നടത്തിയിരുന്നെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥയുടെ സാഹചര്യമില്ലെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

വഖഫ് ബോര്‍ഡ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമശ്രദ്ധ കിട്ടാനും സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകിടം മറിക്കാനും ചിലര്‍ നടത്തുന്ന അക്രമങ്ങളെ നിയമപരമായി നേരിടും. ഗോരക്ഷയുടെ പേരിലുണ്ടായ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നരഹത്യ നടന്നു. വാഹനത്തില്‍ ബീഫ് കടത്തിയെന്നാരോപിച്ചാണ് ഒരുസംഘമാളുകള്‍ യുവാവിനെ തല്ലിക്കൊന്നത്. രാംഗഡ് ജില്ലയിലെ ബജര്‍താന്‍ഡ് ഗ്രാമത്തിലാണു സംഭവം. അസ്ഗര്‍ അന്‍സാരിയെന്ന യുവാവാണ് അതിക്രൂര മര്‍ദനത്തിനിരയായി മരിച്ചത്.

സ്വന്തം മാരുതി വാനില്‍ സഞ്ചരിക്കുന്നതിനിടെ വാഹനം തടഞ്ഞ് അന്‍സാരിയെ വലിച്ചുപുറത്തിറക്കി ആക്രമിക്കുകയായിരുന്നു. സംഘടിത മര്‍ദനത്തില്‍ ബോധരഹിതനായ അന്‍സാരിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാംസവ്യാപാരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അന്‍സാരിയെ ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതിയോടെ ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയതെന്നു സംശയിക്കത്തക്ക തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞെന്നും അന്‍സാരിയുമായി വ്യാപാരബന്ധമുള്ളവരാണു പിന്നിലെന്നും വ്യക്തമാക്കിയ പോലീസ് ഇയാളുടെ വാഹനത്തില്‍ ബീഫുണ്ടായിരുന്നോയെന്നു സ്ഥിരീകരിക്കാന്‍ തയാറായില്ല.

ചോദ്യം ചെയ്യലിന്റെ പശ്ച്ചാത്തലത്തില്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും പത്തു വര്‍ഷത്തെ ഭൂമി ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ പോലീസിന്റെ നിര്‍ദേശം.

കഴിഞ്ഞ പത്തുവര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ പൊലീസ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പൊലീസിന്റെ തീരുമാനം കഴിഞ്ഞദിവസം 13 മണിക്കൂറാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തത്. വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നതും.

നടിയെ ഭീഷണിപ്പെടുത്തി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതു നാലു വർഷം പഴക്കമുള്ള ക്വട്ടേഷനെ തുടർന്നാണെന്ന മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഒന്നരക്കോടി രൂപയാണ് ഇതിനായി വാഗ്ദാനം ചെയ്തതെന്നും സുനിൽ പൊലീസിനോടു പറഞ്ഞു. ദൃശ്യങ്ങൾ പകർത്തി അതു കാണിച്ചു നടിയെ ഭീഷണിപ്പെടുത്താനുള്ള പദ്ധതി വിജയിച്ചാൽ 62 കോടി രൂപയുടെ ലാഭം ക്വട്ടേഷൻ നൽകിയ വ്യക്തിക്കുണ്ടാകുമെന്നാണു സുനിലിന്റെ മൊഴി. ഇതു സംബന്ധിച്ചു നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

സുനിലിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ കുറെ കാര്യങ്ങൾ വസ്തുതാപരമാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ‌ മൂന്നു തവണ പ്രതി ശ്രമം നടത്തിയിരുന്നു. അതിനായി നടി ജോലി ചെയ്യുന്ന സിനിമാ ലൊക്കേഷനുകളിൽ ഡ്രൈവറായി എത്തിയെങ്കിലും അവസരം കിട്ടിയില്ല.

പിന്നീട്, നടിക്ക് അന്യഭാഷാ സിനിമകളിൽ അവസരം വന്നതോടെ സുനിൽകുമാർ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെയാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ നടി എത്തുന്നത്. ആദ്യം ക്വട്ടേഷൻ നൽകിയ വ്യക്തിതന്നെ ഈ ഘട്ടത്തിൽ വീണ്ടും സുനിലിനെ നിയോഗിച്ചതായാണു സൂചന. സിനിമാ സെറ്റിൽ അമിതവിധേയത്വം കാണിച്ചു നടിയോട് അടുക്കാൻ പ്രതി ശ്രമിച്ചതിനും തെളിവുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ് ഗോവയിൽ നടക്കുമ്പോൾ പദ്ധതി നടപ്പാക്കാൻ സുനിൽ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിനു ശേഷമാണ് ഫെബ്രുവരി 17നു തൃശൂർ–കൊച്ചി ദേശീയപാതയിൽ അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി കൃത്യം നിർവഹിച്ചത്.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുമ്പോൾ അവരുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും വ്യക്തമായി വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർദേശിച്ചതായാണു പ്രതിയുടെ മൊഴി. അതിക്രമത്തിനിടെ നടി കരഞ്ഞപ്പോൾ ചിരിക്കാൻ പ്രതി നിർബന്ധിച്ചതായും പൊലീസിനു മൊഴി ലഭിച്ചു.

