തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കെഎസ്ആർടിസി ലോ ഫ്ലോർ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
തൊടുപുഴ-കട്ടപ്പന റോഡിൽ കുരുതിക്കളം വളവിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ബസിന്റെ മുൻഭാഗത്തുളള എൻജിനിൽനിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്നു വാഹനം നിർത്തി. യാത്രക്കാർ എമർജൻസി വാതിലിലൂടെ ഉടൻതന്നെ പുറത്തിറങ്ങി. 35 ഓളം യാത്രക്കാർ ഈ സമയത്ത് ബസിനകത്തുണ്ടായിരുന്നു. തൊടുപുഴയിൽനിന്നും ഇടുക്കിയിൽനിന്നും മൂന്നു ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
ആലപ്പുഴയില്‍ നിന്നും അറിയാതെ എത്തിയ ഒരു മിസ്‌കോളില്‍ തുടക്കം; കോളുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ജംസീല ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷി മുങ്ങി; നാല് ദിവസം കഴിഞ്ഞു വന്നു കൊണ്ടു പോയ കുഞ്ഞിനെ ഇടക്ക് എത്തിച്ച് വീണ്ടും മുങ്ങി; മുണ്ടക്കയത്ത് നിന്നും കഞ്ചാവ് കടത്തിന് പിടികൂടിയ പെണ്‍കുട്ടിയുടെ പടം കണ്ട് ഞെട്ടിയത് തളിപ്പറമ്പുകാരാണ്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് തളിപ്പറമ്പില്‍ നിന്നും കാണാതായ പുഴക്കുളങ്ങര മുബീന മന്‍സിലിലെ ജംസീല എന്ന യുവതി കഞ്ചാവ് കടത്തില്‍ എത്തിപെട്ടതിന്റെ കഥ ഇങ്ങനെയാണ്. ഒരു വട്ടം ജംസീലയുടെ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ ഒരു യുവാവിന്റെ മധുരമായ ശബ്ദം. സ്വന്തം പേര് വെളിപ്പെടുത്തിക്കൊണ്ടു തന്നെ ആലപ്പുഴ സ്വദേശിയായ ഷഫീക്ക് ഫോണ്‍ വിളി ഒരു പതിവാക്കി.
സ്വന്തം ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോകാന്‍ തക്ക വിധത്തില്‍ അവരുടെ ബന്ധം വളര്‍ന്നു. ഒരു നാള്‍ അവര്‍ ഷഫീക്കിനൊപ്പം ഒളിച്ചോടി. അതാണിപ്പോള്‍ കഞ്ചാവ് കടത്തിലേക്കും ജയിലാകാനും ജംസീലക്ക് വിധിച്ചത്. കുമിളി ചെക്കു പോസ്റ്റിന് സമീപം വെച്ച് മൂന്നര കിലോ ഗ്രാം കഞ്ചാവുമായി പിടികൂടപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ ജംസീലയുടെ ചിത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തളിപ്പറമ്പുകാര്‍ ഞെട്ടി. 27 കാരിയും സുന്ദരിയുമായ ജംസീല ഒളിച്ചോടി പോയ ശേഷം എവിടെയാണ് കഴിയുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. ആലപ്പുഴ സ്വദേശികളായ ഷഫീക്ക്, അനൂപ്, എന്നിവര്‍ക്കൊപ്പം കോഴിക്കോട് സ്വദേശിനിയായ ഷീബയും ജംസീലക്ക് കഞ്ചാവ് കടത്തില്‍ കൂട്ടാണ്. തളിപ്പറമ്പിലെ ഒരു നാട്ടിന്‍ പുറത്തുകാരി സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന ഒരു കഞ്ചാവ് കടത്ത് സംഘത്തില്‍ അംഗമായത് നാട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഷഫീക്കിനൊപ്പം ഒളിച്ചോടി പോയ ശേഷം നാല് ദിവസം കഴിഞ്ഞ് ജംസീല തിരിച്ച് വീട്ടിലെത്തിയിരുന്നു. മത പരിവര്‍ത്തനത്തിനായി മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കോഴിക്കോട്ടെ ഒരു പള്ളിയില്‍ കൊണ്ടു പോവുകയും അവിടെ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ ജംസീല അതിവേഗതയിലെത്തിച്ചേര്‍ന്ന ഒരു കാറില്‍ കയറി കുഞ്ഞിനേയും എടുത്ത് സ്ഥലം വിടുകയായിരുന്നു. ആ കാറില്‍ ആലപ്പുഴക്കാരന്‍ ഷഫീക്കുമുണ്ടായിരുന്നു.
