Main News

ഏതാണ്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് വനിതയായ ജൂഡിത്ത് കില്‍ഷോയും മുന്‍ ഭര്‍ത്താവ് അലനും കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായി ഇരുവരും അന്വേഷണങ്ങളും ആരംഭിച്ചു. ഒടുവില്‍ 8,200 പൗണ്ട് നല്‍കി അമേരിക്കന്‍ യുവതിയില്‍ നിന്ന് അവരുടെ ഇരട്ടക്കുട്ടികളെ വാങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു കരാര്‍. കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ ബ്രിട്ടീഷ് ദമ്പതികളുടെ ശ്രമം ആത്മാര്‍ത്ഥമായിരുന്നെങ്കിലും നിയമപരമായി കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചിരുന്നില്ല. അത് പിന്നീട് വലിയ വിവാദമാവുകയും സോഷ്യല്‍ കെയര്‍ ഇടപെട്ട് കുട്ടികളെ തിരികെ അമേരിക്കയിലേക്ക് അയക്കുകയും ചെയ്തു.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന് ശേഷം കില്‍ഷോയ്ക്ക് കുട്ടികളെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാല്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ അമേരിക്കയില്‍ സുഖമായി വളരുന്നതായും കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കില്‍ഷോയ്ക്ക് അന്ന് തനിക്ക് വളര്‍ത്താന്‍ കഴിയാതെ പോയ കുട്ടികളുടെ ചുറ്റുപാടുകളെക്കുറിച്ച് ഇന്ന് നന്നായി അറിയാം. കിയാറ, കെയാറ വെക്കര്‍ എന്നാണ് അവരുടെ പേര്. ഇരുവരും ഇഷ്ട വിഷയമായ സോഷ്യല്‍ സയന്‍സാണ് പഠിക്കുന്നത്. പണ്ട് നടന്ന സംഭവങ്ങളെ വളരെ കൃത്യമായി തന്നെ കില്‍ഷോ ഓര്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യമാണ് കുട്ടികളെ തന്നില്‍ നിന്ന് അകറ്റിയതെന്ന് അവര്‍ പറയുന്നു.

അവരെ വളര്‍ത്തി വലുതാക്കേണ്ടയാള്‍ ഞാന്‍ തന്നെയായിരുന്നുവെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് കില്‍ഷോ പറയുന്നു. അവര്‍ ജീവിതത്തില്‍ മെച്ചപ്പെട്ട നിലയിലാണെന്ന് അറിയുന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. 64കാരിയായ താന്‍ കുട്ടികളെക്കുറിച്ച് എന്നും ഓര്‍ക്കാറുണ്ട്. അവര്‍ക്ക് മികച്ചൊരു ജീവിത സാഹചര്യമുണ്ടാവുക എന്നത് തന്നെയായിരുന്നു താനും ആഗ്രഹിച്ചിരുന്നത്. നല്ലൊരു ജീവിതം അവര്‍ അര്‍ഹിച്ചിരുന്നുവെന്നും കില്‍ഷോ പറയുന്നു. കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും അര്‍ഹയായ വ്യക്തി താനായിരുന്നുവെന്നും കില്‍ഷോ ആവര്‍ത്തിച്ചു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്നുകളോളം ഫലപ്രദമാണ് യോഗയെന്ന് പഠനം. ദിവസവും 15 മിനിറ്റ് വീതം യോഗ പരിശീലിച്ചാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി. പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഏറ്റവും വലിയ കാരണക്കാരനായ അമിത രക്തസമ്മര്‍ദ്ദം എന്ന രോഗത്തിന് 12 ദശലക്ഷത്തോളം മുതിര്‍ന്നവര്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 60 വോളന്റിയര്‍മാരാണ് പഠനത്തില്‍ പങ്കെടുത്തത്. അധോമുഖ ശ്വാനാസനം (Downward Dog) തുടങ്ങിയ ആസനങ്ങള്‍ 15 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദ നില 10 ശതമാനമെങ്കിലും കുറഞ്ഞതായാണ് കണ്ടെത്തിയത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് സാധാരണയായി നല്‍കി വരുന്ന വാട്ടര്‍ പില്‍ കഴിക്കുന്നവരിലും സമാനമായ ഫലമാണ് ഉണ്ടാകാറുള്ളതെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. റിലാക്‌സേഷന്‍, സ്‌ട്രെച്ചിംഗ്, ഡീപ് ബ്രീത്തിംഗ് എന്നീ ആരംഭ പോസുകളാണ് പഠനത്തില്‍ പങ്കെടുത്തവരോട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മൂന്നു മാസത്തിനു ശേഷം ഇവരുടെ രക്തസമ്മര്‍ദ്ദത്തില്‍ 9.7 ശതമാനം കുറവുണ്ടായതായി കണ്ടെത്തി. ഡീപ് ബ്രീത്തിംഗ് ചെയ്തവരില്‍ 7.1 ശതമാനവും സ്‌ട്രെച്ചിംഗ് നടത്തിയവരില്‍ 4.1 ശതമാനവും ബ്ലഡ് പ്രഷര്‍ കുറഞ്ഞപ്പോള്‍ റിലാക്‌സേഷന്‍ മാത്രം ചെയ്തവരില്‍ കാര്യമായ വ്യത്യാസം കാണാന്‍ സാധിച്ചില്ല.

അശോക് പാണ്ഡേ എന്ന 16 കാരന്‍ തന്റെ സ്‌കൂള്‍ പ്രോജക്ടായി ചെയ്ത ഈ പഠനം ക്യാനഡയിലെ കേംബ്രിഡ്ജ് കാര്‍ഡിയാക് കെയര്‍ സെന്ററിന്റെ പിന്തുണയോടെ മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടു. യോഗയ്ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്നതിന്റെ തെളിവാണ് തന്റെ പഠനമെന്നും നിലവിലുള്ള ചികിത്സകള്‍ക്ക് ബദലായി ഇതിനെ ഉപയോഗിക്കാനാകുമെന്നും അശോക് പാണ്ഡേ വ്യക്തമാക്കി.

ഡീപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച പാകിസ്ഥാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി ക്യാംപെയിന്‍. സോമര്‍ എന്ന 15കാരനെയും സഹോദരനായ 13കാരന്‍ അരീബ് ഉമീദ് ബക്ഷ് എന്നിവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള ഹോം ഓഫീസ് നീക്കത്തിനെതിരെ ആരംഭിച്ച പെറ്റീഷന് 85,000 പേരുടെ പിന്തുണ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്ന ഇവര്‍ തങ്ങളുടെ ജന്മനാടായ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. 2012ല്‍ മാതാപിതാക്കളായ മഖ്‌സൂദ്, പര്‍വീണ്‍ എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് ഗ്ലാസ്‌ഗോയിലെത്തിയതാണ് ഇവര്‍.

 

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മഖ്‌സൂദിന് തീവ്രവാദികളില്‍ നിന്ന് ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള പെറ്റീഷന്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കഴിഞ്ഞു. മുസ്ലീം രാജ്യമായ പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമാണെന്ന് ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് ജനറല്‍ അസംബ്ലി മോഡറേറ്റര്‍ റൈറ്റ് റവ.സൂസന്‍ ബ്രൗണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കാനുള്ള കരുണയും ബുദ്ധിയും വിവേകവും കാണിക്കണമെന്ന് അവര്‍ ഹോം സെക്രട്ടറി സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടു.

ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ കുട്ടികളെ രണ്ടു പേരെയും പോസില്‍പാര്‍ക്കിലുള്ള പള്ളിയില്‍ കഴിഞ്ഞയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഈ രാജ്യത്തേക്ക് പലായനം ചെയ്ത് എത്തുന്നവരുടെ മാനുഷിക മൂല്യങ്ങള്‍ തിരിച്ചറിയണമെന്ന് കോര്‍ബിന്‍ ഹോം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സ്പ്രിംഗ്‌ബേണ്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ രണ്ടു പേരും.

അദ്ധ്യായം – 27
കേരളത്തിലേക്ക് ഞങ്ങളുടെ ആദ്യയാത്ര

ഞങ്ങള്‍ ലുധിയാന റയില്‍വേ സ്‌റ്റേഷനില്‍ നിന്ന്, കേരളത്തിലേക്ക് തിരിച്ചു. പ്രിയതമയുടെ മുഖം നവോന്മേഷത്താല്‍ മുഖരിതമാണ്. മാതാപിതാക്കളെ കാണാനുളള ഉത്കടമായ ആഗ്രഹം അവളുടെ വാക്കുകളിലും നിഴലിച്ചിരുന്നു. അതിനെ അത്യധികം നിര്‍മലമായി ഞാനും കണ്ടു. അപ്പോഴൊന്നും എന്റെ ഹൃദയവ്യഥ ഞാന്‍ വെളിപ്പെടുത്തിയില്ല. 1973ല്‍ നാടുവിട്ട ഞാന്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടിലേക്ക് പോകുന്നത്. എന്റെ ജ്യേഷ്ഠന്മാര്‍ ഓണത്തിനും ക്രിസ്മസ്സിനും എല്ലാ വര്‍ഷവും നാട്ടില്‍ വന്നുപോകുന്നത് എന്റെ ഓര്‍മ്മകളില്‍ നിറയും. ചെറുപ്പത്തില്‍ അതൊക്കെ മനസ്സിനെ ആകര്‍ഷിക്കുന്ന കാര്യങ്ങളായിരുന്നു. അനാഥനും അവഗണിക്കപ്പെട്ടവനുമായ ഞാന്‍ ആരെ കാണാനാണ് പോകുന്നത്. ഒരിക്കലും എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞിട്ടില്ല, ഒന്നു വന്നൂടെയെന്ന്. എത്ര വര്‍ഷങ്ങളായി നിന്നേ ഒന്നു കണ്ടിട്ട്. നിനക്കെന്താ ഞങ്ങളോട് പിണക്കമാണോ എന്ന്. എത്രമാത്രം ദുഖം എന്റെ ഹൃദയത്തില്‍ അലയടിക്കുമ്പോഴും എന്റെ മനസ്സില്‍ എന്റെ ജന്മനാട് കടന്നുവരും.
ജന്മനാടിന്റെ കാന്തി മറ്റെന്തിനേക്കാളും മനോഹരമാണ്. ചാരുംമൂട് പലവിധ ഫലവൃക്ഷങ്ങളാല്‍ അനുഗ്രഹീതമാണ്. എന്റെ വിശപ്പടക്കിയ ചക്ക നിറഞ്ഞ പ്ലാവുകള്‍, കശുമാവുകള്‍, വിവിധതരത്തിലുളള മാവുകള്‍, കരിമ്പിന്‍ പാടങ്ങള്‍, കുളങ്ങള്‍, വയലുകള്‍, കാറ്റിലാലോലമിട്ടാടുന്ന തെങ്ങോലകള്‍, വാഴക്കൂട്ടങ്ങള്‍, വര്‍ണ്ണവൈവിധ്യമാര്‍ന്ന, സുഗന്ധം പേറുന്ന പൂക്കള്‍, കുത്തിയോലിച്ചു തകര്‍ത്ത് പെയ്യുന്ന മഴയും കാറ്റും, കടലോരങ്ങള്‍. കാടുകള്‍, വിവിധ മതവിശ്വാസങ്ങളില്‍ ജീവിക്കുന്നവരുടെ സൗഹൃദം ഇതെല്ലാം എന്റെ ജന്മനാടിനെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു. അവിടേക്ക് യാത്രചെയ്യുമ്പോള്‍ എന്റെ മനസ്സ് എന്താണ് കാറും കോളും കൊണ്ടു നിറയുന്നത്. ഭൂതകാലത്തില്‍ മുങ്ങിക്കിടക്കുന്നതൊക്കെ വര്‍ത്തമാന കാലത്ത് പൊങ്ങി-പൊങ്ങി വരിക മനസ്സിന്റെ നിസഹായാവസ്ഥയാണ്. അത് ആത്മനൊമ്പരങ്ങളുടെ കഥയായി ഇതള്‍ വിരിയും.

