ന്യൂസ് ഡെസ്ക് മലയാളം യുകെ
ബൾഗേരിയ :- 2001-ലെ ബ്രിട്ടനെതിരെയുള്ള ഭീകരാക്രമണവും, ബ്രെക്സിറ്റുമുൾപ്പെടെ പ്രവചിച്ച ബാബ വാങ്കയുടെ 2022 ലേക്കുള്ള പ്രവചനങ്ങളിൽ പ്രകൃതി ദുരന്തങ്ങളും, ജലക്ഷാമവും, അതോടൊപ്പം തന്നെ അന്യഗ്രഹജീവികളുടെ കടന്നുകയറ്റവുമെല്ലാം ഉൾപ്പെടുന്നു. ബൾഗേറിയയിൽ നിന്നുള്ള ബാബ വാങ്കയ്ക്ക് തന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് കാഴ്ചശക്തി നഷ്ടപ്പെട്ടത്. അതിനുശേഷം ഭാവികാര്യങ്ങൾ പ്രവചിക്കുന്നതിനായി തനിക്ക് ദൈവത്തിൽനിന്ന് ഒരു പ്രത്യേക കഴിവ് ലഭിച്ചിട്ടുണ്ടെന്നു അവർ അവകാശപ്പെട്ടിരുന്നു. നോസ്ട്രഡാമസ് ഓഫ് ബാൽകൻസ് എന്ന പേരിലറിയപ്പെടുന്ന ബാബ വാങ്കയുടെ പ്രവചനങ്ങളിൽ 85 ശതമാനവും ലോകത്തിൽ നടന്നിട്ടുണ്ട്. ഇതിൽ ചെർണോബിൽ ദുരന്തവും, ഡയാന രാജകുമാരിയുടെ മരണവും, സോവിയറ്റ് യൂണിയന്റെ വിഘടനവുമെല്ലാം ഉൾപ്പെടുന്നു. 2022 വർഷക്കാലവും ദുരന്തങ്ങളുടെ തുടർച്ചയാവുമെന്നാണ് ബാബ വാങ്കയുടെ പ്രവചനം.

വെർച്വൽ റിയാലിറ്റിയുടെ അതിശക്തമായ സ്വാധീനം ഈ വർഷം ഉണ്ടാകുമെന്ന് അവർ പറയുന്നു. ജനങ്ങൾ തങ്ങളുടെ സമയങ്ങളിൽ ഭൂരിഭാഗവും സ്ക്രീനുകൾ ക്ക് മുൻപിൽ ചിലവാക്കും. ഇതോടൊപ്പം തന്നെ മറ്റൊരു മാരകമായ വൈറസിനെ സൈബീരിയയിൽ നിന്നും കണ്ടെത്തുമെന്നും അത് ജനങ്ങളിലേക്ക് പകർന്ന് മറ്റൊരു പകർച്ചവ്യാധി ഉണ്ടാകുമെന്നും വാങ്ക പ്രവചിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ലോകമെങ്ങും കടുത്ത കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്നും, ദാഹജലത്തിനുവേണ്ടി മനുഷ്യരും മൃഗങ്ങളും ഒരുപോലെ ബുദ്ധിമുട്ടുമെന്നും വാങ്കയുടെ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ അന്യഗ്രഹജീവികളുടെ കടന്നുകയറ്റവും ഭൂമിയിൽ ഉണ്ടാകുമെന്നും അവർ പറയുന്നു. വാങ്ങേലിയ ഗുഷ്റ്ററോവ എന്നതാണ് ബാബ വാങ്കയുടെ യഥാർത്ഥ പേര്.

