Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമൂഹമാധ്യമങ്ങളെ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നത് ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. പണം തട്ടിയെടുത്ത് കാണാമറയത്ത് മറയുന്ന തട്ടിപ്പു സംഘത്തെ പലപ്പോഴും പിടികൂടാൻ പോലീസിനും കഴിയാറില്ല. വൻ സാമ്പത്തിക തട്ടിപ്പിന്റെ കെണിയിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട അനുഭവമാണ് യുകെയിലെ പ്രമുഖ ലൈവ് സ്ട്രീമിംഗ് സ്ഥാപനമായ വി സ്ക്വയറിന്റെ ഉടമ രഞ്ജിൻ കുര്യാക്കോസ് മലയാളം യുകെ ന്യൂസിനോട് പങ്കുവെച്ചത്.

രഞ്ജിന്റെ ഫേസ്ബുക്ക് വിദഗ്ധമായി ഹാക്ക് ചെയ്യുകയാണ് തട്ടിപ്പ് സംഘം ആദ്യം ചെയ്തത്. ഇതിനെ തുടർന്ന് രഞ്ജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തൽക്കാലത്തേയ്ക്ക് പ്രവർത്തനരഹിതമായിരിക്കും എന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം ഫേസ്ബുക്കിൽ രഞ്ജിൻ നൽകിയിരുന്ന എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു എന്നു മാത്രമല്ല തുടർച്ചയായി നാല് പ്രാവശ്യം പണം പിൻവലിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. സംശയാസ്പദമായ രീതിയിൽ തുടർച്ചയായി നാല് പ്രാവശ്യവും പതിവില്ലാതെ പണം പിൻവലിക്കൽ ശ്രമത്തെ തുടർന്ന് എച്ച്എസ്ബിസി ബാങ്ക് രഞ്ജിന് മെസ്സേജ് അലർട്ട് നൽകിയതാണ് തട്ടിപ്പു സംഘത്തിന്റെ പദ്ധതി പൊളിയാൻ കാരണമായത്.

ബിസിനസ് അക്കൗണ്ട് ആയതുകാരണം പേ ഔട്ടിൽ ബാങ്ക് ഡീറ്റെയിൽസ് കൊടുത്തതാണ് തട്ടിപ്പ് സംഘം പണം പിൻവലിക്കുന്നതിനായി ഉപയോഗിച്ചതെന്ന് രഞ്ജിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു . വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഒട്ടു മിക്ക ബാങ്കുകളും ഫ്രോഡ് ഡിറ്റക്ഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സ്ഥിരമായി പണം പിൻവലിക്കുന്ന തുകയിലും വലിയൊരു തുക പെട്ടെന്ന് പിൻവലിക്കുകയോ സംശയാസ്പദമായ രീതിയിൽ തുടർച്ചയായി പണം പിൻവലിക്കാനുള്ള ശ്രമം നടക്കുകയോ മറ്റോ ചെയ്യുകയാണെങ്കിൽ മറ്റ് ആരെങ്കിലും തട്ടിപ്പ് നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് മുന്നറിയിപ്പ് നൽകാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഒരു പരിധിവരെ സാധിക്കുമെന്ന് തിരുവല്ല മാക് ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായ റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ബർത്ത് ഡേറ്റ് , മൊബൈൽ നമ്പർ , ബാങ്ക് ഡീറ്റെയിൽസ് പോലുള്ള സ്വകാര്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് തട്ടിപ്പുകാർക്ക് വളം വച്ചു കൊടുക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത സംഭവങ്ങളെ തുടർന്ന് 5000 ത്തോളം സുഹൃത്തുക്കൾ ഉണ്ടായിരുന്ന ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് രഞ്ജിൻ.  കോട്ടയം പാമ്പാടി സ്വദേശിയായ രഞ്ജിൻ കുര്യാക്കോസ് 15 വർഷമായി യുകെയിൽ എത്തിയിട്ട് . ഓക്സ്ഫോർഡിലെ ബാൻബറിയിലാണ് അദ്ദേഹം താമസിക്കുന്നത് . മലയാളം യുകെ ന്യൂസ് യോർക്ക് ക്ഷെയറിലെ കീത്തലിയിൽ വച്ച് ഒൿടോബർ 8-ാം തീയതി നടത്തിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ലൈവ് സ്ട്രീമിംഗ് നടത്തിയത് രഞ്ജിൻ കുര്യാക്കോസിന്റെ നേതൃത്വത്തിലും വി സ്ക്വയർ ടിവി ആയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സൗത്ത് കൊറിയയിലെ സിയോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 151 പേർ കൊല്ലപ്പെട്ടു. 82 പേർക്ക് പരിക്കേറ്റതായാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണപ്പെട്ടവരിൽ 19 പേർ വിദേശികൾ ആണെന്ന് എമർജൻസി സർവീസ് വൃത്തങ്ങൾ വ്യക്തമാക്കി. മരണമടഞ്ഞവരിൽ ഭൂരിഭാഗം പേരും പത്തൊമ്പതും ഇരുപതും വയസ്സുള്ളവരാണ്. പരുക്കേറ്റവരിൽ 19 ഓളം പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുവാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സെൻട്രൽ സിയോളിലെ രാത്രി ജീവിതത്തിന് പ്രശസ്തമായ ഇറ്റാവോണിൽ 100,000 ആളുകൾ ഹാലോവീൻ ആഘോഷിക്കാനായി ഒരുമിച്ചു കൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്. കോവിഡിന് ശേഷം നടത്തിയ ആദ്യത്തെ ഹാലോവീൻ ആഘോഷമാണ് ഈ അപകടത്തിലേയ്ക്ക് നയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടം അപ്രതീക്ഷിതവും വളരെ വേദന ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു.


