Latest News

ബൈക്ക് ഓടിക്കരുത്,നീ വീഴും.കൈയ്യും കാലും ഓടിയും,നിന്നെ ആരും വിവാഹം കഴിക്കില്ല. എന്നാല്‍ ഇതൊന്നും ഞാന്‍ ചെവിക്കൊള്ളില്ല-

  • ”എന്ത് കൊണ്ട് ഞാന്‍ ബൈക്കോടിക്കല്‍ നിര്‍ത്തണം.?,അത് എന്റെ ജീനില്‍ ഉള്ളതാണ്. ബൈക്കില്‍ പാറിപ്പറക്കുമ്പോള്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഞാന്‍ ആകാശത്ത് പറക്കുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു. അവര്‍ പറയുന്നു

Image result for Jagruti Hogale, 35, a resident of Bandra came under the tyres of a truck

35-കാരിയായ ജാഗൃതി ഹോഗ്‌ലെ തന്റെ പ്രൊമോഷണല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിധി അവര്‍ക്ക് കാത്ത് വെച്ചിരുന്നത് മറ്റൊന്ന്. മുംബൈക്കാരിയായ ഈ യുവതി അവരുടെ ബൈക്ക് റൈഡിങ് ക്ലബ്ബായ ബിക്കേര്‍ണിയിലെ മറ്റ് രണ്ട് അംഗങ്ങളുമായി റൈഡിങ്ങിന് പോയതായിരുന്നു. ഒരു ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ റോഡിലെ ഗര്‍ത്തത്തില്‍ വീഴുകയും പിറകെ വന്ന ട്രക്ക് ഇവരുടെയും ബൈക്കിന്റെയും മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം തന്നെ യുവതി മരിച്ചു. ഇന്നലെ അതിരാവിലെയോടെയാണ് ജാഗൃതിയും രണ്ട് കൂട്ടുകാരും ജൗഹര്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചത്.

Image result for Jagruti Hogale, 35, a resident of Bandra came under the tyres of a truck

മൂന്നുപേരും ദഹാനു-ജൗഹര്‍ പാതയില്‍ എത്തിയപ്പോഴേക്കും ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനെക്കുറിച്ച് ഒരു ബെറ്റ് വയ്ക്കുകയും ജാഗൃതി അമിതവേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത അപകടത്തില്‍ പെടുകയുമായിരുന്നു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച് ലോറിയുടെ ടയറുകള്‍ ഇവരുടെ തലയില്‍ കയറിയിറങ്ങുകയായിരുന്നു. ഇവര്‍ കാസ വില്ലേജിലെ അടുത്തുള്ള ഒരു ലോക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭര്‍ത്താവും ഏഴ് വയസ്സുള്ള ഒരു മകനും അടങ്ങിയതാണ് കൊല്ലപ്പെട്ട ജാഗൃതിയുടെ കുടുംബം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപെന്നും അല്ലെങ്കിൽ ശ്രീകുമാർ, സംയുക്താ വർമ, ഗീതു മോഹൻദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെയെന്നും ലിബർട്ടി ബഷീർ.  ഇതിലും വലിയ ക്വട്ടേഷൻ നടത്താൻ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും എന്നും ലിബർട്ടി ബഷീർ പറഞ്ഞു.

അങ്കമാലി കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 4 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.

1.ദിലീപ് പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വദീനിക്കാന്‍ സാധ്യതയുണ്ട്

2. കേസില്‍ ബലാത്സംഗം അടക്കമുള്ള ഗൗരവമായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു ഈ സമയത്ത് പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ല

3. മൂന്ന് കെട്ടുകളായുള്ള പോലീസിന്‍റെ കേസ് ഡയറി വിശദമായി പരിശോധിച്ചതില്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതിക്ക് ബോധ്യമായി

4. ഫോണ്‍വിളികള്‍, ടവര്‍ലോക്കേഷന്‍, സാക്ഷിമൊഴികള്‍ എന്നിവ ദിലീപിന് എതിരാണ്.

നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇത് പ്രകാരം ദിലീപ് ആലുവ സബ് ജയിലില്‍ തുടരും. റിമാന്‍റിലായതിന്‍റെ പത്താം നാളാണ് ദിലീപിന്‍റെ  ജാമ്യഹര്‍ജിയിയിലെ വിധി.