അതല്ലെങ്കില്‍ തീവ്രമായി ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലേക്ക് തിരിയും. ഇങ്ങനെയുളളവര്‍ക്ക് നന്മയുടെ മുഖം നഷ്ടപ്പെടും. എല്ലാം മറക്കണം പൊറുക്കണം എന്നൊക്കെ പറയുമ്പോഴും സത്യം ഉള്ളിന്റെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കും. തണുപ്പില്‍ അമര്‍ന്നുപോയ വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്ക് വരുമ്പോള്‍ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. നീണ്ട മണിക്കൂറുകള്‍ നിശബ്ദനായി മിന്നി മാറുന്ന ട്രെയിന്‍ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കെ എന്റെ മുഖത്തു നിന്ന് ഓമന എന്തോ വായിച്ചെടുത്തു. ആ യാത്ര അവളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമെങ്കില്‍ എന്റെ മുഖത്ത് നിരാശ കണ്ട് ചോദിച്ചു. എന്താണ് ഒരു മൗനം. എന്റെ മനസ്സപ്പോള്‍ ഒരു കുറ്റവാളിയുടേതാണ്. ഞാന്‍ എന്തോക്കെ കുറ്റങ്ങള്‍ ചെയ്തു എന്നതിന്റെ തെളിവ് ശേഖരണമാണ് അവള്‍ നടത്തുന്നത്. അവളുടെ ഹൃദയത്തില്‍ സന്തോഷം നിറഞ്ഞു നില്‍ക്കമ്പോള്‍ ഞാനതിനെ തല്ലിക്കെടുത്താന്‍ പാടില്ല. സത്യം തുറന്നു പറഞ്ഞു. എന്റെ കണ്ണുകളിലെ മങ്ങിയ പ്രകാശം മാറ്റിയെടുക്കാന്‍ അവള്‍ ശ്രമിച്ചു.
ചെറുപ്പത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതാനുഭവങ്ങള്‍ പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയെ നന്നായി ബാധിക്കും. വളരും തോറും ആ ഉത്കണ്ഠ അവരില്‍ വളര്‍ന്നു കൊണ്ടിരിക്കും. മാതാപിതാക്കള്‍ക്ക് അറിവില്ലാത്തവരെങ്കില്‍ അവരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ ബാല്യകാലം അവര്‍ക്ക് പന്തു കളിച്ചു രസിക്കാനുളളതാണ്. അല്ലാതെ മാതാപിതാക്കള്‍ക്ക് പന്തു തട്ടി കളിക്കാനുളളതല്ല. കുട്ടികള്‍ തെറ്റു ചെയ്യുമ്പോള്‍ അവരെ ഭയപ്പെടുത്തും വിധം സംസാരിക്കരുത്. അതവരില്‍ അമ്പരപ്പാണുണ്ടാക്കുക. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ സുരക്ഷിതരായി വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഓമന പറഞ്ഞത് സത്യമെന്ന് എനിക്കും തോന്നി. ചെറുപ്പത്തിലെ ചില അനുഭവങ്ങള്‍ ഞാനും മനസ്സില്‍ വച്ച് പൂജ നടത്തുകയല്ലേ.
തെക്കോട്ടുളള ട്രയിനുകളെല്ലാം പ്രധാനമായും നിറുത്തിയിരുന്നത് എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ്. ഞങ്ങള്‍ക്ക് അടുത്തുളള സ്റ്റേഷനുകള്‍ മാവേലിക്കരയും, കായംകുളവുമാണ്. ചെങ്ങന്നൂരില്‍ നിന്ന് ഒരു ടാക്‌സിയിലാണ് ചാരുംമൂട്ടിലെ വീട്ടിലെത്തിയത്. അമ്മ മരുമകളെ ആലിംഗനം ചെയ്ത് നെറുകയില്‍ ചുംബിച്ചു സ്വീകരിച്ചു. അത് നയനാനന്ദകരമായ കാഴ്ച്ചയായിരുന്നു. അമ്മയുടെയുളളില്‍ സന്തോഷം നിറഞ്ഞുതുളുമ്പുന്നുണ്ടെങ്കിലും നഷ്ടപ്പെട്ടു പോയ ഒരു മകന്‍ തിരിച്ചു വന്നതിന്റെ പരിഭ്രമം ആ മുഖത്തുണ്ടായിരുന്നു. അമ്മയുടെ കത്തിന് മറുപടി കൊടുത്തിരുന്നതും ഈ മകനെയോര്‍ത്ത് ആരും സങ്കടപ്പെടേണ്ടതില്ല എന്നാണ്. എന്നാലും അമ്മ എന്നെയോര്‍ത്ത് വിഷണ്ണയായി കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അമ്മ മരുമകളെ കൂട്ടി അകത്തേക്കു പോയി. ഞാന്‍ പെട്ടികള്‍ എടുത്തി ഒരു മുറിയില്‍ വച്ചു. ആ സമയം അച്ഛന്‍ ജോലിക്കാര്‍ക്കൊപ്പം പറമ്പിലായിരുന്നു.

അനുജന്റെ ഭാര്യ പൊന്നമ്മ ഞങ്ങള്‍ക്കു ചായയും ഭക്ഷണവും തന്നു. അച്ഛന്റെ വരവിനായി ഞാന്‍ കാത്തിരുന്നു. അമ്മയും മരുമകളുമായി അടുക്കളയുടെ അടുത്തുളള വരാന്തയിലിരുന്ന് കുശലങ്ങള്‍ പങ്കുവയ്ക്കുകയാണ്. ഞാന്‍ പുറത്തിറങ്ങി വീടിന്റെ പല ഭാഗത്തേക്കും നോക്കി. അങ്ങകലെ ഞാന്‍ വെളളം കോരി നനച്ച രണ്ടു തെങ്ങിന്‍ തൈകള്‍ വളര്‍ന്നിരിക്കുന്നു. വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളിന്‍ അണ്ണാറക്കണ്ണന്മാരും വിവിധ നിറത്തിലും രൂപത്തിലുമുളള കിളികളും കാക്കകളും ശബ്ദമുണ്ടാക്കുന്നുണ്ട്. പ്രകൃതി രമണീയതയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഓമനയടെ വിളി കാതില്‍ പതിച്ചത്. യാത്രാക്ഷീണമുണ്ട്, രണ്ടു ദിവസമായി കുളിച്ചിട്ട്, എവിടെ കുളിമുറി. ഞങ്ങള്‍ തുണി മാറി കിണറ്റിന്‍ കരയിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, എങ്ങനെയുണ്ട് അമ്മായിയമ്മ, നിന്നെ ഇഷ്ടപ്പെട്ടോ. പ്രകാശം പരന്നിരിക്കുന്ന ആ മുഖത്തേക്ക് ഞാന്‍ നോക്കി.

മന്ദഹാസം പൊഴിച്ചു കൊണ്ടറിയിച്ചു, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടപ്പെട്ടു, എന്നെയും അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. അവളുടെ പ്രേമാര്‍ദ്രമായ മിഴികളില്‍ നോക്കിയിട്ട് ഞാന്‍ പറഞ്ഞു. നീ പറഞ്ഞില്ലെങ്കിലും എന്റെ അമ്മ നല്ലതെന്ന് എനിക്കറിയാം, അല്ലെങ്കിലും നീ എന്നെ വളച്ചതുപോലെ എന്റമ്മയേയും വളച്ചെടുക്കുമെന്ന് എനിക്കറിയില്ലേ. അവള്‍ കളിയാക്കി പറഞ്ഞു. പിന്നെ പിന്നെ വളയ്ക്കാന്‍ പറ്റുന്ന ഒരു സാധനം. ഞാന്‍ കിണറ്റില്‍ നിന്നു വെള്ളം കോരിയെടുത്തു കുളിക്കാന്‍ കൊടുത്തിട്ട് മാടനാപൊയ്കയിലേക്ക് ആകാംക്ഷയോടെ നോക്കി. മുമ്പ് കണ്ട വന്‍ മരങ്ങള്‍ അവിടെ കാണുന്നില്ല. കിണറിന്റെ അടുത്തുളള മാവില്‍ ഏതാനും മാങ്ങ വിളഞ്ഞും പഴുത്തും കിടക്കുന്നു. അതില്‍ കയറിയപ്പോള്‍ ഒരു കിളി പറന്നു പോയി. രണ്ടെണ്ണം പറിച്ചെടുത്തു. താഴെയിറങ്ങി.
ചെറുപ്പത്തില്‍ ഇതില്‍ നിന്ന് ധാരാളം മാമ്പഴം കഴിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ പല കമ്പുകളും ഒടിഞ്ഞു പോയിരിക്കുന്നു. മാങ്ങയുടേയും ചക്കയുടേയും സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ധാരാളം ഫലവൃക്ഷങ്ങള്‍ സുലഭമായി ചെറുപ്പത്തില്‍ കണ്ടിരുന്നു. ഇപ്പോള്‍ പലതും കാണുന്നില്ല. ദൂരെ നിന്ന് അച്ഛന്‍ വീട്ടിലേക്ക് നടന്നു ചെല്ലുന്നതു ഞാന്‍ കണ്ടു. അച്ഛന്റെ ജീവിതം കൃഷിക്കായി ഉഴിഞ്ഞുവച്ചതാണ്. നല്ല കര്‍ഷകര്‍ എന്നും മണ്ണിനായി സമര്‍പ്പണം ചെയ്തവരാണ്. മണ്ണിനെക്കുറിച്ച് അറിവുളളവര്‍ക്കേ നല്ലൊരു കര്‍ഷകനാകാന്‍ കഴിയു. സത്യത്തില്‍ ഈ കര്‍ഷകരല്ലേ ഒരു രാജ്യത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂത്തുലഞ്ഞു കിടക്കുന്ന നെല്പാടങ്ങള്‍ എന്റെ മനസ്സിലേക്ക് കടന്നു വന്നു. ദൈവത്തിന്റെ സ്പര്‍ശനമറിയുന്നവര്‍ ആത്മാവില്‍ ആരാധിക്കുന്നതു പോലെ മണ്ണിനെ ആരാധിക്കുന്നവരാണ് കര്‍ഷകര്‍. അവര്‍ മണ്ണിന്റെ ജീവാത്മാവിനെയാണ് ആരാധിക്കുന്നതെന്ന് എനിക്കു തോന്നി. വീട്ടിലേക്ക് കണ്ണും നട്ടിരുന്ന എന്റെ അടുക്കലേക്ക് ഓമന കുളികഴിഞ്ഞു വന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട പഴുത്ത മാങ്ങ കൊടുത്തിട്ട് ഞാന്‍ കുളിക്കാന്‍ പോയി.

കുളികഴിഞ്ഞെത്തിയ ഞങ്ങളെ എതിരേറ്റത് തൊഴുത്തിലെ പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന അച്ഛനാണ്. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് സ്‌നേഹപൂര്‍വ്വം ഞങ്ങളോടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയത് വെറുപ്പു കാണിക്കുമോ എന്നായിരുന്നു. ധിക്കാരിയായ മകന്‍ ഒരു പെണ്ണിനേയും കൊണ്ട് വീട്ടില്‍ കയറി വന്നാല്‍ മധുരമുളള പുഞ്ചിരിക്കു പകരം ആട്ടിപ്പുറത്താക്കാന്‍ എന്റെ അച്ഛന്‍ മടിക്കയില്ല. ഭാഗ്യത്തിന് കൂടുതല്‍ ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. മണ്ണിനെ പ്രണയിക്കുന്ന അച്ഛന് മകന്‍ ഒരു പെണ്ണിനെ പ്രണയിച്ച് വിവാഹം ചെയ്തത് ഒരു മഹാപാതകമായി തോന്നിക്കാണില്ല. അതൊക്കെ വിശദീകരിച്ച് അമ്മയുടെ പേരില്‍ കത്തയച്ചിട്ടുളളതാണ്. എന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും അച്ഛന്‍ നടത്തിയില്ല. അച്ഛന്റെ കണ്ണുകളില്‍ നിഴലിച്ച ഭാവം ഞാന്‍ മനസ്സിലാക്കി. എന്റെ അനുമതിയില്ലാതെ നടത്തിയ വിവാഹത്തെപ്പറ്റി ഞാനെന്തു പറയാനാണ്. പണ്ടും ഞാനവന്റെ കാര്യം ശ്രദ്ധിച്ചിരുന്നില്ല ഇപ്പോഴും അതിന് വലിയ മാറ്റമൊന്നുമില്ല.

പുതുപ്പെണ്ണിനെപ്പറ്റി കൂടുതലറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് ഞങ്ങളുടെ സംസാരം തുടര്‍ന്നു. എല്ലാം അവര്‍ ക്ഷമയോടെ കേട്ടിരുന്നു. ഞങ്ങളുടെ ബന്ധം അവരിലും സംപ്തൃപ്തിയാണുണ്ടാക്കിയതെന്ന് ഞാന്‍ മനസ്സിലാക്കി. വാഗ്ദാനം നല്‍കി മനസ്സിനിണങ്ങിയ ഒരു പെണ്ണിനെ വിവാഹം കഴിച്ചതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്ന് അച്ഛന്‍ പറയുമെന്ന് കരുതിയെങ്കിലും ഒന്നും പറഞ്ഞില്ല. കുറഞ്ഞപക്ഷം മറ്റ് തെറ്റുകുറ്റങ്ങള്‍ കണ്ടുപിടിക്കാത്തത് നന്നായി. അവസാനമായി അച്ഛന്‍ പറഞ്ഞത് ആദ്യം കേട്ടപ്പോള്‍ അവിശ്വസനീയമായി തോന്നി. ഇവളെ കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഓമനയുടെ മുഖത്ത് ഒരു പ്രഭ കണ്ടു. അമ്മയുടെ അഭിപ്രായം മറ്റൊന്നായിരുന്നു, നീ ഇവന്റെ കൂടെ എങ്ങനെ കഴിയുന്നു, തലവേദന തരുന്നുണ്ടോ. എന്റെ മുഖം മ്ലാനമാകുന്നത് കണ്ടവള്‍ പുഞ്ചിരിച്ചു.
വഴക്കാളിയാണെങ്കിലും അമ്മ പറഞ്ഞത് ശരിയല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഓമന ഒരു ശ്രമം നടത്തി. ഇതുവരെ കുഴപ്പമൊന്നുമില്ല. അവള്‍ അങ്ങനെയല്ലേ പറയൂ എന്നായിരുന്നു അച്ഛന്റെ മുഖഭാവം. വീട്ടിലെ നായ വീടിന്റെ വടക്ക് ഭാഗത്തുനിന്നു കുരയ്ക്കുന്നതു കേട്ടു. ഓമനയുടെ ഉറക്കക്ഷീണം കണ്ടിട്ട് അമ്മ പറഞ്ഞു, നിങ്ങള്‍ പോയി കിടക്ക്. അവള്‍ എഴുന്നേറ്റ് അടുക്കളയിലുളള പൊന്നമ്മയുടെ അടുത്തേക്കു പോയി. അമ്മ അച്ഛന്റെ അടുത്തിരുന്ന് മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് വെറ്റിലയെടുത്ത് ചുണ്ണാമ്പു പുരട്ടുന്നതു കണ്ട് ഞാനും ഉറക്കക്ഷീണത്താല്‍ കട്ടിലില്‍ അഭയം പ്രാപിച്ചു.

അച്ഛന്‍ ബീഡിവലിക്ക് മുമ്പിലെങ്കില്‍ അമ്മ മുറുക്കുന്നതില്‍ മുന്‍ പന്തിയിലാണ്. ചെറുപ്പത്തില്‍ ചാരുംമൂട്ടിലെ ചെല്ലപ്പന്‍ പിളളയുടെ കടയില്‍ നിന്ന് വലിയ പുകയിലകള്‍ ഞാന്‍ വാങ്ങി വന്നിട്ടുണ്ട്. അമ്മയുടെ ചിട്ടിയില്‍ നീലകണ്ഠപ്പിളളയും അംഗമായിരുന്നു. വടക്കേ അറ്റത്തുളള അരകല്ലിനടുത്ത് ഒരു പടിയിലായിരുന്നു അന്ന് മുറുക്ക്. ഇപ്പോള്‍ അകത്ത് പ്രവേശിച്ചിരിക്കുന്നു. എന്നോടുളള സമീപനത്തില്‍ അച്ഛനൊരു പരിവര്‍ത്തനം വന്നിരിക്കുന്നതായി തോന്നി. അത്യധികം സ്‌നേഹത്തോടെയാണ് പെരുമാറ്റം. ഈ സ്‌നേഹമൊന്നനുഭവിക്കാന്‍ ചെറുപ്പത്തില്‍ ഞാനെത്രമാത്രം കൊതിച്ചിരുന്നു. നിന്ദാ പാത്രമായി വീട്ടില്‍ നിന്ന് നാടുകടത്തിയ അച്ഛന്റെ മനസ്സ് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രായം കൂടുന്തോറും വിവേകവും കൂടുമെന്നറിയാം അതായിരിക്കാം ഈ സ്‌നേഹ പ്രകടനം. മുറിക്കുളളിലേക്കു വന്ന ഓമനയെ മിഴികളുയര്‍ത്തി നോക്കി. അവളുടെ നോട്ടത്തില്‍ സന്തോഷവും സൗന്ദര്യവും നിറഞ്ഞു നിന്നു. മുറിയിലെ ലൈറ്റണച്ചു എന്റെയൊപ്പം കിടന്നു. പൂര്‍ണ്ണചന്ദ്രന്‍ ഞങ്ങളെപോലെ ഭൂമിയെ കെട്ടി പുണര്‍ന്നുകൊണ്ടിരുന്നു.

നാടും വീടും ഉണരൂ എന്ന ദൂതുമായി പൂവന്‍കോഴി നീട്ടി കൂവി. മണ്ണിലെ എല്ലാ ജീവികള്‍ക്കും ഒരു സംസ്‌കാരമുണ്ട്. പൂവന്‍ കോഴി ഉറങ്ങിക്കിടക്കുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തുന്നു. സുഖനിദ്രയിലാണ്ടു പോയവരെല്ലാം എഴുന്നേറ്റു തുടങ്ങി. ഞങ്ങളും എഴുന്നേറ്റു. അതി രാവിലെ തന്നെ ഓമനയുടെ വീടായ പത്തനാപുരം ചാച്ചിപ്പുന്നയിലേക്ക് യാത്രതിരിക്കണം. കുളിര്‍കാറ്റില്‍ കിണറ്റിന്‍ കരയിലേക്കു നടന്നു. പ്രഭാത സൂര്യന്റെ തലോടലും കുളിരിളം കാറ്റും എനിക്ക് നല്‍കിയത് ചെറപ്പത്തിലെ കുളിര്‍മയാണ്.
മനുഷ്യരെപ്പോലെ പ്രകൃതിയും പുളകമണിയുന്നതും പുതിയ മുളകള്‍ പൊട്ടി മുളയ്ക്കുന്നതുമെല്ലാം ഉദയരശ്മികള്‍ പതിക്കുമ്പോഴാണ്. വെളളത്തിനു നല്ല തണുപ്പായിരുന്നു. കുളിയും കഴിഞ്ഞെത്തിയപ്പോള്‍ നല്ല ഉന്മേഷം തോന്നി. അച്ഛന്‍ വരിക്കോലി മുക്കില്‍ പണ്ട് കണ്ടതു പോലെ ചായ കുടിക്കാന്‍ പോയിരുന്നു. അമ്മ ഞങ്ങള്‍ക്ക് ചായ തന്നു. പ്രഭാത ഭക്ഷണം കഴിക്കാതെ തന്നെ വീട്ടില്‍ നിന്ന് ചാരുംമൂട്ടിലേക്ക് നടന്നു. കായംകുളം പുനല്ലൂര്‍ ബസ്സില്‍ കയറി അടൂര്‍ വഴി പത്തനാപുരത്തിറങ്ങി അടുത്തുളള ഒരു ചായക്കടയില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് ഒരു ജീപ്പില്‍ കയറി തീയാട്ടുകുന്നേല്‍ വീട്ടിലെത്തി.

എന്റെ വീട്ടിലേതുപോലെ തന്നെ സ്‌നേഹാദരങ്ങളും ചുംബനങ്ങളും മാതാപിതാക്കളുമായി ഓമന പങ്കിട്ടു. ആ ദിനം ഓമനയ്ക്ക് ഒരു ഉത്സവദിനം പോലെയായിരുന്നു. ലാളിച്ചു വളര്‍ത്തിയ മകള്‍ സര്‍വ്വരേയും മറന്ന് പ്രണയമെന്ന ആവേശത്തിനടിമപ്പെട്ട് ഭര്‍ത്താവിനെ കണ്ടെത്തിയാല്‍ അത് തെറ്റും ശരിയും തിരിച്ചറിയാനുളള അറിവില്ലാത്തതു കൊണ്ടെന്നു പറയും. അതില്‍ അതിയായ ഉത്കണ്ഠയും ദുഖവും രേഖപ്പെടുത്തിയപ്പോഴും നിനക്കു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത് നിനക്കും യോഗ്യനായ ഒരു പുരുഷനെ ലഭിക്കണമെന്നാണ്. തങ്കമ്മ പലരേയും തെറ്റിധരിപ്പിച്ചു എന്നു പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. ”ദൈവകൃപയില്‍ വളര്‍ത്തിയ മകള്‍ ചതിയില്‍പെടില്ലെന്ന് ഞങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു.”എല്ലാറ്റിനും ഓമന മാപ്പപേക്ഷിച്ചത് അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായി എനിക്കു തോന്നി. അമ്മയും മകളുമായുളള സംസാരം അപ്പച്ചന്‍ ചാരുകസേരയിലിരുന്ന് കേട്ടതല്ലാതെ ഒന്നിനും പറഞ്ഞില്ല. ഉച്ചക്കുളള ഭക്ഷണസമയത്ത് മാത്രം ആശുപത്രി ജീവിതത്തെപ്പറ്റി ചോദിക്കുന്നതിനിടയില്‍ പറഞ്ഞു, വിവാഹമൊക്കെ പഴയതു പോലെ മക്കളുടെമേല്‍ നിര്‍ബന്ധം ചെലുത്തി നടത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് എനിക്കറിയാം. അമേരിക്കയില്‍ നിന്നും ഇവിടുന്നുമൊക്കെ ചില ആലോചനകള്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് അവളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് നമ്മളല്ല അവളാണെന്നാണ്. അതല്ലേ ഇപ്പോള്‍ കണ്ടത്.
പ്രണയിക്കുന്നവര്‍ പ്രണയത്യാഗം ചെയ്യുന്നത് ഒരു കുറ്റമല്ല. എന്നാലും ഇതല്പം കൂടിപ്പോയി എന്ന് എനിക്കും തോന്നി. ദുഖത്തോടെ ആ വാക്കുകള്‍ കേട്ടതല്ലാതെ ഉചിതമായ ഒരു മറുപടി പറയാന്‍ ഞങ്ങള്‍ക്കില്ലായിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ അവരുടെ സ്‌നേഹം, കാരുണ്യം, ദയ ഇതൊക്കെ സ്വന്തം സുഖത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ അവരുടെ സങ്കടം എത്രമാത്രമെന്ന് ഞാനപ്പോള്‍ മനസ്സിലാക്കി. അത് അസഹ്യമായ വേദന തന്നെയാണ്. എന്റെ ലക്ഷ്യം ഓമനയെ വിവാഹം കഴിക്കുക എന്നതായിരുന്നു. ഞങ്ങളുമായുളള ബന്ധങ്ങളുടെ സാഹചര്യം ഓമന വിവരിച്ചത് അവരെ കുറച്ചെങ്കിലും ആശ്വസിപ്പിച്ചു കാണുമെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത ദിവസം തന്നെ ഞാന്‍ വീട്ടിലേക്കു തിരിച്ചു. ഓമന മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു.

ചാരുംമൂട്ടിലെത്തിയതിന്റെ അടുത്ത ദിവസം സാഹിത്യലോകത്തേക്ക് എന്നെ വഴി നടത്തിയ പണ്ഡിത കവി കെ.കെ പണിക്കര്‍ സാറിനെ കാണണമെന്ന് തീരുമാനിച്ചു. 1962 മുതല്‍ 1978 വരെ ഗുരുമന്ദിരത്തിലെ ഓലപ്പുരയില്‍ മലയാളം വിദ്വാന്‍ പഠിപ്പിച്ചുകെണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ അതു നിര്‍ത്തലാക്കിയത്. അദ്ദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി വവ്വാക്കാവില്‍ മൂത്ത മകളായ വാസന്തിയുടെ വീട്ടിലെന്ന് കത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. രാവിലെതന്നെ യാത്ര തിരിച്ചു. വീടു ചോദിച്ചറിഞ്ഞ് അവിടെയെത്തി. എന്നെ കണ്ടയുടനെ എഴുന്നേറ്റ് വന്ന് തന്റെ ഹൃദയത്തില്‍ തങ്ങി നിന്ന സ്‌നേഹദരത്താല്‍ കെട്ടിപ്പിടിച്ച് നെഞ്ചോടമര്‍ത്തി. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ലക്ഷ്മിയമ്മയും ആ കാഴ്ച്ചകണ്ട് ആനന്ദിച്ചു.
കൈക്കുളളില്‍ കരുതിയ പഴവര്‍ഗ്ഗങ്ങളും കസവു മുണ്ടും കൊടുത്തു. എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം ഇരുന്നു. മുമ്പ് ആരോഗ്യമുളള ശരീരമായിരുന്നു. ഇപ്പോള്‍ മൊത്തം അസുഖങ്ങളാണ്. രോഗങ്ങള്‍ മനുഷ്യന് ഒരു ബുദ്ധിമുട്ടു തന്നെയാണ്. തുടര്‍ന്ന് എന്റെ വിശേഷങ്ങള്‍ അന്വേഷിച്ചു. ആനുകാലികങ്ങളില്‍ എഴുതാറുണ്ടെന്നും ഒരു നാടകം തയ്യാറാക്കിക്കൊണ്ട് വന്നിട്ടുണ്ടെന്ന്. അത് വിദ്യാര്‍ത്ഥി മിത്രത്തിനു കൊടുക്കണം. എന്നും പറഞ്ഞു ലക്ഷമിയമ്മ എനിക്ക് ചായ തന്നു. നീയിപ്പോള്‍ കവിതയൊന്നും എഴുതുന്നില്ലേ. ഞാനപ്പോള്‍ ദീപികയില്‍ വന്ന ഒരു കവിതയെപ്പറ്റി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു, വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ് തൂലിക. എന്തെഴുതിയാലും അതില്‍ ജീവിതവും പുതുമയും ഉണ്ടായിരിക്കണം. ആ പുതുമയാണ് അറിവ്. ആ അറിവിനുളളിലെ സൗന്ദ്യര്യം വാരിപ്പുണരാന്‍ കഴിവുളളവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. നല്ല പ്രതിഭയുളളവര്‍ എന്തെഴുതിയാലും അതില്‍ അറിവും ആനന്ദവും സൗന്ദര്യവുമുണ്ടാകും. അത് സാധ്യമാകുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്.
ഞാന്‍ ഒരു സാഹിത്യ സൃഷ്ടിയെപ്പറ്റി ചോദിച്ചു. സാഹിത്യ സൃഷ്ടി ഒരു നാട്യകലപോലെയോ ഒരു ദൃശ്യകലപോലെയോ അല്ല. അത് കണ്ണുകൊണ്ട് കണ്ടിരുന്നു രസിക്കാം. ഒരു നാട്യക്കാരനു പോലും ചില നിയമങ്ങളുണ്ട്. അത് ആംഗികം, ആഹാര്യം. സ്വാത്തികം, വാചികം, ഹാസ്യം, രൂപകം, അങ്ങനെ ധാരാളമുണ്ട്. എന്നാല്‍ ഒരു സര്‍ഗ്ഗധനനില്‍ ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഈ പ്രപഞ്ചത്തിലുളള എല്ലാ വസ്തുക്കളേയും കുറിച്ചുളള വിജ്ഞാനമാണ്. അതു കൊണ്ടാണ് ഒരു പ്രതിഭയെ ജ്ഞാനിയെന്നും ബുദ്ധിജീവിയെന്നും വിളിക്കുന്നത്. അക്ഷരം വായ്ക്കാത്തവര്‍ക്ക് അറിവു മാത്രമല്ല തിരിച്ചറിവുമില്ല. അവരിലാണ് ഏറ്റവും കൂടുതല്‍ തിന്മകള്‍ നമ്മള്‍ കാണുന്നത്. ഈ തിന്മപ്രവൃര്‍ത്തി ചെയ്യുന്നവര്‍ക്ക് നന്മ പറഞ്ഞു കൊടുക്കുന്നത് വായിച്ച് അറിവു നേടിയവരാണ്. ആ പരിജ്ഞാനം മറ്റുളളവര്‍ക്ക് പകരുമ്പോള്‍ ജീവിതം അവര്‍ക്കൊരു വഴികാട്ടിയാകുന്നു. അത് വ്യക്തിയില്‍ മാത്രമല്ല ഒരു സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കും. ഏതു വിഷയമെഴുതിയാലും അതിലിറങ്ങി അറിവുണ്ടാക്കിയിരിക്കണം. സാഹിത്യമെന്നും സാമൂഹ്യ തിന്മകള്‍ക്കെതിരെ ഒരു പടവാളായി നില്‍ക്കുന്നത് കൊണ്ടാണ് നമുക്ക് നല്ലൊരു സംസാകാരവും ആരോഗ്യമുളള ഒരു ജീവിതവും നയിക്കാന്‍ കഴിയുന്നത്.

