യുവതിയുടെ ഭർത്താവ് ഞാണ്ടൂർക്കോണം പെരുംമ്പാലം വിളയിൽ വിളാകത്ത് വീട്ടിൽ എ.എസ്. രതീഷ് (30) രതീഷിന്റെ സഹോദരി ഭർത്താവ് ബിമൽകുമാർ (38) എന്നിവർക്കും ഭർത്താവിന്റെ മാതാവിനും സഹോദരിക്കുമെതിരെയാണ് പരാതി. രതീഷും രതീഷിന്റെ സഹോദരി ഭർത്താവായ ബിമൽകുമാറും അകാരണമായി യുവതിയെ മർദിക്കുകയായിരുന്നു.
ഇതു കണ്ട നാട്ടുകാർ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതനുസരിച്ച് മാതാവും മുത്തശ്ശനും രതീഷിന്റെ വീട്ടിൽ എത്തിയപ്പോൾ ഇവരുടെ മുന്നിൽ വച്ച് യുവതിയെ ബിമൽകുമാർ ദേഹോപദ്രവം ഏൽപ്പിക്കുകയും കൈയിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് മുഖത്ത് അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത യുവതിയുടെ അമ്മയേയും മുത്തശ്ശനെയും മർദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
2015 ലാണ് രതീഷും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോൾ ഇവർക്ക് ഒരുവയസുള്ള കുഞ്ഞുമുണ്ട്. ഇതിനിടയിൽ തന്നെ നിരവധി തവണ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് നിരവധി മർദനവും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.



നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആര്.ശ്രീകുമാര്‍ രാത്രിയില്‍തന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



