Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശൈത്യകാലത്തിന്റെ പാരമ്യതയിൽ യുകെ മലയാളികളെ തേടി അടുത്ത ഇരുട്ടടി എത്തി. അടുത്തവർഷം ജനുവരിയിൽ ഊർജ്ജ വില ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സാധാരണ വാർഷിക ഗാർഹിക ബിൽ 1834 പൗണ്ടിൽ നിന്ന് 1928 പൗണ്ട് ആയി ഉയരും. ഒരു ബില്ലിൽ 5% വർദ്ധനവ് ആണ് ഉണ്ടാകുന്നത്.

പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവു മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഊർജ്ജ ബില്ലിലെ വർദ്ധനവ് കടുത്ത ദുരിതം സമ്മാനിക്കുമെന്നത് ഉറപ്പാണ്. വിതരണക്കാർക്ക് ലഭിക്കുന്ന മൊത്ത വിലയിൽ ഉള്ള വർദ്ധനവിന് ആനുപാതികമായാണ് വില ഉയരുന്നതെന്നാണ് വർദ്ധനവിനെ കുറിച്ച് എനർജി റെഗുലേറ്റർ പറഞ്ഞത്. മാർച്ചിൽ വില കുറയാനുള്ള സാധ്യതയും ഉണ്ട് . ചാൻസിലർ ജെറമി ഹണ്ട് ജനങ്ങളെ സഹായിക്കാനായി നികുതിയിളവും മറ്റാനുകൂല്യങ്ങളും പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഊർജ ബില്ല് വർധിപ്പിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് .

ഊർജ ബില്ലിലെ വർദ്ധനവ് ഇംഗ്ലണ്ട്, വെയിൽസ് , സ്കോട്ട് ലൻഡ് എന്നിവിടങ്ങളിലെ ഏകദേശം 29 ദശലക്ഷം കുടുംബങ്ങളെ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എനർജി ബിൽ സംബന്ധിച്ച് വടക്കൻ അയർലൻഡിലെ നിയമങ്ങൾ വ്യത്യസ്തമാണ്. എനർജി ബിൽ വർദ്ധിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു വർഷത്തിലെ ഊർജ്ജ ബില്ലുകൾ ഇരട്ടിയോളമായിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തും ഊർജ വില ഉയർന്നതായിരുന്നു. എന്നാൽ 6 മാസകാലയളവിൽ 400 പൗണ്ട് പിന്തുണയോളം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചത് ജനങ്ങൾക്ക് വളരെ ആശ്വാസമായിരുന്നു. ഊർജ്ജ ബില്ലുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഇപ്രാവശ്യം ഗവൺമെന്റിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പിന്തുണ നൽകുമോ എന്ന ചോദ്യത്തോട് ചാൻസിലർ ജെറമി ഹണ്ട് പ്രതികരിച്ചില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയുടെ സാമ്പത്തിക വളർച്ച അടുത്ത രണ്ട് വർഷങ്ങളിൽ മന്ദഗതിയിലാകുമെന്ന കണക്കുകൾ പുറത്തുവന്നു. പണപ്പെരുപ്പം കുറയാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ജനങ്ങളുടെ ജീവിത നിലവാരം 2027 – 28 വരെ മഹാമാരിക്ക് മുമ്പുള്ള കാലത്തേയ്ക്ക് മടങ്ങില്ലെന്നാണ് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചിരിക്കുന്നത്.

 

കൂടുതൽ നികുതി ഇളവുകളും ആനുകൂല്യങ്ങളും ചാൻസിലർ ജെറമി ഹണ്ട് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര ഏജൻസിയായ ഒബിആർ ഒരു വർഷം രണ്ട് സാമ്പത്തിക പ്രവചനങ്ങളുടെ കണക്കുകൾ ആണ് പുറത്തുവിടുന്നത്. സാമ്പത്തിക കാര്യങ്ങളിലെ സർക്കാരിൻറെ നയനൂപീകരണത്തിന് ഇത് ആധികാരിക രേഖയായാണ് കണക്കാക്കുന്നത്. യുകെയുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനങ്ങളെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ലേബർ പാർട്ടി ഉന്നയിച്ചിരിക്കുന്നത്. ഗവൺമെന്റിന്റെ സാമ്പത്തിക അശ്രദ്ധക്ക് ജനങ്ങളാണ് ബലിയാടുകൾ ആകേണ്ടതായി വന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക മാന്ദ്യതയെ കുറിച്ചുള്ള വാർത്തയോട് ലേബർ പാർട്ടി പ്രതികരിച്ചത്.

