Latest News

സ്റ്റേജ് ഷോ എന്ന പേരില്‍ ദുബൈയില്‍ എത്തിച്ച നര്‍ത്തകിയെ പെണ്‍വാണിഭത്തിനു ഉപയോഗിക്കാന്‍ ശ്രമം . കാസര്‍ഗോഡ്‌ സ്വദേശിയായ പെണ്‍കുട്ടിയെയാണ് പെണ്‍വാണിഭ സംഘത്തില്‍ നിന്നും ദുബായ് പോലീസ് രക്ഷപ്പെടുത്തിയത് . കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് മലയാളി മാധ്യമപ്രവര്‍ത്തകന്റെ ഇടപടലിനെത്തുടര്‍ന്നു രക്ഷപ്പെടുത്തിയത്.

ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ ദുബായില്‍ എത്തിച്ചത്. ചെന്നൈ സ്വദേശിയായ രവി എന്ന ഇടനിലക്കാരന്‍ ആണ് യുവതിയെ കൊണ്ടുവന്നത്. ദുബായില്‍ എത്തിയ യുവതിയെ സംഘം മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തന്നെ പലര്‍ക്കും കാഴ്ച വയ്ക്കാനാണ് ഇവിടെ എത്തിച്ചതെന്ന സത്യം യുവതി അപ്പോഴാണ് തിരിച്ചറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് കാസര്‍ഗോഡ്‌ എസ്.പിയ്ക്ക് പരാതി നല്‍കി.ഭര്‍ത്താവ്, മാധ്യമ പ്രവർത്തകനും അബുദാബി കമ്യൂണിറ്റി പൊലീസ് അംഗവുമായ ബിജു കരുനാഗപ്പള്ളിയുടെ നമ്പര്‍ പെണ്‍കുട്ടിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ അവസ്ഥ വിവരിച്ച് അദ്ദേഹത്തിന് വാട്സ്ആപ്പില്‍ ശബ്ദസന്ദേശം അയച്ചു. സന്ദേശത്തില്‍ നിന്നും ലൊക്കേഷന്‍ വിവരങ്ങളും മറ്റും മനസിലാക്കിയ ബിജു അറബി അറിയാവുന്ന സുഹൃത്തിനെയും കൂട്ടി ദേര പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

പോലീസെത്തി മുറി തുറപ്പിക്കുമ്പോള്‍ നര്‍ത്തകിയെ കൂടാതെ 15 ഓളം തമിഴ് പെണ്‍കുട്ടികളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇടനിലക്കാരനെ വിളിച്ചുവരുത്തി. ഇവരുടെ എമിറേറ്റ്സ് ഐ.ഡി പിടിച്ചെടുത്ത പോലീസ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. നർത്തകിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ആവശ്യപ്പെട്ടതിനാൽ കൊണ്ടുവന്നവരോട് ടിക്കറ്റ് എടുത്തു നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി ദുബായില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പെണ്‍കുട്ടി നാട്ടിലേക്ക് പോയതായാണ് വിവരം.പെൺവാണിഭ സംഘത്തിൽനിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാൻ ബിജു കാണിച്ച താൽപര്യത്തെ ദുബായ് പൊലീസ് അഭിനന്ദിച്ചു.

എസ് എസ് രാജമൗലിയെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം ബാഹുബലി 2വിനെയും അധിക്ഷേപിച്ച് നിരൂപകനും നടനുമായ കെആർകെ രംഗത്ത്. ഇതെന്തൊരു അശ്ലീലമാണെന്നും താൻ തിയറ്ററിൽ വന്നത് സിനിമ കാണാനാണ് അല്ലാതെ ബാഹുബലി 2 എന്ന പേരിൽ പുറത്തിറക്കിയ കാർട്ടൂൺ കാണാനല്ലെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.
ഒന്നിനും കൊള്ളാത്ത സിനിമയാണ് ബാഹുബലി 2 എന്നും രാജമൗലിക്ക് ഏറ്റവും മോശം സംവിധായകനുള്ള അവാർഡ് കൊടുക്കണമെന്നും കെ ആർ കെ ട്വീറ്റ് ചെയ്തു.

