Latest News

ബെംഗളൂരുവിൽ ഏവിയേഷൻ പഠിക്കുന്ന 19-കാരിയായ ചിത്രപ്രിയയെ മലയാറ്റൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി മുതൽ കാണാതായിരുന്ന ഇവരുടെ മൃതദേഹം മംഗപ്പറ്റുചിറയിലെ ഒരു നിർജന സ്ഥലത്താണ് നാട്ടുകാർ കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയിൽ ഗുരുതര പരിക്ക് കണ്ടതിനാൽ കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം പോലീസ് ശക്തമാക്കി.

ചിത്രപ്രിയ ശനിയാഴ്ച വൈകുന്നേരം സമീപത്തെ കടയിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. തിരികെ വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ കാലടി പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിലേറെ പഴകിയ അവസ്ഥയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ബുധനാഴ്ച നടത്തും.

കാണാതാകുന്നതിനുമുമ്പ് ചിത്രപ്രിയയുമായി ബന്ധപ്പെടുന്നുണ്ടായിരുന്ന രണ്ടുപേരെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് അവസാന സഞ്ചാരവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പോസ്റ്റ്‌മോർട്ടവും ചോദ്യം ചെയ്യലും മുന്നോട്ട് പോകുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പോലീസ് അറിയിച്ചത്.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ട രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പ്രഖ്യാപിക്കും. അടച്ചിട്ട മുറിയിൽ നടന്ന വാദത്തിൽ പരാതിക്കാരിയുടെ മൊഴിയും തെളിവുകളും കോടതി പരിശോധിച്ചു. വിധി വരുമ്പോൾ വരെ പൊലിസ് മറ്റ് നടപടികളിലേക്ക് പോകരുതെന്ന് കോടതി നിർദേശിച്ചിരുന്നു. വിവാഹ അഭ്യർത്ഥനയുടെ പേരിൽ പെൺകുട്ടിയെ ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസിലെ ആരോപണം.

അതോടൊപ്പം, പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയും ഇന്ന് കോടതി പരിഗണിക്കും. അതേസമയം സമാനമായ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് വീണ്ടും അപേക്ഷ നൽകാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.

ബംഗളൂരുവിൽ താമസിക്കുന്ന 23 കാരിയാണ് രണ്ടാം കേസിൽ ശക്തമായ മൊഴി നൽകിയത്. പ്രണയവും വിവാഹ വാഗ്ദാനവും നൽകി വിശ്വാസം നേടിയ ശേഷം ഔട്ട് ഹൗസിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായി യുവതി പറയുന്നു. മൊഴിയോടൊപ്പം ശബ്ദരേഖയും ചാറ്റ് സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ആദ്യ കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാൽ ക്രൈം ബ്രാഞ്ച് സംഘം ഇപ്പോൾ രാഹുലിനെ കണ്ടെത്താൻ ശ്രമിക്കുന്നു.

ജോസ് ജെ വെടികാട്ട്

ഏവരും ദൈവസുതരെന്ന നിനച്ചിടും പോൽ പാപിയിലും ഉണ്ട് ദൈവത്തിന് അരുമ സുതനാം യേശുവിൻ ഭാവം,

സാഹചര്യസമ്മർദ്ദങ്ങളാകാം കർമ്മകാണ്ഡത്താൽ നയിക്കപ്പെടും ജീവിതവിധിയാകാം പാപിയെ പാപി ആക്കുന്നത്,

പാപിയോടുള്ള നിസ്സംഗത, വെറുപ്പ്, സ്വന്തം വ്യക്തിത്വം ജ്വലിക്കും അന്തരാത്മാവിൻ പാപ വിചിന്തനത്തിന് നേർക്ക് നമ്മൾ പുലർത്തും കപടനാട്യമല്ലോ,

അങ്ങനെ നാം നമ്മൾക്ക് എതിരെ സ്വയം തിരിയുകല്ലോ, പാപിയെ കുറിച്ച് ഒരു പുനർവിചിന്തനം തടയുകയല്ലോ,

ഏവരെയും സുഹൃദ് ഭാവത്തോടെ
ഉള്ളിൽ സ്വീകരിക്കാൻ പോന്ന സ്വാഗതം ചെയ്യാൻ പോന്ന വിശാലമനസ്കൻ അല്ലോ അവനിയിൽ ഒറ്റപ്പെട്ട ഏകാകിയാം പാപി,

തന്നിൽ നിന്നൊരു മോചനം കൊതിക്കുകയല്ലോ പാപി ഏവരോടും സുഹൃത്തെന്ന നിലയിൽ വിനിമയം ചെയ്ത്,