ഇത്തരം ഒരു അപകട സമയത്ത് തങ്ങൾ സൗത്ത് കൊറിയയോടൊപ്പം ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ തുടങ്ങി നിരവധി ലോക നേതാക്കൾ തങ്ങളുടെ ദുഃഖം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് കൊറിയൻ പ്രസിഡന്റ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സബ് മറൈൻ സർവീസുകളിൽ സ്ത്രീ ജീവനക്കാർ മോശമായ പെരുമാറ്റം നേരിടുകയും ലൈംഗികമായി അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുവെന്ന സ്ത്രീ ജീവനക്കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് റോയൽ നേവി തലവൻ. നിരവധി സ്ത്രീ ജീവനക്കാരാണ് ഇത്തരത്തിൽ വിവിധ റാങ്കുകളിൽ നിന്നുള്ള ഓഫീസർമാരിൽ നിന്ന് അധിക്ഷേപിക്കപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വളരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള പരാതികളാണ് ഉയർന്നുവന്നിരിക്കുന്നതെന്നും ഇത്തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾക്ക് നേവിയിൽ യാതൊരു സ്ഥാനവും ഇല്ലെന്നും അഡ്മിറൽ സർ ബെൻ കി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻതന്നെ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി ഇത്തരം അധിക്ഷേപങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നാണ് ആരോപണങ്ങളിൽ ഉയർന്നുവന്നിരിക്കുന്നത്. താൻ ഉറങ്ങുമ്പോൾ ഉയർന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായി ഒരു സ്ത്രീ ജീവനക്കാരി മെയിൽ പത്രത്തോട് വ്യക്തമാക്കി. 2011ലാണ് നേവിയിൽ സ്ത്രീ റിക്രൂട്ട്മെന്റുകൾക്കുള്ള നിരോധനം നീക്കിയത്. അന്നുമുതൽ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന്, സ്ത്രീകൾ വളരെയധികം ഈ സർവീസിൽ കഷ്ടം അനുഭവിക്കുന്നുണ്ടെന്നും പരാതികൾ വ്യക്തമാക്കുന്നു.

