ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടമാണ് വരാന്‍ പോകുന്നതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങള്‍ക്ക് സമാനമായി കുടിയേറ്റക്കാരുടെ ഒഴുക്ക് തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 60 മില്യണിലധികമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 56.4 മില്യണാണ് ഇംഗ്ലണ്ടിലെ ജനസംഖ്യ ഇത് 2029ല്‍ 60 മില്യണ്‍ കടക്കും. സൗത്ത് ഈസ്റ്റ്, ലണ്ടനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രദേശങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്നത്. പോപുലേഷന്‍ ഡെന്‍സിറ്റി വര്‍ധിക്കുന്നത് പലവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.

2018 സെപ്റ്റംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളില്‍ മാത്രം ഉണ്ടായ കുടിയേറ്റം 283,000 ആണ്. ഇത് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി അനലിസ്റ്റുകള്‍ പറയുന്നു. 2029ല്‍ ലണ്ടനിലെ മാത്രം ജനസംഖ്യ 10 മില്യണലധികം ആവുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന. കുടിയേറ്റം ശരാശരിയില്‍ നിന്നും താഴേക്ക് പോയാല്‍ മാത്രമെ ജനസംഖ്യാ വര്‍ദ്ധനവിന്റെ കാര്യത്തില്‍ എന്തെങ്കിലും കുറവ് സംഭവിക്കുകയുള്ളു. ജനന-മരണ നിരക്കുകളും ആയൂര്‍ദൈര്‍ഘ്യവുമാണ് ജനസംഖ്യാ വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ട മറ്റുകാര്യങ്ങള്‍.

കുടിയേറ്റം സമാന രീതിയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ പിന്നിലാക്കി യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി മാറുമെന്നാണ് അനലിസ്റ്റുകള്‍ മുമ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തില്‍ ബ്രിട്ടന്‍ ഒന്നാം സ്ഥാനത്തായിരുന്നു. യൂറോപ്പ് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയെയും ബ്രിട്ടന്‍ 2050ഓടെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലാവും ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടാവുക. ജനസാന്ദ്രത കൂടുന്നതിന് അനുശ്രുതമായി വലിയ പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ യു.കെയ്ക്ക് ഒരു വര്‍ഷത്തെ കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടുസ്‌ക്. നിലവിലെ ധാരണപ്രകാരം, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ 12 നു തുടങ്ങിവയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ നിലപാടറിയിച്ച സ്ഥിതിക്ക് തെരേസ മേയ്ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ബ്രെക്‌സിറ്റില്‍ തെരേസ മേയ് നയങ്ങള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമതനീക്കങ്ങള്‍ ശക്തമായാല്‍ കാര്യങ്ങള്‍ ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങും. ഒരു പൊതുതെരഞ്ഞെടുപ്പിന് തന്നെ രാജ്യം സാക്ഷിയാകുമെന്നാണ് നിരീക്ഷകരുടെ മുന്നറിയിപ്പ്.

വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ സുപ്രധാന ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കാലതാമസം അനുവദിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ തെരേസ മേ മുന്നോട്ട് പോയാല്‍ വിമത നീക്കങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കും യു.കെ സാക്ഷിയാകും. അതല്ല കൃത്യമായ മാറ്റങ്ങളോടെ ബ്രെക്‌സിറ്റ് നയരേഖ പുനര്‍പരിശോധിച്ചാല്‍ മേയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ടാകും. ഡീല്‍ പാര്‍ലമെന്റില്‍ പാസായാല്‍ രാജിവെക്കാമെന്ന് മേയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: നാടുകടത്താന്‍ വിധിക്കപ്പെട്ട വിദേശ കുറ്റവാളി രാജ്യത്ത് തുടരണമെന്ന് ജഡ്ജി. 29കാരനായ ടര്‍ക്കിഷ് പൗരനായ ടോള്‍ഗ ബിന്‍ഗ്യാഗ രാജ്യത്ത് തുടരേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. ഏതാണ്ട് 9 വയസ് പ്രായമുള്ളപ്പോഴാണ് ടോള്‍ഗ കുടുംബത്തോടപ്പം യു.കെയിലെത്തുന്നത്. വളരെക്കാലം യു.കെയില്‍ ജീവിച്ചതിന് ശേഷം ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിച്ചു. എന്നാല്‍ ടോള്‍ഗയ്ക്ക് മാത്രം പൗരത്വം ലഭിച്ചില്ല. ഇയാള്‍ പൗരത്വത്തിന് വേണ്ടി ശ്രമിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയ്ക്ക് നിരവധി കുറ്റകൃത്യങ്ങളില്‍ ടോള്‍ഗ പങ്കാളിയായി. വീട്ടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുക, പിടിച്ചുപറി, അടിപിടി തുടങ്ങിയ കേസുകളിലെല്ലാം ഇയാള്‍ പിടിക്കപ്പെടുകയും ചെയ്തു.

