Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 11 മാസത്തിനിടെ വെറും രണ്ടു വയസ്സുള്ള ടില്ലി വാർഡിന് 9 തവണയാണ് കോവിഡ്-19 പരിശോധന നടത്തിയത്. നഴ്സറിയിലെ നിയമങ്ങളനുസരിച്ച് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസിൽ പങ്കെടുക്കുവാൻ തൊണ്ടയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഈ പരിശോധനകളൊന്നും തന്നെ വീട്ടിൽ നടത്തുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റ് ആയിരിക്കില്ല. പ്രാദേശിക പോപ്പ്-അപ്പ് ടെസ്റ്റിംഗ് സെന്ററിൽ നിന്ന് വളരെ സെൻസിറ്റീവ് പിസിആർ ടെസ്റ്റ് ആണ് നടത്തേണ്ടതെന്ന് നേഴ്സറി അധികൃതർ പറയുന്നു. ആദ്യത്തെ ടെസ്റ്റ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ച് ടെസ്റ്റിൽ കൂടുതൽ നടന്നപ്പോൾ മാറ്റങ്ങൾ കുട്ടിയിൽ കണ്ടു തുടങ്ങി. ടെസ്റ്റുകൾ നടത്താൻ കുട്ടി ഒട്ടും സന്തുഷ്ട ആയിരുന്നില്ല എന്നും പിന്നീട് അസ്വസ്ഥത കാണിച്ചിരുന്നു എന്നും ഓക്‌സ്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ബിസിനസുകാരനായ അവളുടെ പിതാവ് മാർക്ക് (34) പറയുന്നു. ആറാം തവണ ടെസ്റ്റ് നടത്തിയ സമയം ടില്ലി മുന്നോട്ടു തലചായ്ച്ചതിനാൽ അബദ്ധത്തിൽ മാർക്കിൻെറ കൈയിൽ നിന്നും സ്വാബ് മൂക്കിൻെറ അകത്തേക്ക് കയറി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി.

ഇതുപോലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇത്തരത്തിലുള്ള നിയമങ്ങൾ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടില്ലിയുമായി ഏറ്റവുമൊടുവിൽ ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴുള്ള അനുഭവം വളരെ മോശമായിരുന്നു. ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴും ടെസ്റ്റ് നടത്തുമ്പോഴും കുട്ടി അസ്വസ്ഥത കാണിക്കുകയും നിലവിളിക്കുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിനുശേഷം രണ്ടുതവണ കുട്ടി ഛർദ്ദിക്കുകയും ചെയ്തു. ടില്ലിക്ക് ചെറിയ ചുമ ഉണ്ടായിരുന്നിട്ടും മുമ്പത്തെ എട്ട് ടെസ്റ്റുകൾ പോലെ ഫലം നെഗറ്റീവ് ആയിരുന്നു. ഒരുമാസത്തേക്കെങ്കിലും ചുമയോ ജലദോഷമോ ഇല്ലാതെ പോയാലുള്ള പിഞ്ചുകുട്ടികൾ ഭാഗ്യവാന്മാരാണ് എന്ന് മാർക്ക് പറയുന്നു.

ഒമിക്രോൺ വേരിയന്റിനെതിരെ പോരാടുന്നതിന് ഡിസംബറിൽ അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ കടകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നതും സാധ്യമാകുന്ന ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാർഗനിർദേശവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാധാരണനിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കുട്ടികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ചില പ്രൈമറി സ്കൂളുകൾ കുട്ടികളോട് ആഴ്ചയിൽ അഞ്ചു കോവിഡ് ടെസ്റ്റുകൾ വരെ എടുക്കാൻ ആവശ്യപ്പെടുന്നു. ഗവൺമെന്റ് മാർഗ്ഗനിർദ്ദേശം ഒരിക്കലും ആവശ്യപ്പെടുന്നില്ലെങ്കിലും ഒരു വയസ്സ് പ്രായമുള്ള കുട്ടികളോട് മൂക്കൊലിപ്പ് ഉണ്ടായാൽ പോലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് നഴ്സറികൾ ആവശ്യപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു.

