ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) സംഘടിപ്പിച്ച അഖില യുകെ ബാഡ്മിന്റൺ ടൂർണമെന്റ് ലിന്റൺ വില്ലേജ് ഹാളിൽ വിജയകരമായി പൂർത്തിയായി . യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 28 തെരഞ്ഞെടുത്ത ടീമുകൾ ഈ ആവേശകരമായ കായികമേളയിൽ പങ്കെടുത്തു.
രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം 4 മണിയോടെ സമാപിച്ചു. ദിനം മുഴുവൻ നീണ്ടുനിന്ന മത്സരങ്ങളിൽ മികച്ച കായികമികവും സൗഹൃദപരമായ മത്സരാത്മകതയും നിറഞ്ഞുനിന്നു. പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചതായി സംഘാടകർ അറിയിച്ചു.

വിജയികൾ
ഒന്നാം സ്ഥാനം – മാത്യൂസ് റോയ് & ബെസ്റ്റിൻ ജോസഫ് (നോട്ടിംഗ്ഹാം)
ഫസ്റ്റ് റണ്ണർ അപ്പ് – ജെർമി കുര്യൻ ജോർജ് (ബർമിംഗ്ഹാം) & കിൻലി ബിക്കു (ഹണ്ടിംഗ്ടൺ)
സെക്കൻഡ് റണ്ണർ അപ്പ് – ഏബി ജോസ് & നിതിൻ ജോസ് (സ്റ്റ്രാറ്റ്ഫോർഡ്, ലണ്ടൻ)
വിജയികളായ ടീമുകൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എല്ലാ പങ്കാളികൾക്കും HMA ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സമൂഹ ഐക്യവും ആരോഗ്യകരമായ കായിക മത്സരാത്മകതയും വളർത്തുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകർ
ശ്രീ. റിജു സാമുവൽ
റോസിൻ ജോർജ്
ശ്രീ. ജെറിൽ ജോൺ
ശ്രീ. സിജോ ജോർജ്
ശ്രീ. സാൻ ജോസഫ്
ശ്രീ. പ്രവീൺ ജോസ്
വിഷ്ണു മോഹൻ
സന്നദ്ധ പ്രവർത്തകർ
പ്രിൻസ് ജേക്കബ്, സൈജു ജോസഫ് എബ്രഹാം ലൂക്കോസ്, അനീവ്, ഉജ്ജ്വൽ, , ക്രിസ്റ്റിൻ, സിൻസൺ, ജോസ് എന്നിവർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനവും ടൂർണമെന്റിന്റെ വിജയത്തിന് വലിയ കരുത്തായി.
സ്പോൺസർമാരുടെയും സമൂഹാംഗങ്ങളുടെയും പിന്തുണയ്ക്ക് HMA നന്ദി രേഖപ്പെടുത്തി. ഭാവിയിലും ഇത്തരത്തിലുള്ള കായിക–സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോ. ജെ ഷാഹിദയെ പ്രതിചേർക്കാൻ പൊലീസ് തീരുമാനമെടുത്തു. ശസ്ത്രക്രിയ നിർവഹിച്ചത് ഡോ. ഷാഹിദയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഡോ. ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചപ്പോൾ ശസ്ത്രക്രിയ സംഘത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴ് സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കത്രികയുടെ കാലപ്പഴക്കം നിർണായകമാണെന്ന് വിലയിരുത്തുമ്പോൾ, ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നു; സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുടെ ഭാഗമായി കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2.69 കോടി വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിശോധനകളുടെ അടിസ്ഥാനത്തിൽ കൃത്യമായി 8,97,211 പേർ പട്ടികയിൽ നിന്ന് പുറത്തായതായി അധികൃതർ അറിയിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസാന ദിവസം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ [https://electoralsearch.eci.gov.in/](https://electoralsearch.eci.gov.in/) എന്ന വെബ്സൈറ്റിൽ വോട്ടർ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് പരിശോധിക്കാം. കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ [https://www.ceo.kerala.gov.in/](https://www.ceo.kerala.gov.in/) ൽ നൽകിയിരിക്കുന്ന “Kerala SIR Final Electoral Roll 2026” ലിങ്ക് വഴിയോ [https://voters.eci.gov.in/download](https://voters.eci.gov.in/download) eroll?stateCode=511 എന്ന പോർട്ടൽ വഴിയോ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാനും സൗകര്യമുണ്ട്.
ഇതിനിടെ, വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ രാജ്യവ്യാപകമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഏപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു.
ബിനോയ് എം. ജെ.
സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി
വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ
യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.
ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ
എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം
ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
പാർലമെൻറ് സ്ക്വയറിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള ദൂരം ഒരു മൈലിൽ താഴെയേയുള്ളൂ. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന ഞങ്ങളുടെ സംഘം കൊട്ടാരത്തിൽ എത്തിയപ്പോൾ 6:00 മണി കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്ന സന്ദർശകരെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു. രാജകീയ മുദ്ര പതിപ്പിച്ച കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു വെളിയിൽനിന്ന് ഞങ്ങൾ ഉള്ളിലേക്ക് കണ്ണോടിച്ചു. പ്രൗഢ ഗംഭീരമായ കൊട്ടാരത്തിന്റെ ദൃശ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഇടവേളകളിൽ കൊട്ടാരത്തിന് കാവൽ നിൽക്കുന്ന ഗാർഡുകൾ ഇരുവശങ്ങളിലേക്കും മാർച്ച് പാസ്റ്റ് നടത്തുന്നു.
ലണ്ടന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ നിലകൊള്ളുന്ന ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകപ്രശസ്തമാണ്. ആ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തിനു മുൻപിൽ ആണ് ഞങ്ങൾ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
173 ൽ ആണ് ബക്കിംഗ്ഹാം കൊട്ടാരം നിർമ്മിച്ചത്. 1837 ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം പാലസ് രാജാവിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. അവിടെയാണ് അതാത് കാലത്തെ രാജാവും രാജ്ഞിമാരും ലോകരാജ്യങ്ങളുടെ തലവന്മാർക്കും വിശിഷ്ടാതിഥികൾക്കും ആദിത്യമരുളുന്നത്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് ആക്രമണത്തിനിരയായി ചരിത്രവും ബക്കിംഗ്ഹാം പാലസിനുണ്ട് . 1951ൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ സ്മാരകങ്ങളിൽ ഒന്നായാണ് ബക്കിംഗ്ഹാം പാലസ് അറിയപ്പെടുന്നത്. അവിടെയുണ്ടായ ഓരോ നിമിഷവും ഒരു ചരിത്രപുസ്തകത്തിന്റെ താളുകൾ തുറന്നുനോക്കുന്നതുപോലെയായിരുന്നു. കൊട്ടാരത്തിനു മുന്നിൽ നിന്ന അനുഭവം ലണ്ടൻ യാത്രയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളായാണ് മനസ്സിൽ പതിഞ്ഞത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഫാ. ഹാപ്പി ജേക്കബ്ബ്
ആദ്യ ആഴ്ചയിലെ നോമ്പിലെ ദിനങ്ങൾ നല്ല ചിന്തകളും അനുഭവങ്ങളും തന്നു എന്ന് കരുതി ചില ചിന്തകൾ കൂടി കുറിക്കുകയാണ്. ആത്മീകത പലപ്പോഴും നാം കരുതുന്നത് ഞായറാഴ്ചകൾക്കും ദേവാലയങ്ങൾക്കും ഉള്ളതാണെന്നാണ്. എന്നാൽ നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്ന് പൗലോസ് ശ്ലീഹ പറഞ്ഞതിൽ നിന്നും നാമം ദൈവാലയങ്ങൾ എന്ന നിഗമനത്തിൽ എത്തിയേ മതിയാവൂ. അപ്രകാരം ഓരോ ദിനവും ആത്മീകതയിൽ വളരുവാൻ നാം വിളിക്കപ്പെട്ടവരാണ്. ദൈവ സാന്നിധ്യം അനുഭവിപ്പാൻ ഓരോ ദിവസവും ഇടയാകണം. സമൂഹം പുറന്തള്ളിയേക്കാം, സാമൂഹ്യ ജീവിത തിരക്കിനിടയിൽ സമയം ഇല്ലാതിരിക്കാം, പല കാരണങ്ങൾ പറയാൻ ഉണ്ടായിരിക്കാം. സമൂഹം ഒറ്റപ്പെടുത്തി, പിന്തള്ളിയ ഒരുവന്റെ ജീവൻ പ്രയാണ യാത്രയാണ് ഇന്നത്തെ ചിന്തയുടെ ആധാരം.
വി. ലൂക്കോസ് 5: 12 -16 വരെയുള്ള വേദഭാഗങ്ങൾ. ലോകക്കാർ പരിമിതപ്പെടുത്തിയ ഒരു മനുഷ്യൻറെ കഥ. അവൻ കുഷ്ഠരോഗിയായിരുന്നു. സമൂഹവും മതവും അവന് ശിക്ഷ വിധിച്ചു . അവനെ അശുദ്ധൻ എന്ന് മുദ്രകുത്തി. ചുരുക്കത്തിൽ അവൻ സകലത്തിൽ നിന്നും അകന്നു . ആരും ഇല്ല എങ്കിലും ദൈവം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരു നിമിഷം അവനുണ്ടായി. മനുഷ്യനും മതവും നിർമ്മിച്ച എല്ലാ വേലിക്കെട്ടുകളും അതിർ രേഖകളും തകർത്ത് മൃതമദ്ധ്യേ നിൽക്കുന്ന ദൈവം തമ്പുരാൻ്റെ അടുക്കൽ അവൻ വന്നു. ലക്ഷ്യം നേരായിരുന്നത് കൊണ്ട് പ്രതിബന്ധങ്ങൾ അവന് നിസ്സാരമായിരുന്നു. അവൻറെ ഉള്ളിലെ ബോധ്യവും ഇച്ഛാശക്തിയും വിശ്വാസവും മതിലുകളെ ഇടിച്ച് നിരത്തി.
ഇത്രയും ധൈര്യത്തോടെ കടന്നു വന്നവന്റെ ചോദ്യമാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. “കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്ക് ” . ഇവൻ എന്താണ് ഇങ്ങനെ പറഞ്ഞത്. അവൻറെ സൗഖ്യം ലഭിക്കും എന്നുള്ള ഉറപ്പും നമുക്ക് നൽകുന്ന പാഠവും ഇതാണ് യഥാർത്ഥ പ്രാർത്ഥന. എൻറെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥന . ഫലം എപ്പോഴും നാം ആഗ്രഹിക്കും പോലെ ആവണം എന്നില്ല. എന്തായാലും ദൈവഹിതം അതാണ് നാം പാലിക്കേണ്ടതും പഠിക്കേണ്ടതും .
യേശു അവനെ സ്പർശിച്ചു. ഒരുപാട് ഉൾക്കാഴ്ചകൾ തരുന്ന ചിന്തയാണിത്. മനുഷ്യൻ തൊടുവാൻ അറയ്ക്കുന്ന ഒരു വ്യക്തിയെ അവൻ ചേർത്ത് നിർത്തുന്നു. ഉള്ള അവസ്ഥയിൽ നമ്മെ ചേർത്ത് നിർത്തുന്നവനാണ് കർത്താവ്. അവൻറെ സ്പർശനം മതി സൗഖ്യമാകുവാൻ.
അവൻ പറഞ്ഞു എനിക്ക് മനസ്സുണ്ട് നീ ശുദ്ധനാകുക. ആ നിമിഷം തന്നെ അവൻ സൗഖ്യപ്പെട്ടു; പുരോഹിതന്മാർക്ക് തന്നെ തന്നെ സാക്ഷ്യത്തിനായി കാണിച്ച് കൊടുക്കുവാൻ പറഞ്ഞു. സൗഖ്യം വ്യക്തിപരമായിരുന്നുവെങ്കിലും സാക്ഷ്യം സമൂഹപരമാണ്. ഓരോ ചെറിയ അനുഗ്രഹങ്ങൾ ദിവസേന നാം പ്രാപിക്കുമ്പോഴും നേർച്ച കാഴ്ചകളോടെ ദേവാലയത്തിൽ നാം എത്തണം. ദൈവ മുമ്പാകെ സമർപ്പിക്കണം.
ഇനി നമ്മുക്ക് ശ്രദ്ധ കർത്താവിങ്കലേക്ക് സമർപ്പിക്കാം. അവൻ അവിടെ നിന്ന് മാറി ഏകാന്തമായ ഒരു സ്ഥലത്തേക്ക് പോകുന്നു. അവിടെ പിതാവുമായുള്ള സംസർഗ്ഗത്തിൽ കഴിയുന്നു. നമ്മളിലൂടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് സ്വയം പ്രശംസിക്കാനായുള്ള അവസരമായിട്ടല്ല ദൈവപദ്ധതി എന്ന് മനസ്സിലാക്കുക.
ഇന്ന് ഭയം, കുറ്റബോധം, ദുരുപയോഗങ്ങൾ, ഏകാന്തത എന്നിങ്ങനെയുള്ള വിഷയത്തിൽ പലരും കുടുങ്ങിയിരിക്കുന്നു. ചെറിയ പ്രതിബന്ധങ്ങൾ മുൻപിൽ ഉണ്ടെങ്കിലും ദൈവം സാമിപ്യേ ഉണ്ടെന്ന് തിരിച്ചറിയണം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിശ്വാസത്തോടെ അവന്റെ അടുക്കലേക്ക് കടന്ന് വരൂ. കൃപ നേടിയാൽ വാക്കുകളിൽ അല്ല ജീവിതത്തിലൂടെ സാക്ഷ്യം നൽകൂ.
അനുഗ്രഹിക്കപ്പെട്ട നോമ്പ് ദിനങ്ങൾ ദൈവം നൽകട്ടെ.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിയും യുവഗായികയുമായ ലക്ഷ്മി (20) ദാരുണമായി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മിഭവനത്തിൽ പരേതനായ ബാലുവിന്റെയും ഷീജയുടെയും മകളും കൊട്ടാരക്കര എസ്.ജി. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ ലക്ഷ്മിയാണ് മരിച്ചത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മൈനാഗപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെ ഭരണിക്കാവ്–കൊട്ടാരക്കര പാതയിലെ സിനിമാപറമ്പിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ പാതയോരത്തെ മരത്തിലിടിച്ചുകയറിയതായി പൊലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണു പ്രാഥമിക നിഗമനം.
വാഹനത്തിന്റെ ബോഡിയിൽ ശബ്ദ സംവിധാനങ്ങൾ നിറഞ്ഞതിനാൽ മുന്നിലെ ക്യാബിനിലിരുന്ന ലക്ഷ്മിക്ക് ഇടിയുടെ ആഘാതത്തിൽ തന്നെ ജീവൻ നഷ്ടമായി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കൂടെയുണ്ടായിരുന്ന ബാൻഡ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു; മറ്റു രണ്ടുപേർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
അലമാര നിറയെ മിമിക്രിയുടെയും നാടൻപാട്ടിന്റെയും പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്ന ലക്ഷ്മിയുടെ മൃതദേഹം അവയ്ക്കുമുന്നിൽ വെച്ചപ്പോൾ ഗ്രാമം മുഴുവൻ കണ്ണീരിലാഴ്ന്നു. പത്തുവർഷം മുൻപ് പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് താങ്ങായി ഉയർന്നുവരികയായിരുന്നു ഈ യുവകലാകാരി. പഠനത്തിലും കലാരംഗത്തും മികവ് തെളിയിച്ച ലക്ഷ്മിയുടെ അകാലവിയോഗം കുടുംബത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കനത്ത ഇരുളായി. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാരച്ചടങ്ങിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് അറസ്റ്റിലായി. കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.83 കിലോഗ്രാം ആംബര്‍ഗ്രീസാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പെര്‍ഫ്യൂം നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ ഘടകമായ ആംബര്‍ഗ്രീസിന് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്. വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും കൊയിലാണ്ടി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രീസിന്റെ ഉറവിടവും ബന്ധങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ (21/02/2026) ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 – ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ.
സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, Raipur Diocese രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു. ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉയർന്ന നിലയിൽ തുടരുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ഡൽഹിയിലെ ചെങ്കോട്ടയും ചാന്ദ്നി ചൗക്ക് മേഖലയിലെ ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകളാണ് ലഭിച്ചിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ ഹൈ അലർട്ട് പ്രഖ്യാപിച്ച് പ്രധാന കേന്ദ്രങ്ങളിൽ കർശന പരിശോധന ആരംഭിച്ചു.
ചാന്ദ്നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യമാക്കി ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള നീക്കമാണ് ഭീകരർ നടത്തുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ ഒരു മസ്ജിദിൽ ഉണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ആക്രമണ പദ്ധതി തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തെ വിവിധ ആരാധനാലയങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഭീകരരുടെ നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് സൂചന.
2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.