201ലാണ് ഇയാളുടെ കുടുംബത്തിന് പൗരത്വം ലഭിക്കുന്നത്. വിവിധ കേസുകളിലായി തുടര്‍ച്ചായായി പിടിക്കപ്പെട്ടതോടെ ഇയാളെ നാടുകടത്താന്‍ 2014ല്‍ ഹോം ഓഫീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നിയമകുരുക്കുകളില്‍പ്പെട്ട് അന്ന് സാധിച്ചില്ല. പല കേസുകളിലും അപ്പീല്‍ നിലനില്‍ക്കുന്നതിനാലാണ് അന്ന് ഇയാളെ നാടുകടത്താന്‍ കഴിയാഞ്ഞത്. 2016ല്‍ പുറത്തുവന്ന ഒരു വിധിയില്‍ രാജ്യത്ത് വളര്‍ന്നുവന്ന ക്രിമിനലാണ് ഇയാളെന്നും യു.കെയില്‍ തന്നെ തുടരട്ടെയെന്നും വ്യക്തമാക്കുന്നുണ്ട്. വിധി പ്രസ്താവിക്കവെ ജഡ്ജി ഇവാന്‍ റൂത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമായിരുന്നു. ലണ്ടനില്‍ നിരവധി യുവാക്കളെ കുറ്റവാളികളാക്കി മാറ്റുന്ന തരത്തിലുള്ള ഗ്യാംഗ് സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. യുവാക്കളുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള കാര്യമാണെതെന്നും ഇവാന്‍ റൂത്ത് ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതിയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിക്കുമ്പോള്‍ നോര്‍ത്ത് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ‘ഗെറ്റ് മണി ഗ്യാംഗ്’ എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്. യു.കെയില്‍ വളര്‍ന്ന ഒരു വ്യക്തിയെന്ന നിലയില്‍ പ്രതിയുടെ സാമൂഹികവും സാംസ്‌കാരികവുമായി വളര്‍ച്ചയില്‍ രാജ്യത്തെ ഗ്യാംഗ് സംസ്‌കാരം നിര്‍ണായക സ്വാധീനം ചെലുത്തിയതായി വ്യക്തമാവുന്നുണ്ട്. ഇത് തന്നെയാണ് ഇയാളുടെ സാമൂഹിക ഇടപെടലിന് രാജ്യവുമായുള്ള പങ്കെന്ന് ജഡ്ജ് റൂത്ത് ചൂണ്ടിക്കുന്നു. നിലവില്‍ ടോള്‍ഗ നല്‍കിയ അപ്പീല്‍ കോടതി പരിഗണിച്ചുവരികയാണ്. ഇയാളെ ഇതുവരെ നാടുകടത്തിയിട്ടില്ലെന്ന് ഹോം ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്.
ബിനോയി ജോസഫ്
പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.
പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.
കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.
രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.
ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.
പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.
ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ, പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.
രാഷ്ട്രീയ കേരളത്തിലെയും കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെയും അതികായന്‍ കെഎം മാണി ഇനി ഓര്‍മ. കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രിയപ്പെട്ടവര്‍ മാണി സാര്‍ എന്ന് വിളിക്കുന്ന മാണിയുടെ വിയോഗം. പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി മാണി. നാലുതവണ ധനമന്ത്രിയായ മാണി, ഏഴുതവണ നിയമവകുപ്പ് മന്ത്രിയായി. രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.
കേരള രാഷ്ട്രീയത്തിലെ റെക്കോര്‍ഡുകളുടെ ഉടമയുമാണ് കെ.എം.മാണി. മന്ത്രിയായും നിയമസഭാംഗമായും റെക്കോര്‍ഡ്;25 വര്‍ഷം മന്ത്രി , നിയമസഭാംഗമായി 52 വര്‍ഷം. 13 ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡും മാണിക്ക് സ്വന്തമാണ്. 1980 മുതല്‍ 1986 വരെ തുടര്‍ച്ചയായി ഏഴ് ബജറ്റ് അവതരിപ്പിച്ചതും റെക്കോര്‍ഡാണ്. പാലായെ നിയസഭയില്‍ പ്രതിനിധീകരിച്ചത് മാണിമാത്രമാണ്. 1965 മുതല്‍ 13 തവണ ജയം നേടി അദ്ദേഹം.
.
ലണ്ടന്‍: ചരിത്രം രചിക്കാനൊരുങ്ങി യു.കെയിലെ ആരോഗ്യരംഗം മനുഷ്യ ശരീരത്തിലെ ക്യാന്‍സറിന്റെ ജനനത്തെക്കുറിച്ചും ട്യൂമറിന്റെ ഉത്ഭവ സ്ഥാനത്തെക്കുറിച്ചും കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ത്രീ-ഡി സ്‌കാനറുകളെത്തുന്നു. ജി.പിമാരുടെ സാധാരണയായി നടക്കുന്ന പരിശോധനാ സമയത്ത് പോലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സ്‌കാനറുകള്‍. ചെറിയ വലിപ്പത്തിലും പോര്‍ട്ടബിള്‍ സംവിധാനവും ഉള്ളതാണ് സ്‌കാനറുകള്‍.

