ഒരു ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന്റെ സർവ സൗന്ദര്യവും നിറഞ്ഞുനിന്ന പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ട‍് ചാംപ്യൻമാർ. സ്പെയിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.. അടി–തിരിച്ചടി, നീക്കം–മറുനീക്കം എന്ന നിലയിൽ ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ടുനിന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ സർവാധിപത്യമായിരുന്നു.

രണ്ടുഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് റയാൻ ബ്രൂസ്റ്ററുടെയും മോർഗൻ വൈറ്റിന്റെയും ഫോഡന്റെയും മാർക് ഗുയിയുടെയും ഗോളുകളിലൂടെ തിരിച്ചടിച്ചു. 10–ാം നമ്പർ താരം സെർജിയോ ഗോമസിന്റെ ഇരട്ടഗോളുകളാണ് സ്പെയിനിനെ തുടക്കത്തിൽ മുന്നിലെത്തിച്ചത്. 10, 31 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോളുകൾ. ഇത് നാലാം തവണയാണ് സ്പെയിന്‍ ഫൈനലില്‍ തോല്‍ക്കുന്നത് . ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനലെന്ന റെക്കോര്‍ഡ് കൊല്‍ക്കത്തയ്ക്ക് സ്വന്തമായി

അധ്വാനിച്ചു കളിച്ച ഇംഗ്ലണ്ടിന് നിർഭാഗ്യവും പോസ്റ്റും വിലങ്ങുതടിയായെങ്കിലും 44–ാം മിനിറ്റിൽ റയാൻ ബ്രൂസ്റ്റർ നേടിയ ഗോളിലൂടെ അവർ കടം ഒന്നാക്കി കുറച്ചു. ടൂർണമെന്റിലെ എട്ടാം ഗോൾ നേടിയ ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടിന് ശക്തമായ അവകാശവാദം ഉന്നയിക്കുന്നു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഗോളാകാതെ പോയത് സ്പെയിനിന്റെ ഭാഗ്യം. ഇടവേളയ്ക്കു പിരിയുമ്പോൾ അവർക്ക് 2–1ന്റെ ലീഡ്.

58-ാം മിനിറ്റിൽ മോർഗൻ വൈറ്റാണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ടാം ഗോൾ നേടിയത്. 69-ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയത്. 84 -ാം മിനിറ്റിൽ മാർക് ഗുയിയാണ് ഇംഗ്ലണ്ടിന്റെ നാലാം ഗോൾ നേടിയത്. 88 ാം മിനിറ്റിൽ ഫോഡനാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾനേടിയത്. ഇംഗ്ലണ്ടിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി
ബിനോയ് ജോസഫ്
ശക്തമായ ഒരു പ്രസ്ഥാനമോ ആശയമോ ഉടലെടുക്കുമ്പോൾ അതിൻറെ പ്രകമ്പനങ്ങൾ സമൂഹത്തിലുണ്ടാകും. അതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജവും സന്ദേശവും സമൂഹത്തിൽ ചലനം സൃഷ്ടിക്കുക സ്വഭാവികം. മാറ്റത്തിൻറെ അലയൊലികൾ കാതുകളിൽ മുഴങ്ങുമ്പോൾ അതിനെ എതിർക്കാനും പിന്തുണയ്ക്കാനും ജനങ്ങൾ മുന്നോട്ട് വന്നെന്നു വരാം. പ്രകമ്പനമായി സമൂഹത്തിലേയ്ക്ക് അലിഞ്ഞു ചേർന്ന സന്ദേശം മനുഷ്യ മനസുകളിൽ ആലേഖിതമായി കഴിയുന്നതുവരെ വിമർശനങ്ങളും ചര്‍ച്ചകളും തുടർന്നു കൊണ്ടേയിരിക്കും. സഭ അതിൻറെ സൃഷ്ടിയിൽ തന്നെ വിശുദ്ധമാണ്. സദുദ്ദേശ്യത്തോടെയുള്ള, ക്രിയാത്മകമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും വിമർശനങ്ങളും സഭയ്ക്കും വിശ്വാസികൾക്കും സമൂഹത്തിനും ഗുണകരമാകും. യുകെയിൽ കുടിയേറിയവർക്കായി നിലവിൽ വന്നിരിക്കുന്ന മതാടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങളിൽ ഏറ്റവും വിപുലമായ സംവിധാനങ്ങളും അംഗങ്ങളും ഉള്ളത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയ്ക്ക് തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു. യുകെയിലെ നൂറുകണക്കിന് നഗരങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക, നയിക്കുക എന്ന കർത്തവ്യത്തിലാണ് നേതൃത്വം. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല.
