Latest News

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം പതിനാറുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഇരുപത്തിനാലുകാരൻ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.

കുറച്ചുനാളുകൾക്ക് മുൻപാണ് പ്രതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി നേരിട്ട മാനസികവിഷമം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയെ തുടർന്ന് പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

റോമി കുര്യാക്കോസ്

മിഡ്ലാൻഡ്സ്: ജനകീയനും ജനപ്രീയനുമായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ഓർമ ദിനത്തോടനുബന്ധിച്ച് യു കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്‌ലിയിൽ തുടക്കമായി.

‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടോടെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്കാണ് വെള്ളിയാഴ്ച ബാൺസ്‌ലിയിൽ തുടക്കം കുറിച്ചത്.

ബാൺസ്‌ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ രാജ് കുരീക്കൻപറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണം സന്ദേശങ്ങൾ നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടി സ്മൃതി ദീപം തെളിച്ചു.

പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്‌, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ തുടങ്ങിയ ഇടങ്ങളിലും ശനി, ഞായർ ദിവസങ്ങളിലായി ഐ ഓ സിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും.

ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ ഏറ്റുമാനൂർ എം എൽ എയും കോട്ടയം ഡി സി സി അധ്യക്ഷനുമായ ശ്രീ. നാട്ടകം സുരേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസ് പങ്കെടുക്കും. ലിവർപൂൾ യൂണിറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നിർവഹിക്കും. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്‌, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.

പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്‌, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.

റോമി കുര്യാക്കോസ്

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, മാൾട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മൂന്നാമത് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. ‘ഓർമ്മകളിൽ ഉമ്മൻ‌ ചാണ്ടി എന്ന തലക്കെട്ടിൽ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയർലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യൻ സമയം രാത്രി 10.00 PM) ഓൺലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും.

സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക – മാധ്യമ മേഖലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.

കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ ഭാഗമാകുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമ്മനി, യു കെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട്, മാൾട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.

ജനകീയനും ജനപ്രീയനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓർമ്മ ദിനങ്ങളിലും ഐ ഓ സി – യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഐ ഓ സി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, പ്രോഗ്രാം കോർഡിനേറ്ററും ഐ ഓ സി (ജർമ്മനി) – കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവർ അറിയിച്ചു.

Zoom Link:
https://us06web.zoom.us/j/81725624043?pwd=XgYEKaAedXuf0WLXWafETMPM0WG27j.1

Meeting ID: 817 2562 4043

Passcode: OC2026

കൂടുതൽ വിവരങ്ങൾക്ക്:

സിറോഷ് ജോർജ്: +43 69919744443

സണ്ണി ജോസഫ്: +49 1523 6924999

റോമി കുര്യാക്കോസ്: +44 7776646163

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മലയാള സിനിമയ്ക്ക് വലിയ നേട്ടം. ‘ഭ്രമയുഗം’ സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ‘ചന്തു ചാമ്പ്യൻ’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം പുരസ്കാരം പങ്കിട്ടു. മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണിത്.

മലയാള സിനിമയുടെ മറ്റൊരു അഭിമാന നേട്ടമായി ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് നേടിയ സിനിമകളെ പരിഗണിച്ചാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രാദേശിക ഭാഷാ സിനിമകളുടെ മികവ് വീണ്ടും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതായാണ് വിലയിരുത്തൽ.

ഇന്ത്യൻ സിനിമയിലെ മികച്ച കലാസൃഷ്ടികളെയും സാങ്കേതിക മികവിനെയും ആദരിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും മലയാള സിനിമ ശക്തമായ സാന്നിധ്യം അറിയിച്ചു. മമ്മൂട്ടിയുടെ വ്യക്തിഗത നേട്ടവും ‘ഫെമിനിച്ചി ഫാത്തിമ’യുടെ അംഗീകാരവും ചേർന്ന് മലയാള ചലച്ചിത്ര ലോകത്തിന് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

പത്തനംതിട്ടയിൽ അഗ്നിരക്ഷാ സേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച നടന്ന അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു.

