തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുവളപ്പിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനിറങ്ങുന്ന അവസരം നോക്കി പ്രതികൾ മുറിയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തി ഉറങ്ങാൻ കിടന്ന സമയത്താണ് 14 കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവം കണ്ടു പേടിച്ച ഒന്നര വയസ്സുകാരിയുടെ വായ് പ്രതികളിൽ ഒരാൾ പൊത്തിപ്പിടിച്ചതിനെ തുടർന്ന് കുട്ടികൾ പുറത്തിറങ്ങി അയൽക്കാരെ വിവരം അറിയിച്ചു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ പ്രതികളെ മുറിയിലടച്ച് പൊലീസ് എത്തുന്നതുവരെ കാക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട് എലപ്പുള്ളിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാനായി തിങ്കളാഴ്ച ഉച്ചയോടെ ശിവകുമാർ സഹപ്രവർത്തകരോടൊപ്പം പോയിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സമീപവാസിയാണ് അദ്ദേഹത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ വിവരം അറിയിക്കുകയും കസബ പോലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തുകയും ചെയ്തു.
ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമായ ശിവകുമാർ അഞ്ചുവർഷമായി തറക്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. വടകോട് ഒരു സ്വകാര്യ ഫാമിൽ സൂപ്പർവൈസറായും പത്രവിതരണ സഹായിയായി കൂടി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനായ ശിവകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ നടക്കും.
ചെങ്കോട്ട സ്ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം. ചാവേറായ ഉമർ ഷൂസിൽ ബോംബ് പൊട്ടിക്കാനുള്ള ട്രിഗർ ഘടിപ്പിച്ചിരുന്നോ എന്നും സംശയമുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷഹീൻ രണ്ടു കൊല്ലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഷഹീൻ യാത്ര ചെയ്തിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് എൻഐഎ. ഇന്നലെ അറസ്റ്റിലായ കശ്മീർ സ്വദേശി ജസീർ ബീലാൽ വാണി ഡ്രോണിൽ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നൽകിയെന്ന് ഏജൻസി വ്യക്തമാക്കുന്നു. അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിന് ഭീകര സംഘടനയായ ലഷ്കർ എ തയ്ബയുമായി ബന്ധമെന്നാണ് കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ അമീർ റാഷിദ് അലിയെ കോടതി പത്ത് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാശ്മീരിൽ എത്തിച്ച് തെളിവ് ശേഖരണം നടത്തും.
ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്താനൊരുങ്ങുന്നു. ചിത്രം താൻ പ്രതീക്ഷിച്ചതിനെക്കാൾ മികച്ചതായി തീർന്നുവെന്നും, പ്രേക്ഷകശ്രദ്ധ നേടുന്ന വലിയ വിജയമായിരിക്കും ‘റേച്ചൽ’ എന്ന് തനിക്ക് ഉറപ്പുണ്ടെന്നും വിനയൻ പറഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരെക്കാൾ അധികം വരുമാനം ഹണി റോസ് ഒരു വർഷത്തെ ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“റേച്ചൽ എന്നെ അത്യന്തം അത്ഭുതപ്പെടുത്തിയ ഒരു ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു . ഹണി റോസ് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു. വളരെ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന, കഠിനാധ്വാനത്തോടെ പിറന്ന ഒരു സിനിമയാണ് ഇത്. ഇത്തരത്തിൽ ആത്മാർത്ഥമായി നിർമ്മിച്ച ചിത്രങ്ങൾക്ക് ഭാവിയിൽ വലിയ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്,” വിനയൻ പറഞ്ഞു. ഹണി റോസുമായുള്ള ആദ്യ പരിചയവും അദ്ദേഹം ഓർത്തെടുത്തു. 2002-03 കാലത്ത് പൃഥ്വിരാജിന്റെ ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹണിയുടെ അച്ഛൻ അവരെ നായികയാക്കണമെന്ന ആഗ്രഹവുമായി എത്തുകയായിരുന്നു. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയരംഗത്ത് പ്രവേശിച്ചത്.
ചെറിയ ബജറ്റിൽ പിറന്ന സിനിമകൾ വൻവിജയം നേടുമ്പോഴാണ് ഏറ്റവും വലിയ സന്തോഷമെന്ന് വിനയൻ പറഞ്ഞു. “35 ലക്ഷം രൂപ മുടക്കി ചെയ്ത വാസന്തിയും ലക്ഷ്മിയും മൂന്നര കോടി രൂപ കളക്ട് ചെയ്ത കാലം ഇന്നും മറക്കാനാവില്ല. അതുപോലെ തന്നെ റേച്ചലും ഒരു വലിയ വിജയം കൈവരിക്കട്ടെ,” എന്നാണ് അദ്ദേഹത്തിന്റെ ആശംസ.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു. 24 വയസുള്ള ഒരു യുവതിയെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മത്സരിക്കാതെ വയ്ക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഈ മാസം 20നകം ജില്ലാ കളക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വൈഷ്ണയുടെ പേര് ഒഴിവായത് അപേക്ഷയിൽ വീട് നമ്പർ തെറ്റായി നൽകിയതുമൂലമാണ്. അവർ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്, എന്നാൽ പട്ടികയിൽ പേര് ഇല്ലാത്തത് കാരണം സ്ഥാനാർത്ഥിത്വം സംശയത്തിലായി. വൈഷ്ണ നൽകിയ ഹർജി കോടതി പരിഗണിച്ചു, പരാതിക്കാരനും വൈഷ്ണയും കളക്ടർ മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു.
കോൺഗ്രസ്, പട്ടികയിൽ നിന്ന് പേര് നീക്കിയത് രാഷ്ട്രീയ നീക്കമാണെന്ന് ആരോപിക്കുന്നു. വൈഷ്ണ ഇന്ന് രാവിലെ കളക്ടറേറ്റിൽ എത്തി അപ്പീൽ നൽകി. കളക്ടറുടെ തീരുമാനം വരുന്നതുവരെ വിഷയത്തിൽ അന്തിമ തീരുമാനം കാത്തിരിക്കുകയാണ്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി മണ്ഡല – മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025 നവംബർ 17 തിങ്കളാഴ്ച മുതൽ 2026 ജനുവരി 14 ബുധനാഴ്ച വരെ.
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വർഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല–മകരവിളക്ക് ചിറപ്പ് മഹോത്സവം 2025–2026 ഭക്തിപൂർവ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാൻ ക്ഷേത്രം ഒരുക്കങ്ങൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
വർഷം 2020 മുതൽ ഓരോ മണ്ഡലകാലത്തും ഭക്തിപൂർവ്വം നടത്തിവരുന്ന അയ്യപ്പൻ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വർഷവും 2025 നവംബർ 17 മുതൽ ഭക്തിപൂർവ്വം ആരംഭിക്കുന്നു.
മണ്ഡല മകരവിളക്ക് പൂജകൾ 2025 നവംബർ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതൽ, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ നടക്കുന്ന പ്രത്യേക അയ്യപ്പ പൂജയോടെ തുടക്കദിന ചടങ്ങുകൾ സമാപിക്കും.
പരമപവിത്രമായ മണ്ഡലകാലത്ത് നവംബർ 17, 2025 മുതൽ ജനുവരി 14, 2026 വരെ,ക്ഷേത്രത്തിൽ ദിവസേന അയ്യപ്പൻ വിളക്ക് പൂജ വൈകുന്നേരം 6:30 PM മുതൽ 7:30 PM വരെ നടക്കും. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെ പ്രത്യേക അയ്യപ്പ പൂജ,ഭജന, ദീപാരാധന, നീരാഞ്ജനം, ഹരിവരാസനം, അന്നദാനംഎന്നിവ ഭക്തിസാന്ദ്രമായി നടക്കും.

ഭക്തർക്കു മണ്ഡലകാലത്ത് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദിവസേനയുള്ള അയ്യപ്പൻ വിളക്ക് പൂജ, ശനിയാഴ്ചകളിലെ പ്രത്യേക അയ്യപ്പ പൂജ, അന്നദാനം,കൂടാതെ എല്ലാ മാസ പൂജ ദിവസങ്ങളിൽ ഗണപതി ഭഗവാന് ഒറ്റയപ്പം നേർച്ച ഉൾപ്പെടെ എല്ലാ പൂജാനുഷ്ഠാനങ്ങളുടെയും പൂജ ബുക്കിംഗ് ലിങ്കുകൾ
ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രധാന അയ്യപ്പ പൂജ ദിവസങ്ങൾ
• Monday, 17th November 2025 – Mandala Pooja Starting
• Saturday, 22 November 2025 – Monthly Ayyappa Pooja
• Saturday, 29 November 2025 – Kent Hindu Samajam 13th Annual Ayyappa Pooja (5 PM – 10 PM)
• Saturday, 6th, 13th, 20th December 2025
• Saturday, 27 December 2025 – Mandala Vilakku & Aarattu Mahotsavam
• Thursday, 1 January 2026 – New Year Pooja
• Saturday, 10 January 2026
• Wednesday, 14 January 2026 – Makaravilakku Pooja
ഭക്തർ നൽകിയുകൊണ്ടിരിക്കുന്ന സ്നേഹപൂർവ്വമായ പിന്തുണയ്ക്കും സ്നേഹനിർഭരമായ സഹകരണത്തിനും,ഭക്തജനങ്ങളുടെ നിർമലമായ സ്നേഹപൂർവമായ സംഭാവനകൾക്കും കെന്റ് അയ്യപ്പ ടെംപിൾ ട്രസ്റ്റ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
വിശുദ്ധ മണ്ഡലകാലത്ത് ശ്രീ ധർമ്മശാസ്താവിന്റെ ദിവ്യാനുഗ്രഹം സർവർക്കും സമാധാനവും ഐശ്വര്യവും സമൃദ്ധിയുമേകട്ടെ.
സ്വാമി ശരണം!
Daily Ayyappan Vilakku Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+MAKARA+VILAKKU+DAILY+POOJA&&Did=1&&Vid=18
Saturday Ayyappa Pooja Booking:
https://booking.kentayyappatemple.org/link.aspx?Diety=AYYAPPAN&&Pooja=MANDALA+AYYAPPA+POOJA+(SATURDAYS)&&Did=1&&Vid=17
Temple Address:
Kent Ayyappa Temple, 1 Northgate, Rochester, Kent, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
https://kentayyappatemple.org/festivals/mandala-pooja-makaravilakku-chirappu-mahotsavam-2025-2026/
Website : www.kentayyappatemple.org
Email : [email protected]
Tel: 07838 170203 / 07973 151975 / 07906 130390 / 07985 245890 / 07507 766652
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2026വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും ക്ലബ് കൾച്ചറൽ കോർഡിനേറ്റർ സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു. അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.

പുതിയ ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി രാഹുൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് രാഹുൽ തോമസ് സിറിൽ വിഷ്ണു എന്നിവരെ തെരഞ്ഞെടുത്തു. 2025 സീസൺ ക്ലബ് മികച്ച താരമായി രാഹുൽ., മികച്ച പ്രകടനം നടത്തിയ അശ്വിൻ , ശരത്ത് , അജ്മൽ , വിജയ് , ടോം എന്നിവരെ ക്ലബ് ആദരിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പരാതിയിൽ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിർണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
അടുത്ത നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.
ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശ്കതമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്കന്തോര്പ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണര്‍ അപ്പായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനും സെക്കന്റ് റണ്ണര്‍ അപ്പായി ലെസ്റ്റര്‍ റീജിയനും മാറി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ട്രോഫി ബര്‍മിങ്ഹാം സെന്റ് ബെനഡിക്ട് മിഷനും കരസ്ഥമാക്കി.

രാവിലെ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ‘ദൈവവവചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിള്‍ കലോത്സവം. ഈശോ മാര്‍ത്തായോട് പറഞ്ഞത് ഒരു കാര്യമേ ആവശ്യമുള്ളൂ എന്നാണ് ദൈവവചനമായ ഈശോയാണത്. വചനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് മാര്‍ സ്ലീവായാണ് മാര്‍ സ്ലീവ ക്രൂശിതനും ഉത്ഥിതനതുമായ ഈശോയാണ് അതുപോലെ വിശുദ്ധ കുര്‍ബാനയുടെ സത്തയും മാര്‍ സ്ലീവായാണെന്ന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവം സ്കന്തോര്പ്പിലെ ഫ്രെഡറിക് ഗൗ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ കലോത്സവം കൂട്ടായ്മ സൃഷ്ടിക്കുന്നു, കൂട്ടായ്മ തന്നെ ആയിരിക്കുന്ന റൂഹാദ്ക്കുദ്ശായാല്‍ ആണ് ഇത് സാധ്യമാകുന്നത്. റൂഹാദ്കൂദാശയുടെ പ്രവര്‍ത്തിയാല്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത മുഴുവന്‍ കൂട്ടായ്മയിലും സമാധാനത്തിലും ആയിരിക്കുവാന്‍ ബൈബിള്‍ കലോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കന്തോര്പ്പ് ഫ്രെഡറിക് ഗൗ സ്കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപത ബൈബിള്‍ കലോത്സവത്തിന് മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും ഒന്നുചേര്‍ന്നതോടെ അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി മത്സര നഗരി മാറി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, വി സി വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍, ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്മാന് ഫാ. ജോര്‍ജ് എട്ടുപറയില്‍, ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ. തോമസ് വാലുമ്മേല്‍, ഫാ. ജോസഫ് പിണക്കാട്ട്, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്, ജോയിന്റ് കോഡിനേറ്റേഴ്സ് ജിമ്മിച്ചന്‍ ജോര്‍ജ്, മര്‍ഫി തോമസ്, രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്കി.
