കീത്തിലി. ലീഡ്‌സ് രൂപത സെന്റ് മേരീസ് സീറോ മലബാര്‍ ചാപ്ലിന്‍സിയുടെ ഫീദെസ് ഫെസ്റ്റിന് കീത്തിലിയില്‍ തിരശ്ശീല ഉയര്‍ന്നു. ഫീദെസ് ഫെസ്റ്റിന് ലാറ്റിന്‍ ഭാഷയില്‍
‘ബൈബിള്‍ കലോത്സവം” എന്നാണര്‍ത്ഥം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിനു ശേഷം നവംബര്‍ 4ന് രൂപതയില്‍ അദ്യമായി നടക്കുന്ന രൂപതാ ബൈബിള്‍ കലോത്സവത്തിന് മുന്നോടിയായി ഇടവക തലത്തിലും ചാപ്ലിന്‍സി തലത്തിലും നടക്കുന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് ലീഡ്‌സ്
രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ ബൈബിള്‍ കലോത്സവം നടന്നു വന്നിരുന്നു. ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ 260തില്‍പ്പരം കുട്ടികളും 34 അദ്ധ്യാപകരും അടങ്ങുന്ന വിശ്വാസ പരിശീലനമാണ് ലീഡ്‌സ് ചാപ്ലിന്‍സിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും മത്സരങ്ങളുടെ ഭാഗമാകുന്നു എന്നത് ലീഡ്‌സിലെ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
സെന്റ്. അല്‍ഫോന്‍സാ കമ്മ്യൂണിറ്റി കീത്തിലി ആതിഥേയത്വം വഹിക്കുന്ന ഫീദെസ് ഫെസ്റ്റ് കീത്തിലി ഹോളി ഫാമിലി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് ലീഡ്‌സ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലില്‍ ഫീദെസ് ഫെസ്റ്റിന് ഭദ്രദീപം തെളിയിച്ചു. ചാപ്ലിന്‍സിയുടെ കീഴിലുള്ള 6 കമ്മൂണിറ്റികളില്‍ നിന്നുമായുള്ള മത്സരാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് തന്നെ
രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. നാല് സ്റ്റേജുകളിലായി പതിനെട്ട് ഇനങ്ങളില്‍ മുന്നൂറില്‍പ്പരം പേര്‍ തങ്ങളുടെ കഴിവ് തെളിയ്ക്കും. രൂപതാ ബൈബിള്‍ കലാത്സവത്തിന്റെ അതേ പറ്റേണിലാണ് ഫീദെസ് ഫെസ്റ്റ് നടക്കുന്നത്. ഒന്നു മുതല്‍ ആറ് വരെ സെക്ക്ഷനായി തിരിച്ച് 6 വ്യത്യസ്ത പ്രായപരിധിയില്‍ സഭാ വിശ്വാസത്തിലുള്ള എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് മത്സരം നടക്കുന്നത്. ഫീദെസ് ഫെസ്റ്റിന്റെ വിജയികള്‍ക്ക് ഒക്ടോബറില്‍ നടക്കുന്ന ലീഡ്‌സ് രൂപത സീറോ മലബാര്‍ ഇടവക വാര്‍ഷീകാഘോഷത്തില്‍ സമ്മാനങ്ങള്‍ നല്‍കും. മതാദ്ധ്യാപകരും കൈക്കാരന്മാരും കമ്മിറ്റക്കാരും മാതൃദീപ്തിയും യൂത്ത് വിംഗും സംയുക്തമായിട്ടാണ് ഫീദെസ് ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.
നാല് സ്റ്റേജുകളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സംപൂര്‍ണ്ണ ബൈബിളിലെ കഥാപാത്രങ്ങളായി ലീഡ്‌സിലെ കുട്ടികള്‍ മാറുന്ന കാഴ്ചയാണിപ്പോള്‍..
The Holy Family Catholic School.
Spring Gardens Ln
Keighley
BD20 6LH
ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു.സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെ ആണ് സംഭവം .
കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.പുലര്‍ച്ചെ നാലരയോടെ കൊല്‍ക്കത്തയിലെ റാഷ്ബെഹാരി റോഡില്‍ വെച്ചാണ് അപകടം. ഡീവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള കടയില്‍ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയില്‍ എത്തിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്നവരുടെ വാഹനങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അപകടത്തിൽപ്പെട്ടു. സേലത്തുണ്ടായ അപകടത്തിൽ പ്രധാന പ്രതി കനകരാജ് മരിച്ചു. പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തിൽ മറ്റൊരു പ്രതി സയന് ഗുരുതര പരുക്കേറ്റു. സയന്‍റെ ഭാര്യയും മകളും അപകടത്തില്‍ കൊല്ലപ്പെട്ടു
രാവിലെ എട്ടരയ്ക്ക് സേലം തലൈവാസലിൽ ഉണ്ടായ അപകടത്തില്‍ മുഖ്യപ്രതി കനകരാജാണ് മരിച്ചത്. ഇരുചക്രവാഹത്തില്‍ ബന്ധുവീട്ടിലേക്ക് പോകവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ കോയമ്പത്തൂരിൽ താമസിക്കുന്ന കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയില്‍വെച്ച് അപകടത്തില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് സയന്‍റെ ഭാര്യ വിനുപ്രിയ മകൾ അഞ്ചുവയസുകാരി നീതു എന്നിവർ മരിക്കുകയും സയന് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.. വിനുപ്രിയ, നീതു എന്നിവര്‍ അപകടത്തിനു മുന്‍പേ മരിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്ന് സംശയം. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി.
കഴിഞ്ഞ 24നാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ ഒാംബഹാദൂർ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസിലെ പ്രധാനപ്രതികള്‍ ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജും സയനുമാണെന്ന് തെളിഞ്ഞത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയായിരുന്നു അപകടങ്ങൾ.
സൗദിയിലെ ഹായിലിൽ ഗാർഹിക ജോലി ചെയ്തിരുന്ന മലയാളി യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു . വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയുമായിരുന്ന പള്ളിക്കുന്ന് സ്വദേശിനി സിസിലി തോമസാ (48)ണ് ദുരൂഹ സായാഹചര്യത്തില്‍ മരിച്ചത്. വയനാട്ടിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസി മുഖേന നഴ്‌സറി അധ്യാപികയുടെ ജോലിക്കായി ജനുവരി ആറിന് സൗദിയിൽ എത്തിയ സിസിലിക്ക് ലഭിച്ചത് വീട്ടു ജോലിയായിരുന്നു. 2500 റിയാൽ (40,000 രൂപ) ശമ്പളമായിരുന്നു ഏജൻസി വാഗ്‌ദാനം ചെയ്‌തത് . എന്നാല്‍ പറഞ്ഞ ശമ്പളം ലഭിച്ചില്ലെന്ന് മാത്രമല്ല മതിയായ ഭക്ഷണം പോലും ലഭിക്കാതെ കഠിനമായ ജോലിയാണ് ചെയ്യേണ്ടി വന്നതെന്നാണ് വിവരം .