മറ്റൊരു പ്രധാന ഘടകമാണ് അനുഭവങ്ങള്‍. അതാണ് ചില സാഹിത്യസൃഷ്ടികള്‍ സൗന്ദര്യാവിഷ്‌കാരമായി കാലത്തിന്റെ കരുത്തായി നിലനില്‍ക്കുന്നത്. അതില്‍ കുടിലുമുതല്‍ കൊട്ടാരങ്ങള്‍ വരെ കടന്നു വരും. അങ്ങനെ ഒരു വായനക്കാരന്റെ മുന്നിലെത്തുന്ന കൃതിക്ക് ജീവനും ശക്തിയുമുണ്ട്. നീ ധാരാളമായി സഞ്ചരിക്കുകയും പഠിക്കുകയും പരിശ്രമിക്കുകയും മനസ്സിന്റെ ഏകാഗ്രതയൊക്കെ നഷ്ടപ്പെടുത്താതെ പോയാല്‍ സാഹിത്യം നിന്നെ തേടി വരും. നീ സാഹിത്യത്തേ തിരക്കി പോകേണ്ട. പ്രതിഭയുളളവനെയാണ് സാഹിത്യകാരന്‍ എന്നു വിളിക്കുന്നത്. എനിക്ക് പഴയതു പോലെ ആരോഗ്യം പോരാ, ഓര്‍മ്മക്കുറവുണ്ട്. ഡോക്ടര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂടുതല്‍ സംസാരിക്കരുതെന്ന്. ലക്ഷ്മിയമ്മ ഉടനടി പറഞ്ഞു, ഞാനത് മോനോടു പറയാന്‍ തുടങ്ങുകയായിരുന്നു. സാഹിത്യത്തിന്റെ ആദ്യപാഠം ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന ഗുരുവിന് ദക്ഷിണ കൊടുത്തിട്ട് കാലില്‍ തൊട്ടു വണങ്ങി പോകാനൊരുങ്ങിയപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന് ലക്ഷമിയമ്മ നിര്‍ബന്ധിച്ചപ്പോള്‍ ഇനിയൊരിക്കലാകട്ടെ എന്നു പറഞ്ഞു. അദ്ദേഹം എന്നെ സ്‌നേഹവാത്സല്യത്തോടെ യാത്രയാക്കി. ബസ്സില്‍ ചാരുംമൂട്ടിലേക്ക് വരുമ്പോള്‍ മനസ്സു നിറയെ പണിക്കര്‍സാറിനെ കണ്ടതിലുളള സന്തോഷമായിരുന്നു. അദ്ദേഹം പഠിപ്പിച്ച എത്രയോ വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ക്കിടയില്‍ വാത്സല്യശിഷ്യനായിരിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അപാരമായിരുന്നു.

അടുത്ത ദിവസം പോയത് എറണാകുളത്തേക്കായിരുന്നു. കാരണം നാടകത്തില്‍ എന്നെ സ്വാധീനിച്ചിരുന്ന നാടകകൃത്തായിരുന്നു ശ്രീമൂലനഗരം വിജയന്‍. എന്റെ നാടകം കടല്‍ക്കരയ്ക്ക് ഒരു അവതാരിക വേണമെന്നും നാടകത്തില്‍ കഥാതന്തു എന്തെന്നുമൊക്കെ മുമ്പുളള കത്തുകളില്‍ ഞാന്‍ വിശദമാക്കിയിരിന്നു. നാടകവുമായി എത്തുവാന്‍ എന്നോടു ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഈ യാത്ര. രാവിലെ പത്തു മണിക്ക് മുമ്പു തന്നെ ബസ്സില്‍ എറണാകുളത്ത് എത്തി. അവിടെ നിന്ന് ഏതാനം ബസ്സുകള്‍ കയറിയിറങ്ങിയാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചൈതന്യം തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ അദ്ദേഹം സ്വീകരിച്ചു.

ന്യൂസ് ഡെസ്ക്

ബ്രിസ്റ്റോളിലെ സാമൂഹ്യ പ്രവർത്തകൻ രവി നായർ എം 4 മോട്ടോർവേയിൽ വച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു. അത്യാഹിതമുണ്ടായത് കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ്. എപ് സം ഹോഴ്സ് റേസ് സെൻററിൽ നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ ആണ് രവി നായർ പുറപ്പെട്ടത്. അടിയന്തിര പ്രാഥമിക ശുശ്രൂഷകൾ നല്കി ജീവൻ രക്ഷിക്കാനുള്ള പാരാമെഡിക്കൽ ടീമിന്റെ ശ്രമം വിഫലമായി.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് രവി നായർ. ഒന്നര പതിറ്റാണ്ടിലേറെ യുകെയിലുള്ള രവി നായർക്ക് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ബ്രിസ്റ്റോൾ ഹിന്ദു സമാജത്തിന്റെ സ്ഥാപകാംഗമാണ് രവി നായർ. നിരവധി മലയാളികൾ രവി നായരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കുടുംബ സുഹൃത്തുക്കൾ പറഞ്ഞു.

ഹൃദ്രോഗ സാധ്യത ഏറെയുള്ളവര്‍ക്ക് ജിപിമാര്‍ ഹോളിഡേകള്‍ നിര്‍ദേശിക്കണമെന്ന് വിദഗ്ദ്ധര്‍. ഇത് രോഗികളുടെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. മദ്ധ്യവയസിലെത്തി നില്‍ക്കുന്ന രോഗികള്‍ അവരുടെ ജീവിത ശൈലികളില്‍ മാറ്റം വരുത്തണമെന്നും ദുശീലങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുന്നതിനൊപ്പം ഹോളിഡേകള്‍ നിര്‍ദേശിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വര്‍ഷത്തില്‍ മൂന്ന് ആഴ്ചയെങ്കിലും ജോലികളില്‍ നിന്ന് ഇടവേളയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹൃദ്രോഗികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് 40 വര്‍ഷം നീണ്ട പഠനം വ്യക്തമാക്കുന്നു.

ഹൃദ്രോഗ സാധ്യതയുള്ള 1200 ബിസിനസുകാരില്‍ നടത്തിയ ഫിന്നിഷ് ഗവേഷണമാണ് ഈ വസ്തുത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശരീരഭാരം എന്നീ പ്രത്യേകതകള്‍ ഉള്ളവരിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിപ്പേരോട് ശരീരഭാരം നിയന്ത്രിക്കാനും മരുന്നുകള്‍ കഴിക്കാനും വ്യായാമം ചെയ്യാനും കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയവരാണ് കുറഞ്ഞ പ്രായത്തില്‍ മരണത്തിന് കീഴടങ്ങിയവരെന്നും കണ്ടെത്തിയതായി മ്യൂണിക്കില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തിയ പഠനം പറയുന്നു.

ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം രോഗികളുടെ സ്‌ട്രെസ് ലെവല്‍ ഉയര്‍ത്തുകയും ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും ചെയ്തുവെന്നാണ് വ്യക്തമായത്. എന്നാല്‍ ഇവരില്‍ത്തന്നെ ഹോളിഡേകള്‍ കൂടുതല്‍ എടുത്തവര്‍ ഏറെക്കാലം ജീവിച്ചിരുന്നുവെന്നും വ്യക്തമായി. ഹോളിഡേകള്‍ എടുക്കാത്തവരാണ് അല്പായുസുകള്‍ എന്ന നിഗമനമാണ് പഠനം മുന്നോട്ടു വെക്കുന്നത്.

അദ്ധ്യായം -26
ഞങ്ങള്‍ വിവാഹിതരായി

ഓമനയും ജ്യേഷ്ഠത്തി തങ്കമ്മയും ഹസാരിബാഗില്‍ നേര്‍ക്കുനേര്‍ സംസാരിച്ചു. തങ്കമ്മയുടെ തൊണ്ടവരണ്ടു പോയതല്ലാതെ മുന്നോട്ടുവച്ചതൊന്നും ശിരസ്സാവഹിക്കാന്‍ ഓമന തയ്യാറായില്ല. തങ്കമ്മ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നിമിഷങ്ങള്‍. അവസാനമായി പറഞ്ഞിട്ടു പോയത്, നീ നരകത്തിലേക്കുളള വഴിയാണ് കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു. ഞാനതിനു മറുപടി കൊടുത്തത് സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും ഉപദേഷ്ടാവായി നിന്റെ ജ്യേഷ്ഠത്തിയെ നിയമിച്ചത് ഞാനറിഞ്ഞില്ല എന്നാണ്. ഇവര്‍ പഠിച്ചത് ആതുര സേവനമാണോ അതോ പരമ്പരാഗത അന്ധവിശ്വാസികള്‍ നടത്തുന്ന ആഭിചാരക്രിയകളോ. ഇവര്‍ ശകുനം നോക്കാനും കണ്ണുകളില്‍ നോക്കി ഫലം പറയാനും മിടുക്കിയായിരിക്കും. എന്തായാലും ആ മന്ത്ര-തന്ത്രങ്ങളൊന്നും നീ പഠിക്കല്ലേ. അതു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്.

എന്റെ മനസ്സില്‍ വന്നത് തങ്കമ്മ കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ രുദ്രക്ഷമാലയുമണിഞ്ഞ് മന്ത്രച്ചരടുകള്‍ രണ്ടു കൈയ്യിലും കെട്ടിയ ഒരു സന്യസിനിയായിട്ടാണ്. എന്റെ പേരു കേള്‍ക്കുമ്പോള്‍ ഇത്ര അസഹിഷിണുതയും ഈര്‍ഷ്യയും എന്തിനാണ്?. സ്‌നേഹത്തെ കണ്ണുതുറന്നു കാണാത്തവര്‍ ഇതു പോലെ ഈ മണ്ണില്‍ ധാരാളമുണ്ട്. മറ്റുളളവരില്‍ ആശങ്കയും ഭീതിയും വളര്‍ത്തുന്നത് ചിലര്‍ക്കൊരു സുഖമാണ്. സ്‌നേഹത്തിന്റെ തിളക്കവും പരിശുദ്ധിയും കളങ്കപ്പെടുത്തുന്നവരെയായിരിക്കാം ഇവര്‍ കണ്ടുവളര്‍ന്നത്. ഞങ്ങള്‍ സ്വപ്‌നത്തിലും ജീവിതത്തിലും താലോലിച്ചു വളര്‍ത്തിയ പ്രണയമെന്ന മരം ഇന്ന് ആകാശത്തോളം വളര്‍ന്നിരിക്കുന്നു. അതിനെ വെട്ടിമാറ്റാന്‍ ആര്‍ക്കും കഴിയില്ല.
മനുഷ്യന്‍ അത്യാര്‍ത്തിയോടെ വിവാഹത്തിനു മുമ്പ് ഉറപ്പിക്കുന്ന കച്ചവടമാണല്ലോ സ്ത്രീധനം, സ്വര്‍ണം, മറ്റു പലതും. ഞാന്‍ ഓമനയെ കച്ചവടം നടത്തി വാങ്ങാന്‍ ഒരുക്കമല്ല. ഒരു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അവളെ മലിനപ്പെടുത്തുന്നതിന് തുല്യമാണ്. അറേബ്യന്‍ നാടുകളില്‍ പുരുഷനാണ് സ്ത്രീധനം കൊടുക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഇതുപോലുളള കച്ചവടമില്ല. ഇന്ത്യയില്‍ കാളച്ചന്തയിലെ മൃഗങ്ങളെ പോലെയാണ് പെണ്‍കുട്ടികള്‍ക്ക് വില പേശുന്നത്. ദരിദ്രരാജ്യങ്ങളായ ആഫ്രിക്കയില്‍ പോലും ഒരു പശുവിനെയോ ആടിനെയോ ആണ് സ്ത്രീധനമായി കൊടുക്കുന്നത്. ഭൂതങ്ങള്‍ ബാധിച്ചിരിക്കുന്ന മനുഷ്യരില്‍ ഇതുപോലുളള ധാരാളം അന്ധമായ ആചാരങ്ങള്‍ ഉണ്ട്. എന്റെയുളളിലെ കഠിനമായ എതിര്‍പ്പ് കത്തില്‍ എഴുതി തീര്‍ന്നപ്പോഴാണ് മനസ്സ് ഒന്നു ശാന്തമായത്. എനിക്ക് കിട്ടുന്ന ശമ്പളം പോലും മറ്റുളളവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഞാനുപയോഗിക്കുന്നത്. അവളുടെ ബോണ്ടിനുളള പണം അയച്ചതും സ്വന്തം അദ്ധ്വാനത്തില്‍ നിന്നാണ്.
മാതാപിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മക്കള്‍ക്ക് കൊടുക്കാം . അത് അവകാശമാക്കരുത്. എന്തായാലും സ്ത്രീധനം മടിയിലും സ്വര്‍ണ്ണത്തെ കഴുത്തിലും ചാര്‍ത്തി ഒരു ഭര്‍ത്താവിന്റെ മേലങ്കിയണിയാന്‍ ഞാനാഗ്രഹിക്കുന്നില്ല. എല്ലാ കാര്യത്തിലും ഞാനവള്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ കണ്ടനാള്‍ മുതല്‍ ഓരോ അഭിപ്രായങ്ങളും പരസ്പരം ബോധ്യപ്പെടുന്നതും ഇഷ്ടമുളളതുമായിരുന്നു. ഇപ്പോള്‍ വന്ന കത്തിലെഴുതിയത് ജീവിതം സ്വന്തം വരുമാനത്തില്‍ പടുത്തുയര്‍ത്തണമെന്നാണ്. മറ്റുളളവരെ ആശ്രയിച്ചല്ല ജീവിക്കേണ്ടത്. തെളിഞ്ഞ പുഞ്ചിരിയോടെയാണ് ഞാനതിനെ കണ്ടത്.

എല്ലാ മനുഷ്യരും ഈ മണ്ണില്‍ ജനിക്കുന്നു, വളരുന്നു. ജീവിതത്തെ താലോലിച്ചു വളര്‍ത്തുന്നവര്‍ക്ക് അത് തളിര്‍ക്കും, പൂക്കും, ഫലങ്ങള്‍ തരികയും ചെയ്യും. ആ രാത്രി സ്‌നേഹത്തെപ്പറ്റിയാണ് ഞാനവള്‍ക്കെഴുതിയത്. എന്റെ വാക്കില്‍ നിന്ന്, ലക്ഷ്യയത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഭൂമിയില്‍ ദീര്‍ഘായുസ്സുളളത് സ്‌നേഹത്തിനും പ്രണയത്തിനുമാണ്. നമ്മള്‍ മരിക്കുമ്പോള്‍ അടുത്ത തലമുറ സ്‌നേഹത്തെ പുനര്‍ജീവിപ്പിക്കുന്നു.ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴങ്ങള്‍ മനുഷ്യര്‍ മനസ്സിലാക്കാത്തതു കൊണ്ടാണ് കുറ്റബോധത്തിലും ദുഖത്തിലും കഴിയുന്നത്. ഹൃദയത്തില്‍ രക്തം ശുദ്ധി ചെയ്യുന്നതു പോലെ സ്‌നേഹത്തെ ശുദ്ധി ചെയ്‌തെടുത്താല്‍ അതിന്റെ ഫലങ്ങളുണ്ടാകും. ഇവിടെയാണ് സ്‌നേഹം ഹൃദയസ്പര്‍ശിയാകുന്നത്. വിശുദ്ധിയുളള സ്‌നേഹത്തിനും പ്രണയത്തിനും ശത്രുവായി വരുന്നത് സ്വന്തം സുഖങ്ങളും ലാഭങ്ങളുമാണ്.

കമിതാക്കളില്‍ നല്ലൊരു പങ്കും ശാരീരിക സുഖത്തിലാണ് പ്രണയത്തെ കാണുന്നത്. ആ പ്രണയം ദുഖമാണ് നല്‍കുക, സന്തോഷമല്ല, അതു ക്ഷണികവുമാണ്. നമ്മള്‍ ഈ സ്‌നേഹത്തെ അനശ്വരമാക്കിയവരാണ്. അതിനാല്‍ ഒരാപത്തും ഇതുവരെയുണ്ടായിട്ടില്ല. സ്‌നേഹത്തിന്റെ ദിവ്യത്ത്വമറിയാത്തവര്‍ക്ക് നമ്മളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. സ്‌നേഹത്തിന്റെ ഉറവിടമായ ദൈവത്തെ സ്‌നേഹത്തിന്റെ പരിശുദ്ധിയറിയാത്തവര്‍ ആരാധിച്ചിട്ട് വല്ല കാര്യവുമുണ്ടോ. ഇവരുടെ പ്രാര്‍ത്ഥനയും സ്‌തോത്രഗാനങ്ങളും അര്‍ത്ഥശൂന്യമാണ്. ഇവര്‍ ബൈബിള്‍, ഭഗവത്ഗീത, ഖുറാന്‍ പാരായണം ചെയ്തിട്ട് ഒരു കാര്യവുമില്ല.

സി.എം.സി.ക്ക് കുറച്ചകലെയായി ഒരു അബ്രഹാം യേശുവിന്റെ നാമത്തില്‍ വിദേശത്തു നിന്ന് ഗായകരെ വരുത്തി സി.എം.സി.യിലുളളവരെ സംഗീതവിരുന്നിനു ക്ഷണിക്കുക പതിവാണ്. ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നുമൊക്കെ മ്യൂസിക് ഗ്രൂപ്പുകളെത്തി ഗാനങ്ങള്‍ ആലപിക്കുന്നതിന് ഞാനും പോയിട്ടുണ്ട്. ആ ഗാനങ്ങളെല്ലാം ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ശ്രോധാക്കളെ കൊണ്ടുപോകും. ഇദ്ദേഹം സുന്ദരമായ ഒരു മിനിബസ്സ് സി.എം.സി.യിലേക്കയ്ക്കും അതില്‍ പാശ്ചാത്യരും പൗരസ്ത്യരുമായവര്‍ കയറിയിരിക്കും. യാത്ര സൗജന്യമാണ്. തുടരെ വന്നുകൊണ്ടിരുന്ന വിദേശികളുടെ മ്യൂസിക്ക് ആകര്‍ഷകമായിരുന്നെങ്കിലും അബ്രഹാമിന്റെ ലക്ഷ്യം ജീവിത നേട്ടങ്ങള്‍ തന്നെയായിരുന്നു.
യേശുവിന്റെ നാമത്തില്‍ അവിടെയൊരു സ്‌കൂള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും യേശുവിന്റെ നാമത്തില്‍ കൊണ്ടുവരുന്നവരുടെ ഗൂഢലക്ഷ്യം എത്രമാത്രം സമ്പത്ത് ഉണ്ടാക്കാം എന്നതാണ്. ലുധിയാനയിലെ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വന്ന ഒരു പാസ്റ്ററുടെ പ്രസംഗം കേള്‍ക്കാന്‍ ഞാനും ജോസുമായി പോയി. അപ്പോള്‍ ജോസ് എന്നോടുപറഞ്ഞു ഇദ്ദേഹമാണ് ഉണക്കകപ്പ ഇംഗ്ലണ്ടില്‍ കൊണ്ടുപോയി സായിപ്പന്മാരോടു കഴിക്കാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ വായിലിട്ടപ്പോള്‍ ചോദിച്ചു, ഇതെന്താണ്, കടിച്ചിട്ട് കല്ലു പോലെയിരിക്കുന്നു. പാസ്റ്റര്‍ സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ഇതാണ് പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ കഴിക്കുന്നത്, നല്ല ഭക്ഷണമില്ല, നല്ല വസ്ത്രങ്ങളില്ല, പാര്‍പ്പിടമില്ല. പാവങ്ങള്‍ ദുരിതത്തിലാണ്. സായിപ്പിനറിയില്ലല്ലോ അതു വേവിച്ചെടുത്താല്‍ കല്ലല്ല കിഴങ്ങാണെന്ന്. ആദ്ധ്യാത്മികതയില്‍ ഇതു പോലെ കണ്ടുപിടുത്തങ്ങള്‍ നടത്തി കാശുണ്ടാക്കി മധുരം നുകരുന്നവന്‍ എല്ലാ സഭകളിലും ധാരാളമുണ്ട്. ശിക്ഷാവിധിയുടെ നാള്‍ അവര്‍ അറിയുന്നില്ല.

മലയാളി അസ്സോസ്സിയേഷന് വേണ്ടി എന്റെ കടല്‍ക്കര എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ സഖറിയയുടെ വീട്ടില്‍ ആരംഭിച്ചു. ഇതിനകം ദീപികയിലും എന്റെ കവിത അച്ചടിച്ചുവന്നു. എനിക്ക് തപാല്‍ മാര്‍ഗം അവര്‍ കോപ്പി അയച്ചുതന്നു. ജലന്തറിലെ ഒരു മലയാളി കൂട്ടായ്മയുടെ ഓണം ഉദ്ഘാടനത്തില്‍ ഞാന്‍ പങ്കെടുത്തു. നാടകം ആവശ്യപ്പെട്ടുകൊണ്ട് ബോംബെ മലയാളി സമാജത്തിന്റെ കത്തും ലഭിച്ചു. സി.എം.സി.വഴി എന്റെ സാഹിത്യസൃഷ്ടികളുടെ പല കോപ്പികളും എടുക്കാന്‍ കഴിഞ്ഞു. നാട്ടില്‍ പോയിട്ടില്ലെങ്കിലും തകഴി, ടി.എന്‍.ഗോപിനാഥന്‍ നായര്‍, പണിക്കര്‍ സാര്‍, കാക്കനാടന്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പാല കെ.എം.മാത്യു തുടങ്ങി ധാരാളം പ്രമുഖരുമായി എനിക്ക് കത്തിടപാടുകളുണ്ടായിരുന്നു. തകഴിച്ചേട്ടന്‍ പ്രത്യേകം ചോദിക്കുമായിരുന്നു നോവല്‍ എഴുത്ത് എവിടെവരെയായി. അതിനു മറുപടി കൊടുക്കുന്നത് എഴുതികൊണ്ടിരിക്കുന്നുവെന്നാണ്. എതാനും അദ്ധ്യായങ്ങള്‍ ഞാനെഴുതി വച്ചിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്‌സലിനിടയില്‍ നോവലെഴുത്ത് നടക്കില്ലെന്ന് എനിക്കറിയാം.

ഇതിനിടയില്‍ വര്‍ത്തമാന്‍ തുണിമില്ലില്‍ നിന്ന് അവിടുത്തെ ഏതാനം തൊഴിലാളികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സമരം നടന്നു. ഞാനും ഒരു ദിവസം അവധിയെടുത്ത് അവര്‍ക്കൊപ്പം ചേര്‍ന്നു മുദ്രാവാക്യം വിളിച്ചു. അതിന്റെ പ്രധാന കാരണം അതില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത പാലക്കാട്ടുകാരന്‍ താമരാക്ഷനുമുണ്ടായിരുന്നു. ആ ജോലി കിട്ടാന്‍ കാരണം ഈ കമ്പനിയുടെ മുതലാളി ഏതാനം ദിവസം ആശുപത്രിയില്‍ കിടന്നു. എഴുപതു വയസ്സില്‍ കൂടുതല്‍ കാണും. ഇദ്ദേഹത്തെ വിളിക്കുന്നത് ലാലാജി എന്നാണ്. ഡോ.ചന്ദറിനൊപ്പമായിരുന്നു ഞാനൊരിക്കല്‍ ഇദ്ദേഹത്തെ കാണാന്‍ പോയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലാലാജി സഹായിക്കാറുണ്ട്.
ലാലാജിയുടെ സെക്രട്ടറി ഒരു ജോണ്‍ ആണ്. ജോണിന്റെ ഭാര്യ സി.എം.സി. കോളജിലാണ് ജോലി ചെയ്യുന്നത്. കോളജ് ക്വാര്‍ട്ടറിലാണ് താമസം. സി.എം.സി. യുടെ ക്വര്‍ട്ടറുകളില്‍ മലയാളികളുമുണ്ട്. ലാലാജിക്ക് സുഖം പ്രാപിച്ചപ്പോഴാണ് ഞാനദ്ദേഹത്തോട് ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജോലിക്കായി ബുദ്ധിമുട്ടുന്ന കാര്യം പറഞ്ഞത്. അപ്പോള്‍ തന്നെ ഒരു കത്തെഴുതി തന്നിട്ട് ഫൈനാന്‍സ് അഡ്മിന്‍ മാനേജരെ കാണിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് കഴിഞ്ഞ പത്തു മാസമായി താമരാക്ഷന്‍ അവിടെ ജോലി ചെയ്യുന്നത്. പഞ്ചാബിലെ പ്രമുഖ കമ്പിളി ടെക്‌സ്റ്റൈല്‍സാണ് ഓസ്വാള്‍, വര്‍ത്തമാന്‍ മില്‍സ്, ഇന്ത്യയിലെ എല്ലായിടത്തേക്കും ഇവിടുന്ന് വസ്ത്രങ്ങള്‍ അയക്കാറുണ്ട്. തൊഴിലാളികളും യൂണിയനുകളും ഒന്നിച്ചപ്പോഴാണ് സമരം ഒത്തുതീര്‍പ്പിലായി അവസാനിപ്പിച്ചത്.

ഞങ്ങളുടെ വിവാഹം ചിലരുടെ എതിര്‍പ്പോടെ ചിലരുടെ ആശീര്‍വാദത്തോടെ എയര്‍ഫോഴ്‌സുകാരന്‍ പാപ്പച്ചന്റെ നേതൃത്വത്തില്‍ ഹരിയാനയിലെ കര്‍നാല്‍ കത്തോലിക്ക പളളിയില്‍ ഫാദര്‍ ക്രുൂസുബഹറ്റിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ജ്യേഷ്ഠന്‍ ഈ പളളിയിലെ അംഗമായതിനാലാണ് അവിടെ വെച്ച് നടന്നത്. ഇല്ലെങ്കില്‍ ബോംബെയില്‍ വച്ച് നടത്താനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ദീര്‍ഘനാളായി സമാഹരിക്കപ്പെട്ടിരുന്ന പ്രണയം. മധുരഗീതം പൊഴിക്കാന്‍ തുടങ്ങി. ഞാന്‍ അവളുടെ കഴുത്തിലണിഞ്ഞ മിന്ന് പൂര്‍വ്വാധികം ശോഭിച്ചു തന്നെ കിടന്നു. മറ്റുളളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി വിവാഹധൂര്‍ത്ത് പാടില്ലെന്ന് ഞങ്ങള്‍ മുമ്പു തന്നെ തീരുമാനിച്ചിരുന്നു. പളളിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് വന്നത് സൈക്കിള്‍ റിക്ഷയിലാണ്. ഞങ്ങള്‍ ധരിച്ചിരുന്ന വിവാഹ വസ്ത്രങ്ങള്‍ വിലപിടിപ്പില്ലാത്തതായിരുന്നെങ്കിലും സൂര്യപ്രഭയുടെ സുന്ദരമായ ഭംഗിയുളളതായിരുന്നു. ഇരുന്നു രസിക്കാന്‍ ആകര്‍ഷകങ്ങളായ ഇരിപ്പിടങ്ങളോ മറ്റു സ്ത്രീകളില്‍ കാണുന്നതു പോലെ ഒന്നു പ്രദര്‍ശിപ്പിക്കാന്‍ തിളങ്ങിനില്‍ക്കുന്ന വളകളോ, മാലകളോ ഇല്ലായിരുന്നു. പരിശുദ്ധിയുളള പ്രണയത്തിന് ഇതൊക്കെ അകമ്പടി സേവിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുറച്ചതാണ്. ആഭരണ പ്രഭയില്‍ ഇളകി നടക്കുന്നത് ഇഷ്ടമല്ലെന്നവള്‍ പറയുമായിരുന്നു. ഞങ്ങളുടെ ജീവിതം താളം തെറ്റുമെന്ന് തങ്കമ്മയെപ്പോലുളളവര്‍ തെറ്റിധരിച്ചു.

ഒരിക്കല്‍ തങ്കമ്മ എന്നെ വെല്ലുവിളിച്ചു പറഞ്ഞു ഓമനയെ കെട്ടാനുളള മോഹമുണ്ടെങ്കില്‍ ആ വെളളമങ്ങ് വാങ്ങിവച്ചേക്ക് എന്ന്. അന്നു മുതല്‍ ആ വെളളം മനസ്സില്‍ തിളച്ചു കൊണ്ടിരുന്നതാണ്. ഇന്നാണ് ആ ജലം കുടിച്ച് എന്റെ ദാഹമകറ്റിയത്. ആ വാക്കുകള്‍ എന്നെ നശിപ്പിക്കാനായിരുന്നില്ല ജനിപ്പിക്കാനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. കാലത്തിന്റെ സമയം എങ്ങോട്ടെന്നറിയാന്‍ ആര്‍ക്കുമാവില്ല. കാലത്തിനൊപ്പം എങ്ങോട്ടു സഞ്ചരിച്ചാലും ഞങ്ങള്‍ക്ക് മനസ്സിലായത് സ്‌നേഹമാണ്. അതില്‍ അടിയുറച്ചു വിശ്വസിച്ചു. ആ വിശ്വാസം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇരുള്‍ പടര്‍ന്നിരുന്ന ഞങ്ങളുടെ ജീവിതത്തില്‍ നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു വന്നു.
ഒരു മാസം കഴിഞ്ഞപ്പോള്‍ അവളുടെ ആഗ്രഹപ്രകാരം സി.എം.സി.യിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജോലി വാങ്ങിക്കൊടുത്തു. ഫിറോസ്പുര്‍ ആശുപത്രയില്‍ നിന്ന് പഠിച്ചിറങ്ങിയ മറ്റൊരു പെണ്‍കുട്ടിക്ക് ഇവര്‍ വഴി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. എല്ലാ നഴ്‌സിംഗ് അഡ്മിഷന്‍ സമയത്തും മാതാപിതാക്കള്‍ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ടെസ്റ്റ് എഴുതിക്കാന്‍ കുട്ടികളുമായി വരാറുണ്ട്. വരുന്ന കുട്ടികള്‍ കൊടുക്കുന്ന ടെസ്റ്റില്‍ ജയിക്കുമോ ഇല്ലയോ എന്നത് അവരില്‍ ആശങ്ക പരത്തിയിരുന്നു. അതില്‍ ചില മലയാളികള്‍ എന്നെ സമീപിച്ചിട്ട് ആദരവോടെ പറയും മകള്‍ എഴുതുന്നു. ആരെങ്കിലും എന്തെങ്കിലും വഴി സ്വാധീനം ചെലുത്താന്‍ കഴിയുമോ. എന്തു വേണമെങ്കിലും ചെയ്യാം.

ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങളിലും കൈക്കൂലി എന്ന വിത്ത് പാകിയിട്ടുണ്ട്. ആ വിത്ത് ഇവിടെ മുളക്കില്ലെന്ന് വരുന്നവര്‍ക്കറിയില്ല. സി.എം.സി.യുടെ പ്രധാന ഓഫിസുകളിലൊന്നിലും മലയാളികള്‍ ജോലി ചെയ്യുന്നില്ല. ആകെയുളളത് ജി.എസിന്റെ ഓഫിസാണ്. എനിക്കല്പം സാമൂഹിക പ്രവര്‍ത്തനവും, രക്തം കൊടുക്കലും, നാടകവും, ജോലിയില്ലാത്തവര്‍ക്ക് ജോലി തെണ്ടലുമൊക്കെയുളളതു കൊണ്ട് മലയാളികള്‍ പറഞ്ഞു വിടുക എന്റെ അടുക്കലാണ്. എന്നിട്ട് പറഞ്ഞു വിടുന്നവരോടു പറയും എന്റെ പേര് പറയരുതെന്ന്. അവര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ടെസ്റ്റ് കഴിഞ്ഞു നില്‍ക്കുന്ന കുട്ടികള്‍ക്ക് കിട്ടുമോ ഇല്ലയോ എന്നത് മാതാപിതാക്കളെ സംബദ്ധിച്ച് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. ഞാനവരെ ധൈര്യപ്പെടുത്തി പറയും. ഇവിടെ ആരുടെ സ്വാധീനവും നടക്കില്ല. എല്ലാം മെറിറ്റിലാണ്. ഞാനുറപ്പു പറയും മകള്‍ക്ക് കിട്ടാതിരിക്കില്ല, ധൈര്യമായിരിക്ക്. എന്നിട്ട് അവരെ യാത്രയാക്കും. അങ്ങനെ മിഥ്യാബോധവുമായി എന്റെ അടുക്കല്‍ വന്നിട്ടുളളവരുടെ മക്കള്‍ക്ക് അവിടെ പ്രവേശനം കിട്ടുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടാറുണ്ട് പറഞ്ഞത് ഫലിച്ചല്ലോ എന്ന്. മഞ്ഞുകാലം വന്നതോടെ മഞ്ഞ് റോഡിലെങ്ങും തടസങ്ങളുണ്ടാക്കി. നേരം പുലര്‍ന്നാല്‍ മഞ്ഞിന്റെ പുകപടലങ്ങള്‍ മണ്ണിലെങ്ങും ആധിപത്യമുറപ്പിക്കും.

മാസങ്ങള്‍ പലതു കഴിഞ്ഞു. ഓമന പത്തുമണിക്ക് എന്റെ ഓഫിസിലാണ് ചായ കുടിക്കാന്‍ വരുന്നത്. അര മണിക്കൂറിനുള്ളില്‍ പ്യൂണിനെ വിട്ട് കാന്റിനില്‍ നിന്ന് ചായക്കൊപ്പം കഴിക്കാനും വാങ്ങിപ്പിക്കും. അതില്‍ പ്യൂണായ സ്ത്രീയും പങ്കുചേരും. അവരുടെ ഭര്‍ത്താവ് സാനിറ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ദിവസം എന്റെ അയല്‍ക്കാരനായ വേടരപ്ലാവിലെ കിണറുവിള മുക്കിലെ റയില്‍വേയില്‍ ജോലിയുളള മുരളി ഓഫീസില്‍ വന്നു. അവന്റെ ഭാര്യ ശൂരനാട്ടുകാരിയാണ്. തുടര്‍ന്ന് അവര്‍ എന്റെ വീട്ടില്‍ വരികയും ഞങ്ങള്‍ അവരുടെ വീട്ടില്‍ പോവുകയും ചെയ്തു. അവന്റെ വീട്ടില്‍ പോയി സൈക്കിളില്‍ ഓമനയെ പിറകിലിരുത്തി മടങ്ങി വരുമ്പോള്‍ ഒരു ചെറുക്കന്‍ കുറുകെ ചാടി ഞങ്ങള്‍ രണ്ടു പേരും റോഡില്‍ വീണു. അതിനുശേഷം ഓമന പിന്നെ എന്റെ സൈക്കിളില്‍ കയറാറില്ല. അന്ന് വീണതിന്റെ പേടി മനസ്സിലുളളതു കൊണ്ടാണത്. അതിന്റെ പേരില്‍ നിരപരാധിയായ എന്നെ കളിയാക്കുമ്പോള്‍ ഞാന്‍ പറയും പിന്നെ ലോകചരിത്രത്തില്‍ ആദ്യമായിട്ടല്ലേ രണ്ടുപേര്‍ സൈക്കിളില്‍ നിന്ന് വീണത്. അതു കേട്ട് അവളുടെ മിഴികളില്‍ സന്തോഷം വിടരും. നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ പലവട്ടം കത്തെഴുതി ഒന്നു വന്നിട്ടുപോകാന്‍ വീട്ടിലെ ഏറ്റവും ഇളയ പുത്രിയായതിനാല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം നടത്തിയിട്ടും അവളോട് അത്യധികം സ്‌നേഹമായിരുന്നു. ഇനിയും അവരെ വേദനിപ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല. നാട്ടിലേക്ക് പോകാനുളള ശ്രമങ്ങള്‍ തുടര്‍ന്നു. ഉള്ളിലെ ഹൃദയഭാരമകറ്റി ഞങ്ങള്‍ നാട്ടിലേക്ക് യാത്രതിരിച്ചു.

രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ഉപയോഗിച്ച് രക്താര്‍ബുദം ചികിത്സിക്കുന്ന രീതി നടപ്പാക്കാന്‍ വിസമ്മതം അറിയിച്ച് എന്‍എച്ച്എസ്. യെസ്‌കാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സാരീതി ചെലവേറിയതാണെന്ന് എന്‍എച്ച്എസ് റെഗുലേറ്റര്‍ നൈസ് വിലയിരുത്തി. രോഗിയുടെ തന്നെ ശ്വേത രക്താണുക്കള്‍ ശേഖരിച്ച് അവയെ ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രാപ്തമാക്കിയ ശേഷം തിരികെ ശരീരത്തില്‍ കുത്തിവെക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. അമേരിക്കയില്‍ 287,000 പൗണ്ടിനു തുല്യമായ തുകയാണ് ഇതിന് ചെലവാകുന്നത്.

വര്‍ഷത്തില്‍ 4800ഓളം പേരില്‍ കണ്ടെത്തുന്ന നോണ്‍ ഹോഡ്കിന്‍ ലിംഫോമ എന്ന രക്താര്‍ബുദത്തിനാണ് ഈ ചികിത്സ ഉപയോഗിക്കുന്നത്. ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുത്ത 72 ശതമാനം രോഗികളില്‍ ഈ ചികിത്സ അനുകൂല ഫലങ്ങള്‍ നല്‍കുകയും 51 ശതമാനം പേരില്‍ രോഗമുക്തി വരുത്തുകയും ചെയ്തതായി കൈറ്റ് ഫാര്‍മ വ്യക്തമാക്കുന്നു. ഇത്തരം ഫലപ്രദമായ ചികിത്സകള്‍ നടപ്പാക്കണമെന്നാണ് എന്‍എച്ച്എസ് ആഗ്രഹിക്കുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ മരുന്നു കമ്പനികള്‍ അവ താങ്ങാനാകുന്ന ചെലവില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഈ ചികിത്സ നടപ്പാക്കേണ്ടെന്ന് നൈസ് തീരുമാനിച്ചതിനെ നിരാശാജനകം എന്നാണ് ബ്ലഡ് വൈസ് ചാരിറ്റി പ്രതിനിധി ഡോ.അലസ്‌ഡെയര്‍ റാങ്കിന്‍ വിശേഷിപ്പിച്ചത്. ഈ ചികിത്സയുടെ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് അതിന്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്രയും വേഗം തന്നെ കരാറിലെത്തിച്ചേരാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് കൈറ്റ് ഫാര്‍മ പങ്കുവെക്കുന്നത്.

ഓസ്ട്രിയയില്‍ ബ്രിട്ടീഷ് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചത് തടാകത്തിലെ ചെടികള്‍ കാലില്‍ കുടുങ്ങിയതിനെത്തുടര്‍ന്നെന്ന് സ്ഥിരീകരണം. സഹോദരിമാരുടെ മക്കളായ ജോയല്‍ അനിയന്‍കുഞ്ഞ് (19), ജെയ്‌സണ്‍ വര്‍ഗീസ് (15) എന്നിവരാണ് ബോട്ടിംഗിനിടെ തടാകത്തില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്. വിയന്നയിലെ ഓള്‍ഡ് ഡാന്യൂബില്‍ ഇവരുടെ കുടുംബങ്ങള്‍ ഹോളിഡേയ്ക്ക് എത്തിയതായിരുന്നു. ബോട്ടിംഗിനിടെ ജെയ്‌സണ്‍ തടാകത്തില്‍ നീന്താനിറങ്ങി. തടാകത്തിലെ ചെടികളില്‍ കാലുടക്കിയതിനെത്തുടര്‍ന്ന് ജെയ്‌സണ്‍ മുങ്ങിത്താഴുന്നത് കണ്ട് ജോയല്‍ രക്ഷിക്കാന്‍ ചാടുകയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ ഇരുവരും ദാരുണമായി മുങ്ങി മരിച്ചു.

തന്റെ ഇളയ കസിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജോയലിന്‍ ജീവന്‍ വെടിയേണ്ടി വന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് ജെയ്‌സണിന്റെ പിതാവ് ഷിബു വര്‍ഗീസ് പറഞ്ഞു. ഇരുവരും ‘ചാച്ചന്‍’ എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഇരുവരും തമ്മില്‍ ഒരു കാര്യത്തിലും വഴക്കടിച്ചിരുന്നില്ലെന്നും സഹോദരങ്ങളായാണ് ജീവിച്ചിരുന്നതെന്നും ഷിബു പറഞ്ഞു. ബോള്‍ട്ടണില്‍ താമസിക്കുന്ന ഇരുവരുടെയും കുടുംബങ്ങള്‍ വിയന്നയിലുള്ള ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. നീന്തുന്നതിനിടെ ജെയ്‌സണിന്റെ കാലുകള്‍ കുടുങ്ങുകയും ജെയ്‌സണ്‍ ഭയന്ന് നിലവിളിക്കുകയും ചെയ്തു.

അപ്പോള്‍ ജോയല്‍ സഹായത്തിനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ജെയ്‌സണെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോയലും മുങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ബോട്ടിന് തൊട്ടടുത്ത് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഓസ്ട്രിയന്‍ എമര്‍ജന്‍സി സര്‍വീസിലെ 10 പോലീസ് ഡൈവര്‍മാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകുന്നേരത്തോടെ ജെയ്‌സണിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടു പിന്നാലെ ജോയലിന്റെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ബറി കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോയല്‍ ഒരു ഐടി കമ്പനിയില്‍ അപ്രന്റീസായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫുട്‌ബോള്‍ പ്രേമിയായിരുന്ന ജെയ്‌സണ്‍ സമ്മര്‍ അവധിക്കു ശേഷം സെന്റ് ജെയിംസ് സി ഓഫ് ഇ ഹൈസ്‌കൂളില്‍ 11-ാം ക്ലാസില്‍ പഠനം ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ കരാർ തമിഴ്‌ ജനതയുടെ നന്മയും സുഖജീവിതവും മുൻ കണ്ട് ചെയ്ത പുണ്യ പ്രവർത്തിയൊന്നുമല്ല… മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടു എന്നു പറഞ്ഞാൽ അത് തെറ്റാണോ?… ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ തേക്കും ഈട്ടിയും മഹാഗണിയും അടക്കമുള്ള വനസമ്പത്തും ധാതുക്കളും… 99 വർഷം സാധാരണ കരാർ നിശ്ചയിക്കുന്ന പതിവുള്ള ബ്രിട്ടീഷുകാർ ഇവിടെ 999  വർഷമാക്കിയത് എന്തിന്?.. ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ?… അഡ്വ. റസൽ ജോയിയുടെ വെളിപ്പെടുത്തൽ ഇനിയെങ്കിലും കേരള സമൂഹവും നീതിപീഠങ്ങളും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ബ്രിട്ടീഷുകാർക്ക് കപ്പം കൊടുത്തിരുന്ന തിരുവിതാംകൂർ രാജാവ് ഒപ്പുവച്ച മുല്ലപ്പെരിയാർ കരാർ 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യപ്പുലരിയിൽ അദ്ദേഹം തന്നെ റദ്ദ് ചെയ്തതാണ്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിൽ ഉണ്ടാക്കിയ എല്ലാ ഉടമ്പടികളും അന്ന് അസാധുവാക്കപ്പെട്ടു. എന്നാൽ 1970 ൽ മുല്ലപ്പെരിയാർ കരാർ വീണ്ടും പുതുക്കി നല്കി. കേരളവും തമിഴ്നാടുമായി നീണ്ട നിയമയുദ്ധങ്ങളിലേയ്ക്ക് നയിച്ച കരാർ അവസാനം സുപ്രീം കോടതിയിലെത്തി. രണ്ടു സംസ്ഥാനങ്ങളിലെ ജനതകളുടെ വൈകാരിക പ്രശ്നമായി രാഷ്ട്രീയ നേതാക്കൾ അതിനെ ഉയർത്തിക്കൊണ്ടുവന്നു. സുപ്രീം കോടതിയിൽ നിന്ന് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിനുമേൽ അവകാശം നേടിയെടുത്തു. ഡാമിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് സ്വാതന്ത്ര്യം ലഭിച്ചു. 136 അടിയിൽ നിന്ന് ഉയർത്തരുതെന്ന കേരളത്തിന്റെ അപേക്ഷ വനരോദനമായി.

കേരളം പ്രളയ ദുരിതത്തിൽ ഉഴലുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പാക്കി. ഇടുക്കി ഡാം നിറഞ്ഞ് ചെറുതോണിയിലെ ഷട്ടറുകൾ തുറന്നുവിട്ടു ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയർന്നപ്പോൾ അപകടം മുൻകൂട്ടി കണ്ട് മുല്ലപ്പെരിയാർ 136 അടിയിൽ തുറന്നു വിടണമെന്ന് കേരളം അപേക്ഷിച്ചു. 142 അടി ജലനിരപ്പ് ഉയർത്താൽ സുപ്രീം കോടതി അനുമതി ലഭിച്ച തമിഴ്നാട് അധികൃതർ വിധി നടപ്പാക്കുക തന്നെ ചെയ്തു. ഡാമിന്റെ നിയന്ത്രണം പൂർണമായും തമിഴ്നാടിന്റെ നിയന്ത്രണത്തിൽ ആയതിനാൽ കേരളം നിസഹായരായി നോക്കി നിന്നു. 142 അടിയിലെത്തിയപ്പോൾ ഉള്ള ഷട്ടറുകൾ എല്ലാം ഒന്നിച്ചു തുറന്ന് കേരളത്തിലേക്ക് ജലം ഒഴുക്കി.

മുല്ലപ്പെരിയാർ ഡാമിന്റെ എല്ലാ പ്രയോജനവും വേണ്ടോളം അനുഭവിക്കുന്ന തമിഴ്നാട് ദുരിതം മുഴുവൻ കേരളത്തിനു സമ്മാനിച്ചു. പ്രളയത്തിലെ നിലയില്ലാ വെള്ളത്തിനുമേൽ ജലമൊഴുക്കി തമിഴ്നാട് ആസ്വദിച്ചു. കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് ജനത സാക്ഷ്യം വഹിച്ചു. 400 ലേറെ ജീവനുകൾ നഷ്ടപ്പെട്ടു. 20,000 കോടിയിലേറെ വരുന്ന വസ്തുവകകളുടെ നഷ്ടവും മലയാളക്കര വിതുമ്പലോടെ ഏറ്റുവാങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 ൽ നിന്ന് താഴ്ത്തണമെന്ന് അഭ്യർത്ഥിച്ച് പൊതുപ്രവർത്തകനായ അഡ്വ. റസൽ ജോയ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ആദ്യമായി മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായി വിധിച്ചു. ആലുവ നസ്രത്ത് ഡോ.വർഗീസിന്‍റെയും ഡോ. റോസിയുടെയും ഏക മകനാണ് റസൽ ജോയി. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്.  ഭാര്യ അഡ്വ. മഞ്ജു ജോസഫ്. മക്കൾ ജോണ്‍, റോസ്മേരി, സാറ. വർഷങ്ങൾ നീണ്ട തന്റെ പരിശ്രമം കേരളത്തിന് അനുകൂല വിധിയായി നേടാൻ കഴിഞ്ഞതിലുള്ള സന്തോഷവും കരാർ സംബന്ധിച്ച യഥാർത്ഥ്യങ്ങളും  ഒരു മാധ്യമത്തിനു നല്‍കിയഅഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചതിങ്ങനെ.

മുല്ലപെരിയാർ അണക്കെട്ട് തകർന്നാൽ തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ വരണ്ടു മരുഭൂമിയാകും. ജനങ്ങൾ മരിക്കുന്നതു പട്ടിണി കിടന്നായിരിക്കും. കേരളത്തോടൊപ്പം അവർക്കും നാശമാണ്. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല റസൽ ജോയി. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർ ലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സമ്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്‍റെ വാൾ കേരളത്തിന്‍റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം.

സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവ സ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റസൽ ജോയിയിലൂടെ കേരളം ദർശിക്കുന്നത്. മുല്ലപ്പെരിയാറിനെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ.

മുല്ലപ്പെരിയാറിലേക്കുള്ള വഴി

142 അടിയിൽ ഒരടി പോലും കുറയ്ക്കില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി കേരളാ മുഖ്യമന്ത്രിക്ക് കത്തെഴുതി അപമാനിച്ചപ്പോൾ കേരളത്തിലെ ജനങ്ങളെയാണ് അവർ അപമാനിച്ചത്. അയൽസംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ജനം വലയുമ്പോൾ ഒരു മുഖ്യമന്ത്രി ഇങ്ങനെ എഴുതാൻ പാടില്ലായിരുന്നു. എന്നിട്ടും നമ്മൾ സഹിച്ചു. കേരളത്തിനുണ്ടായ വേദന കോടതിവിധിയിലൂടെ നാം തീർത്തു. ഞാൻ കേസുമായി മുന്നോട്ട് പോകുകതന്നെ ചെയ്യും.

ഞാനൊരു പൊതു പ്രവർത്തകനായിരുന്നില്ല. ആകെയുള്ള ബലം ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരായിരുന്നു. നിയമ പഠനം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ കൂടെ കൂടി. അദ്ദേഹമായിരുന്നു ശക്തി. പല കേസുകൾ പഠിക്കാനും കോടതിയിൽ ഹാജരാകാനും സാധിച്ചതും അദ്ദേഹത്തിന്‍റെ കരുത്തിലായിരുന്നു.

മുല്ലപ്പെരിയാറിൽ കേരളം പുതിയ അണക്കെട്ട് നിർമിക്കുന്നതിനു തീരുമാനമെടുത്തതിനെ ചോദ്യംചെയ്തു തമിഴ്നാട് കൊടുത്ത ഹർജി പരിഗണിക്കുന്ന അവസരത്തിൽ സുപ്രീംകോടതി ചോദിച്ചു, പുതിയ അണക്കെട്ട് നിർമിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? ഞാൻ വിചാരിച്ചു സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന്. എന്നാൽ വിധി വന്നപ്പോൾ തമിഴ്നാടിനു നേട്ടമുണ്ടായി. ഒരു അഭിഭാഷകൻ എന്ന നിലയിൽ അന്നാണ് ഈ കേസൊന്നു പഠിക്കണമെന്ന് തോന്നിയത്. കൊച്ചിയൂണിവേഴ്സിറ്റി ലോ ഡിപ്പാർട്ടുമെന്‍റും വിദ്യാർഥികളും പഴയകേസുകൾ ഓരൊന്നായി എടുത്തു സഹായിച്ചു.

അതിനു കരാറിനെ കുറിച്ച് അറിയണം. അതുള്ളതു തിരുവനന്തപുരത്ത് സർക്കാരിന്‍റെ കൈയിലാണ്. മുല്ലപ്പെരിയാർ കരാർ ഒന്നു തരണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു. നൽകിയില്ല. നിങ്ങൾക്ക് തരാൻ സാധിക്കില്ലെന്ന കർശനമായ മറുപടി. വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴും നൽകിയില്ല. പൊതുജനം അറിയേണ്ട എന്ന നിലപാടെടുത്തു. ജനങ്ങൾ ഈ കരാർ അറിയേണ്ടേ? എന്താണ് ഇവർ ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കുന്നത്.? അപ്പോഴാണ് എങ്ങനെയും ഈ കരാർ നേടിയെടുക്കണമെന്നാഗ്രഹം ഉണ്ടായത്. ഇതിനായി പലപ്രാവശ്യം ഓഫീസ് കയറിയിറങ്ങി. ഒരിക്കൽ കരാറിന്‍റെ കോപ്പി നൽകില്ലെന്ന കർശന മറുപടിയിൽ നിരാശനായി തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഒരു ഉദ്യോഗസ്ഥൻ പിന്നിൽ നിന്നു വിളിച്ചു. സാർ, സാറിതു കൊണ്ടു പൊയ്ക്കോ. ഇതു കരാറിന്‍റെ കോപ്പിയാണ്. സാറെങ്കിലും എന്തെങ്കിലും ചെയ്യണം. ഞെട്ടിപ്പോയി. അതിലേറെ അദ്ഭുതമായിരുന്നു. ഞാൻ ഓഫീസിൽ കയറിയിറങ്ങുമ്പോഴൊന്നും കണ്ടിട്ടില്ലാത്ത മുഖം. അദ്ദേഹം പേരൊന്നും പറഞ്ഞില്ല. ആരെന്ന് ഇന്നും അറിയില്ല. കോപ്പി തന്നിട്ട് ഓഫീസിനുള്ളിലേക്കു നടന്നു മറഞ്ഞു. പിന്നീട് ഒരിക്കൽ പോലും ഈ മനുഷ്യനെ കണ്ടിട്ടില്ല. ഇത് എന്‍റെ നിയോഗമെന്നു മനസിലാക്കുകയായിരുന്നു.

കരാർ വായിച്ചു. വായിക്കുംതോറും ഒരു സത്യം മനസിലായി. നമ്മൾ അറിഞ്ഞതും നമ്മളെ അറിയിക്കുന്നതും തെറ്റാണ്. പിന്നീട് മൂന്നു വർഷക്കാലം പഠനത്തിന്‍റെ കാലമായിരുന്നു. കേരള സർക്കാർ സുപ്രീംകോടതിയിൽ പരാജയപ്പെട്ട കേസുകളെല്ലാം പഠിച്ചു. 2017ൽ സുപ്രീംകോടതിയിൽ ഹർജി നൽകി (റിട്ട് പെറ്റീഷൻ(സിവിൽ) 878/17). ഒരു കാര്യം മനസിലായി. മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിക്കു മുന്നിൽ വേണ്ടതു തെളിവുകളാണ്. കോടതി ഒരിക്കലും കേരളത്തിനെതിരായി നിൽക്കുന്നില്ല.

ഞെട്ടിക്കുന്ന കരാർ

തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലുള്ള ജനങ്ങൾ വെള്ളം കുടിക്കണമെന്നും കൃഷി നടത്തണമെന്നുമുള്ള ഉദ്ദേശ്യത്താൽ ചെയ്ത പുണ്യപ്രവൃത്തി ഒന്നും അല്ല മുല്ലപ്പെരിയാർ കരാർ. കരാറിന്‍റെ ആദ്യപേജിൽ എണ്ണായിരം ഏക്കർ ഭൂമിയിലെ വനസമ്പത്തിനുള്ള കരാർ. വനഭൂമിയിലുള്ള തേക്കും ഈട്ടിയും മഹാഗണിയും ഇരുപൂളം തമ്പകവും മരുതും മണിമരുതും ഉൾപ്പെടെ പേരറിയുന്നതും അല്ലാത്തതുമായ, നമുക്ക് ഉൗഹിക്കാൻ പോലും അസാധ്യമായ അത്ര വണ്ണവും പൊക്കവും കാതലും ഉള്ള മരങ്ങളാണ് എണ്ണായിരം ഏക്കറിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടുപോയത്.

രണ്ടാം പേജിൽ രത്നങ്ങളും ധാതുക്കളും സ്വന്തമാക്കാനുള്ള അവകാശം. വനസമ്പത്തും രത്നങ്ങളും മൃഗസമ്പത്തും മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. തന്‍റെ ഹൃദയരക്തം കൊണ്ട് ഒപ്പിടുന്നുവെന്നാണ് കരാറിൽ ഒപ്പിട്ടുകൊണ്ടു തിരുവിതാംകൂർ രാജാവ് പറഞ്ഞത്. കപ്പം കൊടുക്കുന്ന രാജാവിന് ഒപ്പിടുക മാത്രമേ രക്ഷയുണ്ടായിരുന്നുള്ളു. പക്ഷേ, 1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യം ലഭിച്ച പുലരിയിൽ രാജാവ് തന്നെ ഈ കരാർ റദ്ദാക്കി. ഇതിനു രേഖയുണ്ടോ എന്നാണ് ചോദിക്കുന്നത്. ഇതൊരുചരിത്രമാണ്. രാജാവിന്‍റെ വിളംബരം രാജശാസനയാണ്. ഇതിനു രേഖ വേണ്ടെന്നു കോടതിയിൽ പറയണമായിരുന്നു.

അസ്വാഭാവികമായ കേസ്

999 വർഷത്തെ കരാർ എന്നതു കേട്ടുകേൾവിയില്ലാത്തതാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറുകളെല്ലാം 99 വർഷത്തേക്കാണ്. മറ്റൊരു അസ്വാഭാവികത ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടു പോയപ്പോൾ എല്ലാ കരാറുകളും റദ്ദാക്കിയെന്നതാണ്. മുല്ലപ്പെരിയാർ കരാർ മാത്രം നിലനിൽക്കുന്നു. കേരള സർക്കാർ കരാർ റദ്ദാക്കാൻ തയാറായില്ല. 1970ൽ പുതുക്കി കൊടുത്തതാണ് അവിശ്വസനീയം. കേരളത്തിന് ഒരു വർഷം 10 ലക്ഷം രൂപ കരാർ തുക ലഭിക്കാൻ വേണ്ടി ചെയ്തതാണോ? അതേ സമയം വൈദ്യുതി, കുടിവെള്ളം, കൃഷി തുടങ്ങിയ രീതിയിൽ തമിഴ്നാട് സമ്പാദിക്കുന്നതു 7250 ദശലക്ഷമാണ്. പകുതിയെങ്കിലും കിട്ടിയിരുന്നെങ്കിൽ കേരളത്തിന്‍റെ സ്ഥിതി മാറുമായിരുന്നു. അവർക്ക് വൈദ്യുതി ഉത്പാദനത്തിന് അനുമതി നല്കിയപ്പോൾ നമുക്ക് മത്സ്യം പിടിക്കാൻ അവകാശം കിട്ടി. ഈ അവകാശം കിട്ടിയാലും ഇല്ലെങ്കിലും ആദിവാസിജനവിഭാഗം മത്സ്യം പിടിക്കുന്നുണ്ട്.

തോറ്റ കേസിന്‍റെ പിന്നാലെയില്ല

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം തോറ്റ കേസിന്‍റെ പിന്നാലെ ഞാനില്ല. ഇവർ വാദിച്ചതിനു പിന്നാലെ പോയാലും കോടതിയിൽ നിന്നും അനുകൂലവിധി ലഭിക്കില്ല. സുപ്രീംകോടതിയിൽ ഇതിന്‍റെ കണ്ടെത്തലുകളുണ്ട്. സുപ്രീംകോടതിയിൽ 142 അടി എന്ന കണക്കു വിധിച്ചപ്പോൾ അതിനെ ചലഞ്ച് ചെയ്യാതെ കേരള നിയമസഭ ഡാം സുരക്ഷാ നിയമം ഉണ്ടാക്കി. 136 അടി നിജപ്പെടുത്തിയവരാണ് നമ്മൾ. അതിനെ തമിഴ്നാട് ചോദ്യം ചെയ്തപ്പോൾ കേരളം വീണ്ടും പരാജയപ്പെട്ടു. അങ്ങനെ 142 അടിയാക്കി. അതു കൊണ്ട് കേരളം വാദിച്ച ഒരു കേസിന്‍റെ പിന്നാലെ പോകില്ല. അതു കൊണ്ടു നമുക്ക് രക്ഷയില്ല. വെറുതെ തോൽക്കാമെന്നുമാത്രം.

തോറ്റു പോയ കേസിന്‍റെ പിന്നാലെ പോയാൽ വീണ്ടും പരാജയപ്പെടും. ഒന്നാമത്തെ കാരണം സർക്കാർ തലത്തിൽ നമുക്ക് പിന്തുണ ലഭിക്കുമെന്നുറപ്പില്ല. ഒരു രേഖ പോലും തരില്ല. മുല്ലപ്പെരിയാർ കരാർ പോലും തരാത്തവർ ഏതു രേഖയാണ് നൽകുന്നത്. അതു കൊണ്ട് ഇവിടം കൊണ്ടു നിർത്തുന്നുവെന്നു തോന്നരുത്. ഞാൻ ഇവിടെ തുടങ്ങുകയാണ്.

ഫെഡറൽ ഗൈഡ്‌ ലൈൻ

ലോകത്തിൽ വിവിധ രാജ്യങ്ങളിൽ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. വികസിത രാജ്യങ്ങളിലൊന്നും ഇത്രയേറെ പഴക്കമുള്ള ഡാം ഡീകമ്മീഷൻ ചെയ്യാതിരുന്നിട്ടില്ല. ഡാം ഇപ്പോൾ സുരക്ഷിതമാണോ അല്ലയോ എന്നത് ഒരു ചോദ്യമേയല്ല. ഡാം സുരക്ഷിതമാണോ അല്ലയോ എന്ന് പരിശോധിക്കാൻ കുറ്റമറ്റ ശാസ്ത്രീയ സംവിധാനങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിലവിലില്ല. ഡാമുകൾ എവിടെയെല്ലാം പൊട്ടിയിട്ടുണ്ടോ അവിടെ ജനം എന്ത് ചെയ്തു?. അമേരിക്കയിൽ കുറെ അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. ജനങ്ങൾക്കും പ്രകൃതിക്കും നാശനഷ്ടമുണ്ടായി. കോടിക്കണക്കിനു പണമാണ് നഷ്ടമാകുന്നത്. അതുകൊണ്ട് അമേരിക്ക തീരുമാനിച്ചു, ഡാം പൊട്ടിക്കൂടാ. അമേരിക്കയിൽ വിദഗ്ധരെ നിയോഗിച്ചു മാർഗരേഖയുണ്ടാക്കി. ഫെഡറൽ ഗൈഡ് ലൈൻ ഫോർ സേഫ്റ്റി ഡാംസ്.

ഫെഡറൽ ഗൈഡ് ലൈൻ പ്രകാരം ഒരു അണക്കെട്ടിന്‍റെ ആയുസ് കഴിഞ്ഞാൽ എന്ന് ഡാം ഡീ കമ്മീഷൻ ചെയ്യുമെന്ന് അന്താരാഷ്‌ട്ര വിദഗ്ധസമിതി വ്യക്തമാക്കുന്നു. ഇവിടെ മുല്ലപ്പെരിയാർ വിഷയത്തിൽ അണക്കെട്ടിന്‍റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണമെന്നാണ് ഹർജി കൊടുത്തിരിക്കുന്നത്. എങ്ങനെ തള്ളും. അന്താരാഷ്‌ട്ര വിദഗ്ധസമിതി പരിശോധിച്ചിട്ട് ആയുസ് കഴിഞ്ഞ ഡാം സുരക്ഷിതമാണെന്നു പറയട്ടെ. ഇന്ത്യയിൽ ഡാം വിദഗ്ധർ അടങ്ങിയ സമിതിയില്ല. എല്ലാവരും എൻജിനിയർമാരും ജഡ്ജിമാരുമാണ്. അന്താരാഷ്‌ട്ര വിദഗ്ധസമിതിയെ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ വിളിക്കട്ടെ. അന്താരാഷ്ട്ര വിദഗ്ധസമിതി വന്നാൽ ഈ ഡാം സുരക്ഷിതമാണെന്നു പറയില്ല. അവർ ഇത് 999 വർഷംനിലനിൽക്കുമെന്നു പറഞ്ഞാൽ നിൽക്കട്ടെ. പ്രശ്നമില്ല. കോടതിക്ക് തള്ളാൻ കഴിയാത്ത കേസാണ് ഞാൻ കൊടുത്തിരിക്കുന്നത്.

ഇതു മാത്രമല്ലല്ലോ എന്‍റെ വാദം. അണക്കെട്ട് പൊട്ടിപ്പോയാൽ നഷ്ടപരിഹാരം നൽകണം. കേരളത്തിനും കേരളത്തിലെ ജനത്തിനും നഷ്ടപരിഹാരം നൽകണം. തമിഴ്നാട് മുഴുവൻ വിറ്റാൽ പോലും അതിനു സാധിക്കില്ല. ജീവനും സ്വത്തിനും നഷ്ടപരിഹാരം നൽകണം. പ്രകൃതി നശീകരണത്തിനും നഷ്ടപരിഹാരം നൽകണം. മലയും നാടും കെട്ടിടങ്ങളും സ്വാഭാവിക പ്രകൃതിസൗന്ദര്യവും നഷ്ടപ്പെടുന്നതിനും നഷ്ടപരിഹാരം വേണം. തമിഴ്നാടിനു നഷ്ടപരിഹാരം നൽകാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നല്കണം. എന്‍റെ ഹർജിയിൽ ഒന്നാം കക്ഷി പ്രധാനമന്ത്രി ഉൾപ്പെടുന്ന കേന്ദ്രസർക്കാരാണ്. കേന്ദ്രം ഇതിനു തയാറാകുമെന്നു തോന്നുന്നില്ല.അപ്പോൾ തമിഴ്നാട് ചർച്ചയ്ക്ക് വരും.

സുരക്ഷിതമല്ലാത്ത ഡാം

1964ൽ കേന്ദ്ര ജല കമ്മീഷൻ, അന്പതു വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ ഡാമിന്‍റെ ബലക്ഷയം കണ്ടെത്തി. ഡാം അപകടാവസ്ഥയിലാണെന്ന് കേന്ദ്രജല കമ്മീഷനിലെ ഡോ. കെ.സി.തോമസ് റിപ്പോർട്ട് ചെയ്തു. ജലവിതാനം 136 അടിയാക്കുക, ഡാം ബലപ്പെടുത്തുക, നിലവിലുള്ള ഡാമിനു താഴെ പുതിയ ഡാം നിർമിക്കുക തുടങ്ങിയ നിർദേശവും വച്ചു. ഏഷ്യൻ ഡാം സേഫ്റ്റി വിഭാഗം തലവൻ ഹിമാംശു താക്കൂർ ഡാം സുരക്ഷിതമല്ലെന്നും പൊട്ടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടു ചെയ്തു. റൂർക്കി ഐഐടിയും ഡാമിന്‍റെ അപകടാവസ്ഥ വെളിപ്പെടുത്തി. ഭൂകമ്പസാധ്യതയും വെളിപ്പെടുത്തി. ഇതൊന്നും കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല.

എന്നാൽ മുല്ലപ്പെരിയാർപൊട്ടിയാലും അധികജലം താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് ഹൈക്കോടതിയിൽ കേരളത്തിന്‍റെ നിലപാടുണ്ടായത്. കഴിഞ്ഞ 35 വർഷമായി തമിഴ്നാട് അവകാശപ്പെടുന്നതും ഇതു മാത്രമാണ്. ലോകരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ റിയോ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തേ പറ്റൂ, അക്കാര്യം സർക്കാർകോടതിയിൽ ഉന്നയിച്ചില്ല. ഗാഡ്ഗിൽ റിപ്പോർട്ടിൽ ( ഒന്നാം ഭാഗം 46ാം പേജ്) പറയുന്നു: മനുഷ്യനിർമിത അണക്കെട്ടുകളും താപപദ്ധതികളും പ്രായപരിധി കഴിയുന്പോൾ പ്രവർത്തനരഹിതമാക്കണം. ഡാമുകൾക്ക് 30 മുതൽ 50 വർഷം വരെയാണ് പ്രായപരിധി അദ്ദേഹം കല്പിക്കുന്നത്. മുല്ലപ്പെരിയാർ ഡാം തകരുന്പോൾ തകരുന്നത് 50 ലക്ഷം മലയാളികളുടെയും ലക്ഷക്കണക്കിനു ഇതരസംസ്ഥാന തൊഴിലാളികളുടെയും ജീവൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും സർവനാശമാണ്. അതു കേരളത്തിന്‍റെ സർവനാശമാണ്.

പിന്തുണയ്ക്കാത്ത എംഎൽഎമാർ

ആറുമാസം മുൻപ് എന്‍റെ കേസിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും കല്പിച്ച് ഉത്തരവായിട്ടുള്ളതാണ്. മൂന്നു സമിതികളും ഏകോപിച്ചു പ്രവർത്തിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതുകൊണ്ടാണ് ഇപ്പോൾ ജനങ്ങൾ ജീവനു വേണ്ടി നെട്ടോട്ടം ഓടുന്നത്. ആരാണ് ശത്രുക്കൾ എന്ന് ജനങ്ങൾ തിരിച്ചറിയണം. ഈ വിധിയുടെ കോപ്പി കേരളത്തിലെ 140 എംഎൽഎമാർക്കും അയച്ചു കൊടുത്തു. ഏതാനും എംഎൽഎമാരെ നേരിട്ടും ഫോണിലും വിവരം അറിയിച്ചു. ഇന്നുവരെ ആരും ഇതിനെക്കുറിച്ചു നിയമസഭയിൽ പ്രതികരിച്ചില്ല. നമ്മുടെ ജനപ്രതിനിധികൾ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന സംശയമെനിക്കുണ്ട്.

നാം മറന്നു പോകുന്നത്

കേരളത്തിൽ നിന്നു പുറപ്പെടുന്ന ഭാഗ്യനദിയായിരുന്നു മുല്ലപ്പെരിയാർ. കേരളത്തിന്‍റെ മധ്യഭാഗത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന നദി. കേരളത്തിലെ 44 നദികൾക്കും ശക്തിപകർന്ന നദി. നിരവധി ചെറുനദികൾ ഇതിൽ നിന്നും പുറപ്പെട്ടിരുന്നു. തമിഴ്നാട്ടിലൂടെ ഒഴുകുന്നില്ല. തമിഴ്നാട്ടിൽ നിന്നും വരുന്ന ഒരു തുള്ളിവെള്ളം പോലും മുല്ലപ്പെരിയാറിലില്ല. ഒരു നദിയെ ഡാം കെട്ടി പുറകോട്ട് തിരിച്ചു വിട്ടിരിക്കുന്നതു കേരളത്തിൽ മാത്രമാണുള്ളത്. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു വഴിതിരിച്ചു പുറകോട്ട് ഒഴുക്കിവിടുന്നതു കേരളത്തിൽ മാത്രമാണ്. അത് മുല്ലപ്പെരിയാറാണ്. കേരളത്തിലേക്ക് ഒഴുകേണ്ട നദി തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകാൻ തിരിച്ചിരിക്കുന്നു. ഇതു മാത്രം മതി നമുക്ക് നീതി ലഭിക്കാൻ.

പെരിയാർ ഒരു അന്തർസംസ്ഥാന നദിയായി കേരളം എഴുതി വച്ചിരിക്കുന്നു. കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഒരു നദി എങ്ങനെ ഒരു അന്തർസംസ്ഥാന നദിയാകും. കോടതിയിൽ ഈ പ്രശ്നം തീരുന്നതാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങൾക്കു താൽപര്യം. ഈ അണക്കെട്ട് തകർന്നാൽ തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ വരണ്ടു മരുഭൂമിയാകും. ജനങ്ങൾ മരിക്കുന്നതു പട്ടിണി കിടന്നായിരിക്കും. കേരളത്തോടൊപ്പം അവർക്കും നാശമാണ്. അത് അവിടെയുള്ള ജനത്തിനറിയാം. ഇരുസംസ്ഥാനങ്ങളിലെയും നേതാക്കൾക്ക് അറിയില്ല. എന്നാൽ എതിര് നിൽക്കുന്നത് ആരാണെന്നു കണ്ടെത്തണം. എത്ര ശത്രുക്കൾ ഉണ്ടായാലും നേരിടും. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ടവനാണ് ഞാൻ. ഒത്തിരി പേരുടെ പ്രാർഥനയുണ്ട്. അതാണ് എന്‍റെ ശക്തി.

Copyright © . All rights reserved