Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാകിസ്ഥാനിൽ നിന്ന് യുകെയിലേക്ക് അഫ്ഗാൻ അഭയാർത്ഥികളെ കൊണ്ടുവരുന്ന ആദ്യ വിമാനം യുകെയിൽ എത്തിയിരിക്കുകയാണ്. 132 പേരുമായാണ് വിമാനം പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ടതെന്ന് രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ യുകെ സർക്കാരിനു വേണ്ടി പ്രവർത്തിച്ചതിന് ശേഷം താലിബാന്റെ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകൾ പാകിസ്ഥാനിൽ ഇപ്പോഴും സ്ഥലംമാറ്റത്തിനായി കാത്തിരിക്കുകയാണ്. ഇവരിൽ ബ്രിട്ടീഷ് ആർമിയുടെ മുൻ പരിഭാഷകരും ബ്രിട്ടീഷ് കൗൺസിലിലെ അധ്യാപകരും ഉൾപ്പെടുന്നുണ്ട്. അഫ്ഗാനികളെ യുകെയിലേക്ക് കൊണ്ടുവരാൻ യുകെ സർക്കാർ മൊത്തം 12 വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

എല്ലാ അഭയാർത്ഥികളും അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസ പദ്ധതിയുടെയോ അഫ്ഗാൻ റീലോക്കേഷൻസ് ആൻഡ് അസിസ്റ്റൻസ് പോളിസിയുടെയോ ഭാഗമാണ്. വിസ പ്രോസസ്സിംഗിനായാണ് ഇവരോട് പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചിലർ ഒരു വർഷത്തിലേറെയായി അവിടെ കാത്തിരിക്കുകയാണെന്നും അവരുടെ പലരുടെയും വിസകൾ ഇപ്പോൾ കാലഹരണപ്പെട്ടതായും ചാരിറ്റി സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ആദ്യം, നവംബർ 1 മുതൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ പദ്ധതിയിട്ടിരുന്നതായി പാകിസ്ഥാനും അറിയിച്ചിരുന്നു. 2021-ൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം, താലിബാൻ അന്താരാഷ്ട്ര സേനയുമായി ചേർന്ന് പ്രവർത്തിച്ച ആളുകൾക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പല അഫ്ഗാനികളും പ്രതികാരഭീതിയിലാണ് ഇപ്പോഴും ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


അഫ്ഗാനിസ്ഥാൻ വിടാനുള്ള യുകെയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ, തങ്ങളെ കൂടുതൽ അപകടത്തിലാക്കിയതിൽ തങ്ങൾ ആശങ്കാകുലരാണെന്നും ചിലർ ബിബിസിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാൻ വിടുന്നതിനു മുൻപ് തങ്ങളുടെ ജീവിതം 50 ശതമാനം അപകടത്തിൽ ആയിരുന്നെങ്കിൽ, ഇപ്പോൾ 100 ശതമാനവും അപകടത്തിലാണെന്ന് അഭയാർത്ഥികളിൽ ഒരാൾ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. ഏകദേശം 3,250 പുരുഷന്മാരും സ്ത്രീകളും കുട്ടികളും പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ അതിഥി മന്ദിരങ്ങളിലും ഹോട്ടലുകളിലും താമസിക്കുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെ ആയിരിക്കുമ്പോൾ, അവർക്ക് ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമില്ല എന്നതും, അവരുടെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയില്ലെന്നതും അവരുടെ ജീവിതം ദുഃസഹം ആക്കുന്നുണ്ട്. ബ്രിട്ടന്റെ ഭാഗത്ത് നിന്നുമുള്ള തുടർനടപടികൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

