ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള ആദ്യ പരീക്ഷ വിജയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2007 – 08 കാലത്ത് പരീക്ഷ പാസാക്കുന്നവരുടെ എണ്ണം 65.4 % ആയിരുന്നു. എന്നാൽ 2022 – 23 വർഷത്തിൽ അത് 44.2% ആയി കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് എത്ര തവണ വേണമെങ്കിലും എഴുതാമെങ്കിലും പരീക്ഷയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ ഏകദേശം 5 ലക്ഷത്തിൽ പരം ആളുകൾ ഡ്രൈവിംഗ് ടെസ്റ്റിന്റെ പരീക്ഷകൾക്കായി കാത്തിരിക്കുന്നതാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. തിയറി പരീക്ഷകൾക്ക് പുറമെ റോഡ് ടെസ്റ്റ് നടത്തുന്നതിനും വിജയശതമാനം കുത്തനെ ഇടിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

യുകെയിൽ തന്നെ സ്കോട്ട് ലാൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ് .23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം . ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുകെയിലെ സ്കൂളുകളിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം വിപുലമാക്കുന്നു. സ്കൂളുകളിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ രഹസ്യന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന അധ്യാപകർക്ക് അയച്ച കത്തിൽ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസർമാരുമായി സഹകരിക്കണമെന്ന് നിർദ്ദേശം നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

പോലീസ് ഉദ്യോഗസ്ഥരും സ്കൂൾ ജീവനക്കാരും തമ്മിൽ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് ഓഫീസർ ആയ ക്ലെയർ കെല്ലണ്ട് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനൽ പ്രവർത്തനത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക, പോലീസിലുള്ള വിശ്വാസം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാൽ ഈ നടപടികൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്. പോലീസിന്റെ ഈ പ്രവർത്തനത്തിൽ യുവാക്കളെ പ്രത്യേകിച്ച് ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരെ പ്രതികൂലമായി ബാധിക്കുമെന്ന് മുതിർന്ന സാമൂഹിക പ്രവർത്തകനായ സ്റ്റാഫോർഡ് സ്കോട്ട് പറഞ്ഞു. പോലീസ് സ്കൂളുകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് മോണിറ്ററിംഗ് ഗ്രൂപ്പ് ആയ മെറ്റ് പോലീസും അഭിപ്രായപ്പെട്ടിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ
മികച്ച ജീവകാരുണ്യ സംഘടനയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് കലാകേരളം ഗ്ലാസ്ഗോയ്ക്ക് വേണ്ടി പ്രസിഡന്റ് മിനി സേവ്യർ ഏറ്റുവാങ്ങി. 2006 മുതൽ ഗ്ലാസ്ഗോ, കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഗ്ലാസ്ഗോ ആണ് ഈ വർഷത്തെ മികച്ച ജീവകാരുണ്യ സംഘടനയ്ക്കുള്ള അവാർഡിന് അർഹമായത്.
ഒരു പതിറ്റാണ്ടായി ഒരു കുടിയേറ്റ സമുഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലെ നിറസാന്നിധ്യമാണ് കലാകേരളം.തിരിച്ചു വ്യത്യാസങ്ങളില്ലാതിരുന്ന ആ ‘നല്ല ‘ ഇന്നലെകളുടെ മാധുര്യം ഒട്ടും ചോർന്ന് പോകാതെ നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ , ആത്മാർപ്പണത്തിന്റെയും, ആവേശത്തിന്റെയും , സാക്ഷാത്കാരമായി 2014-ൽ ആണ് കലാകേരളം ഔദ്യോഗികമായി ഒരു സംഘടനാ പദവിയിലെത്തി.