സ്ത്രീകൾക്ക് എതിരെയുള്ള ഇത്തരം ലൈംഗികപരമായ നീക്കങ്ങളും അധിക്ഷേപങ്ങളും എല്ലാം ഒരു സാധാരണ പ്രവർത്തിയായി തന്നെയാണ് ഇത്തരം ആളുകൾ കാണുന്നതെന്നും പരാതികളിൽ സ്ത്രീ ജീവനക്കാർ ആരോപിച്ചു. 2019 ലെ കണക്കുകൾ പ്രകാരം സബ്മറൈൻ സർവീസുകളിൽ ഒരു ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം ഉള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് റോയൽ നേവി തലവൻ ഉത്തരവിട്ടിട്ടുണ്ട്. തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും എന്നും റോയൽ തലവൻ വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ഒക്ടോബർ 31ന് നടക്കുന്ന ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യവും വ്യത്യസ്ത കാരണവുമായ വിവിധതരം ഭക്ഷണങ്ങളും പാനീയങ്ങളും സൂപ്പർമാർക്കറ്റുകൾ കയ്യടക്കിയിരിക്കുകയാണ്. മത്തങ്ങയുടെ രൂപമുള്ള ബർഗറുകളും, രക്തം ഒഴുകുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള ഐബോൾ ചീസ് കേക്കുകൾ, ചിലന്തി രൂപത്തിൽ ആകൃതിയിൽ ആക്കിയ ജെല്ലി, തുടങ്ങി വിവിധതരം ട്രീറ്റുകൾ ആണ് ജനങ്ങളെ കാത്തിരിക്കുന്നത്. അവയിൽ ഒന്നാണ് സ്പൈസി ഫൈറ്റ് പിസ്സ എന്ന പേരിൽ ലഭിക്കുന്നത്. ബേക്ക് ചെയ്ത ബെയ്സിന് മുകളിൽ വളരെയധികം മസാലകൾ നിറഞ്ഞ ചിക്കൻ ബ്രസ്റ്റ്, പെപ്പറോണി, ഹോട്ട് ചില്ലി സോസ് തുടങ്ങിയവയെല്ലാം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

മോറിസൺസ് സൂപ്പർ മാർക്കറ്റിൽ 3.50 പൗണ്ടിനാണ് ഇത് ലഭിക്കുന്നത്. കുറഞ്ഞതോതിൽ ലഭിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. മറ്റൊരു വ്യത്യസ്തതയാർന്ന ഭക്ഷണമാണ് അൽഡി സൂപ്പർ മാർക്കറ്റിൽ 2.99 പൗണ്ടിന് ലഭിക്കുന്ന ഹലോവീൻ ചോക്ലേറ്റ് ഓറഞ്ച് പംപ്കിൻ മക്രോൺ. ഇതോടൊപ്പം തന്നെ മോറിസൺസിൽ 2.99 പൗണ്ടിന് കപ്പ് കേക്ക് പ്ലാറ്ററും ലഭിക്കും. വാനില കപ്പ് കേക്കുകൾ പിങ്കും പച്ചയും ചേർന്ന് ഫ്രോസ്റ്റിങ് ഉപയോഗിച്ചും വിവിധ അലങ്കാരങ്ങൾ ചേർത്തുമാണ് ഇതിൽ ലഭിക്കുന്നത്.


ടെസ്കോ സൂപ്പർമാർക്കറ്റിൽ ഒരു പായ്ക്കിൽ നാലു ഹലോവീൻ സ്പെഷ്യൽ ഡോനട്ടുകൾ 1.25 പൗണ്ടിനു ലഭിക്കും. ലിഡൽ സൂപ്പർമാർക്കറ്റിൽ 1.29 പൗണ്ടിന് ഒരു പാക്കറ്റിൽ മൂന്നു വർണ്ണങ്ങളിൽ ഹലോവീൻ സംബന്ധമായ ആകൃതികളായ ചിലന്തി , മത്തങ്ങ എന്നിവയുടെ രൂപത്തിൽ പാസ്ത ലഭിക്കും. ഇതോടൊപ്പം തന്നെ ആഘോഷം മെച്ചമാക്കാൻ വിവിധതരത്തിലുള്ള റമ്മുകളും, സൂപ്പർ മാർക്കറ്റ് കീഴടക്കിയിരിക്കുകയാണ്. ജനങ്ങളെല്ലാവരും തന്നെ ആഘോഷത്തിന്റെ നാളുകളിലേക്ക് കടന്നു കഴിഞ്ഞു.