20040 ഓടെ ഇംഗ്ലണ്ടിലും വെയിൽസിലും 1.7 ദശലക്ഷം ജനങ്ങളെ ഡിമെൻഷ്യ ബാധിക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഇതിനർത്ഥം സമീപഭാവിയിൽ എൻഎച്ച്എസിന് ഡിമെൻഷ്യ എന്ന രോഗം വലിയ ഭീഷണിയായിരിക്കുമെന്നാണ്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിലാണ് ഡിമെൻഷ്യ രോഗികളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. പഠനത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് 2002 നും 2008 നും ഇടയിൽ ഡിമെൻഷ്യ ബാധിക്കുന്നവരുടെ എണ്ണത്തിൽ 29% കുറവ് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യമേഖലയിലെ വിദഗ്ധരെ ഞെട്ടിച്ചുകൊണ്ട് 2008 നും 2016 നും ഇടയിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻവർദ്ധനവ് രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ നാലിലൊന്ന് വർദ്ധനവ് ആണ് ഈ കാലഘട്ടത്തിൽ കണ്ടെത്തിയത് . വരും വർഷങ്ങളിൽ ഡിമെൻഷ്യ രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് സാമൂഹിക പരിപാലനത്തിനും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത് കെയറിലെ ഡോ. യുണ്ടാവോ ചെൻ പറഞ്ഞു.

ഡിമെൻഷ്യ രോഗികളുടെ എണ്ണത്തിൽ കൂടുതൽ വർദ്ധനവ് ഉണ്ടാകുന്ന അസാധാരണ സാഹചര്യം എത്രത്തോളം തുടരും എന്ന് പറയാൻ കഴിയില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഈ സാഹചര്യത്തെ നേരിടാൻ യുകെ തയ്യാറാകേണ്ടതുണ്ടെന്നും രോഗബാധിതരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്തുതന്നെയായാലും അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഗവേഷണങ്ങളിൽ പങ്കാളിയായ പ്രൊഫ. എറിക് ബ്രണ്ണർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ജോലി ചെയ്യുന്ന ഒട്ടേറേ ആരോഗ്യ പ്രവർത്തകർക്ക് എൻഎച്ച്എസ് ജീവനക്കാർക്ക് ലഭിക്കുന്ന കോവിഡ് ബോണസ് കിട്ടുന്നില്ല. ഈ അനീതിക്കെതിരെ ഈ വിഭാഗത്തിൽപ്പെട്ട ആരോഗ്യ പ്രവർത്തകർ നിയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

ഈ വർഷം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പളം വർദ്ധനവിന്റെ ഭാഗമായി ഒറ്റത്തവണ ബോണസ് അനുവദിച്ചിരുന്നു. എന്നാൽ കമ്മ്യൂണിറ്റി നേഴ്സുമാർ , ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആയിരക്കണക്കിന് കരാർ അടിസ്ഥാനത്തിൽ എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ ബോണസ് ലഭിക്കില്ലന്നതാണ് പ്രശ്നം കോടതിയിൽ എത്തിച്ചിരിക്കുന്നത്. എൻഎച്ച്എസിൻ്റെ ജീവനക്കാർ അല്ലാത്ത ഏകദേശം 20,000 ആരോഗ്യ പ്രവർത്തകർ ഇംഗ്ലണ്ടിൽ ഈ വിധത്തിൽ ജോലി അനുഷ്ഠിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്കുകൾ .

ഇങ്ങനെ അനീതിക്ക് ഇരയായവരിൽ പലരും എൻഎച്ച്എസിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഈ വർഷം ആദ്യം ഇംഗ്ലണ്ടിലെ ഒരു ദശലക്ഷത്തിലധികം എൻഎച്ച്എസ് ജീവനക്കാർക്ക് 5% ശമ്പള വർദ്ധനവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔട്ട് സോഴ്സ് ചെയ്യുന്ന ജീവനക്കാർക്ക് അധിക ബോണസ് ലഭിക്കില്ലെന്ന് ചർച്ചകളിൽ ധാരണയായന്നാണ് സർക്കാരിൻറെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇതുവരെ യു കെ കണ്ടിട്ടില്ലാത്ത കലാമാമാങ്കമാണ് ഒക്ടോബർ 28-ാം തിയതി ഗ്ലാസ്കോയിൽ അരങ്ങേറുന്നത്. അതിൽ ഏറ്റവും വേറിട്ട് നിൽക്കുന്നത് 35 പേരടങ്ങുന്ന വിവിധ പ്രായത്തിലുള്ള കുട്ടികളവതരിപ്പിക്കുന്ന നൃത്തമാണ്. മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫർക്കുള്ള അവാർഡിന് അർഹനായ ക്രിസ്റ്റി ജോസഫാണ് ഈ നൃത്ത വിസ്മയം അണിയിച്ചൊരുക്കുന്നത്.