വളരെ ചുരുങ്ങിയ പ്രവർത്തന കാലയളവുകൊണ്ട് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി സംഘടനയെന്ന ഖ്യാതിയും കലാകേരളം സ്വന്തമാക്കി.സാമൂഹ്യസന്നദ്ധ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനമാണ് കലാകേരളം നാളിതു വരെ നടത്തിയിട്ടുള്ളത്.
പ്രളയാനന്തര പ്രദേശങ്ങളിൽ നടത്തിയ സേവനങ്ങൾ, പ്രളയബാധിതർക്കായി നിർമ്മിച്ച് നൽകിയ 5 ഭവനങ്ങൾ, സ്മൈൽ വില്ലേജിലെ അന്തേവാസികൾക്കായി എല്ലാവർഷവും ഓണത്തിനും ക്രിസ്തുമസ്സിനും നടത്തുന്ന ആഘോഷങ്ങൾ, കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ, ഉക്രൈനിലെ യുദ്ധത്തിൽ ദുരിതാശ്വാസം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആത്മാർത്ഥമായ സംഘടനാ പ്രവർത്തനം കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ മുൻപിൽ, ജന സ്വീകാര്യതയുടെ പിൻബലത്തിൽ, അംഗങ്ങളുടെ നിശ്ചയദാർഢ്യത്തിലും, നിഷ്പക്ഷതയിലും, നിലപാടുകളിൽ നിന്നും അണുവിട വ്യതിചലിക്കാതെ, തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പ്രസ്ഥാനമാണ് കലാകേരളം ഗ്ലാസ്ഗോ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്കോട്ട് ലൻഡിലെ ഗ്ലാസ്കോയിൽ വച്ച് നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച അസോസിയേഷനുള്ള അവാർഡ് അബർഡീൻ മലയാളി അസോസിയേഷന് (എ എം എ) സമ്മാനിച്ചു. ഗ്ലാസ്കോയിലെ ബെൻഹിൽ അക്കാദമിയിൽ വച്ച് നടത്തപ്പെട്ട അവാർഡ് നൈറ്റിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അബർഡീൻ മലയാളി അസോസിയേഷനു വേണ്ടി വൈസ് പ്രസിഡന്റായ നാജി ഇട്ടീര നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെലിൽ നിന്ന് മലയാളം യുകെ അവാർഡ് ഏറ്റുവാങ്ങി.
യുകെയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് അബർഡീൻ മലയാളി അസോസിയേഷൻ. 2007 -ൽ തുടക്കമിട്ട് 2015 മുതൽ ചാരിറ്റി സംഘടനയായി പ്രവർത്തിക്കുന്ന എ എം എ പ്രവാസ ജീവിതത്തിലും ഇന്ത്യയിലും, യുകെയിലും നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2018 -ലെ മഹാപ്രളയ കാലത്ത് ദുരന്ത ബാധിതരെ സഹായിക്കാൻ 18000 പൗണ്ടോളം സംഭാവന ചെയ്ത എ എം എ, യുകെയിലെ മറ്റേതൊരു സംഘടനയ്ക്കും സാധിക്കാത്ത ഇടപെടലുകളാണ് സമൂഹത്തിൽ നടത്തുന്നത്. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ ആഘോഷങ്ങൾക്ക് ഉപരിയായി മലയാളി സമൂഹത്തിൽ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും , അംഗങ്ങളുടെ മാനസികോല്ലാസത്തിനുമായി പതിവായി മാസംതോറുമുള്ള ഒത്തുചേരൽ എ എം എ യുടെ പ്രത്യേകതയാണ്. മലയാളി സമൂഹത്തിന് അപ്പുറത്തേയ്ക്കുള്ള സാമൂഹികമായ ഇടപെടലുകളും വർഷംതോറുമുള്ള ബാഡ്മിൻറൺ ടൂർണമെന്റും അബർഡീൻ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളാണ്. നവംബർ മാസത്തിൽ സ്കോട്ട് ലൻഡിലെ ക്യാൻസർ രോഗികൾക്കായുള്ള ചാരിറ്റബിൾ സംഘടനയായ സി എൽ എ എമ്മിൻറെ ധനശേഖരണാർത്ഥം ചാരിറ്റബിൾ ഇവന്റ് അബർഡീൻ മലയാളി അസോസിയേഷൻ നടത്തുന്നുണ്ട്. അറുനൂറിൽ അധികം അംഗങ്ങളുള്ള മലയാളി അസോസിയേഷൻ അബർഡീനിലുള്ള മലയാളികളുടെ സാമൂഹിക ജീവിതത്തിൽ നിർണ്ണായകമായ ഇടപെടലുകളാണ് നടത്തുന്നത്. മികച്ച അസോസിയേഷനുള്ള അവാർഡ് ലഭിച്ച അബർഡീൻ മലയാളി അസോസിയേഷന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ
കാണികൾക്ക് കണ്ണിനും കാതിനും കുളിരേകിയ മലയാളം യുകെ അവാർഡ് നൈറ്റിന് തിരശ്ശീല വീണു. സമാനതകളില്ലാത്ത ദൃശ്യാനുഭവമാണ് അവാർഡ് നൈറ്റിൽ ഉടനീളം പ്രേക്ഷകർക്ക് അനുഭവവേദ്യമായത്.
കേരളത്തിന്റെയും മലയാളത്തിന്റെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമയെ കുറിച്ച് തൻറെ പ്രസംഗത്തിൽ മുഖ്യാതിഥിയായ ബിജയ് സെൽവരാജ് എടുത്തു പറഞ്ഞു. എല്ലാ സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന കേരളത്തിൻറെ വിശാലമനസ്കതയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഏറ്റവും പുരാതനമായ കേരളത്തിലെ ജൂതസമൂഹത്തെ ചൂണ്ടിക്കാണിച്ചാണ് . കേരളത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന അദ്ദേഹം കേരളത്തെ തന്റെ രണ്ടാം ഭവനം എന്നാണ് വിശേഷിപ്പിച്ചത്.