ഇരുവരും ചേര്‍ന്ന് ബോധപൂര്‍വ്വം വീട്ടുകാരെ കബളിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കൊടുവില്‍ ഗള്‍ഫുകാരനായ ഭര്‍ത്താവ് ജംസീലയെ ഉപേക്ഷിച്ചിരുന്നു. കുഞ്ഞിനെ അവകാശപ്പെട്ട ഭര്‍ത്താവിന് അയാളുടെ വീട്ടില്‍ ഒരു നാള്‍ കാറുമായെത്തി മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ നല്‍കുകയും ചെയ്തിരുന്നു. എല്ലാം സിനിമാ സ്‌റ്റൈലില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ള അവസ്ഥയിലേക്ക് ജംസീല വളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീട് ജംസീലയെക്കുറിച്ച് നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കഞ്ചാവ് കടത്തുന്നതിനിടെ ഷഫീക്കിനൊപ്പം പിടിയിലായതോടെയാണ് ജംസീലയും ഇതിലെ പ്രധാന കണ്ണിയാണെന്ന വിവരം പുറത്ത് വന്നത്. ഷഫീക്കിനും സംഘത്തിനുമൊപ്പം കുമിളി ചെക്ക് പോസ്റ്റിന് സമീപം വച്ച് കാറില്‍ സഞ്ചരിക്കവേയാണ് എക്സൈസ് അധികൃതര്‍ക്ക് ഇവരെക്കുറിച്ച് സംശയം ജനിച്ചത്. കാറിന് കൈ നീട്ടിയിട്ടും നിര്‍ത്താതെ പോവുകയും ചെയ്തു. അതോടെ എക്സൈസ് സംഘം അവരെ പിന്‍തുടര്‍ന്ന് കാര്‍ പിടികൂടിയെങ്കിലും ഷഫീക്കും ജംസീലയും കാറില്‍ നിന്നും മാറി കഞ്ചാവുമായി മറ്റൊരു ബസ്സില്‍ കയറിയിരുന്നു. തന്ത്ര പൂര്‍വ്വം എക്സൈസ് അധികൃതര്‍ കൂട്ടാളികളെക്കൊണ്ട് ഫോണ്‍ വിളിച്ച് ബസ്സില്‍ നിന്നും ഇറങ്ങാന്‍ പ്രേരിപ്പിച്ചു. അതോടെയാണ് ജംസീലയുള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഷഫീക്കിനൊപ്പം കഞ്ചാവ് കടത്താന്‍ അടുത്ത കാലം കൊണ്ടു തന്നെ ജംസീല വൈദഗ്ദ്യം നേടിയതായും അധികൃതര്‍ക്ക് അറിവായിട്ടുണ്ട്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ പി എസ് രാജിവയ്ക്കും. രാഷ്ട്രീയ രംഗത്ത് സജീവമാകാനും പാര്‍ലെമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനാണമാണ് നീക്കം. ചുരുക്കത്തില്‍ ഇറോം ശര്‍മ്മളയുടെ ദുര്‍വിധിയാണ് ജേക്കബ് തോമസിനെ കാത്തിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് നീക്കം. ക്രൈസ്തവനായ തനിക്ക് ബി ജെ പിയില്‍ ഭാവിയുണ്ടെന്ന് അദ്ദേഹം കരുതുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കമ്മനം രാജശേഖരന്‍ ജേക്കബ് തോമസിന് അനുകൂലിച്ച് രംഗത്ത് വന്നത് ഇതിന്റ ഭാഗമാണെന്നു കേള്‍ക്കുന്നു. എന്നാല്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സര്‍വീസ് വിടുന്നതെന്നും സൂചനയുണ്ട്. സര്‍വീസ് വിട്ടാല്‍ ഹൈക്കോടതിയും ഉപദ്രവിക്കില്ല. ഇതുവരെ ജേക്കബ് തോമസ് ധരിച്ചിരുന്ന എല്ലാ മൂടുപടങ്ങളും അഴിഞ്ഞു വീണതില്‍ അദ്ദേഹം ഖിന്നനാണ്. തനിക്കെതിരെ ശത്രുക്കള്‍ ഒത്തുചേര്‍ന്നു എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കാന്‍ ജേക്കബ് കൊള്ളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പറയുന്നതുപോലെ അദ്ദേഹം സത്യസന്ധനാണെങ്കില്‍ ഡയറക്ടറായിരുന്ന കാലയളവില്‍ ഏറ്റെടുത്ത ഒരു കേസെങ്കിലും തെളിയിക്കുമായിരുന്നു. ജിഷ കേസിലെ പ്രതിയെ പിടിച്ചതു മാത്രമാണ് സര്‍ക്കാറിന്റെ കഴിഞ്ഞ 10 മാസത്തെ ഏക നേട്ടം. കോട്ടയം സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകനു വേണ്ടിയാണ് ജിഷ കേസില്‍ ഒരു പ്രതി മാത്രമല്ല ഉള്ളതെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ജിഷയുടെ പിതാവിനെയും കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പലവട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടിരുന്നു. അദ്ദേഹം ജേക്കബ് തോമസിന്റെ സുഹൃത്താണ്. സഹപ്രവര്‍ത്തകരോടെല്ലാം വിരോധവും വൈരാഗ്യവും വച്ചു പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്ന് സര്‍ക്കാര്‍ കരുതുന്നു. വിരോധത്തിന്റെ പേരില്‍ തന്നോട് താത്പര്യമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപയോഗിച്ച് കേസ് കൊടുക്കുന്നതാണ് ജേക്കബ് തോമസിന്റെ ഹോബിയെന്നും സര്‍ക്കാര്‍ കരുതുന്നു. ജേക്കബ് തോമസിന് എക്‌സല്‍ കേരള എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും പ്രവര്‍ത്തനം.
ബ്രിട്ടനിലെ ഭരണാധികാരിയായ എലിസബത്ത് രാജ്ഞി കേരളം സന്ദർശിക്കുന്നു. ഇതാദ്യമായാണ് ക്വീൻ എലിസബത്ത് കേരളത്തിലെത്തുന്നത്. രാജ്ഞിയുടെ ഭർത്താവ് പ്രിൻസ് ഫിലിപ്പ് നേരത്തെ കേരളം സന്ദർശിച്ചിരുന്നു.90 വയസുള്ള രാജ്ഞിക്ക് തന്റെ അവസാനകാലത്ത് ദൈവത്തിന്റെ സ്വന്തം നാട്ടിലെത്താൻ മോഹമുദിച്ചത് പെട്ടെന്നായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയാണ് എലിസബത്ത് രാജ്ഞിയുടെ മനസിൽ കേരളത്തെ കുറിച്ചുള്ള ചിന്തകൾക്ക് വഴിമരുന്നിട്ടത്.
