Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശാരീരിക ക്ഷമത, ഭക്ഷണക്രമം എന്നിങ്ങനെ 10 കാര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യത്തെ വിലയിരുത്താൻ ഒരുങ്ങി എൻ എച്ച് എസ്. ഒരു മനുഷ്യനെ സംബന്ധിച്ച് ആരോഗ്യം വളരെ പ്രധാനമാണ്. അതാത് മാസങ്ങളിൽ പലവിധമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും അത്യന്തികമായി മനുഷ്യന്റെ ആരോഗ്യം ഏകദേശം ഒരു പോലെ തന്നെയാണ്. അതിപ്പോൾ മദ്യം ഉപയോഗിക്കുന്നില്ലെന്നും, ഭക്ഷണം കുറവാണെന്നു പറഞ്ഞാലും ഒരുപോലെ തന്നെയാണ്.

ഇതിനെ തുടർന്നാണ് ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ 10 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസുമായി എൻഎച്ച്എസ് എത്തിയിരിക്കുന്നത്. പത്ത് ചോദ്യങ്ങളിൽ ആദ്യത്തേത് ഇപ്പോൾ എന്ത് തോന്നുന്നു എന്നുള്ളതാണ്. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥയ്‌ക്കോ എനർജി ലെവലിലോ ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക് നിങ്ങൾ മാറേണ്ടതുണ്ടെങ്കിൽ അതും ക്വിസ് വ്യക്തമാക്കുന്നു. എത്ര നേരം ഉറങ്ങുന്നു, പ്രഷർ നില എങ്ങനെയാണ് എന്നുള്ളതൊക്കെയാണ് മറ്റ് ചോദ്യങ്ങൾ.

ആവശ്യത്തിന് പണമോ സമയമോ ഇല്ലാത്തത് പോലെ ആരോഗ്യപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതിലേക്ക് നിങ്ങളെ നയിക്കുന്നതെന്താണെന്നും ക്വിസ് ചോദിക്കുന്നു. ആരോഗ്യകരമായി ഇരിക്കാൻ എന്താണ് നിങ്ങളെ സഹായിക്കുന്നത് എന്നുള്ളതാണ് അടുത്ത ചോദ്യം. എൻ എച്ച് എസ് വെബ്സൈറ്റിലാണ് ക്വിസ് ഉള്ളത്. ആരോഗ്യകരമായി എങ്ങനെ മുൻപോട്ട് പോകണം എന്നുള്ളതിനെ കുറിച്ച് കൂടുതൽ വിവരങ്ങളും ഇതിൽ പറയുന്നുണ്ട്. നിങ്ങളുടെ ഊർജ്ജ നില എങ്ങനെ വർദ്ധിപ്പിക്കാം, സ്വയം പരിചരണത്തിനായി എങ്ങനെ സമയം കണ്ടെത്താം എന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജെറുസലേമിലെ സിനഗോഗിലുണ്ടായ വെടിവെപ്പിൽ 42 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയായിരുന്നു സംഭവം. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓൾഡ് സിറ്റിയിൽ ശനിയാഴ്ച നടന്ന സമാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ തോക്കുധാരി 13 വയസ്സുള്ള ആൺകുട്ടിയാണെന്നാണ് ഇസ്രായേൽ പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ജറുസലേമിലെ ഓൾഡ് സിറ്റിക്ക് പുറത്തുള്ള സിൽവാൻ പരിസരത്താണ് ആക്രമണം നടന്നത്. അപകടത്തിൽ അച്ഛനും മകനുമാണ് ഗുരുതരമായി പരിക്കേറ്റത്. തുടർച്ചയായി നടന്ന രണ്ട് ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടിയാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സുരക്ഷ കണക്കില്ലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്. സമീപകാലയളവിൽ നേരിട്ടതിൽ വച്ച് ഗുരുതര അക്രമണമാണ് വെള്ളിയാഴ്ച നടന്നതെന്ന് ഇസ്രായേൽ പോലീസ് കമ്മീഷണർ കോബി ഷബ്തായ് പറഞ്ഞു.