പാപികളുടെ ഈ സർവ്വ സതീർത്ഥ്യ ഭാവം, അവരുടെ വിധി നിയോഗങ്ങൾ തൻ അഴികൾക്കുള്ളിലെ ജ്വലിക്കും വ്യക്തിത്വം കണ്ടില്ലെന്ന് നമ്മൾ നടിക്കുകയല്ലോ നമ്മുടെ അന്തസ്സും വ്യർത്ഥ അഭിമാനവും കാക്കാൻ,

പാപികളെ തേടി വന്നവനല്ലോ നമ്മൾ ഗമിക്കും അതേ വഴി തന്നെ കടന്നുപോയ ഈശ്വരൻ പക്ഷേ നമുക്ക് അന്യനാം അപരിചിതൻ,

പാപിക്കും ശത്രുവിനും നമ്മെപ്പോലെ വ്യക്തിത്വം ഉണ്ടല്ലോ വ്യക്തിത്വത്തിൽ നിന്നും ഉരുത്തിരിയും മനസ്സാക്ഷിയും,

മനസാക്ഷി ആരുടെയും
കുത്തകയല്ല അത് ചിരിച്ചു തീർക്കാനോ കരഞ്ഞു മരിക്കാനോ ഉള്ളതല്ല ഏത് ശത്രുവിനും പാപിക്കും ഏവർക്കും ഉണ്ടൊരു മനസാക്ഷി,

എന്നാൽ മനസ്സ് തുറക്കാൻ സൗമ്യമായി പറഞ്ഞു തീർക്കാൻ ഉള്ളതാണ് മനസ്സാക്ഷി പങ്കുവയ്ക്കാനും പരിഹരിക്കാനും, വെറുതെയല്ല യഥാർത്ഥമായി പങ്കുവെക്കാൻ

ഭംഗിയേറിയ പാഴ് വാക്കുകളാൽ പങ്കുവയ്ക്കാൻ അല്ല ജീവാംശമായി യഥാർത്ഥമായി പങ്കുവയ്ക്കാൻ,

അന്യോന്യം മനസ്സുതുറക്കാതെ അന്യോന്യം മനസ്സാക്ഷി മനസ്സിലാക്കി പ്രവർത്തിക്കണം എന്നത് നമ്മുടെ മതം, നാമത് നടിക്കുന്നു,അങ്ങനെ നാം മനസ്സാക്ഷിയെ മൂടിവയ്ക്കുന്നു പൂഴ്ത്തിവെക്കുന്നു.

ബിനോയ് എം. ജെ.

മരണം എക്കാലവും മനുഷ്യനെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. അതിനപ്പുറം പോവാനോ അതിൽ നിന്ന് പുറത്തു കടക്കുവാനോ ഏതാണ്ട് എല്ലാവരും തന്നെ തീവ്രമായിആഗ്ര ക്കുന്നു. മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്ന് വരെയും ഇത് ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. മനുഷ്യൻ ഏതാണ്ട് തോൽവി സമ്മതിച്ച മട്ടാണ്. ശാസ്ത്രകാരന്മാരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു. മാനവരാശി നിരാശയിലേക്ക് വഴുതിവീണു തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ? പ്രകൃതിയുടെയും മരണത്തിന്റെയും മേൽ വിജയം വരിക്കുവാൻ മനുഷ്യന് കഴിയുമോ? ഇവിടെ അല്പം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. നിലവിലുള്ള ഭൗതികവാദത്തിലൂന്നിയ സംസ്കാരത്തിന് മരണത്തെ ജയിക്കാനുള്ള കഴിവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഒരു പദാർത്ഥമല്ല മനുഷ്യൻ. ആയിരുന്നെങ്കിൽ അവന് വിജയസാധ്യത ഉണ്ടാകുമായിരുന്നില്ല. പദാർത്ഥത്തിന് എങ്ങനെയാണ് നിത്യജീവിതം ഉണ്ടാകുക? പഞ്ചഭൂതങ്ങൾ കൂടി ചേർന്നുണ്ടായ ശരീരം പിന്നീട് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. കൂടിച്ചേർന്നവയെല്ലാം വേർപെടണം എന്നത് പ്രപഞ്ച നിയമമാണ്. അപ്പോൾ പിന്നെ എന്താണ് ബാക്കിയുള്ളത്? അതേസമയം താൻ വെറും ശൂന്യതയാണെന്ന് ആരും സമ്മതിച്ചു കൊടുക്കുകയില്ല. സ്വന്തം അസ്തിത്വത്തെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക? പ്രപഞ്ചത്തെ

നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, ഈശ്വരനെ നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ തന്നെ തന്നെ നിഷേധിക്കാൻ ആർക്കാണ് കഴിയുക? ഭാരതീയർ അതിന്റെ അങ്ങേയറ്റം വരെ പോകുന്നു അവർ പറയുന്നു “ഞാൻ ഈശ്വരൻ തന്നെയാണ്”. അവിടെ പരമാനന്ദം സംഭവിക്കുന്നു.