ഇന്ത്യയുടെ സാംസ്‌കാരിക വാർഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടൻ സന്ദർശിച്ച ഇന്ത്യൻ സംഘത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. അന്ന് കാവി നിറമുള്ള കോട്ടണിഞ്ഞ് എത്തിയ സുരേഷ് ഗോപി രാജ്ഞിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്നായിരുന്നു രാജ്ഞിയുടെ കമന്റ്. തുടർന്ന് ഇരുവരും പലകാര്യങ്ങളും സംസാരിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയും മറ്റു വൈവിദ്ധ്യങ്ങളും സുരേഷ് ഗോപി വിവരിച്ചത് രാജ്ഞി സാകൂതം കേട്ടിരുന്നു. ഇതോടെയാണ് കേരളത്തിൽ എത്തണമെന്ന മോഹം രാജ്ഞിക്ക് കലശലായത്. രാജ്ഞിയുടെ ഈ ആഗ്രഹം അടുത്തിടെ ബക്കിംഗ്ഹാം കൊട്ടാരം സുരേഷ് ഗോപിയെ അറിയിച്ചു. സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജ്ഞിയുടെ ആഗ്രഹം അറിയിച്ചു.
രാജ്ഞി വരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി സുരേഷ് ഗോപിയെ അറിയിച്ചു. എന്നാൽ, മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതി സന്ദർശനം എന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തിരഞ്ഞെടുപ്പിന്റെ തിരക്കായതിനാൽ നേതാക്കൾക്ക് രാജ്‌ഞിയെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടിയില്ലെങ്കിലോ എന്നുകരുതിയാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ട് വച്ചത്. സുരേഷ് ഗോപിയും അതിനോട് യോജിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്ന് രാജ്ഞിക്ക് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. അതേസമയം, മുൻകൂട്ടി തീരുമാനിച്ച ചില പരിപാടികളുള്ളതിനാൽ മിക്കവാറും അടുത്ത വർഷം ഏപ്രിൽ ഒന്നിന് ആയിരിക്കും രാജ്ഞി കേരളത്തിലെത്തുക എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്.
ഖത്തർ എയർവേയ്സിൽ ഇനി അമേരിക്കയിലേയ്ക്കു പോകുന്നവർക്ക് എയർവേയ്സിന്റെ സൗജന്യ ലാപ്ടോപ്പും വൈഫൈയും ലഭിക്കും. അമേരിക്കയിലേയ്ക്കുള്ള എല്ലാ വിമാനങ്ങളിലെ യാത്രക്കാർക്കും ലാപ്ടോപ്പ് വായ്പ്പയായി വാങ്ങാം.
ദോഹ ഉൾപ്പടെ ഒമ്പത് നഗരങ്ങളിൽ നിന്നും യു എസ്സിലേയ്ക്കുള്ള നോൺ സ്റ്റോപ്പ് വിമാനത്തിൽ ലാപ്പ് ടോപ്പ് ഒൾപ്പടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് യു എസ് ആഭ്യന്തര സുരക്ഷാ വിഭാഗം വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖത്തർ എയർ വേയ്‌സ് അധികൃതർ ലാപ്‌ടോപ്പ് വായ്പയായി നല്‍കുന്നത്. വ്യവസായികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായാണ് ഈ പുതിയ തീരുമാനം.
യാത്രയിലുടനീളം തടസ്സമില്ലാതെ സേവനം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ബിസിനസ്സ് ക്ലാസിലെ യാത്രക്കാർക്ക് മാത്രമാണ് ലാപ്‌ടോപ്പ് വായ്പയായി നല്‍കുന്നത്. അടുത്ത ആഴ്ച മുതൽ ഈ സൗകര്യം ലഭ്യമാകും. യാത്രയ്ക്ക് ബോർഡിങ്ങിന് മുമ്പായി ഗേറ്റില്‍ നിന്ന് ലാപ്‌ടോപ്പ് ലഭിക്കും. എല്ലാ യാത്രക്കാർക്കും ഒരുമണിക്കൂർ സൗജന്യ വൈഫൈയും അഞ്ച് ഡോളർ നിരക്കിൽ പ്രത്യേക വൈഫൈ പാക്കേജും നല്‍കുന്നുണ്ട്.