യുകെയിലെ പ്രവാസി കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയുടെ സ്ഥാപനം. ഉയര്‍ന്നുവന്ന വിമർശനങ്ങളും എതിർപ്പുകളും നിർദ്ദേശങ്ങളും സഭ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതുമായ സംവിധാനത്തിന് എതിരാവണമെന്നില്ല. നിലവിലിരിക്കുന്ന സംവിധാനത്തിൽ നിന്ന് വരുന്ന മാറ്റത്തെ ഉൾക്കൊള്ളാനാവാതെ ഉയരുന്ന വ്യക്തി ചിന്തകളാണ് വിമർശനമെന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്. യുകെയുടെ പല ഭാഗങ്ങളിലും വ്യക്തികളുടെ നിയന്ത്രണത്തിലായിരുന്ന സഭയുടെ പേരിലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നതിലെ സംഭ്രമവും ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ, വാർത്താ പ്രാധാന്യം വിമർശനങ്ങൾക്കാണ് കിട്ടുന്നത് എന്നത് സത്യം. അതിനാൽ തന്നെ പുതിയ രൂപതയുടെ സ്ഥാപനവും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലോകം മുഴുവൻ സൂക്ഷ്മമായി വീക്ഷിച്ചുവെന്നത് യഥാർത്ഥ്യമാണ്. വ്യക്തികളും സ്ഥാപിത താത്പര്യക്കാരും ചൂഷണം ചെയ്തിരുന്ന നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന സഭയുടെ പ്രവർത്തനത്തിന് സർവ്വ വ്യാപകമായ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. നിലവിൽ വന്ന സംവിധാനത്തിൻറെ ബലത്തിൽ വ്യക്തികൾ വീണ്ടും സഭാസംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതി വിശേഷം ചില സ്ഥലങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നത് വാസ്തവമാണ്. സഭയ്ക്കെതിരെ ആരെങ്കിലും വിമർശനമുയത്തുന്നു എങ്കിൽ ഇതും ഒരു കാരണമാണ്. സഭയെ ഒരു കൂട്ടുകച്ചവടമാക്കി മാറ്റുന്നവർക്കുള്ള മുന്നറിയിപ്പുകളും അതിനോടുള്ള എതിർപ്പുകളും വിശ്വാസ സമൂഹത്തിൻറെ ഉള്ളിൽ അന്തർലീനമായിട്ടുണ്ട്. സഭാ വിശ്വാസത്തെയും സംവിധാനത്തെയും കച്ചവടച്ചരക്കാക്കുന്നവരെ ചാട്ടവാറാൽ അടിച്ചു പുറത്താക്കിയ ക്രിസ്തുവായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.