ഒബിആറിന്റെ കണക്കുകൾ പ്രകാരം യുകെയുടെ ഈ വർഷത്തെ വളർച്ച 0.6 % ആയിരിക്കും. 2024 – ലെ വളർച്ച 0.7% ആയും 2025 -ൽ 1.4% ആയും വളർച്ചാ നിരക്ക് ഒ ബി ആര്‍ വെട്ടി കുറച്ചിട്ടുണ്ട്. ഇത് യഥാക്രമം 1.8%, 2.5% എന്നിങ്ങനെയാണ് നേരത്തെ കണക്കാക്കിയിരുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാൻ 2021 ഡിസംബർ മുതൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 14 തവണയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കേണ്ടതായി വന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 163 സ്വതന്ത്ര രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും സമാധാന നിലവാരം അനുസരിച്ച് റാങ്ക് ചെയ്യുന്ന വാർഷിക റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 37-ാമത്തെ രാജ്യമെന്ന നിലയിൽ യു കെ പട്ടികയിൽ ഇടം നേടി. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്സ് & പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് എന്ന റിപ്പോർട്ടിലാണ് ലോകരാജ്യങ്ങളെ സുരക്ഷയ്ക്ക് അനുസരിച്ച് തരംതിരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഐസ്‌ലൻഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡെന്മാർക്ക്, അയർലൻഡ്, ന്യൂസിലൻഡ് എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സൗത്ത് ആഫ്രിക്കയ്ക്ക് തൊട്ടു പുറകെ അമേരിക്ക നൂറ്റിമുപ്പത്തിയൊന്നാം സ്ഥാനത്താണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാനാണ് (163) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യെമൻ, സിറിയ, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗ്രസ് തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ സമാധാന പട്ടികയിൽ പിന്നിലാണ് എത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും സമാധാനപരമായ പ്രദേശമാണ് യൂറോപ്പ്. ഏറ്റവും സമാധാനപരമായ പത്ത് രാജ്യങ്ങളിൽ ഏഴെണ്ണവും ഇവിടെയാണ്.

ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 37 – മതായാണ് യുകെ ഇടം നേടിയിരിക്കുന്നത്. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്നിലായാണ് ബ്രിട്ടൻ എത്തിയിരിക്കുന്നത്. അമേരിക്കയുടെ താഴ്ന്ന റാങ്കിങ്ങിന്റെ ഒരു കാരണം കൊലപാതക നിരക്കുകളാണ്. ഉക്രൈൻ- റഷ്യ യുദ്ധം ഇരു രാജ്യങ്ങളുടെയും സമാധാനം തകർത്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആകസ്മിക മരണങ്ങളുടെ ഞെട്ടലിലാണ് യുകെ മലയാളികൾ . എക്സിറ്ററിന് സമീപമുള്ള സിറ്റണിൽ യു കെ മലയാളി യുവാവായ ടോണി സക്കറിയ ( 39 ) മരിച്ച നിലയിൽ കണ്ടെത്തിയത് കടുത്ത വേദനയാണ് യുകെയിലെ മലയാളി സമൂഹത്തിന് നൽകിയത്. ടോണി വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ യുകെയിൽ എത്തിയിട്ട്. ആറുമാസം മാത്രം മുമ്പ് യുകെയിലെത്തിയ ഭാര്യ ജിയ എത്തിയതിനെ തുടർന്നാണ് ടോണിക്ക് യുകെയിൽ എത്തിച്ചേരാൻ ആയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ടോണി നാട്ടിലെത്തി തന്റെ കുട്ടികളെ യുകെയിലേയ്ക്ക് കൂട്ടി കൊണ്ടുവന്നത്.

തൻറെ കുടുംബവുമോത്ത് ജീവിതം കരുപിടിപ്പിച്ച് തുടങ്ങി വരവെയാണ് ആകസ്മികമായി ടോണിയെ മരണം കൂട്ടി കൊണ്ടുപോയത്. കെയർ ഹോമിൽ ഭാര്യ ജിയ ജോലിക്ക് പോയ സമയത്തായിരുന്നു മരണം എത്തിയത്. പുറംലോകം അറിഞ്ഞത് മക്കൾ നാട്ടിലേക്ക് വീഡിയോ കോൾ ചെയ്തതിനെ തുടർന്നാണ്. സംഭവം അറിഞ്ഞ് പാരാമെഡിക്കൽ ടീം സ്ഥലത്തെത്തിയിരുന്നു. ടോണിയുടെ സഹോദരിയും സഹോദരനും യുകെയിൽ തന്നെയുണ്ട്. ഇവരെ കാണിച്ച് തിരിച്ചറിയൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എക്സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്നാനായ സമുദായത്തിൽ പെട്ടയാളാണ് ടോണി. ചുരുങ്ങിയ സമയം കൊണ്ട് എക്സിറ്ററിലെ മലയാളി സമൂഹവുമായി നല്ല ഒരു ബന്ധം ടോണി സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ അകാലത്തിലുള്ള പെട്ടെന്നുള്ള ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് പ്രാദേശിക മലയാളി സമൂഹം .

