വിവാഹം കഴിഞ്ഞ് മൂന്നുമാസം പിന്നിടുന്നടതിനിടെ വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ സ്വദേശിനി നിഖിത (26) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പ്രാഥമിക നിഗമനം. ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.
പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.
അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നത് കൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്.
അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പോലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ശ്രീകുമാരി അശോകൻ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ
ഓണത്തപ്പന് പൊന്നാട ചാർത്തുവാൻ ഓണനിലാവിന്നൊരുങ്ങിവന്നേ
പാടത്തിനോരത്ത് പൂമ്പാറ്റപ്പൈതങ്ങൾ
പാറിപ്പറക്കുന്നേ തോഷമോടെ
പൂഞ്ചേല ചുറ്റിയ ചിങ്ങമഴപ്പെണ്ണ്
പൂമുറ്റമാകവേ ശുദ്ധമാക്കി
അത്തക്കളത്തിൽ നിരത്തുവാൻ പൂവുമായ്
അമ്മിണിത്തത്തമ്മ ചാരെയെത്തി
ആറ്റിറമ്പിൽ പൂത്തു നിൽക്കണ പാച്ചോറ്റി
ആരാരും കാണാതെ പുഞ്ചിരിച്ചേ
താളത്തിൽ പാടുന്നേ പച്ചപ്പനങ്കിളി
താമരത്തുമ്പിയും കൂടെയുണ്ടേ
പൂങ്കാവുകളെല്ലാം പൂവണിഞ്ഞേ
പൂവായ പൂവെല്ലാം പുഞ്ചിരിച്ചേ
ഓണം വന്നോണം വന്നോണം വന്നേ
ഓമനത്തുമ്പികൾ പാറിവന്നേ.
ശ്രീകുമാരി. പി
ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപ് പുറത്ത് വന്ന യുകെയിലെ ജി സി എസ് ഇ റിസൾട്ട് ഒട്ടേറെ മലയാളി വിദ്യാർത്ഥികൾക്ക് അഭിമാനാർഹമായ വിജയമാണ് സമ്മാനിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർത്ഥികളുടെ നിരവധി വാർത്തകൾ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗണത്തിലേക്ക് മറ്റൊരു വിജയ ഗാഥ കൂടി എഴുതിച്ചേർത്തിരിക്കുകയാണ് വെയിൽസിലെ സ്വാൻസിയിൽ നിന്ന് അക്സ സന്തോഷ് എന്ന മിടുമിടുക്കി.
പതിനൊന്ന് വിഷയങ്ങളിൽ എ സ്റ്റാറും ഒരു വിഷയത്തിൽ ഡിസ്റ്റിങ്ങ്ഷനും ഉൾപ്പെടെ ത്രസിപ്പിക്കുന്ന വിജയമാണ് അക്സ സന്തോഷ് കരസ്ഥമാക്കിയത്. സ്വാൻസിയിലെ ബിഷപ്പ് വോഗൻ സ്‌കൂളിലാണ് അക്സ ജി സി എസ് സി പൂർത്തിയാക്കിയത്. തുടർന്നും ഇതേ സ്‌കൂളിൽ തന്നെ എ ലെവൽ പഠിക്കാൻ ഒരുങ്ങുകയാണ് അക്സ ഇപ്പോൾ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹെൽത്ത് ആന്റ് സോഷ്യൽ കെയർ എന്നീ വിഷയങ്ങൾ ആണ് എ ലെവൽ പഠനത്തിനു അക്സ തെരഞ്ഞെടുത്തിരിക്കുന്നത്.

ബ്രിഡ്‌ജെന്റ് പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ മെയിന്റനൻസ് വിഭാഗത്തിൽ ടെക്‌നീഷ്യൻ ആണ് അക്സയുടെ പിതാവ് സന്തോഷ് മാത്യു. മാതാവ് റിനി സന്തോഷ് സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ മൈനർ ഇഞ്ചുറി യൂണിറ്റ് വിഭാഗത്തിൽ ബാന്റ് സെവൻ നഴ്സ് ആണ്. പത്തനംതിട്ട കോഴഞ്ചേരി പ്ലാത്താനത്ത് കുടുംബാംഗമായ സന്തോഷും കുടുംബവും പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആണ് യുകെയിൽ എത്തിയത് . അക്സയുടെ സഹോദരി അലീഷ്യ സന്തോഷ് സ്വാൻസി ബിഷപ്പ് വോഗൻ സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയും സഹോദരൻ അഡോൺ മാത്യു സന്തോഷ് സെന്റ് ജോസഫ്‌സ് കാത്തലിക് സ്‌കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയും ആണ്.