ആരോഗ്യമേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന ടെക്‌നോളജിയെന്നാണ് ശാസ്ത്രലോകം സ്‌കാനറുകളെ വിശേഷിച്ചിരിക്കുന്നത്. പുതിയ സ്‌കാനറുകള്‍ക്ക് വേണ്ടി ഏതാണ്ട് 1 മില്യണ്‍ പൗണ്ട് യു.കെ സ്‌പേസ് ഏജന്‍സി ഫണ്ടില്‍ നിന്ന് വകയിരുത്തി കഴിഞ്ഞിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി സെന്ററിന്റെ ഭാഗമായ യു.കെ കമ്പനി അഡാപ്റ്റിക്‌സാണ് പുതിയ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.

ഗവേഷകര്‍ക്ക് എന്‍.എച്ച്.എസുമായി എങ്ങനെ പരസ്പരം യോജിച്ച പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് പുതിയ സ്‌കാനറുകളുടെ കണ്ടുപിടുത്തമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. സാറ്റ്‌ലൈറ്റുമായി കണ്ക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് പുതിയ എക്‌സ്‌റേ സ്‌കാനറുകള്‍ക്ക്
ലണ്ടന്‍: എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് എങ്ങനെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ കഴിയും! എന്നാല്‍ അത്തരമൊരു ഉദ്യോഗാര്‍ത്ഥിക്ക് നിയമനം നല്‍കി വിവാദത്തില്‍പ്പെട്ടിരിക്കുപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. 30കാരനായ ഫൈസല്‍ അഹമ്മദ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ ജോലി ആരംഭിക്കുന്നത് യു.കെയിലെ പ്രമുഖമായ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം എജന്‍സിയായ ‘ടീച്ച്ഫസ്റ്റിന്റെ’ അംഗീകാരത്തോടെയാണ്. ഫൈസല്‍ അഹമ്മദിന് എങ്ങനെ ടീച്ച്ഫസ്റ്റിന്റെ അംഗീകാരം ലഭിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ ഫൈസല്‍ നേരിടുന്ന ബുദ്ധിമുട്ടികളെക്കുറിച്ച് പ്രധാന അധ്യാപകന്‍ വിവരം ലഭിക്കുകയും ചെയ്തു.

വായിക്കാനും എഴുതാന്‍ വളരെയേറെ ബുദ്ധിമുട്ട്. തുടര്‍ച്ചയായി എഴുതാന്‍ കഴിയില്ല. കൃത്യമായി കാര്യങ്ങളെ കോര്‍ഡിനേറ്റ് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തുടര്‍ന്നാണ് ഫൈസലിന് പുറത്തുപോകേണ്ടി വരുന്നത്. ശരീരത്തിലെ മനസിലെ ഭൗതികവും ആന്തരികവുമായി നട
ക്കുന്ന പ്രവര്‍ത്തനങ്ങളെ കോര്‍ഡിനേറ്റ് ചെയ്യാന്‍ കഴിയാത്ത ‘ ഡിസ്‌ലെക്‌സിയ’ എന്ന അവസ്ഥയാണ് ഫൈസലിന്റെ ബുദ്ധിമുട്ടികള്‍ക്ക് കാരണം. ഇദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നില്ലെന്ന് ടീച്ച്ഫസ്റ്റ് തുറന്നു സമ്മതിച്ചിട്ടുണ്ട്.