ബ്രിസ്‌റ്റോള്‍: മലയാളിയായ ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും പിന്നീട് 2019 ല്‍ മേയറുമായി. 2020ല്‍ സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയുടെ കൗണ്‍സില്‍ ലീഡറായി സേവനം അനുഷ്ഠിച്ച് വരികെയാണ് വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും ടോം പ്രവർത്തിക്കുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നമായ കൗൺസിലുകളിലൊന്നാണ് ബ്രിസ്റ്റോൾ- ബ്രാഡ്‌ലി സ്റ്റോക്ക്. ബ്രിസ്റ്റോളിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ മുൻകൈ എടുത്തത് ടോം ആയിരുന്നു.

സുഹൃത്തുക്കൾ ‘ടോംജി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ടോം ആദിത്യ, ലണ്ടന് പുറത്ത് ഏതെങ്കിലുമൊരു നഗരത്തില്‍ മേയറാവുന്ന ആദ്യത്തെ മലയാളിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ ഏഷ്യന്‍ കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്രഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ആദിത്യ, കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു. പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ എപ്പോഴും സഹായഹസ്തം നീട്ടാൻ ടോം ഒരുക്കമാണ്.

2020-ൽ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന സർവ്വീസ് സ്ഥാപിക്കുന്നതിലും ഗുരുതരമായ രോഗം ബാധിച്ചവരെ നാട്ടിലെത്തിക്കുന്നതിലും, ലോക്ക്ഡൗൺ സമയത്ത് ഒറ്റപ്പെട്ട ആളുകളെ സഹായിക്കുന്നതിലും വാക്‌സിനേഷൻ ഔട്ട്‌റീച്ച് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിലും ടോം മുൻനിരയിലുണ്ടായിരുന്നു. ജീവിതത്തിൽ തനിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ലോകത്തെ നന്നായി മനസ്സിലാക്കാനുള്ള അനുഭവമായി മാറിയെന്നും ടോം വെളിപ്പെടുത്തി. “ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് രാഷ്ട്രീയം. മികച്ച ജീവിത സൗകര്യങ്ങൾ, കുറഞ്ഞ നികുതി, തുല്യ നീതി എന്നിവ ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനം ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.” മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടോം പ്രതികരിച്ചു.

കേരളത്തിലും ബാംഗ്ലൂരിലുമായി നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം ബാങ്കിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. ശേഷം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലും ഉപരിപഠനം പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍ : അഭിഷേക്, അലീന, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.