സിനിമയിൽ പ്രൊഡക്ഷൻ എസ്‌സിക്യൂട്ടീവ് ആയി ജോലിനോക്കുന്ന ഒറ്റപ്പാലം സ്വദേശി കിരൺ കുമാർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കിരൺ  2008 മുതൽ മൈഥിലിയുമായി പ്രണയത്തിൽ ആയിരുന്നു തുടർന്ന് ഇയാൾ വിവാഹിതനാണ് എന്ന് മൈഥിലി മനസിലാക്കിയതിനെത്തുടർന്ന് ഈ ബന്ധം വഷളാകുകയായിരുന്നു. പ്രണയത്തിലായിരുന്ന സമയത്തു എടുത്ത ചിത്രങ്ങൾ ബന്ധം വഷളായതിനെ തുടർന്ന്  കാട്ടി  തുടർച്ചയായി കിരൺ കുമാർ  മൈഥിലിയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. തുടർന്ന് 75 ലക്ഷത്തോളം രൂപ ആവിശ്യപ്പെട്ടു തന്നില്ലെങ്കിൽ ചിത്രം പരസ്യപ്പെടുത്തു എന്ന ഭിഷണിയും മുഴക്കി

ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നടി നൽകിയ പരാതിയെ  തുടർന്നാണ് അറസ്റ്റ്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്  കേസ് എടുത്തിരിക്കുന്നത്. ഇതിനു പിന്നിൽ കൂടുതൽ പേര് ഉണ്ട് എന്നാണ് നടി മൊഴി  നൽകിയിരിക്കുന്നത്

പ്രമുഖ നടിയുടെ കേസും പിന്നാലെ ദിലീപിന്റെ അറസ്റ്റിലും മുങ്ങി നിന്ന മലയാള സിനിമയില്‍ ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കാമുകന് ഒപ്പം കിടപ്പറയില്‍ കിടക്കുന്ന അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ആണ് ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.

പാലേരിമാണിക്കം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ നടിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ‘മാറ്റിനി’ എന്ന ചിത്രത്തിലെ ‘അയലത്തെ വീട്ടിലെ ‘എന്നു തുടങ്ങുന്ന ഐറ്റം ഗാനരംഗമായിരുന്നു.

പ്രേക്ഷകര്‍ ഇരുംകൈ നീട്ടി സ്വീകരിച്ച ഈ ഗാനം നടിയുടെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി നടി നല്‍കുന്നത്.

നല്ല സിനിമ എന്നു തനിക്ക് തോന്നിയാല്‍ അഭിനയിക്കും. ഇതിനിടെ തമിഴ് സിനിമയില്‍ നിന്നും ക്ഷണം എത്തിയെങ്കിലും താരം ഒഴിഞ്ഞുമാറി. പിന്നീട് സംവിധായകന്‍ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചിട്ടത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. മുള്ളും മലരും എന്ന പുതിയ ചിത്രത്തിലേക്കായിരുന്നു ക്ഷണം. കഥ പോലും നോക്കാതെ ഡേറ്റ് നല്‍കാന്‍ നടിമാര്‍ തയാറാകുമ്പോഴാണ് നടി ഇവിടെ വ്യത്യസ്തയാകുന്നത്.

പ്രിയനന്ദന്റെ പാതിരാ കാലം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി ഇപ്പോള്‍. ജഹനാരയെന്ന കഥാപാത്രമായാണ് നടി ഇതില്‍ അഭിനയിക്കുന്നത്. അവകാശസമരങ്ങളുമായി ബന്ധപ്പെട്ട് കാണാതാകുന്ന അച്ഛനെ തിരയുന്ന മകളുടെ യാത്രയാണ് ഈ സിനിമയെന്ന താരം പറയുന്നു.

ഇതിനു പുറമേ സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹ സംവിധായികയായി പ്രവര്‍ത്തിച്ചതെന്നും നടി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് നടിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.

അതോടെ വിവാദങ്ങളില്‍ നിന്നകന്ന നടി ഏറെക്കാലം നല്ല സിനിമയുടെ ഭാഗമായി മാറുകയായിരുന്നു. അങ്ങനെയായിരുന്നു ടി.വി ചന്ദ്രന്റെ മോഹവലയത്തില്‍ ഉള്‍പ്പടെ നടി അഭിനയിക്കുന്നതും.