ബേസിൽ ജോസഫ്

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ തല   ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ നടക്കുന്ന വിശ്വാസ കലയുടെ കേളികൊട്ടിന് ന്യൂപോർട്ടിലെ സെയിന്റ് ജൂലിയൻസ് സ്കൂൾ ഹാളിൽ തിരി തെളിഞ്ഞു .വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ബൈബിൾ കലോത്സവത്തിന് രാവിലെ 9 .30 ന് നടന്ന ബൈബിൾ പ്രതിഷ്ടയോടെ തുടക്കം കുറിച്ചു . ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലെ വിവിധ മിഷനുകളിൽ നിന്നുള്ള അഞ്ഞൂറോളം മത്സരാർഥികൾ ആണ് സെയിന്റ് ജൂലിയൻസ് സ്കൂളിൽ .തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻആയി എത്തിചേർന്നിരിക്കുത്.

വെകുന്നേരം 7 മണിക്ക്ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും .കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ നാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവകോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ്(07888689427 ,ന്യൂപോർട്ട്)തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മലയാളി വിദ്യാർഥിയെ സെക്യൂരിറ്റി ജീവനക്കാരൻ ശാരീരികമായി നേരിട്ടു. യൂണിവേഴ്സിറ്റിയിലെ നവാഗതകർക്കായി സംഘടിപ്പിച്ച ഫ്രഷേഴ്സ് ഡേയിലാണ് സംഭവം. മദ്യപിച്ചെത്തിയ മലയാളി വിദ്യാർഥി മറ്റ് വിദ്യാർത്ഥികളോടും സെക്യൂരിറ്റി ജീവനക്കാരോടും മോശമായി പെരുമാറിയതാണ് യുകെയിലെ മലയാളികൾക്ക് ആകെ നാണക്കേടായ സംഭവങ്ങൾക്ക് തുടക്കമിട്ടതെന്ന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി വിദ്യാർഥി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പ്രശ്നക്കാരനായ മലയാളി വിദ്യാർത്ഥിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഒറ്റയടിക്ക് ബോധം മറഞ്ഞ വിദ്യാർത്ഥി താഴെ വീഴുന്ന ദൃശ്യങ്ങളാണ് ഉള്ളത്. യുകെ പോലുള്ള മനുഷ്യവകാശങ്ങളെ സംരക്ഷിക്കുന്ന ഒരു രാജ്യത്ത് സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥിയെ ശാരീരികമായി കൈകാര്യം ചെയ്തതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. പ്രശ്നക്കാരനായ വിദ്യാർത്ഥിയെ നിയമം അനുശാസിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതായിരുന്നു ഉത്തമമെന്നാണ് പല വിദ്യാർത്ഥി വിദ്യാർത്ഥിനികളും അഭിപ്രായപ്പെട്ടത്.

ബിരുദ പഠനത്തിനും ബിരുദാനന്തര പഠനത്തിനും മറ്റ് കോഴ്സുകൾ പഠിക്കുവാനുമായി ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് കേരളത്തിൽ നിന്ന് യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പഠനത്തിനോടൊപ്പം ജോലി ചെയ്യാമെന്നതും അതുകഴിഞ്ഞ് എങ്ങനെയെങ്കിലും ഈ രാജ്യത്ത് പിടിച്ചുനിന്ന് ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യുകെയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റം. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും കൺവെട്ടത്ത് നിന്ന് മാറി യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ചെറിയൊരു ശതമാനം പ്രശ്നക്കാരായി മാറുന്നതിന്റെ വാർത്തകൾ മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല നാണക്കേടിലാക്കുന്നത്. ഏതെങ്കിലും ഒരു മലയാളി വിദ്യാർഥി ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മൊത്തം വിദ്യാർഥികൾക്കും പഴി കേൾക്കുന്ന സംഭവങ്ങളും കുറവല്ല. യുകെ പോലുള്ള ഒരു രാജ്യത്ത് അനുവദിക്കപ്പെട്ടിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം നിയമലംഘനത്തിലേയ്ക്ക് വഴിമാറുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് പഠനത്തിനായി യുകെയിലെത്തിയവരെ നാട്ടിലേക്ക് തിരിച്ചയക്കമെന്നുള്ള വസ്തുത  മറന്നാണ് പല വിദ്യാർത്ഥികളും പെരുമാറുന്നത്. ബാങ്കുകളിൽ നിന്നും മറ്റും വൻ കടബാധ്യതയുമായാണ് ഒട്ടുമിക്ക മലയാളി വിദ്യാർഥികളും യുകെയിലെത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ രോഗികൾക്ക് ആശുപത്രി അപ്പോയിന്മെന്റ് നഷ്ടമായാൽ പിഴ ഈടാക്കുമെന്ന ടോറി നേതൃത്വത്തിന്റെ തീരുമാനം പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കി. ലിസ് ട്രസ് മുൻപോട്ട് വെച്ച ഈ നയം പിൻവലിക്കുന്നതിലൂടെ ടോറിയിൽ ഋഷി സുനകിന്റെ മേധാവിത്വം ഉറപ്പാവുകയാണ്. രോഗികൾക്ക് സ്ലോട്ട് നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ജി പി മാരുടെ വാക്കുകൾ കൂടി കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് നമ്പർ 10 വക്താവ് പറഞ്ഞു. ആളുകളുടെ ആവശ്യങ്ങൾ കേൾക്കാനും അത് പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ നിർദേശത്തെ എതിർത്തുകൊണ്ട് പല ഡോക്ടർമാരും രംഗത്ത് വന്നു. യൂണിയൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് ഉന്നയിച്ചു. ആവശ്യമുള്ള ഘട്ടത്തിൽ സൗജന്യ പരിചരണമെന്ന എൻ എച്ച് എസിന്റെ തത്വത്തിനെതിരാണെന്നും അവർ ഉന്നയിച്ചു. എന്നാൽ ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും നിലവിലെ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ഇതിലൂടെ സാധിക്കുമെന്നും ഈ നടപടിയെ അനുകൂലിച്ചു രംത്തെത്തിയവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രോഗികൾ വംശീയമായി തന്നെ അധിക്ഷേപിക്കുന്നു എന്ന പരാതി ഉന്നയിച്ച കറുത്ത വർഗ്ഗക്കാരിയായ നേഴ്സിനോട് ചർമം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കാൻ മേലധികാരി ആവശ്യപ്പെട്ട സംഭവത്തിൽ ട്രിബ്യൂണൽ വാദം കേട്ടു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അഡ് ലെയ്ഡ് ക് വെയാമയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. ഹീത്രൂവിലെ ഒരു ഇമിഗ്രന്റ് റിമൂവൽ സെന്ററിലെ ഒരു ഏജൻസിക്ക് വേണ്ടിയാണ് അഡ് ലേയ്ഡ് ജോലി ചെയ്തിരുന്നത് . ഒരു രോഗി തന്നെ വംശീയമായി അധിക്ഷേപിക്കുകയും തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് തന്റെ മേൽ അധികാരിയായ നേഴ്സിനോട് അഡ്ലേയ്ഡ് പരാതിപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആദ്യം ബ്ലീച്ച് ചെയ്ത് തന്റെ ചർമ്മം വെളുപ്പിക്കാനാണ് തന്റെ മുതിർന്ന നേഴ്സ് ആവശ്യപ്പെട്ടതെന്ന് അഡ്ലേയ്ഡ് വ്യക്തമാക്കി. രോഗികളിൽ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകുവാൻ അഡ്ലേയ്ഡ് തന്റെ ചർമ്മം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കട്ടെ എന്ന പരാമർശം മുതിർന്ന നേഴ്സ് തന്റെ സഹപ്രവർത്തകയോട് നടത്തുന്നതും അഡ്ലേയ്ഡ് കേൾക്കാനിടയായി.