തുടരാൻ പ്രയാസമാണെന്നും സ്‌പോൺസറായ സൗദി വനിത മർദ്ദിക്കുന്നതായും സിസിലി വീട്ടുകാരെ അറിയിച്ചിരുന്നു. സിസിലിയെ തിരികെ നാട്ടിലെത്തിക്കാൻ ഏജന്റുമായി വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു.നിലവില്‍ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് ജോലി ശരിപ്പെടുത്താം എന്നായിരുന്നു ഇവരുടെ മറുപടി. ഒടുവില്‍ ബുറൈദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ നാട്ടിലുള്ള സിസിലിയുടെ സഹോദരനുമായി ബന്ധപ്പെട്ട് എംബസിയിൽ പരാതി നൽകിയിരുന്നു . ഇതിനിടയിലാണ് സിസിലി മരണപ്പെടുന്നത്. സ്‌പോൺസർ സിസിലിയെ ജോലിക്കായി മറ്റൊരു വീട്ടിലേക്ക് അയച്ചിരുന്നുവെന്നും അതിനുശേഷം മനോവിഭ്രാന്തി കാണിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
മരണ കാരണം അറിയണമെന്നാവശ്യപ്പെട്ട് സിസിലിയുടെ സഹോദരൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ തൊഴിലുടമ നല്‍കാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും വിട്ടു കിട്ടുന്നതിന് തടസ്സം നേരിടുന്നതായാണ് വിവരം. കമ്പളക്കാട് പള്ളിമുക്ക് മാവുങ്കല്‍ പരേതനായ മൈക്കിളിന്റെയും എമിലിയുടെയും മകളാണ് മരിച്ച സിസിലി . ഭർത്താവ് : തോമസ്,മകൾ:ലിയ ജ്യോത്സന . നിര്‍ധന കുടുബാംഗമായിരുന്ന ഇവര്‍ 2005 മുതല്‍ പത്ത് വര്‍ഷത്തോളം കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്നു . ഹായിൽ കിങ് ഖാലിദ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്‍റെ വളര്‍ച്ചാനിരക്ക് വിശകലനം പ്രകാരം 2022 ആവുമ്പോഴേക്കും ജര്‍മനിയെ കടത്തിവെട്ടിക്കൊണ്ട് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ് ശക്തി ആവും. ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ നിന്നും ബ്രിട്ടനെ പുറംതള്ളുകയും ചെയ്യും. ഐ എം എഫിന്‍റെ പ്രവചനം വളരെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എങ്കിലും അതിലേക്കുള്ള യാത്ര അത്ര സുഗമവുമല്ല.
ഇതിനായി ഇന്ത്യയ്ക്ക് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവരേണ്ടി വരും. നികുതി വ്യവസ്ഥയെ നവീകരിക്കുക, കുറഞ്ഞ ഉത്പാദന ക്ഷമതയെ ഉത്തേജിപ്പിക്കുക, തൊഴില്‍ സാധ്യതകളില്‍ ഗണ്യമായി വര്‍ദ്ധനവു വരുത്തുക, കോര്‍പ്പറേറ്റ് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍ തരണം ചെയ്യുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി ത്വരിതപ്പെടുത്തേണ്ടതായുണ്ട്.
രാജ്യത്തിന്‍റെ 86 ശതമാനത്തേയും പ്രതികൂലമായി ബാധിച്ച നോട്ടു നിരോധനത്തില്‍ നിന്നും ഇന്ത്യ ഇനിയും കരകയറിയിട്ടില്ല. ഇതിനുപുറമേ രാജ്യത്തെയൊട്ടാകെ ചരക്കു സേവന നികുതിയിലൂടെ ഒരു കുട കീഴില്‍ കൊണ്ടുവരിക എന്ന തീരുമാനത്തിലും അപ്രതീക്ഷിത കാലതാമസം നേരിടേണ്ടിവരുന്നു. ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുത്തും എന്നു പറഞ്ഞ ചരക്കു സേവന നികുതി ഇന്നും എവിടേയും എത്താതെ നില്‍കുകയാണ്. ബില്‍ പ്രാബല്യത്തില്‍ വരുന്ന ദിവസത്തെ കുറച്ചുകൂടെ തള്ളി, ജൂലൈ ഒന്ന് എന്ന പുതിയ സമയപരിധി തീരുമാനിച്ചുവച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍.
ചരക്കുസേവന നികുതി ധീര്‍ഘകാലത്തേക്ക് രാജ്യത്തിനു ഗുണകരം ആവുമോ ഇല്ലയോ എന്നുള്ള സംശയം നിലനില്‍ക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരെ കൂടുതല്‍ അലട്ടുന്ന മറ്റൊരു പ്രശ്നം ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയും പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ ആരോഗ്യസ്ഥിതിയുമാണ്. ആഗോള ക്രെഡിറ്റ് ഏജന്‍സികള്‍ക്ക് ഇവ രണ്ടിനേയും കുറിച്ച് ഒട്ടും നല്ല അഭിപ്രായമല്ല ഉള്ളത്.