ഭര്‍ത്താവിന്റെ അറവ് ശാലയ്ക്കകത്ത് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദീന്റെ ഭാര്യ റഹീന ( 30 ) യാണ് മരിച്ചത്. മാംസ വ്യാപാരിയായ നിസാമുദീന്റെ അഞ്ചുപുരയിലുള്ള അറവുശാലയ്ക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം നിസാമുദീനെ കാണാതായിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നിസാമുദീന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ജോലിക്കായി കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതത്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളേജിൽ നിന്നും അതുൽ ശ്രീവയെ പുറത്താക്കിയിരുന്നു.

കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി.

വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നകേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവയെന്നും പോലീസ് പറയുന്നു. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

തന്റെ നര്‍മസംഭാഷണം കൊണ്ട് ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ള വ്യക്തിയായിരുന്നു ഉഴവൂര്‍ വിജയന്‍. സ്വതേ ചിരികുറവായ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഉഴവൂര്‍ വിജയന്‍ സ്റ്റേജിലെത്തിയാല്‍ ഒന്ന് കാതുകൂര്‍പ്പിച്ചിരിക്കും. ചിലപ്പൊള്‍ അപ്രതീക്ഷിതമായി പൊട്ടിച്ചിരിച്ചെന്നിരിക്കും. പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം ഓരോ വാക്കിലും ചിരിയുടെ വെടിമരുന്ന് നിറയ്ക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്ക് രാഷ്ട്രീയ എതിരാളികള്‍ പോലും തലകുലുക്കി സമ്മതിക്കും. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ഥാനാര്‍ഥിയേക്കാലും തിരക്ക് വിജയനായിരുന്നു. ഉഴവൂര്‍ വിജയനെ പ്രസംഗത്തിനായി കിട്ടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചു. അവരെയൊന്നും നിരാശനാക്കാതെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വിജയന്‍ ഓടിയെത്തിയെത്തും. നര്‍മം കലര്‍ത്തി സംസാരിക്കുന്നതിനാല്‍ വിജയന്റെ പ്രസംഗത്തിന് ആരാധകരേറെയായിരുന്നു. ഇ.കെ.നായനാര്‍ക്കും, ലോനപ്പന്‍ നമ്പാടനും ടി.കെ. ഹംസയ്ക്കും ശേഷം നാടന്‍ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമോ എന്ന് സംശയം. അലക്കിത്തേച്ച ഖദറിട്ട് അതിനേക്കാള്‍ അലക്കിതേച്ച വാക്കുകള്‍ മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാലത്താണ് ഉഴവൂര്‍ നര്‍മവും ചിന്തയും സമാസമം കലര്‍ത്തി രാഷ്ട്രീയ എതിരാളികളുടെ മര്‍മത്തടിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏത് വേദിലിയായാലും ഉഴവൂരിനായി ഒരു കസേര എപ്പോഴും മുന്‍നിരയില്‍ റെഡിയായിരുന്നു.   എന്‍സിപി സംഘടിപ്പിച്ച ‘ഉണര്‍ത്തുയാത്രയില്‍’ കാസര്‍ഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂര്‍ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ‘ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിര്‍ത്തും സംസാരിക്കുമ്പോള്‍ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂര്‍ വിജയന്‍ അന്ന് നര്‍മരൂപത്തില്‍ നല്‍കിയ മറുപടി.

മുന്‍ ദൂരദര്‍ശന്‍ അവതാരക കാഞ്ചന്‍ നാഥ്(58) പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് മരിച്ചു. മുംബൈയിലെ ചെമ്പൂരില്‍ വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം.
നിലവില്‍ യോഗ അധ്യാപിക കൂടിയാണ് ഇവര്‍. പ്രഭാത സവാരി നടത്തുന്നതിനിടെ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുകയായിരുന്ന തെങ്ങ് പൊടുന്നനെ ദേഹത്ത് വീഴുകയായിരുന്നു.
സമീപത്തെ കടകളില്‍ നില്‍ക്കുകയായിരുന്നവര്‍ തെങ്ങിനടിയില്‍ അകപ്പെട്ട ഇവരെ വലിച്ചെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.. സമീപത്തെ കടയിലെ സിസിടിവി കാമറയില്‍ തെങ്ങ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ബിര്‍ഹാന്‍ മുബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഈ ദാരുണ സംഭവത്തിന് ഇടവരുത്തിയതെന്ന് കാഞ്ചന്‍നാഥിന്റെ ഭര്‍ത്താവ് രജത് നാഥ് ആരോപിക്കുന്നു. തെങ്ങ് മുറിച്ചു നീക്കാന്‍ കോര്‍പ്പറേഷന്റെ അനുമതി തേടിയിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved