ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ മാറ്റങ്ങളുമായി ഋഷി സുനക്. ആദ്യ ദിവസം തന്നെ മന്ത്രിമാരുടെ ടീമിനെ നിശ്ചയിച്ച് പ്രവർത്തനം ആരംഭിച്ച അദ്ദേഹം, ഒരുപക്ഷെ ബ്രിട്ടനിലെ നിലവിലെ അസ്ഥിരമായ കാര്യങ്ങളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പാണ് നൽകുന്നതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.
ഇന്നലെ നടത്തിയ പ്രസംഗത്തിൽ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും വാഗ്ദാനം ചെയ്തുകൊണ്ട് രാജ്യത്തെയും പാർട്ടിയെയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹം കൈകൊണ്ട ചില മാറ്റങ്ങൾ എംപിമാരെ അമ്പരപ്പിച്ചു. പാർട്ടിയിലെ വിഭാഗീയത മാറി, ഐക്യത്തോടെ മുൻപോട്ട് കൊണ്ടുപോകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചാൻസിലറായി ജെറമി ഹണ്ട്, വിദേശകാര്യ സെക്രട്ടറിയായി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറിയായി ബെൻ വാലസ് എന്നീ മൂന്ന് പ്രധാന മാറ്റങ്ങളാണ് ഈ പുനഃസംഘടനയുടെ ശ്രദ്ധേയമായ മറ്റൊരു ഘടകം. സുവല്ല ബ്രാവർമാൻ ആഭ്യന്തര സെക്രട്ടറിയായി തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ നിയമനങ്ങളിലൊന്ന്. ഡൊമിനിക് റാബ്, സ്റ്റീവ് ബാർക്ലേ, ഒലിവർ ഡൗഡൻ തുടങ്ങിയവരെയും സുനക് സുപ്രധാന റോളുകളിലേക്ക് തിരികെകൊണ്ടുവന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പുതിയ പ്രധാനമന്ത്രിയായി ഋഷി സുനക് എത്തിയതിന് പിന്നാലെ പൗണ്ടിന്റെ മൂല്യം ഉയർന്നു. പുതിയ മാറ്റത്തെ നിക്ഷേപകർ സ്വാഗതം ചെയ്തു എന്നുള്ളതിന്റെ തെളിവാണിതെന്ന് വിദഗ്ദർ ചൂണ്ടികാട്ടുന്നു.
മിനി-ബജറ്റിന് മുമ്പുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് പൗണ്ട് എത്തി. ചൊവ്വാഴ്ച സ്റ്റെർലിംഗ് 1.9% ഉയർന്ന് 1.149 ഡോളറിലെത്തി. ചൊവ്വാഴ്‌ച ചുമതലയേറ്റ സുനക്കിന് പിന്തുണ നൽകിക്കൊണ്ട് ഗവൺമെന്റ് കടമെടുക്കൽ പ്രക്രിയകളും നിർത്തിവെച്ചിരിക്കുകയാണ്.
സമീപ ആഴ്ചകളിൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഭയത്താൽ സാമ്പത്തിക വിപണികൾ തകർന്നു കൊണ്ടിരിക്കുകയാണ്. ഇതിന് അടിവരയിട്ട് കൊണ്ടു ഇന്നലെ നടത്തിയ പ്രസംഗത്തിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെന്ന് സുനക് വ്യക്തമാക്കി. സുനക് ചുമതല ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ ധനസ്ഥിതി മെച്ചപ്പെടുന്ന സാഹചര്യം കാണുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാട്ടുന്നു. അതേസമയം ഡോളർ മൂല്യം ഇന്നലെ ഇടിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് നഗരത്തിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ 12:16 ഓടെയാണ് ഇൽഫോർഡിലെ ഹെൻലി റോഡിൽ വെടിവെപ്പ് നടന്നത്. ഉടൻതന്നെ ആം പോലീസ് സ്ഥലത്തെത്തുകയും സംഭവത്തോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തു.
ഇരുപത്തിമൂന്നും, മുപ്പതും വയസ്സുള്ള രണ്ടു പേരാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. മുപ്പതു വയസ്സുകാരനായ ഒരാൾ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു കാർ റോണി ലെയിനിൽ നിന്നും കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
തുടക്കത്തിൽ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പടക്കങ്ങളുടെ ശബ്ദമാകാം എന്ന തെറ്റിദ്ധരിച്ചതായി പ്രദേശവാസികൾ പറഞ്ഞു. സംഭവസ്ഥലം ഫോറൻസിക് അധികൃതർ പരിശോധന നടത്തി. ഇത്തരം ഒരു സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ എല്ലാവരും തന്നെ. ശബ്ദം കേട്ട് അടുത്ത താമസിക്കുന്നവരിൽ ഒരാൾ തന്നെയാണ് 999 ൽ വിളിച്ചു അധികൃതരെ വിവരമറിയിച്ചത്. ഉടൻതന്നെ പോലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി. നിലവിലെ സാഹചര്യത്തിൽ വ്യക്തമായി ഒന്നും പറയാനാവില്ലെന്നും അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- തന്റെ മുൻഗാമിയായ ലിസ് ട്രെസ്സിന്റെ തെറ്റുകൾ പരിഹരിക്കുമെന്നും, ജനങ്ങളുടെ വിശ്വാസം തിരികെ കൊണ്ടുവരുമെന്നും ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം റിഷി സുനക് പ്രഖ്യാപിച്ചു. ബക്കിങ്‌ഹാം കൊട്ടാരത്തിൽ എത്തി ചാൾസ് രാജാവിനെ സന്ദർശിച്ച ശേഷം നടന്ന അധികാര കൈമാറ്റ ചടങ്ങിന് ശേഷമാണ് റിഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോചനം നേടുവാൻ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, ലിസ് ട്രസ് തന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിച്ചു. അതോടൊപ്പം തന്നെ താൻ പ്രധാനമന്ത്രിയായിരുന്ന സമയം ധൈര്യം എത്രത്തോളം ആവശ്യകതയുള്ളതാണെന്ന് തനിക്ക് ബോധ്യം വന്നതായും അവർ പറഞ്ഞു. സുനക്കിന്റെ പ്രസംഗത്തെത്തുടർന്ന്, പ്രതിപക്ഷ പാർട്ടികൾ ഉടനടി പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന തങ്ങളുടെ ആവശ്യം ആവർത്തിക്കുകയും സുനക്കിന് ജനസമ്മതി ഇല്ലെന്ന് വാദിക്കുകയും ചെയ്തു.
തന്റെ മുൻഗാമികളായ ബോറിസ് ജോൺസനോടും ലിസ് ട്രെസ്സിനോടുമുള്ള ആദരവ് തന്റെ പ്രസംഗത്തിൽ റിഷി സുനക് പ്രകടിപ്പിച്ചു. ചാൻസലറായി ജെറെമി ഹണ്ട് തന്നെ തുടരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡോമിനിക് റാബ്, മൈക്കൽ ഗോവ് തുടങ്ങിയവർക്ക് മുൻതര സ്ഥാനങ്ങൾ ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉണ്ട്. ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗും, ജസ്റ്റിസ് സെക്രട്ടറി ബ്രാൻഡൺ ലൂയിസും തങ്ങളുടെ രാജി നൽകി കഴിഞ്ഞു. ലോക നേതാക്കളെല്ലാം തന്നെ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്നു കഴിഞ്ഞു. എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് ആഹ്വാനമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഉള്ള തന്റെ ആദ്യ പ്രസംഗത്തിൽ റിഷി സുനക് മുന്നോട്ടുവെച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാൻ കൂട്ടായ പരിശ്രമത്തിന് അഭ്യർത്ഥനയുമായി ഋഷി സുനക്. എംപിമാരിൽ നിന്ന് മതിയായ പിന്തുണ നേടുന്നതിൽ എതിരാളിയായ പെന്നി മോർഡൗണ്ട് പരാജയപ്പെട്ടതിനെത്തുടർന്നാണ് മത്സരം ഇല്ലാതെ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം എത്തിയത്.
ആദ്യ പ്രസംഗത്തിൽ, പാർട്ടിയെയും യുകെയെയും ഒരുമിച്ച് കൊണ്ടുവരുന്നത് തന്റെ ഏറ്റവും മുൻഗണനയാണെന്നും സുനക് പറഞ്ഞു. യുകെ യുടെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യക്കാരനായ പ്രധാനമന്ത്രിയും 200 വർഷത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ് ഋഷി സുനക്. രാജാവ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഇന്ന് സുനക് അധികാരമേൽക്കും.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് കേവലം 44 ദിവസങ്ങൾ പൂർത്തിയാക്കി ലിസ് ട്രസ് രാജിവച്ചത്. അവസാന ക്യാബിനറ്റ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ച ശേഷം, രാജാവുമായുള്ള അവസാന സദസ്സിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പോകുന്നതിന് മുമ്പ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നമ്പർ 10 ന് പുറത്ത് ഒരു പ്രസ്താവന നടത്തും. ഇതിനെത്തുടർന്ന്, രാജാവിനൊപ്പമുള്ള സുനക്കിന്റെ ആദ്യ സദസ്സ് ഇത് ആയിരിക്കും. ഈ സമയത്താണ് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാനായി ക്ഷണിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- കനത്ത മഴ സൃഷ്ടിച്ച മലിനജല മലിനീകരണ ഭീതിയെ തുടർന്ന് 50 ഓളം ബീച്ചുകളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. യുകെയുടെ ചില ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ ഉണ്ടായതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. തീരപ്രദേശങ്ങളിലെ മലിനജല പൈപ്പുകൾ കവിഞ്ഞൊഴുകുകയും അപകടകരമായ മാലിന്യങ്ങൾ കടലിലേക്ക് ഒഴുകുകയും ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം.
ഹെർനെ ബേ, ബോഗ്നോർ റെജിസ്, ബോൺമൗത്ത്, വെസ്റ്റൺ-സൂപ്പർ-മേർ എന്നീ നാലു ബീച്ചുകളിൽ പൂർണ്ണമായും സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി കഴിഞ്ഞു. വാരാന്ത്യത്തിൽ ഉടനീളം കനത്ത മഴയോടൊപ്പം ഇടിമിന്നലും ഡോർസെറ്റിൽ ഉണ്ടായതിന് തുടർന്നാണ് മാലിന്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുന്നത്. ബാത്ത്, ബ്രൈറ്റൺ, നോർവിച്ച്, ലണ്ടൻ എന്നിവയുൾപ്പെടെ തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇന്ന് പുലർച്ചെ 2 മണി വരെ യെല്ലോ അലർട്ട് നൽകിയിരുന്നു.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ജനങ്ങൾ എല്ലാതരത്തിലും ജാഗ്രത പാലിക്കണമെന്നുമുള്ള നിർദ്ദേശം കാലാവസ്ഥ വകുപ്പ് നൽകി കഴിഞ്ഞു. വാഹനഗതാഗതത്തെയും അപ്രതീക്ഷിതമായ മഴ ബാധിക്കാനുള്ള സാധ്യതയുണ്ട്. ട്രെയിനുകളും മറ്റും റദ്ദാക്കാനുള്ള സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. ഈയാഴ്ച അവസാനത്തോടുകൂടി കൂടുതൽ ശക്തമായി മഴയും കൊടുങ്കാറ്റും മറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ ഇന്ത്യൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതായിരുന്നു. മറ്റു ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. ഇന്ത്യയും യു കെയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ജീവനുള്ള പാലം എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി റിഷി സുനകിനെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ വംശജൻ, ഇന്ത്യയുടെ മരുമകൻ തുടങ്ങിയ വിശേഷണങ്ങളാണ് പൊതുവേ മാധ്യമങ്ങൾ റിഷി സുനകിന് ചാർത്തി നൽകിയത്. ദീപാവലി ദിനത്തിൽ ഹിന്ദു വിശ്വാസമുള്ള വെളുത്ത വർഗ്ഗക്കാരനല്ലാത്ത ഒരാൾ പ്രധാനമന്ത്രിയായതായി മിക്ക മാധ്യമങ്ങളും തലക്കെട്ട് നൽകി . ബ്രിട്ടീഷുകാർ അടക്കി വാണ ഇന്ത്യയിൽ നിന്നൊരാൾ ബ്രിട്ടന്റെ ഭരണ തലപ്പത്തിലെത്തുന്നതിന്റെ കാവ്യനീതിയെ കുറിച്ചായിരുന്നു ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.
യുകെയിലെ സൗത്ത്ഹാംപ്ടൺ ഏരിയയിൽ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച റിഷി സുനക് ഫാർമസിസ്റ്റായ അമ്മയുടെയും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജനറൽ പ്രാക്ടീഷണറായ (ജിപി) പിതാവിന്റെയും മകനാണ്. സുനകിന്റെ ഗ്രാൻഡ്പേരെന്റ്സ് പഞ്ചാബിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം, സുനക്കിന്റെ കുടുംബം കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി. എന്നാൽ ഇന്ത്യക്കാർക്കെതിരായ വ്യാപകമായ വികാരങ്ങൾക്കിടയിൽ പ്രദേശത്ത് പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി.
ഇന്ത്യൻ കമ്പനിയായ ഇൻഫോസിൻെറ സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനാണ് റിഷി സുനക്. കഴിഞ്ഞ പാർട്ടി തല നേതൃ മത്സരത്തിൽ അവസാന ഘട്ടത്തിൽ ലിസ് ട്രസിനോട് പരാജയമടയുകയായിരുന്നു. കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്ക് നാരായണമൂർത്തിയുടെ മകളായ അക്ഷിത മൂർത്തിയെ കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം .
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയുമാണ് സുനക്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അനുഷ്കയും കൃഷ്ണയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിൽ ഈ വേനൽക്കാലത്ത് റിച്ച്മണ്ട് എംപിയായിരുന്ന റിഷി സുനക് പ്രധാനമന്ത്രി ലിസ് ട്രസിനോട് പരാജയപ്പെട്ടപ്പോൾ, അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിൽ തിരിച്ചെത്തുമെന്ന് ഒരാളും കരുതിയിരുന്നില്ല. എന്നാൽ രാഷ്ട്രീയമായി അസാധാരണമാം വിധം പ്രക്ഷുബ്ധമായ ദിവസങ്ങൾക്കുശേഷം, ദീപാവലി ദിനത്തിൽ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വംശജനായി മാറിയിരിക്കുകയാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ വെളുത്ത വർഗ്ഗക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയും, അതോടൊപ്പം തന്നെ ഹിന്ദുമത വിശ്വാസത്തിലുള്ള ആദ്യ പ്രധാനമന്ത്രിയുമായി റിഷി സുനക് മാറും.
കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിൽ എത്തുവാൻ ആവശ്യമായ 100 എംപിമാരുടെ പിന്തുണ സുനകിന് മാത്രമാണ് ലഭിച്ചത്. ഞായറാഴ്ച ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിൻ വാങ്ങുകയും, എതിരാളിയായ പെന്നി മോർഡോണ്ടിന് ആവശ്യമായ വോട്ടുകൾ ലഭിക്കാതെ വരികയും ചെയ്തതിനെ തുടർന്നാണ് റിഷി സുനക് പ്രധാനമന്ത്രിപദത്തിലേക്ക് വിജയിച്ചത്. രണ്ട് മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായാണ് സുനക് ചുമതല ഏൽക്കുന്നത്.
ചാൻസിലർ, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ക്യാബിനറ്റ് റോളുകളിലേക്ക് വെളുത്ത വർഗ്ഗക്കാരല്ലാത്ത രാഷ്ട്രീയക്കാരെ നിയമിക്കുന്നതിൽ പ്രകടമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, യുകെയിൽ സുനകിന് മുൻപ് ഒരു വെളുത്ത വർഗ്ഗക്കാരനല്ലാത്ത പ്രധാനമന്ത്രി ഉണ്ടായിട്ടില്ല.
യുകെയിലെ സൗത്ത്ഹാംപ്ടൺ ഏരിയയിൽ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച റിഷി സുനക് ഫാർമസിസ്റ്റായ അമ്മയുടെയും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജനറൽ പ്രാക്ടീഷണറായ (ജിപി) പിതാവിന്റെയും മകനാണ്. സുനകിന്റെ ഗ്രാൻഡ്പേരെന്റ്സ് പഞ്ചാബിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം, സുനക്കിന്റെ കുടുംബം കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി. എന്നാൽ ഇന്ത്യക്കാർക്കെതിരായ വ്യാപകമായ വികാരങ്ങൾക്കിടയിൽ പ്രദേശത്ത് പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയുമാണ് സുനക്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അനുഷ്കയും കൃഷ്ണയും.
കെറ്ററിംഗ്: കഴിഞ്ഞ ബുധനാഴ്ച അകാലത്തിൽ മരണമടഞ്ഞ മാർട്ടിന ചാക്കോയുടെ മൃതസംസ്കാര ചടങ്ങുകൾ ഈ വ്യാഴാഴ്ച നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 9 മണിയോടെ വീട്ടിലെത്തിക്കുന്ന ഭൗതിക ശരീരത്തിൻെറ പൊതുദർശനം 10.15 നോട് ആരംഭിക്കും. ഈ സമയത്ത് ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും അന്തിമോപചാരമർപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ലെസ്റ്റർ ഇടവക വികാരിയും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ നേതൃത്വം നൽകും. കോഴിക്കോട് പുതുപ്പാടി സ്വദേശിനിയായ മാർട്ടിനായെയും കുടുംബത്തെയും അടുത്തറിയാവുന്ന മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ ദുഃഖാർത്തരായ കുടുംബത്തിന് താങ്ങും തണലുമായി ഒപ്പമുണ്ട്.
വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ വച്ച് നടത്തുന്ന കുർബാനയ്ക്കും മൃതസംസ്കാര ശുശ്രൂഷകൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രണ്ടു മണിയോടെ സെമിത്തേരിയിലെ കർമ്മങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
അടുത്തിടെ മാത്രം യുകെയിൽ വന്ന് നാട്ടിലേക്ക് തിരിച്ചുപോയ മാർട്ടിനയുടെ മാതാപിതാക്കളും സംസ്കാര ശുശ്രൂഷകൾക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ്. മകളെ ഒരു നോക്ക് കാണാൻ വെമ്പുന്ന മാതാപിതാക്കൾക്ക് എമർജൻസി വിസ കിട്ടുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മാര്‍ട്ടിനയുടെയും ഭര്‍ത്താവ് അനീഷിന്റെയും സഹോദരീ സഹോദരന്മാര്‍ യുകെയില്‍ തന്നെയാണുള്ളത്.
വെറും 40 -മത്തെ വയസ്സിൽ മരണമടഞ്ഞ മാർട്ടിനയുടെ വിയോഗം ഉൾക്കൊള്ളാൻ ഇതുവരെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആയിട്ടില്ല. മൂന്ന് വർഷത്തോളമായി അർബുദ ചികിത്സയിൽ ആയിരുന്നു മാർട്ടീന.
കോട്ടയം മാഞ്ഞൂർ സ്വദേശിയായ അനീഷ് ചാക്കോയാണ് ഭർത്താവ്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് അനീഷ് മാർട്ടിന ദമ്പതികൾക്ക് ഉള്ളത് .
കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മാർട്ടിന ചാക്കോ കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ അംഗമാണ്. കെറ്ററിംഗിൽ സെന്റ് ഫൗസ്റ്റീന പാരിഷ് അംഗമാണ് മാർട്ടിനയും കുടുംബവും. മാർട്ടിനയുടെ നാല് സഹോദരിമാരും ഒരു സഹോദരനും യുകെയിൽ തന്നെയുണ്ട് .
മാർട്ടിന ചാക്കോയുടെ മരണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം, അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു ഇന്ത്യൻ വംശജൻ സ്ഥാനം ഏൽക്കാനുള്ള എല്ലാ വഴികളും തെളിഞ്ഞു. പുതിയ നാടകീയ നീക്കങ്ങൾ ഒന്നുമില്ലെങ്കിൽ മുൻ ചാൻസിലർ റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി അലങ്കരിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ബോറിസ് ജോൺസൺ രംഗത്ത് വന്നെങ്കിലും 57 പേരുടെ പരസ്യ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ റിഷി സുനക് 100 എംപിമാരുടെ പിന്തുണ എന്ന കടമ്പ നേരത്തെ കടന്നിരുന്നു.
പെന്നി മൊർഡോണ്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെങ്കിലും ആവശ്യമായ പിന്തുണ ഇനിയും ഉറപ്പാക്കാനായിട്ടില്ല. എന്ന് ഉച്ചയ്ക്ക് 2.00 വരെയാണ് അവസാനഘട്ട സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനുള്ള സമയപരിധി. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഋഷി സുനക്കിക് 180 എംപിമാരുടെ പിന്തുണയാണുള്ളത്. എന്നാൽ പെന്നി മൊർഡോണ്ടിന് 25 പേരുടെ പിന്തുണ നേടാനെ ഇതുവരെ ആയിട്ടുള്ളൂ.
ബോറിസ് ജോൺസൺ സ്വയം പിന്മാറ്റം പ്രഖ്യാപിച്ചതിനെ റിഷി സുനക് സ്വാഗതം ചെയ്തു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി തല നേതൃത്വനിലയിലേക്ക് മുന്നേറാനാണ് ബോറിസ് ജോൺസൺ തൻറെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. പ്രതിപക്ഷ നിരയിൽ നിന്ന് ശക്തമായ രാഷ്ട്രീയ അക്രമം ആണ് ഭരണപക്ഷത്തിനെതിരെ ഉണ്ടായിരിക്കുന്നത്. പാർലമെൻറ് പിരിച്ചുവിട്ട് പൊതു തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ അവരോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ശക്തമായി ആവശ്യപ്പെട്ടു.
ഇന്ത്യൻ കമ്പനിയായ ഇൻഫോസിൻെറ സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനാണ് റിഷി സുനക്. കഴിഞ്ഞ പാർട്ടി തല നേതൃ മത്സരത്തിൽ അവസാന ഘട്ടത്തിൽ ലിസ് ട്രസിനോട് പരാജയമടയുകയായിരുന്നു.
ഫിലോസഫിയിലും പൊളിറ്റിക്സിലും എക്കണോമിക്സിലും ബിരുദം കരസ്ഥമാക്കിയ ശേഷം കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ആണ് ഋഷി സുനാക് പഠനം തുടർന്നത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്ക് നാരായണമൂർത്തിയുടെ മകളായ അക്ഷിത മൂർത്തിയെ കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു.