പോർച്ചുഗലിലെ പെട്രോഗോ ഗ്രാൻഡെ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 19 പേർ മരിച്ചു. വാഹനത്തില്‍ യാത്ര ചെയ്തവരാണ് തീപിടിത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗം പേരെന്നാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകൾ കത്തിനശിച്ചു.

Image result for portugal-forest-fire-kills-at-least-19-government

ദശാബ്ദങ്ങള്‍ക്ക് ശേഷം പോര്‍ച്ചുഗലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ അപകടസ്ഥലത്തേക്ക് തിരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Image result for portugal-forest-fire-kills-at-least-19-government
ലിസ്ബണില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുളള പെട്രാഗോ ഗ്രാന്‍ഡെയിലാണ് അപകടം ഉണ്ടായത്. ശക്തമായി കാറ്റ് വീശിയതും തീ വ്യാപിക്കാന്‍ കാരണമായി. 19 പേര്‍ മരിച്ചതായി സര്‍ക്കാരാണ് സ്ഥിരീകരിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ അടക്കം 20 പേര്‍ക്ക് പൊളളലേറ്റിട്ടുണ്ട്. രണ്ട് പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.