കെആർകെയുടെ ട്വീറ്റിന് താഴെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തികഴിഞ്ഞു. ഇത് ഇയാളുടെ സ്ഥിരം പണിയാണെന്നും വെറുതെ വിട്ടാൽ ശരിയാകില്ലെന്നുമാണ് ചിലരുടെ കമന്റ്.
നേരത്തെ മോഹൻലാലിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തതിന് കെആർകെയെ ആരാധകർ വിമർശനം കൊണ്ട് നിറച്ചിരുന്നു. അവസാനം പരസ്യമായി മാപ്പുപറയുകയും ചെയ്തു

ബാഹുബലി ആദ്യ ഷോ കഴിഞ്ഞു ഇറങ്ങിയ പ്രേക്ഷകര്‍ക്ക്‌ പറയാന്‍ ഉള്ളത് ഇതാണ് .ഇത് അതിശയകരം .അതെ  എല്ലാ അര്‍ഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാനുള്ളത് .തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ചിത്രംപിടിച്ചിരുത്തും.

രാവിലെ ആറ് മണിയ്ക്കായിരുന്നു ആദ്യ ഷോ. എല്ലായിടത്തും ഹൗസ്ഫുള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന വിശേഷണം ചിത്രത്തിന് നല്‍കിയവരേറെ. കേരളത്തില്‍ മാത്രം 300 തിയേറ്ററുകളിലായി 1000 ഷോയാണ് ആദ്യ ദിവസമുള്ളത്. ആദ്യ ഷോയ്ക്ക് വന്‍ വരവേല്‍പാണ് കേരളം നല്‍കിയത്.ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്.കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപെടുത്തി എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് .അതിനു ഉത്തരം നല്‍കുന്നതിനൊപ്പം പ്രേക്ഷകരെ മറ്റൊരു ട്വിസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകന്‍.സിനിമയുടെ ഒന്നാം പകുതി അവസാനിച്ചിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ചിത്രം നല്‍കുന്നില്ല .എന്നാല്‍ ക്ലൈമാക്സ്‌ രംഗം എല്ലാത്തിനും ഉത്തരം നല്‍കുന്നു ഒപ്പം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ ട്വിസ്റ്റും .കണ്ടവര്‍ക്കെല്ലാം പറയാന്‍ ഒന്ന്മാത്രം ഇത് കിടിലോല്‍കിടിലം .

അധികൃതരുടെ അനാസ്ഥമൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ പിഞ്ചുബാലന് ജീവന്‍ നഷ്ടമായി. റോഡിന് മുകളിലുള്ള പോസ്റ്റുകള്‍ മാറ്റിയിടാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടിട്ടും മാറ്റാത്തതാണ് കുട്ടിയുടെ ദാരുണമരണത്തിനിടയാക്കിയത്.
ഗൂഡല്ലൂര്‍ സ്വദേശി സിബി (13) യാണ് കഴിഞ്ഞദിവസം തല പോസ്റ്റിലിടിച്ച് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി തലപുറത്തിട്ടപ്പോള്‍ റോഡരികിലെ പോസ്റ്റിലിടിക്കുകയായിരുന്നു.
ബസിന്റെ ഇടതുഭാഗത്ത് ഏറ്റവും പിറകിലെ സീറ്റിലായിരുന്നു സിബി. എതിരെ വന്ന സ്വകാര്യബസിന് സൈഡ് കൊടുക്കാന്‍ ഇടതുഭാഗത്തേക്ക് കെഎസ്ആര്‍ടിസി വെട്ടിച്ചപ്പോള്‍ റോഡരികിലെ സ്റ്റീല്‍ തൂണില്‍ സിബിയുടെ തലയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട് എതിര്‍ഭാഗത്തെ കാനയിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ തെരച്ചില്‍ നടത്തിയാണ് തല കണ്ടെത്തിയത്. ഗൂഡല്ലൂരിലെ പരേതനായ ജയറാമിന്റെയും ഡെയ്‌സിയുടെയും മകനായ സിബി അടുത്ത ബന്ധുവായ ജൂലിക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് പോകാന്‍ മാനന്തവാടിയില്‍നിന്നാണ് ബസില്‍ കയറിയത്. പുത്തൂര്‍വയല്‍ സ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാര്‍ഥിയാണ്.
നാല് വര്‍ഷം മുമ്പ് ടാറിങ് പൂര്‍ത്തിയായ മണത്തണ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിലുള്ള വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ റൂട്ടില്‍ ഇതിനകം നിരവധി വാഹനങ്ങള്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹന ഉടമകളോട് പോസ്റ്റിന്റെ തുക ഈടാക്കി മാറ്റിസ്ഥാപിക്കാറുണ്ടെന്നതൊഴിച്ചാല്‍ അപകട ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റുകള്‍ മാറ്റാന്‍ വൈദ്യുതി വകുപ്പധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ പോകുന്ന റൂട്ടില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തത് അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണത്തണ മുതല്‍ അമ്പായത്തോട് വരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ മലയോര ഹൈവേയിലെ പോസ്റ്റുകള്‍ മാറ്റാന്‍ 50 ലക്ഷം രൂപയായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കരാറുകാരന്‍ അടച്ചതിനാല്‍ കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്ന ഏതാനും ചില പോസ്റ്റുകള്‍മാറ്റി സ്ഥാപിച്ചിരുന്നു. ഇനിയും അപകട ഭീഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളുണ്ട്. അവ എത്രയും പെട്ടന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദമ്പതികൾക്കായി നേവിയുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ. കുമരകത്ത്​ എത്തിയ നേവിസംഘം വൈകീട്ട്​ മൂ​ന്നോടെയാണ്​ തെരച്ചിൽ ആരംഭിച്ചത്​. എന്നാൽ, കാര്യമായ സൂചനയൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്​ചയും തിരച്ചിൽ തുടരും. താഴത്തങ്ങാടി ഭാഗത്തായിരുന്നു വ്യാഴാഴ്​ച പരിശോധന. പ്രത്യേക ക്യാമറ ഉപയോഗിച്ച്​ പുഴയു​ടെ അടിത്തട്ട്​ പരിശോധിക്കുന്ന സംഘം സംശയമായി എന്തെങ്കിലും ഉണ്ടോയെന്ന് ഇൗ ഭാഗത്ത്​ മുങ്ങിപരിശോധിക്കുകയാണ്​ ചെയ്യുന്നത്​. വ്യാഴാഴ്​ച കുമരകം പൊലീ​സ് സ്​റ്റേഷനിലെത്തിയ നേവി സംഘം പൊലീസുമായി ചർച്ച നടത്തി. ഇതിൽ പരിശോധിക്കേണ്ട സ്​ഥലങ്ങളു​ടെ വിവരങ്ങൾ പൊലീസ്​ കൈമാറി. കാര്‍ ഉൾപ്പെടെ പുഴയിലേക്ക്​ മുങ്ങിയിട്ടുണ്ടോയെന്ന്​ അറിയാനാണ് പരിശോധന. നേരത്തെ ഫയർ ഫോഴ്​സിന്‍റെയും പൊലീസി​ന്‍റെയും നേതൃത്വത്തിൽ പുഴയിൽ തെരച്ചിൽനടത്തിയിരു​ന്നെങ്കിലും ഒന്നും ക​ണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കാണാതായിട്ട്​ മൂന്ന്​ ആഴ്​ച പിന്നിടു​മ്പോഴും കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെപ്പറ്റി ഒരു തുമ്പും ലഭിക്കാത്തതിലനെ തുടർന്നാണ്​ ജില്ലാ പൊലീസ്​ നേവിയുടെ സഹായം തേടിയത്​.
ഹർത്താൽ ദിനമായിരുന്ന ഏപ്രിൽ ആറ്​ വ്യാഴാഴ്ച രാത്രി ഒമ്പതോടെ പുറത്തുനിന്ന്​ ഭക്ഷണം കഴിക്കാനെന്നുപറഞ്ഞ് വീട്ടിൽനിന്ന് കാറിൽ പുറപ്പെട്ട ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല. ഒരുമാസം മുമ്പ്​ വാങ്ങിയ പുതിയ മാരുതി വാഗൺ ആർ കാറിലായിരുന്നു ഇവർ പുറത്തുപോയത്. പുതിയ കാറിന്‍റെ ലോൺ ഒഴികെ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. ഹാഷിം പഴ്സോ, എ.ടി.എം കാർഡോ, ലൈസൻസോ ഒന്നും വീട്ടിൽനിന്ന്​ കൊണ്ടുപോയിരുന്നില്ല. ഇരുവരും മൊബൈൽ ഫോണും കൊണ്ടുപോയിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന കാർ കണ്ടെത്താൻ സി.സി ടി.വി പരിശോധനകളും പൊലീസ്​ തുടരുകയാണ്​. എന്നാൽ,മൂന്നാഴ്​ച കഴിഞ്ഞിട്ടും ഒരുതുമ്പും ലഭിച്ചിട്ടില്ല. ഇടുക്കി അടക്കമുള്ള ജില്ലകളിലും തമിഴ്​നാട്ടിയും പൊലീസ്​ തെരച്ചിൽ തുടരുന്നു. ഇടുക്കി ജില്ലയിലെ പരുന്തുംപാറ അടക്കമുള്ള മേഖലകളിൽ ഹെലിക്യാം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.സംസ്​ഥാനത്തെ ചെക്ക്​ പോസ്​റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നെങ്കിലും വിവരമൊന്നുമില്ല.