അതോടൊപ്പം തന്നെ ഹീത്രോ സെന്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി പേരിൽ നിന്നും വംശീയ അധിക്ഷേപം അനുഭവിക്കേണ്ടതായി വന്നുവെന്നും അഡ്ലേയ്ഡ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ അനുഭവം നേരിട്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് ആ സെന്ററിൽ ജോലി ചെയ്യാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കി അഡ്ലേയ്ഡ് ഏജൻസിക്ക് മെയിൽ അയച്ചിരുന്നു.അതേ മാസം തന്നെ ലഭിച്ച മറുപടിയിൽ, അവളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ചില വാക്കുകൾ ആശങ്കാജനകമായതിനാൽ അവളുടെ മാനസികാവസ്ഥയെ സംബന്ധിച്ച് മേലധികാരിക്ക് ആശങ്കയുള്ളതിനാൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ഒരു എൻ എച്ച് എസ് മാനേജർ വ്യക്തമാക്കിയതായി അഡ്ലേയ്ഡ് പറഞ്ഞു.


എൻ എച്ച് എസ് ട്രസ്റ്റും തന്റെ സഹായത്തിനായി യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് അഡ്ലേയ്ഡ് ആരോപിച്ചു. ജോലിസ്ഥലത്ത് വെച്ച് ഇവർ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയയായതായി ട്രിബ്യൂണൽ വാദം കേട്ടു. ഉടൻതന്നെ ഇത് സമ്മതിച്ചു നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായ മരണവാർത്തകളാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. യുകെയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായ മോനിസ് ഔസേപ്പ് ഇന്ന് രാവിലെ നിര്യാതനായി. ലിവർപൂളിലെ ബെർക്റോഡിലായിരുന്നു മോനിസ് ജോസഫ് താമസിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഭാര്യ ജെസ്സി ലിവർപൂൾ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. മോനിസ് ജെസ്സി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്.

മോനിസ് ഔസേപ്പിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌മാർട്ട് മോട്ടോർവേകളിൽ ഉണ്ടായ തകരാർ മൂലം ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ജീവൻ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ്. ക്യാരേജ്‌വേകൾ നിയന്ത്രിക്കുന്ന സംവിധാനം റീബൂട്ട് ചെയ്യേണ്ടി വന്നതിനെ തുടർന്നാണിത്. ഇതുമൂലം ഏഴ് മണിക്കൂർ പ്രവർത്തനരഹിതമായ സാഹചര്യവും വന്നു.

റോഡിൽ ഒരു വാഹനം കേടായി 20 സെക്കൻഡിനുള്ളിൽ മുന്നറിയിപ്പ് നൽകേണ്ട ബോർഡുകൾ ഉപയോഗിക്കുവാൻ ദേശീയ പാത കൺട്രോൾ റൂം ജീവനക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെ അപകടം നിറഞ്ഞ ഈ സാഹചര്യത്തിൽ പോലും ധാരാളം ആളുകൾ വാഹനമോടിച്ചിരുന്നു. പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടാത്തതിനാൽ രാജ്യവ്യാപകമായി കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് വിസിൽബ്ലോവർ മുന്നറിയിപ്പ് നൽകി.

ഈ അടുത്ത് നടക്കുന്ന ടോറി ലീഡർഷിപ്പ് മീറ്റിം​ഗിനിടെ സ്മാർട്ട് മോട്ടോർവേകൾ ഒഴിവാക്കാൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഗതാഗത സെക്രട്ടറി മാർക്ക് ഹാർപറിനും ഇതൊരു നിർണായക ചുവടുവെപ്പാകും.

RECENT POSTS
Copyright © . All rights reserved