നഗരത്തിലെ നെവ് യാക്കോവ് പ്രദേശത്തുള്ള സിനഗോഗിൽ ശബ്ബത്തിന്റെ പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തുകൂടിയപ്പോഴാണ് അക്രമി വെടിയുതിർത്തത്. തുടർന്ന് ഉദ്യോഗസ്ഥർ ആക്രമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. എന്നാൽ ആക്രമണ സംഭവത്തിൽ പ്രതികരണവുമായി പാലസ്തീൻ തീവ്രവാദ സംഘടനകൾ രംഗത്ത് വന്നു. പക്ഷെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടത് മുതലാണ് സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായതായി വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ, പ്രീ-രജിസ്‌ട്രേഷൻ എജ്യുക്കേഷൻ പ്രോഗ്രാം സ്റ്റാൻഡേർഡുകളിലെ മാറ്റങ്ങൾക്ക് അംഗീകാരം നൽകി. നേഴ്‌സിംഗ് മേഖലയിലെ പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിമുലേറ്റഡ് പ്രാക്ടീസ് ലേണിംഗിനായി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മണിക്കൂറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതും, കൂടുതൽ ആളുകളെ പ്രോഗ്രാമിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനെ തുടർന്നാണ് സുപ്രധാനമായ മാറ്റങ്ങൾ കൈകൊണ്ടത്. ഇതനുസരിച്ച് എൻഎംസി ഇനി യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ല. തുടർന്ന് നടന്ന മീറ്റിങ്ങിൽ കാലഹരണപ്പെട്ട നടപടികളും പതിവുകളും അടിയന്തിരമായി ഒഴിവാക്കണമെന്നും, മാറ്റങ്ങൾ കാലത്തിനൊത്ത രീതിയിൽ ആയിരിക്കുമെന്നും എൻഎംസിയിലെ മുതിർന്ന നേഴ്സിംഗ് വിദ്യാഭ്യാസ ഉപദേഷ്ടാവ് സ്യൂ വെസ്റ്റ് പറഞ്ഞു.

പ്രവേശനത്തിനുള്ള അനാവശ്യ തടസങ്ങൾ ഒഴിവാക്കി കൂടുതൽ ആളുകളെ കോഴ്സുകളിലേക്ക് കൊണ്ടുവരികയും ചെയ്യാൻ ഈ നടപടികൾ കൊണ്ട് കഴിയുമെന്നും അവർ കൂട്ടിചേർത്തു. 2022 ജൂലൈ 13 നും സെപ്റ്റംബർ 21 നും ഇടയിൽ നടന്ന 10 ആഴ്ചത്തെ പബ്ലിക് കൺസൾട്ടേഷനെ തുടർന്നാണ് തീരുമാനം. ശക്തമായ പ്രവേശന നടപടിക്രമങ്ങൾ സജ്ജീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതാണ് തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജിപി സർജറിയുടെ മേധാവികളുടെ ജീവിത സാഹചര്യങ്ങളെ പറ്റിയുള്ള വാർത്തകൾ അനുദിനം ചർച്ചയാവുകയാണ്. 4 മില്യൺ പൗണ്ട് വിലവരുന്ന കൊട്ടാര സമമായ മാളികയിലാണ് ഇവരുടെ താമസമെന്നും അത്യാഡംമ്പര കാറുകളാണ് ഉപയോഗിക്കുന്നതെന്നും മെയിൽ ഓൺലൈൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സർജറികളിൽ ഗുരുതര വീഴ്ച വരുത്തുന്ന ഇവർ മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ലണ്ടനിലെ ഹൗൺസ്ലോയിലെ ബാത്ത് റോഡ് സർജറി ചെയ്യുന്നതിൽ പ്രധാനികൾ ഒരു അച്ഛനും മകനുമാണ്. ഡോ. സുനിലും, അഖിൽ മേയറും നടത്തുന്ന കൺസൾട്ടേഷനുകളുടെ 15% ത്തിലധികം തുക സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഏറ്റവും തിരക്കേറിയ ഡോക്ടർമാർ ആയതുകൊണ്ട്, ഒരു നിശ്ചിത സംഖ്യയ്ക്ക് അധികമായി ബുക്കിംഗ് നടക്കാറില്ല. ഇരുവരും സറേയിലെ ഒരു പ്രത്യേക ഗേറ്റഡ് പ്രൈവറ്റ് എസ്റ്റേറ്റിലെ വലിയ വീട്ടിലാണ് താമസിക്കുന്നത്.

1996 ലാണ് കുടുംബം 527,000 പൗണ്ടിന് ഈ ആഡംബര വില്ല സ്വന്തമാക്കിയത്. വിശാലമായ പൂമുഖവും, കൊട്ടാരം കണക്കെയുള്ള ഭംഗിയും ഇതിനെ വേറിട്ട്‌ നിർത്തുന്നു. കാർ പോർച്ചിൽ ഒരു മേഴ്‌സിഡസ് ബെൻസും, റേഞ്ച് റോവറുമാണ് ഉള്ളത്. ആറ് മൈൽ വിസ്തീർണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇന്ന് നടന്ന ബാത്ത് റോഡ് സർജറിയിൽ ഇരുവരും പങ്കെടുത്തില്ലെന്ന് ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ് വ്യക്തമാക്കി. ഡോ. അഖിൽ മേയർ ആഴ്ചയിൽ നാല് ദിവസം സെൻട്രൽ ലണ്ടനിലെ എക്‌സ്‌ക്ലൂസീവ് ക്രോംവെൽ ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ട്. സർജറി നടക്കുന്ന സമയത്ത് ഡോക്ടർ കാണിക്കുന്ന അനാസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജനിച്ച് 23 മിനിറ്റിനു ശേഷം കുഞ്ഞു മരണപ്പെട്ട സംഭവത്തിൽ എൻ എച്ച് എസ് ട്രസ്റ്റിനു പിഴ ചുമത്തി അധികൃതർ രംഗത്ത്. £ 800,000 സംഭവത്തിൽ പിഴ ഈടാക്കിയത്. 2019 ൽ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് പിന്നീട് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കുറ്റം സമ്മതിച്ചു. ഒരു എൻഎച്ച്എസ് ട്രസ്റ്റിന് പ്രസവ ശുശ്രൂഷയുടെ പേരിൽ ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴ തുകയാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു.

അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നതിൽ ആശുപത്രി ഗുരുതര വീഴ്ച പറ്റിയെന്നും, അതുകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നും കേസിൽ വാദം കേട്ട ജില്ലാ ജഡ്ജി ഗ്രേസ് ലിയോംഗ് പറഞ്ഞു. ഒരു എൻ എച്ച് എസ് യൂണിറ്റിനെതിരെ കെയർ ക്വാളിറ്റി കമ്മീഷനു എടുക്കാവുന്ന രണ്ട് സുപ്രധാന നടപടികളിൽ ഒന്നാണ് ക്രിമിനൽ പ്രോസിക്യൂഷൻ. കേസിൽ കുട്ടിയുടെ മരണത്തിനു കാരണം തലച്ചോറിലേക്കുള്ള ഓക്സിജൻ ഒഴുക്കിൽ വന്ന വീഴ്ചയാണ് (ഹൈപ്പോക്സിക് ഇസ്കെമിക് എൻസെഫലോപ്പതി) എന്നാണ് കോടതി വ്യക്തമാക്കുന്നത്.