അക്സ സന്തോഷ് നേടിയ മികച്ച വിജയത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ
സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.
വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്‌കരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ ഞായറാഴ്ച അറസ്റ്റുചെയ്തു. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് ചിന്മയനഗറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ വ്യവസായിയും പണമിടപാടുകാരനുമായ ഭാസ്‌കരനാണെന്ന് തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച വൈകീട്ട് ഗണേശനെ കാണാനാണ് ഭാസ്‌കരന്‍ പോയതെന്ന് പോലീസ് പറയുന്നു. പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ ഗണേശന്‍ രണ്ടുവര്‍ഷമായി ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഗണേശന്റെ വീട്ടില്‍വെച്ച് ഏതോ സ്ത്രീയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന ഭാസ്‌കരനെ ഗണേശന്‍ തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൂവം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ചോദ്യംചെയ്തുവരുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഭാസ്‌കരന്റെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുമാണ് അന്വേഷണം ഗണേശനിലേക്കു നയിച്ചത്. സെപ്റ്റംബര്‍ രണ്ടിനുശേഷം ഭാസ്‌കരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 20,000 രൂപ പിന്‍വലിച്ചിട്ടുണ്ട്. ആറു സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്.
ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ആഗസ്റ്റ് 19 ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെക്കുറിച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്. മൂന്നുമുറികളിലായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. തമിഴ് നാട്ടിലെ ഏജന്റിന്റെ നിര്‍ദേശപ്രകാരമാണ് കൊല്ലത്തെത്തിയത് എന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.
സംഘത്തില്‍കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം.85 പേരോളം സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഹോട്ടലിലേക്ക് ഒമ്പതുപേര്‍ എത്തിയിരുന്നെന്നും മുറി ഇഷ്ടപ്പെടാത്തതിനാല്‍ തിരിച്ചുപോയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നവ്യ നായർ. ഇപ്പോഴിതാ നന്ദനത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നവ്യ തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നെന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്ന വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. മുൻപ് നവ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെ കുറിച്ച് രഞ്ജിത്ത് സംസാരിച്ചത്.
നന്ദനത്തിൽ പുതിയ കുട്ടി വേണം എന്ന ചിന്തയിൽ നിന്നാണ് നവ്യ നായരെ കണ്ടെത്തുന്നത്. ആദ്യ സിനിമയായതുകൊണ്ട് തന്നെ നവ്യ ഒരുപാട് വഴക്ക് കേട്ടിരുന്നു. ആ സമയത്ത് നവ്യക്കെന്നെ കൊല്ലാൻ വരെ തോന്നിയിരുന്നെന്നും രഞ്ജിത്ത് പറയുന്നു.
എന്നാൽ സംഭവം അങ്ങനെ അല്ലെന്നാണ് നവ്യ പറയുന്നത്. നന്ദനത്തിലെ ഒരു സീനെടുക്കുന്നതിനിടെയിൽ തന്റെ തെറ്റാല്ലതിരുന്നിട്ടും എല്ലാവരുടെയും മുൻപിൽ വെച്ച് രഞ്ജിത്തേട്ടൻ തന്നെ ഒരുപാട് വഴക്ക് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം അന്ന് കുറെ വിഷമം തോന്നിയിരുന്നു.
അപ്പോൾ തന്നെ മേക്കപ്പ് റൂമിൽ പോയി തനിക്ക് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അത്എ ആരോ തെറ്റാക്കി താൻ മോശമായാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത് എന്ന നിലയില്ർ അദ്ദേഹത്തോട് പറഞ്ഞു. അന്ന് അദ്ദേഹത്തിന് വിഷമായിട്ട് ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ഇത് അറിഞ്ഞ താൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അത് അല്ലാതെ അദ്ദേഹത്തെ കൊല്ലാൻ ഒന്നും ചിന്തിച്ചിട്ടുപോലുമില്ലെന്നും നവ്യ കൂട്ടിച്ചേർത്തു.
ഹനുമാന്‍ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ നടന്‍ കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രവി ശര്‍മയാണ് മരിച്ചത്.
ഗണേശോത്സവവുമായി ബന്ധപ്പെട്ടായിരുന്നു ഹനുമാന്‍ വേഷത്തില്‍ കലാകാരന്റെ പ്രകടനം.
ഹൃദയാഘാതമാണ് മരണ കാരണം. ഭജന സംഘത്തിലെ കലാകാരനാണ് രവി ശര്‍മ. ഇവരുടെ സംഘത്തിന്റെ പ്രകടനം മെയ്ന്‍പുരിയിലെ കോട്വാലിയിലുള്ള ശിവ ക്ഷേത്രത്തിലാണ് അരങ്ങേറിയിരുന്നത്. പരിപാടിയ്ക്കിടെയാണ് കലാകാരന്‍ കുഴഞ്ഞു വീണത്.
ഭജനയും മറ്റും നടക്കുന്നിനിടെ രവി ശര്‍മ നൃത്തം ചെയ്യുന്നുണ്ട്. അതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിലെ ഭാഗമാകും എന്ന നിലയില്‍ പലരും അദ്ദേഹം വീണു കിടക്കുന്നത് കാര്യമാക്കുന്നില്ല.
എന്നാല്‍ പിന്നീടാണ് സംഭവം ഗൗരവകരമാണെന്ന് അവിടെയുള്ളവര്‍ക്ക് തോന്നിയത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
#मैनपुरी
गणेश मूर्ति पंडाल में युवक नाचते समय बेहोश होकर गिराहनुमान जी का रूप धर नाच रहा था युवक
जिला अस्पताल में डॉक्टरों ने मृत घोषित किया
मैनपुरी सदर कोतवाली के मोहल्ला बंशीगोहरा का मामला@mainpuripolice #HanumanJi #GaneshUtsav #network10 #ekdarpan pic.twitter.com/clHPTZSWm4
— Network10 (@Network10Update) September 4, 2022
മലയാളികളുടെ പ്രിയതാരമാണ് ഭാവന. താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഭാവനയ്ക്കൊപ്പം ശിൽപ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവർ ചേർന്നൊരുക്കിയ ഇൻസ്റ്റഗ്രാം റീലാണ് വൈറലായിരിക്കുന്നത്.
മുണ്ടും ഷർട്ടും ധരിച്ച് ഡാൻസ് ചെയ്യുന്നതാണ് വീഡിയോ.സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘ബാഗി ജീൻസും ഷൂസും അണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം’ എന്ന ഗാനത്തിനൊപ്പമാണ് ഡാൻസ്. ‘ബാഗി ജീൻസും ഷൂസും ലഭ്യമല്ലാത്തതിൽ ക്ഷമിക്കുക’ എന്ന ക്യാപ്ഷനോടെ ശില്പ ബാലയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
View this post on Instagram
ഇടനിലക്കാരൻ വഴി പറഞ്ഞു ഏർപ്പാടാക്കിയ കോൾ ഗേളും ഇടപാടുകാരനും പണത്തെ ചൊല്ലി നടന്ന തർക്കം അക്രമത്തിലായതോടെ വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. വിനോദ സഞ്ചാരിയുടെ ഒരു ശരീരാവയവം തന്നെ കോൾ ഗേൾ കടിച്ചു മുറിച്ചെടുത്തു.
കോൾ ഗേളിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വിനോദ സഞ്ചാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട യുവതി അമ്പത്തിയഞ്ചുകാരന്റെ ചെവികടിച്ചെടുക്കുകയായിരുന്നു. കടിച്ചെടുത്ത ഭാഗം ഇവർ അങ്ങ് വിഴുങ്ങുകയും ചെയ്യുകയായിരുന്നു.. തായ്‌ലൻഡിലാണ് സംഭവം. കന്നിക കാംടെൺ എന്ന 25 കാരിയാണ് ഈ കൊടും ക്രൂരത ചെയ്തിരിക്കുന്നത്.
അമിതമായി മദ്യപിച്ച കന്നിക മദ്ധ്യവയസ്‌കന്റെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രകോപനമില്ലാതെ കാത് കടിച്ചെടുത്ത് വിഴുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിന്നീട് പൊലീസ് പിടികൂടി. എന്നാൽ പൊലീസിനെ ചവിട്ടി തൊഴിക്കാൻ ശ്രമിച്ച യുവതിയെ കായികമായി പരിശ്രമിച്ചാണ് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ്.