Main News

സൂപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ടെസ്കോ ബ്രിട്ടനിൽ ഉടനീളം 4500ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള അനേകം തൊഴിലാളികളെ ഇത് ബാധിക്കും . മെട്രോ നഗരങ്ങളിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം മണിക്കൂറുകൾ വെട്ടി ചുരുക്കാൻ ആണ് തീരുമാനം. 153 ഓളം കടകളിൽ ആണ് ഈ തീരുമാനം ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഓൺലൈൻ ഷോപ്പിംഗിന്റെ വർദ്ധനവും, ആൽടി പോലെയുള്ളടത്തെ ഡിസ്കൗണ്ട് സെയിലുകളുമെല്ലാം എല്ലാം വ്യാപാരത്തിൽ വൻ ഇടിവ്സൃഷ്ടിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം .

മുൻപ് ആഴ്ചയിൽ സാധനം വാങ്ങിയിരുന്ന കസ്റ്റമറുകൾക്കായിയാരുന്നു ടെസ്‌കോ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഈ സാഹചര്യം മാറിയിരിക്കുകയാണ്. ഉപഭോക്താക്കൾ ദിവസേനയുള്ള ആഹാരസാധനങ്ങൾ വാങ്ങുന്നതിനാണ് താല്പര്യം കാണിക്കുന്നത്.

ടെസ്കോ മുൻകാലങ്ങളിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ജർമനിയിലെ ആൽടി സെയിലും മറ്റും ടെസ്‌കോയ്ക് ഭീഷണിയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, സ്ഥാപനങ്ങൾ കസ്റ്റമറുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാണു ടെസ്കോ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടണിലെ എംടി ജേസൺ ടാരി വ്യക്തമാക്കി. ടെസ്‌കോയുടെ പുതിയ സ്ഥാപനങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മിതമായ നിരക്കിൽ വിൽക്കാനാണ് തീരുമാനം.

ഏകദേശം മൂന്നു ലക്ഷത്തി ഇരുപതിനായിരത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് ടെസ്കോ. ഈ വർഷമാദ്യം ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജീവനക്കാരുടെ യൂണിയനുകൾ, ജോലി നഷ്ടപ്പെട്ടവർക്ക്‌ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

ഷിബു മാത്യു

അന്യനാട്ടില്‍ കിടക്കുമ്പോള്‍ പിറന്ന നാടിനെയും സ്വന്തം വീടിനെയും പ്രായമായ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയുമൊക്കെക്കുറിച്ചു ചിന്തിച്ചു വ്യാകുലപ്പെടുന്ന പ്രവാസിയുടെ മനസ്സ് പതിയെപ്പതിയെ തങ്ങളുടെ മക്കളെക്കുറിച്ചും വളര്‍ന്നു വരുന്നതനുസരിച്ചു അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ അസ്വസ്ഥരാകുന്നുണ്ട് മിക്കപ്പോഴും. മലയാളത്തനിമ മറന്നു പതിനെട്ടു വയസ്സിന്റെ യൂറോപ്പ്യന്‍ സ്വാതന്ത്ര്യം ആഘോഷമാക്കുന്ന കൗമാരവും യൗവനവും ലക്ഷ്മണ രേഖകള്‍ മറികടക്കുന്നത് കണ്ടുള്ളുലഞ്ഞ മാതാപിതാക്കള്‍ പതിനെട്ടടവും പയറ്റിയിട്ടും പരാജിതരാകുന്ന കാഴ്ചയുടെ ആവര്‍ത്തനങ്ങള്‍ യുകെ മലയാളിയുടെ നിസ്സഹായതയുടെ ചില നേര്‍ചിത്രങ്ങളാകുന്നു.

പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങാന്‍ മിടുക്കരെങ്കിലും പ്രായോഗിക ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ വഞ്ചിക്കപ്പെടാതെയും നിസ്സഹായരാക്കപ്പെടാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ തക്ക വിധം മക്കളെ എങ്ങിനെ കാര്യപ്രാപ്തിയുള്ളവരാക്കും എന്ന ചിന്ത മനസിലൂടെ കടന്നു പോകാത്ത ഒരു യുകെ മലയാളി കുടുംബവും ഉണ്ടാവില്ലായിരിക്കാം. തങ്ങള്‍ക്കു ദൈവം ദാനമായി തന്ന മക്കളെ കുടുംബത്തിനും നാടിനും അഭിമാനമുണര്‍ത്തുന്ന മുത്തുകളായി വളര്‍ത്തിയെടുക്കാന്‍ ആത്മീയവും മനഃശാസ്ത്രപരവുമായ സമീപനം അത്യന്താപേഷിതാണ്. അതിനു സഹായകമായ മനഃശാസ്ത്രപരമായ ഒരു പുതിയ പംക്തി ‘യുകെ മൈന്‍ഡ് ‘ മലയാളം യുകെ ഞങ്ങളുടെ പ്രിയങ്കരരായ വായനക്കാര്‍ക്കായി സന്തോഷപൂര്‍വം ആരംഭിക്കുന്നു.

രാജ്യാന്തര പ്രശസ്തനായ മനഃശാസ്ത്രജ്ഞനും ഫാമിലി തെറാപ്പിസ്റ്റും കൗമാര യുവജന പരിശീലകനും അന്താരാഷ്ട്ര വേദികളിലെ പ്രചോദനാത്മ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ആണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖമായ സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും സ്റ്റുഡന്റ്‌സ് കൗണ്‍സിലറുമായ ഇദ്ദേഹം ‘റോള്‍ഡന്റ് റെജുവിനേഷന്‍’ എന്ന ലോകത്തിലെ തന്നെ ആദ്യത്തെ മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോയുടെ സ്ഥാപകനും ചെയര്‍മാനുമാണ്.

സിനിമ കായിക മേഖലകളിലെ ലോകം ആരാധിക്കുന്ന പല പ്രശസ്തരായ സെലിബ്രിറ്റികളുടെയും വ്യവസായ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേഴ്‌സണല്‍ കോച്ചും, അറിയപ്പെടുന്ന ചാനലുകളുടെ പല റിയാലിറ്റി ഷോകളിലും വിധികര്‍ത്താവ് എന്ന നിലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനും ബഹുമുഖ പ്രതിഭയുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ഇനി മുതല്‍ മലയാളം യുകെയില്‍.

സത്യങ്ങള്‍ വളച്ചൊടിക്കാതെ !

2017ൽ ലണ്ടൻ ബ്രിഡ്ജിൽ നടന്ന തീവ്രവാദി ആക്രമണം ഇന്നും ഒരു ഞെട്ടലോട് മാത്രമേ ഓർക്കാൻ കഴിയൂ. ലണ്ടൻ ബ്രിഡ്ജിലെ വഴിയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഈ കേസിനോടുള്ള സർക്കാരിൻെറ സമീപനവും തികച്ചും വ്യത്യസ്തമായിരുന്നു. ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നതിന് പകരം തീവ്രവാദികളുടെ കുടുംബങ്ങൾക്കാണ് സർക്കാർ നിയമസഹായം നൽകിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഓസ്‌ട്രേലിയൻ നേഴ്സ് ക്രിസ്റ്റി ബോഡൻെറ സുഹൃത്ത് ജെയിംസ് ഹോഡൻ ആണ് സർക്കാരിൻെറ ഈ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. 2017 ജൂണിൽ ഐഎസ്ഐഎസ് അനുയായികളുടെ ആക്രമണത്തിലാണ് ക്രിസ്റ്റി കൊല്ലപ്പെട്ടത്. സർക്കാരിൻെറ ഭയാനകമായ ഈ നിയമപ്രക്രിയയ്ക്ക് മാറ്റമുണ്ടാവണമെന്ന് ജെയിംസ് ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന മാഞ്ചസ്റ്റർ ബോംബാക്രമണത്തിൻെറ അന്വേഷണങ്ങളിൽ ഇത്തരം രീതികൾ ആവർത്തിക്കാതിരിക്കാനായി ജെയിംസ്‌ നടത്തുന്ന പ്രചാരണത്തിന് 250000ത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയ ഖുറാം ബട്ടിൻെറ വിധവയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും ലഭിക്കുകയുണ്ടായി. “അവർക്ക് സഹായം നല്കരുതെന്നല്ല ; എന്തുകൊണ്ട് ആക്രമണത്തിനിരയായവരുടെ കുടുംബത്തിന് നിയമസഹായം ലഭിക്കുന്നില്ല എന്നതാണ് എൻെറ ചോദ്യം. ” ജെയിംസ് പറഞ്ഞു. നിയമസഹായ അപേക്ഷ നടപടിക്രമം ഭയാനകമാണെന്നും 32കാരനായ ജെയിംസ് പറഞ്ഞു. ക്രിസ്റ്റിയുമായുള്ള ബന്ധത്തിൻെറ തെളിവായി ഫേസ്ബുക് ചിത്രങ്ങൾ അടക്കമുള്ളവ നൽകേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തോടെ നിയമപരമായ പ്രാതിനിധ്യം സർക്കാർ നൽകണമെന്നാവശ്യപ്പെടുന്ന അദ്ദേഹത്തിൻെറ നിവേദനത്തിൽ 250000ത്തിൽ അധികം ആളുകൾ ഒപ്പുവെച്ചു.

ഫ്രാൻസിൽ, ഭീകരാക്രമണ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എംപി സ്റ്റീഫൻ ലോയിഡ് ജസ്റ്റിസ് സെക്രട്ടറി റോബർട്ട്‌ ബക്ക്ലാൻഡിന് കത്തയച്ചു. ” നിയമസഹായം ഫ്രാൻസിൽ നല്കുന്നുണ്ടെങ്കിൽ യുകെയിലും അതാവാം. ഭരണകൂടത്തിന്റെ കടമ അതിന്റെ പൗരന്മാരെ പരിപാലിക്കുക എന്നതാണ്. ” ഇൻഡിപെൻഡൻന്റിനോട് അദ്ദേഹം പറയുകയുണ്ടായി. മാഞ്ചസ്റ്റർ ബോംബാക്രമണത്തിന്റെ വിചാരണ നടന്നുവരുന്നു. ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ചില കുടുംബങ്ങൾ, ലീഗൽ എയ്ഡ് ഏജൻസിയിൽ നിന്ന് ഫണ്ട്‌ സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ടുകളെകുറിച്ച് ആശങ്കാകുലരാണെന്ന് കഴിച്ച ആഴ്ച നടന്ന പ്രാഥമിക ഹിയറിങ്ങിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.

ഹീത്രോ വിമാനത്താവളത്തിൽ ജീവനക്കാർ തിങ്കളാഴ്ച നടത്താനിരുന്ന പണിമുടക്ക് ചർച്ചകളെ തുടർന്ന് മാറ്റിവച്ചു, ചൊവ്വാഴ്ചത്തെ സമരത്തെക്കുറിച്ച് ചർച്ചകൾ തുടരുന്നു.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ഏകദേശം 2500 ഓളം ജീവനക്കാരാണ് പണിമുടക്ക് തീരുമാനിച്ചിരുന്നത്. ഇതേതുടർന്ന് ഏകദേശം 170 ഫ്ലൈറ്റുകൾ ക്യാൻസൽ ആക്കേണ്ടി വന്നു. ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളുടെ ഏകദേശം ഏഴിൽ ഒന്നാണ് ക്യാൻസൽ ആക്കിയത്. ചർച്ചകൾ പുരോഗമിക്കുന്നതിനെ തുടർന്ന് ബ്രിട്ടീഷ് എയർവെയ്സ് ഹീത്രോയിൽ നിന്നുമുള്ള ഫ്ലൈറ്റുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. എയർ കാനഡ, എയർ ലിങ്ക്ഗസ്,എത്തിഹാദ് എയർവേസ് എന്നിവരും പൂർണ്ണമായി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

സർവീസ് തുടരുമെന്നു തന്നെയാണ് എല്ലാ വിമാനത്താവളങ്ങളിലും അധികൃതർ മാധ്യമങ്ങളോട് പറയുന്നത്. എങ്കിലും തങ്ങളുടെ ഫ്ലൈറ്റ് ക്യാൻസൽ ആയിട്ടുണ്ടോ എന്ന് യാത്രക്കാർ വിളിച്ച് അന്വേഷിച്ചിട്ട് പുറപ്പെടുന്നത് അസൗകര്യം കുറയ്ക്കുമെന്ന് ഹീത്രോ അധികൃതർ പറയുന്നു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന അസൗകര്യത്തിൽ അതിയായ ഖേദമുണ്ട് എങ്കിലും വിമാനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിഞ്ഞിട്ട് യാത്ര പുറപ്പെടുന്നതാണ് നല്ലത്. ഫ്ലയ്ബ്, സ്വിസ്, ലുഫ്ത്താനെ, ഖത്തർ എയർവെയിസ് , ടി എ പി എയർ പോർച്ചുഗൽ എന്നിവ നേരത്തെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരുന്നു എന്നാൽ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല.

ജീവനക്കാരുടെ കുറവ് മൂലം നടപടിക്രമങ്ങൾ വൈകാൻ സാധ്യതയുള്ളതിനാൽ മൂന്നു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന്വിമാനത്താവള അതോറിറ്റി അറിയിച്ചിരുന്നു .കയ്യിൽ കരുതാവുന്ന ലഗേജുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിമാനങ്ങൾ പുറപ്പെടുന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ തങ്ങൾക്ക് അതിയായ ബുദ്ധിമുട്ടുണ്ടെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലൈറ്റ് ക്യാൻസൽ ആയാലും ക്ലെയിം പോലും ലഭിക്കാത്ത അവസ്ഥയിലാണ് യാത്രക്കാർ.

ബ്രിട്ടനിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്ന ജോ ലോങ്തോർൺ ക്യാൻസർ ബാധിതനായിട്ടാണ് മരിച്ചത് . ടിവി യിലൂടെയും ബ്രിട്ടന് അകത്തും പുറത്തുമുള്ള മറ്റ് സംഗീതപരിപാടികളിലൂടെയും ജോ ലോങ്തോർണറിന് വിപുലമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു . 1969 ൽ തൻെറ 16 -) 0 വയസ്സ് തികയുന്നതിനു മുൻപു തന്നെ ഐ ടിവി സീരിസ് ഷോ ടൈമിൽ അദ്ദേഹം പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു . 1989 ൽ തൻെറ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹം രക്തർബുദ ബാധിതനായി കണ്ടെത്തി . “എല്ലാ സൗഭാഗ്യങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പദം അല്ല ക്യാൻസർ . എൻെറ മുന്നിൽ 2 വഴികൾ ഉണ്ടായിരുന്നു . രോഗത്തിനു കീഴ്പ്പെടുകയോ യുദ്ധം ചെയ്യുകയോ എന്നുള്ളത് . ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു “. ലോങ്തോർണരുടെ ഈ വാക്കുകൾ അനേകം ക്യാൻസർ ബാധിതർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി .

90 കളിൽ രക്താർബുദം കണ്ടെത്തിയിട്ടും ലോങ്തോർണർ നിരവധി ആൽബങ്ങൾ പുറത്തിറക്കി . 2005 ൽ അസ്ഥിമജ്ജ മാറ്റി വയ്ക്കലിനുശേഷവും അദ്ദേഹം തൻെറ കലാ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു . സമൂഹത്തിലും തൻെറ പ്രവൃത്തിമേഖലകളിലും സ്വാധീനം ചെലുത്തുന്ന വ്യക്തികൾക്കു നൽകുന്ന എം ബി ഇ അവാർഡ് അദ്ദേഹത്തിന് 2012 ൽ ലഭിച്ചു.

പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനം ഒട്ടും തൃപ്തികരമല്ല എന്നുള്ള ഇപ്‌സോസ് മോറി സർവേ ഫലങ്ങൾ പുറത്ത് വന്നു. ബ്രിട്ടന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബോറിസ് ജോൺസൻ പ്രധാനമന്ത്രി ആയത്. പകുതിയിൽ അധികം ഭൂരിപക്ഷവും നേടി ജോൺസൻ പ്രധാനമന്ത്രി ആയപ്പോൾ ബ്രെക്സിറ്റ്‌ എന്ന വലിയ പ്രശ്നത്തിൽ നിന്ന് ബ്രിട്ടനെ കരകയറ്റാൻ എത്തിയ രക്ഷകനായാണ് അദ്ദേഹത്തെ ജനങ്ങൾ കണ്ടത്. മാറ്റങ്ങളുടെ കാലം ആരംഭിച്ചുവെന്നും ബ്രിട്ടൻ ജനത കരുതിയിരുന്നു. ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രെക്സിറ്റ്‌ നടത്തിയിരിക്കും എന്ന കടുത്ത നിലപാടിലാണ് ജോൺസൻ. മൈക്കിൾ ഗോവ്, സാജിദ് ജാവിദ് തുടങ്ങിയ പ്രമുഖരും ജോൺസന്റെ മന്ത്രിസഭയിൽ ഉണ്ട്. പക്ഷേ കാര്യങ്ങൾ വിചാരിച്ച രീതിയിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ജോൺസന്റെ ഗവണ്മെന്റിന് ജനപ്രീതി നേടാൻ സാധിച്ചിട്ടില്ലെന്ന് സർവേ ഫലങ്ങൾ തെളിയിക്കുന്നു. ഇപ്‌സോസ് മോറി സർവേ പ്രകാരം 18% പേർ മാത്രമാണ് പുതിയ സർക്കാരിന്റെ ആദ്യ ഒരാഴ്ചയിലെ പ്രകടനത്തിൽ തൃപ്തർ. 75% പേർ പുതിയ സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തരാണെന്ന് തെളിഞ്ഞു. -57 ആണ് നെറ്റ് സാറ്റിസ്ഫാക്ഷൻ റേറ്റിംഗ്. നാല്പത് വർഷത്തിന് ശേഷമാണ് ഒരു സർക്കാർ ഭരണത്തിന്റെ തുടക്കത്തിൽ ഇത്രയും മോശം പ്രകടനം കാഴ്ചവെക്കുന്നത്. ഇത്തരം അസംതൃപ്തിയ്ക്ക് കാരണം ബ്രെക്സിറ്റ്‌ തന്നെയായിരിക്കാം എന്നാണ് വിലയിരുത്തൽ.

1990 ഡിസംബറിൽ ജോൺ മേജറിന്റെ പുതിയ സർക്കാരിന് നൽകിയ -31എന്ന മോശം റേറ്റിംഗിലും താഴെയാണ് ഇപ്പോഴത്തെ സർക്കാരിന്റെ സ്ഥാനം. ജോൺസന്റെ സ്വന്തം അംഗീകാര റേറ്റിംഗ് അദേഹത്തിന്റെ സർക്കാരിനെക്കാൾ ഉയർന്നതാണ്. വോട്ടെടുപ്പിൽ കൺസേർവേറ്റിവുകൾക്ക് ലേബർ പാർട്ടിയെക്കാൾ 10 പോയിന്റ് ലീഡ് ഉണ്ട്. ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിനും ലേബർ പാർട്ടിയുടെ കോർബിനെക്കാൾ 25 പോയിന്റ് ലീഡ് ജോൺസനുണ്ട്. 52% പേർ ജോൺസണെ പിന്തുണച്ചപ്പോൾ കോർബിനെ പിന്തുണച്ചത് 27% പേർ മാത്രമാണ്. 62% ആളുകളും, അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ലേബർ പാർട്ടി അതിന്റെ നേതാവിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇപ്‌സോസ് മോറിലെ രാഷ്ട്രീയ ഗവേഷണവിഭാഗം മേധാവി ഗിദെയോൻ സ്കിന്നർ പറഞ്ഞു “ജെറെമി കോർബിനുമായി താരതമ്യപ്പെടുത്തുമ്പോൾ ജോൺസന് അധികം പിന്തുണ ലഭിച്ചു. പ്രധാനമന്ത്രിയായുള്ള ബോറിസിന്റെ ആദ്യ റേറ്റിംഗ് മേയുടേതിനേക്കാളും താഴെയാണ്. ”

യൂറോപ്യൻ യൂണിയൻ വിടാനുള്ള പ്രക്രിയകൾ നടന്നുകൊണ്ടിരിക്കുന്നുവെങ്കിലും ഇപ്‌സോസ് മോറി സർവേ പ്രകാരം, ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് ഉണ്ടാവുമോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് സംശയം ഉണ്ടെന്ന് തെളിഞ്ഞു. കൃത്യ സമയത്ത് ബ്രെക്സിറ്റ്‌ നടക്കുമെന്ന് 33% പേർ മാത്രമേ വിശ്വസിക്കുന്നുള്ളൂ. 74% പേരും ഒക്ടോബർ 31ന് ബ്രെക്സിറ്റ്‌ നടക്കുമെന്ന് വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് 38% പേർ മാത്രമേ പിന്തുണ അറിയിച്ചിട്ടുള്ളു. 50% പേരും അതിനെ എതിർക്കുന്നു. അഥവാ ഒക്ടോബർ 31ന് ബ്രെക്സിറ്റ്‌ കരാർ നടന്നില്ലെങ്കിൽ അത് ഒരു തെരഞ്ഞെടുപ്പിനും പുതിയ പാർലമെന്റ് ഉണ്ടാവുന്നതിനും കാരണമാവും. ഈ ചിന്തയെ 56% ആളുകൾ പിന്തുണയ്ക്കുകയും 29% പേർ എതിർക്കുകയും ചെയ്തു.

ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് രണ്ട്  യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തു.

ന്യൂയോർക്കിലേക്കുള്ള വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് നടത്തിയ ശ്വാസ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് യുണൈറ്റഡ് എയർലൈൻസ് പൈലറ്റുമാരെ അറസ്റ്റ് ചെയ്തത്.

41 61 വയസ്സുള്ള പൈലറ്റുമാരെ ചൊവ്വാഴ്ച യോടെ ഡൈസ്‌ലി ഷെരീഫ് കോർട്ടിൽ ഹാജരാക്കും എന്ന് അനുമാനിക്കുന്നു.. ബ്രിട്ടീഷ് സമയം 7.35 ഓടുകൂടിയാണ് സ്കോട്ട് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. ഒമ്പതുമണിക്ക് പുറപ്പെടേണ്ടിയിരുന്ന യുഎ 162 ബോർഡിങ് ഫ്ലൈറ്റ് ആണ് പൈലറ്റുമാരുടെ അനാസ്ഥയെ തുടർന്ന് ക്യാൻസൽ ചെയ്തത്.

വിമാനത്തിൽ യാത്രക്കാരും ക്രൂ വും ആണ് ഞങ്ങളുടെ പ്രഥമപരിഗണന. ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ജോലി സമയത്ത് മദ്യപിക്കുന്നത് ഒരു വലിയ തെറ്റായി തന്നെയാണ് കണക്കാക്കുന്നത്. അച്ചടക്കലംഘനത്തിന് ശിക്ഷ പൈലറ്റുമാർ എന്തായാലും അനുഭവിക്കേണ്ടിവരും. ഉപയോക്താക്കൾക്ക് മുടങ്ങി യാത്ര എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം എന്നതാണ് ഇപ്പോഴത്തെ എയർലൈൻസിന്റെ നിർണായകമായ ആവശ്യം. അധികൃതർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെയിൽവേസ് ആൻഡ് ട്രാൻസ്പോർട്ട് സേഫ്റ്റി ആക്ട് 2003 പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സ്കോട്ട്‌ലൻഡിലെ ഡ്രൈവർമാരുടെ ശ്വാസത്തിന്റെ അളവിൽ ഉണ്ടാകുന്നതിനും പകുതിയിൽ കുറവാണ് രണ്ട് പൈലറ്റുമാരുടെ യും ശ്വാസത്തിലെ മദ്യത്തിന്റെ അളവ്. എന്നാൽ 2017ൽ ഇതുപോലെ പിടിക്കപ്പെട്ട രണ്ട് പൈലറ്റുമാർക്ക് പത്തും പതിനഞ്ചും മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചിരുന്നു.

എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ ലിസ്റ്റീരിയയെ തുടർന്ന് അഞ്ച് പേർ മരിച്ചതിനെത്തുടർന്നു ഹോസ്പിറ്റലുകളിൽ നൽകുന്ന ഭക്ഷണസാധനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നും ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് ഉത്തരവിട്ടു . ഒരേ സപ്ലൈയറുടെ പക്കൽനിന്നും ഹോസ്പിറ്റൽ സാൻവിച്ചു കളും സാലഡും കഴിച്ച് 5 രോഗികളാണ് മരണപ്പെട്ടിരിക്കുന്നത് എന്നതാണ് വിഷയത്തെ ഇത്രയും ഗൗരവമുള്ളത് ആക്കുന്നത് എന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. എൻ എച്ച് എസിന് ഒരു പുതിയ ഭക്ഷ്യസംസ്കാരം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗത്തിന് ഇടയാക്കിയ ഭക്ഷ്യവസ്തുക്കൾ ആശുപത്രികളിൽ നിന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൽ നിന്നും മെയ് 25 മുതൽ തന്നെ ഒഴിവാക്കിയിട്ടുണ്ട്.

ലിസ്റ്റീരിയ ഒരു അപൂർവമായ ഭക്ഷ്യ വിഷബാധയാണ്. നന്നായി വേവാത്ത മാംസത്തിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ആരോഗ്യമുള്ള വ്യക്തികളെ സാരമായി ബാധിക്കാത്ത ഇത് ഗർഭിണികളെയും രോഗപ്രതിരോധശേഷി കുറവുള്ള വരെയും വല്ലാതെ തളർത്തിക്കളയും. ലിവർപൂളിലെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ്ന്റെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ മൂന്ന് രോഗികൾ മരിച്ചത്. കഴിഞ്ഞ ആഴ്ച മരണപ്പെട്ട രോഗിയിലും ഇതേ ബാക്ടീരിയയുടെ സ്‌ട്രെയിൻ കണ്ടെത്തിയിരുന്നു.2 രോഗികൾ ചികിത്സയിൽ തുടരുന്നു.

ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയുമായി സഹകരിച്ച് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നാണ് അണുബാധ ഉണ്ടായിരിക്കുന്നത്. യുകെയിൽ ഉടനീളം 43 എച്ച് എസ് ട്രസ്റ്റുകളിൽ ആണ് ഗുഡ് ഫുഡ് ചെയിൻ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ഹിസ്റ്റീരിയ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇപ്പോൾ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്. അണുബാധയുടെ വ്യക്തമായ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കഴിഞ്ഞദിവസം യാത്രാമധ്യേ വിമാനത്തിൽ നിന്നും വീണ് മരണമടഞ്ഞ അലാന കട്ട്ലാൻഡ് എന്ന കേംബ്രിഡ്ജ് വിദ്യാർത്ഥിനിയെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷിക്കാൻ ശ്രമിച്ചു രൂത്ത് ജോൺസൺ എന്ന അമ്പത്തൊന്നുകാരിയായ അധ്യാപിക. വീഴാൻ തുടങ്ങിയ അലാനയുടെ കാലിലേക്ക് അധ്യാപിക മുറുകെ പിടിച്ചു എങ്കിലും കൈയിൽനിന്ന് വഴുതി പോകുകയായിരുന്നു. അധ്യാപികയുടെ ധൈര്യം പ്രശംസനീയമെന്ന് വിലയിരുത്തലുകൾ. മഡഗാസ്കറിന് മുകളിലൂടെ പറക്കുമ്പോൾ ആണ് അലാന വീഴാൻ തുടങ്ങുകയും രക്ഷിക്കാനായി ടീച്ചർ ശ്രമിക്കുകയും ചെയ്തത്‌. താൻ നേരിട്ട സാഹചര്യത്തോട് പൊരുത്തപ്പെട്ട് വരികയാണെന്നും അവർ പറഞ്ഞു.

ഓസ്‌ഫോർഡ്ഷയറിലെ ബാൻബറിയിൽ ആണ് രൂത്ത് ജോൺസൺ എന്ന അധ്യാപിക താമസിക്കുന്നത്. വിൻചെസ്റ്റർ ഹൗസ് സ്കൂളിലാണ് അമ്പത്തൊന്നുകാരിയായ അവർ പഠിപ്പിക്കുന്നത്. അലാനയുടെ ശരീരം പകുതി വിമാനത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷവും കാലിൽ ബലമായി അവർ പിടിച്ചിരുന്നു. പക്ഷേ അവരുടെ കയ്യിൽ നിന്നും അവസാനം മരണത്തിലേക്ക് വഴുതി പോവുകയായിരുന്നു അലാന. അലാനയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

രൂത്തിന്റെ ധൈര്യം വാക്കുകൾക്കതീതമാണെന്ന് ഭർത്താവ് മാത്യു സ്മിത്ത് പറഞ്ഞു . മഡഗാസ്കറിൽ മൂന്നാഴ്ച താമസിച്ചു ഗ്രാമങ്ങളിലുള്ള സ്കൂളുകളിൽ പഠിപ്പിക്കുകയും കുട്ടികളെ സഹായിക്കുകയും ചെയ്യുകയായിരുന്നു രൂത്ത് ജോൺസൺ. അവിടെവെച്ചാണ് അലാനയെ പരിചയപ്പെടുന്നത്. അലാനയുടെ മാനസിക നില തകരാറിലായിരുന്നു എന്നും അവർ പറഞ്ഞു. അവിടെയുള്ള ദ്വീപിൽ ഒരു കൺസർവേഷൻ പ്രോജക്റ്റിന്റെ ഇൻവെസ്റ്റിഗേഷനായി 40 ദിവസത്തേക്ക് വന്നതായിരുന്നു അലാന. എന്നാൽ ആരോഗ്യസ്ഥിതി മോശമായ കാരണം 8 ദിവസം കഴിഞ്ഞപ്പോഴേക്കും മടങ്ങിപ്പോകാൻ തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ മകൾ വളരെ മിടുക്കി ആയിരുന്നു എന്നും അവളുടെ മരണത്തിൽ അതീവ വേദനയുണ്ടെന്നും അലാനയുടെ മാതാപിതാക്കൾ രേഖപ്പെടുത്തി. മാനസികനില തകരാറിലായിരുന്ന അലാന മനപ്പൂർവം വിമാനത്തിൽനിന്ന് എടുത്തുചാടി എന്നതാണ് അവസാനത്തെ കണ്ടെത്തലുകൾ. അലാനയുടെ മരണത്തെ സംബന്ധിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു.

 

പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു അത്താണിയായിരുന്നു സ്വർണ്ണപണയത്തിൽനിന്നുള്ള കാർഷിക ലോണുകൾ . ബാങ്കുകളും തങ്ങളുടെ കയ്യിൽ കെട്ടി കിടക്കുന്ന പണം 4 % പലിശ നിരക്കിൽ കൊടുക്കുവാൻ താത്പര്യം കാണിച്ചിരുന്നു . സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗവുമായും പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ സ്വർണ്ണപണയത്തെ കണ്ടിരുന്നു . എന്നാൽ 2019 ഒക്ടോബർ 1 മുതൽ സ്വർണ്ണപണയത്തിൻമേൽ കൃഷി വായ്പ നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കു ബാങ്കുകൾക്കു നിർദേശം നൽകി. സ്വർണ്ണപണയത്തിന്മേൽ അമിതപലിശയ്ക്ക് ലാഭം കൊയ്യുന്ന സ്വകാര്യമേഖലയിലെ ബാങ്കുകളെ സഹായിക്കാനേ ഈ തീരുമാനം ഉതകൂ എന്ന വാദവും ശക്തമാണ് . വായ്പ എടുക്കാൻ കൂടുതൽ നൂലാമാലകൾ ആകുന്നതോടെ സാധാരണ കർഷകരും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അകന്ന് കഴുത്തറപ്പൻ സ്വകാര്യബാങ്കുകളുടെ ചുഷണത്തിലേയ്ക്ക് എത്തിപ്പെടാൻ ആണ് സാധ്യത.

 

സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.

Copyright © . All rights reserved