Latest News

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം 02/03/2024 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കമ്മ്യൂണിറ്റി ഹൗസ്റെഡിച്ചിൽ വച്ച് നടത്തി. സ്ഥാനമൊഴിയുന്ന ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ കെ.സി.എ. റെഡിച്ചിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

തുടർന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി മാത്യു വർഗീസിൻെറ അഭാവത്തിൽ, ജോയിൻ സെക്രട്ടറി സ്റ്റാന്റ്‌ലി വർഗീസ് കാലാവധി പൂർത്തിയാക്കിയ കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘടനയെ പ്രാപ്‌തരാക്കിയ അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറർ ലിസോമോൻ മാപ്രാണത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് നീതിപൂർവ്വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു.

പ്രസിഡന്റ് ജയ് തോമസ് ,വൈസ് പ്രസിഡൻ്റ് – ആൻസി ബിജു, സെക്രട്ടറി- ജസ്റ്റിൻ മാത്യു, ജോയിൻ സെക്രട്ടറി – ജോർജ് ദേവസ്യ ,സാബു ഫിലിപ്പ്, ട്രഷർ – ജോബി ജോസഫ് ജോൺ , ജോയിന്റ് ട്രഷർ -ഷാജി തോമസ് ,ആർട്‌സ് കോഡിനേറ്റേഴ്‌സ് – അഞ്ജന സണ്ണി & രഞ്ജിത് പരൂകരാൻ, സ്പോർട്‌സ് കോഡിനേറ്റർസ് – ജിബിൻ സെബാസ്റ്റ്യൻ & സോളമൻ മാത്യൂസ്, യുഗ്മ റപ്രെസെന്റ്റ്റീവ്സ് – പീറ്റർ ജോസഫ്, രാജപ്പൻ വര്ഗീസ് & ലൈബി ജയ്, കൗൺസിൽ പ്രെസെന്ററ്റിവ്‌സ്- ജിബു ജേക്കബ്സ് & ജോസ് ജോസഫ്, പി ആർ ഓ – ജോയൽ വര്ഗീസ്, ഇൻ്റേണൽ ഓഡിറ്റർ – ജോൺസൻ ചാക്കോ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്- ജോയ് രാപ്പകരൻ, മാത്യു വര്ഗീസ്, ലിസോമോൻ മാപ്രാണത്, മഞ്ജു വിക്ടർ & ബിഞ്ചു ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പ്രസിഡൻ്റ് ജയ് തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ, ഭക്ഷണ സത്‌കാരങ്ങൾക്കു ശേഷം വൈകുന്നേരം ഒൻപതു മണിയോടെ അവസാനിച്ചു.

ജെഗി ജോസഫ്

അമ്മയെന്ന വാക്കിന് സ്‌നേഹം എന്നര്‍ത്ഥവുമുണ്ട്. സ്‌നേഹത്തിന്റെ പൂര്‍ണ്ണ രൂപങ്ങളാണ് ഓരോ അമ്മമാരും. ഒരു ദിവസമല്ല ഒരു ജന്മം മുഴുവനും ആദരം ഏറ്റുവാങ്ങേണ്ടവരാണ് അമ്മമാര്‍. മദേഴ്‌സ് ഡേ സ്‌പെഷ്യലായി അമ്മമാരെ ആദരിക്കുകയാണ് ജിഎഎ ഗ്ലോസ്റ്റര്‍ അംഗങ്ങള്‍. ജിഎംഎ ഗ്ലോസ്റ്ററില്‍ മദേഴ്‌സ് ഡേ സ്‌പെഷ്യലായി നിരവധി പരിപാടികളാണ് ഒരുക്കുന്ന്.ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. രാത്രിയോടെ അവസാനിക്കും.

ലൈവ് മ്യൂസികും ഡിജെയും അസോസിയേഷന്‍ അംഗങ്ങളുടെ പാട്ടും നൃത്തവും സ്‌കിറ്റും ഒക്കെയായി മറക്കാനാകാത്ത ഒരുദിവസമാണ് ഒരുങ്ങുന്നത്.

ഏവരേയും ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ മദേഴ്‌സ് ഡേ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി അജിത് അഗസ്റ്റിന്‍ തുടങ്ങിയവര്‍ അറിയിക്കുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.