ലണ്ടൻ : എൻ എച്ച് എസ് ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ സ്വീകരിക്കാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം ശക്തം. നിയമം നടപ്പിലാക്കിയാൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകും. ഇത് തടയാനായി വാക്സിൻ സമയപരിധി നീട്ടാൻ സർക്കാർ തയ്യാറാകണമെന്ന് റോയൽ കോളേജ് ഓഫ് ജിപിഎസ് ആവശ്യപ്പെട്ടു. നിലവിലെ ഉത്തരവ് പ്രകാരം, എല്ലാ ജീവനക്കാരും ഫെബ്രുവരി മൂന്നിനുള്ളിൽ ആദ്യ ഡോസ്‌ സ്വീകരിക്കണം. ഏപ്രിൽ ഒന്നിനകം വാക്സിനേഷൻ പൂർത്തിയാക്കണം. എന്നാൽ, സമയപരിധി നീട്ടാൻ പദ്ധതിയില്ലെന്നും രോഗികളെ സംരക്ഷിക്കാൻ ഇത് ശരിയായ നടപടിയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സർക്കാരിന്റെ നിർബന്ധിത വാക്സിനേഷൻ നയത്തെ എതിർക്കുന്ന എൻഎച്ച്എസ് ജീവനക്കാർ സെൻട്രൽ ലണ്ടനിൽ പ്രതിഷേധ പ്രകടനം നടത്തി. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ മറ്റ് നഗരങ്ങളിലും പ്രകടനങ്ങൾ നടന്നു. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നിർബന്ധമായി നൽകുന്നത് ശരിയായ വഴിയല്ലെന്ന് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർമാൻ മാർട്ടിൻ മാർഷൽ പറഞ്ഞു. ഏപ്രിൽ ഒന്നിനകം വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരെ പുറത്താക്കിയാൽ എൻഎച്ച്എസിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച, ചില കൺസർവേറ്റീവ് എംപിമാർ നയം പുതുക്കണമെന്ന് ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതിയെ എൻഎച്ച്എസ് പിന്തുണച്ചിട്ടുണ്ടെന്നും വാക്സിൻ എടുക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ജനസഭയിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ പുറത്താക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ജോൺസൻ വ്യക്തമാക്കി. സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയാണ് മുൻനിര ആരോഗ്യ പ്രവർത്തകർ പരിപാലിക്കുന്നത്. അതിനാൽ അവർ പൂർണമായി വാക്സിൻ സ്വീകരിച്ചവരാകണമെന്ന് സർക്കാർ ഉറപ്പിച്ചു പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ)യുടെ മുന്നറിയിപ്പിനെ തുടർന്ന് അടുത്തിടെ വാങ്ങിയ ചോക്ലേറ്റുകളും തൈരും പിസ്സയും തിരിച്ചുവിളിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റുകൾ. മോറിസൺസ്, ആൽഡി, ടെസ്‌കോ, അസ്‌ഡ, സെയിൻസ്‌ബറി എന്നിവയുൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് എഫ്എസ്എ പറഞ്ഞിരുന്നു. വാങ്ങിയവർ ഇത് കഴിക്കരുതെന്നും നിർദേശമുണ്ട്. ചില ഉത്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. മറ്റു ചിലതിൽ ലേബലിൽ പരാമർശിച്ചിട്ടില്ലാത്ത ചേരുവകൾ ഉൾപ്പെട്ടതായി കണ്ടെത്തി. മുട്ടയുടെ അലർജിയുണ്ടെങ്കിൽ ഇത് അപകടകരമാണെന്ന് അതോറിറ്റി പറഞ്ഞു.

താഴെകാണുന്ന ഉൽപ്പന്നങ്ങൾ കഴിഞ്ഞ ആഴ്ചയ്ക്കുള്ളിൽ വാങ്ങിയവർ സൂപ്പർമാർക്കറ്റുകളിൽ തിരിച്ചേല്പിക്കണം.

• മോസർ റോത്ത് ദ കളക്ഷൻ മിൽക്ക്, വൈറ്റ്, ഡാർക്ക് ചോക്ലേറ്റുകൾ എന്നിവയാണ് ആൽഡി തിരിച്ചുവിളിക്കുന്നത്. ലേബലിൽ പരാമർശിക്കാത്ത മുട്ട ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളതിനാലാണിത്. 160 ഗ്രാം വലിപ്പമുള്ള പാക്ക് ആണ്. കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് പോയിന്റ് ഓഫ് സെയിൽ നോട്ടീസും നൽകിയിട്ടുണ്ട്. റീഫണ്ടിനായി അത് വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശമുണ്ട്.

• യോപ്ലൈറ്റ് യുകെ- ഉൽപ്പന്നത്തിൽ ചെറിയ ലോഹക്കഷണങ്ങൾ അടങ്ങിയിരിക്കാമെന്നതിനാൽ യോപ്ലൈറ്റ് ഫ്രൂബ്സ് സ്ട്രോബെറി, റെഡ് ബെറി, പീച്ച് വെറൈറ്റി പാക്ക് എന്നിവ തിരിച്ചുവിളിക്കുന്നു. മൾട്ടിപാക്കിനുള്ളിൽ പീച്ച് ഫ്ലേവറിൽ ചെറിയ ലോഹക്കഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഉൽപ്പന്നം കഴിക്കുന്നത് സുരക്ഷിതമല്ല. പാക്കേജിംഗിൽ ’09 Feb C’ എന്ന് കാണുന്ന ഉത്പന്നം തിരികെ ഏല്പിക്കുക.

• ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്റ്റീരിയ കണ്ടെത്തിയതിനാൽ പേസ്ട്രി ഉൾപ്പെടെയുള്ളവ ബേക്ക്എവേ തിരിച്ചുവിളിക്കുകയാണ്. ഈ ഉത്പന്നങ്ങൾ വാങ്ങിയവർ സ്റ്റോറിൽ തിരികെ ഏല്പിക്കുക.

•Aldi Ready Roll Pizza

Pack size: 400 g
Use-by date: 13 January 2022

•Asda Pizza Dough

Pack size: 400 g
Use-by date: 15 January 2022

•Pizza Express Ready to Roll Dough

Pack size: 400 g
Use-by date: 20 January 2022

•Pizza Express Pre Rolled Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Finest Butter Enriched Ready Roll Puff Pastry

Pack size: 320 g
Use-by date: 14 January 2022

•Tesco Pizza Dough

Pack size: 400 g
Use-by date: 17 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Tesco Ready Roll Puff Pastry

Pack size: 375 g
Use-by date: 25 January 2022

•Asda Ready Roll Light Puff Pastry

Pack size: 375 g
Use-by date: 16 January 2022

•Asda Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Puff Pastry

Pack size: 375 g
Use-by date: 24 January 2022

•Galberts Ready Roll Short Pastry

Pack size: 375 g
Use-by date: 24 January 2022

•by Sainsbury’s Ready Roll Puff Pastry

Pack size: 375 g
Use-by date: 17 January 2022

•Morrisons Pizza Dough

Pack size: 400 g
Use-by date: 17 January 2022

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ട് :- അയർലൻഡിൽ മരണപ്പെട്ടയാളുടെ മൃതദേഹവുമായി പോസ്റ്റ് ഓഫീസിലെത്തി പെൻഷൻ നേടിയെടുക്കുവാൻ ശ്രമം. രണ്ടു പേർ ചേർന്നാണ് മൃതദേഹം ഓഫീസിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പ്രായമായ ഒരാളുടെ പെൻഷൻ ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസിൽ ഒരാൾ എത്തിയത്. എന്നാൽ പെൻഷൻ ലഭിക്കേണ്ടയാൾ എത്താതെ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയുമായി ഇയാളെ അധികൃതർ മടക്കി അയച്ചു. പിന്നീട് ഇയാൾ മറ്റൊരു സഹായിയോടൊപ്പം ചേർന്ന് അറുപത് വയസ്സോളം പ്രായമുള്ള ഒരാളെ താങ്ങി കൊണ്ടുവരുകയും പെൻഷൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൻഷൻ നൽകാനാവില്ലെന്ന മറുപടിയാണ് വീണ്ടും അധികൃതർ നൽകിയത്. സംശയം തോന്നിയ പോസ്റ്റ് ഓഫീസിലെ സ്റ്റാഫുകളിൽ ഒരാൾ അലാറം അമർത്തിയപ്പോൾ മൃതദേഹം ഉപേക്ഷിച്ച് ഇവർ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.

കാർലോ പ്രദേശത്ത് നടന്ന ഈ സംഭവം സ്ഥലത്തെ ജനങ്ങളെ ആകെ നടുക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടത്തുവാനും തീരുമാനമായിട്ടുണ്ട്. നടുക്കുന്ന സംഭവമാണ് നടന്നതെന്ന് കാർലോ കൗണ്ടി മേയർ പറഞ്ഞു.

