ബേസിൽ ജോസഫ്
നവരത്ന പുലാവ്
എന്താണ് “നവരത്ന” എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ?നമ്മൾ കണ്ടിട്ടുണ്ട് ചിലര് 9 കല്ലുകൾ ഉള്ള മോതിരം അല്ലെങ്കിൽ ലോക്കറ്റ് ഉപയോഗിക്കുന്നത് ഇതെല്ലാം നവരത്ന എന്നാണ് അറിയപ്പെടുന്നത് .ഇത് 9 ഗ്രഹങ്ങളെ ആണ് പ്രതിനിധീകരീക്കുന്നത് .ഈ ഗ്രഹങ്ങൾ നല്ല സൗഭാഗ്യങ്ങൾ ഇത് ഉപയോഗിക്കുന്നവർക്ക് കൊണ്ട് വരുന്നു എന്നാണ് വിശ്വാസം .ഇവിടെ 9 പ്രധാനപ്പെട്ട ചേരുവകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് അതു കൊണ്ടാണ് ഇതിനു ഈ പേര് വരാനുള്ള കാരണം .മുഗൾ ഭരണ കാലത്തെ രാജക്കമാരുടെ ഏറ്റവും ഇഷടമുള്ള ഒരു ഡിഷ് ആയിരുന്നു എന്നുള്ളതും ഇതിന്റെ ജനപ്രീതി വർദ്ധിക്കാൻ ഇടയായി .ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങളുടെയും ഒരു പ്രധാനപെട്ട വെജിറ്റേറിയൻ വിഭവം ആണ് നവരത്ന പുലാവ് .
ചേരുവകൾ
ബസ് മതി അരി -2 കപ്പ്
പനീർ -100 ഗ്രാം
പൊട്ടറ്റോ -1 എണ്ണം
കാരറ്റ് -1 എണ്ണം
പീസ് -100 ഗ്രാം
കോൺ -50 ഗ്രാം
കശുവണ്ടി -15 എണ്ണം
ഉണക്ക മുന്തിരി -20 എണ്ണം
ആൽമണ്ട്സ് -8
പൈനാപ്പിൾ -2 പീസ്
ബേ ലീഫ് -2 -3 ഇല
കറുവപ്പട്ട രണ്ട് എണ്ണം
സ്റ്റാർ ഐൻസ് രണ്ട് എണ്ണം
ഏലക്കാ -5 എണ്ണം
നെയ്യ് -200 മില്ലി

പാചകം ചെയ്യേണ്ട വിധം
ബസ് മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക . പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.പനീറും പൊട്ടറ്റോയും ചെറിയ ക്യൂബ് സ് ആയി വേണം കഷണങ്ങൾ ആക്കേണ്ടത് . ഒരു പാനിൽ പകുതി നെയ്യ് ചൂടാക്കി പച്ചക്കറികൾ ,പനീർ ,പൊട്ടറ്റോ കശുവണ്ടി , ഉണക്ക മുന്തിരി ,ആൽമണ്ട്സ് എന്നിവ ഓരോന്നായി ചെറുതീയിൽ വറത്തു എടുക്കുക .മറ്റൊരു പാനിൽ ബാക്കിയുള്ള നെയ്യ് ചൂടാക്കി ബേ ലീഫ് , കറുവപ്പട്ട , സ്റ്റാർ ഐൻസ് ,ഏലക്കാ എന്നിവ മൂപ്പിച്ചെടുത്തു കുതിർത്തു വച്ച അരിയും നാലു കപ്പ് വെള്ളവും ചേർത്ത് റൈസ് കുക്ക് ചെയ്തെടുക്കുക .ഒരു മിക്സിങ് പാനിലേയ്ക് റൈസ് മാറ്റി കുക്ക് ചെയ്ത് മാറ്റി വച്ചിരിക്കുന്ന പച്ചകറികളും പനീറും കശുവണ്ടി ഉണക്ക മുന്തിരി, ആൽമണ്ട്സ്,മുറിച്ചു വച്ചിരിക്കുന്ന പൈനാപ്പിൾ എന്നിവ ചേർത്ത് ചെറുതീയിൽ മിക്സ് ചെയ്തെടുക്കുക .ആവി വന്നു കഴിയുമ്പോൾ ഗ്യാസ്ഓഫ് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക . കറി ഒന്നുമില്ലെങ്കിൽ കൂടിയും ഈ പുലാവ് കഴിക്കാൻ വളരെ ടേസ്റ്റ് ആണ്.

ബേസിൽ ജോസഫ്

ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഉക്രൈനിയൻ അഭയാർത്ഥികൾക്ക് സഹായവുമായി പോളണ്ടിലേക്ക് ലോറി ഓടിച്ചു എത്തിയിയിരിക്കുകയാണ് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. വെള്ളിയാഴ്ച ഉച്ചയോടെയാണ് തന്റെ ഈ യാത്രയെക്കുറിച്ച് ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ചത്. വെസ്റ്റ് ഓക്സ്ഫോർഡ്ഷെയറിലെ ചാരിറ്റി ഫുഡ് പ്രൊജക്റ്റ് ആയ ചിപ്പി ലാർഡറുമായി ചേർന്ന് രണ്ടു വർഷമായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഉക്രൈനിലെ അഭയാർഥികൾക്ക് ആവശ്യമായ ഡോനെഷനുകൾ ശേഖരിച്ചതായും, സാനിറ്ററി നാപ്കിനുകൾ തുടങ്ങി വസ്ത്രങ്ങൾ, ഫസ്റ്റ് എയിഡ് കിറ്റുകൾ മുതലായവ എല്ലാം തന്നെ തന്റെ ലോറിയിൽ ഉള്ളതായും അദ്ദേഹം പറഞ്ഞു.

ഈ ആഴ്ച ആദ്യം തന്നെ ഉക്രൈനിലേക്ക് ആവശ്യമായ സഹായങ്ങൾ എല്ലാവരും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വരുമാനത്തിന്റെ 0.7 ശതമാനം മറ്റു രാജ്യങ്ങൾക്കായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഗവൺമെന്റ് ഇതു 0.5 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ബ്രിട്ടന്റെ ഭാഗത്തുനിന്നും കൂടുതൽ സഹായങ്ങൾ ഉണ്ടാകുമെന്ന് ചാൻസലർ റിഷി സുനകും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അഞ്ചുവർഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനഃസ്ഥാപിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. 156 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ രാജ്യക്കാർക്കുമുള്ള സാധാരണ വിസ, അമേരിക്ക, ജപ്പാൻ എന്നീരാജ്യങ്ങളിലെ പൗരൻമാർക്കുള്ള 10 വർഷത്തെ വിസ എന്നിവയാണ് വീണ്ടും പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇതിൽ നിന്ന് യു കെ ഒഴിവാക്കപ്പെട്ടു.
കോവിഡ് കാരണം രണ്ടുവർഷമായി സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. യു.എസ്., ജപ്പാൻ പൗരന്മാർക്ക് പുതിയ ദീർഘകാല ടൂറിസ്റ്റ് വിസ നൽകും. കാലാകാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അഞ്ചുവർഷം വരെയുള്ള പുതിയ റെഗുലർ ടൂറിസ്റ്റ് വിസയും നൽകും. എന്നാൽ നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 171 രാജ്യങ്ങളിൽ നിന്ന് 156 രാജ്യങ്ങൾക്ക് മാത്രമാണ് ഈ സൗകര്യം പുനഃസ്ഥാപിച്ചു നൽകിയത്. ഒഴിവാക്കിയ രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ ഇറാൻ, ഇന്തോനേഷ്യ, കാനഡ, യുകെ, ചൈന, മലേഷ്യ, സൗദി അറേബ്യ എന്നിവയാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുകെ പൗരന്മാർക്കുള്ള ഇ-വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഇന്ത്യ ഗവണ്മെന്റിന്റെ ഇ-വിസ ഓൺലൈൻ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തി. വിനോദസഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന യുകെ പൗരന്മാർക്ക് ഇന്ത്യയിൽ സാധാരണ പേപ്പർ ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാൻ അനുമതി നൽകും. മാർച്ച് 17 മുതൽ ഇ-വിസ സൗകര്യത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

അതേസമയം ഇ-വിസ അനുവദിക്കുന്നതിലും നിരസിക്കുന്നതിലും തങ്ങൾക്ക് പങ്കില്ലെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. ഇ-വിസകൾ ന്യൂഡൽഹിയിൽ നിന്ന് നേരിട്ടാണ് നൽകുന്നതെന്നും, ഇതിന്മേലുള്ള ഏത് അന്വേഷണവും ഇ-വിസ പോർട്ടലിൽ നടത്തണമെന്നും അവർ കൂട്ടിചേർത്തു. കാനഡയിലെയും യുകെയിലെയും പൗരന്മാർക്ക് ഇതുമൂലം തെറ്റിധാരണ ഉണ്ടായെന്നും, ഇന്ത്യൻ സർക്കാർ അവർക്കുള്ള ഇ-വിസ സൗകര്യം പിൻവലിച്ചതായും ഇന്ത്യയിലെ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് ശേഷം യുകെ, കാനഡ എന്നിവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പലപ്പോഴും യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഈസ്റ്റർ, വേനൽ തുടങ്ങി അവധി ദിനങ്ങൾ അടുത്തു വരുന്നതിനാൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നതിൽ വർദ്ധനവുണ്ടാകുമെന്നും അതിനാൽ യുകെ പൗരന്മാർക്കുള്ള ഇ-വിസ പുനഃസ്ഥാപിക്കുമെന്നും പ്രവാസികളായ മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യുകെയിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. തന്റെ മകൾക്ക് വേണ്ടി താൻ ഇപ്പോൾ മൂന്നു നാല് ദിവസത്തോളം പട്ടിണി കിടക്കേണ്ട സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്ന് ഒരു പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡേവിഡ് ലിഞ്ച് എന്ന വ്യക്തിയാണ് തന്റെ നിസ്സഹായാവസ്ഥ ബിബിസി ന്യൂസിനോട് തുറന്നു പറഞ്ഞത്. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാത്തത് മൂലം എടുത്തിരിക്കുന്ന ഫ്ലാറ്റിന്റെ റെന്റ് നൽകാനും, ഭക്ഷണം വാങ്ങാനും മറ്റുമായി പണം തികയുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യങ്ങളിൽ തകർന്നിരിക്കുന്ന ജനത്തിനേറ്റ അടുത്ത തിരിച്ചടിയാണ് യുദ്ധം മൂലമുണ്ടാകുന്ന വിലവർദ്ധനവ്. പെട്രോൾ, ഡീസൽ വിലകളിൽ റെക്കോർഡ് വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യം ഗവൺമെന്റിനുമേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. മാർച്ച് 23ന് മിനി – ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കുന്ന ചാൻസലർ റിഷി സുനക് വൻ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

നിരവധി സാധാരണക്കാരാണ് ഈ സാഹചര്യത്തിൽ ജീവിക്കാൻ ആകാതെ വലയുന്നതെന്ന് ഡേവിഡ് ലിഞ്ച് തുറന്നു പറഞ്ഞു. 21 ബില്യൺ പൗണ്ട് തുകയുടെ സപ്പോർട്ട് പാക്കേജ് ഗവൺമെന്റ് ഉടൻ പ്രഖ്യാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുദ്ധം മാത്രമല്ല, മറ്റു നിരവധി സാഹചര്യങ്ങൾ എല്ലാം കൂടി ചേർന്നാണ് ഇത്തരമൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇതോടൊപ്പം തന്നെ നിരവധി പേർക്ക് തങ്ങളുടെ വേതനത്തിൽ വന്ന കുറവ് സാഹചര്യങ്ങളെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ആളുകളുടെ ജീവിതസാഹചര്യങ്ങൾ ക്രമാതീതമായി താഴ്ന്നു വരികയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് ആളുകളെ പലതും ഒഴിവാക്കുന്നതിലേക്ക് പ്രേരിപ്പിക്കുകയാണ്. ഇതോടൊപ്പംതന്നെ എനർജി ബില്ലുകളിൽ ഉള്ള വർധനവും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗവൺമെന്റ് അടിയന്തരമായി ഈ സാഹചര്യങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് അടുത്ത കോവിഡ് തരംഗം ആരംഭിച്ചതിന്റെ സൂചനകൾ പുറത്തുവന്നു. എല്ലാദിവസവും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടെന്ന കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ടു. ഒഎൻഎസിന്റെ കണക്കുകൾ പ്രകാരം യുകെയിൽ 20 പേരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. എല്ലാ പ്രായപരിധിയിലുള്ളവർക്കും വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്പ്രിംഗ് ബൂസ്റ്റർ ജാബ് സ്വീകരിക്കാത്തവരിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രോഗബാധയ്ക്കൊപ്പം തന്നെ ആശങ്ക ഉണർത്തി ഹോസ്പിറ്റൽ കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പക്ഷേ രോഗം ബാധിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാകാതെ സംരക്ഷിക്കുന്നതിൽ വാക്സിനുകൾക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഒമിക്രോണിന്റെ വകഭേദമായ BA. 2 ആണ് നിലവിലെ രോഗവ്യാപനത്തിന്റെ പുറകിൽ . നിയന്ത്രണങ്ങൾ പൂർണ്ണമായി മാറ്റിയതും വാക്സിനുകളിൽ നിന്നുള്ള പ്രതിരോധശേഷി കുറഞ്ഞതും രോഗവ്യാപനം കൂട്ടുവാൻ ഇടയാക്കിയതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. BA .2 വകഭേദത്തിൻറെ കടുത്ത വ്യാപന ശേഷിയും കൂടുതൽ രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് സംബന്ധിച്ച എല്ലാ യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ. ഇനിമുതൽ വാക്സിൻ ലഭിക്കാത്തവരും രാജ്യത്ത് എത്തുമ്പോൾ കോവിഡ് ടെസ്റ്റിനു വിധേയരാകേണ്ട എന്നതാണ് ഏറ്റവും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നത്. വാക്സിൻ എടുത്തവർക്ക് നിലവിൽ തന്നെ ടെസ്റ്റുകൾ നടത്തേണ്ട ആവശ്യമില്ല എന്ന രീതിയിലാണ് നിയമം. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രണ്ട് വർഷത്തിനു ശേഷമാണ് ഇപ്പോൾ എല്ലാ തരത്തിലുള്ള യാത്ര ഇളവുകളും അനുവദിച്ചിരിക്കുന്നത്. എല്ലാ തരത്തിലുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയതായി യു കെ ഏവിയേഷൻ മന്ത്രി റോബർട്ട് കോർട്സ് വ്യക്തമാക്കി. ഈസ്റ്റർ അവധിക്കു മുൻപായി മനപ്പൂർവമായി തന്നെയാണ് ഇത്തരം ഇളവുകൾ അനുവദിച്ചത് എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. ഇളവുകൾ അനുവദിച്ചെങ്കിലും ഭാവിയിൽ ഏതുതരത്തിലുള്ള പ്രതിസന്ധിയും നേരിടുവാൻ ഗവൺമെന്റ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളിലായി യാത്രാ ബുക്കിങ്ങുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്ന് പ്രമുഖ ടൂറിസം കമ്പനിയായ ക്യുയോനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡെറെക് ജോൺസ് വ്യക്തമാക്കി. പുതിയ മാറ്റങ്ങൾ വരുന്നതോടെ കോവിഡ് കാലത്തിനു മുൻപ് ഉള്ള രീതിയിൽ തന്നെ യുകെയിൽ നിന്നും ആളുകൾക്ക് മറ്റുള്ള രാജ്യങ്ങളിലേക്ക് ഇഷ്ടാനുസരണം യാത്ര ചെയ്യാനാകും. ഇതോടൊപ്പം തന്നെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും ആളുകൾക്ക് ബ്രിട്ടനിലേക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവേശിക്കാനും സാധിക്കും. എന്നാൽ യുകെയിൽ നിന്ന് പോകുന്ന യാത്രക്കാർ മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതണെന്ന് അധികൃതർ നിർദേശിക്കുന്നുണ്ട്.

കോവിഡിന്റെ പിടിയിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള ഒരു വലിയ ചുവടുമാറ്റം ആയാണ് ജനങ്ങൾ ഗവൺമെന്റിന്റെ ഈ തീരുമാനത്തിനെ വിലയിരുത്തുന്നത്. മുൻപ് റെഡ് ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലെത്തിയ ശേഷം ടെസ്റ്റിനു വിധേയരാകണം എന്നുള്ളതും നിയമങ്ങളിൽ ഉൾപ്പെട്ടിരുന്നു. പുതിയ മാറ്റങ്ങൾ കൂടുതൽ യാത്രക്കാരെ സൃഷ്ടിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കിൽ വർധന വരുത്താൻ തീരുമാനിച്ചു. 0.75 ശതമാനമായാണ് പലിശനിരക്ക് ഉയർത്തുന്നത്. നിലവിൽ 0.5 ശതമാനമായിരുന്നു പലിശനിരക്ക്. ഏപ്രിൽ മാസത്തോടെ പണപ്പെരുപ്പനിരക്ക് എട്ടു ശതമാനം വരെ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് പലിശനിരക്കിൽ മാറ്റം വരുത്താൻ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. ഒമ്പതു പേരടങ്ങുന്ന കമ്മിറ്റിയിൽ എട്ടുപേരും പലിശനിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശവും എനർജി ബില്ലുകളിൽ ഉണ്ടായ വർധനവും പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 3നായിരുന്നു പലിശനിരക്ക് 0.25 ശതമാനത്തിൽ നിന്നും 0.5ലേക്ക് ഉയർത്തിയത്. യുക്രൈന്‍ അധിനിവേശം തുടങ്ങുന്നതിന് മുന്‍പ് തന്നെ കണ്‍സ്യൂമര്‍ പ്രൈസ് പണപ്പെരുപ്പം ഏപ്രില്‍ മാസത്തില്‍ 7.25 ശതമാനത്തിലേക്ക് ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഈ വര്‍ഷം തന്നെ 8% കടക്കുമെന്നാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
2022 അവസാനത്തോടെ പലിശ നിരക്ക് 2% തൊടുമെന്ന് നിക്ഷേപകർ പറയുന്നു. റഷ്യയുമായുള്ള സംഘര്‍ഷം സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഈ നിരക്ക് വർധന, ജീവിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നു.
ജീവിതചിലവിൽ ഉണ്ടായ വർദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് തങ്ങളുടെ വീടുകളുടെ മോർട്ട്ഗേജിന്റെ പലിശനിരക്കിലുള്ള വർദ്ധനവു മൂലം ഉണ്ടാകുന്ന അധിക ചിലവും കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വെയിൽസ് :- വെയിൽസിൽ ഗാർഡൻ ഫെൻസുകൾ ആരാണ് സംരക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചുള്ള തർക്കങ്ങൾ സാധാരണമാണ്. അടുത്തിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മറ്റും നിരവധി മതിലുകൾ തകർന്നതിനെ തുടർന്ന് ഈ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. തകർന്ന മതിലുകൾ പുനഃസ്ഥാപിക്കേണ്ടത് ഏത് വസ്തുവിന്റെ ഉടമയാണ് എന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ സർവ്വസാധാരണമാണ്. വെയിൽസിൽ നിലവിൽ ഇത് സംബന്ധിച്ച് വ്യക്തമായ നിയമങ്ങളൊന്നും തന്നെ ഇല്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആരാണോ കെട്ടിടങ്ങൾ പണിയുന്നത് അവരാണ് മതിലുകൾ സംരക്ഷിക്കേണ്ടത് എന്നതാണ് സാധാരണയായി നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ ഭൂരിഭാഗം ആളുകളും തങ്ങളുടെ വീടിന്റെ വലതുവശത്തുള്ള മതിൽ തങ്ങളാണ് സംരക്ഷിക്കേണ്ടത് എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത്. ലാൻഡ് രജിസ്ട്രി പരിശോധിച്ചാൽ മാത്രമേ ഇത്തരം തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 3 പൗണ്ട് ഫീസ് അടച്ച് ഓരോരുത്തരുടെയും വസ്തുവിനെ സംബന്ധിച്ച വിവരങ്ങൾ പൂർണമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇപ്പോഴും മതിലുകളെ സംബന്ധിച്ച പൂർണ്ണമായ ഉടമസ്ഥാവകാശം വസ്തുവിന്റെ ആധാരങ്ങളിൽ രേഖപ്പെടുത്തണമെന്നുള്ളത് നിർബന്ധമാക്കിയിട്ടില്ല. ചിലയിടങ്ങളിൽ ഇത്തരം ഫെൻസുകൾ പരസ്പരമുള്ള സഹകരണത്തിലൂടെ ആണ് പരിപാലിക്കപ്പെടുന്നത്. ലാൻഡ് രജിസ്ട്രിയിൽ നിന്നും വ്യക്തമായ ധാരണകൾ ലഭിക്കാത്തവർ അയൽക്കാരുമായി മതിലുകളുടെ അവകാശം സംബന്ധിച്ച ധാരണകൾ ഉണ്ടാക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുക്രൈൻ-റഷ്യ യുദ്ധം നടക്കുന്നതിനിടെ യുകെയുടെ ആകാശത്തിൽ യുഎസ് എയർഫോഴ്സിൻെറ ബി-52 ബോംബറുകൾ കണ്ടെത്തി. “ഡ്രാഗൺ ലേഡി” എന്ന് വിളിപ്പേരുള്ള ചാരവിമാനം തൻെറ ദൗത്യം പൂർത്തിയാക്കിയതിനുശേഷം യുകെ റാഫ് ബേസിൽ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. 8 എൻജിനുകളും 176 ടൺ ഭാരവുമുള്ള 2 യുഎസ് ബി-52 എയർഫോഴ്സ് രാത്രി പതിനൊന്നരയോടെ സ്‌റ്റോർനോവേയ്‌ക്ക് മുകളിലൂടെ ഒന്നിനുപുറകെ ഒന്നായി പറക്കുന്നതാണ് ആദ്യം ട്രാക്ക് ചെയ്‌തത്. കോൾ സൈനുകൾ ഒന്നും തന്നെ ഇല്ലാതെ പറന്ന ജെറ്റ് വിമാനങ്ങൾ പിന്നീട് ബെൽറ്റിന് മുകളിലൂടെ 27,000 അടി ഉയരത്തിലും 428 മൈൽ വേഗത്തിലുമാണ് കടന്നുപോയത്.

ഗ്ലോബൽ ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ24 ഫോർട്ട് വില്യമിന് വടക്കുള്ള ലോച്ചെബർ ഏരിയയിലെ ലോച്ച് ആർക്കൈഗിന് മുകളിലുള്ള സ്കോട്ടിഷ് വ്യോമാതിർത്തിയിൽ പിന്നീട് വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി.1950-കൾ മുതൽ പ്രവർത്തിക്കുന്ന ദീർഘദൂര സ്ട്രാറ്റജിക് ബോംബറുകൾ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയൻ സമയമുള്ള വ്യോമഗതാഗത പട്രോളിംഗിനായി യുഎസ് ആണവ പ്രതിരോധത്തിൻെറ ഒരു ഘടകമായി ഉപയോഗിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ചാരവിമാനമായ ഡ്രാഗൺ ലേഡി ഗ്ലൗസെസ്റ്റർഷെയറിലെ റാഫ് ഫെയർഫോർഡിൽ ഇറങ്ങിയത്. 70,000 അടി ഉയരത്തിൽ പറക്കാനും ചിത്രങ്ങൾ പകർത്താനും സിഗ്നലുകൾ ഇന്റലിജൻസ് തടസ്സപ്പെടുത്താനും കഴിവുള്ള ഡ്രാഗൺ ലേഡി പറക്കാൻ ഏറ്റവും പ്രയാസമുള്ള വിമാനങ്ങളിൽ ഒന്നാണെന്ന് പൈലറ്റുമാർ പറയുന്നു.
ഉയർന്ന ഉയരത്തിൽ പറക്കുന്നതിനാൽ പൈലറ്റുമാർ കംപ്രഷൻ സ്യൂട്ടുകൾ ധരിക്കണം, ലാൻഡ് ചെയ്യുമ്പോൾ ഒരു ചക്രത്തിൽ ഇറങ്ങുന്നതിനായി ഒരു സഹ പൈലറ്റിൻെറ ആശ്രയവും വേണം. യു-2 ചാരവിമാനം ഓപ്പറേഷന്റെ ഭാഗമാണോ എന്നറിയില്ലെങ്കിലും, യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തിൽ വിമാനത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരായുധമായ ചാരവിമാനങ്ങളെ അംഗരാജ്യങ്ങളുടെ മുഴുവൻ പ്രദേശത്തും ദൗത്യങ്ങൾ നടത്താൻ അനുവദിക്കുന്ന കരാറായ ഓപ്പൺ സ്കൈസ് ഉടമ്പടി പ്രകാരം യുഎസും അതിന്റെ സഖ്യകക്ഷികളും പണ്ടേ നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ചുവരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നസാനിൻ സാഘരി-റാറ്റ്ക്ലിഫ്, അനൂഷെ അഷൂരി എന്നിവർ വർഷങ്ങളോളമുള്ള ഇറാനിലെ തടങ്കലിന് ശേഷം യുകെയിലേക്ക് എത്തി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നസാനിൻ സഗാരി റാഡ്ക്ലിഫിൻെറ 7 വയസ്സുള്ള മകൾ ഗബ്രിയേല അമ്മയെ കണ്ടതിൻെറ സന്തോഷത്തിലാണ് അഷൂരിയുടെ മകൾ എലികയ്യും തൻെറ പിതാവിനെ കണ്ടുമുട്ടിയതിൻെറ സന്തോഷം വീഡിയോ വഴി പങ്കിട്ടു.

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിന്റെ മോചനത്തിനായി ഭർത്താവ് റിച്ചാർഡും മകൾ ഗബ്രിയേലയും കഴിഞ്ഞ വർഷം നിരാഹാര സമരം നടത്തിയിരുന്നു. മകൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നസാനിൻ ജയിലിലായത്.

തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പ് യുകെ ഇറാന് 405 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുണ്ട്. ഇറാനോടുള്ള കടം തീർപ്പാക്കിയതായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസ് സ്ഥിരീകരിച്ചു. കടവും റാഡ്ക്ലിഫിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ബ്രിട്ടീഷ്, ഇറാനിയൻ സർക്കാരുകൾ അവകാശപ്പെട്ടെങ്കിലും കടം തീർത്താൽ റാഡ്ക്ലിഫിനെ വിട്ടയക്കാമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി 2021 ൽ ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. 1979ന് മുൻപ് യുദ്ധ ടാങ്കുകൾ വാങ്ങാനായി ഇറാനിയൻ ഷാ 400 മില്യൺ പൗണ്ട് ബ്രിട്ടന് നൽകിയെങ്കിലും ഓർഡർ റദ്ദാക്കിയിരുന്നു. ഈ കടമാണ് ഇപ്പോൾ വീട്ടിയത്.