നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് സംശയമുനയിൽ നിൽക്കെ, വിഷയത്തിൽ ഒന്നും മിണ്ടാതെ താര സംഘടനയായ അമ്മ. ഇന്ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തിൽ നടിമാരുടെ സംഘടനയായ വുമൺ കളക്ടീവ് ഇൻ സിനിമ പ്രതിനിധികൾ ചില കാര്യങ്ങൾ പറഞ്ഞുവെന്നും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയതായി ഇന്നസെന്റ് എംപി പറഞ്ഞു.
“പ്രശ്നം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനോടും ഡിജിപി ലോക് നാഥ് ബെഹ്റയോടും സംസാരിച്ചിരുന്നു. അന്ന് മാധ്യമങ്ങളിൽ ഒന്നും പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒന്നും പറയുന്നില്ല” ഇന്നസെന്റ് എംപി വ്യക്തമാക്കി.
അതേസമയം ഇരയായ നടിയെ കുറിച്ച് താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് നടൻ ദിലീപ് വ്യക്തമാക്കി. “സിനിമ പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ ഒരുപാട് പേർ ചുറ്റിലുമുണ്ടാകും. ഇങ്ങിനെയുള്ളപ്പോൾ കൂട്ടുകൂടുന്നത് ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. ഇതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഇതിന് മനോരമയിലൂടെ വിശദീകരണം നൽകിയിരുന്നു” ദിലീപ് പറഞ്ഞു.
എന്നാൽ ചോദ്യങ്ങൾ മുറുകിയതോടെ അംഗങ്ങളായ താരങ്ങൾ രോഷാകുലരായി. “അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന്” നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ ദിലീപിനെ വേട്ടയാടുന്നുവെന്ന ആരോപണവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്ത് വന്നു. “ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പോലെ ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല. രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അവർ ഈ കാര്യം അന്വേഷിച്ച് കണ്ടെത്തും.” അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച വിഷയത്തിൽ ചർച്ചയിൽ ആരും ഒരു ചോദ്യവും ചോദിച്ചില്ലെന്ന് കെബി ഗണേഷ്‌കുമാർ പറഞ്ഞു. “താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ആരും ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. എന്ത് വേണമെങ്കിലും ചോദിച്ചോളാൻ പറഞ്ഞതാണ്. എന്നാൽ ആരും ഒന്നും ചോദിച്ചില്ല” ഗണേഷ് കുമാർ പറഞ്ഞു.
“ഈ സംഭവത്തിൽ രണ്ട് അംഗങ്ങളെയും അമ്മ മക്കളായി തന്നെ കാണുകയാണ്. രണ്ട് അംഗങ്ങളെയും ഞങ്ങൾ തള്ളിപ്പറയില്ല. ആരെന്ത് പറഞ്ഞാലും അംഗങ്ങളെ തള്ളിപ്പറയാൻ ഞങ്ങളാരും തയ്യാറല്ല. ഒറ്റക്കെട്ടായി അമ്മ മുന്നോട്ട് പോകും. ഈ സംഘടന പൊളിയുകയുമില്ല” കെ.ബി.ഗണേഷ് കുമാർ വിശദീകരിച്ചു.
“രാജ്യത്തെ പൗരനെന്ന നിലയിൽ പൊലീസിന് മൊഴി കൊടുക്കാൻ ദിലീപ് ബാധ്യസ്ഥനാണ്. അദ്ദേഹം അത് ചെയ്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് അമ്മയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അത് മുന്നോട്ട് പോകട്ടെ” അദ്ദേഹം തുടർന്ന് വ്യക്തമാക്കി.
എന്നാൽ പത്രസമ്മേളനത്തിൽ സംബന്ധിച്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വാക്ക് പോലും മിണ്ടിയില്ല. ഇന്നസെന്റ്, ദേവൻ, ഗണേഷ് കുമാർ, മുകേഷ്, ദിലീപ് എന്നിവർ മാത്രമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
പി.സി. ജോര്‍ജ് എംഎൽഎ മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്. ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.
മുണ്ടക്കയത്ത് ഹാരിസൺ എസ്റ്റേറ്റിലെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സ്ഥലം എംഎൽഎകൂടിയായ പി.സി. ജോർജ് ഇടപെട്ടത്. എംഎൽഎ സ്ഥലത്ത് എത്തിയതറിഞ്ഞ് തൊഴിലാളികളും സ്ഥലത്തെത്തി. ഇതേത്തുടർന്നാണ് സ്ഥിതി സംഘർഷഭരിതമായത്. രൂക്ഷമായ വാക്കുതർക്കമാണ് ഇരുപക്ഷവും തമ്മിൽ ഉണ്ടായത്. ഇതിനിടെ പി.സി. ജോർജ് ഉപയോഗിച്ച ചില വാക്കുകൾ പിൻവലിക്കണമെന്ന് തൊഴിലാളികൾ നിലപാടെടുത്തു. ഇതു നടക്കില്ലെന്ന് പി.സി. ജോർജും വ്യക്തമാക്കി. ഇതോടെ കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്തി. പി.സി. ജോർജ് മടങ്ങിപ്പോകണമെന്ന് മുദ്രാവാക്യം മുഴക്കി. ഇതോടെ പ്രകോപിതനായ പി.സി. ജോർജ് കയ്യിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. ഇതോടെ, ജോർജിനൊപ്പം ഉണ്ടായിരുന്നവരും ചില തൊഴിലാളി നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി.
അതേസമയം പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് താന്‍ തോക്കെടുത്തതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. കയ്യിലുള്ളത് ലൈസൻസുള്ള തോക്കാണ്. വേണ്ടിവന്നാൽ വെടിയുതിർക്കാനും മടിക്കില്ല. പ്രശ്നത്തിന് പരിഹാരം കാണാൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് നടന്‍ മുകേഷ്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.
സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.
രണ്ട് പേര്‍ക്കുമൊപ്പം സംഘടനയുണ്ട്. ദിലീപിന് സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്തു വന്നാലും അംഗങ്ങളെ സംരക്ഷിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ട്രഷറര്‍ ദിലീപും വേദിയിലുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ ചര്‍ച്ചയാക്കരുതെന്നും ആടിനെ പട്ടിയാക്കുന്ന നടപടിയാണ് മാധ്യമങ്ങളുടേതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ദിലീപിനൊപ്പം ഒറ്റക്കെട്ടായുണ്ടാകുമെന്ന ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യോഗത്തിനെത്തിയ താരങ്ങള്‍ ആര്‍പ്പുവിളിയോടെ ഇത് ഏറ്റെടുത്തു.
നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപും നാദിര്‍ഷയും ഇനി അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡിലെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളോട് ഇതുസംബന്ധിച്ച് പരസ്യ പ്രതികരണം നടത്തരുതെന്നും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്.
ഫെഡറല്‍, യൂണിയന്‍, എച്ച്‌ഡിഎഫ്സി, എച്ച്‌എസ്ബിസി ബാങ്കുകളിലെ അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ ദിലീപും എസ്ബിഐ അക്കൗണ്ട് വിവരങ്ങള്‍ നാദിര്‍ഷയും ഈ ദിവസങ്ങളില്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കാനുള്ള സമയം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന അംഗീകരിച്ചാണ് പൊലീസ് അഞ്ചു ദിവസത്തെ നോട്ടീസ് പിരീഡ് നല്‍കിയത്. രാത്രി 1.30ന് ആലുവ പൊലീസ് ക്ലബില്‍ നിന്ന് നോട്ടീസ് പിരീഡില്‍ പുറത്തിറങ്ങിയ ദിലീപും നാദിര്‍ഷയും മാധ്യമങ്ങളോട് കൂടുതല്‍ സംസാരിച്ചില്ല.
നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയാണു ഇപ്പോൾ അന്വേഷിക്കുന്നതെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. ദിലീപുമായി ബന്ധപ്പെട്ട അന്വേഷണം തീർന്നിട്ടില്ല. ഇനിയും ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുമെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ട ബാക്കിപത്രമാണു പ്രധാനമായും അന്വേഷിക്കുന്നത്. നടി അക്രമിക്കപ്പെട്ട ഗൂഢാലോചനയുമായി ബന്ധപ്പെട്ടും ദിലീപുമായി ബന്ധപ്പെട്ടുമുള്ള കേസും അന്വേഷിക്കുന്നുണ്ടെന്നു ആവർത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാ ആംഗിളും പരിശോധിക്കും. ദിലീപിന്റെ പരാതിയിൽ രണ്ടുമാസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിനു റൂറൽ എസ്പി വ്യക്തമായി ഒന്നും പറഞ്ഞില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിർഷയെയും നീണ്ട ചോദ്യം ചെയ്യലിനുശേഷം പൊലീസ് വിട്ടയച്ചെങ്കിലും കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. 13 മണിക്കൂറോളം ആലുവ പൊലീസ് ക്ലബിൽ എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിൽ മൊഴിയെടുക്കൽ നടന്നു. ബുധനാഴ്ച ഉച്ചയ്ക്കു 12.30ന് തുടങ്ങിയ ചോദ്യം ചെയ്യൽ വ്യാഴാഴ്ച പുലർച്ചെ 1.15നാണു അവസാനിച്ചത്. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരെയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പൊലീസിനോടു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
ബിനോയി പൊന്നാട്ട്
മുവാറ്റുപുഴ: സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശ കാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ എം പി യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു. ഇ ആവശ്യമുന്നയിച്ചു് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. വൈദികന്റെ ആകസ്മിക മരണത്തില്‍ ബന്ധുക്കള്‍ക്കും സഭയ്ക്കും കടുത്ത വേദനയും സംശയവും ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മരണകാരണം കണ്ടെത്താന്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണം. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30ന് എഡിന്‍ബറയിലെ ഈസ്റ്റ് ലോഥിയാന്‍ പ്രവിശ്യയില്‍ ഡണ്‍ബാര്‍ ബീച്ചിനു സമീപത്തു നിന്നാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ തോമസ് സേവ്യറിന്റെയും പരേതയായ മറിയാമ്മയുടെയും മകനായ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറ, ഒരു വര്‍ഷം മുന്‍പാണ് എഡിന്‍ബറ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്.
ദിലീപിന്റെ മൊഴിയെടുക്കല്‍ പതിനൊന്നു മണിക്കൂര്‍ പിന്നിട്ടു. ആലുവയിലെ പൊലീസ് ക്ലബില്‍ വച്ചാണ് ദിലീപിന്റെയും നാദിര്‍ഷയുടെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെയും മൊഴി എടുക്കുന്നത്. എഡിജിപി ബി.സന്ധ്യയുടെയും മറ്റു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് മൊഴിയെടുക്കുന്നത്.
ഉച്ചയ്ക്ക് 12.30 ന് തുടങ്ങിയ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ മൊഴിയെടുക്കല്‍ സംഘത്തിലുണ്ട്.
ദിലീപിനെയും നാദിര്‍ഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് സൂചന. മൂന്ന് പേരും സഹകരിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളെ പറ്റിയും അന്വേഷിക്കുന്നുണ്ട്.
താന്‍ നല്‍കിയ ബ്ലാക്‌മെയില്‍ പരാതിയില്‍ മൊഴി നല്‍കാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപില്‍ നിന്നും മൊഴിയെടുക്കുന്നത്. നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. സഹതടവുകാരന്‍ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനില്‍ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിന്റെ പക്ഷം കേള്‍ക്കും.
മാധ്യമവിചാരണയ്ക്ക് നില്‍ക്കാന്‍ തനിക്ക് നേരമില്ലെന്ന് മൊഴിനല്‍കാനെത്തിയപ്പോള്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ദിലീപ് ആരോപിച്ചിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം പൊലീസിനോടും കോടതിയോടും പറയും. താന്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ തിരക്കാനാണ് പൊലീസ് വിളിപ്പിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ഗര്‍ഭിണിയായ സെറീന ഒരു മാസികയ്ക്ക് നല്‍കിയ കവര്‍ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. വാനിറ്റി ഫെയര്‍ എന്ന മാഗസിനിലാണ് സെറീനയുടെ പുതിയ ചിത്രവും അഭിമുഖവുമുള്ളത്
സുഖമുള്ളൊരു കാത്തിരിപ്പിന്റെ ചിത്രമാണത്. ടെന്നീസ് കോര്‍ട്ടിലെ റാണി അമ്മയാകാന്‍ കാത്തിരിക്കുന്നു. മൂന്ന് ചിത്രങ്ങളാണ് കവര്‍ഫോട്ടോ ഷൂട്ടില്‍ നിന്നും ലോകത്തിന് മുന്നിലേക്കെത്തിയത്. കരുത്തും അഴകും മിഴിവേറ്റുന്ന മൂന്ന് വൈറലുകള്‍. മാസികയില്‍ സെറീന ഉള്ളു തുറക്കുന്നുണ്ട്. അമ്മയാകുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ അമ്പരന്ന പോയ ആദ്യദിവസങ്ങളും, ആകാംക്ഷയടങ്ങാത്ത ഈ ദിനങ്ങളും. ആറ് തവണ പരിശോധിച്ച ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന് സ്വയം വിശ്വസിപ്പിച്ചതെന്ന് സെറീന പറയുന്നു. അടുത്ത ജനുവരിയോടെ കോര്‍ട്ടിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയും സെറീന പങ്കുവയ്ക്കുന്നുണ്ട്.
യുവനടിയെ ആക്രമിച്ചതിന് പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബിഎ ആളൂര്‍. ഇക്കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാക്കനാട്ടെ ജില്ലാ ജയിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആളൂരിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ആളൂരിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകൻ സുനിയെ ജയിലിലെത്തി കണ്ടിരുന്നു. എന്നാൽ, വക്കാലത്ത് ഒപ്പിട്ടുവാങ്ങാൻ ജയിലധികൃതർ സമ്മതിച്ചില്ല. ഇക്കാരണത്താലാണ് അദ്ദേഹം ഇന്ന് നേരിട്ടെത്തിയത്.
സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ് താന്‍ ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കി. കേസില്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്.
താൻ നൽകിയ ബ്ലാക്മെയിൽ പരാതിയിൽ മൊഴി നൽകാനാണ് പൊലീസ് വിളിപ്പിച്ചതെന്നാണ് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിൽ മാത്രമല്ല നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴിയെക്കുറിച്ചും ദിലീപിനോട് ചോദിക്കുമെന്നാണ് സൂചന. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണ സംഘം ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപ് നേരത്തെ അറിഞ്ഞെന്നാണ് കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. സഹതടവുകാരൻ വഴി ദിലീപിനു കൊടുത്തുവിട്ട കത്ത് തന്റേതാണെന്നും സുനിൽ കുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷണ സംഘം ദിലീപിനോട് ചോദിച്ചേക്കും.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ എന്നിവരുടെ മൊഴിയെടുപ്പ് ഏഴാം മണിക്കൂറിലേയ്ക്ക് കടക്കുന്നു. ആലുവ പോലീസ് ക്ലബില്‍ ഉച്ചയ്ക്ക് 12.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പാണ് തുടരുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ എഴുതിയെടുക്കുന്നതുകൊണ്ടാണ് മൊഴിയെടുപ്പ് മണിക്കൂറുകള്‍ നീളുന്നത്.
നിലവില്‍ രണ്ട് തരം അന്വേഷണളെ കേന്ദ്രീകരിച്ചാണ് മൊഴിയെടുപ്പ് പുരോഗിക്കുന്നത്. ഒന്ന് നടിയെ ആക്രമിച്ച സംഭവത്തില്‍ പുറത്തുവന്ന ചില വിവരങ്ങളും, ഈ കേസില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ദിലീപ് നല്‍കിയ പ രാതിയുടെയും അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് പുരോഗമിക്കുന്നത്.
അന്വേഷണ സംഘവുമായി സഹകരിച്ച മൂന്നുപേരും നല്‍കിയത് നിര്‍ണായക വിവരങ്ങളാണെന്ന് സൂചനയുണ്ട്. കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ഗൂഢാലോചന ആരോപണത്തിനുള്ള കാരണവും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള സംശയങ്ങളും ദിലീപ് പോലീസിന് കൈമാറിയെന്നാണ് വിവരം. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതുമായി ഇതിനുബന്ധമുണ്ടെന്നാണ് ദിലീപിന്റെ നിലപാട്.ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത് എന്ന് പോലീസ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.