മോശമായ വായ്പാസംവിധാനങ്ങള്‍ ആണു മറ്റൊരു തിരിച്ചടി. ഇതിനുപുറമേ വിവിധ കമ്പനികള്‍ക്കായി കൊടുത്ത വായ്പ്പകള്‍ കിട്ടാകടമായി തീരുന്നു. ഇത്തരത്തിലുള്ള കിട്ടാകടങ്ങളുടെ കാര്യത്തില്‍ 16.6 ശതമാനത്തിന്‍റെ വളര്‍ച്ച സംഭവിച്ചു എന്നാണ് സര്‍ക്കാര്‍ രേഖകള്‍ കാണിക്കുന്നത്. ഇതിന്‍റെ ഫലമായി വായ്പാസംവിധാനത്തിന്‍ലെ വളര്‍ച്ച സര്‍വ്വകാലത്തേയും ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഉള്ളത്. ഇതു തരണം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍ വിദേശ നിക്ഷപങ്ങളെ ആകര്‍ഷിക്കേണ്ടതായും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതായും വരും.
നിക്ഷേപത്തിനു പുറമേ തൊഴില്‍ ഉൽപാദനക്ഷമത വളരെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഇതും നമ്മുടെ സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിയുടെ തൊഴില്‍ ഉത്പാദനക്ഷമത എന്നത് 2010ല്‍ ഉണ്ടായിരുന്ന പത്ത് ശതമാനത്തില്‍ നിന്നും 2016 ആവുമ്പോഴേക്ക് 4.8 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും ഐ എം എഫ് പ്രവചിക്കുന്നപോലെ 2022 ആവുമ്പോഴേക്കും ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്ശക്തി ആവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ മൊത്തം ഗാർഹിക ഉൽപാദന നിരക്കു നോക്കിയാല്‍ പ്രതിവര്‍ഷമുള്ള 9.9 ശതമാനത്തിന്‍റെ വളര്‍ച്ചാനിരക്കു തന്നെ മതിയാകും അതിന്.
അങ്ങനെയാണ് എങ്കില്‍, സ്വാതന്ത്ര്യത്തിന്‍റെ ഏഴു ദശാബ്ദങ്ങള്‍ക്ക് അപ്പുറം ഇന്ത്യ തങ്ങളുടെ മുന്‍ കൊളോണിയല്‍ അധിപന്‍മാരെ കടത്തിവെട്ടുമായിരിക്കും.
ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് കാവല്‍ഭടനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുന്ന പ്രധാനപ്രതി സേലത്ത് അപകടത്തില്‍ മരിച്ചതായും രണ്ടാം പ്രതി സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ച് ഭാര്യയും മകളും മരിച്ചതായും റിപ്പോര്‍ട്ട്.
ഒന്നാം പ്രതി കനകരാജ് സേലത്ത് വെച്ച് അപകടത്തില്‍ പെട്ടപ്പോള്‍ രണ്ടാം പ്രതി കെ വി സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയിലാണ് അപകടത്തില്‍ പെട്ടത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും അപകടം സംഭവിച്ചത് ദുരൂഹതയാണ്. പാലക്കാട് കണ്ണാടി ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ 5.50 നായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയില്‍ ഇടിച്ചത്. തുടര്‍ന്ന് സയന്റെ ഭാര്യ വിനുപ്രിയ (30) മകള്‍ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്‌റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഉപയോഗിച്ചതാണെന്ന് പോലീസിന് സംശയമുണ്ട്. വിനുപ്രിയയുടെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇത് ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്.നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ ലോറിയില്‍ കാര്‍ വളഞ്ഞ് ഇടിക്കുകയായിരുന്നു എന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സയനെ സാരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇയാളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതിനിടയില്‍ കനകരാജിന്റെ മരണം അപകടമല്ല ഏറ്റുമുട്ടലിലാണെന്നും സംശയം ഉയരുന്നുണ്ട്. ജയലളിതയുടെ വേനല്‍ക്കാല വസതിയാണ് ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റ്. ഇവിടെ സ്വര്‍ണ്ണവും പണവുമായി വന്‍ സമ്പത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. ഇതേ തുടര്‍ന്നാണ് ഇവിടെ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.തിങ്കളാഴ്ചയാണ് നീലഗിരി ജില്ലയിലുള്ള കോടനാട് എസ്റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡ് മോഷണശ്രമത്തിനു ഇടയില്‍ മരിച്ചത്. 900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.
അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ദാവൂദിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ദാവൂദിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട റിപ്പോർട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീൽ തള്ളി. പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെ കഴിയുന്നുവെന്ന് കരുതുന്ന ഛോട്ടാ ഷക്കീൽ, ദാവൂദ് പൂർണ ആരോഗ്യവാനാണെന്നും മറ്റുവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രതികരിച്ചു.
61കാരനായ ദാവൂദിന് ഗുരുതരമായ ഗാൻഗ്രീൻ രോഗമാണെന്നും നടക്കാനാവുന്നില്ലെന്നും കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലിയാഖത് നാഷനൽ ഹോസ്പിറ്റലിലും കമ്പൈൻഡ് മിലിട്ടറി ഹോസ്പിറ്റലിലുമാണ് അന്ന് ചികിൽസ നടന്നത്.
1993 ൽ മുംബൈയിൽ ഉണ്ടായ വൻ ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് ദാവൂദ് ആണെന്നു കണ്ടെത്തിയിരുന്നു. 257 പേരാണ് ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതുൾപ്പെടെ നിരവധി കേസുകളെ തുടർന്ന് ദാവൂദ് പാക്കിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ദാവൂദിനെ കൈമാറണമെന്നു ഇന്ത്യ പാക്കിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ദാവൂദ് പാക്കിസ്ഥാനിൽ കഴിയുന്നുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. ഇതിനുള്ള തെളിവുകളും നിരവധി തവണ ഇന്ത്യ കൈമാറിയിരുന്നു. എന്നാൽ, ഇന്ത്യയുടെ ആരോപണങ്ങൾ പാക്കിസ്ഥാൻ എല്ലാകാലത്തും നിഷേധിക്കുകയായിരുന്നു. അതിനാൽ ദാവൂദിന് വല്ലതും സംഭവിച്ചാൽ ഇക്കാര്യം പാക്കിസ്ഥാൻ വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാക്ക് ചാരസംഘടന ഐഎസ്ഐയുടെ തണലിലാണ് ദാവൂദ് കഴിയുന്നത്. ദാവൂദിന് പാക്കിസ്ഥാനിലുള്ള വീടുകളുടെ വിവരങ്ങളും പുറത്തു വന്നിരുന്നു.
ഭര്‍ത്താവിനെയും മകളെയും കൊന്നശേഷം കാമുകന്‍ ചോദിച്ചു മോനെയും കൊല്ലട്ടേ ആരിലും നടുക്കമുളവാക്കുന്ന ഒരു സംഭവമാണിത്. സ്ത്രീത്വത്തിനു തന്നെ അപമാനമായി രണ്ടു മക്കളുടെ അമ്മയായ ഒരു സ്ത്രീ കാമുകനുമായി ചേര്‍ന്ന് നടത്തിയ ഈ ഹീനകൃത്യം ഉത്തര്‍ പ്രാദേശിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥലമായ ഗോരഖ്പൂരിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. കാന്റ – ബിഷന്‍പൂര്വ ഏരിയയില്‍ താമസക്കാര നായ വിവേക് പ്രതാപ് സിങ്ങിനെയും ( 35 ), മകളെയുമാണ് ( 8 ) ഭാര്യ സുഷമാ സിങ്ങും കാമുകന്‍ ഡബ്‌ള്യൂ സിങ്ങും ചേര്‍ന്ന് കൊലചെയ്തത്. ഈ രണ്ടു കൊലപാതകങ്ങളും നേരിട്ടുകണ്ട ഇവരുടെ മകന്‍ ആരുഷ് (6 ) നെയും കടന്നുപിടിച്ചുകൊണ്ട് ഡബ്‌ള്യു സിംഗ് സുഷമയോട് ചോദിച്ചു. ഇവനെയും കൊല്ലട്ടെ..? സുഷമ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു. വേണ്ട ഇത് നിന്റെ മോനാണ്. അത് കേട്ട മാത്രയില്‍ അയാള്‍ പിന്തിരിയുകയായിരുന്നു. ഇല്ലെങ്കില്‍ അതിനെയും കൊല്ലുമായിരുന്നു.
രണ്ടുപേര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ 12 വര്‍ഷമായി അതായത് സുഷമയുടെ വിവാഹത്തിന് മുന്‍പ് മുതല്‍ തുടങ്ങിയ ബന്ധമായിരുന്നു സുഷമയും ഡബ്‌ള്യു സിങ്ങും തമ്മില്‍. ഭര്‍ത്താവ് വീട്ടിലില്ലാത്ത അവസരം നോക്കി ഡബ്ല്യൂ സിംഗ് സ്ഥിരമായി അവിടെ സന്ദര്‍ശകനായിരുന്നു. ഇത് ഭർത്താവിന്റെ ചെവിയിലെത്തിയതോടെയാണ് കൊലപാതകത്തിനുള്ള ശ്രമം ഇവര്‍ രണ്ടാളും രഹസ്യമായി കൊലപാതകം പ്ലാന്‍ ചെയ്തതും അത് നടപ്പാക്കിയതും. ആറ് വയസ്സുകാരന്‍ ആരുഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കൊലപാതകത്തിന്റെ മുഴുവന്‍ ചുരുളും ഒന്നൊന്നായി അഴിയുന്നത്.
അച്ഛന്റെയും സഹോദരിയുടെയും മൃതദേഹം കണ്ടു പൊട്ടിക്കരഞ്ഞു കൊണ്ട് ആ പിഞ്ചുബാലന്‍ അടുത്തുനിന്ന കെന്റ് സ്‌റ്റേഷന്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അഭയ് മിശ്രയോട് ഈ കൊലചെയ്തത് ഡബ്‌ള്യു സിംഗ് ആണെന്നും അമ്മയാണ് തറയില്‍വീണ രക്തമെല്ലാം തുടച്ചുകളഞ്ഞ തെന്നും പരസ്യമായി വിളിച്ചുപറഞ്ഞത് എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. അതാണ് കേസില്‍ വഴിത്തിരിവായത്. കൊലനടന്ന ദിവസം അര്‍ധരാത്രി ഡബ്ല്യൂ സിങ്ങും മറ്റു രണ്ടുപേരും വാതിലില്‍ മുട്ടി. സുഷമായാണ് വാതില്‍ തുറന്നത്. അവര്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന വിവേകിനേയും മകളെയും കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിടഞ്ഞുമാറി രക്ഷപെടാന്‍ ശ്രമിച്ച വിവേകിനെ ഒരാള്‍ ഇഷ്ടികകൊണ്ട് തലക്കടിച്ചതിനാല്‍ തലപൊട്ടി മുറിവില്‍ക്കൂടി തറയിലാകെ രക്തമായി. എന്നാല്‍ പെണ്‍കുട്ടി ഒന്ന് പിടയുകപോലുമുണ്ടായില്ലെന്നു ഡബ്ല്യൂസിങ് തന്റെ മൊഴിയില്‍പ്പറഞ്ഞു. കൊലക്കു ശേഷം ഇരുവരുടെയും മൃതദേഹം പുറത്തുകൊണ്ടു പോയി റോഡരുകില്‍ തള്ളുകയായിരുന്നു. വാഹനമിടിച്ചു കൊല്ലപ്പെട്ടു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.