Image result for thazhathangadi-couple-missing-case
കാർ വെള്ളത്തിൽ വീണെന്ന അഭ്യൂഹത്തെ തുടർന്ന് മീനച്ചാലാറ്റിലും കൈവഴികളിലും ഫയർഫോഴ്സിന്‍റെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. എട്ടാംതീയതി മൂന്നാറിൽ ഇവരുടെ വാഹനം കണ്ടതായി മണർകാട് സ്വദേശിയായ കാർ ഡ്രൈവർ പറഞ്ഞതിന്‍റെ അടിസ്​ഥാനത്തിൽ പൊലീസ്​ അവിടെയും പരിശോധന നടത്തി. ഇതിനി​ടെ ഇവരെ കണ്ടെന്ന് അഭ്യൂഹം പരന്ന എല്ലായിടത്തും പൊലീസ്​ അന്വേഷണം നടത്തി. എന്നാൽ ഒരിടത്തുനിന്ന്​ സുപ്രധാനമായ ഒരുവിവരവും ലഭിച്ചില്ല.
എരുമേലി പൊന്തപുഴ വനത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണാതായ ദമ്പതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് തിരുവല്ല സ്വദേശിയായ യുവാവിനെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്‌തെന്ന് വ്യജപ്രചരണം. തുകലശ്ശേരി സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ സിനു പരിയാരത്ത് മനയില്‍ എന്ന യുവാവ് നബിയെ അപമാനിച്ചെന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് കാമില്‍ ഷാ എന്ന എസ്‌ഡിപിഐ പ്രവര്‍ത്തകനെ ഫേസ്ബുക്ക് വഴിയാണു സിനു പരിചയപ്പെടുന്നത്. തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന സംവാദത്തില്‍ സിനുവും മുഹമ്മദ് കാമില്‍ ഷായും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംവാദത്തിനിടയില്‍ മുഹമ്മദ് കാമില്‍ ഷാ മോശമായ വാക്കുപയോഗിച്ചപ്പോള്‍ താനും അതേ രീതിയില്‍ തിരിച്ചു പറയുകയായിരുന്നു. എന്നാല്‍ പ്രവാചകനുമായി ബന്ധപ്പെട്ട യാതൊന്നും അതിലുണ്ടായിരുന്നില്ലെന്നും സിനു പറയുന്നു. 