മലയാളം ,തമിഴ് , ഹിന്ദി എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ഭാഷകൾക്കും പ്രാതിനിധ്യം ഉള്ള ഇന്ത്യൻ ഫ്യൂഷൻ ഡാൻസ് ആകും കാണികൾക്ക് വിസ്മയമായി അവാർഡ് നൈറ്റിൽ അരങ്ങേറുകയെന്ന് ക്രിസ്റ്റി ജോസഫ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കാണികൾക്ക് ഏറ്റവും മികച്ച ദൃശ്യ വിസ്മയം സമ്മാനിക്കുന്നതിനായി രണ്ടാഴ്ചയായി സംഘാംഗങ്ങൾ എല്ലാവരും കഠിന പരിശീലനത്തിലായിരുന്നു. നൃത്തത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവരെ വരെ പരിശീലിപ്പിച്ച്‌ വിജയപീഠത്തിൽ എത്തിക്കുക എന്നതാണ് ക്രിസ്റ്റി ജോസഫിന്റെ ശൈലി.

ഡാൻസിങ് ടൈഗർ എന്ന ഓമന പേരിൽ അറിയപ്പെടുന്ന ക്രിസ്റ്റി പരിശീലിപ്പിച്ച നിരവധി കുട്ടികളാണ് യുകെയിലെ പല വേദികളിലും വിജയക്കൊടി നാട്ടിയിരിക്കുന്നത്. കഴിഞ്ഞ ബൈബിൾ കലോത്സവത്തിൽ ഗ്രൂപ്പ് ഇനങ്ങളിൽ വിജയികളായ പല കുട്ടികളേയും പരിശീലിപ്പിച്ചത് ക്രിസ്റ്റി ജോസഫാണ്.

യുകെയിലേയ്ക്ക് കുടിയേറുന്നതിനു മുമ്പ് ക്രിസ്റ്റി നിരവധി പ്രമുഖ പരിപാടികളിൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട് . ഏഷ്യാനെറ്റ് ഫിലിം അവാർഡ്, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി ക്രിട്ടിക്സ് , ആനന്ദ് ടിവി അവാർഡ് തുടങ്ങിയവയിൽ കൊറിയോഗ്രാഫി ചെയ്യുന്നതിലൂടെ ക്രിസ്റ്റിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ കലാ ജീവിതത്തിന് ആവശ്യമായ പിന്തുണയുമായി ഭാര്യ ആഷ്‌ന ഫ്രാൻസിസ് ഒപ്പമുണ്ട് .

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ജോജി തോമസ്

സ്കോട്ട്‌ ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് ഒക്ടോബർ 28 ശനിയാഴ്ച നടത്തപ്പെടുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ സ്പെഷ്യൽ റെക്കഗനേഷൻ അവാർഡ് ഫാ. ബിനു കിഴക്കേഇളംതോട്ടത്തിന് സമ്മാനിക്കപ്പെടും. ക്ലരിഷൻ സന്യാസ സഭാംഗമായ ഫാ. ബിനു കിഴക്കേഇളംതോട്ടത്തിന്റെ ജന്മദേശം കോട്ടയം പാമ്പാടിക്കടുത്തുള്ള കൂരോപ്പടയാണ് . 2017 – ൽ സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിൽ എത്തിയ ഫാ. ബിനു കിഴക്കേഇളംതോട്ടം ഗ്ലാസ്കോ മലയാളികളുടെ ഇടയിൽ നടത്തിയ സാമൂഹിക, ആത്മീയ ഇടപെടലുകളാണ് അവാർഡിന് അർഹനാക്കിയത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഗ്ലാസ്കോയിലെ സെൻറ് തോമസ് മിഷന്റെ ഡയറക്ടറായാണ് ഫാ. ബിനു കിഴക്കേഇളംതോട്ടം നിലവിൽ പ്രവർത്തിക്കുന്നത്.