ബേസിൽ ജോസഫ്

ഹണ്ടേഴ്സ് ചിക്കൻ ലാസാനിയ

ഇറ്റലിയിലെ തെക്കൻ നഗരങ്ങളിൽ ഒന്നായ നേപ്പിൾസിൽ ആണ് ലാസാനിയ എന്ന് പറയുന്ന ഡിഷ് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു . ലസാനിയ പാസ്ത ഷീറ്റുകൾക്കിടയിൽ വിവിധ തരത്തിൽ ഉള്ള ഫില്ലിംഗ് കൊണ്ട് ലയർ ചെയ്താണ് ഈ ഡിഷ് ഉണ്ടാക്കുന്നത് . മിൻസ് ചെയ്തെടുത്ത മാംസമോ പച്ചക്കറികളോ ടൊമാറ്റോ പ്യൂരീയും കൂടി മിക്സ് ചെയ്ത് ആണ് ഫില്ലിങ്ങിന് ആയി ഉപയോഗിക്കുന്നത് .ഇങ്ങനെ മിക്സ് ചെയ്‌തെടുക്കുന്ന മിശ്രിതത്തെ “റാഗു” എന്നാണ് പറയുന്നത് ഇന്ന് ലോകത്തിൽ വിവിധ തരത്തിലുള്ള ലസാനിയ ഡിഷസ് പ്രചാരത്തിൽ ഉണ്ട് .ചുവടെ കൊടുത്തിരിക്കുന്നത് ഒരു ക്ലാസിക് പബ് ഡിഷ് ആണ് .കുട്ടികൾക്ക് വളരെ അധികം ഇഷ്ട്മുള്ള ഒരു ഡിഷ് ആണ് ലസാനിയ കാരണം ഇത് വളരെ സോഫ്‌റ്റും അതിലേറെ മൈൽഡ് ആയും ഉള്ള ഒരു വിഭവം ആണ്.

ചേരുവകൾ

ചിക്കൻ ബ്രസ്റ്റ് – 4 എണ്ണം

ബേക്കൺ -9 സ്ലൈസ്

ടൊമാറ്റോ പ്യൂരീ -100 എംൽ

ചീസ് -200 ഗ്രാം

ബാർബിക്യു സോസ് -50 എംൽ

കുരുമുളക് പൊടി -2 ടീസ്പൂൺ

ലസാനിയ ഷീറ്റ് -9 എണ്ണം

ഉപ്പ് – ആവശ്യത്തിന്

ഒലിവ് ഓയിൽ – 25 എം ൽ

പാചകം ചെയ്യുന്ന വിധം

ഒരു സോസ് പാനിൽ വെള്ളം ചൂടാക്കി ചിക്കൻ കുക്ക് ചെയ്തെടുക്കുക . കുക്ക് ആക്കിയ ചിക്കൻ ചെറുതായി ഷ്രഡ് ചെയ്തത് എടുത്തു ഒരു മിക്സിങ് ബൗളിലേയ്ക്ക് മാറ്റി അതിലേയ്ക്ക് ടൊമാറ്റോ പ്യുരീ ,ബാർബിക്യു സോസ് , കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ബേക്കൺ ഒരു ഓവൻ ട്രേയിൽ നിരത്തി വച്ച് കുക്ക് ചെയ്‌തെടുക്കുക . ഒരു ബേക്കിങ് ട്രേ എടുത്ത് ഒലിവ് ഓയിൽ കൊണ്ട് ഡിഷ് ഗ്രീസ് ചെയ്തെടുക്കുക . ഇതിലേയ്ക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ മിക്സിന്റെ മൂന്നിൽ ഒന്ന് എടുത്ത് പരത്തി വയ്ക്കുക . ഇതിനു മുകളിലേയ്ക്ക് ഗ്രിൽ ചെയ്തു വച്ചിരിക്കുന്ന ബേക്കണിൽ 3 എണ്ണം എടുത്തു ലയർ ചെയ്യുക .അതിന് മുകളിൽ മൂന്നിൽ ഒന്നു ചീസ് വിതറുക . ചീസ് ലയറിനു മുകളിൽ ലസാനിയ ഷീറ്റ് വയ്ക്കുക (ലസാനിയ ഷീറ്റ് ചൂട് വെള്ളത്തിൽ ഒന്ന് മുക്കി എടുക്കുകയാണെങ്കിൽ നന്നായി സോഫ്റ്റ് ആയി വരും ) ലസാനിയ ഷീറ്റിനു മുകളിൽ വീണ്ടും ചിക്കൻ മിക്സ് പരത്തി , ബേക്കണും ചീസും ലസാനിയ ഷീറ്റും കൊണ്ട് 2 ലയർ കൂടി ചെയ്യുക. ഏറ്റവും മുകളിൽ ചീസ് വിതറി പ്രീ ഹിറ്റ് ചെയ്ത ഓവനിൽ 20 മിനിറ്റ് (180 ഡിഗ്രിയിൽ ) ബേക്ക് ചെയ്തെടുക്കുക . ചെറിയ സ്ലൈസ് ആയി മുറിച്ചു ചിപ്സ് / സാലഡ് ഒപ്പം സെർവ് ചെയ്യുക.

