കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഞായറാഴ്ചയായിരുന്നു സംഭവം. വാട്ടർ അതേറിറ്റി ജീവനക്കാരനാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ജിൻസൺ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയതായും വിവരമുണ്ട്.
ആനുകാലിക യുകെ ജീവിതത്തിലെ ഒരേട് അഭ്രപാളിയിൽ പകർത്തി ഈ നോമ്പുകാലത്ത് യുകെയിലെ കലാകാരൻമാർ ഒരുക്കിയ ഭക്തിസാന്ദ്രമായ ക്രിസ്തീയ മ്യൂസിക് ആൽബം ക്രൂശിൽ കണ്ടു ഞാൻ ഈശോയെ… മികച്ച അഭിപ്രായം നേടുന്നു.
ന്യൂകാസിൽ സെവൻ സ്ട്രിംഗ്സ് സ്റ്റ്യുഡിയോയുടെ ബാനറിൽ, എൻ്റെ നസ്രായൻ യൂ ടൂബ് ചാനലിൽ ഏപ്രിൽ 11-ാം തീയതി റിലീസ് ചെയ്ത ഈ ഗാനത്തിന് രചനയും സംഗീതവും നിർവ്വഹിച്ചത് ശ്രീ.ജീസൻ സാഗർ ആണ്.ഗാനം ആലപിച്ചത് ശ്രീ. സാൻലി പോൾ തൃശ്ശൂർ.
ഈ ഗാനത്തിൻ്റെ ദൃശ്യാവിഷ്കരണവും എഡിറ്റിംഗും നിർവ്വഹിച്ചത് ജിബിൻ ആൻ്റണി(മിഡിൽസ്ബറോ).
ആനുകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഈ ആൽബത്തിലെ ദൃശ്യഭാഗങ്ങൾക്ക് ജീവൻ പകർന്നത് ന്യൂകാസിലിൽ നിന്നും ഉള്ള കുറച്ച് കലാകാരന്മാർ ആണ്.
മനോഹരമായ ഈ ആൽബത്തിൽ അച്ചന്റെ വേഷത്തിൽ പക്വതയാർന്ന അഭിനയം കാഴ്ചവച്ചത് ന്യൂകാസിലിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ജ്യോതിഷ് ജോസ് കൊച്ചുപുര ആണ്.ന്യൂകാസ്റ്റിൽ തന്നെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന സുഭാഷ് ജോസഫ് കുന്നേൽ ആണ് കുടുംബ നാഥന്റെ റോൾ ഗംഭീരമാക്കിയത്. മറ്റൊരു വേഷത്തിൽ പ്രേഷകരെ ഈറനണിയിക്കുന്ന അഭിനയം കാഴ്ച വച്ച് ഈ ആൽബം സോങ്ങിൽ നിറഞ്ഞു നിന്ന ഷിമി ജോർജ് കുന്നേൽ സുഭാഷിന്റെ യഥാർത്ഥ ജീവിതത്തിലും ഭാര്യ തന്നെ ആണ്. ഷിമി ന്യൂകാസ്റ്റിലിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു .
ഷൈജോ ടെസ്സി ദമ്പതികളുടെ മകളായ ബേബി എസ്തർ ആണ് മകളുടെ വേഷത്തിൽ വന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയത്. ചെറു വേഷങ്ങളിൽ വന്ന ന്യൂകാസ്റ്റിലിൽ നിന്നുള്ള ജീസൻ സാഗർ ഹർഡ്സ്ഫീൽഡ് താമസിക്കുന്ന ജെറിൻ മാത്യു എന്നിവരും അവരുടെ വേഷങ്ങൾ മനോഹരമാക്കി. വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പ്രായമുള്ള ആൺകുട്ടിയാണ് പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ആഴ്ച കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.
പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.
സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്തു. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് സിഡബ്ല്യൂസിക്ക് മുമ്പിൽ ഹാജരാക്കാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യൂസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.
