ലണ്ടൻ : ലണ്ടനിൽ വീണ്ടും അമേരിക്കൻ എക്സ്എൽ ബുള്ളി നായ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം സൗത്ത് ലണ്ടൻ പാർക്കിൽ വച്ച് നായയുടെ ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൾവർത്തിലെ പാസ്‌ലി പാർക്കിൽ 40 വയസ്സുള്ള വ്യക്തിയുടെ കൈയിൽ കടിയേറ്റതായി മെട്രോപൊളിറ്റൻ പോലീസിന്റെ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് ഉടമ നായയുമായി ഓടി രക്ഷപ്പെട്ടുവെന്ന് അവർ പറഞ്ഞു. ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വക്താവ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇതുവരെയും അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ഈ വിഭാഗത്തിൽ പെട്ട നായ്ക്കളെ പേടിച്ചാണ് ജീവിക്കുന്നത്തെന്ന് വാൾവർത്തിലെ നിവാസികൾ പറഞ്ഞു. ലണ്ടനിൽ അമേരിക്കൻ എക്സ്എൽ ബുള്ളി നായയുടെ ആക്രമണം വർദ്ധിക്കുകയാണ്. യുവാവിനെ കടിച്ചുകൊന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി.

നേരത്തെ, നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ വളർത്തിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്‌കോട്ട് ലൻഡിലെ എൻഎച്ച്എസ് കെട്ടിടങ്ങളിൽ പകുതിയിലേറെയും അപകടകരമായ രൂപത്തിലുള്ള കോൺക്രീറ്റ് അടങ്ങിയിട്ടുണ്ടെന്ന് സംശയം. ഡെസ്‌ക്‌ടോപ്പ് സർവേയിൽ കണ്ടെത്തിയ സൈറ്റുകളിൽ ഗ്ലാസ്‌ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ഉൾപ്പെടുന്നു. ആശുപത്രികൾ ഉൾപ്പെടെ 254 ഓളം എൻ എച്ച് എസ് കെട്ടിടങ്ങളിൽ റൈൻഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (റാക്ക്) ഉണ്ടാകാമെന്നാണ് സംശയം. അവലോകനത്തിന് ഉത്തരവിട്ടതിന് ശേഷം 97 കെട്ടിടങ്ങൾ വിലയിരുത്തിയതായി സ്കോട്ടിഷ് സർക്കാർ അറിയിച്ചു. സ്‌കോട്ട് ലൻഡിലെ 30-ലധികം സ്‌കൂളുകളിൽ റാക്ക് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പരിശോധന നടക്കുന്നതിനെ തുടർന്ന് 10 സർവകലാശാലകളിലെ കെട്ടിടങ്ങൾ അടച്ചു. പ്രശ്നം വളരെ ഗൗരവമായി കാണുന്നുവെന്നും റാക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയാമെന്നും സ്കോട്ടിഷ് സർക്കാർ വക്താവ് പറഞ്ഞു. അതേസമയം, ആശുപത്രികളിലെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ “വളരെ മന്ദഗതിയിലാണെന്ന്” സ്കോട്ടിഷ് ലേബറിന്റെ ആരോഗ്യ വക്താവ് ജാക്കി ബെയ്‌ലി പറഞ്ഞു.