ഭാരതീയ പാരമ്പര്യമനുസരിച്ച് വിശിഷ്ടാതിഥികളെ പൊന്നാടയണിച്ചാണ് വേദിയിൽ സ്വീകരിച്ചത്. റുഥർഗ്ലെൻ സൗത്ത് വാർഡിലെ കൗൺസിലറായ മാർഗരറ്റ് കോവി , സൗത്ത് ലനാർക്ക്ഷയർ കൗൺസിലിനെ പ്രതിനിധീകരിച്ച് ജോ ഫാഗൻ , നോർത്ത് ലനാർക്ക്ഷെയറിലെ എജുക്കേഷൻ ആൻഡ് ചിൽഡ്രൻസ് ആൻഡ് ഫാമിലിയുടെ കൺവീനർ ആയ ഏഞ്ചല കാംബെൽ , ലേബർ പാർട്ടിയുടെ പ്രതിനിധിയായ ജാക്ക് മക്ജിന്റി എന്നിവരെയാണ് മലയാളം യുകെയുടെയും യുസ്മയുടെയും പ്രതിനിധികൾ പൊന്നാടയും മൊമെന്റോയും നൽകി സ്വീകരിച്ചത് .

ഭാരതത്തിന്റെയും യുകെയുടെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമകൾ സമ്മേളിച്ച ചടങ്ങുകൾക്കാണ് മലയാളം യുകെ അവാർഡ് നൈറ്റിന്റെ വേദി സാക്ഷ്യം വഹിച്ചത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ , മലയാളം യുകെ ഡയറക്ടറും സീനിയർ അസോസിയേറ്റ് എഡിറ്ററുമായ ഷിബു മാത്യു, ഡയറക്ടർ ബോർഡ് മെമ്പേഴ്‌സും അസോസിയേറ്റ് എഡിറ്റർമാരുമായ ജോജി തോമസ്, റോയി ഫ്രാൻസിസ് , ഡയറക്ടർമാരായ ജിമ്മി മൂലംകുന്നം, ബിജു മൂന്നാനപ്പള്ളിൽ, ബിനു മാത്യു, തോമസ് ചാക്കോ എന്നിവരും യുസ്മ പ്രസിഡൻറ് ഡോ സൂസൻ റോമൽ , യുസ്മ വൈസ് പ്രസിഡന്റും നാഷണൽ കലാമേളയുടെ കോർഡിനേറ്ററുമായ ഷിബു സേവ്യർ , സെക്രട്ടറി അനിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജിമ്മി ജോസഫ് ട്രഷറർ ജെയിംസ് മാത്യു, എക്സിക്യൂട്ടീവ് അഡ്വൈസർ ഡോ രാജ്മോഹൻ പദ്മനാഭൻ, കോ-ഓർഡിനേറ്റർ അബിസൺ ജോസ്, യുസ്മ നാഷണൽ കലാമേള കോ-ഓർഡിനേറ്റർ റീന വർഗീസ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. മലയാളം യുകെ ചീഫ് എഡിറ്ററും ഡയറക്ടറുമായ ബിൻസു ജോൺ അവാർഡ് നൈറ്റിന് തിരിതെളിച്ചപ്പോൾ ഒപ്പം വിശിഷ്ടാതിഥികളും പങ്കുചേർന്നു.
മലയാളം യു കെ ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ റോയ് ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും ഡയറക്ടറും അസോസിയേറ്റ് എഡിറ്ററുമായ ജോജി തോമസ് നന്ദി പറയുകയും ചെയ്തു .ഉദ്ഘാടനത്തെ തുടർന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും സംഘടനകളെയും ആദരിച്ചു. ഒപ്പം യുകെ മലയാളികൾക്ക് അഭിമാനമായ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയ വർണ്ണശബളമായ കലാസന്ധ്യയാണ് അവാർഡ് നൈറ്റിൽ അരങ്ങേറിയത്.


















ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ഉടനീളം 275 ലധികം കെയർ ഹോമുകൾ നടത്തുന്ന എച്ച്സി -1 പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുറഞ്ഞ ശമ്പളം മൂലം 40 ശതമാനം ജീവനക്കാരും ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂണിയൻ മേധാവികൾ പറഞ്ഞു. പലരും മണിക്കൂറിന് ഏറ്റവും കുറഞ്ഞ വേതനമായ 10.47 പൗണ്ടിനാണ് ജോലി ചെയ്യുന്നത്.

എച്ച് സി- വൺ രാജ്യത്തെ ഏറ്റവും വലിയ കെയർ പ്രൊവൈഡേഴ്സ് ആണ് . 10 തൊഴിലാളികളിൽ 4 പേരും മോശം ശമ്പളം കാരണമാണ് ജോലി ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നത്. യൂണിയൻ്റെ ആഭിമുഖ്യത്തിൽ എച്ച് സി- വണ്ണിലെ ജീവനക്കാരുടെ ഇടയിൽ നടത്തിയ ഒരു സർവ്വേയാണ് തൊഴിലാളികളുടെ അതൃപ്തി പുറത്തുകൊണ്ടുവന്നത്. പല ജീവനക്കാരും തങ്ങളുടെ കഥന കഥ യൂണിയനുമായി പങ്കുവച്ചത് അവർ പുറത്തുവിട്ടു.. ഇതനുസരിച്ച് തൊഴിലാളികളിൽ പലരും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് ജീവിക്കുന്നത്.