റോഡ് മാർഗ്ഗം യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്ര. ഏപ്രിൽ പതിനാലാം തിയതി ആരംഭിക്കുന്ന യാത്ര ജൂൺ പതിനഞ്ചാം തീയതിയോടുകൂടി കേരളത്തിൽ എത്തും. ദി ഗ്രേറ്റ് റോഡ് ട്രിപ്പിലെ സഞ്ചാരികളായ സാബു ചാക്കോ , ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് യാത്ര നടത്തുന്നത്.
ഈ യാത്രയിലൂടെ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ഹോസ്പിറ്റലിന് വേണ്ടി ചാരിറ്റി ഫണ്ട് റൈസിംഗും നടത്തുന്നു. സൂര്യൻ അസ്തമിക്കാത്ത നാട്ടിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി ഏകദേശം 60 ദിവസങ്ങൾ കൊണ്ട് രണ്ട് കോണ്ടിനെൻ്റുകൾ 20 രാജ്യങ്ങൾ സഞ്ചരിച്ചാണ് നമ്മുടെ സ്വന്തം ഗോഡ്സ് ഓൺ കൺട്രി ആയ കേരളത്തിൽ എത്തുന്നത്.
തിരിച്ച് 2025 ഓഗസ്റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തും. അനേകായിരം ക്യാൻസർ രോഗികൾക്ക് താങ്ങും തണലും അഭയവുമായ മാഞ്ചസ്റ്റർ ലെ കാൻസർ ഹോസ്പിറ്റൽ ആയ ക്രിസ്റ്റി ഹോസ്പിറ്റലിലേക്കുള്ള ഒരു ഫണ്ട് റൈസിംഗും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഈ ചാരിറ്റി പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. ഇതിനോടൊപ്പം ഉള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്റ്റി ഹോസ്പിറ്റലിൽ ചാരിറ്റി ഫണ്ടിലേക്ക് നൽകാം.
ഫാ. ഹാപ്പി ജേക്കബ്ബ്
നോമ്പിലെ ഓരോ ദിനങ്ങളും ഒരുക്കത്തിന്റെയും ഒതുക്കത്തിന്റെയും നിയന്ത്രണത്തിന്റെയും അതനുസരിച്ചുള്ള ജീവിതക്രമങ്ങളുമാണല്ലോ നാം പിൻപറ്റുന്നത്. ഈ ദിവസം കൂടി കഴിഞ്ഞാൽ ദേവാലയവും പ്രാർത്ഥനാ ഇടങ്ങളും കറുപ്പും ദുഃഖവും വിളിച്ചറിയിക്കുന്നു. പ്രാർത്ഥനകളിൽ പൂർണ്ണ അനുതാപവും ഏറിയ സമയവും പഴയ നിയമപ്രവചനങ്ങളും നാം ആവർത്തിക്കുന്നു. ഒട്ടനവധി പ്രാർത്ഥനകളിൽ “ഞങ്ങൾക്കായി നീ ഏറ്റ ഒരു പീഡാ , താഴ്ച്ചകളേറ്റം ധന്യം നാഥാ ” എന്ന് ഉരുവിടുന്നു. ഓശാന ഞായർ വ്യത്യസ്തമായ ഒരു അനുഭവം ആണ് തരുന്നത്. ബാലികാ ബാലന്മാരുടെ ആർപ്പ് വിളികളും, പുരുഷാരത്തിന്റെ ധാരാളിത്വവും, പ്രതീക്ഷിച്ചിരുന്ന രാജകീയ എഴുന്നള്ളിപ്പും, എല്ലാം ശബ്ദമുഖാന്തിരം ആകുന്ന