പത്ത് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചായായി ജോലിയെടുക്കാന്‍ പറ്റാത്ത വ്യക്തിക്ക് തീര്‍ച്ചയായും കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ലെന്നാണ് അതികൃതരുടെ വ്ാദം. യു.കെയിലെ ഏറെ പ്രചാരം നേടിത സ്‌കൂളുകൊളിലൊന്നാണ് സെന്റ് തോമസ് മോര്‍ കാത്തലിക് സ്‌കൂള്‍. സമാനമാണ് ടീച്ച്ഫസ്റ്റിന്റെയും അവസ്ഥ രാജ്യത്തെ ടീച്ചേഴ്‌സ് ട്രെയിനിംഗ് കാര്യത്തിലുള്‍പ്പെടെ വളരെയേറെ പ്രമുഖമായ സ്ഥാപനമാണിത്. എങ്ങെനെ ഇത്തരമൊരു അബദ്ധം പിണഞ്ഞുവെന്ന് അധൃകതര്‍ അന്വേഷിക്കുന്നുണ്. എന്തായാലും ഫൈസല്‍ അഹമ്മദിന് ഇനി ജോലിയില്‍ തുടരനാകില്ലെന്നത് തീര്‍ച്ചയാണ്.
ലണ്ടന്‍: യു.കെയില്‍ പ്രവര്‍ത്തനം തുടരുന്ന വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണരേഖ വരുന്നു. ചൈല്‍ഡ് പോണ്‍, തീവ്രവാദം, ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന ഉള്ളടക്കമടങ്ങിയ വിവരങ്ങള്‍, ലൈംഗീക വൈകൃത്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളുടെ(ഓഡിയോ, വീഡിയോ, എഴുത്തുകള്‍, ഗ്രാഫിക് കണ്ടന്‍ഡ്) കൈമാറ്റം, പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സാണ്(ഡി.സി.എം.എസ്) വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി പുതിയ നയരേഖയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗിനെ നിയമിക്കണമെന്നും ഡി.സി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂസര്‍മാരും വെബ്ബ്സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. ഓരോ വെബ്ബ്സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഇനിയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. വെബ്‌സൈറ്റുകളിലൂടെ യൂസര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് സുരക്ഷാ വീഴ്ച്ചയായിട്ടെ കാണാനാകൂ. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം വീഴ്ച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം വെബ്‌സൈറ്റുകള്‍ക്കായി മാറും. അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയും.

സമാന രീതിയിലാണ് യൂസര്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷപരമായ വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്. ഇവിടെയും സെര്‍ച്ച് കീ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് കാരണം. എ.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ പോലെ തന്നെയാണ് നമ്മുടെ സെര്‍ച്ച് കീകളുടെ റിലേറ്റ്ഡ് വിവരങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചാല്‍ പിന്നീട് സമാന വിവരങ്ങള്‍ നമ്മുടെ സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യാതെ എത്തും. ഇത് കൂടാതെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി തലത്തില്‍ രഹസ്യമായി പ്രചരിക്കുന്ന ചില വിദ്വേഷപരമായ വിവരങ്ങളെയും തടയിടുന്നതിന് വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വം കാണിക്കണം. തീവ്രവാദം, ചൈല്‍ഡ് പോണ്‍, വിദ്വേഷ പ്രസംഗങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അധിക്ഷേപരമായ ട്രോളുകള്‍, വെറുപ്പ് പടര്‍ത്തുന്ന പോണ്‍ തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ട ലിസ്റ്റില്‍ പ്രധാനപ്പെട്ടവ. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിനും കൃത്യമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ വൈബ്‌സൈറ്റുകള്‍ക്ക് മേല്‍ സമ്മര്‍മേറും.
ലണ്ടന്‍: ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ സാധാരണയായി ചില തസ്തികകള്‍ ഒരോ കമ്പനികളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ടെക്‌നോളജിയും ശാസ്ത്രവും പുരോഗമിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മാറുകയാണ്. യു.കെയിലെ ബിസിനസ് സ്ഥാനങ്ങള്‍ ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടുന്നത് വര്‍ധിക്കുന്നുവെന്നതാണ് ഈ മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജീവനക്കാരന്‍ കാര്യക്ഷമത, സമയബന്ധിതയമായ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് തുടങ്ങി എല്ലാ മേഖലകളിലും നിരീക്ഷണം ഇതിലൂടെ സാധ്യമാകും. ഇന്റര്‍കണക്ട് കമ്പ്യൂട്ടറുകളാണ് മിക്ക കമ്പനികളും ഉപയോഗിക്കാറുള്ളത്. ഇത് കൂടുതല്‍ നിരീക്ഷണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ മെയിലുകള്‍, മറ്റു വിവരങ്ങള്‍, ജോലി ചെയ്യുന്ന സമയം, എഫിഷ്യന്‍സി, സ്പീഡ് തുടങ്ങി എല്ലാം തന്നെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. സെക്കന്‍ഡുകള്‍ പോലും വ്യത്യാസമില്ലാതെ കൃത്യതയാര്‍ന്ന് വിവരങ്ങള്‍ മോണിറ്ററിംഗ് ഡെസ്‌ക്കിലേക്ക് കൈമാറാനും ഇതുവഴി സാധിക്കും. സമീപകാലത്ത് ഏതാണ്ട് 130,000 പേര്‍ യു.കെയില്‍ മാത്രം ‘റിയല്‍-ടൈം മോണിറ്ററിംഗിന്’ വിധേയമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പോലും ഇത് വലിയ നമ്പറാണ്. ഒരു പ്രത്യേക അല്‍ഗോരിതത്തിന്റെ സഹായത്തോടെയാവും നിരീക്ഷണം സാധ്യമാവുക. കൂടാതെ ജീവനക്കാരുടെ വ്യക്തിത്വം, സ്വഭാവം, പ്രതികരണം തുടങ്ങിയവയും മോണിറ്റര്‍ ചെയ്യപ്പെടും.

