ജോൺ കുറിഞ്ഞിരപ്പള്ളി
എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.
“ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”
ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.
“വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മദ്രാസിലെ റസിഡൻറ് ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.
ശങ്കരൻ നായരും സഹപ്രവർത്തകരും ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
തലശ്ശേരി മൈസൂർ റെയിൽവേ ലൈനും മേമൻ റൂട്ട് ഉം എല്ലാം മൈസൂർ റെസിഡൻറി ൻ്റെ കീഴിലായിരുന്നു. ജെയിംസ് ബ്രൈറ്റിൻ്റെ മരണത്തോടെ അത് എല്ലാവരും അവഗണിച്ചു. മേമനേയും എല്ലാവരും മറന്നു തുടങ്ങിയിരുന്നു.
കുടകിലെ വനത്തിൽ നായാട്ടിന് പോയി വന്ന ചിലർ തമ്മിൽ തമ്മിൽ സംസാരിക്കുന്നത് ഒരു ദിവസം ശങ്കരൻ നായർ യാദൃശ്ചികമായി കേൾക്കാൻ ഇടയായി. മാക്കൂട്ടത്തിനടുത്തു വനത്തിൽ ഒരു ആദിവാസി യുവതിയും നാലഞ്ച് കുട്ടികളും താമസിക്കുന്നുണ്ട്. അവർ ഏതാണ്ട് മുഴുപട്ടിണിയിലാണ് എന്നും സഹതാപം തോന്നി അവർ കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ അവർക്കു കൊടുത്തിട്ടു തിരിച്ചു പോന്നു, ഇതായിരുന്നു അവരുടെ സംഭാഷണത്തിൻ്റെ ചുരുക്കം.
അത് മിന്നി,മേമൻ്റെ പെണ്ണ് ആണെന്ന് നായർക്ക് ഉറപ്പായിരുന്നു. മേമൻ്റെ മരണത്തോടെ അവർ പട്ടിണിയിൽ ആയിട്ട് ഉണ്ടാകും. വല്ലാത്ത ഒരു കുറ്റബോധം നായർക്ക് തോന്നി.മേമൻ്റെ മരണത്തിന് താനും ഒരു കാരണക്കാരൻ അല്ലെ?നിഷ്കളങ്കനായ ഒരു ആദിവാസി യുവാവിനെ ഒരു ഭ്രാന്തൻ്റെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു.
നായർ ,നാരായണൻ മേസ്ത്രിയെ വിളിച്ചു.
തൻ്റെ കൂടെ മേമനെകൊല്ലിയിൽ വരാമോ എന്ന് ചോദിച്ചു.
“അച്ഛൻ എവിടെ പോയാലും ഞാനും കൂടെ വരും.”ഗീത പറഞ്ഞു.
അവർ മൂന്നു പേരും പിന്നെ സഹായത്തിന് ഏതാനും ജോലിക്കാരെയും കൂട്ടി കുറെ സാധങ്ങളുമായി മേമനെകൊല്ലിയിലേക്ക് പോയി. അവിടെ, മേമനെ സംസ്കരിച്ച സ്ഥലത്തു് ഗീത ചന്ദന തിരികൾ കത്തിച്ചു വയ്ക്കുകയും കുറെ പൂക്കൾ കൊണ്ട് മേമൻ്റെ ശവകുടീരം അലങ്കരിക്കുകയും ചെയ്തു.
മേമൻ്റെ ഊരിൽ അവർക്ക് ആരെയും കാണാൻ കഴിഞ്ഞില്ല. വിജനമായിക്കിടക്കുന്ന ഊരിൽ അവർ കുറെ സമയം ആരെങ്കിലും വരും എന്ന് വിചാരിച്ചു് കാത്തിരുന്നു.പക്ഷെ,അവരുടെ കാത്തിരിപ്പ് നിഷ്‌ഫലമായി. അവർ ഭക്ഷണം തേടി പുറത്തുപോയിട്ടുണ്ടാകും എന്ന ചിന്തയിൽ കൊണ്ടുപോയ സാധനങ്ങൾ അവിടെ തകർന്ന് കിടന്നിരുന്ന ഒരു കുടിലിൽ വച്ചിട്ട് തിരിച്ചുപോന്നു.
കുടകിൻ്റെ സമൂലമായ മാറ്റത്തിന് തുടക്കമിട്ട ഈസ്റ്റ് ഇന്ത്യ കമ്പനി തലശ്ശേരി മൈസൂർ റെയിൽവെ ലൈൻ എന്ന ആശയം ഉപേക്ഷിച്ചു.പകരം തലശ്ശേരിയേയും മൈസൂറിനേയും യോജിപ്പിച്ച് ഒരു റോഡ് പണിയുവാൻ ആരംഭിച്ചു.തലശ്ശേരി തുറമുഖവുമായി ബന്ധപ്പെടുന്നത് വന വിഭവങ്ങൾ കയറ്റി അയക്കുന്നതിന് വളരെ സൗകര്യപ്രദമായിരുന്നു.
പുതിയ റോഡിന് അവർ മേമനും ശങ്കരൻ നായരും കൂടി കണ്ടുപിടിച്ച മേമൻസ് റൂട്ട് ,തന്നെ ഉപയോഗിച്ചു.
മേമനെയും മേമനെകൊല്ലിയേയും ബന്ധപ്പെടുത്തി ധാരാളം കഥകൾ പ്രചരിച്ചുകൊണ്ടിരുന്നു.
റോഡ് പണിക്കായി വന്ന ജോലിക്കാർ മേമനെകൊല്ലിയിൽ ഒരു ആദിവാസി യുവാവിനെയും അവൻ്റെ പടുകൂറ്റൻ നായയെയും സന്ധ്യാസമയങ്ങളിൽ കാണാറുണ്ട് എന്ന് ശ്രുതി പരന്നു.
ചില സമയങ്ങളിൽ ഒരു നായ കുരയ്ക്കുന്നതും വനത്തിൽ നിന്ന് കേൾക്കാറുണ്ട് എന്ന് പറയുന്നു. അപമൃത്യു ആയതുകൊണ്ട് മേമൻ്റെ ആത്മാവു് അവിടെ ചുറ്റി തിരിയുകയാണന്ന് അവർ പരസ്പരം പറഞ്ഞു.ഈ കേട്ടുകേൾവികൾ ജനങ്ങളെ വല്ലാതെ ഭയപ്പെടുത്തി. മേമൻ്റെ ആത്മശാന്തിക്കായി അവർ പൂജകൾ ആരംഭിച്ചു.
മേമനെകൊല്ലിയെ ചുറ്റിപറ്റി ആളുകളെ ഭയപ്പെടുത്തുന്ന ധാരാളം കഥകൾ പ്രചരിച്ചു.
എങ്കിലും റോഡുപണിക്കാരും ആദിവാസികളും മേമൻ്റെ ഊരിൽ താമസം ആരംഭിക്കുകയും ആ പ്രദേശം മേമനെകൊല്ലി എന്ന് അറിയപ്പെടുകയും ചെയ്തു.
മാക്കുട്ടം മുതൽ മേമനെകൊല്ലി വരെയുള്ള റോഡുപണി പൂർത്തിയായ ദിവസം ശക്തിയായി മഴ പെയ്തു. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ പുതിയ റോഡ് പൂർണമായി തകർന്നു പോയി.റോഡുപണി ഏറ്റെടുത്ത കമ്പനി പിന്നീട് പുനർനിർമ്മാണം നടത്തി.പക്ഷെ, ഏതാനും ദിവസം കഴിഞ്ഞ് ഉരുൾപൊട്ടലിൽ വീണ്ടും റോഡ് തകർന്നു. ജെയിംസ് ബ്രൈറ്റിനോട് മേമൻ പ്രതികാരം ചെയ്യുന്നതാണ് ഇതിനെല്ലാം കാരണം എന്ന് ഊരിലുള്ള ആദിവാസികളും ഗ്രാമവാസികളും വിശ്വസിച്ചു.പ്രദേശവാസികൾ പ്രതികാര ദാഹിയായ മേമനെ ഭയപ്പെട്ടു..
* * *
ഈസ്റ്റ് ഇന്ത്യ കമ്പനി കുടകിലെ വീട്ടി തടികളും ചന്ദനവും എല്ലാം ഇതിനിടയിൽ റോഡ് മാർഗം തലശ്ശേരിയിൽ എത്തിച്ചു് ഇംഗ്ലണ്ടിലേക്ക് കപ്പലിൽ കടത്തിക്കൊണ്ടിരുന്നു. കുടകിലെ കർഷകർക്ക് നഷ്ടപ്പെടുന്ന വന സമ്പത്തിൻ്റെ മൂല്യത്തെക്കുറിച്ചു യാതൊരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. അവർക്ക് അല്ലെങ്കിലും ഒന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനി മാക്കൂട്ടത്തിലും വള്ളിത്തോട്ടിലും ചതുപ്പു നിറഞ്ഞ സ്ഥലങ്ങളിൽ താൽക്കാലിക റെയിൽ പാളങ്ങൾ സ്ഥാപിച്ചു് വനവിഭവങ്ങൾ കടത്തുന്നതിന് വേഗത കൂട്ടി. മനുഷ്യസ്പർശം ഏൽക്കാത്ത കുടകിലെ വനങ്ങളിൽ ബ്രിട്ടീഷ്‌കാരുടെ കോൺട്രാക്റ്റർ മാർ കയറി ഇറങ്ങി കിട്ടാവുന്നതെല്ലാം കൊള്ള ചെയ്തു.
ഗീതയുടെ വിവാഹം കഴിഞ്ഞു.
ഗീതയും ഭർത്താവും കണ്ണൂരേക്ക് താമസം മാറി.
അവിടെ ഗീതയും ഭർത്താവുംകൂടി “ഗീതാബേക്കറി ” ആരംഭിച്ചു. കണ്ണൂർ വന്ന് തൻ്റെ കൂടെ താമസിക്കാൻ മകൾ നായരെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു.എത്
വാരാന്ത്യങ്ങളിൽ നായർ വല്ലപ്പോഴും മകളുടെ അടുത്തുപോകും.
ഗീത പോയതോടുകൂടി നായർ മൂകനായി കാണപ്പെട്ടു.
തലശ്ശേരിയിൽ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ശങ്കരൻ നായർ .നായരുടെ ഈ മാറ്റം എന്തുകൊണ്ടാണെന്ന് ആർക്കും മനസ്സിലായില്ല.
ഒരു ദിവസം നായരെ കാണാതായി.
ശങ്കരൻ നായർക്ക് എന്തുപറ്റി?നായർ എവിടെ പോയി?എല്ലാവരും തമ്മിൽ തമ്മിൽ ചോദിച്ചു.
നാരായണൻ മേസ്ത്രിയും, ഗീതയും പിന്നെ ദാനിയേൽ വൈറ്റ് ഫീൽഡും നായരെ അന്വേഷിച്ചു നടന്നു. പക്ഷേ യാതൊരു വിവരവും കിട്ടിയില്ല.
നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടു എന്ന് ചിലർ പറഞ്ഞു.
തലശ്ശേരി കടൽപാലത്തിൽ നിൽക്കുന്നത് കണ്ടു എന്ന് മറ്റുചിലർ.
ഡിപ്രഷനായി നായർ ആത്‍മഹത്യ ചെയ്തു എന്ന് മറ്റു ചിലർ.
തലശ്ശേരി നിവാസികൾക്ക് പരിചിതനായിരുന്ന നായരുടെ തിരോധാനം എല്ലാവരെയും സങ്കടത്തിലാക്കി.
ഗീതയും നാരായണൻ മേസ്ത്രിയും ശങ്കരൻ നായരെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് കുഞ്ഞിരാമേട്ടനെ പരിചയപ്പെടുന്നത്.വണ്ണം തീരെയില്ലാത്ത ,തലശ്ശേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “നൂലുപോലത്തെ കുഞ്ഞിരാമേട്ടൻ.”
വീരരാജ്പേട്ടയിൽ കാപ്പിയും വടയും വിറ്റു നടന്നിരുന്ന കുഞ്ഞിരാമേട്ടൻ ഉറപ്പിച്ചു പറഞ്ഞു,താൻ ശങ്കരൻ നായരെ മേമനെകൊല്ലിയിൽ വച്ച് കണ്ടിട്ടുണ്ട് എന്ന്.കുറച്ചു കാലങ്ങൾക്ക് മുൻപ് ശങ്കരൻ നായർ സൂക്ഷിക്കാൻ ഏൽപിച്ച സാധനങ്ങളുമായി കടന്നുകളഞ്ഞ അതേ കുഞ്ഞിരാമേട്ടൻ തന്നെയാണ് ഇയാൾ.
മേമനെകൊല്ലിയിൽ റോഡുപണിക്കാരെയും ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ തൊഴിലാളികളെയും ഉദ്ദേശിച്ചു ഒരു കാപ്പിക്കട കുഞ്ഞിരാമേട്ടൻ തുടങ്ങിയിരുന്നു.അവിടെ നായർ വന്നിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും.
നായർ കുഞ്ഞിരാമേട്ടൻ്റെ കടയിൽ നിന്നും കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ വന്ന ഏതാനും റോഡ് പണിക്കർ തമ്മിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചു.
അവരുടെ ഭാഷ മനസ്സിലാകാതിരുന്ന ശങ്കരൻ നായർ ചോദിച്ചു “ഇത് റോഡ് പണിക്കാരാണോ ?”
“അതെ.”
“അവർ എന്താണ് സംസാരിക്കുന്നത്.?”
“അടുത്ത വെള്ളിയാഴ്ച മേമനെകൊല്ലിയിലെ താറുമാറായി പോകുന്ന റോഡ് ഉറപ്പിക്കുന്നതിനായി അവർ ഒരു നരബലി നടത്തുന്ന കാര്യമാണ് .”
പാലങ്ങൾ,കെട്ടിടങ്ങൾ,റോഡുകൾ ഇവ ഉറച്ചു നിൽക്കുന്നതിനായി നരബലി നടത്തുക സാധരണമായിരുന്നു
“നരബലി?”
“കൂടെ കൂടെ പൂർത്തിയാക്കിയറോഡ് തകർന്നുപോകുന്നതിന് പരിഹാരമായി നരബലി നടത്തണം എന്നാണ് അവർ പറയുന്നത്. ”
ബ്രിട്ടീഷ് ഭരണകൂടം നരബലി നിരോധിച്ചിച്ചിരിക്കുന്നതുകൊണ്
“വളരെ രഹസ്യമാണ്.അവർ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നാണ് അവരുടെ വിചാരം.ബലികൊടുക്കുന്നതു ഒരു ആദിവാസി യുവതിയെ ആണ് എന്നാണു അവർ പറഞ്ഞത്.എന്തെങ്കിലും ആകട്ടെ.നമുക്കെന്താ?”
നായർ എഴുന്നേറ്റു, ഒന്നും മിണ്ടാതെ മേമനെകൊല്ലിയിലെ ആദിവാസികൾ താമസിക്കു സ്ഥലത്തേക്ക് നടന്നുപോയി.നായരുടെ ഷർട്ടിനടിയിൽ അരയിൽ ഒരു റിവോൾവർ തിരുകി വച്ചിരുന്നു എന്നാണ് കുഞ്ഞിരാമേട്ടൻ പറയുന്നത്.
കുഞ്ഞിരാമേട്ടൻ പിന്നാലെ ചെന്നു.
.ശങ്കരൻ നായർ പറഞ്ഞു,”കുഞ്ഞിരാമൻ തിരിച്ചു പൊയ്ക്കൊള്ളൂ”.
അതിനുശേഷം ശങ്കരൻ നായരെ കാണുകയുണ്ടായില്ല.
നരബലിക്കു നിശ്ചയിച്ചിരുന്ന ദിവസം രാത്രി പന്ത്രണ്ടു മണി.കുഞ്ഞിരാമേട്ടന് ഇരിപ്പുറയ്ക്കുന്നില്ല,നരബലി കാണണമെന്ന് ഒരു മോഹം.
കുഞ്ഞിരാമേട്ടൻ ഒരു വലിയ മരത്തിന്പിന്നിൽ ഒളിച്ചിരുന്നു.രാത്രി പന്ത്രണ്ടു മണി ആയപ്പോൾ പത്തുപന്ത്രണ്ടാളുകൾ മിന്നിയെ പിടിച്ചുകെട്ടി മേമന് ബലികൊടുക്കുന്നതിനായി കൊണ്ടുവന്നു.
അവൾക്ക് അനക്കമുണ്ടായിരുന്നില്ല. രണ്ടുപേർ ചേർന്ന് അവളെ നിലത്തു് കിടത്തി. രണ്ടു പന്തം വെളിച്ചം കിട്ടാനായി കത്തിച്ചു വച്ചു ,പൂജ ആരംഭിച്ചു.
പൂജയുടെ അവസാനം മിന്നിയുടെ അടുത്തേക്ക് പൂജാകർമം ചെയ്യുന്ന ആൾ ഒരു കൊടുവാളുമായി വന്നു, വാൾ ഉയർന്നു..
ഒരു മിന്നൽ,എവിടെ നിന്നോ ഒരു വെടിപൊട്ടി.
അയാൾ മറിഞ്ഞു വീണു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ സഹായി മിന്നിയുടെ അടുത്തേക്ക് ചെന്നു.
വീണ്ടും ഒരു വെടി പൊട്ടി. രണ്ടുപേർ കൊടുവാളുകളുമായി പ്രകാശം കണ്ട സ്ഥലത്തേക്ക് കുതിച്ചു..
ദയനീയമായ ഒരു കരച്ചിലോടെ അവർ മറിഞ്ഞു വീണു.രണ്ടുപേരുടെയും വയർ മുറിഞ്ഞു കുടൽ മാലകൾ പുറത്തുചാടിയിരുന്നു.
നിലത്തു കിടന്നിരുന്ന മിന്നി യുടെ അടുത്ത് വന്ന ഒരാൾ കഠാര ഉയർത്തി.
അടുത്ത നിമിഷം അയാളും വെടിയേറ്റ് മറിഞ്ഞു വീണു..
ഈ ബഹളത്തിനിടയിൽ ബാക്കിയുള്ളവർ അപകടം തിരിച്ചറിഞ്ഞു,ഓടി രക്ഷപെട്ടു.
ആജാനുബാഹുവായ ഒരു മനുഷ്യൻ ഉറച്ച കാൽ വയ്പ്പുകളോടെ അവിടേക്ക് വന്നു.
മിന്നിയെ എടുത്തു തോളത്തു കിടത്തി.ഏതാണ്ട് പരിപൂർണ നഗ്നയായിരുന്നു അവൾ.ആ മനുഷ്യൻ അവളെയും തോളിൽ കിടത്തി വനത്തിനുള്ളിലേക്കു നടന്നുപോയി.
പക്ഷെ അത് ശങ്കരൻ നായരാണ് എന്ന് കുഞ്ഞിരാമേട്ടന് ഉറപ്പിച്ചു പറയുവാൻ കഴിഞ്ഞില്ല.
കുഞ്ഞിരാമേട്ടൻ്റെ കഥകളുടെ അടിസ്ഥാനത്തിൽ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയേൽ വൈറ്റ് ഫീൽഡും വളരെയധികം അന്വേഷണങ്ങൾ നടത്തി നോക്കിയെങ്കിലും ശങ്കരൻ നായരെക്കുറിച്ച് യാതൊരു വിവരവും കിട്ടുകയുണ്ടായില്ല.
പലതവണ ഗീതയും നാരായണൻ മേസ്ത്രിയും ഡാനിയെൻ വൈറ്റ് ഫീൽഡും നായരേ അന്വേഷിച്ചു മേമനെകൊല്ലിയിൽ ചെന്നു.
.പക്ഷെ ആർക്കും ഒരു വിവരവും അറിഞ്ഞുകൂട
കുഞ്ഞിരാമേട്ടൻ പറയുന്നത് ആരും വിശ്വസിച്ചില്ല.
കാരണം കഥകൾ മെനയുന്നതിൽ കുഞ്ഞിരാമേട്ടൻ സമർത്ഥൻ ആയിരുന്നു..
ഇതേ സമയത്തു് തലശ്ശേരിയിലെ ലൈറ്റ് ഹൗസിനടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ട ഒരു അസ്ഥികൂടം നായരുടേതാണെന്ന് മറ്റു ചിലർ ഉറപ്പിച്ചു പറഞ്ഞു.ഷർട്ടും മറ്റും നായരുടേതിനോട് സാമ്യമുണ്ടായിരുന്നു.
എങ്കിലും ഗീതക്ക് അത് തൻ്റെ അച്ഛനാണ് എന്ന് ഉറപ്പിക്കുവാൻ കഴിഞ്ഞില്ല.
നായരുടെ തിരോധാനം ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി അവശേഷിച്ചു.
തലശ്ശേരിയുടെയും കുടകിൻ്റെ യും ചരിത്രത്തിൽ എഴുതിച്ചേർക്കപെട്ട ശങ്കരൻ നായരും മേമനും ബ്രൈറ്റും എല്ലാം കാലക്രമേണ അവഗണിക്കപ്പെട്ടു.നാടൻ പാട്ടുകളിലും കെട്ടുകഥകളിലും അവരുടെ ചരിത്രം ഒതുങ്ങിപ്പോയി.
ഉരുൾ പൊട്ടലിലും പെരുമഴയിൽ പുഴയിലെ ജലനിരപ്പുയർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും മേമനെകൊല്ലി ഏതാണ്ട് നാശത്തിന്റെ വക്കിൽ എത്തിക്കഴിഞ്ഞിരുന്നു
മേമനെ കൊല്ലിയുടെ ചരിത്രം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. അതോടൊപ്പം ശങ്കരൻ നായരും മേമനും എല്ലാം.
പക്ഷേ കാലത്തിൻ്റെ നിയോഗം മറ്റ് ഒന്ന് ആയിരുന്നു.
(തുടരും)
സ്നേഹനാഴിക
പ്രപഞ്ചമാകെ പുഞ്ചിരിച്ചു. പക്ഷികൾ ആകാശത്ത് തത്തിക്കളിച്ചു. സിസ്റ്ററും ഷാരോണും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വിജനമായ റോഡിലൂടെ കാർ മുന്നോട്ടു പോയി. കടകളെല്ലാം അടഞ്ഞു കിടന്നു. ഹോട്ടലുകൾക്ക് മുന്നിൽ ആളുകളുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിൽ പ്രതിമകണക്കെ ഇരുനില കെട്ടിടങ്ങൾ ധാരാളമായി കണ്ടു. ഇൗ പണത്തിന്റെ ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് സിസ്റ്റർ കർമേലിന്റെ ചോദ്യത്തിന് മറുപടിയായി ഷാരോൺ പറഞ്ഞു. ആഡംബര കാറുപോലെ ആഡംബര വീടുകൾ വയ്ക്കുന്നതിൽ മലയാളിക്ക് ഭ്രാന്തമായ ഒരു ആവേശമാണ്. സർക്കാർ ബസുകൾ ചീറിപ്പാഞ്ഞുപോകുന്നത് പേടിയോടെയാണ് സിസ്റ്റർ നോക്കിയത്.
കാർ ഡൈ്രവറോട് വാഹനം കുണ്ടിലും കുഴിയിലും വീഴാതെ പോകണമെന്ന് ഒാർമ്മിപ്പിച്ചു. വഴികളുടെ അവസ്ഥ വളരെ ശോചനീയമാണ്. സഞ്ചാരികളുടെ നടുവ് ഒടിക്കുന്ന വഴികൾ.
കൊല്ലം സിറ്റിയിൽ വണ്ടി നിർത്തി. ഒരു കടയിൽ കയറി ചായയും ലഘുഭക്ഷണവും കഴിച്ചു.
സിസ്റ്റർ കാർമേലിന്റെ ഫോൺ ശബ്ദിച്ചു. അത് കോശിയായിരുന്നു. യാത്രയെപ്പറ്റി തിരക്കി. ഷാരോൺ വായനയിൽ മുഴുകി ഇരിക്കയാണ്. ശല്യപ്പെടുത്തണോ? സിസ്റ്റർ സംസാരം അവസാനിപ്പിച്ചു. നഗരത്തിലെത്തിയപ്പോൾ പലഭാഗത്തും സിഗ്നലുകൾ കാണാൻ സാധിച്ചു. ഒരിടത്ത് ഗ്രീൻ സിഗ്നൽ കണ്ട് ഡൈ്രവർ വണ്ടിയെടുത്തപ്പോൾ ഒരുത്തൻ ഒരു കൂസലുമില്ലാതെ കുറുകെ നടക്കുന്നു. കണ്ടിട്ട് മദ്യപാനിയെന്ന് തോന്നി.
സെക്രട്ടറിയേറ്റിൽ എത്തിയപ്പോഴാണ് ഷാരോൺ ബുക്കിൽ നിന്ന് കണ്ണെടുത്തത്. അവർ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രിയുടെ ഒാഫീസിലേക്ക് നടന്നു. ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. തോക്കുധാരികളും മഫ്തിയിലുള്ള പോലീസുകാരുമുണ്ട്. പ്രവേശനകവാടത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉണ്ട്. സംശയമുള്ളവരെ പരിശോധിക്കുന്നു. ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ എങ്ങും കണ്ടില്ല. ഇതിനുള്ളിലും ഒറ്റയ്ക്കു വരാൻ സ്ത്രീകൾക്കു ഭയമാണോ?
ഇൗ തിരക്കിനിടയിലും ഷാരോണിന്റെ ജ്വലിക്കുന്ന സൗന്ദര്യം പലരും ആസ്വദിച്ചു. ഇൗ വശ്യസുന്ദരിയും ദൈവത്തിന്റെ മണവാട്ടിയാകാൻ പോകുകയാണോ?അങ്ങനെയാണെങ്കിലും അഴകും ആകർഷകത്വവുമുള്ള ദൈവത്തിന്റെ കുഞ്ഞാടാണ് അവൾ.
ഒാഫീസിനുള്ളിൽ സെക്രട്ടറിയോട് കാര്യങ്ങൾ സിസ്റ്റർ കാർമേൽ വിവരിച്ചു. അയാൾ കമ്പ്യൂട്ടറിലൂടെ കണ്ണോടിച്ചു. പിന്നെ മുഖ്യമന്ത്രിയെ കാണാനുള്ള കാത്തിരിപ്പ്.
അകത്തേക്കുള്ള ക്ഷണം ലഭിച്ചു.
ജനകീയനായ മുഖ്യൻ സ്വീകരിച്ചിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും അറിയപ്പെടുന്ന സിസ്റ്ററെ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിസ്റ്റർ കാർമേൽ നന്ദി അറിയിച്ചിട്ട് കയ്യിലിരുന്ന കത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയെ ഏല്പിച്ചു.
“”കത്ത് രാവിലെ തന്നെ സെക്രട്ടറി എന്നെ ഏല്പിച്ചു. ഞാനത് വായിക്കുകയും ചെയ്തു. ”
വേശ്യാവൃത്തി സമൂഹത്തിൽ നടക്കുന്നത് നമ്മുടെ സമ്പന്നമായ സംസ്കാരത്തിന് കളങ്കം തന്നെയാണ്. വളർന്നുവരുന്ന പെൺകുട്ടികളുടെ വഴികാട്ടിയാകേണ്ട സ്ത്രീകൾ അവരുടെ ഭാവിയെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇന്ന് കാണുന്നത്. ഇതിനെതിരെ ഞങ്ങൾ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യൻ ഉറപ്പു നല്കി.
അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് പരിഗണിക്കാമെന്ന് മുഖ്യൻ ഉറപ്പു കൊടുത്തു.
സിസ്റ്റർ കാർമേലിന്റെ കത്ത് മുഖ്യൻ ഫയൽ എന്നെഴുതിയിട്ടു. ഇനി ആ കത്ത് ഫയലിൽ ഉറങ്ങിയാൽ മതി. മുഖ്യൻ അവരെ സന്തോഷത്തോടെ യാത്രയാക്കി. ഒാരോരുത്തർ ആഗ്രഹിക്കുന്നത് അതുപോലെ അംഗീകരിച്ചുകൊടുക്കാൻ പറ്റുമോ? മുഖ്യൻ അടുത്ത ഫയലെടുത്തു നോക്കി.
പുറത്തുവന്ന സിസ്റ്ററെ സ്വീകരിച്ചത് മാധ്യമപ്പട ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച സിസ്റ്റർ കാർമേലിനെ ആശ്ചര്യപ്പെടുത്തി. ഷാരോണും അത്ഭുതത്തോടെ നോക്കി. പോലീസ് അവരെ അകറ്റാൻ ഒത്തിരി ശ്രമിച്ചു.
“” വേശ്യകൾക്കും ഹിജഡകൾക്കുമായി സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളുണ്ടാകണം. അതിനായാണ് ഞാൻ പരിശ്രമിക്കുന്നത്. അവർക്ക് ബുദ്ധിമുട്ടില്ലാതെ സമൂഹത്തിൽ ജീവിക്കാൻ കഴിയണം. സ്ത്രീകൾക്ക് നേരെ വീണുകിട്ടുന്ന അവസരങ്ങളൊക്ക പുരുഷൻ മുതൽക്കൂട്ടാക്കുന്നു. തൊഴിൽ രംഗത്തോ സ്വന്തം വീട്ടിലോ ഒരു സ്ത്രീ ഇന്ത്യയിൽ സുരക്ഷിതയാണോ? വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും തുണികൾ കഴുകാനും ഭർത്താവിന്റെ മറ്റ് കാര്യങ്ങൾ നോക്കാനും മാത്രമാണ് സ്ത്രീകൾ ഇന്ന് സമയം കണ്ടെത്തുന്നത്. വിശപ്പടക്കാനും കുട്ടികളെ പോറ്റാനും സ്ത്രീകൾ വേശ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും ദൈനംദിനം നടമാടുന്നു. കാമഭ്രാന്തന്മാരുടെ കൂടാരമായി കേരളം, ഇന്ത്യ മാറിയിരിക്കുന്നു.” സിസ്റ്റർ കർമേൽ വളരെവികാരഭരിതയായെന്ന് ഒരു പത്രപ്രവർത്തകയ്ക്ക് തോന്നി.
“”മുഖ്യമന്ത്രിയിൽ നിന്ന് എന്തു മറുപടിയാണ് സിസ്റ്റർ ലഭിച്ചത്?”
“”ഉടൻ തീരുമാനം ഉണ്ടാക്കാം എന്നാണ് മുഖ്യമന്ത്രി തന്നിരിക്കുന്ന ഉറപ്പ്”
ആ ഉറപ്പിന്റെ കാര്യം കേരളത്തിലെ ജനങ്ങൾക്കറിയാം എന്ന് പത്രക്കാർ മനസ്സിൽ ഉരുവിട്ടു.
സിസ്റ്ററുടെ വാക്കുകൾ മാധ്യമപ്രവർത്തകർക്ക് സന്തോഷം നല്കുന്നതായിരുന്നു. അധികാരത്തിലിരിക്കുന്നവർ തന്നെയാണ് വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഇത് മലയാളിക്ക് നാണക്കേടാണ്.
ഗോപിക എസ്
ജീവസ്സറ്റ ജീവവായുമായിതാ
ദാഹാഗ്നി മീതെ തളർന്നു വീഴുന്നു നാം..
കുളിരും നിലാവും കുളിർത്തെന്നലും മാഞ്ഞു
വറുതിയിൽ കത്തിയമർന്നു കാലം..
പിച്ച വച്ചന്നു നാം ഓടിക്കളിച്ചതീ
പെറ്റമ്മ തന്നുടെ കൈവിരലാൽ
എന്നിട്ടുമെന്തിനോ ആ വിരൽത്തുമ്പിലെ
ഒരു നിണബാഷ്പ്പമായ് നാമുരുകീ…
ഇല പൊഴിച്ചാത്മശിഖരങ്ങൾ കാട്ടുന്നു
ഹരിതാഭ നീങ്ങിയ കോമരങ്ങൾ
പൊട്ടിച്ചിരികളാലൊഴുകിയ വഴികളിൽ
കണ്ണുനീർത്തുള്ളികൾ മാത്രമായി..
പാർവണമലിയേണ്ട സന്ധ്യ തൻ ഗദ്ഗദം
പൂവിതൾത്തുമ്പിലൂടാഴ്‌ന്നിറങ്ങീ..
വർണ്ണങ്ങലകലെയായ് മാരിവില്ലകലെയായ്
മായാത്ത ഋതുശോഭയോർമ്മ മാത്രം …
ഇനി വരും കാലമേ നീ തന്നെ നൽകണം
ഹരിതരേണുക്കൾ തൻ നേർത്ത ഗന്ധം
ഇനി വരും കാലമേ നീ തന്നെയേകണം
എവിടെയോ കൈവിട്ടൊരാത്മഹർഷം.., നവ ജീവവർഷം….
ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..
ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയു
കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ തക്ക സമയത്തുതന്നെ നായരുടെ ബലിഷ്ടമായ കൈകൾ പിടിച്ചു നിർത്തി.
അവൾ നായരെ നോക്കി വിതുമ്പി കരഞ്ഞു.കഷ്ടിച്ച് തൻ്റെ മകൾ ഗീതയുടെ പ്രായമേയുള്ളു മിന്നിക്ക്.നായർ പതുക്കെ അവളുടെ പുറത്തു തലോടി ആശ്വസിപ്പിച്ചു. മഴയത്തു നിന്നും അവളെ പട്ടാളക്കാർ നിർമ്മിച്ച ടെന്റിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
സമയം സന്ധ്യയാകുന്നു.
പ്രകാശം മങ്ങിതുടങ്ങിയിരുന്നതുകൊണ്ട് ഇന്ന് വിശ്രമിച്ചിട്ട് കാലത്ത് ജോലി തുടരാമെന്ന് അവർ തീരുമാനിച്ചു. മറ്റൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ സാദ്ധ്യവുമല്ല.
എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ക്ഷീണം കാരണം ഉറങ്ങിപോയ ശങ്കരൻനായർ കണ്ണു തുറക്കുമ്പോൾ പ്രഭാതമായിരുന്നു. അത്ഭുതകരമായ ഏതോ ദേശത്ത് കുടുങ്ങി പോയ ആളിൻ്റെ മാനസികാവസ്ഥയിൽ നിന്നും പുറത്തു വരാൻ അൽപം സമയമെടുത്തു. നായരുടെ കാൽക്കൽ നിലത്ത് ചുരുണ്ടുകൂടി കിടന്ന് ഉറങ്ങുന്ന മിന്നി അപ്പോഴും ഉണർന്നിരുന്നില്ല.അവളെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക എന്നതായി നായരുടെ ചിന്ത.
റെസ്ക്യു ടീമിലെ പട്ടാളക്കാർ നേരത്തെ തയ്യാറാക്കിയിരുന്ന വടം വഴി താഴേക്ക് ഇറങ്ങി.
ശ്വാസം അടക്കിപ്പിടിച്ച് എല്ലാവരും എന്താണ് താഴെ സംഭവിക്കുന്നത് എന്ന ഉത്കണ്ഠയോടെയ കാത്തു നിന്നു.
താഴ് വാരത്തിലെ അവസ്ഥ ഭയാനകവും അതുപോലെ തന്നെ ശോചനീയവും ആയിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയിലെ പട്ടാളക്കാർക്ക് അവർ പ്രതീക്ഷിച്ചിരുന്നതു പോലെ പ്രശ്നങ്ങളും തടസ്സങ്ങളും താഴേക്ക് ഇറങ്ങുമ്പോൾ ഉണ്ടായില്ല. എന്നാൽ മേമൻ്റെയും ബ്രൈറ്റിൻ്റെയും സ്ഥിതി വളരെ ദയനീയമായിരുന്നു. തലേ ദിവസം പെയ്ത മഴയിൽ നനഞ്ഞു കുതിർന്ന് മൃതശരീരങ്ങൾ ചീർത്തു തുടങ്ങിയിരുന്നു.
ഒരു വല്ലാത്ത ദുർഗന്ധം അവിടെ മുഴുവൻ വ്യാപിച്ചിരുന്നു.
മഴ വെള്ളത്തിൽ ചീർത്തു തുടങ്ങിയ ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും അപ്പോഴും മേമൻ്റെ നായ ബൂ പിടി വിട്ടിരുന്നില്ല. മാരകമായി മുറിവേറ്റിരുന്നു എങ്കിലും അവൻ അപ്പോഴും ശ്വസിച്ചു കൊണ്ടിരുന്നു.
രണ്ടു ദിവസം കഴിഞ്ഞിട്ടും അവൻ ജീവിച്ചിരിക്കുന്നത് അവരെ അത്ഭുതപ്പെടുത്തി.
പട്ടാളക്കാർ വിശ്വസിക്കാനാവാതെ ബൂവിനെ നോക്കി നിന്നു പോയി.
” ഇത്രയും വലിപ്പമുള്ള ഒരു നായയെ ആദ്യമായിട്ട് കാണുകയാണ്. ഇത് നായ തന്നെയാണോ?” അവർ പരസ്പരം ചോദിച്ചു.
അവശനായ ബൂവിനെ രണ്ടു പേർ ചേർന്ന് ബ്രൈറ്റിൻ്റെ കഴുത്തിൽ നിന്നും വേർപെടുത്തി മാറ്റി കിടത്തി.
ബൂ എഴുന്നേറ്റു നിന്നു.വല്ലാത്ത ഒരു ശബ്ദത്തോടെ അവൻ കഷ്ടപ്പെട്ട് ശ്വസിച്ചുകൊണ്ടിരുന്നു.
പട്ടാളക്കാർ അവൻ്റെ കിതപ്പ് കണ്ട് വായിൽ അല്പം വെള്ളം ഒഴിച്ചു കൊടുത്തു .ബൂ അത് കുടിച്ചു.കിതച്ചു് കിതച്ചു് സാവകാശം മുന്നോട്ട് നടന്നു . ബ്രൈറ്റ് ഏല്പിച്ച മുറിവിൽ കൂടി അവൻ്റെ കുടൽമാലകൾ പുറത്തുചാടികിടന്നു.
മേമൻ്റെ അടുത്തു ചെന്ന ബൂ ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു. അവൻ മേമൻ്റെ നെഞ്ചിൽ തല ചേർത്തു വച്ച് കിടന്നു. ഒരു കൊച്ചു കുട്ടി അമ്മയുടെ മടിത്തട്ടിൽ ഉറങ്ങുന്നതു പോലെ അവൻ അവിടെ ശാന്തമായി ഉറങ്ങി. ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അവൻ സാവകാശം വഴുതി വീണു.
മൂന്ന് മൃതദേഹങ്ങളും കൊല്ലിയിൽ നിന്നും പുറത്തു് എത്തിച്ചു.അവിടെ വച്ച് തന്നെ പോസ്റ്മാർട്ടം നടത്തി.
മേമൻ്റെ മൃതശരീരം മേമൻ പലപ്പോഴും ഉറങ്ങാറുള്ള ആ പാറക്കെട്ടുകൾക്കു അടുത്ത് ഒരു കുഴിയെടുത്തു് അടക്കം ചെയ്തു.
ബുവിനെ അവൻ്റെ യജമാനൻ്റെ അടുത്തുതന്നെ സംസ്കരിച്ചു.
നിമിഷങ്ങൾക്കകം ഒഴുകി എത്തിയ പ്രളയ ജലം അവിടെ നിരന്ന് ഒഴുകി മേമനെയും ബൂ വിനേയും സ്വീകരിച്ചു.
തലേദിവസം ശങ്കരൻ നായർ സ്ഥാപിച്ചതും നാരായണൻ മേസ്ത്രി “മേമനെകൊല്ലി”, എന്ന് എഴുതിയതുമായ ശിലാഫലകം ശവകുടീരത്തിനു സമീപം വീണ്ടും സ്ഥാപിച്ചു .മഴനനഞ്ഞ ശിലാഫലകം നിർവ്വികാരമായി അവരെ നോക്കി നിന്നു.
ഈ സ്ഥലം ഭാവിയിൽ ‘മേമനെകൊല്ലി’ എന്ന പേരിൽ അറിയപ്പെടും എന്ന് ആരും അപ്പോൾ വിചാരിച്ചിട്ട് ഉണ്ടാകില്ല.ഒരു പ്രദേശത്തിന് ശവകുടീരത്തിൽ നിന്നും പേര് സ്വികരിക്കേണ്ടി വരുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കാം.
തലശ്ശേരിയിലേക്ക് തിരിച്ചുപോകുമ്പോൾ ശങ്കരൻ നായർ വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.എന്തൊക്കെയോ നായർ പിറുപിറുത്തുകൊണ്ടിരുന്നു.
