അവസരോചിതമായി ഇടപെട്ട പൈലറ്റ്, വിമാനം റൺവേയിലേക്ക് എത്തിച്ചു നിർത്തിയതോടെ ഒഴിവായതു വൻ ദുരന്തം. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയത്തുതന്നെയായിരുന്നു അപകടം.
ദുബായിലേക്കു യാത്രതിരിക്കാൻ റൺവേയിലേക്കു പോയതായിരുന്നു എഐ 937 വിമാനം. ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് വിമാനത്തിൽനിന്നു ശബ്ദമുണ്ടായി. എൻജിനിൽ ഒന്നു കേടായെന്ന വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിച്ചു. വിമാനം മുന്നോട്ടു കുതിക്കുന്നതിനിടെ യന്ത്രഭാഗങ്ങൾ തകർന്നു ചെറുഭാഗങ്ങളായി റൺവേയിലേക്കു വീണുകൊണ്ടിരുന്നു. വിമാനത്തിന്റെ നിയന്ത്രണം വലതുവശത്തെ എൻജിനിലേക്കു മാറ്റിയതിനൊപ്പം ഇടതുവശത്തേക്കു തെന്നിയ വിമാനം റൺവേ പരിധിവിട്ടു പുറത്തേക്കുനീങ്ങി.
വശങ്ങളിൽ റൺവേ കാണാൻ സ്ഥാപിച്ച ലൈറ്റുകളിലൂടെയും ചെറിയ തറകളിലൂടെയും കയറിയിറങ്ങിയതോടെ വിമാനത്തിന്റെ ഇടതുവശത്തെ ചക്രങ്ങളിൽ ഉൾഭാഗത്തേതു പൊട്ടിത്തെറിച്ചു. വലത്തോട്ടു മാറ്റാനായതിനാൽ വിമാനം റൺവേയുടെ മധ്യത്തിലെത്തിച്ചു നിർത്താൻ പൈലറ്റിനു കഴിഞ്ഞു. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിശമന സേനയും ആംബുലൻസുകളും മറ്റും ഈ സമയത്തിനകം വിമാനത്തിനു ചുറ്റും നിരന്നു. പിന്നീട്, ടാക്സി ബേയിലൂടെ ഏപ്രണിൽ എത്തിച്ച് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.
റൺവേയിൽ ചിതറിയ യന്ത്രഭാഗങ്ങൾ വൃത്തിയാക്കാൻ റൺവേ ഒന്നര മണിക്കൂർ അടച്ചിട്ടു. പിന്നീടാണു വിമാന സർവീസുകൾ ആരംഭിച്ചത്. അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.


ന്യൂസ് പബ്ളിഷിംഗിൽ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന അംഗീകാരവുമാണ് ഈ പെറ്റീഷൻറെ വിജയം. നിരവധി മലയാളികൾ ഈ പെറ്റീഷനിൽ മലയാളം യുകെ ന്യൂസിലെ ലിങ്ക് വഴി ഒപ്പു വയ്ക്കുകയും തങ്ങളുടെ ജോലി സ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട ലിങ്ക് ഷെയർ ചെയ്ത് നല്കുകയും ചെയ്തിരുന്നു. മലയാളം യുകെ നല്കിയ പിന്തുണയ്ക്കു ഇപെറ്റീഷനു തുടക്കമിട്ട ബർമിങ്ങാമിൽ ജോലി ചെയ്യുന്ന ആനന്ദ് കുമാർ നന്ദി അറിയിച്ചു. സെറ്റിൽമെന്റിന് അപേക്ഷിക്കുമ്പോൾ ഹോം ഓഫീസ് അപേക്ഷ നിരസിക്കുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന നിരവധി മലയാളി നഴ്സുമാർക്ക് ഈ നയം മാറ്റം ആശ്വാസമാകും. നെറ്റ് മൈഗ്രേഷനിൽ കുറവ് വരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം വിദഗ്ദരായ വർക്ക് ഫോഴ്സിനെ രാജ്യത്ത് സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഗവൺമെന്റ് എന്ന് പ്രതികരണത്തിൽ പറയുന്നു. 100,000 ഒപ്പുകൾ ലഭിച്ചാൽ ഈ പെറ്റീഷനേക്കുറിച്ച് പാർലമെൻറിൽ ചർച്ച നടക്കും. കുറഞ്ഞ ശമ്പളം 35,000 പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ പി.ആറിന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടാവുകയുള്ളൂ എന്ന നിയമത്തിൽ ഇളവ് വേണമെന്നാണ് പെറ്റീഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നത്. മലയാളികൾ അടക്കം നിരവധി പേർക്ക് ഈ ശമ്പള പരിധി നിയമം മൂലം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിരവധി പേർക്ക് പി.ആർ അപേക്ഷകൾ നിരസിക്കപ്പെടുന്ന സാഹചര്യവും ഇതുമൂലം സംജാതമായി.
NHS അടക്കമുള്ള പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടക്ക ശമ്പളം ഇപ്പോഴും വളരെ കുറവാണ്. നോൺ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകം. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഈ കുറഞ്ഞ ശമ്പള പരിധി നിയമം ഹോം ഓഫീസ് നടപ്പിലാക്കിയത്. ഓവർ ടൈം, അലവൻസ്, ബോണസ് അടക്കം പലർക്കും 35,000 പൗണ്ടിനു മുകളിൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇത്രയും അടിസ്ഥാന ശമ്പളം വേണമെന്ന ഹോം ഓഫീസിൻറെ കടുംപിടുത്തം ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമാക്കി യുകെയിലേക്ക് ചേക്കേറിയപ്പോൾ ഇങ്ങനെ ഒരു നിയമ മാറ്റം മുന്നിൽ കണ്ടിരുന്നില്ല. നാട്ടിലേയ്ക്കു തിരിച്ചു പോകേണ്ടി വരുന്ന അവസ്ഥ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യൻ കുടുംബങ്ങളെ പ്രതിസന്ധിയിൽ ആക്കുകയായിരുന്നു.