ബേസിൽ ജോസഫ്

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്തുമസിനു ശേഷം ഉള്ള ആഴ്ചകളിൽ യുകെയിലെ കോവിഡ് കേസുകൾ ശരാശരി അഞ്ചു ലക്ഷത്തോളം ആയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടിയാണ്. സർക്കാരിന്റെ കോവിഡ്-19 ഡാഷ്ബോർഡ് അനുസരിച്ച് ഡിസംബർ 26 മുതൽ ജനുവരി 1 വരെ പ്രതിദിനം ശരാശരി 1173,400 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ഒഎൻഎസ്) കണക്കുകൾ പ്രകാരം യഥാർത്ഥ കേസുകളുടെ എണ്ണം പ്രതിദിനം 479,100 ഓളം ആണ് . രണ്ട് കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഡാഷ്ബോർഡ് സൈറ്റിൽ എത്ര രോഗികളെ നഷ്ടപ്പെട്ടു എന്ന് കാണിക്കുന്നു. അടുത്ത ആഴ്ച ഇംഗ്ലണ്ടിലെ പ്ലാൻ ബി നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനുവരി 27 മുതൽ ഫെയ്സ് മാസ്ക് വെക്കുന്നത് നിർബന്ധമല്ല. ഒമിക്രോൺ തരംഗം വർദ്ധിച്ചു വന്ന സാഹചര്യത്തിൽ ആയിരുന്നു ഈ നിയമങ്ങൾ നടപ്പിലാക്കിയത്.

എന്നിരുന്നാലും സർക്കാരിന്റെ കോവിഡ് ഡാഷ്‌ബോർഡിലെ അണുബാധകളുടെ എണ്ണം യഥാർത്ഥ കണക്കിനേക്കാൾ വളരെ കുറവായിരിക്കാം. വൈറസ് ബാധ സ്ഥിരീകരിച്ചതായി സ്വയം റിപ്പോർട്ട് ചെയ്തവരെ മാത്രമേ ഡാഷ്‌ബോർഡിൽ കാണിക്കുകയുള്ളൂ. അതായത് എത്ര ആളുകൾ ടെസ്റ്റിനായി മുന്നോട്ടുവന്നു, പരിശോധനാഫലങ്ങൾ എത്രപേർ റിപ്പോർട്ട് ചെയ്തു അതുമല്ലെങ്കിൽ കൊറോണാ വൈറസ് ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു ടെസ്റ്റ് നടത്തുന്നവർ എന്നിവയെ അനുസരിച്ചിരിക്കും. ഒഎൻഎസിൻെറ കണക്കുകളിൽ വീട്ടിൽ സ്വന്തമായി കോവിഡ് ടെസ്റ്റ് നടത്തിയവരുടെ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട് . പോസിറ്റീവ് ഫലം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് പരിഗണിക്കാതെ തന്നെയാണ് ഈ സാമ്പിളുകൾ എടുക്കുക. രാജ്യത്തുടനീളമുള്ള പുതിയ കോറോണ വൈറസിൻെറ കേസുകൾ ഒഎൻഎസ് ഇങ്ങനെ കണ്ടെത്തുന്നു. ഡേറ്റകൾ ശേഖരിക്കാനും പ്രോസസ് ചെയ്യാനും എടുത്ത കാലതാമസമാണ് ക്രിസ്മസിന് ശേഷമുള്ള ആഴ്ചകളിലെ എസ്റ്റിമേറ്റ് ഇപ്പോൾ പ്രസിദ്ധീകരിക്കാൻ കാരണമായത്. ഇതിനിടെ നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിക്കുമ്പോൾ കേസുകളുടെ എണ്ണം കുതിച്ചുയരുമോ എന്ന ആശങ്ക ശക്തമാണ് .

