Latest News

ജോയൽ സോവിച്ചൻ

കോഴിക്കോട് നഗരത്തിന്റെ വടക്കൻ മേഖലയിലെ പ്രധാന നിയമസഭ മണ്ഡലമായ കോഴിക്കോട് നോർത്ത്, 2026 തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നു. നഗര സ്വഭാവമുള്ള ഈ മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐ(എം) നേതാവായ തോട്ടത്തിൽ രവീന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടിയിരുന്നു. അന്ന് എൽഡിഎഫ് ഏകദേശം 43 ശതമാനം വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിക്ക് 34 ശതമാനവും ബിജെപിക്ക് 22.5 ശതമാനവും വോട്ടാണ് ലഭിച്ചത്.

വിജയത്തിന് ശേഷം എംഎൽഎയായി പ്രവർത്തിക്കുന്ന തോട്ടത്തിൽ രവീന്ദ്രൻ നഗര അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങൾ മെച്ചപ്പെടുത്തൽ, ക്ഷേമപദ്ധതികളുടെ നടപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി വിലയിരുത്തപ്പെടുന്നു. ജനങ്ങളുമായി ഇടപെടലും പ്രവർത്തന ഫലവും എൽഡിഎഫിന്റെ നഗര പിന്തുണ ശക്തിപ്പെടുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

2025ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും മണ്ഡലത്തിലെ രാഷ്ട്രീയ നിലപാട് സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ജില്ലാതലത്തിൽ എൽഡിഎഫ് നിരവധി മുനിസിപ്പൽ വാർഡുകളിലും പഞ്ചായത്തുകളിലും സ്വാധീനം നിലനിർത്തിയപ്പോൾ, യുഡിഎഫ് പരമ്പരാഗത കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലേയ്ക്ക് പരിമിതമായി. ബിജെപി സാന്നിധ്യം തുടരുന്നുവെങ്കിലും ഈ മണ്ഡലത്തിൽ വലിയ സ്വാധീനം നേടാൻ കഴിഞ്ഞിട്ടില്ല.

നഗര സേവനങ്ങളുടെ മെച്ചപ്പെടുത്തൽ, റോഡ്-ഗതാഗത സൗകര്യങ്ങൾ, ശുചിത്വം, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ. ഈ വിഷയങ്ങൾ മുൻനിർത്തിയാണ് ഇരു മുന്നണികളും 2026ൽ പ്രചാരണം ശക്തിപ്പെടുത്തുക.

തിരഞ്ഞെടുപ്പ് പ്രവചനം (2026):

* എൽഡിഎഫ്: 48–52% വോട്ട് – ശക്തമായ മുൻതൂക്കം
* യുഡിഎഫ്: 42–46% വോട്ട് – പ്രധാന വെല്ലുവിളി
* ബിജെപി: 6–10% വോട്ട് – പരിമിത സ്വാധീനം

ഇപ്പോഴുള്ള സാഹചര്യത്തിൽ കോഴിക്കോട് നോർത്ത് മണ്ഡലം വീണ്ടും എൽഡിഎഫിന് അനുകൂലമായിരിക്കുമ്പോഴും യുഡിഎഫ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നതാണ് വിലയിരുത്തൽ.

ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.

കണ്ണൂർ നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കം തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർഥിയെ നിശ്ചയിക്കാൻ കഴിയാത്തത് പാർട്ടിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പ്രചാരണത്തിനായി വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന സാഹചര്യത്തിലും വ്യക്തമായ തീരുമാനം ഉണ്ടാകാത്തത് പ്രാദേശിക നേതാക്കളിൽ ആശങ്ക ഉയർത്തുന്നു.

സീറ്റ് സംബന്ധിച്ച് കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയാണ് പ്രശ്നം കടുപ്പിക്കുന്നത്. എം.പി.മാർ മത്സരിക്കരുതെന്ന ഹൈക്കമാൻഡ് തീരുമാനം പുതിയ ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കി. ഒരോ വിഭാഗവും തങ്ങളുടെ നിലപാട് ശക്തമായി മുന്നോട്ട് വയ്ക്കുന്നതിനാൽ അന്തിമ തീരുമാനത്തിലേക്ക് എത്താൻ നേതൃത്വത്തിന് ബുദ്ധിമുട്ട് നേരിടുന്നു.

സുധാകരന് സീറ്റ് നിഷേധിക്കുന്നതും അദ്ദേഹത്തിന്റെ നിർദേശങ്ങളെ പരിഗണിക്കാത്തതുമാണ് സംഘർഷം വർധിപ്പിക്കുന്നത്. ഇതോടെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സമ്മർദം കൂടുകയും സ്ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകാൻ സാധ്യതയുണ്ടാകുകയും ചെയ്യുന്നു. കൂടാതെ സാമൂഹിക പ്രാതിനിധ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഉയരുന്നതോടെ പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ക്ലേറ്റണിൽ താമസിക്കുന്ന സോജന്റെ ഭാര്യ ഐബിയുടെ പിതാവ് ചെരിയംപറമ്പിൽ സ്വദേശി സി. ജെ. സേവ്യർ (78) നിര്യാതനായി.

സംസ്‌കാരം 20/03/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.

ഐബിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മീനമാസ പൂജ 2026 മാർച്ച്‌ 21 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു കുല പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ശ്രീ അഭിജിത്തും താഴുർ മന ശ്രീ ഹരിനാരായണൻ നമ്പിടീശ്വരരും പൂജകൾക്ക് പ്രധാന കാർമികത്വം വഹിക്കും. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് പൂജകൾക്ക് സഹ കാർമികത്വം വഹിക്കും

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ബ്രിസ്റ്റൾ : അദ്വൈത ആർട്സും ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റിയും (HMC) ചേർന്ന് സംഘടിപ്പിച്ച ശ്രീരാഗം സീസൺ 3 ഇന്ത്യൻ സാംസ്‌കാരികോത്സവത്തിൽ ഗായകൻ പ്രമോദ് പിള്ളയ്ക്ക് പ്രഥമ ജി. ദേവരാജൻ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും കഥകളി ചുട്ടി കലാകാരി കലാമണ്ഡലം ബാർബറയും ചേർന്നാണ് പുരസ്‌കാരം നൽകിയത്. ചടങ്ങിനോടനുബന്ധിച്ച് സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ഭാര്യ ലീലാമണി ദേവരാജൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബാബു എബ്രഹാം രചിച്ച “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന ആത്മകഥാപരമായ കൃതിക്ക് അദ്വൈതയുടെ ആദ്യ “അദ്വയ” പുരസ്‌കാരം ലഭിച്ചു. എഴുത്തുകാരന് വേണ്ടി സഹോദരി ബിന്ദു എബ്രഹാം പുരസ്‌കാരം ഏറ്റുവാങ്ങി. ബ്രിസ്റ്റൽ സിറ്റി കൗൺസിലിലെ മർലിൻ തോമസാണ് പുരസ്‌കാരം സമ്മാനിച്ചത്.

ഉദ്ഘാടനച്ചടങ്ങിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ മാനേജർ സൗഗത് ചൗധരി, ഹെൻ ഗ്രോവ് മലയാളി കമ്മ്യൂണിറ്റി ചെയർമാൻ സുനിൽ പൂവാടൻ, ബ്രിസ്‌ക പ്രസിഡന്റ് ജൈമോൻ ജോർജ്, കോസ്‌മോപൊളിറ്റൻ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു, ബുക്ക്‌ഷെൽഫ് യു.കെ സ്ഥാപക മനുപ്രിയ സലിൽ എന്നിവർ പങ്കെടുത്തു.

ബ്രിസ്റ്റളിലെ നർത്തകി ഡാൻസ് അക്കാദമിയിലെ അപർണ്ണ പവിത്രനും ശ്രീപാർവതിയും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം പരിപാടിക്ക് തുടക്കമിട്ടു.ഭരതനാട്യത്തിന്റെ ചടുലഭാവങ്ങളും ലയബദ്ധമായ നൃത്തച്ചുവടുകളും സമന്വയിപ്പിച്ച് അപർണ്ണ പവിത്രനും ശ്രീ പാർവതിയും മനോഹരമായ നൃത്തം അവതരിപ്പിച്ചു. ശുദ്ധമായ അഭിനയം, ചിട്ടയാർന്ന, ലയസൗന്ദര്യത്തോടെ നിറഞ്ഞ ചുവടുകൾ എന്നിവ ചേർന്ന അവരുടെ പ്രകടനം വേദിയെ സജീവമാക്കി. ഭരതനാട്യത്തിന്റെ ഭംഗിയും നൃത്തശൈലിയിലെ ലാളിത്യവും ഒത്തുചേർന്ന ഈ അവതരണം പ്രേക്ഷകരുടെ ശ്രദ്ധയും പ്രശംസയും ഒരുപോലെ നേടി.

ആർട്സ് കൗൺസിൽ ഇംഗ്ലണ്ടിന്റെ സഹകരണത്തോടെ കലാചേതന അവതരിപ്പിച്ച കഥകളി അവതരണം ശ്രദ്ധേയമായി. പതിവ് കഥകളിൽ നിന്ന് വിഭിന്നമായി പഹൽഗം ഭീകരആക്രമണത്തെ പശ്ചാത്തലമാക്കി ഒരുക്കിയ “ഒന്നു ചിരിക്കൂ, ഒരിക്കൽ കൂടി” എന്ന കഥകളി ഏകാങ്കം കലാമണ്ഡലം വിജയകുമാർ രചിച്ച് അവതരിപ്പിച്ചു. കഥകളിയുടെ മേക്കപ്പ് നിർവഹിച്ചത് കലാമണ്ഡലം ബാർബറയാണ്.വയലാറിന്റെയും, പി ഭാസ്കരന്റെയും, രചനയിൽ ദേവരാജൻ മാസ്റ്റർ ഈണം ഇട്ട നിരവധി ഗാനങ്ങൾ പദങ്ങളായി ഈ നൂതന കഥകളി അവതരണത്തിന് മിഴിവേകി.

പ്രശസ്ത വയലിനിസ്റ്റ് ശ്യാം ബാലമുരളി അവതരിപ്പിച്ച വിന്റർ മെലഡീസ് സംഗീതാവിഷ്‌കാരവും ശ്രദ്ധ നേടി. ബിബി കുര്യൻ (റിതം), കലാഭവൻ ആനന്ദ് (തബല), ഗോപു നായർ (കീബോർഡ്), ജോഷി (ഗിറ്റാർ), സന്തോഷ് ജേക്കബ് പുത്തെറ്റ് (ഹാർമോണിയം) എന്നിവർ അകമ്പടിയൊരുക്കി.

ഗസൽ പോലെ….. പ്രമോദ് പിള്ള, സുന്ദീപ് കുമാർ, അനു ചന്ദ്ര എന്നിവർ അവതരിപ്പിച്ച ഗസൽ ഭാവമുള്ള ചലച്ചിത്ര ഗാനങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ബാലചന്ദ്ര മേനോന്റെ സിനിമാജീവിതത്തിന്റെ അൻപത് വർഷം പൂർത്തിയാകുന്നതിനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ സിനിമകളിലെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനമാലികയും അരങ്ങേറി. രാജേഷ് കർത്ത, സഞ്ജീവ്, സുന്ദീപ് കുമാർ, പ്രമോദ് പിള്ള, അനു ചന്ദ്ര, രാധാകൃഷ്ണൻ, സന്തോഷ്എ ജേക്കബ്‌ പുത്തെറ്റ് തുടങ്ങിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച് ബുക്ക്‌ഷെൽഫ് യു.കെ ഒരുക്കിയ പുസ്തകമേള, താമര സംഘടിപ്പിച്ച ഇന്ത്യൻ വസ്ത്രങ്ങളുടെ പ്രദർശനം, ബ്രിസ്റ്റളിലെ സൽക്കാര റെസ്റ്റോറന്റ് ഒരുക്കിയ കേരള ഭക്ഷണശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (യു.കെ)യുടെ ബാങ്കിംഗ് കൗണ്ടർ എന്നിവയും ശ്രദ്ധേയമായി.

2023-ൽ തിരുവിതാംകൂർ രാജകുടുംബാംഗവും പ്രശസ്ത എഴുത്തുകാരിയുമായ പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി ആയിരുന്നു ശ്രീരാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നവരാത്രിയോടനുബന്ധിച്ച് ആർ. എൽ. വി ജോസ് ജെയിംസ് അവതരിപ്പിച്ച സംഗീതകച്ചേരിയും, 2024-ൽ കലാചേതന കഥകളി കമ്പനിയുടെ നേതൃത്വത്തിൽ “ദക്ഷയാഗം” കഥകളിയും അരങ്ങേറി.

അപ്പച്ചൻ കണ്ണഞ്ചിറ

ഹോൺചർച്ച് : ലണ്ടനിലെ ഹോൺചർച്ചിൽ സംഘടിപ്പിച്ച 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ, കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. ഹോൺചർച്ചിലെ ദി കാമ്പയിൻ സ്‌കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്‌സ് സീസൺ 9 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന സമ്പന്ന കലാ വിരുന്നിനും, സംഘാടക മികവിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും, അംഗീകാരവും, പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച സംഗീതോത്സവം രാത്രി പതിനൊന്നുവരെ നീണ്ടു നിന്നു.

യുക്മ ദേശീയ പ്രസിഡണ്ടും, സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കുകയും, ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. രാവണപ്രഭുവിൽ ബാലതാരം ആയി സിനിമാ ലോകത്തു ചുവടുവെ ക്കുകയും, പിന്നീട് നിരവധിയായ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കുകയും ചെയ്ത പ്രശസ്ത നടി സനുഷാ സന്തോഷ് വിശിഷ്‌ടാതിഥിയായി പങ്കുചേരുകയും, ആശംസകൾ നേരുകയും ചെയ്തു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സുജു ഡാനിയേൽ (ഐഒസി നാഷണൽ പ്രസിഡണ്ട് ) ഫ്രാൻസിസ് മാത്യു ( ലോ ആൻഡ് ലോയേഴ്സ് ), യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, ജെയ്‌സൺ ജോർജ്ജ് (കലാഭവൻ ലണ്ടൻ, ഡയറക്ടർ ), അശ്വിൻ രാജ് ( ലൈഫ് ലൈൻ പ്രൊട്ടക്ട് ), നോർഡി ജേക്കബ് ( ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമി ), ഷംജിത് (മലബാർ ഫുഡ്സ് & കേരളാ ഡിലൈറ്റ്സ്), ഷാൻ ( ഷാൻ പ്രോപ്പർട്ടീസ് ), 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 8 കോർഡിനേറ്ററായിരുന്ന അബ്രാഹാം ലൂക്കോസ്, BMKA പ്രസിഡണ്ട് യൂജിൻ തോമസ്, റെജുലേഷ് ( ഗ്ലോബൽ സ്റ്റഡി ലിംക്സ്), സജി ചാക്കോ ( ഐഡിയൽ സൊളിസിറ്റേഴ്സ്) തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അനശ്വര കവിയും, പത്മഭൂഷൺ ജേതാവുമായിരുന്ന ഒഎൻവി സാറിനും, അനുഗ്രഹീത സംഗീതജ്ഞനായിരുന്ന പി es വെങ്കിടേഷ് സാറിനും ഉള്ള സ്മരണാഞ്ജലികൾ പ്രശസ്ത കവിയത്രിയും, എഴുത്തുകാരിയും, അവതാരികയുമായ രശ്മി പ്രകാശ് സമർപ്പിച്ചു. യു കെ യുടെ ബിസ്സിനെസ്സ് മേഖലയിലെ ഏറെ പ്രമുഖരായ അഡ്വ. അബ്ദുൽ ഷാഹുൽ & പ്രിയ (സോളിസിറ്റർ & മാനേജിങ് ഡയറക്ടർ ഓഫ് പാം ഹോട്ടൽ ഹോൺചർച്ച്) 7 ബീറ്റ്സിന്റെ വേദിയിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ചാരിറ്റി ഫണ്ട്‌ ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് ഹോൺചർച്ചിൽ 7 ബീറ്റ്‌സ് സമ്മാനിച്ചത്.

നടനം ഡാൻസ് സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൺ അവതരിപ്പിച്ച രാമായണം തീം ഡാൻസ്, ടീം ജാതി ഈസ്റ്റ് ലണ്ടൻ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ്, ടീം ഈസ്റ്റ് ലണ്ടൻ ഒരുക്കിയ ഓ എൻ വി & എസ് പി വി ട്രിബ്യൂട്ട് ഡാൻസ്, ടീം ക്രോയ്ഡോൺ, ത്രിഭംഗ ബെർക്‌ഷെയർ ടീം, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്സ്, ആതിഥേയരായ ഹോൺചർച്ച് ടീം, ടീം ധ്വനി ഈസ്റ്റ് ലണ്ടൻ എന്നിവർ സംഗീതോത്സവത്തെ വർണ്ണാഭമാക്കി. ടീം സ്ലോ, ലിവർപൂൾ ഡാൻസേർസ്, ലീമിംഗ്ടൺ സ്പാ, ടീം കവൻട്രി അടക്കം ടീമുകളോടൊപ്പം യുക്മ ദേശീയ കലോത്സവങ്ങളിലെ ലൂട്ടനിൽ നിന്നുള്ള കലാതിലകങ്ങളായ ‘ആൻ അലോഷ്യസും,’ ടോം അലോഷ്യസും’ അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത്‌ നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി സുപ്രഭ , അപർണ്ണ , ജോനിഷ് എന്നിവർ മികവുറ്റ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ജോമോൻ മാമ്മൂട്ടിൽ, സണ്ണിമോൻ മത്തായി, അപ്പച്ചൻ കണ്ണഞ്ചിറ, മനോജ് തോമസ്, കെവിൻ കോനിക്കൽ, ലൂബി മാത്യൂസ് എന്നിവർ നേതൃത്വം വഹിച്ചു.സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 10 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്.

യു കെ യിൽ ലൈവ്സ്ട്രീമിങ്ങിനും, ഫോട്ടോഗ്രാഫിക്കും പ്രശസ്തരായ കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി നവരുചിയുടെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.

പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശാണ് ഊട്ടി വനിതാ പൊലീസിൻ്റെ പിടിയിലായത്.

സര്‍വകലാശാലാ അധികൃതരുമായി സ്വാധീനം ഉണ്ടെന്ന് പറഞ്ഞ് മാര്‍ക്ക് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനിയുമായി അടുത്തത്. പിന്നീട് സ്വകാര്യ ഹോട്ടലിലേക്ക് കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഹോട്ടല്‍ മുറിയില്‍ ഉണ്ടായ തര്‍ക്കം ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പീഡന വിവരം വ്യക്തമായത്. പ്രതിക്ക് രണ്ട് വിവാഹം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരും കൂടെ താമസിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയില്‍ മറ്റ് വിദ്യാര്‍ഥിനികളെയും ഇയാള്‍ വലയിലാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.

ഒല്ലൂരിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 46-കാരിയായ സൗമ്യയെ അയൽവാസി കുത്തിക്കൊന്നു. മണപ്പുറം ഫിനാൻസിലെ ജീവനക്കാരിയായിരുന്ന സൗമ്യയെ വഴിയിൽ തടഞ്ഞു നിർത്തിയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയായ തോമസ് ഓടുന്നതിനിടെ കിണറ്റിൽ വീണു. വിവരം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന ഇയാളെ പുറത്തെടുത്ത് പൊലീസിന് കൈമാറി. തുടർന്ന് ഒല്ലൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

ഇരുവരും അയൽവാസികളായതിനാൽ മുമ്പ് തന്നെ തമ്മിൽ തർക്കങ്ങളും വൈരാഗ്യവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൗമ്യ നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും കേസുകളും ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

ന്യൂഡൽഹിയിൽ ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കും. യോഗത്തിനുശേഷം തന്നെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അറിയിച്ചു.

കണ്ണൂർ, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലേക്കാണ് നേതൃത്വം എത്തിയതെന്നാണ് സൂചന. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്.

അതേസമയം പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനും പോലുള്ള സി.പി.എം. വിമതരെ പിന്തുണയ്ക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചേക്കും. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷിനും സീറ്റ് നൽകുമെന്നുമാണ് റിപ്പോർട്ടുകൾ.

ടോം ജോസ് തടിയംപാട്

നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഈ സമയത്ത് അസുഖം മൂലം കഷ്ടപ്പെടുന്ന രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ സഹായം തേടുന്നു .തൊടുപുഴ കുടയത്തൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന കൊല്ലംപറമ്പിൽ ഷൈനി വിൻസെന്റ് ക്യാൻസർ ബാധിച്ചു ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു. ഷൈനിയുടെ ഭർത്താവ് 3 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു. ഇവർക്ക് ഒരു കുഞ്ഞും അപ്പനും അമ്മയും ഉണ്ട്. കുടുംബം മുൻപോട്ടു കൊണ്ടുപോകാനും ചികിത്സ നടത്താനും കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം .ഇവരുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിൽ ആണ് .

പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശി പെരിഞ്ഞട്ടുമേൽ രൂപേഷ് 45 വയസ്‌ ഒമാനിലെ സലാലയിൽ ഒരു ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു പെട്ടെന്ന് തലകറങ്ങി വീണു അബോധാവസ്ഥയിൽ ആകുകയും തലക്കു മാരകമായ രോഗം ബാധിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. സുമനസുകളുടെ സഹായം കൊണ്ട് അദ്ദേഹത്തെ നാട്ടിൽ എത്തിച്ചു ചികിത്സയിലാണ് . ഇദ്ദേഹത്തിന് പ്രായമായ അമ്മയും ഭാര്യയും രണ്ടുകുട്ടികളും ഉണ്ട്. രൂപേഷ് ആയിരുന്നു കുടുംബത്തിന്റെ അത്താണി . രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) ആണ് . ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിക്കുന്ന തുക ഇവർക്ക് രണ്ടുപേർക്കുമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നൽകുക .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡുകൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

RECENT POSTS
Copyright © . All rights reserved