ജീവനക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. സാറ ആൻഡ്രൂസ് ആശുപത്രിയിൽ എത്തിയ സമയം തിരക്കായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഷിഫ്റ്റ്‌ മാറിയപ്പോൾ ജീവനക്കാർ രോഗിയുടെ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും, അതിനെ തുടർന്നാണ് ദാരുണ സംഭവം ഉണ്ടായെതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ മതിയായ പരിചരണം ലഭിച്ചില്ല എന്നുള്ള വാദം തെറ്റാണെന്നും അധികൃതർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാറിന്റെ ബാറ്ററിയിലെ ചൂട് നിലനിർത്താൻ ഡ്രൈവർ കമ്പിളിയും, തുണിയും ഉപയോഗിച്ച് പൊതിഞ്ഞു തീകൊളുത്തി. സംഭവത്തെ തുടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. തുടർന്ന് തീയണക്കാൻ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ജീവനക്കാരാണ് അപകടത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. കവൻട്രിയിലാണ് സംഭവം.

ഒരിക്കലും ആരും ആവർത്തിക്കരുതെന്നും, ദൂരയാത്ര കഴിഞ്ഞെത്തിയ ഡ്രൈവർ കാണിച്ച തെറ്റായ സമീപനമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ ഫോഴ്സ് സമൂഹ മാധ്യമങ്ങളിൽ അപകടത്തിന്റെ ഗൗരവവശം വെളിപ്പെടുത്തികൊണ്ട് ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധങ്ങളായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഇംഗ്ലണ്ടിലെ പൊതു നിരത്തിൽ വർദ്ധിക്കുകയാണ്. ഇതിൽ മൂന്നിലൊന്ന് സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നത് ലണ്ടനിലാണ്. കഴിഞ്ഞ വർഷം തന്നെ രാജ്യത്തുടനീളം ഏകദേശം 8,680 ചാർജിങ് ഉപകരണങ്ങൾ പുതിയതായി സ്ഥാപിച്ചെന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

എന്നാൽ ചില പ്രദേശങ്ങൾ ഇക്കാര്യങ്ങളിൽ പിന്നിലാണ്. വടക്കൻ അയർലൻഡിലും ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുമാണ് ഏറ്റവും കുറഞ്ഞ ക്രമീകരണങ്ങൾ എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ 2 ബില്യൺ പൗണ്ടിലധികം തുകയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിൾ ചാർജർ മാപ്പിംഗ് സേവനമായ സാപ് -മാപ്പ് വഴി ഗതാഗത വകുപ്പിന് നൽകിയ ഡേറ്റാ പ്രകാരം, 2023 ജനുവരി 1 വരെ യുകെയിൽ 37,055 പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ചു 31% വർദ്ധനവാണ് ഈ കൂട്ടത്തിൽ രേഖപ്പെടുത്തുന്നത്.

ലണ്ടൻ പോലുള്ള നഗര പരിതസ്ഥിതികളിൽ പൊതു ചാർജിംഗ് ഉപകരണങ്ങളുടെ ആവശ്യകത കൂടുതലാണെന്ന് ന്യൂ ഓട്ടോമോട്ടീവിലെ റിസർച്ച് ആൻഡ് പോളിസി ഓഫീസർ സിയാര കുക്ക് പറഞ്ഞു. ഇതുപോലുള്ള പ്രദേശങ്ങളിൽ ഓഫ്-സ്ട്രീറ്റ് ചാർജിംഗ് ആക്‌സസ് ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സർക്കാർ പുറത്ത് വിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇംഗ്ലണ്ടിൽ, നോർത്ത് വെസ്റ്റിലാണ് ഏറ്റവും കുറവ് ചാർജ്ജിംഗ് ഉപകരണങ്ങൾ ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്ത്രീകളുടെ സെല്ലിൽ യുവതികളെ ലൈംഗികമായി ബലാത്സംഗം ചെയ്ത ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റി. ആദം ഗ്രഹാം എന്ന പേരിൽ നടത്തിയ കുറ്റകൃത്യങ്ങളിൽ പ്രതിയായതിനെ തുടർന്നാണ് ഇസ്‌ല ബ്രൈസനെ സ്റ്റിർലിംഗിലെ കോൺടൺ വെയ്ൽ ജയിലിൽ എത്തിച്ചത്. കേസിന്റെ വിചാരണ തുടർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയമായി സ്ത്രീയിലേക്ക് മാറിയത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് പുരുഷന്മാരുടെ സെല്ലിലേക്ക് മാറ്റുകയായിരുന്നു. കോൺടൺ വെയ്‌ലിൽ ശിക്ഷ അനുഭവിക്കാൻ ബ്രൈസനെ അനുവദിക്കില്ലെന്ന് പ്രഥമ മന്ത്രി നിക്കോള സ്‌റ്റർജൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. അടുത്തമാസമാണ് കേസിൽ കോടതി ശിക്ഷ വിധിക്കുന്നത്. സ്‌കോട്ട്‌ലൻഡിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഒരു ട്രാൻസ് വനിത ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായാണെന്നാണ് അധികൃതർ പറയുന്നത്.

ജയിലിൽ പാർപ്പിച്ചാൽ സഹതടവുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനെ തുടർന്ന് ഇതിനോടകം തന്നെ വലിയ ചർച്ചയ്ക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്. സ്‌കോട്ടിഷ് പാർലമെന്റിൽ ഫസ്റ്റ് മിനിസ്റ്ററിന്റെ ചോദ്യങ്ങളിൽ സംസാരിക്കവേ, സ്ത്രീകളുടെ ജയിലിനുള്ളിൽ ബലാത്സംഗം ചെയ്യുന്നത് ഒരിക്കലും സാധ്യമല്ലെന്ന് സമ്മതിക്കുന്നതായി സ്റ്റർജിയൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ജയിലിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുമെന്നും സ്റ്റർജിയൻ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അന്തർദേശീയ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ചാനലാണ് ബിബിസി. നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പുറത്തിറക്കിയതോടെ എല്ലായിടത്തെ മാധ്യമങ്ങളിലും നിലവിലെ വാർത്തകൾ ബിബിസിയെ ചുറ്റിപറ്റിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നൊരു റിപ്പോർട്ട്‌ അനുസരിച്ചു ആയിരക്കണക്കിന് ബ്രിട്ടിഷുകാര്‍ക്ക് ഇനി ചാനൽ ഉടൻ ലഭ്യമാകില്ലെന്നാണ് പറയുന്നത്. സ്റ്റാന്‍ഡേഡ് ഡെഫിനിഷനില്‍ (എസ്.ഡി) നിന്നും ഹൈ ഡെഫനിഷനിലേക്ക് (എച്ച്ഡി) ചാനലുകള്‍ മാറുന്നതിനെ തുടര്‍ന്നാണിതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

ഇനി മുതൽ സെറ്റ് ടോപ് ബോക്സിലേക്കാണ് മാറുവാൻ ഒരുങ്ങുന്നത്. ഇതോടെ ചാനൽ ഇനി മുതൽ എച്ച് ഡിയിൽ ലഭ്യമാകും. തെക്കൻ ഇംഗ്ലണ്ടിലാണ് ആദ്യം മാറ്റം ഉണ്ടാകുക. പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിക്കും. ജനുവരി അവസാനത്തോടും, ഫെബ്രുവരിയോടും കൂടെ മാറ്റം പ്രവർത്തികമാകും. 2024 ലോടെ സമ്പൂർണ മാറ്റം കൈവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. പ്രേഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നിലവിലെ മാറ്റങ്ങൾക്ക് കാലതാമസം നേരിട്ടതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബിബിസി വണ്‍ സൗത്ത്, ബിബിസി വണ്‍ നോര്‍ത്തേണ്‍ അയര്‍ലൻഡ്, ബിബിസി ടു നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നീ ചാനലുകളാണ് ആദ്യഘട്ടത്തിൽ എച്ച്ഡിയിലേക്ക് മാറുക.ബിബിസി വണ്‍ ലണ്ടന്‍ ഫെബ്രുവരി 13 നു ശേഷം മാത്രമേ മാറ്റത്തിന് വിധേയമാകു. ഏത് സാറ്റലൈറ്റ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും മാറ്റം പ്രതിഫലിക്കുന്നത്.

RECENT POSTS
Copyright © . All rights reserved