ടോണി സക്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ട്രാഫിക് നിയമങ്ങൾ ഏറ്റവും ശക്തമായി നടപ്പാക്കുന്ന രാജ്യമാണ് യുകെ. അതുകൊണ്ടുതന്നെ ഡ്രൈവർമാർ യുകെയിലെ റോഡ് നിയമങ്ങളെ കുറിച്ച് നല്ല അറിവ് ഉള്ളവരായിരിക്കണം. അപകടങ്ങൾ കഴിവതും ഒഴിവാക്കാൻ സങ്കീർണമായ ഒട്ടേറെ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. അധികം ആരും ശ്രദ്ധിക്കുകയും അറിയാതെയുമുള്ള പല നിയമങ്ങളുടെയും ലംഘനം കടുത്ത പിഴ ശിക്ഷ വിളിച്ചുവരുത്തും.


പലപ്പോഴും യുകെയിലെ ശൈത്യകാലത്തെ അതിജീവിക്കാൻ വിൻ്റർ ബൂട്ടുകൾ ധരിക്കുന്നത് സാധാരണമാണ് .എന്നാൽ വിൻന്റർ ബൂട്ടുകൾ ധരിച്ച് വാഹനം ഓടിച്ചാൽ 5000 പൗണ്ട് വരെ പിഴ ചുമത്തപ്പെടാമെന്നതിനെ കുറിച്ച് അധികം ആരും ബോധവാന്മാരായിരിക്കില്ല. വിന്റർ ബൂട്ട് ധരിച്ച് വണ്ടിയോടിക്കുന്നത് ശരിയായ രീതിയിൽ വാഹനത്തെ നിയന്ത്രിക്കുന്നതിൽ ഡ്രൈവർക്ക് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ടെന്ന് ഹൈവേ കോഡിന്റെ നിയമം 97 നിർദേശിക്കുന്നു. വിന്റർ ബൂട്ട് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിഴ ശിക്ഷ കൂടാതെ ഡ്രൈവിംഗ് നിരോധനവും 9 പെനാൽറ്റി പോയിൻറ് നൽകുന്നതും ഉൾപ്പെടുന്നു.

പത്തു മില്ലിമീറ്ററിൽ കൂടുതൽ കട്ടിയുള്ള ഷൂസ് ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് റോയൽ ഓട്ടോമാറ്റിക് ക്ലബ്ബ് ( ആർ എ സി ) നൽകിയിരിക്കുന്ന മാർഗനിർദേശം. വളരെ ഭാരമുള്ള ഷൂസുകൾ കണങ്കാലിൽ ചലനം പരിമിതപ്പെടുത്തുന്നതു മൂലം അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് ഇതിനുള്ള വിശദീകരണമായി നൽകപ്പെട്ടിരിക്കുന്നത്. ബൂട്ട് മാത്രമല്ല ശീതകാല കോട്ട് ധരിക്കുന്നവർക്കും 100 പൗണ്ട് വരെ പിഴ കിട്ടാനുള്ള സാധ്യതയുണ്ട്. കാറിലിരിക്കുമ്പോൾ കോട്ട് ധരിക്കുന്നത് നിയമ വിരുദ്ധമല്ലെങ്കിലും ഡ്രൈവ് ചെയ്യുമ്പോൾ അവ നീക്കം ചെയ്യുന്നത് ക്യാമറ കണ്ണുകളിൽ കിട്ടിയാൽ പോക്കറ്റ് കാലിയാകും

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉന്നത നിലവാരത്തിൽ നവീകരിച്ച ഗോൾഡൻ പാർക്ക് കെയർ ഹോം പ്രവർത്തനം പുനരാരംഭിച്ചു. കൂടുതൽ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നതിലൂടെ എൻഎച്ച്എസിലെ സേവനങ്ങൾക്കായുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സാധിക്കുമെന്ന് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു.