വചനത്തിന്റെ സേവകരായി ജയിലുകളിലും, സ്കൂളുകളിലും, മാധ്യമ മേഖലയിലും സാമൂഹിക ഇടപെടലുകൾ നടത്തുന്ന പെരിഷ്യൻ സഭയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളാണ് ഫാ. ബിനു കിഴക്കേഇളംതോട്ടം സ്കോട്ട് ലൻഡ് മലയാളി സമൂഹത്തിൽ നടത്തുന്നത്. ഫാ. ബിനു കിഴക്കേഇളംതോട്ടത്തിന്റെ മാതാപിതാക്കൾ പരേതനായ കെ. സി ദേവസ്യ, സാറാമ്മ . അവാർഡിനർഹനായ ഫാ. ബിനു കിഴക്കേഇളംതോട്ടത്തിന് മലയാളം യുകെയുടെ ആശംസകൾ .

മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എട്ട് വ്യത്യസ്‌ത കാര്യങ്ങൾക്കായി പേരെടുത്ത മികച്ച കാറുകളുടെ പേരുകളാണ് വിദഗ്ദ്ധർ പങ്കുവച്ചിരിക്കുന്നത്. കുടുംബങ്ങൾ, കമ്പനി കാർ ഡ്രൈവർമാർ, സെയിൽസ് പ്രതിനിധികൾ എന്നിവർക്കിടയിലുള്ള ജനപ്രീതിയിൽ ഏറ്റവും മുൻപന്തിയിൽ ബിഎംഡബ്ല്യു 3 സീരീസാണ്. 2019-ൽ വിപണിയിൽ എത്തിയ 3 സീരീസ് ഈ വർഷത്തെ അവാർഡുകളിൽ രണ്ട് കാറ്റഗറി വിജയങ്ങൾ നേടി. ഏറ്റവും മികച്ച എക്സിക്യൂട്ടീവ് കാർ എന്ന നിലയിലും 330e PHEV-യ്ക്ക് ഏറ്റവും മികച്ച ഹൈബ്രിഡ് എന്ന പേരിലും ഏറ്റവും അറിയപ്പെടുന്ന മോഡലാണിത്. നിങ്ങൾ ഒരു സെക്കൻഡ് ഹാൻഡ് 3 സീരീസാണ് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിലവിൽ ഓട്ടോ ട്രേഡറിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന വാഹനങ്ങൾ അനുസരിച്ച്, 30,000 മൈലിൽ താഴെ മാത്രം സഞ്ചരിച്ച മൂന്ന് വർഷം പഴക്കമുള്ള കാറുകളുടെ വില ആരംഭിക്കുന്നത് വെറും £20,000-ൽ നിന്നാണ്.


3 സീരീസ് വിപണിയിൽ ലഭ്യമാകുന്ന പല മികച്ച കാറുകളേയും തോൽപ്പിച്ചാണ് ഈ ജനപ്രീതി സ്വന്തമാക്കിയിരിക്കുന്നത്. 2023-ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുതിയ മോഡലായ ഫോർഡ് പ്യൂമ, ടെസ്‌ലയുടെ ആകർഷകമായ മോഡൽ 3 EV എന്നിവയിൽ നിന്നും ശക്തമായ മത്സരം ഉണ്ടായിട്ടും 3 സീരീസ് തൻെറ സ്ഥാനം നിലനിർത്തി. എഞ്ചിനുകളുടെ മികച്ച ശ്രേണി, ഉയർന്ന ഇന്റീരിയർ, ക്ലാസ്-ലീഡിംഗ് പരിഷ്കരണം എന്നിവ കാരണം ഏറ്റവും ഉപയോഗിക്കപ്പെട്ട കാറുകളിൽ ഒന്നാണ് ഇത്.