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡിജിപി ടി.പി.സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത്. കേസില്‍ പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി മുന്നോട്ട് പോകണമെന്നും സെന്‍കുമാര്‍ ഉത്തരവിറക്കി. ഇന്ന് വിരമിക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ് സെന്‍കുമാറിന്റെ നടപടി.

എഡിജിപി സന്ധ്യ കേസിലെ അന്വേഷണം ഒറ്റയ്ക്ക് നടത്തേണ്ടെന്നും നടപടികള്‍ കൂട്ടായി ആലോചിച്ച് വേണം ചെയ്യാനെന്നും സര്‍ക്കുലറില്‍ പറയുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം നേരത്തേ രൂപീകരിച്ചിരുന്നു. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്‍. കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തപ്പോള്‍ എഡിജിപി ബി സന്ധ്യയും റൂറല്‍ എസ്പി ജോര്‍ജും ആലുവ സിഐയുമാണ് ഉണ്ടായിരുന്നത്.

ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോ എന്ന് ഡിജിപി ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകുന്നതിലുള്ള അതൃപ്തിയും സെന്‍കുമാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. അതേസമയം ദിലീപിന്റെയും നാദിര്‍ഷയുടെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്.

ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരേ സിനിമാ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് അക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരുന്നു.

രണ്ടര മണിക്കൂര്‍ മാത്രമാണല്ലോ നടി പീഡിപ്പിക്കപ്പെട്ടത്, ദിലീപ് നാലു മാസമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു നിര്‍മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജിയുടെ പ്രസ്താവന.

അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അവരെ അപകീര്‍ത്തിപ്പെടുത്തുന്നതും മാനസികമായി തളര്‍ത്തുന്നതുമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പ്രശ്‌നത്തില്‍ അടിയന്തിര നടപടി വേണമെന്നും കമ്മീഷനോട് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.

അതേസമയം, താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ചയായില്ലെന്ന് വിമണ്‍ കളക്ടീവ് സജീവ അംഗവും നടിയുമായ റീമ കല്ലിങ്കല്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവം ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന് വനിതാ കൂട്ടായ്മ അമ്മയ്‌ക്കെതിരേ പ്രസ്താവന നടത്തി. ഈ പ്രശ്‌നത്തില്‍ നടിക്കുവേണ്ട എല്ലാ നിയമ സഹായങ്ങളും വനിതാ കൂട്ടായ്മ നല്‍കും.

അമ്മയുടെ യോഗത്തില്‍ നിന്നു പകുതിയായപ്പോള്‍ റിമ കല്ലിങ്കല്‍ ഇറങ്ങിപ്പോയി. ഉച്ചയ്ക്ക് 1.45 നാണു നടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. റിമ നടിക്കെതിരെയുണ്ടായ ആക്രമണം യോഗത്തില്‍ ഉന്നയിച്ചു എന്നും വ്യക്തമാക്കി. ഈ വിഷയം ശക്തമായി ഉന്നയിച്ചപ്പോള്‍ അത് തടയാന്‍ ശ്രമിക്കുകയും സംസാരിച്ചു പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടി യോഗത്തില്‍ നിന്നു പുറത്തു പോകുകയുമായിരുന്നു എന്ന് പറയുന്നു.

മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ റിമ തയാറായില്ല. നടി  ആക്രമിക്കപ്പട്ട സംഭവം അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണു പ്രഥമിക വിവരം. യോഗത്തില്‍ സംസാരിച്ച ദിലീപ് നിലവിലത്തെ സാഹചര്യത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് പറയുന്നു.

ലോകത്തിലെ ഒന്നാമത്തെ നാവിക ശക്തിയാകാനുള്ള ഭാഗമായി 10,000 ടൺ ഭാരമുള്ള ഭീമൻ യുദ്ധക്കപ്പൽ ചൈന കമ്മീഷൻ ചെയ്തു.

ചൈനീസ് നേവിക്കായി ഒരു ഭീമൻ നശീകരണക്കപ്പൽ ജയിംഗ്നാം ഷിപ്പ്‌യാർഡിൽ കമ്മീഷൻ ചെയ്തതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. പുതുതലമുറ നശീകരണക്കപ്പൽ വിഭാഗത്തിൽ ചൈനീസ് നേവിയുടെ ആദ്യകപ്പലാണിത്. വ്യോമാക്രമണം, മിസൈൽ പ്രതിരോധം, യുദ്ധക്കലുകളെയും മുങ്ങിക്കപ്പലുകളെയും നേരിടാനുള്ള സംവിധാനം തുടങ്ങിയവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം കപ്പലിന്‍റെ ശേഷി പരീക്ഷിച്ചിട്ടുണ്ട്. പുതിയ കപ്പലിനൊപ്പം രണ്ട് വിമാനവാഹിനിക്കപ്പലുകളും വൈകാതെ കമ്മീഷൻ ചെയ്യും. ഇവയെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിക്കാനാണു ചൈനയുടെ പദ്ധതി.

അമ്മ പ്രശ്‌നങ്ങളൊക്കെ മറി കടക്കുമെന്ന് താരസംഘടനയുടെ വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മ മുമ്പും ഇത്തരം കലുഷിതമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളൊക്കെ മറി കടന്നിട്ടുണ്ടെന്നും ലാല്‍ പറഞ്ഞു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വിവാദ വിഷയത്തില്‍ മോഹന്‍ ലാലിന്റെ പ്രതികരണം.

RECENT POSTS
Copyright © . All rights reserved