അപകടത്തിന്റെ ആഘാതത്തിൽ വാഹനം റോഡിൽ മറിഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മരിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അപകടത്തിൽപ്പെട്ട അഗ്നിരക്ഷാ സേനാ വാഹനം ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അമേരിക്കയിലെ ട്രക്കിങ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർക്കിടയിൽ ആശങ്ക ശക്തമായി. അനധികൃതമായോ താൽക്കാലിക കുടിയേറ്റ പദവിയിലോ ജോലി ചെയ്യുന്ന ഡ്രൈവർമാരെ ഒഴിവാക്കി അവരുടെ സ്ഥാനത്ത് മുൻ സൈനികരെ നിയമിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ആഘാതം നേരിടേണ്ടിവരുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ ചരക്ക് ഗതാഗത രംഗത്ത് പഞ്ചാബ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ വർഷങ്ങളായി സജീവമാണ്. ഏകദേശം 1.5 ലക്ഷം ഇന്ത്യൻ വംശജർ നേരിട്ടോ പരോക്ഷമായോ ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ നടപ്പായാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ തകരാനുമുള്ള സാധ്യത ഉയരുന്നുവെന്നാണ് ആശങ്ക.

കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രക്കിങ് മേഖലയിൽ ഇതിനകം തന്നെ ഡ്രൈവർ ക്ഷാമം നിലനിൽക്കുന്നതിനാൽ ഇത്തരം നിയന്ത്രണങ്ങൾ ചരക്ക് ഗതാഗത മേഖലയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം അമേരിക്കൻ തൊഴിലവസരങ്ങൾ അമേരിക്കക്കാർക്കായി സംരക്ഷിക്കണമെന്ന നിലപാടിലാണ് ഭരണകൂടം ഉറച്ചുനിൽക്കുന്നത്.

ആലപ്പുഴ സ്വദേശികളായ ബിബനും ഭാര്യ സൗമ്യയും യുവതികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായി. സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാജ ഓൺലൈൻ ലോൺ വാഗ്ദാനങ്ങളിലൂടെയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയായിരുന്നു പ്രതികളുടെ രീതി.

ഇത്തരത്തിൽ ലഭിച്ച സ്വകാര്യവും നഗ്നവുമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി പേരാണ് തട്ടിപ്പിനിരയായതെന്നാണ് സൂചന. കൂടുതൽ പരാതിക്കാരെ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

പ്രതികളിൽ നിന്ന് 10 സിം കാർഡുകളും മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കേരളത്തിനകത്തും പുറത്തുമുള്ള ആളുകൾ ഈ തട്ടിപ്പിന്റെ ഇരകളായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഓൺലൈൻ ലോൺ ഓഫറുകളിലും അപരിചിതരുമായി നടത്തുന്ന ഡിജിറ്റൽ ആശയവിനിമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ആറാം നിലയിലെ ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ ആശങ്ക. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകരാറിലായി തരൂർ അകത്ത് കുടുങ്ങിയത്. സംഭവം അറിഞ്ഞതോടെ സ്ഥലത്തെ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം ആരംഭിച്ചു.

ലിഫ്റ്റ് തുറക്കാനുള്ള ശ്രമങ്ങൾ ആദ്യം വിജയിക്കാതിരുന്നതോടെ അഗ്നിരക്ഷാസേനയെ വിളിച്ചു. തുടർന്ന് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി സാങ്കേതിക സഹായത്തോടെ ലിഫ്റ്റ് തുറന്ന് തരൂരിനെ സുരക്ഷിതനായി പുറത്തെത്തിച്ചു. ഏകദേശം അരമണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കഴിയേണ്ടിവന്നെങ്കിലും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് കെട്ടിടത്തിലെ ലിഫ്റ്റ് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അപ്രതീക്ഷിത സംഭവമായിരുന്നുവെങ്കിലും ശാന്തത കൈവിടാതെയാണ് തരൂർ സാഹചര്യം നേരിട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

തൃശൂരിലെ അമല ആശുപത്രിയിൽ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ (യുഎൻഎ) നടത്തിയ ഉപരോധ സമരം 30 മണിക്കൂറിലേറെ നീണ്ടുനിന്നതിന് പിന്നാലെ അവസാനിച്ചു. നേഴ്‌സുമാരുടെ ശമ്പളവർധനയും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉയർത്തിയാണ് സമരം നടന്നത്. ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചകളിൽ ധാരണയായതോടെയാണ് സമരത്തിൽ നിന്ന് സംഘടന പിന്മാറിയത്.

