Latest News

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 18 കോടി രൂപ വിലമതിക്കുന്ന 17 കിലോയിൽ അധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ സ്വദേശിയായ ആയുഷിനെയും ഭാര്യ അനഘയെയും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ ലഹരിവിരുദ്ധ പ്രത്യേക വിഭാഗമായ ഡാൻസാഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

രഹസ്യ വിവരത്തെ തുടർന്ന് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് 1.25 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വാടക ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16.50 കിലോ കൂടി പിടിച്ചെടുത്തു. കോടികളുടെ ലഹരി ഇടപാടിനായി രണ്ടാഴ്ച മുൻപാണ് ദമ്പതികൾ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് കടത്തിയതാണെന്നും ദമ്പതികൾ ഒരു വലിയ ലഹരി ശൃംഖലയിലെ മൊത്തവിതരണക്കാരാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ലഹരിയുടെ ഉറവിടം, കടത്തുവഴി, ഇതിന് പിന്നിലെ മുഖ്യസംഘാടകർ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഡിനു ഡൊമിനിക് പി.ആർ.ഒ

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഈ വർഷത്തെ ബാർബിക്യൂ ആഘോഷം ജൂലൈ നാലിന് ഡിന്റൻ വില്ലേജ് ഹാളിൽ വച്ച് നടക്കും. ഫുഡ് കോർഡിനേറ്റർ സാബു ജോസഫിന്റെ നേതൃത്വത്തിൽ ലഘു ഭക്ഷണത്തോടെ രാവിലെ 11 മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടിയിൽ കുട്ടികൾക്കായി ബൗൺസി കാസിലും കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ കായിക മത്സരങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ് എന്നിവർ അറിയിച്ചു.

തുടർന്ന് യുക്മ റീജണൽ, നാഷണൽ കായികമേളയിൽ ജേതാക്കൾ ആയവരെ അനുമോദിക്കുകയും ട്രോഫികളും മറ്റുമെഡലുകളും നൽകുകയും ചെയ്യുന്നതാണെന്ന് സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡൻറ് എംപി പത്മരാജ് സെക്രട്ടറി ജിനോയിസ് തോമസ് ട്രഷറർ ഷാൽമോൻ പങ്കേത്ത് എന്നിവർ അറിയിച്ചു. ജൂൺ 14ന് യോവിലിൽ വെച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജണൽ കായികമേളയിൽ മികച്ച പ്രകടനമാണ് സാലിസ്ബറി മലയാളി അസോസിയേഷൻ പുറത്തെടുത്തത്. മുൻ നാഷണൽ ചാമ്പ്യൻ കൂടിയായ പ്രസിഡൻറ് എംപി പത്മരാജിന്റെയും സ്പോർട്സ് കോഡിനേറ്റർ റിയ ജോസഫിൻറെയും നേതൃത്വത്തിൽ നടത്തിയ മികച്ച പരിശീലനം ആണ് ഈ വിജയത്തിലേക്ക് എസ്.എം.എ യെ നയിച്ചത്. കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ സ്റ്റാൻഡിങ് ബ്രോഡ് ജംബിൽ ഒന്നാം സ്ഥാനവും 50m, 100m റേസ് ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ, അലിയാനാ എലിസബത്ത് സ്റ്റാൻഡിങ് ബ്രോഡ്ജംബിൽ രണ്ടാം സ്ഥാനവും, തൻവി പ്രശാന്ത് മൂന്നാം സ്ഥാനവും നേടി.

സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനന്യ സാബു 200m, 100m റേസ് ഇവന്റെ കളിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ റെയ്മൻ ജിനോയിസ് 50m റേസിൽ രണ്ടാമത് എത്തി. ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ 400m റേസ്, ലോങ്ങ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, അലൻസാ ഷാൽമോൻ 200m റേസിൽ രണ്ടാം സ്ഥാനവും 100m റേസിൽ മൂന്നാം സ്ഥാനവും നേടി. ഈ വിഭാഗത്തിൽ തന്നെ റയാൻ ഷർജു 200m ൽ രണ്ടാമതും മാധവ് ശരത്ത് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മത്സരിച്ച ജോഷ് ലെജു ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും 100m റേസിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാമതെത്തി. ഇതേ വിഭാഗത്തിൽ ബേസിൽ ജേക്കബ് 400m ൽ ഒന്നാം സ്ഥാനവും, 200m രണ്ടാം സ്ഥാനവും നേടി.

 

അടൽറ്റ്സ് വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയ എസ്എംഎ സ്പോർട്സ് കോഡിനേറ്റർ റിയാ ജോസഫ് 100m, 200m റേസ്, ഷോട്ട്പുട്ട് എന്നീ ഇവൻറുകളിൽ ഒന്നാം സ്ഥാനം നേടി. ഇതേ വിഭാഗത്തിൽ അനീഷ് തോമസ് 400m റേസിൽ ഒന്നാമതെത്തി. സീനിയർ അഡൽസ് വിഭാഗത്തിൽ രജിത ലിജേഷ് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ എം പി പത്മരാജ് ഷോട്ട്പുട്ട്, 400m എന്നീ ഇവന്റുകളിൽ രണ്ടാമതെത്തി. ഇതേ വിഭാഗത്തിൽ സന്ധ്യാരാജ് ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും ലിനി നിനോ 400m ൽ മൂന്നാമതായും ഫിനിഷ് ചെയ്തു. സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു 100m, 200m എന്നീ ഇവന്റുകളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഷിബി ഷിബു 400m ഒന്നാമതും ഷോട്ട്പുട്ടിൽ രണ്ടാമതും എത്തി. ഇതേ വിഭാഗത്തിൽ മേഴ്സി സജീഷ് ഷോട്ട്പുട്ടിൽ ഒന്നാം സമ്മാനം നേടിയപ്പോൾ ഷിബു ജോൺ 400m ൽ രണ്ടാം സ്ഥാനവും സാബു ജോസഫ് 200m ൽ രണ്ടാം സ്ഥാനവും ലോങ്ങ് മൂന്നാം സ്ഥാനവും നേടി. 400m റേസിൽ നിനോ പുലിക്കോട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അവസാനമായി നടന്ന റിലേ മത്സരത്തിൽ ഷിബു ജോൺ, സാബു ജോസഫ്, നിനൊ പുലിക്കോട്ടിൽ, ജോസ് K ആന്റണി എന്നിവർ സൂപ്പർ സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ രാജീ ബിജു, മേഴ്സി സജീഷ്, രാഹി സാബു, ഷിബി ഷിബു എന്നിവർ സ്വർണം നേടി. റിലേ കോമൺ കാറ്റഗറിയിൽ മെയിൽ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, റയാൻ ഷർജു, ജിനോയ്‌സ് തോമസ്, എംപി പത്മരാജ് എന്നിവർ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ നമിഷ കൃഷ്ണകുമാർ, അലൻസാ ഷാൽമോൻ, അത്വികാ സെൻതിൽ, റിയാ ജോസഫ് എന്നിവരും രണ്ടാമത് എത്തി.

134 പോയിന്റുമായി റണ്ണറപ്പായ സാലിസ്ബറി മലയാളി അസോസിയേഷന് വേണ്ടി കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ, ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, അഡൽസ് വിഭാഗത്തിൽ റിയാ ജോസഫ്, സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് ഇരുട്ടിമധുരമായി.

ജൂൺ 20 ന് ബെർമിംഹാമിൽ വെച്ച് നടന്ന നാഷണൽ സ്പോർട്സ് മീറ്റിലും സാലിസ്ബറി മലയാളി അസോസിയേഷൻ മികച്ച നേട്ടം ഉണ്ടാക്കി. അഡൽസ് വിഭാഗത്തിൽ 100m സ്പ്രിന്റില്‍ റിയാ ജോസഫ് സ്വർണ്ണം നേടി കായികമേളയുടെ ഫാസ്റ്റസ്റ്റ് ആയപ്പോൾ മകൾ എസ്വാ ബെൻ 100m, സ്റ്റാൻഡിങ് ബ്രോഡ്ജമ്പ് എന്ന ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടി. ഇവ കൂടാതെ റിയാ ജോസഫ് 200m ൽ വെള്ളിയും രജിത ലിജേഷ് ഷോട്ട്പുട്ടിൽ വെങ്കലവും നേടി.

റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജൂൺ 27, ശനിയാഴ്ച, വൈകിട്ട് 6.30 മുതൽ 8 മണി വരെ ഭക്തർക്കായി ശുക്ല പക്ഷ പ്രദോഷ പൂജ (വെളുത്ത പക്ഷത്തിലേത്) നടത്തപ്പെടും. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്‌മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഓരോ ചന്ദ്രന്റെയും പതിമൂന്നാം ചന്ദ്രദിനത്തിൽ, അതായത് ത്രയോദശി തിഥിയിൽ, ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദ്വൈമാസ ആരാധനയാണ് പ്രദോഷ പൂജ. ഒരു മാസത്തിൽ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്. ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയപ്പെടുന്നു.പ്രദോഷ കാലയളവിൽ (സൂര്യാസ്തമയത്തിന് മുമ്പും ശേഷവും ഏകദേശം 90 മിനിറ്റ്) ചെയ്യുന്നപൂജകളും പ്രാർഥനകളും തടസ്സങ്ങൾ നീക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആരോഗ്യം, സമൃദ്ധി, ആത്മീയ പുരോഗതി എന്നിവയ്ക്കായി അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ശിവനും പാർവതിയും ഒരുമിച്ച് ഭക്തരെ അനുഗ്രഹിക്കുന്ന ഒരു ശുഭകരമായ സമയമായി പ്രദോഷം കണക്കാക്കപ്പെടുന്നു. ഇത് ആചരിക്കുന്നത് കർമ്മഭാരങ്ങൾ കുറയ്ക്കുകയും ആന്തരിക ശാന്തതയും സംരക്ഷണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ ദോഷവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിൽ എത്തുന്നവർക്ക് ചെയ്യാവുന്ന പൂജകൾ: ശിവലിംഗത്തിന് അഭിഷേകം, രുദ്രജപം
അർച്ചന, നൈവേദ്യം. പ്രത്യേക പാക്കേജുകളിൽ ഹോമ/ഹവനം അല്ലെങ്കിൽ അന്നദാനം എന്നിവ ഉൾപ്പെടുത്താം. സമയക്രമത്തിനും ബുക്കിംഗിനും www.kentayyappatemple.org എന്ന വെബ് സൈറ്റിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ, ക്ഷേത്രഭാരവാഹികളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 2,040 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 1,02,760 രൂപയായി. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയായതായും കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിന ഇടിവാണിത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മെയ് 25-ന് 1,16,880 രൂപയായിരുന്ന പവൻ വിലയിൽ നിന്ന് ഇന്ന് വരെ 14,120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ വില 1.14 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായ ഇടിവാണ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഇടിവും ഡോളറിന്റെ ശക്തിയും പലിശനിരക്കുകളുമായി ബന്ധപ്പെട്ട ആശങ്കകളും വിലക്കുറവിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.

അമ്മ സംഘടനയ്ക്കുള്ളിലെ ചേരിതിരിവുകളും ഗ്രൂപ്പിസവും തുറന്നുപറഞ്ഞ് നടി ബീന ആന്റണി രംഗത്തെത്തി. ശ്വേത മേനോൻ അധ്യക്ഷയായ സമിതിയുടെ രാജിക്കു പിന്നാലെ സംഘടനയിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബീന ആരോപിച്ചു. നേതൃത്വനിരയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരസ്പര വിമർശനങ്ങളും സംഘടനയുടെ ഐക്യത്തെ ബാധിച്ചുവെന്ന വിലയിരുത്തലും അവർ പങ്കുവച്ചു.

ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കങ്ങളും വാക്കുതർക്കങ്ങളും അംഗങ്ങളെ നിരാശരാക്കിയെന്ന് ബീന ആന്റണി പറഞ്ഞു. യോഗത്തിൽ പങ്കെടുത്തിരുന്ന മോഹൻലാലിന്റെ മാനസികാവസ്ഥ പോലും വേദനാജനകമായിരുന്നുവെന്നും, സംഘടനയെ സംരക്ഷിക്കുമെന്ന അദ്ദേഹത്തിന്റെ ഉറപ്പ് അംഗങ്ങൾക്ക് ആശ്വാസമായെന്നും അവർ വ്യക്തമാക്കി.

ശ്വേത മേനോന്റെ രാജിയോടെ ‘അമ്മ’യിൽ പുതിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സംഘടനയുടെ പ്രവർത്തനരീതിയിലും സാമ്പത്തിക കാര്യങ്ങളിലുമുള്ള സംശയങ്ങളും ചേരിതിരിവുകളും പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ച് സംഘടനയുടെ ഐക്യം വീണ്ടെടുക്കണമെന്ന ആവശ്യം സിനിമാരംഗത്തുനിന്നും ഉയരുന്നുണ്ട്.

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ ശേഖരിച്ച 54 വാല്യങ്ങളിലായി ഉൾപ്പെട്ട 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറിയതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്. കോടതി അനുമതിയോടെയാണ് രേഖകൾ ഇഡിക്ക് ലഭ്യമായത്.

സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാറുകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, അക്കൗണ്ട് രേഖകൾ, കത്തിടപാടുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴികൾ എന്നിവ ഉൾപ്പെടുന്ന രേഖകളാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചന.

രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ടി. വീണയ്ക്ക് ഈ മാസം 29-ന്, തിങ്കളാഴ്ച, ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ലഭിച്ച രേഖകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്നാണ് വിലയിരുത്തൽ.

മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് മാറ്റിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച വി.ഡി. സതീശൻ, ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷം അതേ നയത്തിന് പിന്തുണ നൽകുകയാണെന്നാണ് വിമർശനം. മുഖ്യമന്ത്രിയുടെ വീര്യം കുറഞ്ഞുവെന്നും മദ്യനയത്തിൽ യു ടേൺ നടത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു.

2024-ൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വി.ഡി. സതീശൻ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് മദ്യലോബിക്ക് സഹായകരമാണെന്നും സർക്കാരിന്റെ താൽപര്യങ്ങൾ സംശയാസ്പദമാണെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതേ മാതൃകയിൽ നികുതിയിളവ് നടപ്പാക്കുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.

വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയും കുറഞ്ഞ ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുകയുമാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ മുൻകാല പ്രസ്താവനകളും ഇപ്പോഴത്തെ നടപടികളും തമ്മിലുള്ള വൈരുധ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരെ രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

യു.കെ യിലെ ശ്രീനാരായണ പ്രസ്ഥാന പ്രവർത്തനങ്ങൾക്ക് പുതിയ അധ്യായം കുറിച്ചുകൊണ്ട് സേവനം യു.കെ യുടെ പുതിയ ഷെഫീൽഡ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യു.കെ യിലെ ശിവഗിരി ആശ്രമത്തിന്റെ ആത്മീയ മാർഗനിർദേശത്തിലും അനുഗ്രഹത്തിലും രൂപം കൊണ്ട ഈ പുതിയ യൂണിറ്റ്, ഷെഫീൽഡിലെയും സമീപ പ്രദേശങ്ങളിലെയും ഗുരുവിശ്വാസി സമൂഹത്തിന് ആത്മീയവും സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മയുടെ വേദിയാകും.
ജൂൺ 20-ന് രാവിലെ ഗുരുദേവ കൃതികൾ കോർത്തിണക്കിയുള്ള ഭജനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ശ്രീ സിറിൾ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരമായ ഗുരുപൂജ നടന്നു.
സേവനം യു.കെ ജോയിന്റ് കൺവീനർ ശ്രീ രസികുമാർ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവനം യു.കെ വൈസ് ചെയർമാൻ ശ്രീ സജീഷ് ദാമോദരൻ ഷെഫീൽഡ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സംഘടനകൊണ്ട് ശക്തരാകുവാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ദർശനം ഉൾക്കൊണ്ട് ജീവിക്കുവാനും, പ്രാർത്ഥന അധിഷ്ഠിതമായ കുടുംബജീവിതം വളർത്തിയെടുക്കുവാനും ഈ പുതിയ യൂണിറ്റ് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ ശ്രീ സിറിൾ കുണ്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഗുരുമിത്ര കൺവീനർ ശ്രീമതി ബിജിമോൾ അജിമോൻ, ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ അനിൽകുമാർ ശശിധരൻ, നോർത്ത് വെസ്റ്റ് കുടുംബ യൂണിറ്റ് പ്രസിഡന്റ് ശ്രീ ബിനീഷ് ഗോപി, ലീഡ്സ് കുടുംബ യൂണിറ്റ് സെക്രട്ടറി ശ്രീ അരുൺ ശശി എന്നിവർ ആശംസകൾ നേർന്നു. ഷെഫീൽഡ് യൂണിറ്റിന്റെ രൂപീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശ്രീകുമാർ വരക്കിൽ , ശ്രീ സജി ദിവാകരൻ, ശ്രീ വിപിൻ കുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
• പ്രസിഡന്റ്: ശ്രീ സജി ദിവാകരൻ
• വൈസ് പ്രസിഡന്റ്: ശ്രീ അഖിൽ സുകുമാരൻ
• സെക്രട്ടറി: ശ്രീ വിപിൻ കുമാർ
• ജോയിന്റ് സെക്രട്ടറി: ശ്രീ ബിജി വിശ്വനാഥൻ
• ട്രഷറർ: ശ്രീമതി സീമ സുധീഷ്
• ജോയിന്റ് ട്രഷറർ: ശ്രീ ജയലാൽ സുഗതൻ
• ഗുരുമിത്ര (ലേഡീസ്) കോർഡിനേറ്റർ: ശ്രീമതി ബിന്ദു ശ്രീകുമാർ
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഗുരുദേവ ചിത്രത്തിന് മുൻപിൽ വെച്ച് അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങളും മൂല്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുമെന്നും, സ്നേഹവും സഹോദരത്വവും സേവന മനോഭാവവും ഉയർത്തിപ്പിടിക്കുമെന്നും പ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തു.
പുതിയ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥിരമായ പ്രാർത്ഥനാ സത്സംഗങ്ങൾ, ആത്മീയ പഠന ക്ലാസുകൾ എന്നിവയ്ക്ക് പുറമെ വനിതകൾക്കായി ‘ഗുരുമിത്ര’ പ്രവർത്തനങ്ങളും, യുവാക്കൾക്കായി ‘യുവധർമ്മ സേന’യും, കുട്ടികളിലെ മൂല്യവർദ്ധനവിനായി ‘ബാലദീപം’ പദ്ധതിയും സജീവമാക്കും. ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പദ്ധതികൾക്കും ഷെഫീൽഡ് യൂണിറ്റ് പ്രത്യേക പ്രാധാന്യം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ ശ്രീ വിപിൻ കുമാർ സ്വാഗതവും ശ്രീമതി സീമ സുധീഷ് നന്ദിയും രേഖപ്പെടുത്തി. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും പുതിയൊരു പ്രത്യാശ പങ്കുവെച്ചുകൊണ്ട് പരിപാടികൾ സമാപിച്ചു.

ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ഫെബിൻ പുത്തൻപുരയ്ക്കൽ സി . എം. ഐ യ ഫാദർ ജോൺസൺ കാട്ടിപറമ്പിൽ സി. എം ഐ ഫാദർ ജോർജ് അരിക്കുഴിയിൽ സി എം ഐ എന്നിവർ പങ്കുചേരുന്നു. പ്രത്യേക നിയോഗത്തോടെ തിരുന്നാൾ പ്രെസുധേതിമാർ അവസരം ഉണ്ട് താല്പര്യം ഉള്ളവരും തോമസ് നാമധാരികൾ ആയവർക്കും കമ്മിറ്റി അംഗങ്ങൾക്ക് നിങ്ങളുടെ പേരുകൾ കൊടുക്കാവുന്നതാണ്. കുർബാനയെ തുടർന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശീർവാദം തുടർന്ന് നേർച്ച പാച്ചോർ വിതരണവും കോഫീ സൽക്കാരം ഉണ്ടായിരിക്കുന്നതാണ്.

ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ പോസ്റ്റ്‌ കോഡ്.

Holy Trinity Church, Wrexmham Road.

LL14 4DN.

കൂടുതൽ വിവരത്തിന്

Contact – Fr Johnson Kattiparampil CMI – 0749441108.

Jisha Charles -07747183465

George Thomas_ 0755453141

Jose Bosco – 07741370123

Anu Thomas – 07587377767

Mobin Baby – 07553990542

Ancy Thomas – 757066 4957

Yahoo Mail: Search, organise, conquer

ഷൊർണൂരിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതി യുവതി ശക്തമായി പ്രതികരിച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി.

സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ പ്രതിഷേധവും ബഹളവും കേട്ടെത്തിയ സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. ട്രെയിനിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറെ ദൂരം പോകാനായില്ല. പിടിയിലായ പ്രതി വ്യാപാരിയാണെന്ന് പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

RECENT POSTS
Copyright © . All rights reserved