പ്രതീതി. വി. ലൂക്കോസ് 19 : 28 – 44. നമ്മുടെ കാഴ്ചപ്പാടിൽ ഒരു രാജകീയ ഘോഷയാത്ര, അവൻ രാജാധി രാജനെ പോലെ കടന്നു വരുന്നു. ജനസാഗരം വരവേൽപ്പിനോടൊപ്പം ദൈവത്തെ സ്തുതിക്കുന്നു. യാത്ര കുന്നിൻ മുകളിലായപ്പോൾ കർത്താവ് അവിടെ നിന്ന് താഴേക്ക് നോക്കുന്നു. ദേവാലയവും യെരുശലേമും അവൻ കാണുന്നു. ജനം ഹോശന്നാ ഹോശന്നാ പാടുന്നു; കർത്താവ് കണ്ണ് നിറഞ്ഞ് നിൽക്കുന്നു. “ഈ നാളിലെങ്കിലും നിൻറെ സമാധാനത്തിനുള്ളത് നീ അറിഞ്ഞിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു. ഇപ്പോഴോ അത് നിൻറെ കണ്ണിന് മറഞ്ഞിരിക്കുന്നു”. വി. ലൂക്കോസ് 19: 42 . എന്താണ് പ്രശ്നം. യെരുശലേമേ നീ നിൻറെ സാധ്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഇനി നാം കാണേണ്ട ഓശാന എന്തെന്ന് നോക്കാം. കർത്താവ് ആ സമയം നോക്കി കണ്ടത് ഇപ്രകാരം ആയിരുന്നു. 19: 43, 44 വാക്യങ്ങൾ ശ്രദ്ധിക്കുക. കൂടെ ഉണ്ടായിരുന്നവർ ദേവാലയത്തിന്റെ പ്രൗഡിയും, മനോഹാരിതയും, പണിതിരിക്കുന്ന കല്ലുകളുടെ ഭംഗിയും വർണ്ണിക്കുന്നു. എന്നാൽ കർത്താവ് കണ്ടത് കള്ളന്മാരുടെ ഗുഹ ആയിരുന്നു. തന്നെ പിൻപറ്റിയിരുന്ന ജനസമൂഹത്തിന് അവൻ വൈദ്യനായിരുന്നു, സൗഖ്യദായകൻ ആയിരുന്നു, അപ്പം നൽകുന്നവൻ ആയിരുന്നു, ജീവൻ നൽകുന്നവൻ ആയിരുന്നു. രോഗിക്ക് വൈദ്യൻ ആവശ്യമുണ്ടെന്നും, തെറ്റി പോയവർക്ക് നല്ലിടയൻ എന്നും അവരെ പഠിപ്പിച്ചപ്പോൾ അവർക്ക് മനസ്സിലായില്ല. താൻ കൂടെ ഇരുന്നിട്ടും സ്വന്തം ജനം തിരിച്ചറിഞ്ഞില്ല എന്ന അനുഭവം വ്യഥയായി. എത്ര അത്ഭുതങ്ങൾ അവൻ ഈ ദേവാലയത്തിലും പരിസരത്തിലും നടത്തി. അന്നൊക്കെ അവനെ അറിഞ്ഞ് തിരിച്ച് വരുവാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ എല്ലാ അവസരങ്ങളും അവർ വൃഥാവിലാക്കി.
അന്നത്തെ കാലത്തിൽ മാത്രമല്ല; ഇന്നും എത്ര അവസരങ്ങൾ നാം പാഴാക്കി. നാശത്തിൽ നിന്നും കരകയറുവാൻ ഇനിയും അവസരം പാഴാക്കല്ലേ. ആദിമകാലം മുതൽ തന്നെ നാം പഠിക്കുന്ന അനുഭവങ്ങളും, അഭിമുഖീകരിച്ച ജീവിതവും ഒക്കെ എത്ര വലിയ പാഠങ്ങളാണ്. നമ്മെ ഓർത്ത് നമ്മുടെ രക്ഷകന്റെ കണ്ണ് നിറയുവാൻ ഇടയാക്കരുത്. ആർപ്പു വിളികളേക്കാൾ ആത്മസമർപ്പണം നിർവഹിക്കുക .
മറ്റൊരു ചിന്ത കൂടി നമ്മെ സ്പർശിക്കണം. മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് കരുതും എന്നുള്ളത്. എന്ത് മോശം കാര്യം ചെയ്താലും ഈ ചിന്ത വരില്ല. എന്നാൽ ദൈവികമായി മാറ്റപ്പെടണം എന്ന ചിന്ത വരുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നാം ഓർക്കാറുണ്ട്. എന്നാൽ സമൂഹത്തിൽ പല പ്രാവശ്യം പലരും അവനെ സ്വീകരിച്ചതായി കേൾക്കുമ്പോൾ നാം ഉത്തരം മുട്ടി നിൽക്കേണ്ടിവരും. വി. യോഹന്നാൻ 7: 40- 53. കർത്താവിനെ പിടിച്ച് കൊണ്ടു വരുവാനായി അയക്കപ്പെട്ടവർ വെറുംകൈയായി തിരിച്ചു വന്നപ്പോൾ അവർ പറയുകയാണ് “ഇവനെപ്പോലെ നന്നായി സംസാരിക്കുന്നവനെ ഞങ്ങൾ കണ്ടിട്ടില്ല. മറ്റുള്ളവർ കർത്താവിനെ സാക്ഷിക്കുമ്പോഴും സ്വന്തം എന്ന് കരുതുന്ന നാം അവനെ തിരസ്കരിക്കുകയല്ലേ.
പല പ്രാവശ്യം ലഭിച്ച കൃപകളും അവസരങ്ങളും നാം നിഷേധിക്കുമ്പോൾ കല്ല് കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും എന്ന ഓർമ്മപ്പെടുത്തൽ നമ്മുടെ ഉള്ളിൽ തിരിച്ചറിയപ്പെടണം. കാൽവരിയിൽ വേദനയിൽ കഴിയുമ്പോഴും അവൻ പ്രാർത്ഥിച്ചത് പിതാവ് ഇവരോട് പൊറുക്കണമേ എന്നാണ്. അധികാരവും പ്രൗഡിയും അഴിഞ്ഞ് പോയാലും ദൈവകൃപ അത് മാത്രം മതി എന്ന് നാം കാംക്ഷിക്കുക. 2 പത്രോസ് 3 : 9 “ചിലർ താമസം എന്ന് വിചാരിക്കുന്നത് പോലെ കർത്താവ് തന്നെ വാഗ്ദത്തം നിവർത്തിക്കുവാൻ താമസിക്കുന്നില്ല. ആരും നശിച്ചു പോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോട് ദീർഘ ക്ഷമ കാണിക്കുന്നതേയുള്ളൂ.
ഓശാന പെരുന്നാളിൽ സംബന്ധിക്കുമ്പോൾ ആർപ്പും ആരവും നിമിഷം കൊണ്ടവസാനിക്കും, എന്നാൽ ദൈവത്തിന് പ്രീതി ഉള്ളവരായി അവനെ രക്ഷകനായി സ്വീകരിപ്പാനും അവനോടൊപ്പം കുരിശിന്റെ പാതയിൽ നടപ്പാനും ഉയിർപ്പിന്റെ ജീവൻറെ ഫലം പ്രാപിപ്പാനും സംഗതിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കഴിഞ്ഞ നാല്പത് ദിനങ്ങളിലും പ്രാർത്ഥനയും ഉപവാസവും നോമ്പും നമ്മെ ശക്തീകരിച്ച് ശുദ്ധീകരിച്ചത് പോലെ ഈ ആഴ്ചയിലെ ആത്മീക അനുഭവങ്ങൾ ദൈവത്തോട് ചേരുവാൻ നമുക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
പശ്ചിമ ബംഗാളില്‍ വഖഫ് ബോര്‍ഡ് നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വ്യാപക അക്രമം. മുര്‍ഷിദാബാദ് ജില്ലയില്‍ ഉണ്ടായ ആക്രമങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാംസര്‍ഗഞ്ച് പ്രദേശത്തെ ജാഫ്രാബാദിലാണ് അച്ഛനെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഒന്നിലധികം കുത്തേറ്റ നിലയില്‍ വിടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിട്ടിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികള്‍ വീട് കൊള്ളയടിച്ച് ഇരുവരെയും കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദിലെ സുതി, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വലിയ തോതിലുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 118 പേര് അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സാംസര്‍ഗഞ്ച് ബ്ലോക്കിലെ ധുലിയനില്‍ ഇന്നലെ രാവിലെ നടന്ന മറ്റൊരു സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റതായും ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ ആണ് മറ്റൊരാള്‍ മരിച്ചത്.
മുര്‍ഷിദാബാദില്‍ തുടങ്ങിയ ആക്രമങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജാന്‍ഗിപൂരില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ട അക്രമികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഖലിലൂര്‍ റഹ്മാന്റെ ഓഫീസും തകര്‍ത്തു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി(34)യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു.
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി).
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്താണ് കണ്ടുകെട്ടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് കേസില്‍ പ്രധാനമായും ആരോപണം നേരിടുന്നത്.
ലക്നൗ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ വസ്തുവകകള്‍ക്ക് പുറമേ ഡല്‍ഹി ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജവാഹര്‍ലാല്‍ നെഹ്രു 1937-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് 2012-ല്‍ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന് സ്വാമി രംഗത്ത് വന്നതാണ് കേസിന്റെ തുടക്കം.
5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന് സ്വാമി ആരോപിച്ചിരുന്നു.
അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്പ നല്കാന് നിയമം അനുവദിക്കുന്നില്ല. അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്പ എന്നും ഇതിനു പുറകില്‍ വാണിജ്യ താല്‍പര്യങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ ലിവിങ്സ്റ്റണ് നോര്‍ത്ത് വെസ്റ്റ് കമ്മ്യൂണിറ്റിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി (39) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മുതല്‍ ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണ് ഫിന്റോയെ കാണാതായത്.
കാറിനുള്ളില്‍ നിന്നാണ് ഫിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. 12 വര്‍ഷമായി കാനഡയില്‍ ജോലി ചെയ്യുന്ന ഫിന്റോയെ ഏപ്രില്‍ അഞ്ച് ശനിയാഴ്ച ലൂക്കാസ് ക്ലോസ് നോര്‍ത്ത് വെസ്റ്റിലെ 100 ബ്ലോക്കിലെ വീട്ടില്‍ നിന്നുമാണ് കാണാതായത്. ഫിന്റോ ആന്റണിയെ കാണാനില്ലെന്ന് കാനഡ പൊലീസ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിലും നല്‍കിയിരുന്നു.
വാഹനത്തില്‍ പുറത്തു പോയതിന് ശേഷം തിരികെ വന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ആല്‍ബര്‍ട്ട ലൈസന്‍സ് പ്ലേറ്റ് സിടിആര്‍ 9938 ഉള്ള ഒരു കറുത്ത 2024 റാം 3500 പിക്കപ്പ് ട്രക്കിലായിരുന്നു ഫിന്റോ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ആറ് മാസമായി ഭാര്യയും രണ്ട് കുട്ടികളും ഇദ്ദേഹത്തിന് ഒപ്പം ഉണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. നീലീശ്വരം സ്വദേശിനി ധന്യയാണ് ഭാര്യ.
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നത്. നിലവില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്.
2008-ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയില്‍ താമസിച്ചവേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്.
2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത് ഗള്‍ഫില്‍ ഐഎസ്ഐ ചുമതലയുണ്ടായിരുന്ന പാകിസ്താന് സൈനിക ഉദ്യോഗസ്ഥനുമായുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്.