ജീവനക്കാരുടെ സ്വഭാവവും കാര്യക്ഷമതയും എങ്ങനെയാണ് കമ്പനിയുടെ വളര്‍ച്ചയെ തളര്‍ച്ചയെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ശേഖറിക്കാന്‍ കഴിയും. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യരാശിയെ സംബന്ധിച്ച് വലിയ ഗുണകരമാണെങ്കിലും അതിന് അതിന്റേതായ സ്വഭാവ ദൂശ്യവും ഉണ്ട്. ഉദാഹരണത്തിന് മരുന്നുകളുടെ കാര്യത്തില്‍ പോലും ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കുന്ന അവരുടെ കാര്യക്ഷമത മാത്രമല്ല ജോലി സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലി സമ്മര്‍ദ്ദം മാനസികമായ പിരിമുറക്കത്തിലേക്ക് വരെ കാര്യങ്ങളെ എത്തിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
ലണ്ടന്‍: ശ്വാസകോശത്തിലും മനുഷ്യ രക്തത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ‘സൂപ്പര്‍ ഫംഗസുകള്‍’ യു.കെയിലെ ഗാര്‍ഡനുകളില്‍ നിറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷകരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടകരമായ ഫംഗസ് വായുവിലെത്താന്‍ കാരണമെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകളെ അതീജിവിക്കാന്‍ ഫംഗസുകള്‍ക്ക് കഴിവുണ്ടെന്നതാണ് അപകടകരമായ പ്രശ്‌നം. മരുന്നെടുത്താലും ഈ ഫംഗസുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കര്‍ഷകര്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫംഗല്‍ സ്‌പ്രേകളുമായി ഇവ ഇണങ്ങി ചേര്‍ന്നതാണ് മരുന്നുകള്‍ കൃത്യമായി ഫലം ചെയ്യാത്തതിന്റെ കാരണം. അസ്പീര്‍ഗില്ലിസിസ് അവസ്ഥയ്ക്ക് ഈ ഫംഗസുകള്‍ കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ട്യൂബര്‍ക്യൂലോസിസ്, പള്‍മണറി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും അസ്പീര്‍ഗില്ലിസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ശരീരത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരുകൂട്ടം രോഗങ്ങള്‍ അസ്പീര്‍ഗില്ലിസിസ് മൂലം ഉണ്ടായേക്കാം. കര്‍ഷകര്‍ തോട്ടത്തില്‍ കീടങ്ങളെ തുരത്തുന്നതിനായി ഉപയോഗിക്കുന്ന കീടനാശിനികളും സൂപ്പര്‍ ഫംഗസുകള്‍ വായുവിലേക്ക് പടരാന്‍ കരണമായിട്ടുണ്ട്. ബുദ്ധിമുട്ടിയേറിയതാണെങ്കിലും ഫംഗസ് ബാധയേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാണ്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അസ്പീര്‍ഗില്ലിസിസ് അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുള്ളത്.

ആരോഗ്യമേഖല ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗാര്‍ഡനിലും മറ്റും സമയം ചെലവഴിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 51കാരിയായ സാന്ദ്ര ഹിക്‌സിന് ഫംഗസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് താനെന്നും എന്തുചെയ്യണമെന്നും വ്യക്തമായിട്ടില്ലെന്നും ഹിക്‌സ് പറയുന്നു.