എച്ച് സി വണ്ണിലെ ജീവനക്കാർക്ക് തുച്ഛമായ ശമ്പളമാണ് നൽകുന്നത് എന്ന വാർത്ത ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ടോറി എംപി ടോം തുഗെൻദാന്റെ സഹോദരൻ ജെയിംസ് തുഗെൻദാറ്റ് ആണ് എച്ച് സി -വണിന്റെ സി ഇ ഒ .എച്ച് സി- വണ്ണിന്റെ നേതൃത്വത്തിലുള്ളവർ വൻ ശമ്പളം പറ്റുമ്പോഴാണ് തൊഴിലാളികൾ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുന്നത് എന്ന വിമർശനം പുറത്തുവന്നു കഴിഞ്ഞു. കഴിഞ്ഞവർഷം കമ്പനിയുടെ വിറ്റുവരവ് 382.4 മില്യൺ പൗണ്ട് ആണ് . മണിക്കൂറിൽ കുറഞ്ഞത് 12 പൗണ്ട് എങ്കിലും ജീവനക്കാർക്ക് വേതനം നൽകണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിൽ ജിഹാദിന് ആഹ്വാനം ചെയ്ത തീവ്ര ഇസ്ലാമിക് ഗ്രൂപ്പിൽ നേതാവ് എൻഎച്ച്എസിൽ ഡോക്ടർ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. യുകെയിലെ ഹിസ്ബുത്തഹ്‌രീർ എന്ന തീവ്രവാദ സംഘടനയുടെ നേതാവ് ആയി പ്രവർത്തിക്കുന്ന അബ്ദുൾ വാഹിദ് ഈ മാസം ആദ്യം ഇസ്രയേലിൽ 1400 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന ആളാണ്. 20 വർഷത്തിലേറെയായി ഇയാൾ തൻറെ യഥാർത്ഥ പേരായ ഡോ വാഹിദ് ആസിഫ് ഷൈദയിൽ എന്നപേരിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്ന് മെയിൽ ഓൺ സൺഡേ പത്രത്തിൻ്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾ തുടക്കമിട്ടത്.

എന്നാൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തിൽനിന്ന് ചികിത്സ സ്വീകരിച്ച രോഗികൾ കടുത്ത ഞെട്ടലിലാണ്. നന്നായി സംസാരിക്കുന്ന ചികിത്സ വൈദഗ്ദ്യമുള്ള ജി.പിയുടെ ഇരട്ട മുഖത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് രോഗികൾ പലരും പ്രതികരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ ലണ്ടനിലെ ഈജിപ്ത്, തുർക്കി എംബസികൾക്ക് പുറത്ത് നടന്ന റാലിയിലാണ് വിവാദമായ ജിഹാദ് ആഹ്വാനം നടന്നത് .റാലിയിൽ പങ്കെടുത്തവർ വിളിച്ച പ്രകോപനപരമായ മുദ്രാവാക്യങ്ങളെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കാതിരുന്നത് കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് മേധാവികളോട് ആഭ്യന്തര സെക്രട്ടറി സുല്ലാ ബ്രാവർമാൻ വിശദീകരണം ആരാഞ്ഞിരുന്നു.

സംഭവത്തിനു ശേഷവും വിവാദ ഡോക്ടർ ജോലിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡോക്ടറുടെ ഇരട്ട മുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ യുകെയിലെ ആരോഗ്യമേഖലയിൽ കടുത്ത ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രമാത്രം തീവ്ര നിലപാടുകൾ ഉള്ള ഒരു ഡോക്ടർ എങ്ങനെ ജൂത വംശജനായ ഒരാൾക്ക് ശരിയായി ചികിത്സ നൽകും എന്ന കാര്യത്തിൽ പ്രതികരിച്ച പലരും സംശയം പ്രകടിപ്പിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിലെത്തി മാസങ്ങൾക്കുള്ളിൽ അസൈലങ്ങൾ അവകാശപ്പെടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് ഓഫീസ് മേധാവികൾ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുകയാണ്. 2021 ഒക്ടോബർ 1 നും 2022 സെപ്റ്റംബർ 30 നും ഇടയിൽ, രാജ്യത്ത് താമസിക്കുന്ന ആദ്യ വർഷത്തിനുള്ളിൽ 3,000 വിദ്യാർത്ഥികളാണ് അസൈലങ്ങൾക്കായുള്ള ക്ലെയിമുകൾ നടത്തിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ തന്നെ, ബംഗ്ലാദേശിൽ നിന്നാണ് ഏകദേശം 1,600 ഓളം പേർ ഉൾപ്പെടുന്നത്. ഈ കണക്കുകൾ ഇമിഗ്രേഷൻ മേധാവികളെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൃത്യമായ പശ്ചാത്തല പരിശോധന ഇല്ലാതെ, കോഴ്സുകൾ ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് കോഴ്സ് ഓഫറുകൾ നൽകരുതെന്ന് കർശന നിർദേശം എമിഗ്രേഷൻ മേധാവികൾ യൂണിവേഴ്സിറ്റികൾക്ക് നൽകിയിട്ടുണ്ട്. പലരും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകളും ലഭിക്കുന്നുണ്ട്. ഘാനയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി അപേക്ഷകളിൽ 100 ശതമാനം കുതിപ്പ് ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചു നടന്ന അന്വേഷണത്തിൽ, നാലിലൊന്ന് പേരും വ്യാജ രേഖകൾ ഹാജരാക്കിയാണ് അഡ്മിഷനായി അപേക്ഷിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ അഭയാർത്ഥികൾ വരുന്നതുപോലെയാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്.

യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനുള്ള ഒരു മാർഗമായി പലപ്പോഴും വിദേശികൾ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതായി ബക്കിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ, തൊഴിൽ ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർ അലൻ സ്മിതേഴ്‌സ് പറഞ്ഞു. സംഭവത്തെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും വേണ്ട നടപടികൾ ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ അവാർഡ് നൈറ്റിന് മുന്നോടിയായി യുസ്മ നാഷണൽ കലാമേളയ്ക്ക് തുടക്കമായി. കലാമേളയ്ക്ക് ശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .

മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.

മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ഗ്ലാസ്കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിന് തിരി തെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് 12 pm ( IST 4. 30 pm) ആണ് യുസ്മ നാഷണൽ കലാമേള ആരംഭിക്കുന്നത്. അതിനുശേഷം 5 pm ( IST 9.30 pm) ന് മലയാളം യുകെയുടെ അവാർഡ് നൈറ്റിന് തിരി തെളിയും.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് മലയാളം യുകെ അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പൂർത്തിയായി കഴിഞ്ഞു . കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിയിൽ അരങ്ങേറുന്നത് .
മലയാളം യുകെ പ്രേക്ഷകർക്കായി ഒരുക്കുന്ന ദൃശ്യവിരുന്നിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി യുസ്മ കലാമേളയും അവാർഡ് നൈറ്റും കാണുവാനുള്ള വിപുലമായ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്ക് ഉപയോഗിച്ച് അവാർഡ് നൈറ്റിന്റെ തൽസമയ ദൃശ്യങ്ങൾ ആസ്വദിക്കാം.
Website: https://eventsmedia.uk/malayalamuk/
Facebook: https://www.facebook.com/eventsmedialive
Facebook: https://www.facebook.com/malayalamuk
YouTube: https://youtube.com/live/pSc5sOcCBHQ?feature=share
യുകെയിൽ വിവിധ മേഖലകളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തിയ വിവിധ വ്യക്തികളെയും സംഘാടനകളെയും അവാർഡ് നൈറ്റിന്റെ ഭാഗമായി ആദരിക്കും. ഇതോടൊപ്പം യുകെയിലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിന് ക്യാഷ് അവാർഡും പുരസ്കാരവും അവാർഡ് വേദിയിൽ കൈമാറും.
മലയാളം യുകെയുടെ മികച്ച കൊറിയോഗ്രാഫറിനുള്ള അവാർഡിന് അർഹനായ ക്രിസ്റ്റീ ജോസഫ് അണിയിച്ചൊരുക്കുന്ന വിവിധ പ്രായത്തിലുള്ള 35 പേരടങ്ങുന്ന കുട്ടികളുടെ ഫ്യൂഷൻ ഡാൻസ് , കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മത്സരത്തിൽ നൃത്തചുവടുമായി കാണികളെ കോരിത്തരിപ്പിച്ച റയോൺ സ്റ്റീഫന്റെ ബോളിവുഡ് ഡാൻസ് എന്നിങ്ങനെ ഒട്ടേറെ ദൃശ്യവിസ്മയങ്ങളാണ് യുകെ മലയാളികൾ കാത്തിരുന്ന അവാർഡ് നൈറ്റിൽ കണ്ണിനും കാതിനും കുളിരേകാൻ കാണികളെ കാത്തിരിക്കുന്നത്.