ഷിബു മാത്യൂ

മറ്റെന്നാൾ ശനിയാഴ്ച് യുകെയിലെ അറുപത് മലയാളി ഗായകർ ലിവർപൂളിൽ ഒരുമിക്കും. മലയാളം മ്യൂസിക് ലവേഴ്സ് അവതരിപ്പിക്കുന്ന സംഗീത മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. യു കെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് ലിവർപൂൾ വേദിയാകുന്നു. നോർത്ത് വെസ്റ്റിലെ അറുപതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളം മറ്റെന്നാൾ ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. അറുപത് പാട്ടുകളും രണ്ട് മിമിക്രിയും രണ്ട് ഡാൻസും രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം.

ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ വരുന്ന ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തിരശ്ശീലയുയരും. വൈകിട്ട് 9:30 തോടെ യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള അറുപത് ഗായകരും തങ്ങളുടെ കഴിവ് തെളിയിക്കും. തുടർന്ന് ഡി ജെയോടു കൂടി പത്ത് മണിക്ക് പരിപാടികൾ അവസാനിക്കും.

12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും. ഷിബു പോൾ, ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകർ.

യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ പി ആർ ഒ അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , ടെലിവിഷൻ അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ഠാതിഥികളായി എത്തുന്നത്.

ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടിയാണ്.

പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം കുമാർ എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.

കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു.

എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകിട്ടോടെ പത്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പത്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പത്മജ വേണുഗോപാല്‍ ഉള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പത്മജയ്ക്ക് സീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ 12 ഇടത്തെ സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.

പേപ്പതിയില്‍ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം. എഴുപുറം പങ്കപ്പിള്ളി മലയിലാണ് ബുധനാഴ്ച വൈകീട്ടോടെ അപകടമുണ്ടായത്. മരിച്ച മൂന്നുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. കെട്ടിട നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശിൽ ജയിലില്‍ അടച്ചിരിക്കുന്നത് ഒരു കത്തോലിക്ക വൈദികന്‍ ഉള്‍പ്പെടെ മുപ്പതിലധികം ക്രൈസ്തവരെ. ഫാ. ഡൊമിനിക് പിന്റോ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സംബന്ധിച്ച വാദം തുടര്‍ച്ചയായി മൂന്നാം തവണയും മാറ്റിവച്ചതിനെ തുടര്‍ന്ന് ഇവരുടെ മോചനത്തിനായി ലക്‌നൗ ബിഷപ്പ് ജെറാള്‍ഡ് ജോണ്‍ മത്യാസ് പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് അദേഹം പറഞ്ഞു.

ബരാബങ്കി ജില്ലയിലെ ദേവാ പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രദേശത്ത് മത പരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്. 2021 ലെ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

മുപ്പതിലധികം ക്രൈസ്തവരുടെ ജാമ്യാപേക്ഷ വിവിധ കോടതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുകയാണെന്നും കാരണം കൂടാതെയാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നും ആരോപണമുണ്ട്. ഫാ. ഡൊമിനിക് പിന്റോയുടെയും മറ്റ് പത്ത് പേരുടെയും ജാമ്യാപേക്ഷ ഇനി മാര്‍ച്ച് ഏഴിന് പരിഗണിക്കും.

ടോം ജോസ് തടിയമ്പാട്

രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട്‌ ഹോസ്പിറ്റലിന് മുൻപിലൂടെ കടന്നു പോയപ്പോൾ ജോമോൾക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവർത്തകർ ഹോസ്പിറ്റലിന് മുൻപിൽ അണിനിരന്നു,.പിന്നീട് മൃതദേഹം സെന്റ് ലുക്‌സ് കത്തോലിക്ക പള്ളിയിൽ എത്തിയപ്പോൾ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിടങ്ങളിൽ ആളുകൾ മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു .

കഴിഞ്ഞ 21 വർഷമായി ലിവർപൂൾ വിസ്‌റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് അന്തരിച്ചത്, പരേതയ്ക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്‌. രാവിലെ പത്തരയ്ക്ക് സെന്റ് ലുക്‌സ് കാത്തോലിക്കാ പള്ളിയിൽ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശുശ്രൂഷയിൽ ഇംഗ്ലീഷ്, മലയാളി സമൂഹത്തിൽ നിന്നുള്ള 8 വൈദികർ പങ്കെടുത്തിരുന്നു.

ജോമോൾ കുറച്ചു മാസങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു അടുത്ത ദിവസം നാട്ടിൽപോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെയിൽ എത്തിയപ്പോഴാണ് രോഗം മൂർച്ഛിച്ചത് . മക്കൾ ‘അമ്മ അവർക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭവത്തിലൂടെ വിവരിച്ചപ്പോൾ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു .

തികച്ചും വിനയവും ,സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോൾ നമ്മുടെ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയിൽ അനുശോചനം സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പറഞ്ഞു.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നോസിലി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു മൃതദേഹത്തിൽ അന്ത്യ ചുംബനം നൽകി പട്ടളക്കാരനായിരുന്ന ഭർത്താവ് ജോസ് അബ്രഹാം നൽകിയ സലൂട്ട് കണ്ടുനിന്നവരുടെ മനസിൽ വേദനയുടെ നെരിപ്പോട് സൃഷ്ടിച്ചു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ലീമ ,ലിംകാ ,യുക്മ ,എൽ കെഎഫ്എഫ്, യുകെകെസിഎ ,വിസ്‌റ്റോൺ കുടുംബ കൂട്ടായ്മ ഉൾപ്പെടെ ധാരാളം സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ റീത്തു സമർപ്പിച്ച് ആദരിച്ചു .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജിയണല്‍ മത്സരത്തില്‍ ബിനു- നവീൻ സഖ്യം വിജയികളായി. എബിൻ-എല്‍ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ-രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി.

വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്-ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. സജി പാലാക്കാരൻ, അബിൻ , പ്രമോദ്, അനുരാധ്, ഡാനി എന്നി…

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽപ്പെട്ട് മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. 2024 ആരംഭിച്ച് രണ്ടുമാസം മാത്രം തികയുമ്പോൾ ഒമ്പത് പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. ഇനിയുമെത്ര മരണങ്ങളുണ്ടായാലാണ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുക എന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്. പല സ്ഥലങ്ങളിലും വന്യജീവികൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു എന്ന വിമർശനവും ഉയരുന്നു. പ്രതിഷേധിക്കുന്നവരെ കൈയ്യൂക്കുപയോ​ഗിച്ച് നേരിടുന്ന സർക്കാർ സംവിധാനങ്ങൾ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിലും ഇതേ ഉത്തരവാദിത്വം കാണിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മാസങ്ങളായി തുടരുന്ന കാട്ടാന ആക്രമണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് മൂന്നാർ മേഖല. ആനക്കലിയിൽ ഇക്കൊല്ലം മാത്രം മേഖലയിൽ പൊലിഞ്ഞത് നാല് ജീവനുകളാണ്. അരിക്കൊമ്പൻ പോയിട്ടും ഇടുക്കിയിലെ ജനങ്ങൾക്ക് സമാധാനമില്ല. അവരുടെ ജീവനും കൃഷിയടക്കമുള്ള ജീവിതമാർ​ഗങ്ങളും ഇന്നും അരക്ഷിതമായി തന്നെ തുടരുകയാണ്.

സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കാതെ പോകുന്നുവെന്ന ആരോപണവും പ്രദേശത്തെ ജനങ്ങൾക്കുണ്ട്. ജനങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായി പ്രേതിഷേധമുണ്ടാകും. ഇതിന് പിന്നാലെ സർക്കാർ നഷ്ടപരിഹാരവും പ്രഖ്യാപിക്കും. എന്നാൽ, അന്ത്യകർമങ്ങൾക്ക് ആവശ്യമായ ചെറിയ തുമാത്രം നൽകി സർക്കാർ സംവിധാനങ്ങൾ പതുക്കെ പ്രശ്‌നത്തിൽനിന്ന് തലയൂരുകയാണ് പതിവെന്ന ആരോപണവും പ്രദേശവാസികൾക്കുണ്ട്.

ഞെട്ടിക്കുന്നതാണ് കഴിഞ്ഞ നാളുകളിൽ വന്യജീവികളുടെ ആക്രമണങ്ങളിൽ ​ഗുരുതരമായി പരിക്കേറ്റവരുടെ കണക്ക്. കൃഷിനാശം വേറെയും. കടം വാങ്ങി ചെയ്യുന്ന കൃഷിയെല്ലാം നശിപ്പിക്കും. തുച്ഛമായ നഷ്ടപരിഹാരം വല്ലതും സർക്കാറിൽ നിന്ന് ലഭിച്ചാലായി. മൂന്നാർ പോലുള്ള വിനോദസഞ്ചാരമേഖലകളിൽ പോലും കാട്ടാനയുടെ വിളയാട്ടമാണ്. ജനവാസമേഖലയിലേക്ക് കടക്കാനുള്ള ഇവയുടെ ശ്രമങ്ങൾ തടയാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

ജനുവരി എട്ടിനാണ് പ്രദേശത്ത് ഇക്കൊല്ലത്തെ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. തോട്ടംതൊഴിലാളിയായ പരിമളത്തെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. തേയില തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന പരിമളത്തെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒരുവർഷം മുമ്പ് ഇതേസ്ഥലത്തുവെച്ച് വനംവകുപ്പ് വാച്ചർ ശക്തിവേലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്ന് ശക്തിവേലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കാടുകടത്തുന്നതടക്കമുള്ള നടപടികളിലേക്ക് നയിച്ചത്.

ജനുവരി 23-ന് തെന്മലയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പാൽരാജ് കൊല്ലപ്പെട്ടു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം മൂന്നാറിലെത്തിയതായിരുന്നു വയോധികനായ അദ്ദേഹം. രാത്രിയിൽ കാന്റീനിൽ പോയി മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇദ്ദേഹത്തെ ആന അടിച്ചുവീഴ്ത്തിയതിനുശേഷം ചവിട്ടുകയായിരുന്നു. ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ.റാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളക്കല്ലിൽ സൗന്ദർരാജ് പിന്നീട് ആശുപത്രിയിൽ മരിച്ചു.

2024 ഫെബ്രുവരി 26-ന് മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) കൂടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ജനരോഷം അണപൊട്ടി. ഓട്ടോ ഡ്രൈവറായ മണി കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റി എറിയുകയായിരുന്നു.

ഫെബ്രുവരി പത്തിനാണ് വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി കാട്ടാന പടമല ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷിനെ (അജി-47) ആക്രമിച്ച് കൊലപ്പെടുത്തിയത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട മോഴയാന ബേലൂർ മഖ്നയാണ് അജിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ പിന്തുടർന്നെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിഷേധത്തിനായിരുന്നു അന്ന് വയനാട് സാക്ഷ്യം വഹിച്ചത്. കൂട്ടത്തോടെ ജനങ്ങൾ ന​ഗരത്തിലേക്കിറങ്ങി. ജില്ലാ പോലീസ് മേധാവി മുതൽ കളക്ടർ വരെയുള്ളവർ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറാൻ തീരുമാനമായി. ഭാര്യക്ക്‌ സ്ഥിരം സർക്കാർ ജോലി നൽകുമെന്നും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം കൂടെ വന്നതോടെയാണ് ഒരു പകൽ നീണ്ട ജനകീയപ്രതിഷേധത്തിന് അറുതിയായത്.

അജിയുടെ മരണത്തിന് ഒരാഴ്ച തികയുംമുമ്പേ ഫെബ്രുവരി 16-ന് കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരു മരണംകൂടി റിപ്പോർട്ട് ചെയ്തു. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് മരിച്ചത്. സഞ്ചാരികളെ വഴിയിൽ തടഞ്ഞ് തിരിച്ചയക്കുന്ന ജോലിയായിരുന്നു പോളിന്. വനത്തിൽനിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതുകണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന പോൾ ഓടിമാറിയെങ്കിലും ആന പിന്തുടർന്ന് ആക്രമിച്ചു. നിലത്തുവീണ പോൾ എഴുന്നേറ്റ് ഓടിയെങ്കിലും ആന ചവിട്ടുകയായിരുന്നു. പോളിന്റെ ഭാര്യക്ക്‌ ജോലിയും 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.

ഇതോടെ പൊറുതിമുട്ടിയ ജനം നിലനിൽപ്പിനായി തെരുവിലേക്കിറങ്ങി. ആളിക്കത്തിയ ജനരോഷത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായി. പോലീസും നാട്ടുകാരും തെരുവിൽ പലതവണ നേർക്കുനേർ ഏറ്റുമുട്ടി. വനംവകുപ്പിന്റെ വാഹനം തകർത്ത നാട്ടുകാർ, വാഹനത്തിലുണ്ടായിരുന്ന വനപാലകരെ കൈയേറ്റംചെയ്തു. ഒത്തുതീർപ്പ് ചർച്ചകൾക്ക് നേതൃത്വംനൽകാനെത്തിയ എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു.

രണ്ട് സംഭവങ്ങളിലും സർവകക്ഷിയോ​ഗം ചേർന്ന് തീരുമാനങ്ങൾ വേ​ഗത്തിലാക്കാൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. തിരുവനന്തപുരത്തുനിന്ന് നിർദേശം നൽകുന്നതല്ലാതെ രണ്ട് മരണങ്ങളുണ്ടായിട്ടും ജില്ലയിൽ കാലുകുത്താൻ മന്ത്രി തയ്യാറായില്ല. ഏത് വിധേനയായിരിക്കും ജനങ്ങൾ പ്രതികരിക്കുകയെന്ന ആശങ്കയും ഇതിന് കാരണമായി.

മാർച്ച് ആരംഭിച്ച് അഞ്ചാംദിനം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിന് നേര്യമംഗലം കാഞ്ഞിരവേലിയിൽ മുണ്ടോൻകണ്ടത്തിൽ രാമകൃഷ്ണന്റെ ഭാര്യ ഇന്ദിരയെ (71) യാണ് കാട്ടാന ചവിട്ടിക്കൊന്നത്. കാട്ടാന ഇറങ്ങിയവിവരം വനംവകുപ്പ് മുൻകൂട്ടി അറിയിക്കാത്തതിനാലാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കൈമാറി.

പൊരിവെയിലിൽ ജനരോഷവും സംഘർഷവും തെരുവിൽ അരങ്ങേറിയ പകലിന് കോതമം​ഗലവും സാക്ഷിയായി. മരിച്ച ഇന്ദിരയുടെ കുടുംബാം​ഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രം​ഗത്തെത്തി. സമരവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയേയും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തു.

സമരപ്പന്തലിന് നടുവിൽ മൃതദേഹവും സമീപത്ത് നേതാക്കളും ചുറ്റും പ്രവർത്തകരും അണിനിരന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു പ്രദേശത്ത്. പോലീസ് സമരപ്പന്തലിലേക്ക് നീങ്ങി. പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധം കടുത്തതോടെ പോലീസ് ലാത്തി വീശി. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകരെ പലരെയും വലിച്ചിഴച്ച് കൊണ്ടുപോയ പോലീസ്, സമരപ്പന്തൽ വളഞ്ഞ് പൊളിച്ചുനീക്കി. പിന്നാലെ, മൃതദേഹത്തിന് അരികിലുണ്ടായിരുന്ന ഡീൻ കുര്യാക്കോസ് എം.പി. അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് നീക്കിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്.

മാർച്ച് അഞ്ചിനാണ് മറ്റ് രണ്ട് മരങ്ങൾ കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ് മരിച്ചത്. തൃശ്ശൂർ വാഴച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മരിച്ചു. ഇതോടെ ഈ വർഷം മാത്രം മരിച്ചവരുടെ എണ്ണം ഒമ്പതായി. തൃശ്ശൂരും കോഴിക്കോട്ടും വലിയ പ്രതിഷേധങ്ങളും അരങ്ങേറി. സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകി പ്രതിഷേധക്കാരെയും കുടുംബാംഗങ്ങളെയും തൽക്കാലം തണുപ്പിക്കുന്നത് മാത്രമാണ് സർക്കാർ സ്വീകരിക്കുന്ന നടപടി. ശാശ്വത പരിഹാരം കാണാനുള്ള ശക്തമായ നീക്കം സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തപക്ഷം മലയോരമേഖലയുടെ സമാധാന ജീവിതത്തിന് വലിയ ഭീഷണിയായി വന്യജീവി ആക്രമണങ്ങൾ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്, മെസൻജർ എന്നിവയടക്കമുള്ള വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഒരുമണിക്കൂറിലധികം പണിമുടക്കി.

ചൊവ്വാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ തകരാറുണ്ടായത്. ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പിന്നീട് മറ്റ് പ്ളാറ്റ്ഫോമുകളും വീണ്ടെടുത്തു.

ഉപയോക്താക്കളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആകുകയായിരുന്നു. പിന്നീട് അക്കൗണ്ടിലേക്കു പ്രവേശിക്കാനുമായിരുന്നില്ല. എന്നാൽ, സെർവർ തകരാറായതിന് കാരണമെന്തെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.

സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിങ് ആയി.

RECENT POSTS
Copyright © . All rights reserved