നിലവിൽ 60 ഓളം താമസക്കാരെ ഉൾക്കൊള്ളാൻ തക്കവിധമുള്ള ക്രമീകരണങ്ങളാണ് ഗോൾഡൻ പാർക്ക് കെയർ ഹോമിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നേഴ്സിംഗ് പരിചരണത്തിന് ഒപ്പം ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്ക് പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കെയർ ഹോം പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ 500 – ലധികം ജീവനക്കാരെ നിയമിക്കുകയും അതോടൊപ്പം അന്തേവാസികളുടെ എണ്ണം നിലവിലുള്ളതിലും ഇരട്ടിയാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ ഹിൽ നേഴ്സിംഗ്‌ ഹോം , ഗോൾഡൻ വ്യൂ കെയർ ഹോം എന്നിവ നടത്തുന്ന പ്രൈമറി മെഡിക്കൽ സൊലൂഷനൽ ലിമിറ്റഡാണ് ഗോൾഡൻ പാർക്ക് കെയർ ഹോം നടത്തുന്നത്.

യുകെയിൽ 18000 -ത്തിലധികം കെയർ ഹോമുകൾ ആണ് വയോജന പരിചരണത്തിനായി നിലവിലുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച് 4 ലക്ഷത്തിലധികം ആളുകൾക്ക് താമസവും പരിചരണവും ആണ് കെയർ ഹോമുകളിൽ നിന്ന് നൽകപ്പെടുന്നത് . 46 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള ഈ മേഖലയിൽ 800,000 -ത്തിലധികം ആളുകളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഒട്ടേറെ മലയാളികളും കെയർ ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട് . 2021ൽ യുകെയിൽ 65 വയസ്സിന് മുകളിലുള്ള ആളുകളുടെ എണ്ണം 11 ദശലക്ഷം ആയിരുന്നെങ്കിൽ 2030 ആകുമ്പോൾ അത് 15 ദശലക്ഷമാകും. ഭാവിയിൽ കൂടുതൽ കെയർ ഹോമുകളുടെ ആവശ്യകത വർദ്ധിക്കുമെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. യുകെ സർക്കാരിൻറെ ഏറ്റവും പുതുക്കിയ ശമ്പള വർദ്ധനവ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും. പുതിയ ശമ്പള വർദ്ധനവ് അനുസരിച്ച് മണിക്കൂറിന് ലഭിക്കുന്ന പ്രതിഫലം 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായാണ് വർദ്ധിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട 41 തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. തിങ്കളാഴ്ച തുരങ്കത്തിന് ഉള്ളിലൂടെ കടത്തിവിട്ട പുതിയ പൈപ്പിനുള്ളിൽ ഘടിപ്പിച്ച എൻഡോസ്കോപ്പിക് ക്യാമറയിലൂടെയാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറംലോകത്തിന് ലഭിച്ചത്. ദിവസങ്ങൾക്ക് ശേഷം തൊഴിലാളികൾക്ക് ആദ്യത്തെ ചൂടുള്ള ഭക്ഷണം നൽകാനും രക്ഷാപ്രവർത്തകർ ഈ പൈപ്പ് ഉപയോഗിച്ചു. നേരത്തെ ഇട്ട ഇടുങ്ങിയ പൈപ്പിലൂടെ ലഭിക്കുന്ന ലഘു ഭക്ഷണങ്ങൾ മാത്രം ആയിരുന്നു ഇതുവരെ അവർക്ക് ലഭിച്ചിരുന്നത്. ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിൽ നിർമ്മാണത്തിൽ ഇരുന്ന തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങിയവരുമായി ഉടൻ സമ്പർക്കം സ്ഥാപിക്കുകയും അവർക്ക് ഓക്സിജനും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു.


തിങ്കളാഴ്ച വൈകുന്നേരത്തോടെ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ ആറിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് ഇറക്കുവാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചത് ഒരു മുന്നേറ്റമായിരുന്നു. ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മ്മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. തൊഴിലാളികളെ പുറത്തെത്തിക്കുവാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് വെയിൽസിൽ നിന്ന് കാണാതായ 4 കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. സ്നോഡോണിയയിലെയ്ക്ക് ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

16നും 18നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. ഇവർ ഷ്രൂസ്ബറി കോളേജിലെ എ – ലെവൽ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്‌. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു.