ഡണ്ടിയിലെ നിനെവെൽസ് ഹോസ്പിറ്റൽ, കിൽമാർനോക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ക്രോസ്ഹൗസ്, ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളിൽ റാക്ക് ഉൾക്കൊള്ളുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഹെൽത്ത് ബോർഡിന്റെ കണ്ടെത്തൽ പ്രകാരം റാക്ക് ഉൾക്കൊള്ളാൻ സാധ്യതയുള്ള ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ എൻഎച്ച്എസ് ഗ്രാമ്പിയനിലാണ്. 53 കെട്ടിടങ്ങൾ. തൊട്ടുപിന്നിൽ എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോ ആൻഡ് ക്ലൈഡ് (44) എൻഎച്ച്എസ് ലോത്തിയൻ (35) എന്നിവയാണ്. 1960 മുതൽ 1990 വരെ മേൽക്കൂരകളും ഭിത്തികളും നിലകളും നിർമ്മിക്കാൻ വായുസഞ്ചാരമുള്ള പദാർത്ഥമായ കോൺക്രീറ്റ് ഉപയോഗിച്ചിരുന്നു. ഇതിനെയാണ് റാക്ക് എന്ന് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഊർജ്ജ ബില്ലിൽ ഇളവുകൾ ഈ വർഷം സർക്കാർ നടപ്പാക്കിയില്ലെങ്കിൽ കഷ്ടപ്പെടാൻ പോകുന്നത് നിരവധി കുടുംബങ്ങൾ. ഈ ശൈത്യകാലത്ത് സർക്കാർ ബില്ലിൽ ഇളവുകൾ നൽകിയില്ലെങ്കിൽ ദുർബലരായ നിരവധി കുടുംബങ്ങൾ കഷ്ടപെടുമെന്ന് എംപിമാർ. സർക്കാർ, റെഗുലേറ്റർ ഓഫ്‌ജെം, ഊർജ വിതരണക്കാർ എന്നിവരോട് അടിയന്തര നടപടിയെടുക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. ജീവിതച്ചെലവ്, കടബാധ്യത എന്നിവയാൽ ജനങ്ങൾ വലയുകയാണെന്ന് കോമൺസ് സെലക്ട് കമ്മിറ്റിയിലെ എംപിമാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം കുതിച്ചുയരുന്ന ഊർജ്ജ ബില്ലുകളിൽ നിന്ന് ജനങ്ങൾക്ക് സർക്കാർ പിന്തുണ നൽകിയിരുന്നു. എന്നാൽ ഈ ശീതകാലത്തേയ്ക്ക് പുതിയ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സ്ഥിതി വഷളാകുമെന്നുള്ള ആശങ്ക എംപിമാർ അറിയിക്കുകയായിരുന്നു. ഇതിന് പുറമേ കഴിഞ്ഞ വർഷം ദുർബലരായ കുടുംബങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന 440 മില്യൺ പൗണ്ട് അനുവദിക്കാതെ ട്രഷറിയിലേക്ക് തിരികെയെത്തിയിരുന്നു. എനർജി ബിൽ സപ്പോർട്ട് സ്‌കീം നഷ്‌ടമായ വീട്ടുകാർക്ക് അവരുടെ പണം ലഭിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ഇപ്പോഴും യുകെയിലെ നാലിലൊന്ന് ജനങ്ങൾ ഊർജ ബിൽ സംബന്ധമായ കടങ്ങളാൽ കഷ്ടപ്പെടുന്നുണ്ടെന്ന് അതിനാൽ തന്നെ സർക്കാരിൽ നിന്നുള്ള കൂടുതൽ സഹായ പ്രഖ്യാപനങ്ങൾ ഉണ്ടാകണമെന്ന് കമ്മിറ്റിയുടെ ചെയർ ആംഗസ് മക്‌നീൽ പറഞ്ഞു. കഴിഞ്ഞ 18 മാസമായി തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുള്ള സമയത്തൊക്കെയും വിതരണക്കാർ തങ്ങളുടെ പിന്തുണ വർധിപ്പിച്ചെന്ന് എനർജി യുകെ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ വിദ്യാഭ്യാസ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി റിഷി സുനക്. എ – ലെവലുകൾക്ക് പകരം പുതിയ ബാക്കലൗറിയേറ്റ് രീതിയിലുള്ള സംവിധാനം കൊണ്ടുവരാനാണ് സുനകിന്റെ തീരുമാനം. ഇതിൻ പ്രകാരം 18 വയസ്സുവരെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനവും കണക്കു പഠനവും നിർബന്ധമാക്കും. അതോടൊപ്പം തന്നെ 16 വയസ്സിനു ശേഷമുള്ള പഠനത്തിൽ കൂടുതൽ വിഷയങ്ങൾ പഠിക്കാനുള്ള സൗകര്യം കുട്ടികൾക്ക് ഉണ്ടാക്കുകയും ചെയ്യും. നിലവിൽ ഇംഗ്ലണ്ടിലെ എ – ലെവൽ സംവിധാനത്തിൽ വിഷയങ്ങളൊന്നും തന്നെ നിർബന്ധമല്ല, കണക്കും ഇംഗ്ലീഷും ഒക്കെ ആവശ്യാനുസരണം കുട്ടികൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴുണ്ട്. കഴിഞ്ഞവർഷം ലിസ് ട്രസിനെതിരെ അദ്ദേഹം പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ പോലും, തന്റെ പ്രചാരണത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ സുനക് ഉൾപ്പെടുത്തിയിരുന്നു. നിലവിലെ എ – ലെവൽ സംവിധാനങ്ങളിൽ നിരവധി പോരായ്മകൾ ഉണ്ടെന്ന വിമർശനങ്ങളും അടുത്തിടെയായി ഉയർന്നുവന്നിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ഇപ്പോൾ പ്രധാനമന്ത്രി പുതിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവരുവാനുള്ള നീക്കം വിവാദങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം ഇട്ടിട്ടുണ്ടെങ്കിലും, ഇതുവരെയും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. 2020-ൽ എ-ലെവൽ വിദ്യാർത്ഥികളിൽ 4.4 ശതമാനം പേർ മാത്രമാണ് മൂന്നിൽ കൂടുതൽ വിഷയങ്ങൾ എടുത്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതു മൂലം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനിൽ സങ്കുചിതമായ പാഠ്യപദ്ധതിയാണ് ഉള്ളത്. ഫ്രാൻസിൽ വിദ്യാർത്ഥികൾക്ക് 6 നിർബന്ധിത വിഷയങ്ങളോടൊപ്പം, രണ്ടോ മൂന്നോ ഓപ്ഷണൽ വിഷയങ്ങളും ഉണ്ട്. ജർമ്മനിയിലും ഇതു പോലെ തന്നെയാണ് സാഹചര്യങ്ങൾ. ഇത്തരം ഒരു സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പുതിയ തീരുമാനങ്ങൾ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾക്കായി ലണ്ടൻ ട്യൂബിലെ സ്റ്റേഷൻ ജീവനക്കാർ പണിമുടക്ക് നടത്തും. 3500 ലധികം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ഒക്ടോബർ 4 , 6 തീയതികളിൽ നടക്കുന്ന പണിമുടക്കിന്റെ ഫലമായി വ്യാപകമായി ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാണ്.

ദി നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (ആർഎം റ്റി) യൂണിയൻറെ അംഗങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ശമ്പള പരിഷ്കരണത്തിന്റെ ഒപ്പം 600 ജീവനക്കാരുടെ തൊഴിൽ നഷ്ടവും ജീവനക്കാരെ സമരത്തിലേയ്ക്ക് നയിച്ച കാരണങ്ങളിൽ ഉൾപ്പെടുന്നു. ജീവനക്കാരെ വെട്ടി കുറയ്ക്കാനുള്ള തീരുമാനത്തിന് അനുബന്ധമായി നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം കുതിച്ചുയരുമെന്നതും തൊഴിലാളികളുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജീവനക്കാരുടെ തൊഴിൽ നഷ്ടവും മോശമായ സേവന വ്യവസ്ഥകളുമാണ് തങ്ങളെ പണിമുടക്കിലേയ്ക്ക് നയിച്ചതെന്ന് ആർ എം ടി യൂണിയൻ ജനറൽ സെക്രട്ടറി മിക്ക് ലിഞ്ച് പറഞ്ഞു.

ലണ്ടനിൽ എത്തുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനമാണ് അണ്ടർഗ്രൗണ്ട് ട്യൂബ് . അതുകൊണ്ടുതന്നെ സ്ഥിരം യാത്രക്കാരെ കൂടാതെ ടൂറിസ്റ്റുകളെയും മൂന്നു ദിവസത്തെ പണിമുടക്ക് കടുത്ത ബുദ്ധിമുട്ടിലാക്കും. ജീവനക്കാരെ പണിമുടക്കിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അടിയന്തര ചർച്ചകൾ ഉണ്ടാകണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാനോട് ആർഎം റ്റി യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകൾ ഒന്നും എടുക്കാതെ യുകെയിൽ പ്രത്യേക വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ആദ്യ കുട്ടിയായി എട്ട് വയസ്സുകാരി അദിതി ശങ്കർ. അദിതിയുടെ അമ്മയിൽ നിന്നുള്ള വൃക്കകളാണ് കുട്ടി സ്വീകരിച്ചത്. പുതിയ വൃക്ക നൽകുന്നതിന് മുമ്പ് അദിതിയുടെ രോഗപ്രതിരോധ ശേഷി പുനഃക്രമീകരിച്ചാണ് ഈ മുന്നേറ്റം സാധ്യമാക്കിയതെന്ന് ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതിനായി അദിതിയുടെ അമ്മയിൽ നിന്നുള്ള അസ്ഥിമജ്ജ മൂലകോശങ്ങൾ ഉപയോഗിച്ചു. അതിനാൽ കുട്ടിയുടെ ശരീരം പുതിയ അവയവത്തെ തന്റേതായി തന്നെയായിരിക്കും തിരിച്ചറിയുക.

ട്രാൻസ്പ്ലാൻറ് കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ അവയവം നിരസിക്കുന്നത് തടയാനുള്ള മരുന്നുകൾ സ്വീകരിക്കുന്നത് അദിതി നിർത്തി. ഇത് ഇവ കഴിക്കുന്നത് വഴിയുണ്ടാകുന്ന ദീർഘകാല പാർശ്വഫലങ്ങളുടെ അപകടസാധ്യത നീക്കം ചെയ്‌തു. സാധാരണ ഇവ അവയവം നിരസിക്കാതിരിക്കുന്നത് ഉറപ്പ് വരുത്താൻ എല്ലാ ആഴ്ചയും കഴിക്കേണ്ടതാണ്. അദിതി ഇപ്പോൾ സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തി. കുട്ടിയുടെ രോഗപ്രതിരോധ സംവിധാനവും മാറ്റിവച്ച വൃക്കയും ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു.

ഷിംകിസ് ഇമ്മ്യൂണോ-ഓസിയസ് ഡിസ്പ്ലാസിയ (SIOD) എന്ന അപൂർവമായ പാരമ്പര്യ രോഗം അദിതിക്കുണ്ട്. ഇത് കുട്ടിയുടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും വൃക്കകൾ തകരാറിലാക്കുകയും ചെയ്യുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ആദ്യം, അമ്മ ദിവ്യയിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മജ്ജ മാറ്റിവയ്ക്കൽ അദിതിയുടെ രോഗപ്രതിരോധ സംവിധാനത്തെ പുനർനിർമ്മിച്ചു. ആറുമാസത്തിനുശേഷം, ദിവ്യയിൽ നിന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ.
ഒക്ടോബർ 28ന് സ്കോട്ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ മത്സര വിജയികളെ പ്രഖ്യാപിച്ചു. കേരളത്തിൽ കായംകുളത്തു നിന്നുള്ള നിഖിൽ രാജ് മലയാളം യുകെയുടെ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിലവിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബീനാ ലേസർ ടെക് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് നിഖിൽ രാജ്. യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. കേരളത്തിൽ പാലായാണ് ബിനോയുടെ സ്വദേശം.
അത്യന്തം ആവേശകരമായ മത്സരത്തിൽ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി നൂറിൽപ്പരം എൻട്രികളാണ് ഇത്തവണ ലോഗോ മത്സരത്തിനെത്തിയത്. തെരെഞ്ഞെടുക്കപ്പെട്ട പത്ത് എൻട്രികളിൽ നിന്ന് വിജയികളെ തെരെഞ്ഞെടുത്തു. മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് അംഗങ്ങളായിട്ടുള്ള ജൂറിയാണ് വിജയികളെ തെരെഞ്ഞെടുത്തത്. കൂടാതെ പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങളും തേടിയിരുന്നു.

ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും.
കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള വിജയാ പാർക്ക് ഹോട്ടലിൽ വരുന്ന ഞായറാഴ്ച്ച പന്ത്രണ്ട് മണിക്ക് ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടക്കുന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ സന്നിഹിതരാകും.
മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. .
സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിർത്തി. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നാലിനെതിരെ അഞ്ചു വോട്ടുകൾക്ക് നിരക്ക് ഉയർത്താനുള്ള നീക്കം തള്ളി. ഈ അടുത്ത മാസങ്ങളിൽ പണപ്പെരുപ്പം വളരെയധികം കുറഞ്ഞുവെന്നും അത് തുടരുമെന്ന് കരുതുന്നുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. പലിശ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ അദ്ദേഹം വോട്ട് ചെയ്തു. പണപ്പെരുപ്പം സാധാരണ നിലയിലാകുമെന്ന് ഉറപ്പുണ്ടാവണം. അതിനാവശ്യമായ തീരുമാനങ്ങൾ തങ്ങൾ തുടർന്നും എടുക്കുമെന്നും ബെയ്‌ലി കൂട്ടിച്ചേർത്തു. അതോടൊപ്പം ആഗസ്റ്റില്‍ പണപ്പെരുപ്പം ആശ്വാസകരമെന്ന നിലയിലേക്ക് താഴ്ന്നത് പലിശ വര്‍ധനയുടെ ഫലമാണെന്ന വാദം ഉയർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

എട്ടു ശതമാനത്തില്‍ അടുത്ത് നിന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ 6.7 ശതമാനത്തിലേക്ക് താഴ്ന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുന്നു എന്ന സാഹചര്യമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മറിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. രണ്ടാഴ്ചയായി ബ്രിട്ടനിലെ റീട്ടെയ്ല്‍ ഇന്ധന വിലയില്‍ ലിറ്ററിന് 15 പെന്‍സില്‍ അധികം വര്‍ദ്ധന ഉണ്ടായതു വിലക്കയറ്റത്തിന് കാരണമാകും. നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും. ഈ സാഹചര്യം മുന്നിൽ കണ്ട് പലിശ ഉയര്‍ത്തിയാലും പണപ്പെരുപ്പം കുതിച്ചുപായുന്നു എന്ന ആരോപണത്തിൽ നിന്ന് രക്ഷപെടാനാണ് ഇപ്പോൾ പലിശ നിരക്ക് പിടിച്ചുനിർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം താഴ്ന്നു നില്‍ക്കുന്നതെന്ന വസ്തുതയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2021 നവംബര്‍ മുതല്‍ കൂട്ടിത്തുടങ്ങിയ പലിശ നിരക്ക് വര്‍ദ്ധന ഇപ്പോള്‍ 14 തവണ ഉയര്‍ത്തിയ ശേഷമാണ് ബ്രേക്ക് എടുക്കാൻ ബാങ്ക് നിര്‍ബന്ധിതമായത്. എങ്കിലും ഈ സാഹചര്യം തുടർന്നാൽ 2025 വേനല്‍ക്കാലം വരെ പണപ്പെരുപ്പം യുകെയില്‍ ഉയര്‍ന്നു നില്‍ക്കും എന്നതാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളം യുകെ ന്യൂസ് സ്കോട്ട്ലന്റിൽ വച്ച് നടത്തുന്ന അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സിനും കെയറർക്കും മികവിന്റെ അംഗീകാരം നൽകുന്നു. ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും ആണ് സമ്മാനിക്കുന്നത്. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ ഒക്ടോബർ 10-ാം തീയതിക്ക് മുമ്പായി [email protected] എന്ന വിലാസത്തിൽ അയയ്ക്കണം.
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സുമായി സേവനം ചെയ്യുന്ന മിനിജാ ജോസഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് മികച്ച നേഴ്സിനെയും കെയററെയും തെരഞ്ഞെടുക്കുന്നത്. 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ
നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മിനിജ ജോസഫ് 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു . കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി റോബോട്ടിക് സർജറി നടത്തിയ മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായിരുന്നു . കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
മിനിജാ ജോസഫിന് ഒപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ .
23 വർഷമായി എൻഎച്ച്എസ്സിലെ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ
സേവനമനുഷ്ഠിക്കുന്ന ജെനി കാഗുയോവ 2016 -ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നേഴ്സിങ്ങിന്റെ ഐ വി തെറാപ്പി നേഴ്സ് ഓഫ് ദ ഇയർ അവാർഡ് ജേതാവാമികവിന്റെ അംഗീകാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് പ്രവർത്തന മികവിന്റെയും അർപ്പണമനോഭാവത്തിന്റെയും പ്രതിഫലമായി എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് നേഴ്സിങ് ഓഫീസറുടെ ഉപദേശകയായിരുന്നു ജെനി. ഈ സ്ഥാനത്ത് വരുന്ന ആദ്യത്തെ ഫിലിപ്പീൻസുകാരി എന്നു മാത്രമല്ല ബ്ലാക്ക് ന്യൂനപക്ഷ വംശത്തിൽപ്പെട്ടയാളുമാണ് ജെനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറർനാഷണൽ നേഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനുമായി സഹകരിച്ച് യുകെയിലെത്തുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന നേഴ്സുമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജെനി ഫ്ളോറിങ് സ്നൈറ്റിങലിന്റെ ഫൗണ്ടേഷൻ ഗ്ലോബൽ നേതൃസ്ഥാനവും അലങ്കരിക്കുന്നുണ്ട്.
35 വർഷമായി എൻഎച്ച്എസിൻ്റെ ഭാഗമായ കെറി വാൾട്ടേഴ്സ് വയോജനങ്ങളുടെ പരിചരണം എമർജൻസി / അക്യൂട്ട് മെഡിസിൻ,
വൃക്ക രോഗികളുടെ ഡയാലിസിസ് എന്നീ മേഖലകളിൽ തന്റെ നിസ്വാർത്ഥ സേവനം നൽകിയ വ്യക്തിത്വമാണ്. പുതിയതായി എൻഎച്ച്എസിൽ റിക്രൂട്ട് ചെയ്യുന്നവരുടെ പരിശീലനത്തിലും തൻറെ സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് രോഗി പരിചരണത്തിലും പ്രതിരോധ കുത്തിവയ്പ്പ് ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിലും കെറിയുടെ പ്രവർത്തനം സുത്യർഹമായിരുന്നു. .