അമേരിക്ക, ഗൾഫ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവധിക്കാലത്ത് കേരളത്തിലേക്ക് കുടുംബങ്ങൾ വരാൻ തുടങ്ങിയതോടെ വിമാനക്കമ്പനികൾ യാത്രാനിരക്ക് നാലിരട്ടിയോളം വർധിപ്പിച്ചു. സാധാരണ സമയങ്ങളിൽ 5000 രൂപയാണ് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോൾ അത് 20000 രൂപയാണ്.കുവെറ്റ്,സൗദി അറേബ്യ, ദോഹ എന്നിവിടങ്ങളിലേക്ക് തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ 9000,10000,7000 രൂപയായിരുന്നു ടിക്കറ്റ് നിരക്കെങ്കിൽ ഇപ്പോള്‍ അതിന്‍റെ നാലിരട്ടിയോളമാണ് നിരക്ക്. സാധാരണക്കാരുടെ എയര്‍ലൈന്‍സ് എന്നറിയപ്പെടുന്ന എയര്‍ഇന്‍ഡ്യ എക്‌സ്പ്രസില്‍ പോലും ദുബായിലേക്ക് പറക്കണമെങ്കില്‍ 21000 രൂപ നല്‍കണം. ഏപ്രിൽ വരെ തുടരാനാണ് സാധ്യത. അമേരിക്കയിലേക്കുള്ള വിവിധ ഇളവുകൾ കമ്പനികൾ പിൻവലിച്ചു.
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടമാവാന്‍ കാരണമായ അശ്ലീല ഫോണ്‍ സംഭാഷണം കരുതിക്കൂട്ടി തയ്യാറാക്കിയതാണെന്ന മംഗളം മാനേജ്‌മെന്റിന്റെ . എകെ ശശീന്ദ്രന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനു ശേഷം ഉയര്‍ന്ന ഹണി ട്രാപ്പ് വിവാദങ്ങളെ നിരന്തരം നിഷേധിച്ചിരുന്ന മംഗളം സിഇഒ പെട്ടെന്ന് ഒരു ദിവസം മാപ്പ് അപേക്ഷയുമായി രംഗത്തുവന്നത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇതോടെയാണ് തെറ്റുകള്‍ ഏറ്റ് പറഞ്ഞതിനു പിന്നില്‍ ഫോണ്‍ സെക്‌സുമായി മുന്‍ മന്ത്രിയേ വീഴ്ത്തിയ വനിതാ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണിയാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. സംഭവങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടി കേരളത്തിനു പുറത്താണ് കഴിയുന്നത്. മന്ത്രി രാജി വെക്കുകയും സംഭവത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനം കൈവന്നതോടെ ഫോണ്‍ സംഭാഷണത്തിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെയും ചാനല്‍ മേധാവികളുടേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച്ച രാത്രി കടുത്ത നിലപാടിലേക്ക് കടക്കുകയും ചെയ്തത് ചാനലിനെ കുഴക്കി.
മംഗളം ചാനലിനെതിരേ എഫ്‌ഐആര്‍ ഇട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐജി അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിച്ചതോടെ ഫോണ്‍ സെക്‌സിന് പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാലുമാറി. എല്ലാ വിളിച്ചു പറയുമെന്നും, രാത്രി തന്നെ പത്ര സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പെണ്‍കുട്ടിയും കുടുംബവും മംഗളത്തേ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട് .വ്യാഴാഴ്ച്ച രാത്രിയോട ജനരോഷവും മാധ്യമ സംഘടനകളില്‍ നിന്നും മംഗളത്തെ പുറത്താക്കല്‍ നടപടിയും കേസും അറസ്റ്റും, പെണ്‍കുട്ടിയുടെ ഭീഷണിയുമെല്ലാം ചാനലിനെ വട്ടം കറക്കുകയായിരുന്നു.ഇതിനിടെ മീഡിയാ വണ്‍ ചാനല്‍ മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ അഭിമുഖം പുറത്തുവിട്ടതും മംഗളത്തിന് പാരയായി ഭവിച്ചു. ചാനല്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയായ ശബ്ദരേഖയാണിതെന്ന് അദ്ദേഹം ആരോപിച്ചു. മംഗളം ചാനല്‍ നടത്തിയത് പോണോജേണലിസം ആണെന്ന് മീഡിയാ വണ്‍ അവതാരകന്‍ തുറന്നടിച്ചു.