ഒരോ വർഷം കഴിയുന്തോറും മികച്ച കാറിനെ തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടേറി വരികയാണെന്ന് യൂസ്ഡ് കാർ എഡിറ്റർ മാർക്ക് പിയേഴ്സൺ പറയുന്നു. ഒരു സെക്കന്റ് ഹാൻഡ് കാർ എന്ന തലത്തിൽ അത് നൽകുന്ന വൈവിധ്യമാർന്ന സേവനങ്ങളാണ് 3 സീരീസ് വേറിട്ട് നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഹോണ്ടയുടെ ഡിപൻഡബിൾ ജാസ് മികച്ച ഹാച്ച്ബാക്ക്, പ്യൂഷോയുടെ 5008 സെവൻ സീറ്റർ ക്രൗൺ , ഫോക്‌സ്‌വാഗന്റെ പസാറ്റ് എസ്റ്റേറ്റ് എന്നിവയാണ് മറ്റ് വിജയികൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ പാർട്ടിയുടെ നിലപാടിനെ ചൊല്ലി ലേബർ പാർട്ടിയിൽ അമർഷം പുകയുന്നു. ഇസ്രായേൽ നടത്തുന്ന ഗാസ ഉപരോധത്തെ തുടർന്ന് ലേബർ പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ നടത്തിയ അഭിപ്രായപ്രകടനമാണ് പാർട്ടിയിൽ പ്രതിസന്ധിക്ക് വഴിവച്ചത്. ഗാസയിലേയ്ക്ക് ആവശ്യ വസ്തുക്കൾ എത്തിക്കുന്നതിന് ഉപരോധം നടത്താൻ ഇസ്രയേലിന് അധികാരമുണ്ടെന്ന സ്റ്റാർമറിന്റെ പ്രസ്താവനയാണ് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പിന് കാരണമായത്.


പാർട്ടിക്കുള്ളിലെ പ്രതിഷേധത്തെ തുടർന്ന് സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ട് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് കെയർ സ്‌റ്റാർമറിന് തന്റെ അഭിപ്രായത്തെ മയപ്പെടുത്തേണ്ടതായി വന്നു. പാർട്ടിയിൽ രൂപപ്പെട്ട പൊട്ടിത്തെറി ഒഴിവാക്കാൻ സാർ കെയർ സ്‌റ്റാർമർ പന്ത്രണ്ടോളം മുസ്ലിം എംപിമാരുമായി ഈ വിഷയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

ഇസ്രയേൽ ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനെ പൂർണമായി പിന്തുണയ്ക്കുന്ന സമീപനമാണ് ഋഷി സുനക് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വെടിനിർത്തലിനും സമാധാനത്തിനുമുള്ള ആഹ്വാനം യുകെയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന അഭിപ്രായം ഉള്ള ഒട്ടേറെ എംപിമാർ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട് . പ്രധാനമന്ത്രി വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പ് എത്ര പാലസ്തീനികൾ മരിച്ചു വീഴുമെന്ന് കഴിഞ്ഞ ദിവസം ഷാഡോ ഇക്വാലിറ്റി മിനിസ്റ്റർ ഖുറേഷി ചോദിച്ചിരുന്നു. പാർട്ടിയുടെ നിലപാടിന്റെ പേരിൽ നിരവധി പ്രാദേശിക കൗൺസിലർമാർ രാജിവച്ചത് ലേബർ പാർട്ടി എംപിമാരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്

ജോജി തോമസ്

ഒക്ടോബർ 28 ശനിയാഴ്ച ഗ്ലാസ്കോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ സ്പിരിച്വൽ ഫെസിലിറ്റേറ്റർ ഓഫ് ദ ഇയർ അവാർഡ് ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളിക്ക് സമ്മാനിക്കും. 2011 മുതൽ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളി സ്കോട്ട്‌ ലൻഡിലെ മലയാളി സമൂഹത്തിന്റെ ഇടയിൽ നടത്തുന്ന ആത്മീയ, സാമൂഹിക സേവനങ്ങളെ മുൻനിർത്തിയാണ് മലയാളം യുകെ അവാർഡ്. കോതമംഗലം രൂപതാംഗമായ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളി രൂപതയിലെ വിവിധ ഇടവകകളിലും രൂപതാ തലത്തിലും കേരളാ കാത്തലിക് സ്റ്റുഡൻസ് ലീഗ്, ചെറുപുഷ്പം മിഷൻ ലീഗ്, ഡയറക്ടർ സ്ഥാനങ്ങളും മീഡിയയുടെ ചുമതലയും വഹിച്ചിരുന്നു. കുറച്ചുകാലം വൊക്കേഷണൽ ഡയറക്ടറായും രൂപതാ തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ സ്കോട്ട് ലൻഡിലെ മലയാളി സമൂഹത്തിന്റെ ആത്മീയ ഉണർവിനായി പ്രവർത്തിക്കുന്ന ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പിളളിയ്ക്ക് മലയാളം യുകെയുടെ ആശംസകൾ .

മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികൾക്കെതിരായ 100 ലധികം ലൈംഗികാതിക്രമങ്ങൾക്ക് കുറ്റക്കാരനായി കണ്ടെത്തിയ മുൻ പോലീസ് ഓഫീസർ ലൂയിസ് എഡ്വേർഡിന് ജീവപര്യന്തം ശിക്ഷ. കുറഞ്ഞത് 12 വർഷമെങ്കിലുമുള്ള ജയിൽ ശിക്ഷയാണ് ലൂയിസിന് വിധിച്ചിരിക്കുന്നത്. കുറ്റസമ്മതം നടത്തിയതിനാൽ ശിക്ഷയുടെ മൂന്നിലൊന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. സൗത്ത് വെയിൽസ് പോലീസിൽ ഉദ്യോഗസ്ഥനായിരിക്കെയാണ്, 24 കാരനായ എഡ്വേർഡ് കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടത്. എന്നാൽ അറസ്റ്റിന് ശേഷം ഉടൻ തന്നെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പിന്നീട് രാജിവെക്കുകയും ചെയ്തു.

10-നും 16-നും ഇടയിൽ പ്രായമുള്ള 200-ലധികം പെൺകുട്ടികളെ ഓൺലൈനിലൂടെ ചതി കുഴിയിൽ വീഴ്ത്തുവാൻ ഇയാൾ 14 വയസ്സുള്ള ആൺകുട്ടിയുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്നാപ് ചാറ്റ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ഇരകളായ പെൺകുട്ടികളോട് സ്‌കൂൾ യൂണിഫോമിൽ അപമര്യാദയായി ചിത്രങ്ങളെടുക്കാൻ ആവശ്യപ്പെടുകയും നിരവധി പെൺകുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തു.

ബ്രിഡ്ജൻഡിൽ നിന്നുള്ള മുൻ ഉദ്യോഗസ്ഥനായ ഇയാളുടെ പേരിൽ നിലവിൽ 22 ബ്ലാക്ക് മെയിൽ, 138 ബാലലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉണ്ട്. ഈ ആഴ്ച തന്റെ ശിക്ഷ കേൾക്കാൻ കാർഡിഫ് ക്രൗൺ കോടതിയിൽ ഹാജരാകാൻ എഡ്വേർഡ് വിസമ്മതിച്ചു. ഓൺലൈനിൽ താൻ സമീപിച്ച പെൺകുട്ടികൾ അനുസരിക്കാതെ വരുമ്പോൾ പ്രതി അവരെ ഭീഷണിപ്പെടുത്തിയതായി കാർഡിഫിന്റെ റെക്കോർഡർ ജഡ്ജി ട്രേസി ലോയ്ഡ്-ക്ലാർക്ക് കോടതിയെ അറിയിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട ഒരു പോലീസുകാരൻ എന്ന നിലയിൽ ലൂയിസ് എഡ്വേർഡിൻെറ പ്രവർത്തനം തീർത്തും വേദനാജനകം ആണെന്ന് നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂഎൽറ്റി റ്റു ചിൽഡ്രൻെറ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളം യുകെ അവാർഡ് നൈറ്റിൽ റയോൺ സ്റ്റീഫൻ എത്തുന്നു. കഴിഞ്ഞവർഷം ബർമിംഗ്ഹാമില്‍ വച്ച് നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സാംസ്കാരിക നൃത്ത പരിപാടിയിൽ പങ്കെടുത്ത റയോൺ യുകെ മലയാളികൾക്ക് സുപരിചിതനാണ്. റയോണിനൊപ്പം അരങ്ങ് കൊഴുപ്പിക്കാൻ ലിബിന മേരി സ്കറിയയും ഒപ്പം ഉണ്ടാകും. രണ്ടുപേരുടെയും ചടുല നൃത്ത ചുവടുകളാണ് ഗ്ലാസ്കോയിലെ അവാർഡ് നൈറ്റിലും നാഷണൽ കലാമേളയിലും എത്തുന്ന കാണികളെ കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം വെസ്റ്റ് യോർക്ക് ഷെയറിൽ നടന്ന അവാർഡ് നൈറ്റിൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ റയോണിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വർഷത്തെ അവാർഡ് നൈറ്റിൽ നൃത്തം അവതരിപ്പിക്കാനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് റയാനും ലിബിനയും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

2021ൽ ബർമിങ്ഹാമിലെ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ റയോൺ Mercedes-AMG Petronas F1 ടീം- ലോജിസ്റ്റിക്സ് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു . റയോൺ ഇപ്പോൾ കവൻട്രിയിലെ മൾട്ടിമാറ്റിക് യൂ-മാറ്റിക്കിൽ ബയറായി ആണ് ജോലി ചെയ്യുന്നത്. കണ്ണൂർ ജില്ലയിലെ വയാട്ടുപറമ്പാണ് റയോൺ സ്റ്റീഫന്റെ സ്വദേശം. പള്ളിത്തറയിൽ സാബു സ്റ്റീഫന്റെയും ബീന റോസിന്റെയും രണ്ടാമത്തെ മകനാണ് റയോൺ. മൂന്ന് സഹോദരങ്ങളാണ് റയോണിനുള്ളത്. സാൻജി സ്റ്റീഫൻ, ആൽവസ് സ്റ്റീഫൻ, സിൽവാന സ്റ്റീഫൻ എന്നിവർ റയോണിനു ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ദൂരെയാണെങ്കിലും തന്റെ കുടുംബത്തിന്റ മാനസിക പിന്തുണ തന്റെ വിജയത്തിന്റെ അടിത്തറ ആണെന്ന് റയോൺ പറഞ്ഞു. ഇത്തരമൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായാണ് താൻ കരുതുന്നതെന്ന് റയോൺ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

റയോണിന് ഒപ്പം അരങ്ങ് കൊഴിപ്പിക്കാൻ എത്തുന്ന ലിബിന മേരി സ്കറിയ നൃത്തത്തെ ജീവിതത്തിൻറെ ഭാഗമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്. ക്ലാസിക്കൽ, വെസ്റ്റേൺ, കണ്ടംപററി, സൽസ എന്നിങ്ങനെ വിവിധ നൃത്ത ശൈലികൾ പരിശീലിക്കുകയും ഒട്ടേറെ വേദികളിൽ അവതരിപ്പിക്കുകയും ചെയ്തതിന്റെ അനുഭവ പരിചയവുമായിട്ടാണ് ലിബിന അവാർഡ് നൈറ്റിന്റെ വേദിയിൽ റയോൺസിനൊപ്പം ചുവട് വയ്ക്കുന്നത്. സൗദി അറേബ്യയിലെ സിംകോ റിയാദിൽ ഇലക്ട്രിക് എഞ്ചിനീയർ ആയിരുന്ന സ്കറിയ ജോസഫിന്റെയും
റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നേഴ്‌സുമായിരുന്ന ബിന്ദു സ്കറിയയുടെയും മകളായ ലിബിന ജനിച്ചതും വളർന്നതും സൗദി അറേബ്യയിലെ റിയാദിലാണ്. ആലപ്പുഴയിലെ കാവാലം സ്വദേശികളായ ലിബിനയുടെ കുടുംബം നിലവിൽ കൊച്ചിയിലെ കാക്കനാട്ടിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.


ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്

Copyright © . All rights reserved