Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ മലയാളം യുകെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് വെസ്റ്റിനും ആവേശോജ്ജ്വലമായ പരിസമാപ്തി. ബോളിവുഡ് ഡാൻസ് മത്സരത്തിൽ ബിസിഎംസി ബെർമിംഗ്ഹാം ഒന്നാം സമ്മാനവും ആയിരത്തൊന്നു പൗണ്ടും കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം എലൈറ്റ് ലിവർപൂൾ (751 പൗണ്ടും ) കീത്തിലി ബോയ്സ് (501 പൗണ്ടും ) ആണ് . യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും അനിതര സാധാരണമായ നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങൾക്കും സംഘടനകൾക്കും വിവിധ മേഖലകളിലെ അവാർഡ് സമ്മാനിച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച സംഘടനകൾക്കുള്ള അവാർഡ് കരസ്ഥമാക്കിയത് ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയാണ്. 2005 -ൽ സ്ഥാപിതമായ ബിസിഎംസിയിൽ 250 ഓളം കുടുംബങ്ങളാണ് ഉള്ളത്. കിഡ്നി ഫെഡറേഷനു വേണ്ടി നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ, ഓൾ ഓവർ യുകെയിൽ നിന്നുള്ള മലയാളികളെ ഉൾപ്പെടുത്തി നടത്തിയ വടംവലി മത്സരംഎന്നിവയിലൂടെ ബി സി എം സി ജനമനസുകളിൽ സ്ഥാനം പിടിച്ചിരുന്നു . ചിറമേലച്ചൻറെ നേതൃത്വത്തിലുള്ള ചാരിറ്റിക്കായി ഏതാണ്ട് 10000 പൗണ്ടാണ് സമാഹരിച്ചത് . പ്രസിഡണ്ട് ബെന്നി ഓണശ്ശേരിയാണ് ബിസിഎംസിയുടെ അവാർഡ് ഏറ്റുവാങ്ങിയത്.

ബെസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷനുള്ള അവാർഡ് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിക്കാണ് ലഭിച്ചത്. മലയാളം യുകെയുടെ കഴിഞ്ഞതവണത്തെ അവാർഡ് നൈറ്റ് ഏറ്റെടുത്ത് വിജയിപ്പിച്ചത് ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ്. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത് പ്രസിഡന്റ് ജോസ് തോമസും സെക്രട്ടറി അജയ് കൃഷ്ണനും ചേർന്നാണ്.

യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായ സേവനം യുകെയ്ക്കാണ് സാമൂഹിക പരിഷ്കരണത്തിനുള്ള അവാർഡ് ലഭിച്ചത്. കഴിഞ്ഞ ഏഴുവർഷക്കാലമായി ഗുരുധർമ്മങ്ങൾക്ക് അധിഷ്ഠിതമായി മതേതര മൂല്യം ഉയർത്തിപ്പിടിച്ച് ജാതിമത ഭേദമന്യേ വിവിധ പദ്ധതികൾ തികച്ചും അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുവാൻ സേവനം യു കെയ്ക്ക് കഴിഞ്ഞു.

വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തനിക്കെതിരെ പാർട്ടിയിൽ നടക്കുന്ന പടയൊരുക്കത്തിൽ സമവായ നീക്കവുമായി പ്രധാനമന്ത്രി ലിസ് ട്രസ്. ഇതിന്റെ ഭാഗമായി ഈ ആഴ്ച ടോറി എം പി മാരുമായി കൂടിക്കാഴ്ച നടത്തും. ലിസ് ട്രസിന്റെ നയങ്ങൾ ഭിന്നിപ്പിക്കുന്നതാണെന്ന പ്രസ്താവന പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പുറത്തു വന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ആഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ സർക്കാരിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതിഷേധം പുറത്തു വന്നിരുന്നു. എന്നാൽ അതേസമയം വിഷയത്തിൽ പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരക്കണമെന്നാണ് കാബിനറ്റ് മന്ത്രിമാർ ആവശ്യപ്പെട്ടത്. പാർട്ടിയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമത്തിൽ, തന്റെ എതിരാളിയായിരുന്ന റിഷി സുനക്കിന്റെ അടുത്ത സുഹൃത്തിന് സർക്കാർ സ്ഥാനം നൽകിയിരുന്നു. മോശം പെരുമാറ്റ പരാതിയെത്തുടർന്ന് കഴിഞ്ഞയാഴ്ച പിരിച്ചുവിട്ട കോണർ ബേൺസിന് പകരക്കാരനായി ഗ്രെഗ് ഹാൻഡ്‌സിനെ വ്യാപാര മന്ത്രിയായി ലിസ് ട്രസ് നിയമിക്കുകയും ചെയ്തിരുന്നു .

നേതൃമത്സരത്തിൽ സുനക്കിനെ പരാജയപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ മാസം പ്രധാനമന്ത്രി പദത്തിലെത്തിയ ലിസ് ട്രസ്, ഇതിനകം തന്നെ ഒന്നിലധികം തവണയായി എതിർപ്പ് നേരിടുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച ആദായനികുതിയുടെ ഉയർന്ന നിരക്ക് ഒഴിവാക്കാനുള്ള അവരുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എം പി മാർ രംഗത്ത് വന്നിരുന്നു.

നികുതി വെട്ടിക്കുറച്ച മിനി-ബജറ്റ് സാമ്പത്തിക വിപണിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും തിരിച്ചടിയായി. പണപ്പെരുപ്പത്തേക്കാൾ വരുമാനത്തിന് അനുസൃതമായി ജോലി ചെയ്യാനുള്ള ആനുകൂല്യങ്ങൾ ഉയർത്താൻ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിനെ ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പൂർണ്ണ ഗർഭകാലം കഴിയുന്നതിനു മുൻപ് പ്രസവം നടന്നശേഷം നിയോനേറ്റൽ കെയറിൽ കഴിഞ്ഞിരുന്ന ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് വിചാരണ നേരിടുകയാണ് കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ മുപ്പത്തിരണ്ടുകാരിയായ നേഴ്സ് ലൂസി ലെറ്റ്‌ബി. ഏഴ് പേരെ കൂടാതെ, മറ്റു പത്തോളം കുഞ്ഞുങ്ങളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും തെളിവുകൾ വ്യക്തമാക്കുന്നു. ഇൻസുലിനും, പാലും, ചിലപ്പോൾ വായുവും മറ്റും അമിതതോതിൽ കുത്തി വെച്ചാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. ഏകദേശം 12 മാസങ്ങളിലായി ഇവർ 5 ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ഉൾപ്പെടെ ഏഴോളം കുട്ടികളെ കൊലപ്പെടുത്തി എന്നാണ് കേസ്. നിയോനേറ്റൽ വാർഡിൽ മാതാപിതാക്കൾ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നതിനാൽ രാത്രി ഷിഫ്റ്റുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരം പ്രവർത്തികൾ നടത്തിയതെന്നാണ് ആരോപണം. നിരവധി കുഞ്ഞുങ്ങൾക്ക് ഇൻസുലിൻ അമിതതോതിൽ നൽകിയാണ് അപകടപ്പെടുത്തിയത്. ബേബി ഇ എന്നറിയപ്പെട്ട മറ്റൊരു കുട്ടിക്ക് ഇവർ വായു കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കേട്ടു.  ഈ അവസ്ഥയ്ക്ക് ഡോക്ടർമാർ എയർ എംബോളസ് എന്നാണ് പറയുന്നത്, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചാണ് കുട്ടി മരണപ്പെടുന്നത്. ഫീഡിംഗ് ട്യൂബുകളിലൂടെയും സിരകളിലൂടെയും കുട്ടികളിലേക്ക് അപകടകരമായ അളവിൽ ഇവർ പാൽ പമ്പ് ചെയ്തിരുന്നതായും ആരോപണമുണ്ട്.

തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു കുറ്റങ്ങളും ലെറ്റ്ബി അംഗീകരിച്ചിട്ടില്ല. ഒരു കുട്ടിയെ ഏകദേശം മൂന്നോളം തവണ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായും കോടതി വാദം കേട്ടു. അപകടത്തിൽ പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളും വിചാരണ സമയത്ത് കോടതിയിൽ സന്നിഹിതരായിരുന്നു. 2015 ന് മുൻപ് ഈ ആശുപത്രിയിലെ നിയോനേറ്റൽ വാർഡിലെ മരണനിരക്ക് മറ്റ് ഏതൊരു ആശുപത്രിയിലെയും പോലെ തന്നെ ആയിരുന്നു. എന്നാൽ പിന്നീടാണ് ഈ മരണ നിരക്കിൽ ക്രമാതീതമായ വർദ്ധന ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഏകദേശം ആറുമാസത്തോളം വിചാരണ നീളുമെന്നാണ് കോടതി വ്യക്തമാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യോർക്ക്ഷെയറിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റ് വേദിയെയും കാണികളെയും ത്രസിപ്പിച്ച ഒരു പ്രകടനമായിരുന്നു മൂന്നു വയസ്സുകാരി അരുണിമ സജീഷ് കാഴ്ച വെച്ചത്. ‘അണ്ണാറ കണ്ണാ വാ ‘ എന്ന മലയാള ഗാനം ഈ മൂന്നു വയസ്സുകാരിയുടെ ശ്രുതി മാധുര്യത്തിലൂടെ കാണികളിലേക്ക് എത്തിയപ്പോൾ, കേട്ടിരുന്ന എംപിയും മേയറും ഉൾപ്പെടെയുള്ളവർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. അലൻസ് ക്രോഫ്റ്റ് നേഴ്സറി വിദ്യാർത്ഥിയായ അരുണിമ തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ബിർമിങ്ഹാമിലെ കിങ്‌സ് ഹീത്തിലാണ് അരുണിമയുടെ കുടുംബം താമസിക്കുന്നത്. അരുണിമയുടെ പിതാവ് സജീഷ് ദാമോദരൻ സേവനം യുകെയുടെ സ്ഥാപകരിൽ ഒരാളും, ബിസിഎംസിയുടെ മുൻ സെക്രട്ടറിയും, ബിർമിങ്ഹാം ഹയാട്ട് റീജൻസിയിലെ ജീവനക്കാരനുമാണ്. യുകെയുടെ പല മേഖലകളിലും  യൂണിറ്റുകൾ രൂപീകരിച്ചു ഗുരുധർമ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന സംഘടനയാണ് സേവനം യു കെ. മലയാളം യുകെ അവാർഡ് നൈറ്റിൽ ഇത്തവണ സാമൂഹിക സേവനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം നേടിയതും സജീഷിന്റെ സേവനം യു കെ ആയിരുന്നു.

ഗായികയും ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായ സ്മിത സജീഷാണ് അരുണിമയുടെ മാതാവ്. ബിർമിങ്ഹാം ക്വീൻ എലിസബത്ത് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ സ്മിതയുടെ ഹിന്ദി ഗാനവും അവാർഡ് നൈറ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. അരുണിമയുടെ സഹോദരങ്ങളായ പതിമൂന്നു വയസ്സുകാരൻ അർജുൻ സജീഷും, പത്തു വയസ്സുകാരൻ ആര്യൻ സജീഷും ഗായകരാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ നടത്തിയ പ്രകടനത്തോടെ അരുണിമ നിരവധി പേരുടെ അഭിനന്ദനത്തിന് അർഹയായിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു. ഇത്രയും വലിയ ഒരു വേദിയിൽ തന്റെ മകൾക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് പിതാവ് സജീഷ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെയുടെ അവാർഡ് നൈറ്റിനും ബോളിവുഡ് ഡാൻസ് മത്സരത്തിനും വിജയകരമായ സമാപനം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് മലയാളികളുടെ സാന്നിധ്യത്തിൽ കൃത്യം 2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് മത്സരത്തിൽ ഒന്നിനൊന്നു മികച്ച പ്രകടനങ്ങളോടെയാണ് വിവിധ ടീമുകൾ മാറ്റുരച്ചത്. ഒന്നാം സമ്മാനത്തിനുള്ള ട്രോഫിയും 1001 പൗണ്ട് ക്യാഷ് അവാർഡും BCMC ബെർമിംഗ്ഹാം ടീം കരസ്ഥമാക്കി. രണ്ടാം സ്ഥാനവും 751 പൗണ്ട് ക്യാഷ് അവാർഡും എലൈറ്റ് ലിവർപൂൾ ടീം കരസ്ഥമാക്കി. മൂന്നാം സ്ഥാനവും 501 പൗണ്ട് ക്യാഷ് അവാർഡും കീത്തിലി ബോയ്സ് ടീം കരസ്ഥമാക്കി.

ബോളിവുഡ് ഡാൻസ് മത്സരത്തിനു ശേഷം വൈകിട്ട് 6 മണിക്ക് ആരംഭിച്ച അവാർഡ് നൈറ്റിന്റെ വേദിയിൽ തിങ്ങിനിറഞ്ഞ മലയാളികളുടെ സാന്നിധ്യത്തിൽ മേയർ ലൂക് മോൻസലും റോബി മോർ എംപിയും കൂടി സംയുക്തമായിട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ കൗൺസിലർ പോൾ കുക് പങ്കെടുത്തു.

മലയാളം യുകെ അവാർഡിനർഹരായ സംഘടനകളും വ്യക്തികളും

1. ബെസ്റ്റ് അസോസിയേഷൻ ഓഫ് ദ ഇയർ: ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി
2. ബെസ്റ്റ് ഓർഗനൈസർ ഓഫ് ദി ഇയർ : ഫാ. മാത്യു മുളയോലിൽ
3. കണ്ടമ്പററി ആർട്ടിസ്റ്റ് ഓഫ് ദി ഇയർ : ഫെർണാണ്ടസ് വർഗീസ്
4. ബെസ്റ്റ് സോഷ്യൽ റീഫോർമെർ : ജോസ്ന സെബാസ്റ്റ്യൻ സാബു
5. ബെസ്റ്റ് സപ്പോർട്ടിംഗ് അസോസിയേഷൻ ഓഫ് മലയാളംയുകെ : ലെസ്റ്റർ കേരള കമ്മ്യൂണിറ്റി
6. സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ: ഫാ. ഹാപ്പി ജേക്കബ്
7. സ്റ്റോറി റൈറ്റർ ഓഫ് ദ ഇയർ: പ്രൊഫ.റ്റിജി തോമസ്
8. ബെസ്റ്റ് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ റീഫോം : സേവനം യുകെ
9. എമേർജിങ് എന്റർപ്രെന്യൂർ ഓഫ് ദി ഇയർ : എലിസബത്ത് ഇന്റർനാഷണൽ
10. സ്റ്റാർ ഐക്കൺ ഓഫ് ദ ഇയർ: ആൽബർട്ട് ആന്റണി
11.ഫിലാന്ത്രോപിക് ഓർഗനൈസേഷൻ ഓഫ് ദ ഇയർ: കലാകേരളം
12.എക്സ്സെലൻസ് ഓഫ് സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ ഇന്റെർവെൻഷൻ : ബൈജു വർക്കി തിട്ടാല
13. ലിറ്റിൽ സ്റ്റാർ ഓഫ് ദ ഇയർ: കൃപാ തങ്കച്ചൻ
14. ഡിസ്റ്റിംഗ്ഷെഡ് നേഴ്സ് ഓഫ് ദി ഡികെയ്ഡ് : മിനിജ ജോസഫ്
15. ക്ലാസിക്കൽ ഡാൻസ് ഇൻസ്ട്രക്ടർ ഓഫ് ദ ഇയർ: ഡോ. രജനി പാലക്കൽ
16. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ഓഫ് ചാരിറ്റി വർക്ക് : ടോം ജോസ് തടിയമ്പാട്
17. സർവൈവർ ഓഫ് ദ ഇയർ: നോബി ജെയിംസ്
18. ഫിലാന്ത്രോപിസ്ററ് ഓഫ് ദി ഇയർ : ടോണി ചെറിയാൻ
19. ഔട്ട്സ്റ്റാൻഡിങ് കോൺട്രിബൂഷൻ ഓഫ് മലയാളംയുകെ : ബാബു സെബാസ്റ്റ്യൻ
20. കണ്ടമ്പററി ഡാൻസ് കൊറിയോഗ്രാഫർ ഓഫ് ദി ഇയർ : കലാഭവൻ നൈസ്

മലയാളം യുകെ ന്യൂസിന്റെ അവാർഡ് നൈറ്റിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശന കർമ്മം നടന്നു. രണ്ടു പുസ്തകങ്ങളും മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച പംക്തികളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരങ്ങളാണ്. വർണ്ണ ശബളമായ സദസ്സിലേയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉച്ചയോടെ ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.

       

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി ലിസ് ട്രസിന്റെ നയങ്ങളെ ചൊല്ലി രാജ്യത്ത് ഭരണപക്ഷത്തിനിടയിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഒടുവിൽ സമാധാന ശ്രമവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി നാദിം സഹാവി. രാജ്യത്തിന്റെ പുരോഗതിയാണ് പ്രധാനമെന്നും അതിനായി എല്ലാവരും ടോറികളുടെ പിന്നിൽ അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പാർട്ടിക്കുള്ളിലെ വ്യത്യസ്ത അഭിപ്രായം വിഭജനം ഉണ്ടാക്കുമെന്നും അത് അടുത്ത തിരഞ്ഞെടുപ്പിൽ പരാജയത്തിനു സാധ്യത വർധിപ്പിക്കുമെന്നും സഹാവി പറഞ്ഞു. എന്നാൽ ട്രസ് രാജ്യത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രവർത്തിക്കേണ്ടതെന്ന് മുൻ സാംസ്കാരിക സെക്രട്ടറി നദീൻ ഡോറീസ് മുന്നറിയിപ്പ് നൽകി.

കൺസർവേറ്റീവുകൾ ട്രസിനെ പുറത്താക്കുന്ന ഒരു സാഹചര്യം കാണാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അത് സാധ്യമല്ല, ലിസ് ട്രസിന്റെ പുറകെ പോവുകയാണ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്നത്. കാലതാമസം നേരിടുന്നതാണ് പ്രധാനം പ്രശ്നമെന്നും സാമ്പത്തിക വളർച്ചയ്ക്കും ഊർജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പദ്ധതി നടപ്പിലാക്കുന്നതിലാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ ഞായറാഴ്ച അബർഡീനിൽ നടന്ന എസ്എൻപിയുടെ പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെ, ടോറി സർക്കാരിനേക്കാൾ ഒരു ലേബർ പാർട്ടിയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റർജിയൻ പറഞ്ഞു: “ടോറികളെയും അവർ നിലകൊള്ളുന്ന എല്ലാറ്റിനെയും ഞാൻ വെറുക്കുന്നു.” രാജ്യത്തെ ഭരണപക്ഷ പാർട്ടിക്കുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ വാർത്തകൾ ദിനംതോറും പുറത്തുവരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തികച്ചും മോശമായ തരത്തിലുള്ള സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിന് 7 പോലീസ് ഓഫീസർമാർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഓക്സ്ഫോർഡ്ഷെയർ സിവിൽ ന്യൂക്ലിയർ കോൺസ്റ്റബുലറിയിൽ ജോലി ചെയ്യുന്ന അഞ്ചു ഓഫീസർമാർക്കെതിരെയും, ഇവിടെ നിന്നും സ്ഥലം മാറി തെക്ക്- പടിഞ്ഞാറൻ ഫോഴ്സിലേക്ക് മാറിയ ഒരു ഉദ്യോഗസ്ഥനെതിരെയും, ഒരു മുൻ ഓഫീസർക്ക് എതിരെയുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിവേചനപരവും അപകീർത്തികരവും അശ്ലീലവുമായ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ഈ ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കമ്മ്യൂണിക്കേഷൻസ് ആക്ട് പ്രകാരം വളരെ മോശമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് സംബന്ധിച്ച് ഏഴുപേർക്കെതിരെയും അന്വേഷണം നടത്തുകയാണെന്ന് അന്വേഷണ ചുമതലയുള്ള ഇൻഡിപെൻഡന്റ് ഓഫീസർ ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) അറിയിച്ചു.


നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെയും മുൻ ഉദ്യോഗസ്ഥനുമെതിരായ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതും ആശങ്കാജനകവുമാണെന്ന് ഐഒപിസി റീജിയണൽ ഡയറക്ടർ കാതറിൻ ബേറ്റ്‌സ് പറഞ്ഞു. ഓരോ ഉദ്യോഗസ്ഥന്റെയും പങ്ക് അന്വേഷണണത്തിന്റെ അവസാനം വ്യക്തമാകുമെന്നും, ഇതോടൊപ്പം തന്നെ കേസ് ക്രൗൺ പ്രോസിക്യൂഷൻ സേവനത്തിലേക്ക് റഫർ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി . ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പുതിയ അഴിമതി വിരുദ്ധ യൂണിറ്റിന് പദ്ധതിയിടുന്നതായി മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ സർ മാർക്ക് റൗളി പ്രഖ്യാപിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് ഊർജപ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ നിലപാട് മയപ്പെടുത്തി സർക്കാർ. ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടി ഉപേക്ഷിച്ചു. നിലവിലെ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി പൊതുവായ അഭിപ്രായ രൂപീകരണം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് ഈ മാറ്റമെന്നും ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നു.

വിഷയം പരിഹരിക്കുവാനുള്ള പദ്ധതി രാജ്യത്തിനുണ്ടെന്നും പ്രചാരണപ്രവർത്തനങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തടഞ്ഞുവെന്നുള്ള റിപ്പോർട്ടുകൾ കാലാവസ്ഥാ വകുപ്പ് മന്ത്രി ഗ്രഹാം സ്റ്റുവർട്ട് നിഷേധിച്ചു. യൂറോപ്പിലെ ഊർജപ്രതിസന്ധി രൂക്ഷമായാൽ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി വീട്ടുപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ പരിഗണിക്കുകയായിരുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് സോഷ്യൽ കെയർ (ഡിഎച്ച്‌എസ്‌സി) ൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്ന് വാർത്തകേന്ദ്രങ്ങൾ പറഞ്ഞു. ഏതെങ്കിലും തീരുമാനത്തിൽ അവർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഡിഎച്ച്എസ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മലയാളം യുകെ അവാർഡ് നൈറ്റിന് തുടക്കമായി. യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയുമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കുന്നത്. അവാർഡ് നൈറ്റിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജോജി തോമസ് എഴുതിയ വേറിട്ട ചിന്തകളും ഡോ. ഐഷാ വി എഴുതിയ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന ഗ്രന്ഥവും മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.

2 മണിക്ക് ആരംഭിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റിനെ തുടർന്നാണ് അവാർഡ് നൈറ്റ് തുടക്കം കുറിച്ചത്. അവാർഡ് നൈറ്റിൽ തന്നെയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനം വിതരണം ചെയ്യുന്നത്. യുകെ മലയാളികൾ നെഞ്ചിലേറ്റിയ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ സമ്മാനർഹരെ അറിയാൻ യുകെ മുഴുവൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച ബോളിവുഡ് ഡാൻസ് ഫെസ്റ്റ് പുരോഗമിക്കുമ്പോൾ അത്യുജ്ജല പ്രകടനമാണ് ഓരോ ടീമും കാഴ്ച്ച വയ്ക്കുന്നത്. തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം വിതറി മുന്നേറുന്ന ഓരോ ടീമിനും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

 

 

 

പ്രോഗ്രാം ലൈവായി കാണുന്നതിന് വാർത്തയിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Website: vsquaretv.com/malayalamuk
Facebook: facebook.com/vsquaretvuk
Youtube:https://youtu.be/ssLUHS9JQBM

RECENT POSTS
Copyright © . All rights reserved