Latest News

കാമുകിയുമായി ബൈക്കില്‍ സഞ്ചരിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് കയ്യേറ്റംചെയ്ത വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി കോം ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ത്ഥിയും വട്ടിയൂര്‍ക്കാവ് സ്വദേശിയുമായ കൃഷ്ണനുണ്ണിയെയാണ് കഴിഞ്ഞദിവസം റെയില്‍വേ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 31 നാണ് വേളി ക്ലേ ഫാക്ടറിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ 19 വയസുകാരനായ കൃഷ്ണനുണ്ണിയുടെ മൃതദേഹം കണ്ടത്. എന്നാല്‍ ട്രെയിന്‍ തട്ടിയ പാടുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്ന് പറയപെടുന്നു .
മാര്‍ച്ച് 30നു വൈകീട്ട്, വെള്ളറടയിലെ കോളേജ് ഹോസ്റ്റലില്‍ നിന്നും വട്ടിയൂര്‍ക്കാവ് സഹപാഠിയുമായ പെണ്‍കുട്ടിയെ വീട്ടിലേക്കെത്തിക്കുവാനായി ബൈക്കുമായി വട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചതായിരുന്നു കൃഷ്ണനുണ്ണി.ചരിക്കുന്ന പോസ്റ്റര്‍

എന്നാല്‍, പേരൂര്‍ക്കട വഴയില ജങ്ങ്ഷനില്‍ വെച്ച് കൃഷ്ണനണ്ണിയേയും പെണ്‍കുട്ടിയേയും പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും കാണുകയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന്‍ അവിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് എന്നാണു ദൃക്സാക്ഷികളുടെ മൊഴി. സംഭവസ്ഥലത്തേക്ക് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടിയുടെ അഛ്ചന്‍ എത്തിച്ചേരുകയും കൃഷ്ണനുണ്ണിയേയും പെണ്‍കുട്ടിയേയും റോഡില്‍ വെച്ചു തന്നെ ശകാരിക്കുകയുമം കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍.

കൃഷ്ണനുണ്ണിയും പെണ്‍കുട്ടിയും ഒരു വര്‍ഷത്തിനു മുകളിലായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഇതറിയുകയും കൃഷ്ണനുണ്ണിയുടെ വീട്ടില്‍ ചെന്നു സംസാരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം കഴിയുന്നത്‌ വരെ പ്രണയം മാറ്റിവെക്കാവുന്നതാണ് എന്നും. അതിനു ശേഷം പ്രണയത്തെക്കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം എന്നതായിരുന്നു അവരുടെ വാദം. രക്ഷിതാക്കളുടെ താക്കീത് ലംഘിച്ചും കുട്ടികള്‍ പ്രേമം തുടരുന്നു എന്നത് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഇതിന്‍റെ പേരിലാണ് കൃഷ്ണനുണ്ണിയില്‍ നിന്നും അകറ്റിനിര്‍ത്താനായി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഹോസ്റ്റലി മാറ്റുന്നത്.

മാര്‍ച്ച് 31നു വ്യായാഴ്ച്ച വൈകീട്ട്, ബന്ധുവിന്റെ മരണത്തെതുടര്‍ന്ന്‍ തന്നെ അത്യാവശ്യമായി വീട്ടിലേക്കെത്തിക്കണം എന്ന ആവശ്യമായി പെണ്‍കുട്ടി തന്നെയാണ് കൃഷ്ണനുണ്ണിയോട് വരാന്‍ ആവശ്യപ്പെട്ടത്. വഴയില ജങ്ങ്ഷനില്‍ സംഭവം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. അതുനസരിച്ച്, അടുത്ത ദിവസം രാവിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന രീതിയില്‍ ഇരുകൂട്ടരേയും പ്രശ്നപരിഹാരത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഉണ്ടായി. സംഭവസ്ഥലത്തുവെച്ച് തന്നെ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചു എന്നും തുടര്‍ന്ന്‍ അവരുടെ കാറിലേക്ക് പെണ്‍കുട്ടിയെ വലിച്ചുകയറ്റികൊണ്ടുപോവുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. ഇതിനിടയില്‍ പകച്ചുനില്‍ക്കുകയായിരുന്ന കൃഷ്ണനുണ്ണിയും അവര്‍ക്കുപിന്നാലെ തന്നെ ബൈക്കില്‍ പോവുകയായിരുന്നു എന്നാണു സുഹൃത്തുകള്‍ പറയുന്നത്.

കൃഷ്ണനുണ്ണിയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കൂട്ടുകാര്‍ക്ക് ആറു മണി മുതല്‍ക്കെ കൃഷ്ണനുണ്ണിയെ ഫോണ്‍ ലഭ്യമാവാതാവുകയായിരുന്നു.അതിനെ തുടര്‍ന്നു രാത്രി 9:30 ഓടെ തന്നെ ബന്ദുകളും സുഹൃത്തുകളും ചേര്‍ന്ന് കൃഷ്ണനണ്ണിയെ കാണാനില്ല എന്ന്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില പരാതിപ്പെടുകയും ചെയതു.അടുത്ത ദിവസം രാവിലെയാണ് കൃഷ്ണനുണ്ണിയുടെ മൃതദേഹം കൊച്ചുവേളി റെയിൽവേ ട്രാക്കിൽ വച്ചു ലഭിച്ചത്.
മൃതദേഹത്തിന്‍റെ തലയുടെ പിന്നിലായി ഒമ്പത് ഇഞ്ച്‌ ആഴത്തിലൊരു മുറിവും വയറ്റിലും നെഞ്ചിലും ചെവിയുടെ പിന്നിലുമായി വേറെയും ചെറിയ മുറിവുകള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടിയതാണ് മരണകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം എങ്കിലും കൃഷ്ണനുണ്ണിയുടെ സുഹൃത്തുകള്‍ ദുരൂഹത ചൂണ്ടിക്കാട്ടി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍.

ഇരുമ്പ്കൊണ്ട് ഏറ്റ മുറിവുതന്നെയാണ് കൃഷ്ണനുണ്ണിയുടെ ശരീരത്തിലുള്ളത് എന്നും ഈ മുറിവുകള്‍ തന്നെയാണ് മരണകാരണം എന്നുമാണ് പോലീസ് ഭാഷ്യം. നിലവില്‍ കൃഷ്ണനുണ്ണിയുടെ മരണത്തെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉയര്‍ത്തുന്ന സംശയങ്ങളെ നിരാകരിക്കുവാനോ കൊലപാതകം എന്ന രീതിയിലുള്ള സംശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കലയുവാനോ ഇപ്പോള്‍ സാധിക്കില്ല. നാളെ പുറത്തുവരുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടുകൂടി മാത്രമേ മരണത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.

മുല്ലപ്പെരിയാറിൽ 1000 കോടിയുടെ പുതിയ ഡാം പണിയാൻ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് ഡാം പൊട്ടുമെന്ന് മുൻമന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നു പി.സി. ജോർജ് എംഎൽഎ. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫ് സ്വിറ്റ്സർലൻഡിലെത്തിയാണ് കമ്പനിയുമായി സംസാരിച്ചത്. പദ്ധതിയിലൂടെ പണംതട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. എന്നാൽ ഡാം ഇതുവരെ പൊട്ടിയിട്ടില്ല, ഇതെക്കുറിച്ച് ജോസഫ് ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും പി.സി. ജോർജ് പറഞ്ഞു.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് നാട്ടിലുള്ള ആർക്കും അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് കോടിയേരി പറഞ്ഞത് പിണറായി വിജയനുള്ള കൂർത്ത പാരയാണ്. അടുത്ത ആറുമാസത്തിനുള്ളിൽ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായി വലിയ പോരാട്ടം കേരളത്തിൽ നടക്കും. പഞ്ചായത്തുമുതൽ നിയമസഭവരെ നീളുന്ന പോരാട്ടത്തിൽ ഒരുമിക്കാൻ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ചർച്ച കോഴിക്കോട്ടുനിന്ന് ആരംഭിച്ചതായും പി.സി. ജോർജ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ജമ്മു കശ്മീരിലെ പര്‍വ്വത പ്രദേശത്തു നാലുവര്‍ഷം കൊണ്ട് നിര്‍മ്മിച്ച പാതയുടെ നീളം പത്ത് ദശാംശം എട്ട് ഒന്പത് കിലോമീറ്ററാണ്. വിഘടനവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് പാത തുറന്ന് കൊടുത്തത്.
ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാതയാണ് ജമ്മു ശ്രീനഗര്‍ ദേശീയപാതയില്‍ പ്രധാനമന്ത്രി ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തുരങ്കപാത തുറന്ന് കൊടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പാതയിലൂടെ സഞ്ചരിച്ചു.

10.89 കിലോമീറ്റര്‍ നീളമുള്ള ഉധംപൂര്‍ റംബാന്‍ തുരങ്കപാതയ്ക്ക് സമാന്തരമായി 9 കിലോമീറ്റര്‍ നീളത്തില്‍ സുരക്ഷാ ടണലും ഒരുക്കിയിട്ടുണ്ട്.ഓട്ടോമാറ്റിക് സംയോജിത ടണല്‍ നിയന്ത്രണസംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

Image result for prime-minister-inaugurated-longest-tunnel-road-in-india

ആധുനിക സുരക്ഷയാണ് പാതയില്‍ ഉള്ളത്. ഓരോ എട്ടുമീറ്ററിലും ശുദ്ധവായുലഭിക്കാനുള്ള സംവിധാനം, ഓരോ 150 മീറ്ററില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം എന്നിവ തുരങ്കപാതയിലുണ്ട്. പുതിയ പാതവന്നതോടെ ജമ്മു ശ്രീനഗര്‍ യാത്രയുടെ ദൈര്‍ഘ്യം 41 കിലോമീറ്റര്‍ കുറയും. രണ്ട് മണിക്കൂര്‍ സമയലാഭവും ലഭിക്കും. ഇന്ധനച്ചെലവില്‍ മാത്രം ഒരു ദിവസം

Image result for prime-minister-inaugurated-longest-tunnel-road-in-india

ഇരുപത്തേഴുലക്ഷംരൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രണ്ടായിരത്തിഅഞ്ചൂറ്റിപത്തൊന്പത് കോടി രൂപ മുതല്‍മുടക്കില്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസാണ് പാത നിര്‍മ്മിച്ചത്

Image result for prime-minister-inaugurated-longest-tunnel-road-in-india

ജോലി ഇല്ലാത്ത കാമുകനെ കല്യാണം കഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ കാമുകിയെ കാമുകന്‍ കഴുത്ത് ഞെരിച്ചു കൊന്നു. കൊലപാതകത്തിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ മഹാബലി പുരത്താണ് സംഭവം. കമിതാക്കളായ ജെന്നിഫര്‍ പുഷ്പ(20) കാമുകന്‍ ജോണ്‍ മാത്യു (22) എന്നിവരാണ് മരിച്ചത്.ബിസിഎ പൂര്‍ത്തിയാക്കിയ ജെന്നിഫറിന് ക്യാമ്പസിന് സെലക്ഷനിലൂടെ ജോലി കിട്ടി, എന്നാല്‍ ജോണിന് ജോലി ഒന്നും ആയിരുന്നില്ല.ഇതാണ് വിവാഹം ചെയ്യാന്‍ കഴിയില്ല എന്ന് കാമുകി പറയാന്‍ ഇടയായ സാഹചര്യം .
ഇതിനെ ചൊല്ലി കമിതാക്കള്‍ വഴക്കിടുന്നത് പതിവായിരുന്നു .തയ്യല്‍ക്കാരന്‍ ആയ അച്ഛനെ സഹായിച്ചാണ് ജോണ്‍ കഴിഞ്ഞിരുന്നത് .ജോലി ഒന്നുമില്ലാത്ത ജോണിനെ വിവാഹം കഴിയ്ക്കാന്‍ ജെന്നിഫറിന്റെ വീട്ടുകാര്‍ സമ്മിതിച്ചില്ല. തുടര്‍ന്ന് പ്രണയം അവസാനിപ്പിയ്ക്കാമെന്ന് ജെന്നിഫര്‍ ജോണിനോട് പറഞ്ഞു.ബന്ധം അവസാനിപ്പിയ്ക്കുന്നതിന് മുന്നോടിയായി ജെന്നിഫറിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ മഹാബലി പുരത്ത് എത്താന്‍ ജോണ്‍ ആവശ്യപ്പെട്ടു.ഇസിആര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ജോണ്‍ കാമുകിയെ കൂട്ടിക്കൊണ്ട് പോയി കൊലപെടുത്തുകയായിരുന്നു .കാമുകി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ജോണ്‍ ജെന്നിഫറിന്റെ ഷാള്‍ ഉപയോഗിച്ച് അടുത്തുള്ള മരത്തില്‍ തൂങ്ങി മരിച്ചു

ഗതാഗതമന്ത്രിയായി തോമസ് ചാണ്ടിയെ അവരോധിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എസ് മാധവന്‍. വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ ഗതാഗതമന്ത്രിയാവുന്നത് അധാര്‍മ്മികമാണെന്ന് എന്‍.എസ് മാധവന്‍ പറയുന്നു. സ്കൂളില്‍ നിന്ന് പണം തട്ടിയ കേസില്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്ക് എട്ട് വര്‍ഷം തടവ്ശിക്ഷ വിധിച്ച സംഭവം ചൂണ്ടിക്കാണിയാണ് എന്‍ എസ് മാധവന്റെ ആരോപണം.

ഇലക്ഷന്‍ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുന:പരിശോധിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. ട്വീറ്റിറിലൂടെയാണ് എന്‍ എസ് മാധവന്‍ ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. ശിക്ഷ വിധിച്ച വാര്‍ത്തയും ട്വീറ്റിനോടൊപ്പമുണ്ട്.

 സാല്‍മിയയിലെ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും തോമസ് ചാണ്ടിയും മറ്റു രണ്ടുപേരും ചേര്‍ന്ന് 42 കോടി തട്ടിയെടുത്തെന്ന കേസില്‍ 2002ല്‍ കുവൈറ്റ് കോടതി തോമസ് ചാണ്ടിക്കും മറ്റ് മൂന്നുപേര്‍ക്കും എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷയും 500 കുവൈറ്റ് ദിനാര്‍ പിഴയും ചുത്തിയിരുന്നു.കുവൈറ്റ് ടൈംസ് ലേഖകനായിരുന്ന കെ.പി മോഹനന്‍, കുവൈറ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവരായിരുന്നു മറ്റ് പ്രതികള്‍.തുടര്‍ന്ന് തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാര്‍(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തില്‍ ഇറങ്ങുകയും മാത്യു ഫിലിപ്പിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

കുതിരയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കുതിര കടിച്ചു മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നെയാണ് കുതിര കടിച്ചത്.
പയ്യാമ്പലം ബീച്ചില്‍ വെള്ളിയാഴ്ച രാത്രി 7മണിക്കാണ് സംഭവം നടന്നത്. ബീച്ചിലെ സവാരിക്കുതിരക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതായിരുന്നു യുവാവ്. ഇതിനിടെ കുതിര നെഞ്ചില്‍ കടിക്കുകയായിരു്ന്നു.കുതിരയുടെ കടി മൂലമുണ്ടായ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ദുബൈയിൽ കെട്ടിടത്തിന് തീ പിടിച്ചു. ദുബൈ മാളിന് സമീപമുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് രാവിലെ 7.30 ഓടെ തീ ഉയരുന്നതായി കണ്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
റോഡിൽ നിന്നും മെട്രോ സ്റ്റേഷനിൽ നിന്നും കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോർട്ട് ചെയ്തു. സംഭവമറിഞ്ഞ പോലീസും മറ്റു ഫയർ എൻജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

Image result for /building-near-dubai-mall-catches-fire

നിരവധി കെട്ടിടങ്ങൾക്കിടയിൽ ഏതിനാണ്  തീ പിടിച്ചതെന്ന് വ്യക്തമല്ല. റെസിഡൻസ് ഫ്‌ളാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നിരവധിയുള്ള പ്രദേശമാണിത്. ആർക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ ഇല്ലയോ എന്നുള്ള കാര്യങ്ങളൊന്നും അറിവായിട്ടില്ല.

ഏഴാം നിലയില്‍ നിന്നു ചാടിയുള്ള വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം പകര്‍ത്തിയ യുവതി അറസ്റ്റില്‍. എത്യോപ്യക്കാരിയായ വീട്ടുജോലിക്കാരി ആത്മഹത്യശ്രമം നേരിൽ കണ്ടിട്ടും രക്ഷിക്കാനോ തടയാനോ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തിയതിനാണ് കേസ്.12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യുവതി കമ്പിയില്‍ തൂങ്ങി കിടക്കുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും വ്യക്തമാണ്.യുവതി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
ജോലിക്കാരി താഴെ റൂഫിലേക്ക് വീഴുന്നത് വരെ വീട്ടുടമസ്ഥ വീഡിയോ ചിത്രീകരിച്ചു. എന്നാല്‍ യുവതി സഹായത്തിന് അപേക്ഷിക്കുന്നത് കണ്ടിട്ടും വീട്ടുടമസ്ഥ ഗൗനിച്ചില്ലെന്ന് മാത്രമല്ല സംഭവങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. കമ്പിയില്‍ തൂങ്ങി കിടന്ന യുവതി കുറേനേരം സഹായത്തിന് അഭ്യര്‍ത്ഥിച്ച ശേഷം കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഒടുവില്‍ താഴെ വീണ യുവതിയെ അപ്പാര്‍ട്ട്‌മെന്റിലെ മറ്റ് താമസക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സാരമായ പരുക്കളുണ്ടെങ്കിലും യുവതി അപകടനില തരണം ചെയ്തു.