പിഞ്ചുകുഞ്ഞുങ്ങളുടെ മനസിൽ ദൈവികഭയം കുത്തിവയ്ക്കുന്നതാവരുത് മതത്തിൻറെ മാർഗം. അവരുടെ മനസ് ഇതര മതസ്ഥരെ വെറുക്കാൻ സജ്ജമാക്കുന്നതാവരുത് മത പഠനത്തിൻറെ ആത്യന്തിക ഫലം. ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്നതും ജീവനാശം നേരിട്ടതും മതങ്ങളുടെ പേരിലാണ് എന്ന് ഓര്‍ക്കുക. കലയിലും കായിക രംഗത്തും വരെ മതം കൂട്ടിക്കലർത്തുന്ന പ്രവണത നല്ലതല്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ കലാരംഗത്ത് പ്രാവീണ്യമുള്ള കുട്ടികളെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം സ്റ്റേജിൽക്കയറാൻ മേലാളന്മാർ അനുവദിക്കാതെ പിഞ്ചു ഹൃദയങ്ങളെ മുറിവേൽപ്പിച്ച സംഭവങ്ങളും യുകെയിൽ നടക്കുന്നുണ്ട്. മാതാപിതാക്കൾ മലയാളം കുർബാനയിൽ സ്ഥിരമായി വരാറില്ലെന്നു പരസ്യമായി വിധിച്ച്, അവരുടെ കുഞ്ഞുങ്ങളെ സഭയുടെ പേരിൽ നടന്ന കലോത്സവങ്ങളിൽ നിന്ന് വ്യക്തി താത്പര്യത്തിൻറെ പേരിൽ മാറ്റി നിർത്തപ്പെട്ട ‘ബ്രിസ്റ്റോൾ മോഡൽ’ ഇനിയും ആവർത്തിക്കപ്പെടരുത്. സഭയ്ക്ക് ഇതിൽ പലപ്പോഴും അറിവോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും പഴി കേള്‍ക്കേണ്ടി വരുന്നത് സഭാ നേതൃത്വമാണ്. മതദ്വേഷത്തിൻറെയും വർഗീയതയുടെയും വിത്ത്, പോകുന്ന സ്ഥലങ്ങളിൽ എല്ലാം അവർ വിതയ്ക്കാറുമുണ്ട്. ദുഷിച്ച ചിന്തകളോടെ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന വ്യക്തികളെ പടിയടച്ച് പിണ്ഡം വയ്ക്കണം.
ഒരു നല്ല ജോലിയും മികച്ച ജീവിത സൗകര്യങ്ങളും മോഹിച്ച് യുകെയിലെത്തിയവരാണ് മിക്ക മലയാളികളും. അതിൽ ഹിന്ദുക്കളും മുസ്ളിംങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ജോലി നേടാനും താമസ സൗകര്യമൊരുക്കാനും സ്വന്തം കടങ്ങൾ വീട്ടാനും നാട്ടിലെ കുടുംബക്കാര്യങ്ങൾ അന്വേഷിക്കാനും മാത്രമേ അന്ന് മിക്കവർക്കും സമയമുണ്ടായിരുന്നുള്ളൂ. കേരളത്തിൽ നിന്ന് വിട്ടകന്ന് നിന്നവർ ഗൃഹാതുര സ്മരണയിൽ ഓണവും വിഷുവും റംസാനും ഈദും ക്രിസ്തുമസും ഒക്കെ ആഘോഷിച്ചു. ആഘോഷങ്ങൾക്കു അന്ന് എല്ലാ മതസ്ഥരും ഒന്നിച്ചായിരുന്നു. തുടർന്ന് ചെറിയ രീതിയിൽ അസോസിയേഷനുകൾ രൂപീകരിച്ചു തുടങ്ങി. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളും ആഘോഷങ്ങളും പിന്നീട് നിലവിൽ വന്നു. ആഘോഷങ്ങൾ വിപുലമായതോടെ എല്ലാ മതസ്ഥരുമുള്ള അസോസിയേഷൻറെ ഒരു ചടങ്ങ് നടത്തണമെങ്കിൽ മത സംഘടനകൾ കനിയണമെന്ന സ്ഥിതിയായി. ഇത് ഒരിക്കലും അഭിലഷണീയമായ കാര്യമല്ല. ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ഹാളുകളും സൗകര്യപ്രദമായ ദിവസങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടതിനു ശേഷം അസോസിയേഷൻകാരെ നെട്ടോട്ടം ഓടിക്കുക എന്നത് ഒരു സ്ഥിരം സംഭവമായിട്ടുണ്ട്.
(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)
ലേഖനത്തിന്‍റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്
ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് അവരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു…. നാളെ വായിക്കുക
കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയില്‍ പ്രവര്‍ത്തനമാരംഭിച്ച എന്റര്‍ടെയിന്‍മെന്റ് മീഡിയയായ ലണ്ടന്‍ മലയാളം റേഡിയോ (എല്‍എംആര്‍) പുതിയ രൂപത്തിലും ഭാവത്തിലും അണിഞ്ഞൊരുങ്ങുന്നു. യുകെയില്‍ ഒരു മലയാളം റേഡിയോ എന്റര്‍ടെയിന്‍മെന്റ് മീഡിയ എന്നതിന്റെ സ്വപ്‌നസാക്ഷാത്കാരമായിരുന്നു എല്‍എംആര്‍. റേഡിയോ. എല്‍എംആര്‍ എന്ന മാധ്യമത്തിലൂടെ നമ്മുടെ ഭാവഗായകരെ തൊട്ടറിഞ്ഞ നമുക്ക് പ്രവാസജീവിതത്തിരക്കിനിടയില്‍ ആ മധുരസംഗീതത്തെ അടുത്തറിയുവാനും ആസ്വദിക്കാനുമായി. എല്ലാ മണിക്കൂറിലും വാര്‍ത്തകളും മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടികളുമായി എല്‍എംആര്‍ യുകെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു.
യുകെയിലെയും ലോകത്തിലെ പല സ്ഥലങ്ങളിലെയും റോഡിയോ ജോക്കിമാരുടെ പ്രോഗ്രാമിലൂടെ യുകെ, മിഡില്‍ ഈസ്റ്റ്, അമേരിക്ക, ജര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെയും ശ്രോതാക്കള്‍ നല്‍കിയ സ്‌നേഹവും അംഗീകാരവും ആയപ്പോള്‍ എല്‍എംആര്‍ കൂടുതല്‍ പ്രോഗ്രാമുകളുമായി മുന്നേറുകയായിരുന്നു.

2017ല്‍ മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നേടാന്‍ കഴിഞ്ഞിട്ടുള്ള എല്‍എംആര്‍ റേഡിയോ ശ്രോതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അഡ്വാന്‍സ്ഡ് ആയിട്ടുള്ള പ്ലാറ്റ്‌ഫോമിലേക്ക് കേരളപ്പിറവിയായ നവംബര്‍ 1ന് മാറുകയാണ്. പുതിയ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. എല്‍എംആര്‍ ഒരുക്കുന്ന മനോഹരങ്ങളായ പ്രോഗ്രാമുകള്‍ തടസ്സം കൂടാതെ ആസ്വദിക്കുവാന്‍ പുതിയ ആപ്ലിക്കേഷന്‍ നിങ്ങളുടെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. പഴയ മൊബൈല്‍ ആപ്ലിക്കേഷന്‍ രണ്ടാഴ്ച കൂടി മാത്രമേ ലഭ്യമാകുകയുള്ളു.
ഇനി മുതല്‍ വാട്ട്‌സാപ്പ് നമ്പറിലൂടെയും നിങ്ങള്‍ക്ക് സോംഗ് റിക്വസ്റ്റും മെസേജുകളും അയക്കാം. ഇത് വഴി ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇനി ചെലവില്ലാതെ എല്‍എംആര്‍ റേഡിയോയുടെ പ്രോഗ്രാമുകള്‍ ആവശ്യപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. പുതിയഫോണ്‍ ഇന്‍ പ്രോഗ്രാം ഉടന്‍ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കുമെന്ന് എല്‍എംആര്‍ മാനേജ്മെന്റ് അറിയിച്ചു.
സ്റ്റാര്‍ ചാറ്റ്, യുകെ തല്‍സമയം, ഡിബേറ്റ് തുടങ്ങിയ പുതിയ പ്രോഗ്രാമുകള്‍ നിങ്ങള്‍ക്ക് ആനന്ദവും ഉന്മേഷവും അറിവും നല്‍കുമെന്നതില്‍ സംശയമില്ലെന്നും ഇത്രയും നാള്‍ എല്‍എംആറിന്റെ യാത്രയില്‍ ഉടനീളം സഹകരിച്ച ഞങ്ങളുടെ ശ്രോതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നതായും തുടര്‍ന്നും എല്ലാ വിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നതായും എല്‍എംആര്‍ മാനേജ്മെന്റ് അറിയിച്ചു.
റോം: താന്‍ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം മറച്ച് വെച്ച് 50ഓളം സ്ത്രീകളുമായി ബന്ധപ്പെടുകയും അവര്‍ക്ക് രോഗം പകര്‍ത്തുകയും ചെയ്തയാള്‍ക്ക് 24 വര്‍ഷത്തെ തടവ്. 33 കാരനായ വാലന്റീനോ തുലാറ്റോ എന്നയാള്‍ക്കാണ് ഇറ്റാലിയന്‍ കോടതി ശിക്ഷ നല്‍കിയത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിട്ടും ഇയാള്‍ 54 സ്ത്രീകളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ഇയാള്‍ പിന്നീട് ഉപയോഗിക്കുകയായിരുന്നു. വിചാരണയില്‍ പങ്കെടുത്ത സ്ത്രീകളാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇയാള്‍ മനപ്പൂര്‍വമാണോ രോഗം പരത്തിയതെന്ന വിഷയത്തില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മില്‍ കടുത്ത വാദമാണ് ഉണ്ടായത്. മനപൂര്‍വം രോഗം പരത്താന്‍ തുലാറ്റോ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്‍ വാദിച്ചത്. താന്‍ മനപൂര്‍വം അതിനായി ശ്രമിച്ചിട്ടില്ലെന്ന് തുലാറ്റോയും വാദിച്ചു. ഇരകളായ സ്ത്രീകളില്‍ പലര്‍ക്കും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയാവുന്നതാണെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍ മനപൂര്‍വമാണ് ഇയാള്‍ സ്ത്രീകള്‍ക്ക് രോഗം പകര്‍ത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മരണം വിതക്കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ജീവപര്യന്തം തടവ് നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതംഗീകരിച്ചാണ് ഇയാള്‍ക്ക് 24 വര്‍ഷം തടവ് വിധിച്ചത്.
സസെക്‌സ്: സസെക്‌സില്‍ തീരപ്രദേശത്ത് രൂക്ഷ ഗന്ധവും ജനങ്ങള്‍ക്ക് അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കെമിക്കല്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിര്‍ദേശം നല്‍കി. സീഫോര്‍ഡിലാണ് മുന്നറിയിപ്പ് നല്‍കിയത്. എമര്‍ജന്‍സി സര്‍വീസുസളെ പ്രദേശത്ത് നിയോഗിച്ചു. പ്ലാസ്റ്റിക് കത്തുന്നതുപോലെയുള്ള ഗന്ധമാണ് അനുഭവപ്പെട്ടതെന്നാണ് പോലീസില്‍ വിളിച്ചറിയിച്ച ഒരാള്‍ പറഞ്ഞത്.
കണ്ണുകളില്‍ നീറ്റലും ശാരീരികാസ്വസ്ഥകളും പലര്‍ക്കും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോട ആയിരുന്നു സംഭവം. റൈഡിംഗ്‌സ് മേഖലയിലാണ് രൂക്ഷഗന്ധം ആദ്യം അനുഭവപ്പെട്ടതെന്ന് എമര്‍ജന്‍സി വിഭാഗം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, ആസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ലെവെസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഴവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
ബേര്‍ലിംഗ് ഗ്യാപ് പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രത്യക്ഷപ്പെട്ട രാസമേഘം ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതും സീഫോര്‍ഡ് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഓഗസ്റ്റ് 27ന് പ്രത്യക്ഷപ്പെട്ട മേഘം മൂലം ഈസ്റ്റ് സസെക്‌സിലെ ബീച്ചുകളിലുണ്ടായിരുന്നവര്‍ക്ക് ശ്വാസതടസവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
ലണ്ടന്‍: മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം1 അപകടത്തില്‍ പിടിയിലായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരനായ റൈസാര്‍ഡ് മാസിറാക്ക്, ബ്രിട്ടീഷ് പൗരനായ ഡേവിഡ് വാഗ്സ്റ്റാഫ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അവധി ദിവസമായിരുന്ന ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വാന്‍ ഓടിക്കുകയായിരുന്ന സിറിയക്ക് ജോസഫും ഇന്ത്യക്കാരായ യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനിരയായ വാനിലേക്ക് പ്രതികള്‍ ഓടിച്ചിരുന്ന ലോറികള്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
്അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. വാഗ്‌സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന്‍രെ എട്ട് കൗണ്ടുകളും അശ്രദ്ധമായ ഡ്രൈവിംഗിന് ചുമത്തിയ നാല് കൗണ്ടുകളും പന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ കോടതി കേസില്‍ തുടര്‍വാദം കേള്‍ക്കും.
ലണ്ടന്‍: കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വാനക്രൈ സൈബര്‍ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഐടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാനക്രൈ ആക്രമണം എന്‍എച്ച്എസിനെ ബാധിക്കുമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് എന്‍എച്ച്എച് പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.
19,500 മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളാണ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. അഞ്ച് ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകള്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. 600 ജിപി സര്‍ജറികളിലെ കമ്പ്യൂട്ടറുള്‍ പ്രവര്‍ത്തനരഹിതമായി. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്കാണ് ആക്രമണം നീണ്ടത്.
എന്നാല്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ആക്രമണമായിരുന്നു നടന്നതെന്നും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് മേധാവി അമയാസ് റോസ് പറഞ്ഞു. കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ എന്‍എച്ച്എസിവല്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിനെതിരെ ലൈംഗികാരോപണവുമായി ഒരു നടി കൂടി രംഗത്ത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ബുഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചതെന്ന് നടിയായ ജോര്‍ദാന ഗ്രോള്‍നിക്ക് പറഞ്ഞു. ഹീതര്‍ ലിന്‍ഡ് എന്ന നടി ബുഷിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുഷ് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
2016 ആഗസ്റ്റിലാണ് തന്നെ ബുഷ് കയറിപ്പിടിച്ചതെന്നാണ് ഗ്രോള്‍നിക്ക് ആരോപിക്കുന്നത്. മെയിനില്‍ ഒരു നാടകത്തിന്റെ ഇടവേളിയില്‍ ബുഷ് ബാക്ക് സ്റ്റേജില്‍ എത്തി. നാടകത്തിലെ നടീനടന്‍മാര്‍ ബുഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുന്‍ പ്രസിഡന്റ് തന്റെ പിന്നില്‍ കൈവെച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ ഗ്രൂപ്പ് ഫോട്ടോ ഗ്രോള്‍നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ബുഷ് സാധാരണ മട്ടില്‍ ഇങ്ങനെ ചെയ്യാറുള്ളതാണെന്നും ദുരുദ്ദേശ്യത്തോടെയല്ല അപ്രകാരം ചെയ്യുന്നതെന്നുമാണ് മുന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു. ജോര്‍ജ് ബുഷ് ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയിട്ടുള്ളതാണെന്നും വക്താവ് പറഞ്ഞു. 2014ല്‍ നടന്ന സംഭവത്തിലാണ് ഹീതര്‍ ലിന്‍ഡ് ആരോപണം ഉയര്‍ത്തിയത്. ത
ലോകത്തിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നിന്ന് പ്രമുഖ നടിമാരുടേയും, പ്രശസ്ത വ്യക്തികളുടേയും നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. നഗ്നചിത്രങ്ങളുടെ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഹാക്കിംഗ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നിലെന്ന് കരുതുന്നു. നേരത്തെ സ്‌കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.

ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്‌ലി ബീസ്റ്റിനോടു വ്യക്തമാക്കി. ക്ലിനിക്കില്‍ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്.
ചോര്‍ത്തിയ വിവരം സ്ഥാപിക്കുന്നതിനായി ചില ചിത്രങ്ങള്‍ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ശരീരഭാഗങ്ങളും ചിത്രങ്ങളിലുണ്ട്. ഇതില്‍ പലതിലും ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവും വ്യക്തമാണ്. തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡിന്റെ ഭീഷണി. എന്നാല്‍ ഇതുവരെ ചിത്രങ്ങള്‍ ഇവര്‍ പരസ്യമാക്കിയിട്ടില്ല.
അതേസമയം, ഹാക്കര്‍മാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എല്‍ബിപിഎസ് അധികൃതര്‍ അറിയിച്ചത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.