തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു. 24 വയസുള്ള ഒരു യുവതിയെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മത്സരിക്കാതെ വയ്ക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഈ മാസം 20നകം ജില്ലാ കളക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വൈഷ്ണയുടെ പേര് ഒഴിവായത് അപേക്ഷയിൽ വീട് നമ്പർ തെറ്റായി നൽകിയതുമൂലമാണ്. അവർ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്, എന്നാൽ പട്ടികയിൽ പേര് ഇല്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം സംശയത്തിലായി. വൈഷ്ണ നൽകിയ ഹർജി കോടതി പരിഗണിച്ചു, പരാതിക്കാരനും വൈഷ്ണയും കളക്ടർ മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു.
കോൺഗ്രസ്, പട്ടികയിൽ നിന്ന് പേര് നീക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപിക്കുന്നു. വൈഷ്ണ ഇന്ന് രാവിലെ കളക്ടറേറ്റിൽ എത്തി അപ്പീൽ നൽകി. കളക്ടറുടെ തീരുമാനം വരുന്നതുവരെ വിഷയത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി മണ്ഡല – മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025 നവംബർ 17 തിങ്കളാഴ്ച മുതൽ 2026 ജനുവരി 14 ബുധനാഴ്ച വരെ.
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വർഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല–മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026 ഭക്തിപൂർവ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാൻ ക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വർഷം 2020 മുതൽ ഓരോ മണ്ഡലകാലത്തും ഭക്തിപൂർവ്വം നടത്തിവരുന്ന അയ്യപ്പൻ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വർഷവും 2025 നവംബർ 17 മുതൽ ഭക്തിപൂർവ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകൾ 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതൽ, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകൾ സമാപിക്കും.
പരമപവിത്രമായ മണ്ഡലകാലത്ത് നവംബർ 17, 2025 മുതൽ ജനുവരി 14, 2026 വരെ,ക്ഷേത്രത്തിൽ ദിവസേന അയ്യപ്പൻ വിളക്ക് പൂജ വൈകുന്നേരം 6:30 PM മുതൽ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.

ഭക്തർക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദിവസേനയുള്ള അയ്യപ്പൻ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളിൽ ഗണപതി ഭഗവാന് ഒറ്റയപ്പം നേർച്ച ഉൾപ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും പൂജ ബുക്കിംഗ് ലിങ്കുകൾ
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രധാന അയ്യപ്പ പൂജ ദിവസങ്ങൾ
• Monday, 17th November 2025 – Mandala Pooja Starting
• Saturday, 22 November 2025 – Monthly Ayyappa Pooja
• Saturday, 29 November 2025 – Kent Hindu Samajam 13th Annual Ayyappa Pooja (5 PM – 10 PM)
• Saturday, 6th, 13th, 20th December 2025
• Saturday, 27 December 2025 – Mandala Vilakku & Aarattu Mahotsavam
• Thursday, 1 January 2026 – New Year Pooja
• Saturday, 10 January 2026
• Wednesday, 14 January 2026 – Makaravilakku Pooja
ഭക്തർ നൽകിയുകൊണ്ടിരിക്കുന്ന സ്നേഹപൂർവ്വമായ പിന്തുണയ്ക്കും സ്നേഹനിർഭരമായ സഹകരണത്തിനും,ഭക്തജനങ്ങളുടെ നിർമലമായ സ്നേഹപൂർവമായ സംഭാവനകൾക്കും കെന്റ് അയ്യപ്പ ടെംപിൾ ട്രസ്റ്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
വിശുദ്ധ മണ്ഡലകാലത്ത് ശ്രീ ധർമ്മശാസ്താവിന്റെ ദിവ്യാനുഗ്രഹം സർവർക്കും സമാധാനവും ഐശ്വര്യവും സമൃദ്ധിയുമേകട്ടെ.
സ്വാമി ശരണം!
Daily Ayyappan Vilakku Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+MAKARA+VILAKKU+DAILY+POOJA&&Did=1&&Vid=18
Saturday Ayyappa Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+AYYAPPA+POOJA+(SATURDAYS)&&Did=1&&Vid=17
Temple Address:
Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/
Website : www.kentayyappatemple.org
Email : [email protected]
Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2026വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും ക്ലബ് കൾച്ചറൽ കോർഡിനേറ്റർ സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു. അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.

പുതിയ ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി രാഹുൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് രാഹുൽ തോമസ് സിറിൽ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. 2025 സീസൺ ക്ലബ് മികച്ച താരമായി രാഹുൽ., മികച്ച പ്രകടനം നടത്തിയ അശ്വിൻ , ശരത്ത് , അജ്മൽ , വിജയ് , ടോം എന്നിവരെ ക്ലബ് ആദരിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പരാതിയിൽ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിർണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശ്കതമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്കന്തോര്പ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണര്‍ അപ്പായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനും സെക്കന്റ് റണ്ണര്‍ അപ്പായി ലെസ്റ്റര്‍ റീജിയനും മാറി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ട്രോഫി ബര്‍മിങ്ഹാം സെന്റ് ബെനഡിക്ട് മിഷനും കരസ്ഥമാക്കി.

രാവിലെ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ‘ദൈവവവചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിള്‍ കലോത്സവം. ഈശോ മാര്‍ത്തായോട് പറഞ്ഞത് ഒരു കാര്യമേ ആവശ്യമുള്ളൂ എന്നാണ് ദൈവവചനമായ ഈശോയാണത്. വചനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് മാര്‍ സ്ലീവായാണ് മാര്‍ സ്ലീവ ക്രൂശിതനും ഉത്ഥിതനതുമായ ഈശോയാണ് അതുപോലെ വിശുദ്ധ കുര്‍ബാനയുടെ സത്തയും മാര്‍ സ്ലീവായാണെന്ന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവം സ്കന്തോര്പ്പിലെ ഫ്രെഡറിക് ഗൗ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ കലോത്സവം കൂട്ടായ്മ സൃഷ്ടിക്കുന്നു, കൂട്ടായ്മ തന്നെ ആയിരിക്കുന്ന റൂഹാദ്ക്കുദ്ശായാല്‍ ആണ് ഇത് സാധ്യമാകുന്നത്. റൂഹാദ്കൂദാശയുടെ പ്രവര്‍ത്തിയാല്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത മുഴുവന്‍ കൂട്ടായ്മയിലും സമാധാനത്തിലും ആയിരിക്കുവാന്‍ ബൈബിള്‍ കലോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കന്തോര്പ്പ് ഫ്രെഡറിക് ഗൗ സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപത ബൈബിള്‍ കലോത്സവത്തിന് മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും ഒന്നുചേര്‍ന്നതോടെ അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി മത്സര നഗരി മാറി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, വി സി വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍, ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്മാന് ഫാ. ജോര്‍ജ് എട്ടുപറയില്‍, ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ. തോമസ് വാലുമ്മേല്‍, ഫാ. ജോസഫ് പിണക്കാട്ട്, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്, ജോയിന്റ് കോഡിനേറ്റേഴ്സ് ജിമ്മിച്ചന്‍ ജോര്‍ജ്, മര്‍ഫി തോമസ്, രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്കി.

ജോസ്ന സാബു സെബാസ്റ്റ്യൻ
നൂറ്റാണ്ടുകൾക്ക് മുൻപേ പെണ്ണുങ്ങൾക്കായി മാത്രം വരച്ചു വെച്ച ലക്ഷ്മണരേഖ എന്ന ചിന്താഗതിക്ക് ഇന്നും നമ്മുടെ സമൂഹത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഒരു സ്ത്രീയുടെ സ്വഭാവത്തെയും ജീവിതത്തെയും വിലയിരുത്താനുള്ള അളവുകോലായി ഈ അദൃശ്യമായ വര ഇന്നും നിലനിൽക്കുന്നു. എന്നാൽ, ഇതിലും ഭീകരമായ സത്യം, ഇന്ന് ആ രേഖ മായ്ച്ചു കളയുന്നത് പലപ്പോഴും ഭർത്താക്കന്മാരുടെ നാവുകൾ കൊണ്ടുതന്നെ ആണെന്നതാണ്. അടുത്തിടെ വാർത്തകളിൽ വന്ന ചില വ്യക്തിപരമായ വിഷയങ്ങൾ മാരിയോ ജിജി കേസ് പോലുള്ളവ ഈ പറഞ്ഞ സത്യം വീണ്ടും സത്യമാണെന്ന് പറഞ്ഞുറപ്പിക്കുകയാണ് …
ഒരു ഭർത്താവ് സ്വന്തം പങ്കാളിയെ താഴ്ത്തിക്കെട്ടാൻ സമൂഹത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ എത്ര ഭീകരമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയെ ഇല്ലാതാക്കാൻ പുരുഷൻ പലപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ ആയുധം അവളെ പൊതുസമൂഹത്തിൽ അവളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ ലഹരിക്ക് അടിമയാണ് എന്ന് മുദ്രകുത്തുന്നതോ ആണ് …
കാരണം സമൂഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും വിജയങ്ങളെയും അളക്കുന്നത് അവളുടെ സ്വഭാവഗുണം, പ്രത്യേകിച്ച് ലഹരി ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അവൾ പാലിക്കുന്ന നിയന്ത്രണം അനുസരിച്ചാണ്. അവളോടൊപ്പം ഉറങ്ങിയ ഒരു പുരുഷൻ തന്നെ ഇത്തരം വാക്കുകൾ അവൾക്കെതിരെ ഉപയോഗിക്കുമ്പോൾ, അത് ഒരു വ്യക്തിപരമായ ആരോപണം എന്നതിലുപരി, അവളെ പൊതുരംഗത്ത് ഒറ്റപ്പെടുത്താനും, അവളുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കാനുമുള്ള സാമൂഹികപരമായ ആയുധമായി മാറുന്നു.
ഒരു പുരുഷൻ മദ്യപാനിയാകുമ്പോൾ അത് പലപ്പോഴും ദുശ്ശീലം മാത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു സ്ത്രീയുടെ മേൽ ഈ ആരോപണം വരുമ്പോൾ, അത് അവളുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തെയും, ഭാര്യ എന്ന നിലയിലുള്ള കടമകളെയും, ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യത്തെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.
ഒരു പങ്കാളി, പ്രത്യേകിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാൾ, ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ, അത് വെറും വൈവാഹിക തർക്കമായി നിലനിൽക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും ഇല്ലാതാക്കുന്ന ഭീകരവാദമായി മാറുന്നു. ഇവിടെ സുലൈമാൻ ഭീകരവാദി ആണോ എന്നതിലപ്പുറം അയാളുടെ വജ്രം പതിപ്പിച്ച വാക്കുകൾ ഭീകരവാദത്തിന്റെ ആയുധമാവുകയാണോ എന്നതാണ്.
എല്ലാ അടഞ്ഞ വാതിലുകളുടെയും പിന്നിൽ ഉഗ്രമായി യുദ്ധം നടക്കുന്നുണ്ട് . കാരണം ഒരുവൾ തൻ്റെ വഴികളിൽ ശക്തയാകുമ്പോൾ, താൻ ചെറുതാവുന്നുവെന്ന തോന്നൽ അവനിൽ അഹങ്കാരത്തിൻ്റെ വിറയലുണ്ടാക്കുന്നു. അങ്ങനെ അവനു നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീയെ കീഴടക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുന്നത് അവളെ തെറ്റുകാരിയാക്കുക എന്നതാണ്. അവർ അവളെ ചെറുതാക്കാൻ ശ്രമിക്കും….
കുറ്റപ്പെടുത്താൻ കഥകൾ മെനയും…. സ്വന്തം ഇഷ്ടങ്ങൾക്ക് അവളെ കീഴ്പ്പെടുത്താനായി ഭാവനാസമ്പന്നമായ വലയങ്ങൾ നെയ്യും…,..അവൾ സന്തോഷത്തോടെ ചിരിക്കുമ്പോൾ പോലും ചോദ്യം ചെയ്യപ്പെടാം….,
അവൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അഹങ്കാരമായി ചിത്രീകരിക്കപ്പെടാം….
അവളുടെ ശക്തിയെ തകർക്കാൻ മനസ്സിൽ കഥകൾ തീർത്ത്, അവളുടെ ചിറകുകൾ വെട്ടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും….ഇവിടെ, അവൻ ഉയരാൻ ശ്രമിക്കുകയല്ല അവൻ ചെയ്യുന്നത്. മറ്റൊരാളുടെ ചിറകുകൾ മുറിക്കുകയാണ്. മറ്റൊരാളെ അടിച്ചമർത്തി നേടുന്ന വിജയം ഒരിക്കലും യഥാർത്ഥ ഉയർച്ചയല്ല, അത് ഭീരുത്വത്തിൻ്റെയും അസുരക്ഷിതത്വത്തിൻ്റെയും അടയാളം മാത്രമാണ്.
കുടുംബ കൗൺസിലർമാർ എന്ന നിലയിൽ പ്രശസ്തരായവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സാധാരണ ദാമ്പത്യബന്ധങ്ങളിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമാധാനപരമായ ബന്ധങ്ങൾക്കും, പരസ്പര ബഹുമാനത്തിനും വേണ്ടി സംസാരിക്കുന്നവർ തന്നെ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ പങ്കാളിയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഈ സമൂഹം അതിന്റെ ഇരകൾക്ക് നൽകുന്ന സന്ദേശം എന്താണ്.
ഒരു പുരുഷന് തന്റെ പങ്കാളിയെക്കുറിച്ച് ഏത് ദുരാരോപണവും ഉന്നയിക്കാം, സമൂഹം അത് ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും, ഇരയെ ശിക്ഷിക്കുകയും ചെയ്യുമെന്നാണോ.
ഇതാണ് മാറ്റേണ്ട ചിന്താഗതി. ഒരു സ്ത്രീയെ തകർക്കാൻ ഒരു പുരുഷൻ ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിൽ, സ്ത്രീക്ക് എതിരെ സമൂഹത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ലിംഗവിവേചനം ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. പണ്ടെങ്ങോ ബഹുമാനത്താൽ കെട്ടിപ്പടുത്ത പല ബന്ധങ്ങളിലും ഒരു ലക്ഷ്മണരേഖക്കകത്ത് നിൽക്കേണ്ടവളാണ് സ്ത്രീ എന്ന ധാരണ ഇന്നുമുണ്ട് . ഇത് മാറണമെങ്കിൽ, മാറ്റം വരേണ്ടത്. പരസ്പരമുള്ള ബഹുമാനമാണ് …
ദാമ്പത്യത്തിലെ അതിർവരമ്പ് എന്നത് പുരുഷൻ വരയ്ക്കുന്ന ലക്ഷ്മണരേഖയല്ല. അത് പരസ്പരം വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ബഹുമാനമാണ്. ആരോപണങ്ങൾ പൊതുവിടത്തിൽ വിടാതെ നിയമപരവും വ്യക്തിപരവുമായ തലങ്ങളിൽ മാത്രം കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കണം. ഒരു വ്യക്തിയുടെ മാനം എന്നത്, മറ്റ് തർക്കങ്ങൾ പരിഹരിക്കാനുള്ള വിലപേശൽ വസ്തുവായി മാറരുത്. ആരോപണങ്ങൾ ഉയരുമ്പോൾ, അത് ഉന്നയിച്ച വ്യക്തിയുടെ സ്വാധീനത്തെക്കാളും, ആരോപിക്കപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ഓരോ സ്ത്രീയും തനിക്ക് ചുറ്റും വരച്ചിരിക്കുന്ന ഈ അദൃശ്യമായ ലക്ഷ്മണരേഖ മായ്ച്ചുകളഞ്ഞുകൊണ്ട്, സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച ഒരു ജീവിതം പടുത്തുയർത്താൻ ഓരോരുത്തർക്കും സാധിക്കണം. ഒരു ഭീകരവാദിക്കും തകർക്കാനാവാത്ത വ്യക്തിത്വമാണ് അവരുടെ ഏറ്റവും വലിയ ആയുധം.
ഈ വാർത്തയിലൂടെ തന്നെ കൂടുതൽ പെൺകുട്ടികളും ഇനിയും അവിവാഹിതരായി തന്നെ കഴിയാൻ ശ്രമിക്കും….
ജോസ്ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
തമിഴ്നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങൾ തീരപ്രദേശത്ത് വിൽപ്പനയ്ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തി. തമിഴ് നാട്ടിലെ സീ ഫുഡ് എക്സ്പോർട്ടിങ് കമ്പനികളിൽനിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പു നൽകി.
കഴിഞ്ഞ 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലിവിഭാഗത്തിലെ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്.
തമിഴ്നാട്ടിലെ സീ ഫുഡ് കമ്പനിയിൽ വേസ്റ്റ് ഡിസ്പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് തീരദേശത്ത് വിൽപ്പനയ്ക്ക് എത്തിച്ച ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും വാങ്ങി കഴിച്ച് 40-ൽ അധികംപേർ വിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. കാറിൽ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി (TATP) എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻഐഎ നടത്തുന്നത്. സ്ഫോടന കേസിൽ കസ്റ്റഡിയിലുള്ള ഭീകരരെ എൻ ഐ എ സംഘം വിശദമായി ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.
അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫലാഹ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ. ഇതിനിടെ, സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിരുന്നു. ഇതിനിടെ, നൗഗാം സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നൗഗാം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പൊലീസ് സ്റ്റേഷൻ കെട്ടിടവും അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്റെ മൊഴിയിൽ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തത്. എന്നാൽ, മൊഴിയിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ സംശയം. മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്.
ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ് വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസും- സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.