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഹെർണിയ ഓപ്പറേഷനെത്തിയ മൂന്ന് കുട്ടികളുടെ പിതാവായ അറുപത്തിയേഴുകാരന് ടെസ്റ്റിസിനോടൊപ്പം സ്ത്രീകളുടെ ജനനേന്ദ്രിയവും കൂടെ ഉണ്ടെന്ന് കണ്ടെത്തി. ഒരു ടെസ്റ്റിക്കിൾ മാത്രമുള്ള ഇയാൾ നീർവീക്കം മൂലമാണ് ആശുപത്രിയിലെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ആണ് ഇയാൾക്ക് ഓവറി, യൂട്രസ്, സെർവിക്സ്, ഫലോപിയൻ ട്യൂബ് എന്നിവ ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇത് വളരെ ചുരുക്കം പേരിൽ കണ്ടെത്തുന്ന ഒരു അവസ്ഥയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മെഡിക്കൽ ഹിസ്റ്ററിയിൽ തന്നെ ഏകദേശം ഇരുന്നൂറോളം പേർക്ക് മാത്രമാണ് ഇത്തരത്തിൽ ഒരു അവസ്ഥ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുള്ളേരിയൻ ഡക്ട് സിൻഡ്രോം എന്നാണ് ഈ അവസ്ഥ മെഡിക്കൽ രംഗത്ത് അറിയപ്പെടുന്നത്.


വളരെ നാളുകളായുള്ള നീർ വീക്കത്തെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഹെർണിയ ആണെന്നായിരുന്നു ആദ്യം ഡോക്ടർമാർ കണ്ടെത്തിയത്. എന്നാൽ ഹെർണിയ നീക്കംചെയ്യാനായുള്ള ഓപ്പറേഷനിടെയാണ് ഇത് ഓവറിയും മറ്റും ആണെന്ന് കണ്ടെത്തിയത്. ഇത്തരത്തിലുള്ള ആളുകൾക്ക് പ്രത്യുൽപാദനശേഷി കുറയാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ഇയാൾക്ക് അത്തരത്തിലുള്ള ഒരു മാറ്റവും ഉണ്ടായില്ലെന്നതിന് തെളിവാണ് അദ്ദേഹത്തിന് മൂന്നു കുട്ടികൾ ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നൂറോളം എൻ എച്ച് എസ് കൺസൾട്ടന്റുമാർ പ്രൈവറ്റ് ക്ലിനിക്കുകളിൽ ഷെയർ ഹോൾഡർമാരാണെന്നും, 2015 മുതൽ ഇത്തരത്തിൽ ഇവർ 1 ബില്യൺ പൗണ്ടോളം റവന്യൂ ഉണ്ടാക്കിയിട്ടുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെന്റർ ഫോർ ഹെൽത്ത് ആൻഡ് പബ്ലിക് ഇൻട്രസ്റ്റ് ഇത്തരത്തിൽ ഇംഗ്ലണ്ടിൽ മാത്രം 481 കൺസൾട്ടന്റുമാർക്ക് ഏകദേശം 34 പ്രൈവറ്റ് ഫേമുകളിൽ ഷെയറുകൾ ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ ഇത് ഒരുതരത്തിലും രോഗികളെ ബാധിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള നടപടികൾ പൊതു താൽപര്യത്തിന് എതിരാണെന്നും, ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും സി എച്ച് പി ഐ ഡയറക്ടർ ഡേവിഡ് റോലാൻഡ് അഭിപ്രായപ്പെട്ടു. ഡിവിഡന്റുകളുടെ രൂപത്തിൽ കൺസൾട്ടന്റുമാർക്ക് 11,600 പൗണ്ട് മുതൽ 172000 പൗണ്ട് വരെ ഒരു വർഷം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്. എൻ എച്ച് എസ് സാലറികൾക്കും, പ്രൈവറ്റായി രോഗികളെ നോക്കുമ്പോൾ ലഭിക്കുന്ന ഫീസിനും പുറമേയാണ് ഇത്തരത്തിൽ ലഭിക്കുന്ന ഡിവിഡന്റുകൾ.

