Latest News

അടുത്തമാസം ബ്രിട്ടനിൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടേക്കാമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ.

ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണു ബോറിസ് ജോൺസൺ റഷ്യയ്ക്കെതിരേ രംഗത്തെത്തിയത്.

ലേബർ പാർട്ടി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന പുടിൻ അതിനായുള്ള ഇടപെടൽ നടത്തുമെന്നായിരുന്നു കൺസർവേറ്റീവുകാരനായ ബോറിസ് ജോൺസന്‍റെ പ്രസ്താവന. അമേരിക്കയിലും ഫ്രാൻസിലും ഇടപെടൽ നടത്തിയതുപോലെ ബ്രിട്ടനിലും റഷ്യയുടെ കൈകടത്തൽ പ്രതീക്ഷിക്കാവുന്നതാണെന്നും അതിനെതിരേ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കായലില്‍ ചാടി യുവാവും യുവതിയും ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി കായലില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. തേവര സ്വദേശിയായ സന്ദീപ് , തൃപ്പൂണിത്തുറ സ്വദേശിയായ ലയന എന്നിവരുടെ മൃതദേഹങ്ങള്‍ ആസ്പിന്‍ വോളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കൈകള്‍ പരസ്പരം ഷോളുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കൊച്ചി സ്വദേശികളാണെന്ന് മനസിലായത്. ഉച്ചയോടെ ബന്ധുക്കള്‍ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. 24കാരനായ സന്ദീപും 18കാരിയായ ലയനയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.
സന്ദീപ് മോഡലായി ജോലി ചെയ്യുകയായിരുന്നു. ലയന ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയും. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഈമാസം 12ന് തീയതി ബന്ധുക്കള്‍ ഹില്‍ പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 13-ാം തിയതി മുതലാണ് സന്ദീപിനെ കാണാതായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

പൂഞ്ഞാറുകാരുടെ സ്വന്തം പിസി . കയ്യിൽ ട്വെൽവ് ബോറും (Twelve bore) ചെക്കോസ്‌ലോവാക്യൻ പിസ്റ്റളുമായി കോട്ടയം എആർ ക്യാംപിൽ പിസി ഇന്ന് എത്തിയപ്പോൾ എല്ലാവരും ആദ്യം ഒന്നു അമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായി കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് പിസി എത്തിയത്. സ്വന്തം തോക്കുമായാണ് പിസി പരിപാടിക്കെത്തിയത്.

 

പരിപാടിയിൽ എത്തിയവർക്ക് പിസിയുടെ വക ഉഗ്രൻ ക്ലാസ്. എങ്ങനെ വെടിവയ്ക്കണം എന്നതിനെക്കുറിച്ചായിരുന്നു ക്ലാസെടുത്തത്. തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് അദ്ദേഹം പറഞ്ഞു. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും തമാശയോടെ പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്‍ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ട്. കോപം നിയന്ത്രിക്കാനായില്ലെങ്കിൽ തോക്ക് മൂലം വലിയ അപടകടങ്ങൾ ഉണ്ടാകുമെന്നും പി.സി.ജോർജ് മുന്നറിയിപ്പ് നൽകി.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ നടത്തുന്നയാളാണു ഷിജുവെന്നു പൊലീസ് അറിയിച്ചു.ഫെയ്സ് ബുക് വഴി പരിചയപ്പെട്ട യുവതിയുമായി അടുത്ത സൗഹൃദം കൂടിയ ഇയാൾ ഒരുദിവസം യുവതിയെ വർക്കല ബീച്ചിലേക്കു ക്ഷണിച്ചു.

അവിടെ വച്ചു യുവതി അറിയാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ എടുക്കുകയും പിന്നീട് യുവതിക്കു വാട്സാപ് സന്ദേശമായി ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ ഫെയ്സ് ബുക്കിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ ഇത്തരത്തിൽ നേരത്തെയും യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും എസ്ഐ തൻസീം അറിയിച്ചു. റിമാന്റ് ചെയ്തു.

 

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വിഭാവനം ചെയ്ത കിഫ്ബി പദ്ധതിക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അതെന്തോ പരിഹാസ്യമായ സംഗതിയാണെന്നാണ് തോന്നല്‍. എന്നാല്‍ കിഫ്ബി ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ജി. സുധാകരനെ ഉന്നം വെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് എന്ന കിഫ്ബിയിലൂടെ 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. അത്തരത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സായ കിഫ്ബി ഒരിക്കലും പരിഹാസത്തോടെ നോക്കിക്കാണേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത പദ്ധതിക്കെതിരെ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കാതെ പുറമേ നിന്നും
വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പോലും ബജറ്റില്‍ പണം നീക്കിവെക്കാനില്ല. 3,000 കോടി രൂപയെങ്കിലും നീക്കിവെക്കേണ്ട പൊതുമരാമത്ത് വകുപ്പിന് 129 കോടിയാണ് ആകെ ലഭിച്ചതെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.

വര്‍ഗ്ഗീസ് മാത്യു നെല്ലിക്കന്‍

എടത്വാ: ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം രചിക്കാന്‍ പുളിക്കത്ര തറവാട് ഒരുങ്ങുന്നു. ജല കായികമത്സര രംഗത്ത് അതുല്യമായ പേരും പെരുമയും സിദ്ധിച്ച് എടത്വാ പാണ്ടങ്കരി പുളിക്കത്ര തറവാടിന്റെ സ്വന്തം വെപ്പ് വളളമായ ‘ഷോട്ട് ‘ ജൂലൈ 27ന് നീരണിയുമ്പോള്‍ ഈ അംഗികാരം പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാകും.’ഷോട്ട് ‘ നീരണിയല്‍ ചടങ്ങിന് മുന്നോടിയായി ഉള്ള ക്രമrകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസില്‍ സ്വാഗത സംഘം രൂപീകരിച്ചു.

പാണ്ടങ്കേരി പുളിക്കത്ര തറവാട്ടില്‍ ബാബു പുളിക്കത്രയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് യോഗം ആരംഭിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ബേബി നാലുപറയില്‍, ജിനോ മണക്കളം, ശശികുട്ടി ജോര്‍ജ്, അല്‍ഫോണ്‍സ് ആന്റണി, കൃഷ്ണന്‍ മറ്റേക്കാട്, ബിജു മുളപ്പന്‍ച്ചേരി, സന്തോഷ് കോയില്‍മുക്ക്, റജി എം വര്‍ഗ്ഗീസ്, ബിനു ദാമോദരന്‍, അശോകന്‍ മങ്കോട്ടച്ചിറ, വിനോദ് ഐറിസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള ചെയര്‍മാന്‍ ആയി ഉള്ള 25 അംഗ സ്വാഗത സംഘ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു. വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്‍പി. 1952ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. എന്നാല്‍ സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരിക്കാന്‍ കേരള ജനത കിഴക്കിറ്റെ വെന്നീസ് ആയ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയ കൂട്ടത്തില്‍ പുളിക്കത്ര വള്ളവും ഉണ്ടായിരുന്നു. ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട്’ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു.പിന്നീട് ‘ഷോട്ട്’എന്ന ഓമനപ്പേരില്‍ പുളിക്കത്ര വള്ളം അറിയപെടുവാന്‍ തുടങ്ങി.

ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജനതയുടെ ആവേശവും ചെറുവള്ളങ്ങളുടെ ജല രാജാവും ആയ ‘ഷോട്ട്’ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്. 2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആശാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്.

തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു. 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍ എന്നുള്ളതും ഇതിനോടകം ഏറെ മാധ്യമ ശ്രദ്ധയായി കഴിഞ്ഞിരിക്കുന്നു. വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും.

നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണ നടക്കുന്ന പ്രധാന ജലോത്സവങ്ങളില്‍ ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് ഷോട്ട്.

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുംകുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു

പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ട ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തി. പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറു സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും ഒരു സുഡാനിയും ഉള്‍പ്പെടുന്നു.

ഹരിയാനയിലെ റോത്തക്കിലും ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ക്രൂരത. ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്. കേസന്വേഷണം പുരോഗമിക്കുന്നു. മേയ് ഒന്‍പതിന് ജോലിക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പൊലീസ് പറഞ്ഞു. തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഫൊറന്‍സിക് പരിശോധനയിലാണ് കുറഞ്ഞത് ഏഴു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തില്‍നിന്നും ലഹരി മരുന്നിന്റെ സാംപിളുകള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ബലമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ചതാകാമെന്നാണ് കരുതുന്നത്.

റോത്തക്കിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല, പിന്നീടാണ്, അടുത്ത ഗ്രാമത്തില്‍ നിന്നും യുവതിയെ കാണാനില്ലെന്ന പരാതി പരിശോധിച്ചത്. തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാള്‍ മകളെ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരവും പൊലീസിന് നല്‍കിയിട്ടുണ്ട്. വിവാഹാലോചനയുമായി ഇയാള്‍ എത്തിയപ്പോള്‍ അത് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഇത് മൂലം കണ്ണൂരില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. പ്രതികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹകായ കക്കംപാറ ചുരിക്കാട്ട് ബിജു കൊല്ലപ്പെടുന്നത്. ജോലിക്കുശേഷം മടങ്ങിയ ബിജുവിനെ കാറില്‍ പിന്നാലെയെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും മറ്റും ഗുരുതരമായി വെട്ടേറ്റ ബിജു പരിയാരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ ധന്‍രാജ് കൊല്ലപ്പെട്ട കേസിലെ 12-ാം പ്രതിയാണ് ബിജു.

കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്തായ രാജേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് സമാധാനശ്രമങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരുന്നു. ഈ യോഗത്തിനു ശേഷമുള്ള ആദ്യത്തെ കൊലപാതകമാണ് ഇന്നലെ പയ്യന്നൂരില്‍ നടന്നത്.

തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ കുഴിത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. പത്ത് വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. വേളാങ്കണ്ണിയ്ക്കു പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.

RECENT POSTS
Copyright © . All rights reserved