ഇതിനിടെ പിണറായിയെ ഭയന്ന് 2 മന്ത്രിമാര്‍ക്കെതിരേയുള്ള ഓഡിയോ മുക്കിയെന്നും വ്യാഴാഴ്ച്ച പുറത്തുവിടാനിരുന്ന വന്‍ ബ്രേക്കിങ്ങ് പേടിച്ച് മാറ്റിവയ്ച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2 കോണ്‍ഗ്രസ് നേതാക്കളോട് 10 കോടി ഒരു സ്റ്റിങ്ങ് ഓപ്പറേഷനില്‍ കോഴ ചോദിക്കുന്ന ഓഡിയോ പുറത്തായതും ഇതിനിടെ വിവാദമായി.ബിസിനസ് സംസാരിച്ച വിവരങ്ങള്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ നിലതെറ്റിയാണ് രാത്രി അജിത് കുമാര്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും കൂടുതല്‍ പേര്‍ ജോലി ഉപേക്ഷിക്കുകയാണ് എന്നാണ് അറിയുന്നത് .
നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ എം ബി പത്മകുമാര്‍. മമ്മൂട്ടിയെന്ന വ്യക്തിയോട് ശരിക്കും വെറുപ്പ് തോന്നുന്നെന്ന് പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെപ്പോലെ ജനങ്ങളുടെ മുന്‍പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല കര്‍മ്മം കൊണ്ടും മലയാളത്തെ ലോകവേദിയിലെത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീ റസൂല്‍ പൂക്കിട്ടി ഒസ്‌കാര്‍ നേടിയപ്പോള്‍ മലയാളം നടത്തിയ അനുമോദന ചടങ്ങില്‍ സായിപ്പ് മലയാളിയുടെ സ്വന്തം ജോലി എന്നെങ്കിലും നേരിട്ട് കണ്ടാല്‍ അന്ന് മലയാളത്തിന് ഓസ്‌കാര്‍ ലഭിക്കുമെന്നാണ് ശ്രീ മമ്മൂട്ടി പറഞ്ഞത്. പൊന്തന്‍ന്മാടയിലും വിധേയനിലും, തനിയാവര്‍ത്തനത്തിലും കണ്ട മമ്മൂട്ടി തിരിച്ചുവരണമെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.
മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയ നിരവധി കഥാപാത്രങ്ങളുടെ ഊര്‍ജ്ജമുള്‍ക്കൊണ്ട്, ഉപരിപ്ലവ മലയാള, സമകാലിക ട്രെന്റുകളെ അവഗണിച്ച്, വല്ലപ്പോഴുമെങ്കിലും തിരച്ചു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. സിനിമയെയും അങ്ങയെയും സ്നേഹിക്കുന്ന ഒരുപാട് പ്രേക്ഷകരിലൊരാളായി അപേക്ഷിക്കുകയാണെന്ന് പറഞ്ഞാണ് പത്മകുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.
ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത്.
കൊട്ടിയൂരിൽ വൈദികൻറെ പീഡനത്തിനിരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞിൻറെ പിതൃത്വം സംബന്ധിച്ചുള്ള ഡിഎൻഎ പരിശോധനാ ഫലം പുറത്ത് . ഇതോടെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പ്രതി പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത് . പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്.
ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്.
പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.