സ്‌പോണ്‍സറുടെ മകളായ ഇരുപത്തിരണ്ടുകാരിയെ കടന്നു പിടിച്ചു ചുംബിച്ച ഇന്ത്യക്കാരനായ യുവാവിനെതിരെ ദുബായ് പോലിസ് കേസ് എടുത്തു .24 വയസുള്ള ഇന്ത്യക്കാരനായ യുവാവിനെതിരെയാണ് പരാതിയെന്ന് മാത്രമാണ് വിവരം .ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .
പിതാവിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് വീട് വൃത്തിയാക്കാനാണ് സ്‌പോണ്‍സറുടെ വീട്ടിലെത്തിയത്. ഇതിനിടെയാണ് യുവാവ് തന്നെ കടന്നു പിടിക്കുകയും ചുണ്ടുകളില്‍ ചുംബിച്ചതായും യുവതി ആരോപിക്കുന്നത്.

ഇന്ത്യന്‍ പൗരനായ യുവാവ് ദുബായില്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെ ഇയാളെ സ്‌പോണ്‍സറുടെ വീട് വൃത്തിയാക്കാനായി ഏല്‍പ്പിച്ചിരുന്നു. ഇതിനായാണ് യുവാവ് സ്‌പോണ്‍സറായ അറബിയുടെ വീട്ടിലെത്തിയത്.സ്‌പോണ്‍സറുടെ ഭാര്യയോടൊപ്പമാണ് യുവാവ് വീട് വൃത്തിയാക്കാനെത്തിയത്. വീട് വൃത്തിയാക്കിയ ശേഷം യുവാവും മാതാവും വീട്ടില്‍ നിന്നിറങ്ങിയ ശേഷം, ഇയാള്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.തന്നോട് കുടിക്കാന്‍ വെള്ളം ആവശ്യപെട്ട യുവാവ് വെള്ളം കൊടുക്കുന്നതിനു ഇടയില്‍ തന്നെ കടന്നു പിടിച്ചു ചുംബിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത് .സ്‌പോണ്‍സറുടെ മകളുടെ പരാതിയില്‍ ഇന്ത്യക്കാരനായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണവും വിചാരണയും പൂര്‍ത്തിയായി കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക

ഗാനഗന്ധർവൻ യേശുദാസ് വീണ്ടും ഫോർട്ടുകൊച്ചിയിലെ വിശുദ്ധ യൗസേപ്പിന്റെ സന്നിധിയിലെത്തി. പതിവു തെറ്റിക്കാതെ നേർച്ചയൂട്ടും സംഗീതാർച്ചനയും പൂർത്തിയാക്കി.
വാക്ക് ഇക്കുറിയും തെറ്റിച്ചില്ല കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അച്ഛൻ അഗസ്റ്റിന്‍ ജോസഫിനോടൊപ്പം പാടിത്തുടങ്ങിയ അധികാരി വളപ്പിലെ വേദിയിൽ എഴുപ്പത്തിയേഴിന്റെ നിറവിൽ യേശുദാസ് വീണ്ടും പാടി.

ഫോര്‍ട്ട് കൊച്ചിയിലെ പഴയ വീടൊക്കെ അന്യംചേര്‍ന്നെങ്കിലും നേര്‍ച്ചയൂട്ടും സംഗീതാര്‍ച്ചനയും നടത്തുകയെന്ന വര്‍ഷങ്ങളുടെ പതിവിന് ഇനിയും മാറ്റമൊന്നുമില്ല. യൗസേപ്പ് പിതാവിന്റെ വണക്കമാസത്തിരുനാളിനോട് അനുബന്ധിച്ചാണ് പരിപാടികൾ. ഫോർട്ടുകൊച്ചി അധികാരിവളപ്പിലെ കപ്പേളയില്‍ സംഗീതാര്‍ച്ചനയുടെ ഭാഗമാകാന്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു.

Copyright © . All rights reserved