തറയില്‍ വീണ ഭര്‍ത്താവിന്റെ രക്തം തെളിവുനശിപ്പിക്കാനായി തുടച്ചു മാറ്റിയത് സുഷമയായിരുന്നു. അതിനു ശേഷം ഇക്കാര്യങ്ങളൊന്നും പുറത്തുപറയരുതെന്നു 6 വയസ്സുള്ള മകനെ അവര്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സ്ത്രീത്വത്തിനുതന്നെ കളങ്കമേല്‍പ്പിച്ച ഈ സ്ത്രീ ഇരുവരുടെയും മൃതദേഹത്തില്‍ വീണു പൊട്ടിക്കരഞ്ഞു നടത്തിയ അഭിനയം നാട്ടുകാരെപ്പോലും രോഷാകുലരാക്കിയിരുന്നു. പോലീസിടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. ഈ കൃത്യം നടക്കുന്ന സമയത്തു വിവേകിന്റെ അച്ഛനും ഇളയച്ഛനും അവരുടെ ഭാര്യമാരും മുകളിലത്തെ നിലയില്‍ ഉറക്കമായിരുന്നു. അന്വേഷണം ആ രീതിയിലും നടക്കുകയാണ്. ഡബ്‌ള്യു സിംഗ് അറിയപ്പെടുന്ന ഒരു ക്രിമിനലാണ്. ഒരു മാസം മുന്‍പാണ് ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചു ഇയ്യാള്‍ ജയിലില്‍ നിന്ന് പുറത്തുവന്നത്.
തിരുവനന്തപുരം: തന്നെ ഡിജിപിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ടി.പി.സെന്‍കുമാര്‍. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച നല്‍കിയേക്കും. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഏപ്രില്‍ 24നാണ് കോടതി വിധി വന്നത്. പക്ഷേ പുനര്‍നിയമനം നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് പൊലീസ് മേധാവി സ്ഥാനത്തും നിന്നും സെന്‍കുമാറിനെ പുറത്താക്കാനാവില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ജൂണ്‍ 30ന് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി അവസാനിക്കും. അതുവരെ ഡിജിപി സ്ഥാനത്ത് നിയമിക്കണമെന്നാണ് കോടതി നിര്‍ദേശം. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിന് പകപോക്കാനാണ് തന്നെ നീക്കിയതെന്നുമായിരുന്നു സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്.
ജിഷ, പുറ്റിങ്ങല്‍ കേസുകളില്‍ ഡിജിപി സെന്‍കുമാറിന്റെയും പൊലീസിന്റെയും സമീപനം ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന് കാണിച്ചാണ് സെന്‍കുമാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ സെന്‍കുമാറിനെ നീക്കിയത്. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും സെന്‍കുമാര്‍ പോയിരുന്നെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് ഇടതു സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ ഡിജിപിയായിരുന്ന ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കേസിന് പോകുന്നതും.
പ്യോംഗ്‌യാങ്: മേഖലയെ സംഘര്‍ഷഭരിതമാക്കിക്കൊണ്ട് ഉത്തര കൊറിയയുടെ പ്രകോപനം. ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. അമേരിക്കയും ദക്ഷിണ കൊറിയയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തര കൊറിയയുടെ പരീക്ഷണം പരാജയമാണെന്നാണ് അമേരിക്ക വിശദമാക്കുന്നത്. ഏത് വിഭാഗത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന കാര്യം വ്യക്തമല്ല. അമേരിക്കയുടെ സൈനികസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര കൊറിയ നിരന്തരം പ്രകോപനങ്ങള്‍ നടത്തി വരികയാണ്.
ഉത്തര കൊറിയന്‍ സൈന്യത്തിന്റെ 85-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആയുധങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആണവ പരീക്ഷണത്തിന് രാജ്യം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തിയെങ്കിലും ഉത്തര കൊറിയ ഇവ വക വെക്കാതെ ആയുധ പരീക്ഷണങ്ങള്‍ നടത്തുകയാണ്. മുന്നറിയിപ്പുകള്‍ വകവെക്കാന്‍ തയ്യാറല്ലെങ്കില്‍ ഉത്തര കൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് നയതന്ത്ര പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ അമേരിക്ക സൈനിക നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.