മനുഷ്യൻ ഒരിക്കലും തോൽവി സമ്മതിക്കുകയില്ല. പ്രപഞ്ചത്തെ മുഴുവൻ അടക്കി ഭരിക്കണം. മരണത്തിനും അപ്പുറം പോകണം. അവന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ദീപം ഒരിക്കലും അണയുകയില്ല. ശരീരം മരിച്ചേക്കാം എങ്കിലും അവൻ പുനർജനിക്കുന്നു. മരണത്തിനു മുമ്പിൽ തോൽവി സമ്മതിക്കരുത്. അതിനെ സധൈര്യം നേരിടുവിൻ. മരണം ശരീരത്തെ ബാധിക്കുന്നു. അത് ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ.

അതിന്റെയുള്ളിൽ ഉള്ള മനസ്സും ബുദ്ധിയും ആത്മാവും ഇതിനാൽ ബാധിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ താൻ ശരീരം മാത്രമാണ് എന്ന് ചിന്തിക്കുന്നവർക്ക് മരണം ഒരു പൂർണ്ണവിരാമം പോലെയാണ്. അവർക്ക് മരണം ഒരു പേടിസ്വപ്നമാണ്. മരണത്തെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ മരണം ഒരു ലഹരിയായി മാറും. മരണം ലഹരി ആകുമ്പോൾ ജീവിതവും ലഹരി ആയിരിക്കും. അതായത് ജീവിതവും മരണവും ഒരുപോലെ അനുഭവപ്പെടും. അവയ്ക്കിടയിലുള്ള ഭേദം തിരോഭവിക്കും. അയാൾ അദ്വൈത ബോധത്തിൽ എത്തുന്നു.

ജീവിതത്തോടുള്ള ആഭിമുഖ്യവും മരണത്തോടുള്ള ആഭിമുഖ്യവും- രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം. ഒറ്റച്ചിറകുകൊണ്ട്പറക്കുവാൻ ആവില്ല.

അതിന് രണ്ട് ചിറകുകൾ വേണം. നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മരണം ഏത് നിമിഷവും സംഭവിക്കാം. ജീവിതവും മരണവും രണ്ടല്ല ഒന്നാണ് എന്ന് നാം കണ്ടു കഴിഞ്ഞു. നിങ്ങളുടെ അസ്ഥിത്വത്തെ ബാധിക്കുവാൻ മരണത്തിന് കഴിയുകയില്ല. അതിന് നിങ്ങളുടെ ശരീരത്തെയേ ബാധിക്കുവാൻ കഴിയൂ. ഇത്തരം ഒരു ബോധ്യം നിങ്ങളുടെ ശരീര അവബോധത്തെ നീക്കിക്കളയുന്നു. താനി കാണുന്ന ശരീരമല്ല എന്ന ഉറച്ച ബോധ്യം ഉള്ളയാൾ ഒരു മദയാനയെ പോലെ ചുറ്റിത്തിത്തിരിയുന്നു. ശരീര അവബോധം തിരോഭവിച്ചാൽ നിങ്ങളുടെ ആഹവും തിരോഭവിക്കുന്നു. അതോടെ സകലവിധ ക്ലേശങ്ങളും തിരോഭവിക്കുന്നു. താനാ അനന്ത സത്തയാണ് എന്നറിയുന്നയാൾക്ക് പിന്നീട് ജീവിതവും മരണവും ഒരുപോലെ തന്നെ. അയാൾ നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ശക്തമായ പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് 7 മണിവരെ കിട്ടിയ കണക്കുപ്രകാരം ശരാശരി പോളിംഗ് 71 ശതമാനമായി. എറണാകുളം 74.21 ശതമാനം വോട്ടെടുപ്പുമായി പട്ടികയുടെ മുകളിൽ. പത്തനംതിട്ട 66.55 ശതമാനവുമായി പിന്നിൽ. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പല സ്ഥലങ്ങളിലും നീണ്ടനിര തുടരുകയും ടോക്കൺ നൽകി വോട്ടുചെയ്യാൻ അവസരം നൽകുകയും ചെയ്തു.

വോട്ടെടുപ്പിന്റെ പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവും വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിച്ചു. ഇത് ചരിത്ര മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഭരണമാറ്റത്തിന്റെ തുടക്കമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ബിജെപി നേതൃത്വം ജനങ്ങളുടെ മനസിൽ മാറ്റം കാണുന്നുവെന്ന വിലയിരുത്തലും പങ്കുവച്ചു. അതേസമയം രണ്ടാംഘട്ടത്തിന് ഒരുങ്ങുന്ന ജില്ലകളിൽ പ്രചാരണം അവസാനിച്ചു.

ജില്ലതല കണക്കുകൾ പ്രകാരം ആലപ്പുഴ, കോട്ടയം, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലും നല്ല പോളിംഗ് രേഖപ്പെടുത്തി. ആലപ്പുഴയിൽ മിക്ക മുനിസിപ്പാലിറ്റികളും ബ്ലോക്കുകളും 70 ശതമാനത്തിന് മുകളിൽ വോട്ടിംഗ് നേടി. കോട്ടയത്ത് ഈരാറ്റുപേട്ട നഗരസഭ 84 ശതമാനത്തിൽ കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. പത്തനംതിട്ടയിൽ സ്ത്രീകൾക്കുള്ള പങ്കാളിത്തം 65 ശതമാനം കവിയുകയുണ്ടായി. ഇടുക്കിയിൽ തൊടുപുഴ മുനിസിപ്പാലിറ്റിയാണ് ഏറ്റവും ഉയർന്ന വോട്ടെടുപ്പ് രേഖപ്പെടുത്തിയത്.

ക്വിൻസ്‌ലാന്റ് (ഓസ്‌ട്രേലിയ) ∙ ഓസ്‌ട്രേലിയൻ യുവതി ടോയ കോർഡിംഗ്‌ലിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നേഴ്സ് രാജ്‌വിന്ദർ സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2018 ൽ വാംഗെട്ടി ബീച്ചിൽ വച്ച് നടന്നതായിരുന്നു ഈ ഞെട്ടിക്കുന്ന കൊലപാതകം.

കെയ്ൻസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ ടോയ നായയുമായി നടക്കാനിറങ്ങിയപ്പോൾ, രാജ്‌വിന്ദറുമായി വാക്കുതർക്കമുണ്ടായി. ടോയയുടെ നായ അദ്ദേഹത്തെ നോക്കി കുരച്ചതിനെ തുടർന്നാണ് തർക്കം ശക്തമായത്. വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് രാജ്‌വിന്ദർ കത്തി കരുതിയാണ് ബീച്ചിലെത്തിയതും.

തർക്കം അതിക്രമത്തിലേയ്ക്കായപ്പോൾ രാജ്‌വിന്ദർ കൈയിലെ കത്തിയാൽ ടോയയെ പലപ്രാവശ്യം കുത്തിക്കൊന്നു. മൃതദേഹം ബീച്ചിലെ മണലിൽ കുഴിച്ചിടുകയും നായയെ ഒരു മരത്തിൽ കെട്ടിവെക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ഭാര്യയേയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.

“മുത്തച്ഛന് അസുഖമാണെന്ന്” പറഞ്ഞായിരുന്നു നാട്ടിലേക്കുള്ള മടങ്ങൽ. പിന്നീടയാൾ കുടുംബവുമായി ബന്ധപ്പെടാതെയും ഒളിവിലുമായിരിന്നു. സംഭവത്തിൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ രാജ്‌വിന്ദറാണു പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവരമറിയിക്കുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. ഒടുവിൽ 2022 നവംബർ മാസത്തിലാണ് ഇയാളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിൽ വനിതാ ജ്യൂറി അംഗം നൽകിയ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് പ്രമുഖ സംവിധായകനും മുൻ എംഎൽഎയുമായ പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന സ്ക്രീനിംഗ് പരിപാടിക്കിടെയായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

പരാതിക്കാരി നൽകിയ വിവരമനുസരിച്ച്, ജ്യൂറി ചെയർമാനായിരുന്ന കുഞ്ഞുമുഹമ്മദ് അവരെ സ്വന്തം മുറിയിലേക്ക് വിളിച്ചപ്പോൾ അസഭ്യവും ലൈംഗികതയോടും ബന്ധപ്പെട്ട അനുചിതമായ പെരുമാറ്റം കാട്ടിയെന്നാണ് ആരോപണം. അതിൽ നിന്ന് വിട്ടുമാറി അവർ ഉടൻ മുറി വിട്ടതായും പിന്നീട് കാര്യങ്ങൾ മിണ്ടാതിരിക്കാനാവാതെ മുഖ്യമന്ത്രിക്ക് എഴുതി നൽകിയതായും പറയുന്നു. മുഖ്യമന്ത്രി പരാതി പോലീസിന് കൈമാറിയതോടെ അന്വേഷണവും വേഗം പുരോഗമിച്ചു.

സംഭവസമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്ന കാര്യം പരിശോധിക്കാൻ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. വിശദമായ മൊഴികളും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭാരതീയ നിയമ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരം കുഞ്ഞുമുഹമ്മദിനെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു. ഇപ്പോൾ അദ്ദേഹം ഐഎഫ്എഫ്കെയിലെ മലയാളം സിനിമാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനാണ്, പരാതിക്കാരി അതേ കമ്മിറ്റിയിലെ ഒരു അംഗവുമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് തുടരുന്നു. ആദ്യ ഒരു മണിക്കൂറിൽ കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർ പങ്കാളിത്തം രേഖപ്പെടുത്തിയത് 4.35%.

സ്ഥാനാർഥികളുടെ മരണം കാരണം രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പത്താം ഡിവിഷൻ (ഓണക്കൂർ)യും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡുമാണ് വോട്ടെടുപ്പ് ഒഴിവാക്കിയിരിക്കുന്നത്.

ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 സ്ഥാപനങ്ങളിലായി 11,167 വാർഡുകൾക്ക് 36,620 സ്ഥാനാർഥികളാണ് മത്സരത്തിൽ നിൽക്കുന്നത്. രാവിലെ ആറിന് മോക് പോളിനുശേഷം വോട്ടെടുപ്പ് ഏഴ് മണിക്ക് തുടങ്ങി വൈകിട്ട് ആറുവരെ തുടരും.

ഗ്രാമപ്രദേശങ്ങളിൽ വോട്ടർമാർക്ക് മൂന്ന് വോട്ടുകളും, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരൊറ്റ വോട്ടുമാണ്. ബാക്കി ഏഴു ജില്ലകളിലെ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വോട്ടെണ്ണൽ 13-ാം തീയതി രാവിലെ ആരംഭിക്കും.

തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിൽ സമർപ്പിച്ച രണ്ടാം ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച വിധിപറയും. ഹൈക്കോടതി ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാം കേസിലെ ജാമ്യഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച നടന്ന വാദങ്ങളിൽ രാഹുലിന്റെ അഭിഭാഷകർ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

എന്നാൽ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതുവരെ നിർബന്ധിത നിയമനടപടികൾ സ്വീകരിക്കരുതെന്ന നിർദേശം കോടതി നൽകി. ഇതോടെ പോലീസിന് ഇപ്പോൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ കഴിയില്ലെന്നാണ് ലഭ്യമായ വിവരം. കേസ് പരിഗണിക്കുന്നതിനിടെ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴിയും റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.

പരാതിക്കാരിയുടെ മൊഴിയിൽ രാഹുല്‍ മാങ്കൂട്ടത്ത് ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ശാരീരിക പരിക്ക് വരുത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തതായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ അന്തിമ തീരുമാനം ശ്രദ്ധയാകർഷിക്കുന്നത്.

ഷൈമോൻ തോട്ടുങ്കൽ
ലെസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി  സംഘടിപ്പിച്ച   കരോൾ ഗാന മത്സരത്തിൽ  (കന്ദിശ് 2025 ) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ ,നോട്ടിങ്ഹാം  സെന്റ് ജോൺ മിഷൻ ,  എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു .
ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിൽ നിന്നായി പതിനാല്  ഗായക  സംഘങ്ങൾ ആണ്   പങ്കെടുത്തത്  ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ   രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ ഫാ . ഫ്രജിൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട് ,റെവ ഫാ ഹാൻസ് പുതിയാ കുളങ്ങര എം സി ബി എസ് , എന്നിവർ ആശംസകൾ അർപ്പിച്ചു  .മത്സരം കോഡിനേറ്റർ മാരായ  ജോമോൻ മാമ്മൂട്ടിൽ  സ്വാഗതവും ,ഷൈമോൻ തോട്ടുങ്കൽ  നന്ദിയും അർപ്പിച്ചു , കോഡിനേറ്റർമാരായ ജോബിൾ  ജോസ് ,സിജു തോമസ് , ജിജോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .
രാവിലെ നടന്ന ഉത്‌ഘാടന സമ്മേളനം ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്തു , രൂപതാ മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി ,മീഡിയ കമ്മീഷൻ ചെയർമാൻ  റെവ ഫാ എൽവിസ് ജോസ് കോച്ചേരി എം സി ബി എസ്  എന്നിവരും പങ്കെടുത്തു . ആൻ റോസ് പരിപാടികൾ ഏകോപിപ്പിച്ചു .

 

Copyright © . All rights reserved