മികച്ച നേഴ്സിനും കെയറർക്കുമുള്ള അവാർഡിനായി അപേക്ഷകൾ അയക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം .
Criteria Nurse/Carer of the Year
A-Self nomination or nomination by others
B- anonymously submit the nominations to the judging panel to make the final winners
C- All shortlisted nominations will get recognition
D- Nomination deadline October 5th.
1 (a)-Describe the initiatives undertaken to improve the quality of patient care or patient safety in your work environment last 12 months
maximum 200 words
മലയാളം യുകെ അവാർഡ് നൈറ്റ് 2023 യുടെ ഭാഗമായി നടത്തിയ ലോഗോ മത്സരത്തിൻ്റെ വിജയിക്കുള്ള സമ്മാനദാനവും ലോഗോ പ്രകാശനവും സെപ്റ്റംബർ 24 ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മലയാളം യുകെ
ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ പൊതു മരാമത്ത് മന്ത്രിയും കടുത്തുരുത്തി നിയോജക മണ്ഡലം MLA യുമായ അഡ്വ. മോൻസ് ജോസഫ് നിർവ്വഹിക്കും.
മാധ്യമ രംഗത്ത് യൂറോപ്പിൽ മുൻനിരയിലെത്തിയ മലയാളം യുകെ ന്യൂസും സ്കോട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുസ്മയും സംയുക്തമായി നടത്തുന്ന മലയാളം യുകെ അവാർഡ് നൈറ്റ് 2023 ഒക്ടോബർ 28ന് സ്കോട് ലാൻ്റിൽ ആണ് അരങ്ങേറുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന അഞ്ച് പേർക്കെതിരെ യുകെയിൽ ഗൂഢാലോചന കുറ്റം ചുമത്തും. ഓർലിൻ റൂസെവ്, ബൈസർ ദ് ജാംബസോവ്, കാട്രിൻ ഇവാനോവ, ഇവാൻ സ്റ്റോയനോവ്, വന്യ ഗബെറോവ എന്നിവരെ ചൊവ്വാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 2020 ഓഗസ്റ്റിനും 2023 ഫെബ്രുവരിക്കും ഇടയിൽ ശത്രുവിന് ഉപയോഗപ്രദമാകുന്ന വിവരങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ബൾഗേറിയൻ പൗരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. മെട്രോപൊളിറ്റൻ പോലീസിന്റെ അന്വേഷണത്തെ തുടർന്നാണ് ഈ നടപടി.

യുകെയിലും യൂറോപ്പിലും സജീവമായി പ്രവർത്തിക്കുകയും റഷ്യൻ ഭരണകൂടത്തിന് വിവരങ്ങൾ ശേഖരിക്കുകയും കൈമാറുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ലണ്ടനിലെയും നോർഫോക്കിലെയും മൂന്ന് പ്രതികളുടെ താമസസ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങളിലെ വ്യാജ പാസ്‌പോർട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖകളും കണ്ടെത്തി. റൂസെവ് സ്വയം വ്യാജരേഖകൾ ഉണ്ടാക്കിയെന്നാണ് ആരോപണം. റൂസെവ്, ഡംബസോവ്, ഇവാനോവ എന്നിവർ വർഷങ്ങളായി യുകെയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്നു. അദ്ദേഹം ബൾഗേറിയൻ ഊർജ മന്ത്രാലയത്തിന്റെ ഉപദേശകനായി പ്രവർത്തിച്ചിരുന്നതായും പറയുന്നു.

ഡംബസോവും ഇവാനോവയും ദമ്പതികളാണെന്ന് പറയപ്പെടുന്നു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് യുകെയിലേക്ക് മാറിയ ജോഡി, ഒരു കമ്മ്യൂണിറ്റി ഓർഗനൈസേഷൻ നടത്തിയിട്ടുണ്ട്. അവാർഡ് നേടിയ ബ്യൂട്ടീഷ്യനായ 29 കാരിയായ ഗബെറോവ പ്രെറ്റി വുമൺ എന്ന പേരിൽ ഒരു ബിസിനസ്സ് നടത്തുകയും ലാഷ്ബ്രോ മത്സരങ്ങളിൽ വിധികർത്താവുമായിരുന്നു.