നിരവധി വ്യത്യസ്ത ഏജൻസികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന വിപുലമായ തിരച്ചിലാണ് കുട്ടികൾക്കായി നടത്തിയത്. ഇപ്പോൾ തിരച്ചിൽ പൂർത്തിയായെന്നും വാഹനത്തിലുള്ളവരെ ഔപചാരികമായി തിരിച്ചറിയാനും മരണത്തിലേയ്ക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കാനും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

ലണ്ടൻ : ചരിത്രത്തിലെ ഏറ്റവും വലിയ ശമ്പള വർദ്ധനവുമായി യുകെ സർക്കാർ. 2024 യുകെ മലയാളികൾക്ക് സുവർണ്ണ വർഷം. 2024 ഏപ്രിലിൽ മുതൽ 27 മില്യൺ  വർക്കേഴ്‌സിന് ഈ ആനുകൂല്യം ലഭ്യമാകും. ഏപ്രിൽ മുതൽ 21  വയസ്സിനു മുകളിലുള്ളവർക്ക് മണിക്കൂറിൽ 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായി ശമ്പള വർദ്ധനവ് ലഭിക്കും. അതായത് 23 വയസ്സിന് മുകളിലുള്ളവർക്ക് 1800 പൗഡിന്റെ വർദ്ധനവും 21 വയസ്സുള്ള ഒരു ഫുൾ ടൈം തൊഴിലാളിക്ക് 2300 പൗഡിന്റെ വർദ്ധനവുമാണ് ഒരു വർഷം ഉണ്ടാകുന്നത്.

18 മുതൽ 20 വയസ്സ് വരെയുള്ളവരുടെ വർദ്ധന മണിക്കൂറിന് £8.60 ലേക്ക് എത്തുന്നു എന്നതാണ്.

കുറഞ്ഞ ശമ്പളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. യുകെയിൽ കെയറർ വിസയിൽ എത്തിയിരിക്കുന്ന മലയാളികൾക്ക് ഇത് സന്തോഷത്തിന്റെ വാർത്ത തന്നെയാണ്.

It will also be extended to 21-year-olds for the first time, meaning overall a pay rise of £1,800 a year for a full-time worker.

സ്വതന്ത്ര ലോ പേ കമ്മീഷന്റെ നിർദ്ദേശങ്ങൾ മാറ്റങ്ങൾ ഒന്നും കൂടാതെ സർക്കാർ അനുവദിക്കുകയായിരുന്നു. വിലക്കയറ്റം മൂലം വിഷമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നല്ലൊരു ശതമാനം ആളുകൾക്കും ഇത് ആശ്വാസമാകും എന്ന കാര്യത്തിൽ തർക്കമില്ല.

അതെ സമയം നാളത്തെ ധനമന്ത്രിയുടെ പ്രസ്‌താവനയിൽ നാഷണൽ ഇൻഷുറൻസിൽ കുറവ് ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എങ്കിൽ തൊഴിലാളികൾക്ക് അത് ഇരട്ടിമധുരമാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് വെയിൽസിൽ കാണാതായ കുട്ടികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി പോലീസ്. അന്വേഷണത്തിൽ കാണാതായ നാല് പേരും സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഗ്വിനെഡിലെ ഹാർലെക്കിനും പോർത്ത്‌മഡോഗിനും ഇടയിൽ ഉള്ള സ്ഥലത്ത് നിന്നാണ് നാലുപേരെയും കാണാതായതെന്ന് നോർത്ത് വെയിൽസ് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുട്ടികളെ അവസാനമായി കണ്ടതെന്ന് പോലീസ് പറയുന്നു. സ്നോഡോണിയയിലെ ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് കാണാതായിരിക്കുന്നത്.

ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്‌. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഈ വാഹനം കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു. സ്‌നോഡോണിയയിലേക്ക് ക്യാമ്പിംഗിനായുള്ള യാത്രയിലാണ് കുട്ടികളെ കാണാതായത്.

കാർ കണ്ടെത്തിയ സ്ഥലത്ത് നോർത്ത് വെയിൽസ് പോലീസും പ്രാദേശിക മൗണ്ടൻ റെസ്ക്യൂ ടീമുകളും മറ്റ് എമർജൻസി സർവീസ് അംഗങ്ങളും ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിവരികയാണ്. പ്രാദേശിക കാർ പാർക്കുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെന്നും ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ നേരത്തെ അറിയിച്ചിരുന്നു. കുട്ടികൾക്കായി പ്രദേശത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിൽ നടന്ന് വരികയാണ്

RECENT POSTS
Copyright © . All rights reserved