ചർച്ചകൾക്കൊടുവിൽ നേഴ്‌സുമാർക്ക് 4,000 മുതൽ 6,000 രൂപ വരെ ശമ്പളവർധന നൽകാനും സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയതായി യുഎൻഎ നേതാക്കൾ അറിയിച്ചു. ഇതോടെയാണ് ആശുപത്രി പ്രവേശന കവാടത്തിന് മുന്നിലുണ്ടായിരുന്ന ഉപരോധ സമരം അവസാനിപ്പിച്ചത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ വേതന-സേവന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യവുമായി യുഎൻഎ വിവിധ കേന്ദ്രങ്ങളിൽ സമരം ശക്തമാക്കിയിരുന്നു. അമല ആശുപത്രിയിലെ സമരം ഒത്തുതീർന്നെങ്കിലും മറ്റ് ചില ആശുപത്രികളിലെ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് സംഘടന അറിയിച്ചു.

ഷൈമോൻ തോട്ടുങ്കൽ

കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാര്ഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ .മിഷന്റെ തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന തിരുക്കർമ്മങ്ങളോടൊപ്പം ജൂലൈ 19 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സെന്റ് തോമസ് മിഷനെ പുതിയ ഇടവകയായി പ്രഖ്യാപിച്ച് വിശുദ്ധ കുർബാന അർപ്പിക്കും . 2001 ൽ ഒരു ചെറു കൂട്ടായ്മയായി തുടങ്ങി പിന്നീട് കാർഡിഫിലും സമീപ പ്രദേശങ്ങളിലും ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സഹായത്തോടെ വിശുദ്ധ കുർബാന കേന്ദ്രമായും പിന്നീട് പ്രൊപ്പോസഡ്‌ മിഷനായും , മിഷനായും മാറിയ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആറാമത്തെ ഇടവക ദേവാലയം കാർഡിഫിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ അത് ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാന നിമിഷമായി മാറുകയാണ് ,ഇടവക പ്രഖ്യാപനവും തിരുന്നാൾ ആഘോഷങ്ങളും വലിയ ആത്മീയ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മിഷൻ ഡയറക്ടർ ഫാ പ്രജിൽ പണ്ടാര പറമ്പിലിന്റെയും കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരുടെയും നേതൃത്വത്തിലുള്ള മിഷനിലെ കുടുംബാംഗങ്ങൾ. കാർഡിഫിൽ 2002 ൽ റെവ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം ന്റെ സഹായത്തിൽ ആരംഭിച്ച സീറോ മലബാർ വിശുദ്ധ കുർബാന തുടർന്ന് ഫാ ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC എന്നിവരുടെ നേതൃത്വത്തിൽ തുടരുകയും, അതോടൊപ്പം തന്നെ കുടുംബ കൂട്ടായ്മകളും മാസത്തിൽ ഒരിക്കലുള്ള വിശുദ്ധ കുര്ബാനകളും ,മത ബോധന ക്ലാസ്സുകളും മറ്റ് ഭക്താനുഷ്ഠാനങ്ങളും ആരംഭിക്കുകയും ചെയ്തു .2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മായരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫും 2019ൽ വിനീതാ ജെയ്സനും മത ബോധന ഹെഡ് ടീച്ചർമാരായി നിയമിതരാകുകയും ചെയ്തു .

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടുകയും ഒരു കൂട്ടായ്മയായി വളരുകയും ചെയ്തു ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടിവിശുദ്ധ കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ വൈദികനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ റെവ ഫാ തോമസ് പാറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്ദർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് 2015ൽ റോസ്‌മേനിയൻ സഭ അംഗമായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.2016 ൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത രൂപീകൃതമായതിന് ശേഷം കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയും ദ്രുത ഗതിയിൽ ആരംഭിച്ചു .2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്ദർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം ഭവന സന്ദർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് ഉൾപ്പടെ ഉള്ള ഭക്ത സംഘടനകൾ തുടങ്ങുകയും, . ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ രൂപീകരിക്കുകയും ചെയ്തു. 2022 ജൂലൈയിൽ കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. തുടർന്ന്
2024 മാർച്ചിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി തുടർന്ന് അച്ചന്റെ നേതൃത്വത്തിൽ മിഷൻ അംഗങ്ങൾ ഒരു മനസോടെ നടത്തിയ പ്രാർഥനയുടെയും ത്യാഗങ്ങളുടെയും ഫലമായി ഈ ഞായറാഴ്ച കാർഡിഫിലെ മലയാളി കുടിയേറ്റ ചരിത്രത്തിനും സീറോമലബാർ സഭക്കും അഭിമാനമായി പുതിയ ഇടവക ദേവാലയം പിറവിയെടുക്കുന്ന ദൈവാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന സുന്ദര മുഹൂർത്തത്തിന് സാക്ഷികളാകാൻ ഒരുങ്ങി നിൽക്കുകയാണ് വിശ്വാസികൾ .

Copyright © . All rights reserved