ഇത്തരത്തിലുള്ള പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റുകൾ എൻ എച്ച് എസിൽ നിന്നും കൺസൾട്ടന്റുമാരെ പിൻവലിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും റോലാൻഡ് പറഞ്ഞു. പ്രൈവറ്റ് സെന്ററുകൾക്ക് കൂടുതൽ ആവശ്യകത ഉയരുകയും, എൻ എച്ച് എസ് സേവനങ്ങളുടെ തകർച്ചയ്ക്ക് ഇത് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എൻ എച്ച് എസ് ട്രീറ്റ് മെന്റ് ലഭിക്കുന്നതിനുള്ള കാലതാമസം കോവിഡ് കാലത്ത് ഏറി വന്നിരിക്കുകയാണ്. 6 മില്യനോളം ആളുകളാണ് ക്രമമായുള്ള ചെക്കപ്പിനായി എൻ എച്ച് എസ് അപ്പോയിൻമെന്റിനായി കാത്തിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പ്രൈവറ്റ് ഹോസ്പിറ്റലുകൾക്ക് ആവശ്യകതയേറി വരുന്നുണ്ട്. എന്നാൽ നിലവിലെ റിപ്പോർട്ടിൽ യാതൊരു തരത്തിലുള്ള ക്രമക്കേട് നടക്കുന്നതായും റിപ്പോർട്ട് ചെയ്തിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ പുതിയതായി നിലവിൽ വരുന്ന ഹൈവേ ചട്ടങ്ങൾ പ്രകാരം തെറ്റായ കൈ ഉപയോഗിച്ച് കാർ ഡോറുകൾ തുറക്കുന്നവർക്ക് 1000 പൗണ്ട് വരെ പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളുകൾ ഇടതു കൈ ഉപയോഗിച്ച് ആകണം ഡോറുകൾ തുറക്കേണ്ടത്. ഡോറിന് സമീപം വരുന്ന കൈ ഉപയോഗിച്ച് തുറക്കുന്നവർക്കാണ് പിഴ ഈടാക്കുന്നത്. ഇത്തരത്തിൽ ശക്തമായ രീതികളിലൂടെ ഡോർ തുറക്കുന്നത് സമീപത്തുകൂടി പോകുന്ന സൈക്കിൾ യാത്രക്കാരെയും മറ്റും സാരമായ രീതിയിൽ ബാധിക്കും എന്നുള്ളതിനാലാണ് പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഡോറിൽ നിന്നും അകലെയുള്ള കൈ ഉപയോഗിച്ച് തുറക്കുമ്പോൾ, തുറക്കുന്നയാൾ കുറച്ചുകൂടി ശ്രദ്ധാലുവാകുകയും, സമീപത്തുകൂടി പോകുന്ന യാത്രക്കാരെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യും. ഡച്ച് റീച്ച് എന്നാണ് ഇത്തരത്തിൽ ഡോർ തുറക്കുന്ന രീതി അറിയപ്പെടുന്നത്.

ഇത്തരത്തിൽ അപകടകരമായ രീതിയിൽ കാർ ഡോറുകൾ തുറക്കുന്നത് മൂലം വർഷത്തിൽ അഞ്ഞൂറോളം സൈക്കിൾ യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുകെ സൈക്ലിംഗ് അസോസിയേഷനും നിരവധിതവണ ഈ വിഷയം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2016 ൽ ട്രാൻസ്പോർട്ട് സെക്രട്ടറി ആയിരുന്ന ക്രിസ് ഗ്രേയ്ലിംങ് ഇത്തരത്തിൽ കാർ ഡോർ തുറന്നപ്പോൾ ഒരു സൈക്കിൾ യാത്രക്കാരനെ അപകടപ്പെടുത്തിയത് വിവാദമായിരുന്നു. ജനുവരി 29 മുതൽ ആണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുക. വാഹനമോടിക്കുന്നവർ തമ്മിൽ പരസ്പരധാരണ വേണമെന്നാണ് പുതിയ മാറ്റങ്ങൾ വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved