വിശുദ്ധിയുടെ നിലവറയിൽ നിന്ന്
പാടത്തിന്റെ ഹരിതഭംഗി സിസ്റ്റർ കാർമേൽ കൺകുളിർക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഇൗ വർണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകൾ. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളർന്നുനില്ക്കുന്ന തെങ്ങിൻ ഒാലകൾക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങിൽ നിന്നുമിറങ്ങി വന്ന ഒരാൾ കരിക്കിൻ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിൻ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയർപ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരൻ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയർന്നു.
ഷാരോണിന്റെ മൊബൈൽ ശബ്ദിച്ചു. അത് ലണ്ടനിൽ നിന്ന് ജാക്കിയായിരുന്നു. അവൾ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങൾ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവൾ സിസ്റ്റർക്ക് ഫോൺ കൈമാറി.
“”ആന്റീ ഇത് ജാക്കിയാണ്.” സിസ്റ്ററുടെ മുഖംവിടർന്നു.
“”എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?”
“”എല്ലാം നന്നായി നടക്കുന്നു. സിസ്റ്റർക്ക് സുഖമാണോ?”
“”ഞാനിവിടെ സുഖമായിരിക്കുന്നു. ഞാൻ കോശിക്ക് കൊടുക്കാം”
ഫോൺ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റർ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാൻ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
“” എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്” അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോൾ
സിസ്റ്റർ ചോദിച്ചു.
“”അല്ല കോശി നിന്റെ മോൻ ജർമ്മനിയിലല്ലേ? അവന്റെ വിശേഷങ്ങൾ എന്തുണ്ട്.” സിസ്റ്റർ ചോദിച്ചു.
“”അതേ പെങ്ങളെ… അവന്റെ വിശേഷം പറഞ്ഞാൽ അവനൊപ്പം ജർമ്മനിയിൽ മെഡിസിൻ പഠിച്ച ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങൾ പറഞ്ഞില്ല. ലണ്ടനിലോ ജർമ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജർമ്മനിയിൽ അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കൾക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സർക്കാർ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടിൽ ഒരു തൊഴിൽ കൊടുക്കുന്നില്ല. അവൻ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവൻ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങൾ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോൾ അവൻ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാൻ ഞങ്ങൾ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങൾ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവൻ ജീവിക്കട്ടെ”
“” അവൻ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകൾ വളർത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്” “” അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവർത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവർക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആർത്തിയാണ്. അതിനാൽ ജനാധിപത്യം കണ്ണുതുറക്കുന്നില്ല” “”ആ കാര്യത്തിൽ വികസിത രാജ്യങ്ങൾ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികൾ ഇങ്ങോട്ട് മടങ്ങിവരാത്തത്.”
“”തീർച്ചയായും മക്കൾ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല”
“” ബ്രിട്ടനിൽ ഉള്ളവർ തന്നെ ഇറ്റലി, ഫ്രാൻസ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളിൽ നിന്ന് വിവാഹബന്ധങ്ങൾ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനിൽ വന്നുപോകാൻ പറയണം”
“”ങഹാ…പറയാം പെങ്ങളെ. അവൻ തീർച്ചയായും വരും”
“”അല്ലാ…. അപ്പോൾ ഞാൻ വരണ്ടേ” ഷാരോൺ പരാതിപ്പെട്ടു. “”എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോൾ വേണമെങ്കിലും വരാമെല്ലോ. അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ”
അവൾ സമ്മതം മൂളി. അവർ പാടത്തേക്ക് നടന്നു. സിസ്റ്റർ വയൽപ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയൽക്കിളികളുടെ ഫോട്ടോകൾ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയിൽ ചോദിച്ചു.
“”ഇൗ പാടശേഖരം ആരും നികത്താൻ വന്നില്ലേ? ഇവിടുത്തെ വാർത്തകളിൽ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേൾക്കുന്നത്”
“”അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയൽക്കിളികളായ പരിസ്ഥിതി പ്രവർത്തകരുമുണ്ട്”
അവർ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിൻ കൂട്ടങ്ങളെ കണ്ടു.
“” ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാൻ പോകട്ടെ” “”ഇവിടുത്തെ പെൺകുട്ടികൾ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.” അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റർ പെട്ടന്ന് ചോദിച്ചു. “”കൊലയാളികളെ പോലീസ് കണ്ടെത്തിയോ?” “”പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടൽ കൊണ്ടാണ്” ഉടനടി സിസ്റ്റർ സംശയത്തോടെ ചോദിച്ചു. “”കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടൽ”
“”ഇത് ബ്രിട്ടൻ അല്ല പെങ്ങളെ. ഭരണകക്ഷിയിൽപെട്ടവരെങ്കിൽ കുറ്റവാളികളെ അവർ രക്ഷപെടുത്താൻ ശ്രമിക്കും. അന്യോഷണ ഏജൻസികൾവരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകൾ രാഷ്ട്രീയാഭരണത്തിൽ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങൾക്ക് നീതി ലഭിക്കില്ല.” സിസ്റ്റർ കാർമേലിന്റ മുഖം മങ്ങി. ഇംഗ്ളണ്ടിൽ കേൾക്കാത്ത കാര്യമാണ് ഇവിടെ കേൾക്കുന്നത്. രാഷ്ട്രീയപാർട്ടികൾ എന്തിനാണ് നിയമത്തിൽ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
“” അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.” “”എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളിൽ കൈകടത്തില്ല. അത്തരക്കാർ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല”
മുരളി കൈയ്യിലിരുന്ന ഒരു കവർ കോശീടെ നേർക്ക് നീട്ടിയിട്ട് പറഞ്ഞു.
“” സാറെ ഇത് വക്കീൽഫീസ്സാണ്” കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
“”ഒരു മകൾ ക്രൂരമായി കൊല്ലപ്പെടുമ്പോൾ ഞാനെങ്ങനെ ഇയാളിൽ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാൻ വാദിക്കും. നമ്മുടെ നാട്ടിൽ മറ്റൊരു പെൺകുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. സ്ത്രീപീഡനക്കാരെ ഞാൻ വെറുതെ വിടില്ല മുരളി. അതിനായി ഞാൻ ഫീസും വാങ്ങാറില്ല.”
വക്കീലിന്റെ അമർഷം വാക്കുകളിൽ മാത്രമല്ല അത് പ്രവൃത്തിയിലും മുൻകാലങ്ങളിൽ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാൻ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാർക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാൾ നെൽക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകൾ വന്നാൽ മടക്കി അയക്ക
ാറുമില്ല. സിസ്റ്റർ കാർമേലിന്റി ഫോൺ ശബ്ദിച്ചു. സിസ്റ്റർ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
“” കൊലയാളികൾ ഉടൻ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവർ വൻതുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിർ പാർട്ടികൾ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോർക്കരുത് സത്യം കോടതിയിൽ ജയിക്കാനായി പ്രാർത്ഥിക്കുക. ഇൗ ഗുണ്ടകൾ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാൽ അതുടനെ എന്നെ അറിയിക്കണം. ഇൗ നാട്ടിൽ പാവങ്ങൾക്കും ജീവിക്കണം.” കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകൾ മുരളി ശ്രദ്ധിച്ചു കേട്ടു.
“” നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്ക് യാതൊരു ഒൗദാര്യവും ചെയ്തുകൊടുക്കാൻ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങൾ ലണ്ടനിൽ നിന്ന് വന്നിരിക്കുന്നു. ഇൗ വരും ദിവസങ്ങളിൽ കുറെ യാത്രകളുണ്ട്. പെങ്ങൾ മടങ്ങിപോയിട്ട് ഞാൻ വിളിക്കാം. അപ്പോൾ സാക്ഷികളുണ്ടാകണം. പകൽ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.” “”എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക് കൊലക്കയർ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. ” സിസ്റ്റർ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയിൽ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങൾ നടക്കുന്നത്. മനുഷ്യർ ജന്മമമെടുക്കുന്നത് ഇൗ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണിൽ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാൾ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാൻ ഇവർക്ക് എങ്ങനെ കഴിയുന്നു.? ഇവർക്ക് അമ്മ പെങ്ങൻന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങൾ ഇത്രമാത്രം ദുർബലമാണോ? മനസ്സിൽ ധാരാളം ചോദ്യങ്ങൾ ഉയർന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
“”മുരളി ധൈര്യമായിരിക്ക്. നാട്ടുകാർ ഒപ്പമില്ലേ? ഇൗ കാട്ടാളൻന്മാരെ നമുക്ക് നേരിടാം”
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റർ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റർ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
“”ഞാൻ പ്രാർത്ഥിക്കാൻ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.”
സിസ്റ്റർ പ്രാർത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്ടോപ് തുറന്ന് അതിലെ മെയിലുകൾ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തിൽ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവൾക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയിൽ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകൾ, റിസ്സോർട്ടുകൾ പാവപ്പെട്ട പെൺകുട്ടികൾ, വിദ്യാർത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ ഹോട്ടലുകളുടെ പേരും വിവരങ്ങളും മുൻപ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപൻന്മാരെ ഇൗമെയിൽ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങൾ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാൽ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയിൽ ബോധവൽക്കരണം നടത്തണം. ഹോട്ടലുകളിൽ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റർ കമ്പ്യൂട്ടറിൽ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളർന്നത് അന്യായങ്ങളും അസാന്മാർഗ്ഗികതയും വളർത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവിൽ പട്ടുമെത്തകൾ നെയ്തെടുക്കുമ്പോൾ മനുഷ്യൻ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാൻ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റർക്കൊപ്പമിരുന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീൻ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
“”ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ? നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ…..നീയുമിരിക്ക്”
“”വേണ്ട സിസ്റ്ററെ ! ഞാൻ വിളമ്പിത്തരാം……..” ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
“”നീയിരിക്ക് പെണ്ണെ! ഒാ….പിന്നെ….എല്ലാർക്കും
എല്ലാമെടുക്കാൻ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരും ആർക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ….”
സിസ്റ്റർ കാർമേലിന്റെ വരുത്തിതീർത്ത ശുണ്ഠി കണ്ടപ്പോൾ കോശി ചിരിച്ചുപോയി.
“” അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഇൗ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?” ഷാരോൺ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാൻ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റർ കാർമേൽ പ്രതിവചിച്ചു.
“”കോശി! നീ ഭാഗ്യവാൻ തന്നെയാണെടാ….. നീ…നിന്റെ കുടുംബം…സന്തുഷ്ടകുടംബം….. (നിറഞ്ഞ മിഴികളോടെ) ഇൗ പെങ്ങൾക്ക് തൃപ്തിയായെടാ….” “”ഹാ! എന്താ പെങ്ങളെ ഇത്. കഴിക്ക്….എടുത്ത് കഴിക്ക്… ഏലീയാമ്മേ ആ കരിമീൻ കൊടടീ….” കോശി തുടർന്നു.””ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില് പറയണം കേട്ടോ. ഞാൻ കൊണ്ടുപോകാം…” “”വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഇൗ സുന്ദരമായ താമരക്കുളം ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.” “” ഞാൻ വരാം പെങ്ങളെ” കോശി ഉത്സാഹത്തോടെ പറഞ്ഞു. “”വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ. നിന്റെ തിരക്ക് ഞാൻ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.” “” അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങൾക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാർക്കും ഒരുമിച്ച് യാത്രപോകാം.” കോശി വല്ലാത്തസന്തോഷം കാട്ടി. “” പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.” “”അതിൽ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി” “”അതു പിന്നെ നുണപറയാൻ ലോകം അധികാരം നല്കിയത് ഇവർക്കല്ലേ?(അവർ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരൽ. അത്താഴം കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റർ കാർമേൽ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.
അനുജ.കെ
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കു കയറിയപ്പോൾ ഏറെ ആശ്വാസം തോന്നി. മഴയ്ക്കുള്ള ഒരുക്കമാണെന്നു തോന്നുന്നു. വെയിലിനു നല്ല ചൂട്. റബ്ബർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ചെറിയ കാറ്റുമുണ്ട്. കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ഇലകൾ പറന്നു വീഴുന്നത് കാണാൻ നല്ല ചന്തം തോന്നി. ഉച്ചതിരിഞ്ഞ സമയമാണ്. വഴിയിൽ ഞാൻ മാത്രമേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ടക്, ടക് എന്നൊരു ശബ്ദം കേൾക്കുന്നു…… ആദ്യം ഒന്നു ഞെട്ടി. …….റബ്ബർക്കായ പൊട്ടിവീഴുന്ന ശബ്ദമാണ്. ഉള്ളിൽ നേർത്ത ഒരു ചിരിയുമായി മുന്നോട്ടു നടന്നു.
അകലെ ഒരു ചെറിയ വീടു കാണാൻ തുടങ്ങി…….. ദിനേശന്റെ വീടാണ്. ദിനേശനെ കണ്ടിട്ട് കുറെ നാളുകളായി. അന്വേഷിച്ചപ്പോളാണ് അയാൾ കിടപ്പിലാണെന്നറിയുന്നത്. വീട്ടിലെ ചെറിയ ജോലികൾക്കൊക്കെ ഒരു സഹായിയായിരുന്നു അയാൾ ….. നടന്നു നടന്നു അയാളുടെ വീടിന്റെ പടിക്കലെത്തിയിരിക്കുന്നു.
മുറ്റത്തു ദിനേശന്റെ അമ്മ നിൽക്കുന്നുണ്ട്.
“” എന്തുപറ്റി ദിനേശന് …….”. “” അവനു സുഖമില്ലാതായി മോളേ …………” ദു:ഖം കലർന്ന അമ്മയുടെ ശബ്ദം.
“”മോളുവാ……. അവനെ കാണാം ”. ഞാൻ വീടിനകത്തേയ്ക്കു കടന്നു.കട്ടിലിൽ കിടക്കുന്ന ആൾരൂപത്തെ ഒരു തവണ നോക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
മഴമേഘങ്ങൾ ഇരുണ്ടു കൂടി വരുന്നത് ഒരു കൂറ്റൻമരത്തിന്റെ മുകളിലിരുന്നാണ് അവൻ കാണുന്നത്. മരത്തിന്റെ കമ്പുകൾ മുറിക്കുന്നതിനായി കേറിയതാണ്. കനത്ത മഴപെയ്യാൻ തുടങ്ങിയിരിക്കുന്നു….. ഇരുട്ടു വ്യാപിക്കുന്നു…. സഹായികളായി വരുന്നവരെല്ലാം ഒാടിപ്പോകുന്നത് മുകളിലിരുന്ന് കാണുന്നുണ്ട്. താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിൽ ചവിട്ടിയ കമ്പിനു ബലം കുറവായിരുന്നോ…….? അതോ ഉണങ്ങിയതായിരുന്നോ …….? താഴേയ്ക്കു വന്നപ്പോൾ ചവിട്ടിയ കമ്പുകൾക്കെല്ലാം ബലം ഇല്ലാതെ പോയി …… നിലത്തു വീണതോടെ ബോധം നഷ്ടപ്പെട്ടു. ബോധമില്ലാതെ മഴ നനഞ്ഞ് ഒരു രാത്രി ……. നേരം പുലർന്നപ്പോൾ ആരുടേയോ കൃപകൊണ്ട് ആശുപത്രിയിലേക്ക് …. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം വീണത്. അപ്പോഴാണ് വീട്ടിലേക്ക് വിവരമെത്തുന്നത്. ഇത്രയും പറഞ്ഞ് അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീടിന്റെ പടിയിറങ്ങി .
പണ്ട് ദിനേശൻ എനിക്കൊരു പേടി സ്വപ്നമായിരുന്നു.നാട്ടുകാരുടെ ഇടയിൽ ഒരു ലോക്കൽ കള്ളന്റെ പരിവേഷമായിരുന്നു അവന്. നാട്ടിലെ ചെറിയ ചെറിയ മോഷണങ്ങളുടെ ഉത്തരവാദി ……. തേങ്ങ, മാങ്ങ, റബ്ബർഷീറ്റ്……..ഇതൊക്കെയാണ് തൊണ്ടിമുതൽ. ഇങ്ങനെ ചെറിയ മോഷണങ്ങളും ജയിൽവാസവുമൊക്കെയായി നടക്കുന്ന സമയത്താണ് എന്റെ സ്ഥലത്ത് കാടുവെട്ടിത്തെളിക്കാനായി എത്തുന്നത്. ആളെ എനിക്കത്ര പരിചയമൊന്നുമില്ല……. “”പൊതിയൊക്കെയായാണോ വന്നേ” എന്റെ ചോദ്യത്തിനു ചെറിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം അവനു വല്യ സന്തോഷമുണ്ടാക്കി എന്നെനിക്കു മനസ്സിലായി….. പിന്നീട് ഞാനെന്തു ജോലി പറഞ്ഞാലും ഒാടി വന്നു ചെയ്തു തരും. ആയിടയ്ക്കാണ് രാത്രികാലങ്ങളിൽ വീടിനു പുറത്ത് പട്ടികളുടെ വലിയ കുര. എന്നും രാത്രി ഒരുമണി സമയത്തോടെ കുര തുടങ്ങും. എനിക്കു രാത്രിയിൽ ഉറക്കമില്ലാതായി. ആകെ സങ്കടം……! ദിനേശൻ പതിവുപോലെ ഒരു ദിവസം ജോലിക്കു വന്നു. ലോക്കൽ കള്ളന്റെ മുഖംമൂടി ഒരു സംശയദൃഷ്ടിയോടെയാണ് ഞാൻ കണ്ടത്. എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയുണർന്നു. അവന്റെ കയ്യിൽ ചെറിയ ഒരു ഫോണുണ്ട്. ഞാൻ പതിയെ അടുത്തു ചെന്ന്
“”ഫോൺനമ്പർ തരുമോ?……”
എന്ന് ചോദിച്ചു. അങ്ങനെ ഫോൺനമ്പർ കിട്ടി!!. അന്നുരാത്രിയിൽ പട്ടികുര തുടങ്ങി. പുറത്ത് ചെറിയ കാൽ പെരുമാറ്റം. ഞാൻ ജനലിന്റെ അടുത്തുപോയി നിന്ന് എന്റെ ഫോണെടുത്ത് ദിനേശന്റെ നമ്പരിലേയ്ക്കു വിളിച്ചു. പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം!! ഞാൻ സമാധാനത്തോടെ നെഞ്ചത്തു കൈവച്ചു. കള്ളൻ കപ്പലിൽ തന്നെ!! പിന്നീടൊരിക്കലും പട്ടികുര എന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നു പറയാം. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലുമൊക്കെ കിടക്കുന്ന എന്റെ പരാതിക്ക് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല….
ദിനേശന്റെ നട്ടെല്ലിനേറ്റ പരിക്കാണ് അവനെ കിടപ്പിലാക്കിയത്. ആ തീരാദു:ഖത്തിൽ നിന്നും മോചനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ആ അമ്മയുടെ ദു:ഖത്തിന് ഒരറുതിയുമില്ലല്ലോ……
കറുത്തിരുണ്ട മേഘങ്ങൾക്കു ഘനമേറുകയാണ് ….. മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാൻ എന്റെ നടത്തത്തിനു വേഗം കൂട്ടി.
അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ചിത്രീകരണം : അനുജ . കെ
രാജു കാഞ്ഞിരങ്ങാട്
വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന –
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]
അഖിൽ മുരളി
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക് ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….
“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
ശരറാന്തൽ വെളിച്ചം
പള്ളിയിൽ പോകാനായി സിസ്റ്റർ കാർമേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റർ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“” ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ”
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
“”സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയിൽ അല്പം പണിയുണ്ട്. ഒാഫീസ്സിലും പോണം”
“” ഒാ… സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
“” ഞാന് കാറിറക്കട്ടേ പെങ്ങളെ” വരാന്തയിൽ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
“” ഒാ…. പിന്നെ…. ഇൗ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി…..വാ മോളെ”
സിസ്റ്റർ കാർമേൽ ഷാരോണിന്റെ കൈ കവർന്നു നടന്നു നീങ്ങി. ഷാരോൺ കോശിക്കും ഏലീയാമ്മക്കും ” ബൈ ” കാണിച്ചു.
അവർ പള്ളിയിലെത്തുമ്പോൾ വിശുദ്ധകുർബാനയുടെ ഒരുക്കങ്ങൾ അൾത്താരയിൽ നടക്കുന്നു. മുൻവരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റർ കാർമേൽ കടന്നുചെന്നു. ഷാരോൺ അവരുടെ പിറകിലും.
നീണ്ട വർഷങ്ങൾക്ക് ശേഷം സ്വന്തം മാതൃഭാഷയിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലിയിൽ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കർമ്മതലങ്ങൾ സിസ്റ്റർ കാർമേൽ തൃപ്തിയോടും ആത്മനിർവൃതിയോടും സമർപ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഒാർമ്മകളും ആ മകൾ സമർപ്പണം ചെയ്തു ദിവ്യബലിയിൽ.
കുർബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനിൽ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇരിക്കാൻ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങൾ നില്ക്കുന്നത് കൗതുകപൂർവ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോൺ തന്റെ അമ്മായിയുടെ പിറകിൽ നടന്നു.
പിതാവിന്റെ കല്ലറ കാണാൻ മനസ്സ് വെമ്പൽകൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.
ശവകല്ലറകൾ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകൾക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിൽ ഒാട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകൾ പേരുകൾക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവർക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!…. തന്റെ പിതാവിന്റെ കല്ലറ!
മാർബിളിൽ തീർത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയിൽ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഒാർമ്മിപ്പിക്കും വിധത്തിൽ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകൻ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീർത്ത സൽക്കർമ്മം. ഒാർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന കല്ലറകൾ!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കൾവിതറി, നടുവിൽ പൂക്കളിൽ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശിൽ ചുവപ്പ് റോസാപൂക്കളിൽ തീർത്ത വലിയൊരുമാലയും ചാർത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികൾ കുത്തിനിറുത്തിയിരിക്കുന്നു. അവയിൽ തിരികൊളുത്താൻ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റർ കാർമേൽ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു.
“” ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റർ ആന്റി ഇതൊക്കെ.”
സിസ്റ്റർ കാർമേൽ അവളെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു.
ഷാരോൺ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവൻ പ്രാപിച്ചവളെപോലെ സിസ്റ്റർ കാർമേലും ഒരു തിരികത്തിച്ചു. അതിനുമുന്നിൽ വിതുമ്പലോടെ നിന്നു. വിറയാർന്ന അധരങ്ങളിൽ നേരിയ ചലനങ്ങൾ. ആ ചലനങ്ങൾ പ്രാർത്ഥനയാണോയെന്ന മട്ടിൽ ഷാരോൺ നോക്കി.
പ്രാർത്ഥനയല്ല.
“”അപ്പച്ചാ…….അപ്പച്ചാ…..എന്റെ അപ്പച്ചാ……” ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകൾ കല്ലറ കാൽക്കൽ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാൽക്കൽ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേർത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകൾ മുഖം അമർത്തി വെച്ച് കണ്ണീർവാർത്തു.
ഷാരോണിന്റെ മിഴികളിലും നീർകണികകൾ.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയിൽ നിന്നും സിസ്റ്റർ കാർമേൽ വിടുതൽതേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോൺ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റർ കാർമേൽ കണ്ടത്.
“” അതാ……..അതാ……..ഒരു വെള്ളരി പ്രാവ്……” ചേതോഹരമായ ആ മാർബിൾ കുരിശിന്റെ മധ്യത്തിൽ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റർ കാർമേലിന്റെ മനസ്സിൽ തൃപ്തിയുടെ വേലിയേറ്റങ്ങൾ. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റർ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
“”മോളെ….എന്റെ മോളെ…. ഇൗ സിസ്റ്ററാന്റിക്ക് സന്തോഷമായി….” ഷാരോൺ ജന്മപൂർണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റർ തുടർന്നു.
“” കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത്..എന്നാലും….. എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങൾ. തൃപ്തിയായി മോളെ….തൃപ്തിയായി……”
പറഞ്ഞുതീർന്നയുടനെ സിസ്റ്റർ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായിൽവെച്ചുകൊടുത്തു. അവൾ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോൾ ഇതാണ് ഒരാശ്വാസം.
അവർ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റർ നിശ്ശബ്ദം പ്രാർത്ഥന നടത്തി.
ഇൗ സമയത്ത് ഷാരോൺ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു പുസ്തകമെടുത്ത് നിവർത്തി. പ്രാർത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.
“” ങേ! ഇതെന്താ?. “”മാൽഗുഡി ഡേയ്സ് ” വളരെ പഴയതാണല്ലോ. ആർ.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളിൽ ഇറങ്ങിയതാണ്. അൻപതിലധികം പതിപ്പുകൾ വന്നുകഴിഞ്ഞു. എന്നാലും പുതുപുത്തൻ തന്നെ. അല്ലാ….. ഇതെന്താ മോളിപ്പം വായിക്കുന്നത് ”
“” സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷൻ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ”
“” ങ്ഹാ…ങാഹാ… എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം കിട്ടുന്നത് പുസ്തകങ്ങളിൽ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്…. വെരിഗുഡ്….വായന തലച്ചോറിന്റെ ആഘോഷമാണ്.”
“”ജാക്കിയും നല്ല വായനക്കാരനാണ്..” ഷാരോൺ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ തുടർന്നു.
“” ഞാൻ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാർട്ടം നോവലും മാർഗ്രറ്റ് അറ്റ്വ്യുട്ടിന്റെ ദി ബൈ്ലയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയൻ ചെയ്തില്ല.”
“”ഹേയ് ! അവൻ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവൻ
അവൻ അവിടെ വന്നതല്ലേയുള്ളു. മോൾ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാൻ മടങ്ങിചെന്നിട്ട് മോൾക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ”. അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
“” അതുമതി ആന്റി” “” ഇംഗ്ലീഷുകാർ ധാരാളം വായിക്കുന്നവരാണ്. പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോൾക്ക് ജാക്കിയെ ഇഷ്ടമാണോ?
“”ഇഷ്ടമാണാന്റി.” പെട്ടന്നവൾ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കൽ സിസ്റ്റർ കാർമേൽ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാർത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റർ കാർമേലിന്റെ വക ഒരു കുസൃതിചോദ്യം.
“”ങേ!ങേ! എങ്ങനത്തെ ഇഷ്ടം….?” പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
“” ഇഷ്ടം….ഇഷ്ടം….മാത്രം. വേറെ…. ഒന്നുമില്ല…..”
“”വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ…..? ഞാൻ ചോദിച്ചോ….?”
ഷാരോൺ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേർന്നൊരു മുഖഭാവത്തോടെ അവൾ
“”പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ….” ഒരു കള്ള ശുണ്ഠി ആ ഒാമന മുഖത്തിൽ അഴക് വർദ്ധിപ്പിച്ചു. “”ങേ്….എങ്ങനൊന്നുമല്ലാന്ന്” സിസ്റ്റർ വിട്ടുകൊടുക്കാതെ തന്നെ പിൻതുടർന്നു.
അവളുടെ നാണം കലർന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റർ തുടർന്നു. ഉള്ളിൽ ചിരിയും ഉൗർന്നുവരുന്നുണ്ട്.
“” അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം…”
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
“” അയ്യോ…അയ്യോ…വേണ്ട….വേണ്ട…” ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉൾവാങ്ങിയപോലെ സിസ്റ്റർ കാർമേൽ തുടർന്നു.
“” ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകൾ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാൾ വലുത് മനുഷ്യനാണ്. മനുഷ്യർ സ്നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.” ഷാരോൺ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
“” സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കിൽ ധാരാളം വായിക്കണം അല്ലേ?
“”ഉം…ഉം…വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകൾ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളിൽ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകൾ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോർഡിൽ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.”
ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
“” സിസ്റ്ററാന്റി! നമുക്ക് മറ്റു മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാൻ നിയന്ത്രണങ്ങളുണ്ടോ?”
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടർന്നു. “”ങ്ഹാ! പഴയകാലങ്ങളിൽ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സൽക്കർമ്മം മുഴുവനായും മനസ്സിലാക്കാൻ നാം ഖുർആൻ വായിക്കണം. കർമ്മങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യർ തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നത്”
“”അതൊരു സത്യമാണ് സിസ്റ്ററാന്റി”
“”നോക്കു മോളെ! സ്നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉൾകരുത്താണ് നമ്മുടെ മതം.”
സിസ്റ്റർ അല്പം നിർത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റർ തുടർന്നു.
“” എന്നാൽ മറ്റോന്ന് കർമ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയിൽ നമുക്ക് ദർശിക്കാം…
കർമ്മണ്യേ വാദികാരസ്തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാത്ത കർമ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും ധ്യാനവും പ്രാർത്ഥനയും മറ്റുള്ളവർക്ക് വേണ്ടിയുള്ള
നിഷ്കാമ കർമ്മമാണ്.” “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ……പറഞ്ഞു താ……” ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി പറഞ്ഞു.
“” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..”
മന്ദഹാസ പ്രഭയോടെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് എരിയുന്ന സ്നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തിൽ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവൾ ആരാഞ്ഞു.
“” അവർ എന്താണ് നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്ന ഇൗ പാപികളായ മനുഷ്യരെ നന്മയിലേക്ക്
നയിക്കാൻ വരാത്തത്.” സിസ്റ്റർ കാർമേൽ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. “” മോളെ ശാസ്ത്രജ്ജൻമാർക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഇൗ ലോകത്തിനായി നന്മക്കായി പ്രാർത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരൻന്മാർ. വ്യാസമഹർശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാൽമീകി മഹർഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചാൽ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോൾ തിന്മകൾ പെരുക്കും. വിശുദ്ധവചനങ്ങൾ തന്നത് മനുഷ്യരുടെയിടയിൽ പ്രവർത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാർ രക്തസാക്ഷികളായില്ലേ? എന്തിനാണവരെ കൊന്നത്? തിന്മകളെ എതിർത്തതിന്. നല്ല വചനം ജീവനാണ്.”
ഷാരോൺ മിഴിവിടർത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.
“”അല്ല കൊച്ചേ! നമുക്ക് വീട്ടിൽപോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടൻ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല. വാ….വാ… പോകാം…” സിസ്റ്റർ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി…. പറഞ്ഞുതാ…….” “” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..” അതേ വികാരവേശത്തോടെ തന്നെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുബിച്ചു.
“”ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയിൽ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാർത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവർക്ക് പാഠമാകുന്നു. അവരുടെ ധർമ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ…പക്ഷെ…… എല്ലാറ്റിനുമുപരി ഇൗ ലോകത്തിന് സ്നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.”
“”നമുക്ക് ഇനിയും ഇവിടെ വരണം”
“”ഉം…ഉം വരാം. മേളുവാ…..”
സിസ്റ്റർ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പൽ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകൾ കാണാൻ പുറപ്പെട്ടു.
നന്മവൃക്ഷത്തിന്റെ വേരുകൾ
കൊട്ടാരം കോശി വരുന്നതുകണ്ട് രഘുനാഥൻ അമ്പരന്നു. അയാൾ വരുന്നതിന്റെ ഉദ്ദേശം അന്വേഷണത്തെപ്പറ്റി അറിയാൻ തന്നെയാണ്. എന്താണ് തനിക്കതിനെക്കുറിച്ച് പറയാനുള്ളത്? ഉത്തരം കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾ ചോദിക്കുക ഒന്നു മാത്രമാണ്. നിങ്ങൾ കുറ്റവാളികളുടെ രക്ഷകരാണോ എന്നാണ്. പാവങ്ങളുടെ നികുതി പണം ശമ്പളം തരുന്നത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന്. മനസ്സിൽ ആശയകുഴപ്പമേറി, അതിന്റെയുള്ളിൽ ധാരാളം നിഗൂഢതകൾ ഉള്ളതായിട്ടറിയാം. അവരെ എതിർത്ത് മുന്നോട്ടുപോയാൽ തൊപ്പി തലയിൽ കാണില്ല. പലജനപ്രതിനിധികളും നിയമങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സാഹചര്യത്തിലാണ് കൊട്ടാരം കോശിയുടെ കോടതിയിലെ പ്രകടനങ്ങൾ. കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരുന്നത് ആദ്യമായാണ്. അകത്തിരുന്ന പോലീസുകാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. കോശി അകത്തേക്കു വന്നു.
രഘുനാഥനെ നോക്കി.
“”മിസ്റ്റർ രഘുനാഥൻ ഞാൻ ഇപ്പോൾ വന്നത് നിഷയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കണ്ടിട്ടാണ്. അദ്ദേഹത്തോടും പറഞ്ഞത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എന്തെങ്കിലും തിരിമറി നടത്തിയാൽ മറ്റ് ഉന്നത ഡോക്ടർമാരെ ഞാനിവിടെ കൊണ്ടുവരുമെന്നാണ്. നല്ല ഡോക്ടേഴ്സ് ഒരിക്കലും കടമ മറന്ന് ഒന്നും ചെയ്യില്ല”
കൊട്ടാരം കോശി രഘുനാഥനെ സൂക്ഷിച്ചുനോക്കി. കണ്ണുകളും മുഖഭാവവും മാനസിക സമ്മർദ്ദത്തിലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും. നിമിഷനേരം ആ മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു. “”ഇതൊന്നും പോലീസിന്റെ മാത്രം കാര്യക്ഷമത ഇല്ലായ്മ എന്നൊന്നും ഞാൻ പറയില്ല. പ്രധാനമന്ത്രി മുതൽ താഴേയ്ക്ക് അഴിമതി ഒരു പകർച്ചവ്യാധിയായി മാറിയിരിക്കുന്ന രാജ്യത്ത് നീതിയും സത്യവും നിക്ഷേധിക്കപ്പെടുക സ്വാഭാവികമാണ്. ഇന്നത്തെ ഇവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. ഇൗ കേസിൽ ഒരു കള്ളത്തരത്തിനും താങ്കൾ കൂട്ടുനില്ക്കരുത്. ഇതിന്റെ പിന്നിൽ ഞാനാണുള്ളത്. ”
അതിനിടയിൽ രഘുനാഥിന്റെ ഫോൺ ശബ്ദിച്ചു.
“”സാറെ ഞാൻ വിളിക്കാം. എന്റെ അടുക്കൽ കൊട്ടാരം കോശിസാർ ഉണ്ട്. നിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരല്പം തിരക്കിലാണ്. ശരി സാർ” എല്ലാം നിശ്ശബ്ദം കേട്ടിരുന്ന രഘുനാഥൻ പറഞ്ഞു
“”എന്നെപ്പോലുള്ളവരുടെ അവസ്ഥ സാറിനറിയാമല്ലോ. ഭരണത്തിലുള്ള കക്ഷിയാണ് പ്രതിയെങ്കിൽ കേസ് വളച്ചൊടിക്കാൻ പറയും.”
കൊട്ടാരം കോശി അതിന് മറുപടി പറഞ്ഞത് “”എന്റെ കേസുകളിൽ ബാഹ്യശക്തികളോ മന്ത്രിമാരോ ഇടപെടുന്നത് ഞാൻ അനുവദിക്കില്ല. അതൊക്കെ നിങ്ങളെപ്പോലുള്ളവർ ചെയ്താൽ മതി. കഴിഞ്ഞ പതിനെട്ടിന് രണ്ടു യുവാക്കൾ അവളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി തന്നിരുന്നുവല്ലോ. അതിൽ നിങ്ങൾ എന്തു നടപടി എടുത്തു.? ഉം… പറയു. കേൾക്കട്ടെ.
അവർ തന്നെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. അതിനുള്ള ദൃക്സാക്ഷിയും എന്റടുത്തുണ്ട്. അവരെയെല്ലാം കോടതിയിൽ ഞാൻ ഹാജരാക്കും. ആലോചിക്കുക. മേലുദ്യോഗസ്ഥർ എല്ലാം ഇതിലെ പ്രതികളാണ്. ഇവരുമായുള്ള ഫോട്ടോകൾ, ഫോൺ സംഭാഷണങ്ങൾ എല്ലാം തന്നെ ഞാൻ ചോർത്തിക്കഴിഞ്ഞു. നിങ്ങൾ ഏത് ദിശയിൽ ഇൗ കേസ് അട്ടിമറിക്കാൻ ശ്രമിച്ചോ അതേ ദിശയിൽ തന്നെ നിങ്ങൾ ഒാരോരുത്തരെ ഞാൻ അട്ടിമറിച്ചിരിക്കുന്നു. നിയമത്തിനൊപ്പം നടന്നിട്ട് അതിന്റെ കഴുത്ത് അറക്കരുത്. ഇൗ കാര്യങ്ങൾ താങ്കളെ നേരിൽ കണ്ട് ഒന്ന് പറയാൻ വേണ്ടിയാണ് ഞാനിവിടെ വന്നത്. ജോലിത്തിരക്കുണ്ടല്ലോ. ഇറങ്ങുന്നു. എഫ്.എെ.ആറിന്റെ കോപ്പിതരൂ.”
എഫ്എെആറിന്റെ കോപ്പി വാങ്ങിയിട്ട് മിന്നലുപോലെ കൊട്ടാരം കോശി പുറത്തേക്കു നടന്നു. രഘുനാഥൻ നിമിഷങ്ങൾ വിറങ്ങലിച്ചിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. ഇൗ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതമൊന്ന് പച്ച പിടിച്ചു വന്നത്. സാമ്പത്തിക വകുപ്പ് കണ്ടെത്താതിരിക്കാൻ ബിനാമി പേരുകളിലാണ് കൈക്കൂലി കാശ് നിക്ഷേപിച്ചിരിക്കുന്നത്. കോശിയുമായി ഏറ്റുമുട്ടുന്നത് സൂക്ഷിക്കണം. ഉള്ള മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഫോൺവിളി പോലും ആപത്താണ്. ആരെങ്കിലും വിളിച്ചാലും ഫോൺ എടുക്കില്ല. രഘുനാഥൻ നന്നേ തളർന്നിരുന്നു.
ഇൗ കസേരയിലിരുന്ന് പല കേസുകളും അട്ടിമറിച്ചിട്ടുണ്ട്. കൊട്ടാരം കോശിയുടെ കയ്യിൽ പെട്ടാൽ പഴയ പല കേസുകളും കോടതിമുറിക്കുള്ളിൽ പൊടി തട്ടി ഉണരും. കോശിയുടെ ശരീരഭാഷ കോടതിമുറിയിൽ ഇതുപോലെ ആകില്ല. ആരും വിയർക്കും. ഇപ്പോൾത്തന്നെ നല്ല ഉഷ്ണം. മുകളിലേക്ക് നോക്കി . ഫാൻ കാര്യമായിത്തന്നെ കറങ്ങുന്നുണ്ട്. ഇനിയും ഇൗ കേസിനെ ദുർബലപ്പെടുത്താനാകില്ല. കൊലപാതകികളെ അകത്താക്കാതെ നിവൃത്തിയില്ല. ആദ്യദിവസങ്ങളിൽ മാധ്യമങ്ങളിൽ ചെറിയ വാർത്തകളായിരുന്നു. കോശി കേസ് ഏറ്റെടുത്ത സ്ഥിതിക്ക് ഇനി കളി മാറും. പത്രങ്ങളും ചാനലുകളും എല്ലാം ഇൗ കേസിന്റെ പിന്നാലെയായിരിക്കും. കുറ്റകൃത്യത്തിന് കൂട്ടുനില്ക്കേണ്ടിയിരുന്നില്ല.
വീട്ടിലെത്തി കോശി ആഭ്യന്തരമന്ത്രിക്ക് കമ്പ്യൂട്ടറിലൂടെ ഒരു മെയിൽ അയച്ചു. “”താങ്കളുടെ ആഭ്യന്തര വകുപ്പിന് തന്നെ അപമാനമായി പോലീസിന്റെ ഭാഗത്തുനിന്ന് പലതും സംഭവിക്കുന്നു. പോലീസുകാർ കുറ്റവാളികളെ സംരക്ഷിക്കുന്നു.പോലീസ് സ്റ്റേഷൻ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്റെ പ്രദേശത്ത് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു മന്ത്രിപുത്രനെന്ന് പരസ്യമായ രഹസ്യമാണ്.
ഇവരുടെമേൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമത്തെ കാറ്റിൽ പറത്തുന്ന ഇൗ വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. സ്ത്രീപുരുഷസമത്വം ഇവിടെ നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുന്നു. സ്ത്രീകൾക്ക് സംരക്ഷണവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നില്ല. കപടസദാചാരസംസ്കാരത്തിൽ പുരുഷന്മാരെ വളർത്താതെ ലൈംഗികവിഷയങ്ങളിൽ സ്കൂൾതലം മുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. നിഷയുടെ ഗതി ഇനി ഒരു പെൺകുട്ടിക്കുമുണ്ടാകരുത്.”
ആ കത്ത് വായിച്ച ആഭ്യാന്തരമന്ത്രി നിമിഷങ്ങൾ നിശ്ചലനായിരുന്നു.
എം . ഡൊമനിക്
തണുത്ത ഡിസംബറിന്റെ അലസമായ ദിവസങ്ങളിൽ, തെക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സ് കൗണ്ടിയുടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് നിലയിലേക്ക് താന്നു തുടങ്ങി . വസന്ത പ്പെരുമയിൽ വൃക്ഷ തലപ്പുകളിൽ ഇളം കാറ്റിന്റെ താരാട്ട് കേട്ട് , ഉല്ലസിച്ച പച്ചിലകൾ..
അവയെ ശരത് കാലം വന്ന് മഞ്ഞപ്പിന്റെ വാർദ്ധക്യം കല്പ്പിച്ചു നിഷ്കരുണം നിലത്തേക്ക് വലിച്ചെറിയുകയാണ്. പ്രകൃതിയുടെ ഈ വികൃതി എത്രയോ തവണ സഹിച്ച പാവം മരങ്ങൾ .
ഒടുവിൽ അവർ നഗ്നമായ ചില്ലകളും വഹിച്ചു നിസഹായരായി നിന്ന് ശിശിര പീഡനം ഏറ്റു വാങ്ങുന്നു. ഇതാണല്ലോ എന്നും അവരുടെ വിധി..
സമീപ്യ മായ ഇരുണ്ട ദിനങ്ങളിൽ ഈ ഭൂപ്രദേശം ആകാശത്തിന്റ മേലാപ്പിൽ നിന്നും വർഷിക്കുന്ന വെൺ മഞ്ഞിനാൽ വെള്ള പുതക്കും. അപ്പോൾ ഇലകൊഴിഞ്ഞ മരിച്ചില്ല കളിൽ പറ്റിക്കൂടാൻ മഞ്ഞിൻ മണികൾ മത്സരിക്കും. ഒപ്പം മഞ്ഞു കാലത്ത് വിരുന്നു വരുന്ന ക്രിസ്മസ് നെയും സാന്റാ യെയും വരവേൽക്കാൻ നാടും നഗരിയും ഉത്സാഹ തിമിർപ്പിലാകും.
ജീവ സാൻധാരണത്തിനായി പ്രവാസം വിധിക്കപ്പെട്ട ജോൺസൻ ഈ മഞ്ഞു കാലം കുറച്ച് വർഷങ്ങൾ ആയി അനുഭവിക്കുക യാണ്. ഭാര്യ ഡെയ്സി യും കുഞ്ഞു മകൻ ഡെന്നിസും ചേർന്നതാണ്,ഇംഗ്ളണ്ടിൽ ഉള്ള അയാളുടെ വീട് .
അടുത്ത ജനുവരിയിൽ ടെന്നിസിന് നാല് വയസ് ആകും. വിദേശത്തു ജനിച്ച മലയാളി വംശജൻ ആണവൻ. സോഷ്യൽ വർക്കർ ആയ ജോൺസൻ ഒരു സർക്കാർ ഏജൻസി യ്ക്ക് വേണ്ടി ജോലി ചെയ്യുകയാണ്.ഡെയ്സി ആകട്ടെ NHS ൽ ബാൻഡ് സിക്സ് നേഴ്സ് ആണ് .
കുഞ്ഞു ടെന്നിസിനു മഞ്ഞുകാലം വലിയ ഇഷ്ട്ട മാണ്. കാരണം അപ്പോഴാണല്ലോ ക്രിസ്മസ് ഉം പിന്നെ സാന്റാക്ലോസ് ഉം വരുന്നത്. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും തൂവെള്ള താടിയും ഉള്ള കണ്ണാടിക്കാരൻ അപ്പൂപ്പനെ കാണാൻ എന്തൊരു ചേലാണ് !
തണുപ്പത്ത്, പാറ്റിയൊ യിൽ മഞ്ഞു വീഴുമ്പോൾ അത് സിറ്റിംഗ് റൂമിന്റെ ഫ്രഞ്ച് ഡോർ ഗ്ലാസിൽ കൂടി എത്രനേരം നോക്കി നിന്നാലും അവന് മതിയാവില്ല. കഴിഞ്ഞ ക്രിസ്തുമസിനു ഒരു മഞ്ഞു പൊതിഞ്ഞ രാവിൽ സാന്ത ക്ലോസ് സമ്മാനം കൊണ്ടുവന്നത് കൊടുത്തതും അവന് നല്ല ഓർമ്മയുണ്ട്.
ക്രിസ്മസ് കാലത്ത് ടൗണിൽ സെന്റർ ലും ഷോപ്പിംഗ് സെന്റർ ലും കാണുന്ന അലങ്കാരങ്ങൾ, മിന്നുന്ന എൽ. ഈ. ഡി ലൈറ്റുകൾ, ഭംഗിയായി അലങ്കരിച്ച കൂറ്റൻ ക്രിസ്മസ് ട്രീ എല്ലാം ഡാഡി യുടെ കൈ പിടിച്ചു നടന്നു കാണുവാൻ അവന് വലിയ ഉത്സാഹം ആണ്. അത് അവന്റെ വിടർന്ന കണ്ണുകളിൽ കാണാം. നടക്കുന്ന വഴികളിൽ അവൻ കാണുന്നതിനെ കുറിച്ചൊക്കെ സംശയം ചോദിച്ചു ഡാഡി യെ വീർപ്പു മുട്ടിക്കും. കുറേ കേൾക്കുമ്പോൾ “മോനെ അതും ഇതും ചോദിച്ചു ഡാഡിയെ ബുദ്ധിമുട്ടിക്കാതെ വേഗം നടക്കു ” എന്ന് ഡെയ്സി പറഞ്ഞാലും ജോൺസൻ പറയും “അവൻ ചോദിക്കട്ടടീ, കുഞ്ഞല്ലേ ” എന്ന്.
ഡിസംബർ മാസത്തിലെ ആദ്യ ആഴ്ച്ച കഴിയുക യാണ്. വെതർ ഫോർകാസ്റ്റ് ഇന്ന് തൊട്ട് സ്നോ വീഴും എന്ന് പറഞ്ഞിട്ടുണ്ട്. സ്നോ യിൽ കൂടി വണ്ടി ഓടിക്കുന്നതും നടക്കേണ്ടി വരുന്നതും ഡേയ്സിയ്ക്ക് തീരെ ഇഷ്ട്ടമല്ല, ഒരിക്കൽ അവൾ സ്നോ യിൽ തെന്നി വീണതിന് ശേഷം പേടിയാണ്.
ഡെയ്സി യ്ക്ക് അടുത്ത മൂന്ന് ദിവസം ഡേ ഓഫ് ആണ്. അപ്പോഴാണ് അവൾക്ക് കൂടുതൽ സമയം മോനുമായി ചിലവിടാൻ കിട്ടുന്നത്. രണ്ടുപേരും ജോലിക്ക് പോകുമ്പോൾ മകനെ നഴ്സറിയിൽ വിടാതെ പറ്റില്ലല്ലോ. അവൾ രാവിലെ മോനു ബ്രേക് ഫാസ്റ്റ് മുട്ടയും പാലും ഉണ്ടാക്കിക്കൊടുത്തു.
ചപ്പാത്തിയും ബാജിയും അവളും കഴിച്ചു. ജോൺസനും അതെ ഭക്ഷണം തന്നെ കഴിച്ചിട്ടാണ് ജോലിക്ക് പോയിരിക്കുന്നത്.
ഡെന്നിസ്‌നു കളിക്കാൻ “ലെഗോ” യുടെ ബ്ലോക്‌സ് എടുത്ത് കൊടുത്തു. അവൻ അതിൽ അവന്റെ ഭവന വിരിയിച് ഓരോ ഷേപ്പ് കൾ ഉണ്ടാക്കി മമ്മിയെ കാണിക്കും. അത് അത്ര കേമൻ അല്ലെങ്കിലും അവൾ അവനെ പ്രോത്സാഹിപ്പിക്കാൻ എക്സലന്റ്, ബ്യൂട്ടിഫുൾ എന്നൊക്കെ പറയാറുണ്ട്.
അവൻ അതിൽ കളിച്ചു കൊണ്ട് ട്രൗയിങ് റൂമിൽ ഇരിക്കുമ്പോൾ ഡെയ്സി അല്പം നാട്ടുവിശേഷം അറിയാനായി മലയാളം ടി. വി. ഓൺ ചെയ്തു.
“കേരളത്തിലെ മഴക്കെടുതിയിൽ വീട് നഷ്ട്ട പെട്ടവരുടെ എണ്ണം സർക്കാർ കണക്കുകൾക്കും അപ്പുറം. ജനങ്ങൾക്ക് വേണ്ടത്ര സഹായങ്ങൾ കിട്ടുന്നില്ല എന്ന് പരാതി ”
ലെഗോ ബ്ലോക്കുകൾ നിരത്തിക്കൊണ്ടിരുന്ന ഡെന്നിസ് മോനും ഈ വാർത്താ വായന കേട്ടു.
മലയാളം ശരിക്ക് അറിയത്തില്ലെങ്കിലും അത് മമ്മി യുടെയും ഡാഡിയുടെയും ഭാഷ ആണെന്നും മോൻ അതും പഠിക്കണം എന്നും മാതാപിതാക്കൾ അവന് പറഞ്ഞു കൊടുത്തിട്ടുള്ളത് അവന് ഓർമ്മ യുണ്ട്.
അവൻ ചോദിച്ചു ” മമ്മി, വാട്ട് ഈസ് ദാറ്റ് സെയിങ് ഇൻ ദ ടീവി? ”
മോനെ അവര് പറയുവാണ്, നമ്മുടെ നാട്ടിൽ എല്ലാം ഒത്തിരി മഴ പെയ്തു. എന്നിട്ട് കാറ്റ് എല്ലാം വന്ന് ഒത്തിരി ആൾക്കാരുടെ വീടെല്ലാം തകർന്നു പോയി. കുട്ടികളുടെ ടോയ്‌സ് എല്ലാം ഒഴുക്കി പ്പോയി എന്നൊക്കെ. ഹൌ സാഡ്, അല്ലെ മോനെ.
“അപ്പോൾ അവിടെ അവർക്ക് ടോയ്‌സ് ഒന്നും ഇല്ല അല്ലെ”.
അവൻ കളിക്കിടയിലും അത് ശ്രദ്ധിച്ചു.
അതെ മോനെ, എന്ന് പറഞ്ഞിട്ട് അവൾ ജനലിൽ കൂടി പുറത്തേയ്ക്കക്ക് നോക്കിയിട്ട് പറഞ്ഞു.
ങ് ഹാ, അതാ നോക്കു സ്നോ വീഴാൻ തുടങ്ങിയല്ലോ. അന്തരീക്ഷത്തിൽ നിന്നും വെള്ള നൂൽ കഷണങ്ങൾ പോലെ പൊഴിഞ്ഞ അവ പുറത്ത് പാറ്റിയോയിലും ഫെൻസിംഗിലും മരക്കൊമ്പുകളിലും പുൽ നാമ്പുകളിലും പറ്റി പിടിക്കാൻ തുടങ്ങി.
വൃഷങ്ങളിൽ വന്നിരിക്കാറുള്ള പക്ഷികൾ എല്ലാം മഞ്ഞിനെപ്പേടിച്ചു വിറച്ചു് എവിടെയോ ഒളിച്ചിരിക്കുകയാണ്. വസന്തകാലത്തിൽ കൂടുണ്ടാക്കിയും കലപില വച്ചും, കുഞ്ഞുങ്ങളെ വിരിയിച്ചും കഴിഞ്ഞ അവർക്കിത് അർദ്ധ പട്ടിണിയുടെ കാലം.
ഡെയ്സി ടി. വി. ഓഫ് ചെയ്തു എഴുന്നേറ്റപ്പോൾ “മോൻ അവിടിരുന്നു കളിച്ചോ, മമ്മി ഈസ് ഗോയിങ് ടൂ കിച്ചൺ ടു സം കുക്കിംഗ് ” എന്ന് ഡെന്നിസ് നോടായി പറഞ്ഞിട്ട് പോയി.
പുറത്ത് മഞ്ഞു വീഴ്ച കൂടി കൊണ്ടിരുന്നു. ഡ്രാവിംഗ് റൂം ന്റെ ഗ്ലാസ് ഡോറിൽ കാറ്റ് തെറുപ്പീച്ച മഞ്ഞിൻ കണികകൾ ഗ്ലാസിനെ തഴുകി താഴോട്ട് വീണു കൊണ്ടിരിക്കുന്നു.
കളികൾ ക്ക് ഇടയിൽ ഡെന്നിസ് മോൻ ഡോർന്റെ ഗ്ലാസ് ൽ കൂടി പുറത്തു പെയ്യുന്ന മഞ്ഞു കണ്ടു. അതിന്റെ മനോഹാരിത യിൽ മയങ്ങി അവൻ എഴുന്നേറ്റു ഗ്ലാസ് ന്റെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി ക്കൊണ്ട് നിന്നു. കുറച്ച് നേരം മഞ്ഞിൽ ഇറങ്ങി കളിക്കാൻ അവനൊരു മോഹം. പറ്റിയോ ഡോർ സ്ലൈഡ് ചെയ്ത് അവൻ മഞ്ഞു വെള്ള വിരിച്ച പാറ്റിയോ യിൽ ഒന്ന് ഓടി. ഓട്ടത്തിൽ വിരിച്ചു പിടിച്ച കൈകളിൽ മഞ്ഞു വന്നു പതിക്കുമ്പോൾ അവൻ ഉറക്കെ ചിരിച്ചു.
തിരിച്ച് അവൻ വീടിന്റെ ഡോർ നെ ലക്ഷ്യമാക്കി ഓടിയപ്പോൾ സ്നോ യിൽ അവന്റെ കാൽ വഴുതി അവൻ വീണു. വീഴ്ച യിൽ അവൻ വേദന യോടെ ഉറക്കെ കരഞ്ഞു. നിലവിളി കേട്ട് അടുക്കളയിൽ നിന്നും ഓടിവന്ന ഡെയ്സി കാണുന്നത് സ്നോ യിൽ വീണു കിടക്കുന്ന മകനെയാണ്.
നീയെന്തു പണിയാണ് ചെയ്തത് എന്ന് പറഞ്ഞു അവൾ അവനെ എടുത്തു കൊണ്ട് ട്രൗവിംഗ് റൂമിൽ വന്നു. അവൻ ഇടതു കൈയ്യുടെ മുട്ടിൽ വലുത് കൈ ചേർത്ത് പിടിച്ചു കൊണ്ട് നിർത്താതെ കരഞ്ഞു.സംശയം തോന്നിയ ഡെയ്സി യുടെ പരിശോധന യിൽ ഇടത് കയ്യിൽ ഒ ടിവ് ഉള്ളതായി തോന്നി .
അവൾ ഉടനെ ആംബുലൻസ് വിളിച്ചു. ജോൺസൻ നെ വിളിച്ചു കാര്യം പറഞ്ഞു ഹോസ്പിറ്റലിൽ പോവുക യാണെന്നും അറിയിച്ചു.
മോനെ നീ എന്തിനാണ് മമ്മി യോട് പറയാതെ മുറ്റത്ത് ഇറങ്ങിയത് എന്ന് ചോദിച്ചപ്പോൾ സോറി മമ്മി, എന്ന് പറഞ്ഞു അവൻ കരഞ്ഞു കൊണ്ടിരുന്നു.
നിമിഷ നേരം കൊണ്ട് വന്ന ആംബുലൻസ് ൽ കയറി അവർ ഹോസ്പിറ്റലിൽ എത്തി. ഇടത് കയ്യുടെ മുട്ടിനു താഴെ നീര് വച്ചിട്ടുണ്ട്. ഡോക്ടർ പരിശോദിച്ചു എക്സ് റായ് എടുപ്പിച്ചു. കയ്യുടെ എല്ലിനു പൊട്ടൽ ഉണ്ട്.
ഇപ്പോൾ ഡെന്നിസ് മമ്മി യുടെ മടിയിൽ ഇരിക്കുക യാണ്. കരഞ്ഞു വീർത്ത കണ്ണുകളും കുറ്റബോധം സ്പുരിക്കുന്ന മുഖവും ആയിട്ട്.
വേദന കുറയാൻ മരുന്ന് കൊടുത്തിട്ടു സ്റ്റാഫ് അവന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു. അപ്പോഴേക്കും ജോൺസനും അവിടെ എത്തി. ഡാഡി യെ കണ്ട ഉടനെ അവൻ കരഞ്ഞു കൊണ്ട് സോറി ഡാഡി എന്ന് പറഞ്ഞു. ഒടിഞ്ഞ കയ്യുടെ വേദന യുടെ കൂടെ അനുവാദം ഇല്ലാതെ സ്നോ യിൽ ഇറങ്ങിയതിന്റെ പച്ഛ ത്താപവും കൂടിയതാണ് ആ കരച്ചിൽ.
സാരമില്ല ഡോണ്ട് വറി. അയാൾ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. മഞ്ഞു പെയ്യുമ്പോൾ അതിന്റെ പുറത്ത് ഓടിയാൽ വീഴും. ഡോണ്ട് ടു ദാറ്റ് എഗൈൻ ഒക്കെ. തെറ്റ് മനസ്സിലായ ഡെന്നിസ് മൗനം പാലിച്ചു.
വൈകുന്നേരം ആയി അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ.
തിരിച്ചു വീട്ടിൽ പോകുന്നവഴി ജോൺസൻ പറഞ്ഞു “മോനെ ഇന്ന് സാന്റാക്ലോസ് വരും എന്ന് പറഞ്ഞിട്ടുണ്ട്. മോൻ ഓർക്കുന്നില്ലേ സാന്റാ യെ.”
മറുപടിയായി ഡെനിസ് അവന്റെ വാടിയ മുഖം ആട്ടി കാണിച്ചു. മലയാളി അസോസിയേഷൻ ന്റെ ജോമോൻ അങ്കിളിന്റെയും തോമസ് അങ്കിളിന്റെയും മാത്യു അങ്കിളിന്റെയും കൂടെ സാന്റാക്ലോസ് മോന് സമ്മാനവും ആയി വരും.
കൂടുതൽ അപകടം ഒന്നും പറ്റിയില്ലല്ലോ എന്ന് എന്ന് ആ മാതാ പിതാക്കൾ ആശ്വസിച്ചു. വീട്ടിൽ എത്തിയ ഉടനെ ഡെയ്സി മകന് ചൂട് പാലും റസ്കും കൊടുത്തു. അവരും ചായയും പലഹാരവും കഴിച്ചു. ഡെന്നിസ് മോന്റെ പ്ലാസ്റ്റർ ഇട്ട ഇടത് കൈ സ്ലിങ് ഇട്ടിരിക്കുക യാണ്. അവൻ ഡാഡിയുടെയും മമ്മി യുടെയും അടുത്ത് സിറ്റിംഗ് റൂമിൽ സോഫയിൽ വിശ്രമിക്കുമ്പോൾ കാളിങ് ബെൽ ശബ്ദിച്ചു.
അത് അവർ ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ജോൺസൻ പോയി വാതിൽ തുറന്നു.
കയറി വന്ന സംഘത്തിന്റെ കൂട്ടത്തിൽ തൂവെള്ള ബോർഡർ ഉള്ള ചുവന്ന ഉടുപ്പും തൊപ്പിയും ധരിച്ച വെള്ള താടിക്കാരൻ സാന്റ യും ഉണ്ട്. മുട്ടോളം വരുന്ന കറുത്ത ബൂട്ട് ധരിച്ച ആ കണ്ണാടിക്കാരൻ സാന്ത യുടെ കവിളുകൾ ഗ്യാല ആപ്പിൾ പോലെ തുടുത്തിരുന്നു. അയാളുടെ സഞ്ചിയിൽ നിറയെ സമ്മാനങ്ങൾ !
ഉണ്ണിയേശുവിന്റെ ജനനം ആഘോഷിക്കുന്ന ക്രിസ്മസ് കാലത്തെ ഈ വിരുന്നുകാരൻ , കുട്ടികളുടെ ഇഷ്ട്ട തോഴൻ ആണല്ലോ.
അവർ എല്ലാവരും കൂടി ആലപിച്ച കരോൾ പാട്ടിന് അനുസരിച്ചു സാന്റാക്ലോസ് നൃത്തം വച്ചു. അതിനു ശേഷം എല്ലാവർക്കും മെറി ക്രിസ്മസ് ആശംസിച്ചു.
മോനെ കൈക്ക് എന്തു പറ്റി എന്ന് അന്വേഷിച്ച ശേഷം സാന്റാ തന്റെ സഞ്ചിയിൽ നിന്നും ഡെന്നിസ് മോന് ഒരു നല്ല ക്രിസ്മസ് ഗിഫ്റ്റ് കൊടുത്തു, വെളുത്ത ഗ്ലൗസ് ഇട്ട കൈകൊണ്ട്സ്നേഹത്തോടെ സാന്താ അവന്റെ കവിളിൽ തലോടി.
അതിന് ശേഷം അവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ,ഈ വർഷത്തെ കരോൾ കളക്ഷൻ കേരളത്തിൽ ഫ്ളഡ് മൂലം കഷ്ട്ട പെടുന്നവർക്ക് കൊടുക്കാനാണ് ഉദേശിക്കുന്നത് എന്ന് ജോൺസനോട് പറഞ്ഞു.
ഇത് കേട്ടപ്പോൾ ഗിഫ്റ്റ് കൈയിൽ പിടിച്ചു കൊണ്ടിരുന്ന കുഞ്ഞു ഡെന്നിസ് സാന്റാ ക്ലോസ് നെ അരുകിലോട്ട് കൈകാട്ടി വിളിച്ചു.
എന്നിട്ട് അവൻ സാന്റായോട് പറഞ്ഞു.
“സാന്റാ അങ്കിൾ എനിക്ക് തന്ന ഈ ക്രിസ്മസ് സമ്മാനം . കൂടികൊണ്ടുപോയി കേരളാ യിൽ ചിൽ ഡ്രന് കൊടുക്കണം, ദേ ഹാവ് നോ ടോയ്‌സ്, എല്ലാം പോയില്ലേ. ”
ഈ കുട്ടിയുടെ വാക്കുകൾ കേട്ടിട്ട് സാന്ത ക്ലോസിനിന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു.
അവർ സ്വരുക്കൂട്ടാൻ പോകുന്ന ഏത് തുക യെക്കാളും മേലെ യായില്ലേ ആ ചെറിയ കുഞ്ഞിന്റെ വലിയ സന്മനസ്സ്..
എം . ഡൊമനിക്
ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
ജോൺ കുറിഞ്ഞിരപ്പള്ളി
സംഭവബഹുലമായ ഒരു ദിവസത്തിൻ്റെ ഭയപ്പെടുത്തുന്നതും സങ്കടകരവും ആയ അവസാനത്തിലേക്ക് നായരും സംഘവും നടന്നടുത്തു.
അവരുടെ തിരിച്ചുള്ള യാത്രയിൽ എല്ലാവരും നിശ്ശബ്ദരായിരുന്നു.പരസ്പരം മുഖത്തോടു മുഖം നോക്കി എല്ലാം ഉള്ളിൽ ഒതുക്കി അങ്ങിനെ ഇരുന്നു. കുതിരവണ്ടിയുടെ കുലുക്കത്തിന് അനുസരിച്ചു അവരുടെ എല്ലാവരുടേയും തലകളും ഒരു പാവയുടെ ചലനം പോലെ ചലിച്ചുകൊണ്ടിരുന്നു.യാത്രയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന രണ്ടുപേർ ഇപ്പോൾ ഇല്ല.ഇനി ഒരിക്കലും തിരിച്ചു വരൻ കഴിയാത്ത ലോകത്തേക്ക് അവർ യാത്ര പോയി എന്നത് അവരുടെ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി.
ഇപ്പോൾ കുതിരകളുടെ കുളമ്പടി ശബ്ദം മാത്രം മുഴങ്ങി കേൾക്കാം . അവരുടെ കുതിരവണ്ടികളെ അനുഗമിക്കുന്ന ഇരുട്ടിലേക്ക് നോക്കി എല്ലാവരും ചിന്തകളിൽ മുഴുകി.
മാക്കൂട്ടത്തിൽ എത്തിയപ്പോൾ നായർ പറഞ്ഞു,”പോലീസിൽ റിപ്പോർട്ട് ചെയ്യണം.ഇരിട്ടിയിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് ഉണ്ട്. അവിടെ വിവരം അറിയിക്കാം.”
ഔട്ട് പോസ്റ്റിൽ ചെല്ലുമ്പോൾ അവിടെ ആരുമില്ല,അടഞ്ഞു കിടക്കുന്നു.
ഇനിയുള്ള മാർഗം തലശ്ശേരിയിൽ ചെല്ലുമ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കുക എന്നതാണ്.
തലശ്ശേരിയിൽ എത്തിയപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു.നേരെ പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ എല്ലാവരും ഇതെന്തു ശല്യം ,ഈ രാത്രിയിൽ എന്ന ഭാവത്തിൽ അവരെ തുറിച്ചു നോക്കി.
നായർ സംഭവിച്ചതെല്ലാം വിശദമായി വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ് സ്റ്റേഷൻ ഓഫീസർ ചോദിച്ചു,
“നിങ്ങൾ പറയുന്നതെല്ലാം സത്യമാണന്നുള്ളതിന് എന്താണ് തെളിവ്.? നിങ്ങൾ ബ്രൈറ്റിനെ അപായപ്പെടുത്തിയിട്ട് പറയുന്നതും ആകാമല്ലോ?”
ഇത്തരം ഒരു സാഹചര്യത്തിൽ പോലീസ് ഓഫിസർ ഇങ്ങനെ പ്രതികരിക്കുന്നത് കേട്ട് ശങ്കരൻനായർ ചോദിച്ചു, “എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?”
“നിങ്ങൾ പറയുന്നത് എനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ല.സ്വാഭാവികമായും ചില സംശയങ്ങളുണ്ട്.കാര്യങ്ങൾ വ്യക്തമല്ലങ്കിൽ ചിലപ്പോൾ നിങ്ങളെ എനിക്ക് അറസ്റ് ചെയ്യേണ്ടിയും വന്നേക്കാം.സത്യം പറയൂ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”.
നായർ അരിശവും സങ്കടവും അടക്കി പറഞ്ഞു.
“ഞാൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നില്ല.എന്നെ വിശ്വസിക്കാത്ത നിങ്ങൾ, ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്യും എന്ന് പറയുന്നു. നല്ല തമാശ തന്നെ. ശരി അറസ്റ്റ് ചെയ്തോളു”.
ഇൻസ്പെക്റ്റർ ഇളിഭ്യനായി.സ്റ്റേഷൻ ഓഫിസർ മനസ്സിൽ പറഞ്ഞു.
പറയുന്നത് മണ്ടത്തരം ആണ്. മരിച്ചു പോയ ഒരാൾക്കു വേണ്ടി ഇനി സൈഡ് പിടിക്കുന്നത് വിഡ്ഢിത്തമാണ്.
” മിസ്റ്റർ നായർ,നിങ്ങൾ എന്തെങ്കിലും ചെയ്തു എന്നല്ല ഞാൻ പറയുന്നത്.”
നായർ പറഞ്ഞു,”ചിലപ്പോൾ ഉടൻ ഇടപെട്ടാൽ അവരെ രക്ഷിക്കാൻ കഴിഞ്ഞേക്കും.അവർ മരിച്ചിട്ടു ഉണ്ടാകണമെന്നില്ല. എന്താണെന്നാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തുകൊള്ളൂ.നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം.”
ഓഫീസർ ചുറ്റും ഒന്ന് കണ്ണോടിച്ചു. ശങ്കരൻ നായരുടെ കൂടെ വന്ന ഒരു ജനക്കൂട്ടം സ്റ്റേഷനു പുറത്തു കാത്തു നിൽക്കുന്നു.
ഒന്നും അന്വേഷിക്കാതെ വെറുതെ ഒരാളെ എങ്ങിനെ അറസ്റ്റു ചെയ്യും?തന്റെ വിരട്ടൽ ചെലവാകില്ല എന്ന് മനസ്സിലാക്കി ഓഫിസർ പറഞ്ഞു.
“ഞാൻ നിയമസാധ്യത പറഞ്ഞതാണ് മിസ്റ്റർ നായർ”.
ഓഫിസർ ഉരുണ്ടു കളിക്കുന്നത് നായർക്ക് മനസ്സിലായി.നായർ ഒന്നും മിണ്ടാതെ വെറുതെ നിന്നു
അത് എന്ത് നിയമമാണ്?
“നോക്കൂ മിസ്റ്റർ നായർ,ജെയിംസ് ബ്രൈറ്റിനെപോലെ ഉയർന്ന ജോലിയിൽ ഇരിക്കുന്ന ഒരാൾ വെറുതെ ഒരു ആദിവാസി ചെറുപ്പക്കരനെ വെടിവച്ചു കൊന്നു എന്ന് പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും?അയാൾക്കെന്താ ഭ്രാന്ത് ഉണ്ടോ?ഇത് പോലെ ഒരു കേസ് ആദ്യമാണ്.”
നായർ അയാൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നിന്നു.
ഓഫിസർ തുടർന്നു.
“തന്നെയുമല്ല അത് മൈസൂർ റെസിഡൻറിൻ്റെ കീഴിലുള്ള സ്ഥലവുമാണ്.എന്തെങ്കിലും ചെയ്യുന്നതിന് എനിക്ക് പരിമിധികളുണ്ട്. അവരെ രക്ഷപെടുത്തുന്നതിനായി എന്തെങ്കിലും ചെയ്യാൻ ഇവിടെ യാതൊരു സൗകര്യവുമില്ല”.
അത് സത്യമായിരുന്നു.
ഈ പുതിയ സാഹചര്യത്തിൽ എന്തുചെയ്യാൻ സാധിക്കും?
അല്പസമയത്തെ ആലോചനകൾക്ക് ശേഷം സ്റ്റേഷൻ ഓഫിസറും ശങ്കരൻ നായരുംകൂടി തലശ്ശേരി കോട്ടയിലുള്ള മിലിറ്ററി ക്യാമ്പിൽ പോയി സഹായം ആവശ്യപ്പെടാൻ തീരുമാനിച്ചു.
മൈസൂർ റെസിഡൻറിനെ വിവരം അറിയിക്കാനുള്ള ഏർപ്പാടുകളും ചെയ്തു.
തലശ്ശേരി ഫോർട്ട് ബ്രിട്ടീഷ് മിലിറ്ററിയുടെ ഒരു പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ്. പോർച്ചുഗീസ്‌കാർ നിർമ്മിച്ചതായിരുന്നു അത്.പോർച്ചുഗീസ് കാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷ് മിലിറ്ററി കോട്ട പിടിച്ചെടുത്ത് വിപുലമാക്കി.
മലബാർ ഭാഗത്തെ ഒരു പ്രധാന മിലിറ്ററി ക്യാമ്പ് ആയി തലശ്ശേരി ഫോർട്ട് ഇപ്പോൾ ഉപയോഗിച്ച് വരികയാണ്.
തലശ്ശേരി ഫോർട്ടിൽ നിന്നും കണ്ണൂർ ഉള്ള സെൻറ് ആഞ്ചലോസ് കോട്ടയിലേക്ക് കടലിന് അടിയിൽക്കൂടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്ന് കേട്ടുകേൾവിയും അക്കാലത്തു് ഉണ്ടായിരുന്നു.എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ക്യാംപ് ആണ് തലശ്ശേരി ഫോർട്ട്..
ബ്രിട്ടീഷ്കാരുടെ മിലിറ്ററി ക്യാംപ് ആണെങ്കിലും, അവിടെയുള്ള പട്ടാളക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെ ആയിരുന്നു.
അവർ എല്ലാ സഹായവും വാഗ്‌ദാനം ചെയ്തു.
പത്തു പട്ടാളക്കാർ,ഏതാനും പോലീസ്‌കാർ,ബ്രൈറ്റിൻ്റെ തൊഴിലാളികൾ എല്ലാം അടങ്ങുന്ന ഒരു സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെടാൻ കാലത്തു് തയ്യാറായി വന്നു.
കൊല്ലിയിൽ ഇറങ്ങാനുള്ള വടം,ചെയിൻ ബ്ലോക്‌സ് ,കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ക്രയിൻ , എമെർജൻസിയിൽ ഉപയോഗിക്കാനുള്ള ആയുധങ്ങൾ, ജീവ രക്ഷ ഉപകരണങ്ങൾ, സേഫ്റ്റി ലാംപ്‌സ് തുടങ്ങി എല്ലാം കരുതിയായിരുന്നു അവരുടെ യാത്ര.
ബ്രിട്ടീഷ് മിലിറ്ററിയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇത് നിസ്സാരമായ കാര്യമാണ്.
ശങ്കരൻ നായരും നാരായണൻ മേസ്ത്രിയും തികച്ചും ക്ഷീണിച്ചു് അവശരായി കഴിഞ്ഞിരുന്നു.രണ്ടു ദിവസമായി ഊണും ഉറക്കവുമില്ലാതെ അലയുകയാണ്.
എങ്കിലും അവർക്ക് അവരോടൊപ്പം പോകാതിരിക്കാൻ കഴിയില്ല.
പ്രക്ഷുബ്ധമായ മനസ്സും അതുകൊണ്ട് ഉണ്ടാകുന്ന തലവേദനയും നായരെ വല്ലാതെ അലട്ടി.എന്തിനും സഹായിക്കാനായി നാരായണൻ മേസ്ത്രി ഉള്ളത് ഭാഗ്യമായി.
ഇപ്പോഴത്തെ സാഹചര്യത്തിൽ മേമനോ ജെയിംസ് ബ്രൈറ്റോ ജീവിച്ചിരിക്കാൻ സാധ്യത കുറവാണ് എന്ന് എല്ലാവർക്കും അറിയാം.എന്നാലും അന്വേഷിക്കാതിരിക്കൻ പറ്റില്ല.
ബൂ വിനെക്കുറിച്ചു് ആരും ഓർമിച്ചതേയില്ല.
തികച്ചും അജ്ഞാതമായ ഒരു കൊടും വനത്തിലെ അഗാധമായ ഗർത്തത്തിൽ വീണുപോയ അവരെ കണ്ടെടുക്കുക എന്നത് പോലീസിനെ സംബ്ബന്ധിച്ചു് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ ബ്രിട്ടീഷ് മിലിറ്ററി സഹായിക്കാം എന്ന് ഏറ്റതോടുകൂടി പോലീസ്‌കാരെപ്പോലെ തന്നെ നായർക്കും നാരായണൻ മേസ്ത്രിക്കും ആശ്വാസമായി.
സംഭവം നടന്ന പ്രദേശത്തിൻ്റെ ഭൂപ്രകൃതി നോക്കിയിട്ട് റെസ്‌ക്യു ടീം പറഞ്ഞു
“ഇത് ഒരു പരീക്ഷണം മാത്രമാണ്.മിക്കവാറും ഏതെങ്കിലും മൃഗങ്ങളോ വന്യജീവികളോ അവരെ ജീവനോടെ തന്നെ തിന്നിട്ടുണ്ടാകാം.”
അത്തരം ചിന്തകൾ ശങ്കരൻ നായരെ വല്ലാതെ ഭയപ്പെടുത്തി.
ഈ കൊല്ലിയ്ക്ക് എത്ര ആഴമുണ്ട് എന്ന് അറിയില്ല.മറ്റു ഏതെങ്കിലും വഴിയിലൂടെ അവിടെ എത്താൻ കഴിയുമോ എന്ന് അന്വേഷിക്കാൻ പോയാൽ അതിന് കൂടുതൽ സമയമെടുക്കും.അതുകൊണ്ട് അറിയാവുന്ന സ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ആരംഭിക്കാമെന്നു തീരുമാനിച്ചു.
മിക്കവാറും ഇത്തരം സ്ഥലങ്ങളിൽ താഴ്‌വരയിൽ ചെറിയ അരുവികൾ കാണും.ചിലപ്പോൾ വെള്ളം മഴപെയ്ത് കെട്ടി നിൽക്കുന്നുണ്ടാകും.
കുടകിൽ മൺസൂൺ ആരംഭിച്ചിരുന്നു.
തലേ ദിവസം രാത്രിയിൽ മഴ പെയ്തിരുന്നതുകൊണ്ട് അവരുടെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതായി തീരാനുള്ള സാദ്ധ്യതയും ഉണ്ട്.
മഴയിൽ കുതിർന്ന് കിടക്കുന്ന കരിയിലകളിലൂടെ നടക്കുമ്പോൾ നല്ല ശ്രദ്ധ വേണം.
പട്ടാളക്കാർ അടുത്തടുത്തുള്ള മൂന്നു മരങ്ങളിലായി നീളമുള്ള വടം കെട്ടി താഴേക്ക് തൂക്കിയിട്ടു.ഓരോ വടത്തിലും മൂന്നുപേർ വീതം താഴേക്ക് ഇറങ്ങാൻ തയ്യാറായി നിന്നു.
ബോഡി കണ്ടുകിട്ടിയാൽ കയറ്റികൊണ്ടുവരാൻ ഇരുമ്പുകൊണ്ടുള്ള കാസ്‌കറ്റ് സ്വയ രക്ഷയ്ക്കുള്ള ആയുധങ്ങൾ എല്ലാം അവർ കരുതിയിരുന്നു.
അടിയന്തരഘട്ടങ്ങളിൽ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ അതിന് തയ്യാറായി റെസ്ക്യു ടീം റെഡി ആയി ചുറ്റും കാവൽ നിന്നു.അങ്ങ് താഴ് വാരത്തു അവരെ കാത്തിരിക്കുന്നത് എന്താണന്നു അറിയില്ല.
ഏറ്റവും വലിയ പ്രശ്നം താഴെ ഇറങ്ങുന്നവർക്ക് പുറത്തു നിൽക്കുന്നവരുമായി ബന്ധപ്പെടുവാൻ കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ല എന്നതാണ്.
കുടകിലെ വനങ്ങളിൽ വിഷ പാമ്പുകളും പെരുമ്പാമ്പുകളും മറ്റു വനങ്ങളെ അപേക്ഷിച്ചു കൂടുതലാണ്.അവയുടെ ഉപദ്രവം ഏതുസമയത്തും പ്രതീക്ഷിക്കണം.
ഒരു മഴക്കുള്ള ഒരുക്കം കണ്ട്, ടീം ലീഡർ പറഞ്ഞു”അല്പം കൂടി കാത്തിരുന്നിട്ടു ഇറങ്ങാം.നല്ല ഒരു മഴയ്ക്ക് സാധ്യത കാണുന്നുണ്ട്”.
തന്നെയുമല്ല സമയം നാലുമണിയോടടുത്തിരുന്നു.ഇരുട്ടാകുന്നതിനുമുമ്പ് ജോലി തീർക്കണം.
വനത്തിനുള്ളിൽ നിന്നും ആരോ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.
അടിക്കാടുകൾ തെളിഞ്ഞു നിൽക്കുന്ന വനത്തിനുള്ളിൽ ഒരു സ്ത്രീ രൂപം പ്രത്യക്ഷപ്പെട്ടു.
അത് മിന്നി ,മേമന്റെ പെണ്ണ് ആയിരുന്നു.
നായരുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.
ഈശ്വര, ഇനി എന്താണോ സംഭവിക്കുക?അവൾ അറിഞ്ഞിട്ടുണ്ടാകുമോ?
ചിലപ്പോൾ അവനെ കാണാത്തതുകൊണ്ട് അന്വേഷിച്ചു വരുന്നതായിരിക്കും.
എന്താണെങ്കിലും അവളോട് എന്ത് പറയും?
മിന്നി നായരെ തിരിച്ചറിഞ്ഞു.അല്പം സങ്കോചത്തോടെ ആണെങ്കിലും നായരുടെ അടുത്ത് വന്നു,”മേമൻ?”
നായരുടെ മുഖത്തേക്കും മറ്റുള്ളവരുടെ മുഖത്തേക്കും മാറി മാറി നോക്കി.മിന്നിക്ക് കഷ്ട്ടിച്ചു ഇരുപതു വയസ്സുകാണും.ആരോഗ്യമുള്ള ശരീരം,ഒരു തുണി വാരി ചുറ്റിയിട്ടുണ്ട്.
അവൾക്ക് എന്തെല്ലാമോ മനസ്സിലായിട്ടുണ്ട് എന്ന് തോന്നുന്നു.നായർ പറഞ്ഞു,”മേമൻ…….താഴേക്ക് വീണു ….”
,താഴെ കൊല്ലിയിലേക്കു വിരൽ ചൂണ്ടി.
അവൾ കരഞ്ഞു തുടങ്ങി.
അത് കണ്ടിട്ടാകണം കുടക് മലകളെ കണ്ണീരണിയിക്കാൻ മഴയും പാഞ്ഞെത്തി. കുടകിൽ മൺസൂൺ കാലാവസ്ഥയിൽ എപ്പോഴാണ് മഴ പെയ്യുക എന്ന് പറയാൻ വിഷമമാണ്.നിമിഷനേരം കൊണ്ട് അവിടെ മഴവെള്ളം ഒഴുകിയെത്തി.കൊല്ലിയിലേക്ക് രക്ഷാപ്രവർത്തകർ ഇറങ്ങാതിരുന്നത് ഭാഗ്യമായി.മഴ സൃഷ്ടിച്ച പ്രളയത്തിൽ കരിയിലകൾ താഴേക്ക് ഒഴുകി.
സമയം ഇരുട്ടുവാൻ അധികമില്ല.
പട്ടാളക്കാർ ഒരു ടാർപ്പായ വലിച്ചുകെട്ടി മഴയിൽ നിന്നും രക്ഷ നേടാൻ.നായർ മഴ നനഞ്ഞു നിൽക്കുന്ന മിന്നിയോട് അവരുടെ അടുത്തു വന്നു നിൽക്കുവാൻ വിളിച്ചു.
നായർ അറിയാവുന്ന രീതിയിൽ ആംഗ്യമായും ഭാഷയിലും മേമൻ മരിച്ചിട്ടുണ്ടാകുമെന്നും ആ കുഴിയിലേക്ക് വീണു പോയി എന്നും വിശദീകരിച്ചു കൊടുത്തു
അവൾ മഴയിലേക്ക് ഇറങ്ങി,മേമൻ വീണുപോയ കൊല്ലിയുടെ നേർക്ക്.
നായർ പുറകെ ചെന്നു.
മിന്നി ഒന്നും നോക്കാതെ കൊല്ലിയിലേക്കു ചാടി.
(തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
ശോശാമ്മ ജേക്കബ്
കേരളത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നമ്പൂതിരി സമുദായമാകെ ഉണർന്നെഴുന്നേൽക്കുന്ന കാലഘട്ടത്തിലാണ് അക്കിത്തത്തിന്റെ ആദ്യകാല കവിതകൾ എഴുതപ്പെടുന്നത്. നമ്പൂതിരിയുടെ പ്രഭുത്വം ചോദ്യം ചെയ്യപ്പെടുകയും ആചാരങ്ങളുടെ പിടിയിൽ നിന്ന് വഴുതി മാറി ഉയർത്തെഴുന്നേൽക്കാൻ അവർ യത്നിച്ച കാലം. ഇതിനോടെല്ലാം പ്രതികരിച്ച് മാറ്റത്തെ സ്വീകരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു.
നമ്പൂതിരിസമുദായത്തിന്റെ ഇടുങ്ങിയ ഘടനയിൽ പ്രണയത്തിന് കാര്യമായ പ്രാധാന്യം ലഭിച്ചിരുന്നില്ല. കുടുംബത്തിലെ മൂത്തയാൾ മാത്രം വേളികഴിക്കുകയും മറ്റുള്ളവർ യഥേഷ്ടം സംബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന അക്കാലത്തെ യഥാർത്ഥ പ്രണയം അർത്ഥവത്തുള്ളതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മധുവിധുവിലെ കവിതകൾ ഇത്തരം സത്യങ്ങൾ വെളിപ്പെടുത്തിയത്. യാഥാസ്ഥിതിക നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം ഈ കവിതകളിലൂടെ ചെയ്തിരുന്നത്.
സമത്വസുന്ദരമായ നല്ല ഉഷസ്സിനെക്കുറിച്ചുള്ള സ്വപ്നത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട വിപ്ലവപ്രസ്ഥാനം ഹിംസയുടെയും ആത്മവഞ്ചനയുടെയും സ്ഥാപനമായിത്തീരുന്നത് കണ്ട കവി നിഷ്കളങ്ക സ്നേഹത്തിന്റെ ഭൂമിയിലേക്ക് മടങ്ങാൻ ആഹ്വാനംചെയ്യുന്ന “ഇരുപതാംനൂറ്റാണ്ടിലെ രഹസ്യം” രചിച്ചു.
നിത്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങൾ വൃത്തബദ്ധമായ ഭാഷയിൽ പറഞ്ഞു പോകുന്നു കവി. ഒരു ഖണ്ഡകാവ്യം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യത്തോളം വലിപ്പമുള്ള അദ്ദേഹത്തിന്റെ കാവ്യമാണ് ‘ ബലിദർശനം’. സമകാലജീവിതത്തിലെ ജീർണതകളെ വാചാലമായി ചർച്ച ചെയ്യപ്പെടുകയാണ് ഈ കാവ്യത്തിൽ.
മണിയറ, മധുവിധു, മധുവിധുവിനു മുമ്പ്, ഇടിഞ്ഞു പൊളിഞ്ഞ ലോകം, കരതാലമലകം തുടങ്ങിയവയാണ് അക്കിത്തത്തിന്റെ പ്രധാന കൃതികൾ.
ശോശാമ്മ ജേക്കബ്
തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം.
ഇപ്പോൾ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ മലയാളസാഹിത്യത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ഡിയർ അമ്മച്ചി, ആമി എന്നീ ഹ്രസ്വചിത്രങ്ങളുടെ തിരക്കഥാകൃത്ത്. ‘ ഡിയർ അമ്മച്ചി ‘ എന്ന ഹ്രസ്വചിത്രത്തിന്
നാഷണൽ ഹെൽത്ത് മിഷൻ അവാർഡ് ലഭിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ചെറുകഥാ മത്സരത്തിൽ ‘എ ‘ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൺടെന്റ് റൈറ്റർ, വിവർത്തക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു വരുന്നു.
മുത്തുമണിക്കിലുക്കം
എല്ലാവരും കൊട്ടാരം കോശിയെ നിർന്നിമേഷം നോക്കി. വക്കീലിന്റെ വാക്കുകൾ എന്തെന്നില്ലാത്ത ഉൗർജ്ജമാണ് നൽകിയത്. എഴുന്നേറ്റ് നിന്ന് നിറഞ്ഞുതുളുമ്പുന്ന കണ്ണുകളോടെ ലക്ഷ്മിയും മുരളിയും കൈകൾ കൂപ്പി. മനസിന് എന്തെന്നില്ലാത്ത നിർവൃതി തോന്നി.
കൃഷിയിൽ മാത്രം ശ്രദ്ധിക്കുന്ന കൊട്ടാരം കോശി കേസുകൾ വാദിക്കുന്നത് അപൂർവ്വമാണ്. കൂടുതൽ കേസുകൾ എടുക്കാത്തതും കൃഷിയോടുള്ള താല്പര്യം കൊണ്ടാണ്. മണ്ണ് ഉഴുതുമറിക്കുന്നതുപോലെ കേസുകളും ഉഴുതുമറിക്കാൻ കരുത്തുള്ളവൻ. കക്ഷികളിൽ നിന്ന് അനാവശ്യമായി പണം വാങ്ങാൻ മനസ്സില്ലാത്തയാൾ.
ആർക്കും നല്ലതുമാത്രമേ കോശിയെപ്പറ്റി പറയാനുള്ളൂ. ഇതുപോലെ ശക്തരായ വക്കീലന്മാരും ന്യായാധിപന്മാരുമുണ്ടെങ്കിൽ ഒരു ക്രിമിനലുകളും രക്ഷപെടില്ല. മുരളി പോക്കറ്റിൽ നിന്ന് കുറച്ചു രൂപ എടുത്ത് കോശിയുടെ അടുത്ത ബഞ്ചിൽ വച്ചു.
“”ഞാൻ കാശൊന്നും ആവശ്യപ്പെട്ടില്ലല്ലോ, പണം ആവശ്യമായി വരുമ്പോൾ പറയാം. തല്കാലം ഇതെടുക്കൂ. മുരളിയെ ബന്ധപ്പെടാനുള്ള നമ്പർ കൂടി തരൂ”
മുരളിക്ക് അതിയായ സന്തോഷം തോന്നി. പണത്തോട് യാതൊരു ആർത്തിയുമില്ലാത്ത മനുഷ്യൻ. തലമുറകളായി കൊട്ടാരം കുടുംബം പാവങ്ങളുമായി അങ്ങേയറ്റം അടുപ്പമുള്ളവരാണ്. ആ അടുപ്പത്തിന് കാരണം അവരുടെ സഹായവും കാരുണ്യവുമാണ്. ഇവിടെ വരുന്നവർ മനസു നിറഞ്ഞാണ് പോകുന്നത്. ആരെയും വേദനയോടെ മടക്കി വിടാറില്ല. സ്നേഹവും ത്യാഗവും എന്തെന്ന് ഇവരിൽ നിന്ന് ആർക്കും പഠിക്കാം.
അദ്ദേഹം ആവശ്യപ്പെടാതെ പണം കൊടുക്കേണ്ടതില്ലായിരുന്നു. വരാൻ പോകുന്ന ചിലവുകളും മറ്റും പറയുമായിരിക്കും.
മേശപ്പുറത്ത് പത്രങ്ങളും മാസികകളും കിടപ്പുണ്ട്. അത് അവിടെയിരിക്കുന്നവർക്ക് വായിക്കാനുള്ളതാണ്. കുടുംബത്തിലുള്ളവരും ഇവിടെയിരുന്നാണ് വായിക്കുന്നത്. ഷാരോൺ മേശപ്പുറത്തിരുന്ന ഡയറി തുറന്ന് കൊടുത്തിട്ട് ഇതിൽ വീട്ടുപേരും മറ്റും എഴുതാൻ പേന കൊടുത്ത്.
കൊലപാതകവുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ മുരളി പറഞ്ഞു. നാട്ടിലെ പ്രമുഖ മതരാഷ്ട്രീയനേതാവ് അനുരഞ്ജനത്തിന് ശ്രമിച്ചെന്നും നല്ലൊതു തുക നഷ്ടപരിഹാരമായി ഒാഫർ ചെയ്തുവെന്നും മുരളി അറിയിച്ചു. ഇൗ കൊലപാതകത്തിൽ എം എൽ എയുടെ മകനും പങ്കുണ്ടെന്ന് മനസിലായി.
“”അവളുടെ സഹോദരി ഇപ്പോഴും കിടക്കയിൽ കണ്ണീരുമായി തളർന്നു കിടക്കയാ സാറെ ഇവൻമാർ എത്ര ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും ഞങ്ങളുടെ മകളുടെ ജീവനത് തുല്യമാകുമോ? ഞങ്ങൾ അവരുടെ ഇഷ്ടത്തിന് നീങ്ങാതെ വന്നപ്പോൾ അധികാരവും പോലീസും കൊതപാതകം അപകടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അത് മനസ്സിലാക്കിയാണ് നാട്ടുകാർ പ്രതിഷേധസമരവുമായി വന്നത്. ചാരുംമൂട്ടിൽ അതിന്റെ പ്രകടനം നടക്കുന്നു. ഞാനങ്ങോട്ട് പോകുന്നു. കുറ്റവാളിക്ക് കൊലക്കയർ കൊടുക്കണം സർ”
മുരളിയും ലക്ഷ്മിയും കൈ കൂപ്പിയിട്ട് പുറത്തേക്ക് പോയി, അപ്പനും മകളും ഇൗ കൊലപാതകവുമായി സംസാരിച്ചുകൊണ്ടിരിക്കെ ഏലിയാമ്മയുടെ മനസ് പോയത് ഒരമ്മയിലേക്കാണ്. കണ്ണീർ വാർക്കുന്ന ഒരമ്മയെ വേദനയോടെയാണ് കണ്ടത്. ഭൂമിയെ നോക്കി അമ്മയെന്നും കടലിനെ നോക്കി കടലമ്മയെന്നും വിളിക്കുന്ന മനുഷ്യർക്ക് എങ്ങിനെയാണ് സ്നേഹവും വാത്സല്യവും കൊടുത്ത് വലുതാക്കിയ മകനെ,മകളെ കൊലക്കത്തിക്ക് ഇരയാക്കുന്നത്. പണവും പരിഷ്കാരവും വന്നതോടെ ചെറുപ്പക്കാർ അപകടകാരികളാകുന്ന കാലം. ഇവർ യൗവനം കഴിഞ്ഞ് വാർദ്ധക്യത്തിൽ എത്തുമ്പോൾ ജീവിതത്തെ ഒന്ന് തിരിഞ്ഞുനോക്കിയാൽ കാട്ടിക്കൂട്ടുന്ന ക്രൂരതകളിൽ സന്തോഷിക്കാൻ കഴിയില്ല. ഇവരെപ്പോലുള്ളവർ എങ്ങിനെ വാർദ്ധക്യത്തിൽ എത്താനാണ്. അതിനു മുമ്പുതന്നെ മറ്റൊരു വന്യമൃഗത്തിന്റെ വായിലെത്തി അരങ്ങു തീരുകയേ ഉള്ളൂ. ഒരമ്മയായ തനിക്കിത് സഹിക്കാൻ കഴിയില്ല.
ഭർത്താവ് എത്രയോ നാളുകളായി കൊലപാതക കേസുകൾ ഏറ്റെടുത്തിട്ട്. അപ്പനെപ്പോലെ മകളും നല്ല വക്കീലാകാനുള്ള ശ്രമമാണെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലാക്കാം. വക്കീൽ പറഞ്ഞതാണ് ശരി. വാദം നടക്കുമ്പോൾ ഉചിതമായ തെളിവുകൾ കോടതിയെ ബോധ്യപ്പെടുത്തുക പ്രധാന കാര്യമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വക്കീലെന്ന നിലയിൽ ആദ്യമായി ചെയ്യേണ്ടത്. വിവേകവും ധൈര്യവുമുള്ള സ്ത്രീകൾ മാതാപിതാക്കൾക്കു മാത്രമല്ല സമൂഹത്തിനും മുതൽക്കൂട്ടാണ്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണണങ്ങളും ഒന്നും ഷാരോണിന് വേണ്ട. സിനിമാനടിമാരെ പോലെ അണിഞ്ഞൊരുങ്ങി നടക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ലാന്ന് മനസ്സിലായി. ഏലിയാമ്മ അഭിമാനത്തോടെ മകളെ നോക്കി.
പോക്കറ്റിലിരുന്ന ഫോണിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ട് ഇൻസ്പെക്ടർ രഘുനാഥനെ കിട്ടണമെന്ന് കോശി പറഞ്ഞു
“”ഞാൻ കൊട്ടാരം കോശിയാണ്. ഇവിടെ നടന്ന നിഷയുടെ കൊലപാതകത്തിൽ ആരെങ്കിലും കക്ഷി ചേർന്നിട്ടുണ്ടോ . അവരെയെല്ലാം ഞാൻ പ്രതി ചേർക്കും. അതിൽ പോലീസുകാർകൂടി കാണരുത്. ശരി വയ്ക്കട്ടെ.” ഇൻസ്പെക്ടറുടെ മനസ് ഒന്ന് ഇടറി.
മനഃസാന്നിധ്യം വീണ്ടെടുക്കാൻ സമയം എടുത്തു. രാഷ്ട്രീയക്കാർക്ക് കൂട്ടുനിന്നാൽ കൊട്ടാരം കോശി കോടതിമുറിയിൽ തന്നെ അളന്ന് മുറിച്ച് കീറി മുറിക്കും. കൊലപാതകിക്ക് കൂട്ടു നിന്നാൽ തലയിലെ തൊപ്പി അപ്രത്യക്ഷമാകും. എം എൽ എയും മന്ത്രിയും പറയുന്നത് അനുസരിച്ചില്ലെങ്കിൽ സ്ഥലംമാറ്റം ഉറപ്പാണ്. കുറ്റവാളികളെ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നറിയില്ലെങ്കിലും ആരെന്നറിയാം. തന്റെ ജോലി കുറ്റവാളികളെ കണ്ടെത്തുക എന്നതാണ്. ആ കുറ്റമെല്ലാം തന്റെ തലയിലാകും. ഇന്നുവരെയുണ്ടാക്കി വച്ച നന്മകളെല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതാകും. ഇതുവരെ പ്രതികളെ രക്ഷപെടുത്തണം എന്നതായിരുന്നു മുകളിൽ നിന്നുള്ള ഉത്തരവ്. അതിന് പണവും ലഭിക്കും. മനസമാധാനത്തോടെ ഇരിക്കുമ്പോഴാണ് സർവത്യാഗിയും സത്യാന്വേഷകനുമായ കൊട്ടാരം കോശി വന്നിരിക്കുന്നത്. കുറ്രവാളിയെ രക്ഷപെടുത്താൻ ഇടയുണ്ടാകരുത്.
യഥാർത്ഥ കുറ്റവാളിയെ നീതിക്ക് മുന്നിൽ കൊണ്ടുവരാനും ഇരുമ്പഴിക്കുള്ളിലാക്കാനും കരുത്തുള്ള ആളാണ് കൊട്ടാരം കൊശി. മുമ്പ് ഇയാളൊരു വക്കീൽ എന്ന് പറഞ്ഞ് കളിയാക്കി ഒന്നും സംഭവിക്കാത്ത ഭാവത്തിൽ കുറ്റവാളികൾക്ക് കൂട്ടുനിന്ന എസ്.എെ. ഇന്നും ഇരുമ്പഴിക്കുള്ളിലാണ്.
വളരെ ഗൗരവത്തിലിരുന്ന രഘുനാഥന്റെ മുഖത്തേക്ക് പോലീസുകാരി ഉൗർമ്മിള ജനാലയിലൂടെ നോക്കി. പുറത്ത് തീക്ഷ്ണമായ ചൂടാണ്. കാണാൻ അഴകുള്ള ഉൗർമ്മിളയ്ക്ക് രഘുനാഥിനെ ഇഷ്ടമല്ല. ആരോടും മാന്യമായി ഇടപെടുന്ന ഇയാളിൽ ഒരു വൃത്തികെട്ട മുഖമുള്ളത് മറ്റാർക്കുമറിയില്ല. തന്നെപ്പോലെ വനിതാപോലീസിന് മാത്രമേ അതറിയൂ. ചെറിയൊരു വീട് പുതുക്കി പണിയുന്നതിനും കുട്ടികളെ പഠിപ്പിക്കുന്നതിനും നല്ല വസ്ത്രങ്ങൾ വാങ്ങുന്നതിനും ഒക്കെ പണവും ലഭ്യമായിട്ടുണ്ട്. ഒരു കായികതാരമായിരുന്ന കാലത്ത് ജോലി ലഭിച്ചപ്പോൾ ദുരിതപൂർണ്ണമായ ജീവിതം മാറിയെന്ന് വിചാരിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്. വിവാഹത്തിന് മുമ്പുതന്നെ അടിവയറ്റിനുതാഴെ ചോരപ്പാടുകൾ കണ്ടു. വാഗ്ദാനങ്ങളും പണവും നല്കി മേലുദ്യോഗസ്ഥർ ശരീരം വിലക്കെടുത്തു.
പിന്നെ വിവാഹം കഴിഞ്ഞും കുട്ടികളായിട്ടും വെറുതെ വിടാത്ത കാപാലികന്മാർ. ജീവിക്കാനുള്ള വ്യഗ്രതയിൽ തിരുത്താനാവാത്ത തെറ്റുകൾ. ഇവനെപ്പോലുള്ളവരുടെ ഭാര്യമാർ ആർക്കെല്ലാം കിടക്ക വിരിക്കുന്നെന്ന് അവർ അറിയുന്നില്ല. പാവപ്പെട്ട സ്ത്രീകൾ പോലീസ് ജോലി ചെയ്യുന്നുവെങ്കിലും വളരെ ചുരുക്കം പേരാണ് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നത്. എല്ലാവരും ഭയത്തോടെതന്നെയാണ് സ്ഥലംമാറ്റത്തെ കാണുന്നത്. മറ്റൊന്ന് ഉയർന്ന സ്ഥാനങ്ങൾ തരാതിരിക്കാനുള്ള കുറുക്കുവഴികൾ അവർ ഒപ്പിക്കും. പോലീസ് അസോസിയേഷനിൽ പരാതിയുമായി ആരും പോവില്ല.
ഉൗർമ്മിളയ്ക്ക് എന്തോ സംഭവിച്ചതായി തോന്നി, മുഖം കണ്ടാൽ അറിയാം. പാവങ്ങളെ സ്റ്റേഷനിൽ വരുത്തി കോപാകുലനായി കണ്ണുരുട്ടി കാണിച്ച് ഇല്ലാത്ത കുറ്റങ്ങൾ അടിച്ചേല്പിച്ച് കൈക്കൂലി വാങ്ങണം. കോശിവക്കീലിനെ ഒാർത്തുള്ള ഭയാനകചിന്തകളിൽ നിന്നും മനസ്സ് തണുപ്പിക്കാനെന്നോണം ഉൗർമ്മിളയോട് അടക്കം പറഞ്ഞു.
“”എത്രനാളായി ഉൗർമ്മിളേ നമ്മൾ” അവളുടെ മുഖം വാടിയ പൂവുപോലെ ആയി.
“”ഇനിയും എന്നെ ശല്യം ചെയ്താൽ കളി കാര്യമാകും കെട്ടോ സാറെ
ഞാൻ പഴയ ഉൗർമ്മിള അല്ല. ഭർത്താവും കുട്ടിയുമുണ്ട്. ” അവൾ ദേഷ്യത്തിൽ പുറത്തേക്കു പോയി. അവളുടെ ജീവിതത്തിലേക്ക് ഇനിയും കടന്നു ചെന്നാൽ കളി കാര്യമാകുമെന്ന് പറഞ്ഞതിൽ അർത്ഥങ്ങൾ ധാരാളമുണ്ട്. സ്റ്റേഷന്റെ മുന്നിൽ കാർ ഒതുക്കിയിട്ട് കൊട്ടാരം കോശി അകത്തേക്കു വന്നു.