നീ ഇതിന് അനുഭവിക്കും, നോക്കിയിരുന്നോ എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷായുടെ ഭീഷണി. അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലിലും മുഹമ്മദ് കാമില്‍ ഷാ അഡ്മിനായ ‘ഈ മൗനം അപകടം’ എന്ന പേജിലും പ്രവാചകനെ സിനു ആക്ഷേപിച്ചെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി സിനു ഇട്ട കമന്റുകളെന്ന രീതിയിലും പ്രചരണം വ്യാപകമായി. ഇത് ഫോട്ടോഷോപ്പില്‍ കൃത്രിമമായി നിര്‍മ്മിച്ചതോ, തന്റെ പേരില്‍ വ്യാജ ഐഡി നിര്‍മ്മിച്ചോ ചെയ്തതായിരിക്കാമെന്നു സിനു പറയുന്നു.

വ്യാജപ്രചാരണത്തിനു പിന്നാലെ ഫേസ്ബുക്ക് മെസെഞ്ചര്‍ വഴിയും ഫോണ്‍ വഴിയും കൊന്നുകളയുമെന്നതടക്കമുള്ള ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നു സിനു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രവാചകനെ തെറിവിളിച്ച നിനക്ക് എതിരെ പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് എന്തു നഷ്ടം സംഭവിച്ചാലും ശരി, അതൊക്കെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ് എന്നായിരുന്നു മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചത്. സിനു നബിയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് ഇടുകയും കമന്റ് ചെയ്ത് അപമാനിച്ചതും പുറം ലേകത്തെ അറിയിച്ചത് താനാണെന്നും മുഹമ്മദ് കാമില്‍ ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.

യുവമോര്‍ച്ചയുടെ തിരുവല്ല ടൗണ്‍ കമ്മിറ്റി അംഗമായ തനിക്ക് മറ്റ് മതങ്ങളോട് ആദരവാണുള്ളതെന്നും ഇതര മതങ്ങളിലെ ആളുകളുമായി അടുത്ത സൗഹൃദമാണുള്ളതെന്നും സിനു വ്യക്തമാക്കുന്നു. മുസ്ലീം സുഹൃത്തുക്കള്‍ ആണ് തനിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസില്‍ പരാതി നല്‍കിയതും അവര്‍ പറഞ്ഞിട്ടാണ്. തിരുവല്ല ഡിവൈഎസ്‌പിയ്ക്ക് സിനു നല്‍കിയ പരാതി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. ഇതിനു ശേഷം മുഹമ്മദ് കാമില്‍ ഷായുടെ ഫേസ്ബുക്ക് പ്രൊഫൈലും ”ഈ മൗനം അപകടം” എന്ന പേജും ഡീയാക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ തിരിച്ചെത്തിയ സിനു പ്രവാചകനിന്ദയ്ക്ക് ബഹ്‌റൈനില്‍ അറസ്റ്റിലായെന്നും പ്രചരണം നടന്നു. താന്‍ ഇപ്പോഴും ബഹ്‌റൈനില്‍ തന്നെയാണ് ജോലി ചെയ്യുന്നതെന്നു കരുതിയാണ് വ്യാജപ്രചരണമെന്നും ഇതിന്റെ പേരില്‍ താന്‍ ബഹ്‌റൈനില്‍ അറസ്റ്റിലാകും എന്നാണ് അവര്‍ കരുതിയതെന്നും സിനു പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും നിയമത്തിന്റെ വഴി തന്നെ സ്വീകരിക്കാനാണ് സിനുവിന്റെ തീരുമാനം.