ബ്രൈറ്റിന്റെ മൃതദേഹം തലശ്ശേരിയിൽ കൊണ്ടുവന്നു.ബോഡി വല്ലാതെ പരുക്കുകളേറ്റ് വികൃതമായിരുന്നു.പോരാതെ മഴ നനഞ്ഞു ഉണ്ടായ പ്രശ്നങ്ങൾ വേറെയും . ഈ അവസ്ഥയിൽ ആരും താല്പര്യമെടുക്കാത്തതുകൊണ്ട് ഇംഗ്ലണ്ടിലേക്കു ജെയിംസ് ബ്രൈറ്റിൻ്റെ ബോഡി കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിക്കുക പോലും ഉണ്ടായില്ല.
ബ്രൈറ്റിനെ തലശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ സെമിത്തേരിയിൽ ആൻ മരിയയുടെ കല്ലറക്കു സമീപം സംസ്കരിച്ചു.
നിരാശയും സങ്കടവും ക്ഷീണവും എല്ലാം കൂടിച്ചേർന്ന് ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും ആകെ അവശരായി കഴിഞ്ഞിരുന്നു.അവരുടെ വിഷമം മനസ്സിലാക്കിയ ദാനിയേൽ വൈറ്റ് ഫീൽഡ് രണ്ടുപേരോടും കുറച്ചു ദിവസം അവധിയെടുത്തു് നാട്ടിൽ പോയി വരുവാൻ ഉപദേശിച്ചു.
മകൾ ഗീതയും അത് തന്നെ പറഞ്ഞു. മകൾ നിർബ്ബന്ധിച്ചപ്പോൾ നായർക്ക് സമ്മതിക്കേണ്ടി വന്നു.
തറവാട്ടിലെ കോലായിൽ കിടന്നുറങ്ങുന്ന നായർ എന്തോ ഉറക്കത്തിൽ പറയുന്നത് കേട്ട് മകൾ ഗീത അടുത്ത് ചെന്ന് ശ്രദ്ധിച്ചു,”മേമനെകൊല്ലി,മേമനെ
ഗീതക്ക് അതു എന്താണന്നു മനസ്സിലായില്ല.
ഉറക്കമുണർന്നതിനു ശേഷം ഗീത എന്താണ്”മേമനെകൊല്ലി” എന്ന് അച്ഛനേട് ചോദിച്ചെങ്കിലും നായർ മറുപടി ഒന്നും പറഞ്ഞില്ല.എങ്കിലും കൊല്ലപ്പെട്ട മേമനെ സംബന്ധിച്ച എന്തോ ഒന്നാണ് എന്ന് അവൾ ഊഹിച്ചു. ഇപ്പോൾ കൊല്ലപ്പെട്ട മേമൻ ജീവിച്ചിരുന്ന മേമനേക്കാൾ സ്വാധീനമുള്ളവൻ ആയിരിക്കുന്നു. എല്ലാവർക്കും മേമനെക്കുറിച്ചേ പറയാൻ ഉള്ളു.
രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് നായർ ഊർജ്വസ്വലത വീണ്ടെടുത്തു. തറവാട്ടിലെ താമസത്തിനിടയിൽ ഗീതയുടെ വിവാഹം ഉടനെ നടത്തുവാൻ തീരുമാനമായി. നേരത്തെ ഉറപ്പിച്ചു വച്ചിരുന്ന വിവാഹം ജാതകദോഷം തീരാൻ കാത്തിരിക്കുകയായിരുന്നു.
ജോലിയുടെ തിരക്കിൽ മുഴുകിയപ്പോൾ സാവധാനം ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും എല്ലാം മറന്നു തുടങ്ങി.ക്രമേണ അവർ മനപൂർവ്വം ജെയിംസ് ബ്രൈറ്റിനേക്കുറിച്ച് സംസാരിക്കാതെയായി.
മൗനത്തിൻറെ ചിതൽപുറ്റ് ജെയിംസ് ബ്രൈറ്റിൻറെ ബംഗ്ലാവിനേയും മൂടികളഞ്ഞു.
ആൻ മരിയയുടെയും ബ്രൈറ്റിൻ്റെയും മരണത്തോടെ അവർ താമസിച്ചിരുന്ന ബംഗ്ലാവ് അടഞ്ഞു കിടന്നു.ആളുകൾ ഒരു ദുശ്ശകുനമായി കരുതി അതിൻ്റെ സമീപ പ്രദേശങ്ങളിലേക്ക് പോകുന്നത് കഴിവും ഒഴിവാക്കി.ആരും തിരിഞ്ഞുനോക്കാതെ ആ വലിയ കെട്ടിടം വെറുതെ പൊടി പിടിച്ചു കിടന്നു.
മേമൻ്റെ ശവസംസ്‌കാരം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു,
ജെയിംസ് ബ്രൈറ്റിൻ്റെ ബംഗ്ലാവിൽ സൂക്ഷിച്ചിരുന്ന ചില രേഖകൾ തേടി നായർക്ക് അത് തുറക്കേണ്ടി വന്നു. നായരുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു.
ചിലപ്പോൾ ആൻ മരിയയുടെ മരണവും കൊലപാതകം ആയിരിക്കാം, ആത്മഹത്യ ആയിരിക്കില്ല എന്ന് ഒരു തോന്നൽ.
ആർക്കും മനസ്സിലാകാത്ത ഒരു സമസ്യ ആയിട്ടാണ് എല്ലാവർക്കും മേമൻ്റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള സംഭവങ്ങളും അനുഭവപ്പെട്ടത്.നിസ്സാരമായ കാര്യങ്ങൾക്ക് പ്രകോപിതനായി കുഞ്ചുവിനെയും മേമനെയും ജെയിംസ് ബ്രൈറ്റ് കൊല്ലുകയായിരുന്നു.
ഈ വിഷയം ദാനിയേൽ വൈറ്റ് ഫീൽഡുമായി ശങ്കരൻ നായർ സംസാരിച്ചു.ചിലപ്പോൾ അത് ശരി ആയിരിക്കാം എന്ന് ദാനിയേലും അഭിപ്രായപ്പെട്ടു.
ഏതാനും ദിവസങ്ങൾക്കു ശേഷം അടച്ചിട്ടിരുന്ന ഒരു മുറിയിലെ അലമാരയിൽ നിന്നും അവർക്ക് ഇംഗ്ലണ്ടിൽ നിന്നും ഏതോ ഒരു ഡോക്ടർ അയച്ച കത്തുകളും ബ്രൈറ്റിൻ്റെ ഡയറിയും കണ്ടുകിട്ടി.
അതിൽ ഡോക്ട്ർ ” ബി.പി. ഡി.”എന്ന് എഴുതിയിരുന്നത് എന്താണെന്ന് നായർക്കും ദാനിയേലിനും മനസ്സിലായില്ല.
അവർ ഡയറി തുറന്നു,
“ഇന്നലെ ആൻ അതറിഞ്ഞു .അവൾ ഡോക്‌ടറുടെ കത്തുകൾ വായിച്ചിരിക്കുന്നു.എല്ലാം അവൾ മനസ്സിലാക്കി. ആൻ നീ എന്തിന് എൻ്റെ സ്വകാര്യതയിൽ അതിക്രമിച്ചു കയറുന്നു? എൻ്റെ വഴികളിൽ തടസ്സമായി നിൽക്കാൻ ഞാൻ ആരേയും അനുവദിക്കില്ല.ഗുഡ് ബൈ ആൻ,ഐ ലവ് യൂ പക്ഷേ…”.
അതിലെ തിയ്യതി,ആൻ മരിക്കുന്നതിൻ്റെ തലേ ദിവസത്തേതായിരുന്നു.
ജെയിംസ് ബ്രൈറ്റിൻ്റെ രഹസ്യങ്ങൾ മനസ്സിലാക്കിയ ആൻ മരിയയെ കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ചെയ്തിരുന്നു എന്നു വേണം കരുതാൻ.എന്നാൽ വിഷാദ രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു ആൻ മരിയ. ബ്രൈറ്റിൻ്റെ രോഗ വിവരം അറിഞ്ഞതോടുകൂടി ഡിപ്രഷൻ വർദ്ധിച്ച് നിരാശയായി ആത്മഹത്യ ചെയ്തു.
ഡയറിയിലെ താളുകൾ ഒന്നൊന്നായി നായർ മറിച്ചുകൊണ്ടിരുന്നു.
നായർക്ക് ഇനി അറിയേണ്ടത് ഡയറിയിൽ കാണാതിരിക്കില്ല.
നായരുടെ വിരലുകൾ വിറയ്ക്കുന്നതും പേജുകൾ വേഗം വേഗം മറിക്കുന്നതും കണ്ട് ഡാനിയേൽ വൈറ്റ് ഫീൽഡ് ചോദിച്ചു,” എന്താ മിസ്റ്റർ നായർ ?വാട്ട് ഹാപ്പെൻഡ്?”
നായർ തേടിയത് കിട്ടി.
“മേമൻ,എനിക്ക് കിട്ടേണ്ട അംഗീകാരങ്ങൾ തട്ടിയെടുത്തിരിക്കുന്നു.അതിനു പിന്നിൽ മിസ്റ്റർ നായരാണ്. ‘മേമൻ റൂട്ട്സ് ‘എന്ത് നോൺ സെൻസാണ് അത്?മിസ്റ്റർ നായർ നിങ്ങൾ എന്തിന് എന്നെ ശല്യപ്പെടുത്തന്നു?നിങ്ങളോട് യാത്ര പറയേണ്ടതായിട്ടു ഇരിക്കുന്നു.ഗുഡ് ബൈ മേമൻ,ഗുഡ് ബൈ, മിസ്റ്റർ നായർ. ”
ഇത് ഒരു മനുഷ്യനെ വെടിവച്ചു കൊല്ലാൻ മാത്രം ഗൗരവമുള്ളതാണോ?
തന്നെയും മേമനെയും കൊല്ലാൻ ജെയിംസ് ബ്രൈറ്റ് പ്ലാൻ ഇട്ടിരുന്നു എന്ന് വ്യക്തം. ഭാഗ്യം കൊണ്ടു മാത്രം രക്ഷപെടുകയായിരുന്നു.
നായർക്ക് അസ്ഥികൾക്ക് ഉള്ളിൽ ഒരു മരവിപ്പ് അനുഭവപ്പെട്ടു.
ദാനിയേൽ വൈറ്റ് ഫീൽഡ് പറഞ്ഞു, “വരൂ, മിസ്റ്റർ നായർ. എനിക്ക് ഈ സംഭവങ്ങളുടെയെല്ലാം പിന്നിലുള്ള ആ രഹസ്യം പിടികിട്ടി എന്നു തോന്നുന്നു. ”
ശങ്കരൻനായർ ചോദ്യ ഭാവത്തിൽ ദാനിയേൽവൈറ്റ് ഫീൽഡിന്റെ മുഖത്തേക്ക് നോക്കി.
(തുടരും)
ജോയൽ ചെമ്പോല
യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപിഎ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.
യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപിഎ പറയുന്നത്. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.
ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.
വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.
ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .
മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.
എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.
കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.
ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.
വിശുദ്ധിയുടെ നിലവറയിൽ നിന്ന്
പാടത്തിന്റെ ഹരിതഭംഗി സിസ്റ്റർ കാർമേൽ കൺകുളിർക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഇൗ വർണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകൾ. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളർന്നുനില്ക്കുന്ന തെങ്ങിൻ ഒാലകൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങിൽ നിന്നുമിറങ്ങി വന്ന ഒരാൾ കരിക്കിൻ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിൻ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരൻ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയർന്നു.
ഷാരോണിന്റെ മൊബൈൽ ശബ്ദിച്ചു. അത് ലണ്ടനിൽ നിന്ന് ജാക്കിയായിരുന്നു. അവൾ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവൾ സിസ്റ്റർക്ക് ഫോൺ കൈമാറി.
“”ആന്റീ ഇത് ജാക്കിയാണ്.” സിസ്റ്ററുടെ മുഖംവിടർന്നു.
“”എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?”
“”എല്ലാം നന്നായി നടക്കുന്നു. സിസ്റ്റർക്ക് സുഖമാണോ?”
“”ഞാനിവിടെ സുഖമായിരിക്കുന്നു. ഞാൻ കോശിക്ക് കൊടുക്കാം”
ഫോൺ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റർ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
“” എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്” അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോൾ
സിസ്റ്റർ ചോദിച്ചു.
“”അല്ല കോശി നിന്റെ മോൻ ജർമ്മനിയിലല്ലേ? അവന്റെ വിശേഷങ്ങൾ എന്തുണ്ട്.” സിസ്റ്റർ ചോദിച്ചു.
“”അതേ പെങ്ങളെ… അവന്റെ വിശേഷം പറഞ്ഞാൽ അവനൊപ്പം ജർമ്മനിയിൽ മെഡിസിൻ പഠിച്ച ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങൾ പറഞ്ഞില്ല. ലണ്ടനിലോ ജർമ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജർമ്മനിയിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കൾക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സർക്കാർ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടിൽ ഒരു തൊഴിൽ കൊടുക്കുന്നില്ല. അവൻ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവൻ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങൾ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോൾ അവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാൻ ഞങ്ങൾ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങൾ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവൻ ജീവിക്കട്ടെ”
“” അവൻ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകൾ വളർത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്” “” അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവർക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആർത്തിയാണ്. അതിനാൽ ജനാധിപത്യം കണ്ണുതുറക്കുന്നില്ല” “”ആ കാര്യത്തിൽ വികസിത രാജ്യങ്ങൾ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികൾ ഇങ്ങോട്ട് മടങ്ങിവരാത്തത്.”
“”തീർച്ചയായും മക്കൾ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല”
“” ബ്രിട്ടനിൽ ഉള്ളവർ തന്നെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളിൽ നിന്ന് വിവാഹബന്ധങ്ങൾ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനിൽ വന്നുപോകാൻ പറയണം”
“”ങഹാ…പറയാം പെങ്ങളെ. അവൻ തീർച്ചയായും വരും”
“”അല്ലാ…. അപ്പോൾ ഞാൻ വരണ്ടേ” ഷാരോൺ പരാതിപ്പെട്ടു. “”എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോൾ വേണമെങ്കിലും വരാമെല്ലോ. അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ”
അവൾ സമ്മതം മൂളി. അവർ പാടത്തേക്ക് നടന്നു. സിസ്റ്റർ വയൽപ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയൽക്കിളികളുടെ ഫോട്ടോകൾ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയിൽ ചോദിച്ചു.
“”ഇൗ പാടശേഖരം ആരും നികത്താൻ വന്നില്ലേ? ഇവിടുത്തെ വാർത്തകളിൽ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേൾക്കുന്നത്”
“”അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയൽക്കിളികളായ പരിസ്ഥിതി പ്രവർത്തകരുമുണ്ട്”
അവർ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിൻ കൂട്ടങ്ങളെ കണ്ടു.
“” ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാൻ പോകട്ടെ” “”ഇവിടുത്തെ പെൺകുട്ടികൾ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.” അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റർ പെട്ടന്ന് ചോദിച്ചു. “”കൊലയാളികളെ പോലീസ് കണ്ടെത്തിയോ?” “”പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടൽ കൊണ്ടാണ്” ഉടനടി സിസ്റ്റർ സംശയത്തോടെ ചോദിച്ചു. “”കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടൽ”
“”ഇത് ബ്രിട്ടൻ അല്ല പെങ്ങളെ. ഭരണകക്ഷിയിൽപെട്ടവരെങ്കിൽ കുറ്റവാളികളെ അവർ രക്ഷപെടുത്താൻ ശ്രമിക്കും. അന്യോഷണ ഏജൻസികൾവരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകൾ രാഷ്ട്രീയാഭരണത്തിൽ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങൾക്ക് നീതി ലഭിക്കില്ല.” സിസ്റ്റർ കാർമേലിന്റ മുഖം മങ്ങി. ഇംഗ്ളണ്ടിൽ കേൾക്കാത്ത കാര്യമാണ് ഇവിടെ കേൾക്കുന്നത്. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് നിയമത്തിൽ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
“” അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.” “”എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളിൽ കൈകടത്തില്ല. അത്തരക്കാർ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല”
മുരളി കൈയ്യിലിരുന്ന ഒരു കവർ കോശീടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“” സാറെ ഇത് വക്കീൽഫീസ്സാണ്” കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“”ഒരു മകൾ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ഞാനെങ്ങനെ ഇയാളിൽ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാൻ വാദിക്കും. നമ്മുടെ നാട്ടിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. സ്ത്രീപീഡനക്കാരെ ഞാൻ വെറുതെ വിടില്ല മുരളി. അതിനായി ഞാൻ ഫീസും വാങ്ങാറില്ല.”
വക്കീലിന്റെ അമർഷം വാക്കുകളിൽ മാത്രമല്ല അത് പ്രവൃത്തിയിലും മുൻകാലങ്ങളിൽ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാൻ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാർക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാൾ നെൽക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകൾ വന്നാൽ മടക്കി അയക്ക
ാറുമില്ല. സിസ്റ്റർ കാർമേലിന്റി ഫോൺ ശബ്ദിച്ചു. സിസ്റ്റർ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
“” കൊലയാളികൾ ഉടൻ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവർ വൻതുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിർ പാർട്ടികൾ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോർക്കരുത് സത്യം കോടതിയിൽ ജയിക്കാനായി പ്രാർത്ഥിക്കുക. ഇൗ ഗുണ്ടകൾ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാൽ അതുടനെ എന്നെ അറിയിക്കണം. ഇൗ നാട്ടിൽ പാവങ്ങൾക്കും ജീവിക്കണം.” കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകൾ മുരളി ശ്രദ്ധിച്ചു കേട്ടു.
“” നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്ക് യാതൊരു ഒൗദാര്യവും ചെയ്തുകൊടുക്കാൻ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങൾ ലണ്ടനിൽ നിന്ന് വന്നിരിക്കുന്നു. ഇൗ വരും ദിവസങ്ങളിൽ കുറെ യാത്രകളുണ്ട്. പെങ്ങൾ മടങ്ങിപോയിട്ട് ഞാൻ വിളിക്കാം. അപ്പോൾ സാക്ഷികളുണ്ടാകണം. പകൽ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.” “”എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക് കൊലക്കയർ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. ” സിസ്റ്റർ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയിൽ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങൾ നടക്കുന്നത്. മനുഷ്യർ ജന്മമമെടുക്കുന്നത് ഇൗ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണിൽ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാൾ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.? ഇവർക്ക് അമ്മ പെങ്ങൻന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങൾ ഇത്രമാത്രം ദുർബലമാണോ? മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“”മുരളി ധൈര്യമായിരിക്ക്. നാട്ടുകാർ ഒപ്പമില്ലേ? ഇൗ കാട്ടാളൻന്മാരെ നമുക്ക് നേരിടാം”
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റർ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റർ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
“”ഞാൻ പ്രാർത്ഥിക്കാൻ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.”
സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്ടോപ് തുറന്ന് അതിലെ മെയിലുകൾ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തിൽ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവൾക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയിൽ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകൾ, റിസ്സോർട്ടുകൾ പാവപ്പെട്ട പെൺകുട്ടികൾ, വിദ്യാർത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ ഹോട്ടലുകളുടെ പേരും വിവരങ്ങളും മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപൻന്മാരെ ഇൗമെയിൽ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങൾ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാൽ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയിൽ ബോധവൽക്കരണം നടത്തണം. ഹോട്ടലുകളിൽ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റർ കമ്പ്യൂട്ടറിൽ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളർന്നത് അന്യായങ്ങളും അസാന്മാർഗ്ഗികതയും വളർത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവിൽ പട്ടുമെത്തകൾ നെയ്തെടുക്കുമ്പോൾ മനുഷ്യൻ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാൻ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റർക്കൊപ്പമിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീൻ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
“”ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ? നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ…..നീയുമിരിക്ക്”
“”വേണ്ട സിസ്റ്ററെ ! ഞാൻ വിളമ്പിത്തരാം……..” ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
“”നീയിരിക്ക് പെണ്ണെ! ഒാ….പിന്നെ….എല്ലാർക്കും
എല്ലാമെടുക്കാൻ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരും ആർക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ….”
സിസ്റ്റർ കാർമേലിന്റെ വരുത്തിതീർത്ത ശുണ്ഠി കണ്ടപ്പോൾ കോശി ചിരിച്ചുപോയി.
“” അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഇൗ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?” ഷാരോൺ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാൻ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റർ കാർമേൽ പ്രതിവചിച്ചു.
“”കോശി! നീ ഭാഗ്യവാൻ തന്നെയാണെടാ….. നീ…നിന്റെ കുടുംബം…സന്തുഷ്ടകുടംബം….. (നിറഞ്ഞ മിഴികളോടെ) ഇൗ പെങ്ങൾക്ക് തൃപ്തിയായെടാ….” “”ഹാ! എന്താ പെങ്ങളെ ഇത്. കഴിക്ക്….എടുത്ത് കഴിക്ക്… ഏലീയാമ്മേ ആ കരിമീൻ കൊടടീ….” കോശി തുടർന്നു.””ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില് പറയണം കേട്ടോ. ഞാൻ കൊണ്ടുപോകാം…” “”വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഇൗ സുന്ദരമായ താമരക്കുളം ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.” “” ഞാൻ വരാം പെങ്ങളെ” കോശി ഉത്സാഹത്തോടെ പറഞ്ഞു. “”വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ. നിന്റെ തിരക്ക് ഞാൻ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.” “” അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങൾക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാർക്കും ഒരുമിച്ച് യാത്രപോകാം.” കോശി വല്ലാത്തസന്തോഷം കാട്ടി. “” പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.” “”അതിൽ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി” “”അതു പിന്നെ നുണപറയാൻ ലോകം അധികാരം നല്കിയത് ഇവർക്കല്ലേ?(അവർ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരൽ. അത്താഴം കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റർ കാർമേൽ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.
അനുജ.കെ
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കു കയറിയപ്പോൾ ഏറെ ആശ്വാസം തോന്നി. മഴയ്ക്കുള്ള ഒരുക്കമാണെന്നു തോന്നുന്നു. വെയിലിനു നല്ല ചൂട്. റബ്ബർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ചെറിയ കാറ്റുമുണ്ട്. കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ഇലകൾ പറന്നു വീഴുന്നത് കാണാൻ നല്ല ചന്തം തോന്നി. ഉച്ചതിരിഞ്ഞ സമയമാണ്. വഴിയിൽ ഞാൻ മാത്രമേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ടക്, ടക് എന്നൊരു ശബ്ദം കേൾക്കുന്നു…… ആദ്യം ഒന്നു ഞെട്ടി. …….റബ്ബർക്കായ പൊട്ടിവീഴുന്ന ശബ്ദമാണ്. ഉള്ളിൽ നേർത്ത ഒരു ചിരിയുമായി മുന്നോട്ടു നടന്നു.
അകലെ ഒരു ചെറിയ വീടു കാണാൻ തുടങ്ങി…….. ദിനേശന്റെ വീടാണ്. ദിനേശനെ കണ്ടിട്ട് കുറെ നാളുകളായി. അന്വേഷിച്ചപ്പോളാണ് അയാൾ കിടപ്പിലാണെന്നറിയുന്നത്. വീട്ടിലെ ചെറിയ ജോലികൾക്കൊക്കെ ഒരു സഹായിയായിരുന്നു അയാൾ ….. നടന്നു നടന്നു അയാളുടെ വീടിന്റെ പടിക്കലെത്തിയിരിക്കുന്നു.
മുറ്റത്തു ദിനേശന്റെ അമ്മ നിൽക്കുന്നുണ്ട്.
“” എന്തുപറ്റി ദിനേശന് …….”. “” അവനു സുഖമില്ലാതായി മോളേ …………” ദു:ഖം കലർന്ന അമ്മയുടെ ശബ്ദം.
“”മോളുവാ……. അവനെ കാണാം ”. ഞാൻ വീടിനകത്തേയ്ക്കു കടന്നു.കട്ടിലിൽ കിടക്കുന്ന ആൾരൂപത്തെ ഒരു തവണ നോക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
മഴമേഘങ്ങൾ ഇരുണ്ടു കൂടി വരുന്നത് ഒരു കൂറ്റൻമരത്തിന്റെ മുകളിലിരുന്നാണ് അവൻ കാണുന്നത്. മരത്തിന്റെ കമ്പുകൾ മുറിക്കുന്നതിനായി കേറിയതാണ്. കനത്ത മഴപെയ്യാൻ തുടങ്ങിയിരിക്കുന്നു….. ഇരുട്ടു വ്യാപിക്കുന്നു…. സഹായികളായി വരുന്നവരെല്ലാം ഒാടിപ്പോകുന്നത് മുകളിലിരുന്ന് കാണുന്നുണ്ട്. താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിൽ ചവിട്ടിയ കമ്പിനു ബലം കുറവായിരുന്നോ…….? അതോ ഉണങ്ങിയതായിരുന്നോ …….? താഴേയ്ക്കു വന്നപ്പോൾ ചവിട്ടിയ കമ്പുകൾക്കെല്ലാം ബലം ഇല്ലാതെ പോയി …… നിലത്തു വീണതോടെ ബോധം നഷ്ടപ്പെട്ടു. ബോധമില്ലാതെ മഴ നനഞ്ഞ് ഒരു രാത്രി ……. നേരം പുലർന്നപ്പോൾ ആരുടേയോ കൃപകൊണ്ട് ആശുപത്രിയിലേക്ക് …. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം വീണത്. അപ്പോഴാണ് വീട്ടിലേക്ക് വിവരമെത്തുന്നത്. ഇത്രയും പറഞ്ഞ് അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീടിന്റെ പടിയിറങ്ങി .
പണ്ട് ദിനേശൻ എനിക്കൊരു പേടി സ്വപ്നമായിരുന്നു.നാട്ടുകാരുടെ ഇടയിൽ ഒരു ലോക്കൽ കള്ളന്റെ പരിവേഷമായിരുന്നു അവന്. നാട്ടിലെ ചെറിയ ചെറിയ മോഷണങ്ങളുടെ ഉത്തരവാദി ……. തേങ്ങ, മാങ്ങ, റബ്ബർഷീറ്റ്……..ഇതൊക്കെയാണ് തൊണ്ടിമുതൽ. ഇങ്ങനെ ചെറിയ മോഷണങ്ങളും ജയിൽവാസവുമൊക്കെയായി നടക്കുന്ന സമയത്താണ് എന്റെ സ്ഥലത്ത് കാടുവെട്ടിത്തെളിക്കാനായി എത്തുന്നത്. ആളെ എനിക്കത്ര പരിചയമൊന്നുമില്ല……. “”പൊതിയൊക്കെയായാണോ വന്നേ” എന്റെ ചോദ്യത്തിനു ചെറിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം അവനു വല്യ സന്തോഷമുണ്ടാക്കി എന്നെനിക്കു മനസ്സിലായി….. പിന്നീട് ഞാനെന്തു ജോലി പറഞ്ഞാലും ഒാടി വന്നു ചെയ്തു തരും. ആയിടയ്ക്കാണ് രാത്രികാലങ്ങളിൽ വീടിനു പുറത്ത് പട്ടികളുടെ വലിയ കുര. എന്നും രാത്രി ഒരുമണി സമയത്തോടെ കുര തുടങ്ങും. എനിക്കു രാത്രിയിൽ ഉറക്കമില്ലാതായി. ആകെ സങ്കടം……! ദിനേശൻ പതിവുപോലെ ഒരു ദിവസം ജോലിക്കു വന്നു. ലോക്കൽ കള്ളന്റെ മുഖംമൂടി ഒരു സംശയദൃഷ്ടിയോടെയാണ് ഞാൻ കണ്ടത്. എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയുണർന്നു. അവന്റെ കയ്യിൽ ചെറിയ ഒരു ഫോണുണ്ട്. ഞാൻ പതിയെ അടുത്തു ചെന്ന്
“”ഫോൺനമ്പർ തരുമോ?……”
എന്ന് ചോദിച്ചു. അങ്ങനെ ഫോൺനമ്പർ കിട്ടി!!. അന്നുരാത്രിയിൽ പട്ടികുര തുടങ്ങി. പുറത്ത് ചെറിയ കാൽ പെരുമാറ്റം. ഞാൻ ജനലിന്റെ അടുത്തുപോയി നിന്ന് എന്റെ ഫോണെടുത്ത് ദിനേശന്റെ നമ്പരിലേയ്ക്കു വിളിച്ചു. പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം!! ഞാൻ സമാധാനത്തോടെ നെഞ്ചത്തു കൈവച്ചു. കള്ളൻ കപ്പലിൽ തന്നെ!! പിന്നീടൊരിക്കലും പട്ടികുര എന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നു പറയാം. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലുമൊക്കെ കിടക്കുന്ന എന്റെ പരാതിക്ക് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല….
ദിനേശന്റെ നട്ടെല്ലിനേറ്റ പരിക്കാണ് അവനെ കിടപ്പിലാക്കിയത്. ആ തീരാദു:ഖത്തിൽ നിന്നും മോചനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ആ അമ്മയുടെ ദു:ഖത്തിന് ഒരറുതിയുമില്ലല്ലോ……
കറുത്തിരുണ്ട മേഘങ്ങൾക്കു ഘനമേറുകയാണ് ….. മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാൻ എന്റെ നടത്തത്തിനു വേഗം കൂട്ടി.
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ചിത്രീകരണം : അനുജ . കെ
രാജു കാഞ്ഞിരങ്ങാട്
വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന –
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
അഖിൽ മുരളി
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക് ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….
“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
ശരറാന്തൽ വെളിച്ചം
പള്ളിയിൽ പോകാനായി സിസ്റ്റർ കാർമേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റർ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“” ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ”
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
“”സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയിൽ അല്പം പണിയുണ്ട്. ഒാഫീസ്സിലും പോണം”
“” ഒാ… സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
“” ഞാന് കാറിറക്കട്ടേ പെങ്ങളെ” വരാന്തയിൽ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
“” ഒാ…. പിന്നെ…. ഇൗ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി…..വാ മോളെ”
സിസ്റ്റർ കാർമേൽ ഷാരോണിന്റെ കൈ കവർന്നു നടന്നു നീങ്ങി. ഷാരോൺ കോശിക്കും ഏലീയാമ്മക്കും ” ബൈ ” കാണിച്ചു.
അവർ പള്ളിയിലെത്തുമ്പോൾ വിശുദ്ധകുർബാനയുടെ ഒരുക്കങ്ങൾ അൾത്താരയിൽ നടക്കുന്നു. മുൻവരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റർ കാർമേൽ കടന്നുചെന്നു. ഷാരോൺ അവരുടെ പിറകിലും.
നീണ്ട വർഷങ്ങൾക്ക് ശേഷം സ്വന്തം മാതൃഭാഷയിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലിയിൽ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കർമ്മതലങ്ങൾ സിസ്റ്റർ കാർമേൽ തൃപ്തിയോടും ആത്മനിർവൃതിയോടും സമർപ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഒാർമ്മകളും ആ മകൾ സമർപ്പണം ചെയ്തു ദിവ്യബലിയിൽ.
കുർബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനിൽ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇരിക്കാൻ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങൾ നില്ക്കുന്നത് കൗതുകപൂർവ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോൺ തന്റെ അമ്മായിയുടെ പിറകിൽ നടന്നു.
പിതാവിന്റെ കല്ലറ കാണാൻ മനസ്സ് വെമ്പൽകൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.
ശവകല്ലറകൾ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകൾക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിൽ ഒാട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകൾ പേരുകൾക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവർക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!…. തന്റെ പിതാവിന്റെ കല്ലറ!
മാർബിളിൽ തീർത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയിൽ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഒാർമ്മിപ്പിക്കും വിധത്തിൽ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകൻ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീർത്ത സൽക്കർമ്മം. ഒാർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന കല്ലറകൾ!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കൾവിതറി, നടുവിൽ പൂക്കളിൽ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശിൽ ചുവപ്പ് റോസാപൂക്കളിൽ തീർത്ത വലിയൊരുമാലയും ചാർത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികൾ കുത്തിനിറുത്തിയിരിക്കുന്നു. അവയിൽ തിരികൊളുത്താൻ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റർ കാർമേൽ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു.
“” ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റർ ആന്റി ഇതൊക്കെ.”
സിസ്റ്റർ കാർമേൽ അവളെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു.
ഷാരോൺ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവൻ പ്രാപിച്ചവളെപോലെ സിസ്റ്റർ കാർമേലും ഒരു തിരികത്തിച്ചു. അതിനുമുന്നിൽ വിതുമ്പലോടെ നിന്നു. വിറയാർന്ന അധരങ്ങളിൽ നേരിയ ചലനങ്ങൾ. ആ ചലനങ്ങൾ പ്രാർത്ഥനയാണോയെന്ന മട്ടിൽ ഷാരോൺ നോക്കി.
പ്രാർത്ഥനയല്ല.
“”അപ്പച്ചാ…….അപ്പച്ചാ…..എന്റെ അപ്പച്ചാ……” ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകൾ കല്ലറ കാൽക്കൽ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാൽക്കൽ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേർത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകൾ മുഖം അമർത്തി വെച്ച് കണ്ണീർവാർത്തു.
ഷാരോണിന്റെ മിഴികളിലും നീർകണികകൾ.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയിൽ നിന്നും സിസ്റ്റർ കാർമേൽ വിടുതൽതേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോൺ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റർ കാർമേൽ കണ്ടത്.
“” അതാ……..അതാ……..ഒരു വെള്ളരി പ്രാവ്……” ചേതോഹരമായ ആ മാർബിൾ കുരിശിന്റെ മധ്യത്തിൽ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റർ കാർമേലിന്റെ മനസ്സിൽ തൃപ്തിയുടെ വേലിയേറ്റങ്ങൾ. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റർ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
“”മോളെ….എന്റെ മോളെ…. ഇൗ സിസ്റ്ററാന്റിക്ക് സന്തോഷമായി….” ഷാരോൺ ജന്മപൂർണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റർ തുടർന്നു.
“” കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത്..എന്നാലും….. എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങൾ. തൃപ്തിയായി മോളെ….തൃപ്തിയായി……”
പറഞ്ഞുതീർന്നയുടനെ സിസ്റ്റർ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായിൽവെച്ചുകൊടുത്തു. അവൾ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോൾ ഇതാണ് ഒരാശ്വാസം.
അവർ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റർ നിശ്ശബ്ദം പ്രാർത്ഥന നടത്തി.
ഇൗ സമയത്ത് ഷാരോൺ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു പുസ്തകമെടുത്ത് നിവർത്തി. പ്രാർത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.
“” ങേ! ഇതെന്താ?. “”മാൽഗുഡി ഡേയ്സ് ” വളരെ പഴയതാണല്ലോ. ആർ.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളിൽ ഇറങ്ങിയതാണ്. അൻപതിലധികം പതിപ്പുകൾ വന്നുകഴിഞ്ഞു. എന്നാലും പുതുപുത്തൻ തന്നെ. അല്ലാ….. ഇതെന്താ മോളിപ്പം വായിക്കുന്നത് ”
“” സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷൻ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ”
“” ങ്ഹാ…ങാഹാ… എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം കിട്ടുന്നത് പുസ്തകങ്ങളിൽ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്…. വെരിഗുഡ്….വായന തലച്ചോറിന്റെ ആഘോഷമാണ്.”
“”ജാക്കിയും നല്ല വായനക്കാരനാണ്..” ഷാരോൺ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ തുടർന്നു.
“” ഞാൻ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാർട്ടം നോവലും മാർഗ്രറ്റ് അറ്റ്വ്യുട്ടിന്റെ ദി ബൈ്ലയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയൻ ചെയ്തില്ല.”
“”ഹേയ് ! അവൻ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവൻ
അവൻ അവിടെ വന്നതല്ലേയുള്ളു. മോൾ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാൻ മടങ്ങിചെന്നിട്ട് മോൾക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ”. അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
“” അതുമതി ആന്റി” “” ഇംഗ്ലീഷുകാർ ധാരാളം വായിക്കുന്നവരാണ്. പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോൾക്ക് ജാക്കിയെ ഇഷ്ടമാണോ?
“”ഇഷ്ടമാണാന്റി.” പെട്ടന്നവൾ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കൽ സിസ്റ്റർ കാർമേൽ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാർത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റർ കാർമേലിന്റെ വക ഒരു കുസൃതിചോദ്യം.
“”ങേ!ങേ! എങ്ങനത്തെ ഇഷ്ടം….?” പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
“” ഇഷ്ടം….ഇഷ്ടം….മാത്രം. വേറെ…. ഒന്നുമില്ല…..”
“”വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ…..? ഞാൻ ചോദിച്ചോ….?”
ഷാരോൺ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേർന്നൊരു മുഖഭാവത്തോടെ അവൾ
“”പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ….” ഒരു കള്ള ശുണ്ഠി ആ ഒാമന മുഖത്തിൽ അഴക് വർദ്ധിപ്പിച്ചു. “”ങേ്….എങ്ങനൊന്നുമല്ലാന്ന്” സിസ്റ്റർ വിട്ടുകൊടുക്കാതെ തന്നെ പിൻതുടർന്നു.
അവളുടെ നാണം കലർന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റർ തുടർന്നു. ഉള്ളിൽ ചിരിയും ഉൗർന്നുവരുന്നുണ്ട്.
“” അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം…”
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
“” അയ്യോ…അയ്യോ…വേണ്ട….വേണ്ട…” ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉൾവാങ്ങിയപോലെ സിസ്റ്റർ കാർമേൽ തുടർന്നു.
“” ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകൾ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാൾ വലുത് മനുഷ്യനാണ്. മനുഷ്യർ സ്നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.” ഷാരോൺ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
“” സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കിൽ ധാരാളം വായിക്കണം അല്ലേ?
“”ഉം…ഉം…വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകൾ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളിൽ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകൾ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോർഡിൽ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.”
ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
“” സിസ്റ്ററാന്റി! നമുക്ക് മറ്റു മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാൻ നിയന്ത്രണങ്ങളുണ്ടോ?”
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടർന്നു. “”ങ്ഹാ! പഴയകാലങ്ങളിൽ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സൽക്കർമ്മം മുഴുവനായും മനസ്സിലാക്കാൻ നാം ഖുർആൻ വായിക്കണം. കർമ്മങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യർ തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നത്”
“”അതൊരു സത്യമാണ് സിസ്റ്ററാന്റി”
“”നോക്കു മോളെ! സ്നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉൾകരുത്താണ് നമ്മുടെ മതം.”
സിസ്റ്റർ അല്പം നിർത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റർ തുടർന്നു.
“” എന്നാൽ മറ്റോന്ന് കർമ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയിൽ നമുക്ക് ദർശിക്കാം…
കർമ്മണ്യേ വാദികാരസ്തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാത്ത കർമ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും ധ്യാനവും പ്രാർത്ഥനയും മറ്റുള്ളവർക്ക് വേണ്ടിയുള്ള
നിഷ്കാമ കർമ്മമാണ്.” “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ……പറഞ്ഞു താ……” ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി പറഞ്ഞു.
“” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..”
മന്ദഹാസ പ്രഭയോടെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് എരിയുന്ന സ്നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തിൽ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവൾ ആരാഞ്ഞു.
“” അവർ എന്താണ് നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്ന ഇൗ പാപികളായ മനുഷ്യരെ നന്മയിലേക്ക്
നയിക്കാൻ വരാത്തത്.” സിസ്റ്റർ കാർമേൽ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. “” മോളെ ശാസ്ത്രജ്ജൻമാർക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഇൗ ലോകത്തിനായി നന്മക്കായി പ്രാർത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരൻന്മാർ. വ്യാസമഹർശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാൽമീകി മഹർഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചാൽ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോൾ തിന്മകൾ പെരുക്കും. വിശുദ്ധവചനങ്ങൾ തന്നത് മനുഷ്യരുടെയിടയിൽ പ്രവർത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാർ രക്തസാക്ഷികളായില്ലേ? എന്തിനാണവരെ കൊന്നത്? തിന്മകളെ എതിർത്തതിന്. നല്ല വചനം ജീവനാണ്.”
ഷാരോൺ മിഴിവിടർത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.
“”അല്ല കൊച്ചേ! നമുക്ക് വീട്ടിൽപോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടൻ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല. വാ….വാ… പോകാം…” സിസ്റ്റർ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി…. പറഞ്ഞുതാ…….” “” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..” അതേ വികാരവേശത്തോടെ തന്നെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുബിച്ചു.
“”ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയിൽ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാർത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവർക്ക് പാഠമാകുന്നു. അവരുടെ ധർമ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ…പക്ഷെ…… എല്ലാറ്റിനുമുപരി ഇൗ ലോകത്തിന് സ്നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.”
“”നമുക്ക് ഇനിയും ഇവിടെ വരണം”
“”ഉം…ഉം വരാം. മേളുവാ…..”
സിസ്റ്റർ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പൽ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകൾ കാണാൻ പുറപ്പെട്ടു.