കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ മുൻ എം.എൽ.എ. പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. ജോർജിന്റെ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിന്റെ മാന്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും സംഘടന തുറന്നടിച്ചു.
വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില പ്രദേശങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ ശിഷ്ടാചാരത്തിന് നിരക്കാത്തതാണെന്നും സംഘടന കൂട്ടിച്ചേർത്തു. മെത്രാന്മാരോടൊപ്പം സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉയർത്തിയിരുന്നു.
പാലാ, പൂഞ്ഞാർ മേഖലകളിൽ ക്രൈസ്തവ സഭയുടെ പിന്തുണ ലഭിക്കാത്തതിലെ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ടെന്നും സംഘടന അറിയിച്ചു.
ലഖ്നൗ: മഥുരയിലെ യമുനാ നദിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് സംഭവം. വൃന്ദാവൻ സന്ദർശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവർ.
ഏകദേശം 30ഓളം പേർ സഞ്ചരിച്ചിരുന്ന ബോട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട 16–17 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. സൈന്യം, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വെറും 15 പേർക്ക് മാത്രം ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായതായി കണ്ടെത്തി. അപകടസമയത്ത് ശക്തമായ കാറ്റ് വീശിയതും സ്ഥിതി വഷളാക്കി. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥ്യും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ബോട്ട് ഓപ്പറേറ്റർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
റെക്സം രൂപതാ വൈദികൻ ആയിരുന്ന ബഹുമാനപെട്ട ഫാദർ ഷാജി പുന്നാട്ടിന്റെ മൂന്നാം ചരമവാർഷികം ഏപ്രിൽ 12 -ാം തീയതി ഞായറാഴ്ച 3.30 മണിക്ക് ഭൗതീകദേഹം അടക്കം ചെയ്ത പന്താസഫ് ഫ്രാൻസിസ്കൻ ചർച്ചിൽ നടത്തപ്പെടുന്നു. റെക്സം രുപതാ വൈദികരും ഷാജി അച്ചന്റെ സ്നേഹിതരായ വൈദീകരും ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയിലും അനുസ്മരണ പ്രാർത്ഥനകളിലും പങ്കു ചേർന്ന് അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
പള്ളിയിൽ നടക്കുന്ന കുർബാനക്കും പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം സെമിത്തേരിയിൽ ഷാജി അച്ചന്റ കബറിടത്തിൽ ഒപ്പീസും മറ്റ് പ്രാർത്ഥനകളും നടത്തപ്പെടുന്നു. സെമിത്തേരിയിൽ നടക്കുന്നപ്രാർത്ഥനകൾക്ക് ശേഷം പള്ളി ഹാളിൽ. കോഫീ റിഫ്രഷ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.

ഷാജി അച്ഛന്റെ ഓർമ്മ വാർഷികത്തിൽ പങ്കെടുക്കാൻ അച്ഛന്റെ എല്ലാ കുടുംബ അംഗങ്ങളെയും, സ്നേഹിതരെയും റെക്സം രൂപതാ മലയാളി കമ്മ്യൂണിറ്റി സ്നേഹത്തോടെ പന്തസാഫ് ഫ്രാൻസിസ്കൻ പള്ളിയിലേക്ക് സ്വാഗതം ചെയ്യ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്.
Fr. Johson Kattiparampil CMI – 0740144110
Fr. George CMI – 07748561391
പള്ളിയുടെ വിലാസം
Vincentian Divine Retreat Centre, Phantasaph 5 Monastery Road Phantasaph.
CH8 8PN.

ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ .ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജിലും , ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യു കെ യിലേക്ക് കുടിയേറിയ പൂർവ്വ വിദ്യാർഥികളുടെ യു കെ സംഗമം സംഘടിപ്പിക്കുന്നു , മെയ് 2 ശനിയാഴ്ച ബെഡ്ഫോർഡിൽ വച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനും എസ് ബി അസംപ്ഷൻ കോളേജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും ,യു കെ യുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ്വ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു . മെയ് മാസം രണ്ടാം തീയതി മൂന്നു മണി മുതൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് . എസ് ബി , അസംപ്ഷൻ കോളേജുകളിലെ പൂർവ്വ വിദ്യാർഥികളായിരുന്ന യു കെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ , ബാച്ച് ,പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു , കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക , പങ്കെക്കുവാൻ സാധിക്കുന്നവർ താഴെയുള്ള ഗൂഗിൾ ഫോമിൽ കൂടി രജിസ്റ്റർ ചെയ്യാവുന്നതാണ്.

തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ സത്കാരത്തിനിടെ സുഹൃത്ത് കൊലപ്പെടുത്തി . തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യനായിരുന്ന രാജു അവധി കഴിഞ്ഞ് നാട്ടിലെത്തിയതും ഉടൻ തിരികെ പോകാനിരിക്കെയുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
രാജുവിന്റെ വീടിൻ്റെ സമീപമുള്ള ചെറിയ പുരയിലായിരുന്നു സത്കാര പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. പിന്നീട് നാലുപേർ മടങ്ങിയതിനെ തുടർന്ന് പുലർച്ചെയോടെ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.
ഈ സംഘർഷത്തിനിടെ അയൽവാസിയും സുഹൃത്തുമായ ഫ്രിന്റോ (42) രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ കേരളം മുഴുവന്‍ ഫലം പുറത്തു വരുന്ന മെയ് നാലിലേക്കാണ് കണ്ണൂന്നുന്നത്. സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കർശന സുരക്ഷ ഒരുക്കിയിരിക്കെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബൂത്തുതല കണക്കുകള്‍ പരിശോധിച്ച് മുന്നേറ്റ-പിന്തുടര്ച്ച വിലയിരുത്തുകയാണ്. വോട്ടര്‍പട്ടികയിലെ ശുദ്ധീകരണത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് കൂടുതല്‍ അനുകൂലമാകുന്നതെന്ന ചര്‍ച്ചയും സജീവമാണ്.
ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായതും അത് വോട്ടായി മാറിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കാമെന്ന അവകാശവാദത്തോടൊപ്പം, അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫിന് ഉണ്ട്.
അതേസമയം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച ജനപിന്തുണ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. സി.പി.എം നയിക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും പ്രാദേശിക തലത്തില്‍ നടത്തിയ അവലോകനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇത്തവണ സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ചില മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേതാക്കള്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും തൂക്കുസഭയുടെ സാധ്യതയില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് മാത്രമേ വ്യക്തമാകൂ.
തൃശൂർ കൂർക്കഞ്ചേരിയിൽ കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയക്കെട്ടുമായി എത്തിയ അക്ഷര എന്ന യുവതിക്ക് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായി. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് തടഞ്ഞത്, ഉച്ചയ്ക്ക് ഒരു മണിമുതൽ കാത്തിരുന്നിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. പരിക്കുള്ള വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന നിയമം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു.
ഒടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലോടെ പ്രശ്നം പരിഹരിച്ചു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറോടെ വോട്ട് ചെയ്യാൻ അനുവദിച്ചു.
തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.
സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.
യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി… പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ വീണ്ടും ഒത്തു ചേരുകയാണ്… സ്കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ പീറ്റർബോറോയിൽ ജൂൺ 21 ഞായർ ഉച്ചകഴിഞ്ഞു 3 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനും വർഷങ്ങളായി യു കെയിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അങ്ങനെ എത്തിച്ചേർന്ന നിരവധി ചങ്ങനാശേരിക്കാരുടെ അഭ്യർത്ഥന പ്രകാരമാണ് ഇങ്ങനെ ഒരു സംഗമം നടത്തുവാൻ ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2026ലേക്ക് ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
ചരിത്ര പ്രസിദ്ധമായ ചങ്ങനാശേരിയുടെ സ്വന്തം എം.എൽ.എ. അഡ്വക്കേറ്റ് ജോബ് മൈക്കിൾ കഴിഞ്ഞവർഷം മുഖ്യാതിഥിയായി പങ്കെടുത്ത സംഗമം വൻ വിജയകരമായിരുന്നു തുടർന്ന് ചങ്ങനാശേരി നിവാസികളായ നിങ്ങളെല്ലാവരും ഈ വർഷവും ഈ സംഗമത്തിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് കംപ്ലീറ്റ് ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
Please complete Google registration form👉 https://forms.gle/68obB9YCsNvoyZ4k6
Please pay registration fee £10/ Family to the account details given below and put your name as reference.
Account details to transfer the registration fee:
Name: Feby Philip
Bank:Nationwide
A/c No: 43728124
Sort code:07-02-46
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Feby Philip: 07597 671197(Peterborough)
Manoj Thomas:07846 475589
Jomon Mammoottil: 07930431445
