Latest News

യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ സഹോദരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ മോഹനന്റെ മകന്‍ അജീഷ് (28) കുത്തേറ്റു മരിച്ച കേസിലാണ് അജീഷിന്റെ സഹോദരി അഞ്ജു(24)വിനെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ജു വാടകയ്ക്കു താമസിയ്ക്കുന്ന പുള്ളിക്കണക്ക് പേരൂര്‍മുക്കിന് സമീപത്തെ അരുണോദയം വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ:

അജീഷുമായി അടുപ്പമുള്ള യുവതിക്കു വീടുപണിക്കായി മൂന്നര വര്‍ഷം മുന്‍പ് അഞ്ജു ഒന്നര ലക്ഷം രൂപ കടം കൊടുത്തിരുന്നു. പലതവണ ചോദിച്ചിട്ടും യുവതി പണം തിരികെ നല്‍കിയില്ല. വിദേശത്തു ജോലി ചെയ്യുന്ന പ്രശാന്ത് ഒരാഴ്ച മുന്‍പു നാട്ടിലെത്തിയപ്പോള്‍ പണം തിരികെ നല്‍കാത്തതിനെ ചൊല്ലി യുവതിയുമായി സംസാരമുണ്ടായി.

പ്രശാന്ത് നിരന്തരം ശല്യം ചെയ്യുന്നതായി യുവതി അജീഷിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാനായാണ് അജീഷ് കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെവച്ച് അജീഷും പ്രശാന്തുമായി വാക്കുതര്‍ക്കമുണ്ടായി. ഭീഷണി മുഴക്കി മടങ്ങിയ അജീഷ് സുഹൃത്തിന്റെ ബൈക്കില്‍ വീണ്ടുമെത്തുകയായിരുന്നു. അജീഷ് വരുന്നതു കണ്ടു ഭര്‍ത്താവിനെ മുറിക്കുള്ളിലാക്കി അഞ്ജു വാതിലില്‍ തടസ്സം നിന്നു. വടിവാളുമായി എത്തിയ അജീഷ് അഞ്ജുവിനെ മര്‍ദിച്ചു. ഇതിനിടെ ഭര്‍ത്താവ് വിദേശത്തു നിന്നു കൊണ്ടുവന്ന കറിക്കത്തി എടുത്ത് അഞ്ജു അജീഷിന്റെ പുറത്തു കുത്തുകയായിരുന്നു. കൊല്ലപ്പെട്ട അജീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.

കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. പുറത്ത് ആഴത്തില്‍ കുത്തേറ്റതാണു മരണ കാരണം. രാത്രിയില്‍തന്നെ അഞ്ജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജര്‍മനിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയ സന്തോഷത്തിലാണ് നടി പ്രിയങ്ക ചോപ്ര. ബെര്‍ലിനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക ബര്‍ലിനിലെത്തിയത്.

പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചാണ് മോദിയെ കണ്ടതിലുള്ള ആഹ്ലാദം പ്രിയങ്ക ആരാധകര്‍ക്കൊപ്പം പങ്കുവച്ചത്. തനിക്ക് വേണ്ടി അല്‍പം സമയം മാറ്റിവയ്ക്കാന്‍ തയ്യാറായ പ്രധാനമന്ത്രിയോട് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നന്ദി പറയുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രം വൈറലായതോടെ അഭിനന്ദനങ്ങള്‍ക്ക് മാത്രമല്ല, വിചിത്രമായ വിമര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. മോദിയെ കണ്ടതിനെ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ കളിയാക്കിയത് താരത്തിന്റെ വസ്ത്രധാരണത്തെയാണ്.

പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നും കാലെങ്കിലും മറയ്ക്കാന്‍ താരം ശ്രദ്ധിക്കണമായിരുന്നുവെന്നുമായിരുന്നു വിമര്‍ശം. ഉപദേശങ്ങളും വിമര്‍ശവും കടുത്തപ്പോള്‍ പ്രിയങ്ക മറ്റൊരു ചിത്രമിട്ടാണ് അതിനൊക്കെ മറുപടി നല്‍കിയത്. ബെര്‍ലിനിലെ ഒരു പാര്‍ട്ടിയില്‍ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ടതും മനോഹരവുമായ കാലുകള്‍ എന്നൊരു കുറിപ്പുമുണ്ട് ചിത്രത്തിന്.

 

തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കത്തിയും രക്തവുമൊക്കെയാണ് അവരെ തടവുകാരാക്കിയത് അങ്ങനെയുള്ള അവരെ കശാപ്പിന്റെ പേരില്‍ വീണ്ടും അത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് സെന്‍ട്രല്‍ ജയില്‍ വഴിയുള്ള ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. അതിനാല്‍ തന്നെ ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം. പശുവും കോഴിയും ആടുമടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയിലെ തടവുകാരുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മാംസത്തിനായി ഇവയെ കൊല്ലുന്നതിലൂടെ തടവുകാരുടെ മനസ്സില്‍ വീണ്ടും ക്രൂരമായ ചിന്താഗതി വളരാന്‍ സാധ്യതയുണ്ട്. അതിനാലാണ് താറാവ് ഫാമിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മുട്ടത്താറാവുകള്‍ മതിയെന്ന അഭിപ്രായം താന്‍ മുന്നോട്ട് വെച്ചതെന്നും ആണ്‍ താരാവുകളാണെങ്കില്‍ അവയേയും മാംസത്തിനായി കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനായാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പൊതുവേ മറ്റു ജയിലുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള ആള്‍ക്കാരുമായി തടവുകാര്‍ രഹസ്യബന്ധം നടത്തുന്നതായും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നതടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ഓരോന്നിയും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്. മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നതിനാല്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നും എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോയ്‌സ് സന്ദേശങ്ങളെ എന്‍ഡിടിവി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെ: ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.’
മറ്റൊരു വോയ്‌സ് സന്ദേശത്തില്‍ സമാധനപരമായ പ്രാര്‍ത്ഥനകളല്ല ജിഹാദാണ് ആവശ്യമെന്നും ഇസ്ലാമിനായി ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ആളാണ് അബ്ദുല്‍ റഷീദ്. കേരളത്തിലെ 21 പേരെ ഐഎസില്‍ ചേര്‍ത്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്

വര്‍ഷങ്ങള്‍ക്കു മുന്പ് മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം കണ്ടവരെല്ലാം ചിന്തിക്കുന്ന ഒരു ചോദ്യമുണ്ട്. ജയറാമിന് ആ പൂച്ചയെ അയച്ച കാമുകി ആരായിരിക്കും. ചിത്രത്തിന്റെ ആരംഭ ഭാഗത്തിലും ക്ലൈമാക്‌സിലുമാണ് ജയറാമിന് കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്. പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനഭാഗം വരെ ജയറാമിനും കൂട്ടര്‍ക്കും അതിന് സാധിക്കുന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.

ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമേ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്”.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്താന്‍ പോകുകയാണ്  ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്. എന്തായാലും ശ്രീജയയുടെ വാക്കുകള്‍ ആളുകളെ വീണ്ടും ബത്‌ലഹേമിലെ സമ്മര്‍ ഓര്‍മ്മിപ്പിക്കുകയാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും ശ്രീജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. വിവാഹശേഷം ശ്രീജയ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. മദന്‍ നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസ്സുകാരനാണ്. ഒരു മകള്‍ മൈഥിലി. നൃത്തിന്റെ തിരക്കുകള്‍ക്കൊപ്പം കുടുംബത്തിന്റെ തിരക്കും നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീജയ.

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു. തന്റെ കരിയര്‍ മാറ്റിമറിച്ച ആ ചിത്രത്തിനോട് മറ്റെന്തിനേക്കാളും സ്‌നേഹം അനുപമയ്ക്കുണ്ട്. ആ സ്‌നേഹത്തിന്റെ ഓര്‍മക്കായി സ്വന്തം വീടിന് ‘പ്രേമം’ എന്നാണ് അനുപമ പേര് നല്‍കിയത്. ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അനുപമ വെളിപ്പെടുത്തിയത്. വീടിന്റെ ചിത്രവും പങ്കുവച്ചു. സിനിമയുടെ ടൈറ്റില്‍ എഴുതിയ അതേ സ്‌റ്റൈലില്‍ ആണ് വീട്ടിലും ഈ പേര് എഴുതിയിരിക്കുന്നത്.

‘രണ്ട് വര്‍ഷം മുമ്പ്, ഇതേ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു…’പ്രേമം’….ഇപ്പോള്‍ എന്റെ വീടിന് ഒരു പേര് നോക്കിയപ്പോള്‍ ഇതിലും മനോഹരമായ മറ്റൊരു പേരില്ല. ഏറ്റവും മികച്ച തുടക്കം നല്‍കിയ എന്റെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് നന്ദി. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് താങ്കള്‍.

അന്‍വറിക്ക ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അദ്ദേഹത്തിനും നന്ദി. നിവിന്‍ ചേട്ടന്, മഡോണ, സായി പല്ലവി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.’അനുപമ പറഞ്ഞു.

സൗന്ദര്യവര്‍ധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ഉപഭോക്താവിന്റെ പരാതിയില്‍ പരസ്യത്തില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍, കമ്പനി അധികൃതര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു. നിഖില്‍ ജയിന്റെ പരാതിയില്‍ ഡല്‍ഹി ജില്ലാ ഉപഭോകൃത തര്‍ക്ക പരിഹാര കോടതിയാണ് സമന്‍സയച്ചത്.

ഇമാമി കമ്പനിയുടെ ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സം ക്രീമിനെതിരെയാണ് പരാതി. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തില്‍ അവകാശപ്പെടുന്നത് പോലെയുള്ള യഥാര്‍ത്ഥ ഫലം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തുടര്‍ന്നായിരുന്നു കോടതി സമന്‍സയച്ചത്. ജൂലൈ 27 നകം പരാതിയില്‍ മറുപടി സമര്‍പ്പിക്കാന്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ മരണവെപ്രാളം ഫോണിലൂടെ ആസ്വദിച്ച ഭാര്യയും കാമുകനും ഒടുവില്‍ പിടിയിലായി. പശ്ചിമബംഗാളിനെ ഞെട്ടിച്ച കൊലക്കേസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലേക്കാണ്.

കൊലപാതകക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ മനുവ മജൂംദാര്‍ എന്ന 28-കാരി, തനിക്കുനേരെ അസഭ്യവര്‍ഷമൊഴുക്കിയ ജനങ്ങള്‍ക്കു മുന്നില്‍ നിര്‍വികാരയായാണ് കാണപ്പെട്ടത്. 34-കാരനായ അനുപം സിന്‍ഹയുടെ കൊലപാതക കേസില്‍ ഇവര്‍ക്കൊപ്പം കാമുകനും ഒന്നാം പ്രതിയുമായ അജിത് റോയ് എന്ന 26-കാരനെയും പോലീസ് കോടതിയില്‍ എത്തിച്ചിരുന്നു.

കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശ് സ്വദേശി അനുപമിന്റെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് മനുവയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കോടതിയില്‍ ഹാജരാക്കി. മനുവയും അജിത്തും തമ്മിലുള്ള ബന്ധം അനുപം അറിയുകയും പിന്നീട് ഇതിന്റെ പേരില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. അവളെ വിവാഹം ചെയ്തത് തെറ്റായ തീരുമാനമായിപ്പോയി എന്ന് പലപ്പോഴും അനുപം പറഞ്ഞിരുന്നതായി സുഹൃത്തായ അഭിഷേക് ചാറ്റര്‍ജിയും പറയുന്നു. ബാരാസാത് മുനിസിപ്പാലിറ്റിയിലെ താത്ക്കാലിക
ജീവനക്കാരിയായ മനുവയും അജിത്തും കോളേജ് കാലംമുതല്‍ പരിചയക്കാരായിരുന്നു.

ട്രാവല്‍ ഏജന്‍സിയിലെ മാനേജറായിരുന്ന അനുപവുമായി ഒരു വര്‍ഷം മുമ്പാണ് മനുവയുടെ വിവാഹം നടന്നത്. മെയ് മൂന്ന്, 2017ന് അനുപമിന്റെ വസതിയില്‍ വെച്ചുതന്നെയായിരുന്നു അജിത് കൊല നടത്തിയത്. ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഞെരമ്പുകള്‍ മുറിച്ച് കൊന്നു. മരണവെപ്രാളം ഫോണിലൂടെ മനുവയെ കേള്‍പ്പിക്കാനും അയാള്‍ മറന്നില്ല.

അപാര്‍ട്ട്‌മെന്റ് കഴുകിവൃത്തിയാക്കിയ ശേഷം ഗംഗാനദിയില്‍ കുളിച്ച അജിത്, ചോരപുരണ്ട വസ്ത്രങ്ങളും അനുപമിന്റെ മൊബൈല്‍ഫോണും ഒഴുക്കിക്കളഞ്ഞു. മൃതദേഹത്തിന് സമീപം സ്വര്‍ണമോതിരം കണ്ടതാണ് പോലീസില്‍ സംശയം ഉണര്‍ത്തിയത്.  ആദ്യ വിവാഹവാര്‍ഷികത്തിന് മനുവ അനുപമിന് വാങ്ങിക്കൊടുത്ത മോതിരമായിരുന്നു അത്. ആ മോതിരം അനുപമിന്റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല എന്ന് ചോദ്യം ചെയ്യലില്‍ അജിത് പ്രതികരിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് അഭിവാദ്യങ്ങളുമായി ഹിന്ദി ഗാനം പുറത്ത്. ജൂണ്‍ എട്ടിന് നടക്കുന്ന ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

തെരേസ കി സാഥ് (തെരേസയ്ക്ക് ഒപ്പം) എന്ന പേരോടെ പുറത്തെത്തിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 1.6 ദശലക്ഷം ഇന്ത്യന്‍ വംശജരാണ് ബ്രിട്ടനില്‍ താമസിക്കുന്നത്.

കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇന്‍ഡ്യയാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സാരി ധരിച്ച് അമ്പലം സന്ദര്‍ശിക്കുന്ന തെരേസയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതേ ദൃശ്യങ്ങളും വീഡിയോയില്‍  ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തെരേസയുടെ ചിത്രങ്ങളും 2.25 ദൈര്‍ഘ്യമുള്ള പാട്ടില്‍ കാണാം. സ്ഥിരതയുള്ള സര്‍ക്കാരിനു വേണ്ടിയും സാമ്പത്തിക രംഗത്തെ കുതിപ്പിനു വേണ്ടിയും തെരേസയെ തിരഞ്ഞെടുക്കാനും ഗാനം ആവശ്യപ്പെടുന്നുമുണ്ട്.

പ്രേമിച്ചില്ലെങ്കില്‍ ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുകളില്‍ കയറി; കാല്‍ വഴുതിയ എഞ്ചിനീയര്‍ അഞ്ചാം നിലയില്‍ നിന്നും വീണു മരിച്ചു…!

ഹൈദരാബാദ്: യുവതിയുടെ പ്രണയസമ്മതം വാങ്ങാനായി കെട്ടിടത്തിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ യുവ എഞ്ചിനീയര്‍ അഞ്ചു നിലയുള്ള ബില്‍ഡിംഗിന് മുകളില്‍ നിന്നും കാല്‍ വഴുതി വീണു മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മിയാപൂരില്‍ നടന്ന സംഭവത്തില്‍ 27 കാരനും വാറങ്കല്‍ സ്വദേശിയുമായ ജി ജഗദീഷാണ് മരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ക്ക് സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായി ജോലി കിട്ടിയത്.

കുകട്പള്ളിയിലെ അഡ്ഡഗുട്ട സൊസൈറ്റിയില്‍ താമസിക്കുന്ന ജഗദീഷിന് മിയാപൂരിലെ ജനപ്രിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായ 24 കാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നെങ്കിലും പെണ്‍കുട്ടി അനുകൂലമായി ഇതുവരെ പ്രതികരിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ ഹൃദയം സ്വന്തമാക്കാന്‍ വേണ്ടി പിന്നാലെ കൂടിയ ജഗദീഷ് പല കാര്യവും പറഞ്ഞ് ഭീഷണിപ്പെടുത്തുക പതിവായിരുന്നെങ്കിലൂം പെണ്‍കുട്ടി ഗൗനിച്ചിരുന്നില്ല.

പ്രണയിക്കാന്‍ യുവതിയെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്ന ജഗദീഷ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചേരുകയും പെണ്‍കുട്ടി അഞ്ചാനിലയുടെ മുകളിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

തുടര്‍ന്ന് അവിടെയെത്തുകയും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ലെങ്കില്‍ ചാടി മരിക്കുമെന്ന് ഭീഷണി മുഴക്കുകയും പിന്നീട് പാരപ്പെറ്റില്‍ പിടിച്ചുകൊണ്ടു നിന്ന ഇയാള്‍ തൂങ്ങിയാടാനും തുടങ്ങി. ഭയന്നുപോയ യുവതിയും കൂട്ടുകാരും വാച്ച്മാനെ വിളിക്കുകയും അയാള്‍ ഓടിയെത്തി അരികില്‍ എത്തിയതും ജഗദീഷ് വഴുതി താഴെ വീണു. വീഴ്ചയുടെ ആഘാതത്തില്‍ അപ്പോള്‍ തന്നെ യുവാവ് മരിക്കുകയും ചെയ്തു.

Copyright © . All rights reserved