ഏറെ പ്രേക്ഷകരുള്ള ജനപ്രിയസീരിയല്‍ ചന്ദനമഴയില്‍ നിന്നും പുറത്താക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് നടി മേഘ്‌ന വിന്‍സന്റ്. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എന്നാല്‍ സീരിയല്‍ സെറ്റില്‍ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹനീയമായതിനെ തുടര്‍ന്ന് നടിയെ സീരിയലില്‍ നിന്നും പുറത്താക്കിയതായി കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തന്നെ സീരിയലില്‍ നിന്നും ആരും പുറത്താക്കിയിട്ടില്ലെന്നും ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണെന്നും മേഘ്‌ന പറഞ്ഞതായി വനിതാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ഈ മാസം മുപ്പതാം തിയതിയാണ് എന്റെ വിവാഹം. ചോദിച്ചപ്പോള്‍ ആവശ്യത്തിന് അവധി ലഭിച്ചില്ല. വിവാഹത്തിരക്കുകള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വമേധയാ ഒഴിവായി. അതുമാത്രമല്ല ഇപ്പോള്‍ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പുതിയ പ്രൊജക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. മൂന്ന് മാസത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. ഇപ്പോള്‍ പുറത്തുവന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറുന്നില്ല. ഏതെങ്കിലും ഒരു വിഷയം കിട്ടിയാല്‍ സോഷ്യല്‍മീഡിയയിലൂടെ നുണപ്രചരണം നടത്തുന്നത് സ്വാഭാവികമല്ലേയെന്നു മാത്രമാണ് മേഘ്‌നയ്ക്ക് പറയാനുള്ളത്

സിനിമസീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചന്ദനമഴയില്‍നിന്ന് മേഘ്‌നയെ ഒഴിവാക്കിയതായി വാര്‍ത്ത നല്‍കിയത്. സഹതാരങ്ങളോട് മേഘ്‌നയുടെ മോശം പെരുമാറ്റം കാരണമാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകരെ ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു. വിവാഹത്തോടെ മേഘ്‌ന അഭിനയം നിര്‍ത്തുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Read more.. അങ്ങനെ ഡോക്ടര്‍ ബാലചന്ദ്രനും പടിയിറങ്ങി; കറുത്തമുത്തു സീരിയലില്‍ നിന്നും പിന്മാറുന്നതിനെ കുറിച്ചു കിഷോര്‍ സത്യ

മോഹന്‍ലാലിന്റെ ആരാധികമാരെ എണ്ണിയാല്‍ ഒടുങ്ങില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നായികമാരും ഉണ്ടാകില്ല. ജയറാമിന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു അതു സംഭവിച്ചത്. ജയറാമും ചിത്രത്തിലെ നായികമാരും വേദിയില്‍ ഉണ്ടായിരുന്നു. പരിപാടിക്ക് അതിഥിയായി എത്തിയത് മോഹന്‍ലാലയിരുന്നു. ആ സമയം പരിപാടിയുടെ അവതാരകയായ പേളി മാണിക്ക് ഒരു ആഗ്രഹം. അച്ചായന്‍സിലെ നായികമാര്‍ എല്ലാവരും ചേര്‍ന്ന് മോഹന്‍ലാലിന് ഒരു ഉമ്മ കൊടുക്കണം.

പേളി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു അതോടെ നായികമാര്‍ എല്ലാവരും മോഹന്‍ലാലിനു ഉമ്മ കൊടുക്കാന്‍ റെഡിയായി വേദിയില്‍ എത്തി. മോഹന്‍ലാലാകട്ടെ ചിരിച്ചു കൊണ്ടു നില്‍ക്കുകയാണ്. അല്‍പ്പം നാണത്തോടെ നിന്ന മോഹന്‍ലാലിനോടു പേളിയറിയിച്ചു പേടിക്കേണ്ട ലാലേട്ടാ ഫ്‌ളൈയിംഗ് കിസാണ് എന്ന്്. മോഹന്‍ലാലിനേ നോക്കി നായികമാര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ഉമ്മ… വേദിയില്‍ ഉണ്ടായിരുന്ന ജയറാം ഉടനെ പതിവു ശൈലിയില്‍ നായികകമാര്‍ക്കു മുന്നറിയിപ്പും നല്‍കി, ആരോടാണു മക്കളെ കളിക്കുന്നതെന്ന് ഇവര്‍ക്ക് അറിഞ്ഞു കൂടയെന്ന്. എന്തായാലും സംഭവം പൊട്ടിച്ചിരിക്കുള്ള അവസരമായി.

വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം യുവതി ബന്ധം വേര്‍പെടുത്തി. വധുവിന്റെ അച്ഛനോട് അപമര്യാദയായി പെരുമാറിയതാണു വധുവിനെ പ്രകോപിപ്പിച്ചത്്. ജാര്‍ഖാണ്ഡിലെ റാഞ്ചി ജില്ലയിലായിലെ ചാന്‍ദേവ് ഗ്രാമത്തിലായിരുന്നു സംഭവം. വരന്റെ ആവശ്യപ്രകാരം വധുവിന്റെ പിതാവു ഹീറോ പാഷന്‍ പ്രോ ബൈക്ക് വരനു വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞപ്പോള്‍ തനിക്ക് ഇതു പോര ബജാജ് പള്‍സര്‍ വേണമെന്നു വാശിപിടിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ വരന്‍ വധുവിന്റെ പിതാവിനോടു മോശമായി പെരുമാറുകയായിരുന്നു. ബന്ധുക്കളും ഗ്രാമവാസികളും വരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും വധുവിനെ കൂട്ടാതെ വരന്‍ വീട്ടിലേയ്ക്കു പോകാന്‍ ഒരുങ്ങി.

സംഭവം അറിഞ്ഞപ്പോള്‍ അച്ഛനെ ബഹുമാനിക്കാത്ത ഒരാളെ തനിക്ക് ആവശ്യം ഇല്ലെന്നും പണത്തോട് ഇത്ര ആര്‍ത്തി മൂത്ത ഒരാളുടെ ഒപ്പം തനിക്കു ജീവിക്കാന്‍ കളിയില്ലെന്നും വധു പറയുകയായിരുന്നു. തുടര്‍ന്നു പുരോഹിതരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം യുവതി തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു. ആദ്യം നല്‍കിയ സ്ത്രീധനം തിരികെ നല്‍കണം എന്നു വധുവിന്റെ കുടുംബം ആവശ്യപെട്ടു എങ്കിലും നല്‍കില്ലെന്നായിരുന്നു വരന്റെ മറുപടി. തുടര്‍ന്നു ഗ്രാമവാസികള്‍ വരന്റെയും സഹോദരന്റയും തലമൊട്ടയടിച്ചു കഴുത്തില്‍ ചെരുപ്പുമാലയണിയിച്ച് എനിക്ക് സ്ത്രീധനത്തോട് ആര്‍ത്തിയാണ് എന്നെഴുതിയ കാര്‍ഡ് കഴുത്തില്‍ തൂക്കി. മാപ്പ് എഴുതി വാങ്ങിയ ശേഷം സ്ത്രീധനം തിരികെ നല്‍കിക്കൊള്ളമെന്ന് ഉറപ്പിന്‍ മേല്‍ ഇവരെ വിട്ടയച്ചു.

അങ്ങനെ കറുത്തമുത്തു സീരിയലിനു മറ്റൊരു ട്വിസ്റ്റ്‌ കൂടി .മറ്റൊന്നും അല്ല നായകന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ സീരിയലില്‍ നിന്നും പിന്മാറി . പ്രതിഫലം കൂട്ടിചോദിച്ചത് കൊണ്ടാണ് ബാലചന്ദ്രനെ അവതരിപ്പിക്കുന്ന കിഷോര്‍ സത്യ പിന്മാറുന്നത് എന്നും ചിലര്‍ പറയുന്നുണ്ട് .എന്നാല്‍ കറുത്തമുത്ത് എന്ന മെഗാപരമ്പരയിലെ തന്റെ പിന്മാറ്റത്തെക്കുറിച്ച് കിഷോര്‍ പറയുന്നതു ഇങ്ങനെ :

കറുത്തമുത്ത് എന്ന മെഗാ പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്ന ശേഷം കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും വരെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോറിന്റെ പ്രതികരണം.

‘‘കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭരാ്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.

പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയിൽ ഒരു കഥാപാത്രത്തിന്റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി’’ കിഷോർ സത്യ പറയുന്നു.

Read more.. അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് കാമുകിയ്ക്ക്‌ ഒപ്പം കിടക്കയില്‍ മറ്റൊരാളെ; പിന്നെ സംഭവിച്ചത്

Copyright © . All rights reserved