ഇതോടൊപ്പംതന്നെ ഇന്ത്യയിൽ കടുത്ത ക്ഷാമം ഉണ്ടാകുമെന്നും വാങ്ക പ്രവചിച്ചിട്ടുണ്ട്. താപനില 50 ഡിഗ്രി സെൽഷ്യസിനു മേൽ ഉയരും. ഇതോടൊപ്പംതന്നെ ഈ വർഷം ഇന്ത്യയിൽ വെട്ടുക്കിളി ആക്രമണം ഉണ്ടാവുകയും അത് വ്യാപകമായ കൃഷി നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും വാങ്കയുടെ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു. ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിലും മറ്റു ചില ഏഷ്യൻ രാജ്യങ്ങളിലും ഉണ്ടാകുന്ന കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരണപ്പെടുകയും ചെയ്യുമെന്നും ഈ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. 1996 ലാണ് ബാബ വാങ്ക മരണപ്പെട്ടത്. ഭാവിയിലേക്കുള്ള നിരവധി പ്രവചനങ്ങൾ നടത്തിയതിനുശേഷമാണ് അവർ മരണപ്പെട്ടത്. വാങ്കയുടെ പ്രവചനങ്ങൾ സത്യമായാൽ ഈ വർഷവും ലോകത്തിന് ദുരന്തങ്ങൾ മാത്രം ഏറ്റുവാങ്ങാനുള്ള സാധ്യതയാണ് വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വിർജിൻ മൊബൈൽ, O2 ഉപയോക്താക്കൾക്ക് റോമിംഗ് നിരക്കുകളെ പേടിക്കാതെ യൂറോപ്പിലേക്ക് യാത്ര ചെയ്യാം. യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക നിരക്ക് കൂടാതെ മൊബൈൽ ഡേറ്റ ഉപയോഗിക്കാനും യുകെയിൽ ഉള്ള അതേ രീതിയിൽ തുടർന്നും കോൾ ചെയ്യാനും ടെക്സ്റ്റ് ചെയ്യാനും കഴിയുമെന്ന് കമ്പനി അറിയിച്ചു. അതേസമയം യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ വോഡഫോൺ, ഇഇ, ത്രീ എന്നീ നെറ്റ്‌വർക്ക് കമ്പനികൾ ഒരുങ്ങുകയാണ്. ബ്രെക്സിറ്റ് ആണ് പ്രധാന കാരണം. യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിന് മുമ്പ്, 2017-ൽ റോമിംഗ് ചാർജുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ 2020 ഡിസംബറിലെ ഇയു വ്യാപാര കരാറിലൂടെ മൊബൈൽ ഓപ്പറേറ്റർമാർ അധിക ചാർജ് വീണ്ടും അവതരിപ്പിക്കുകയുണ്ടായി.

യൂറോപ്പിൽ ഉടനീളം റോമിംഗ് ചാർജുകൾ ഒഴിവാക്കാനുള്ള വിർജിൻ മൊബൈൽ, O2 എന്നിവരുടെ തീരുമാനത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്വാഗതം ചെയ്തു. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾക്ക് യൂറോപ്പിൽ റോമിംഗ് ഫീസ് വീണ്ടും അവതരിപ്പിക്കില്ലെന്ന് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗാരെത് ടർപിൻ ഉറപ്പ് നൽകി. “പല ബ്രിട്ടീഷുകാരും ഇപ്പോൾ ഒരു വിദേശയാത്ര ആസൂത്രണം ചെയ്യുകയാണ്. O2, വിർജിൻ മൊബൈൽ ഉപഭോക്താക്കൾ അധിക റോമിംഗ് നിരക്കുകളെപറ്റി ആശങ്കപ്പെടേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി അവസാനത്തോടെ റോമിംഗ് നിരക്കുകൾ തിരികെ കൊണ്ടുവരാൻ വോഡഫോൺ പദ്ധതിയിടുന്നു. ഇഇ മാർച്ചിലും ത്രീ മെയ് മാസത്തിലും പുതിയ നിരക്കുകൾ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിർജിൻ മീഡിയയും O2 ഉം തമ്മിലുള്ള ലയനം നടന്നത്. ഇതിലൂടെ വിർജിൻ മീഡിയ O2 യുകെയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനങ്ങളിലൊന്നായി മാറി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എൻഎച്ച്എസ് ജീവനക്കാർക്കുള്ള കോവിഡ് വാക്‌സിൻ മാർഗ്ഗനിർദേശത്തെപറ്റി ആരോഗ്യ സെക്രട്ടറിയെ ചോദ്യം ചെയ്ത ഡോക്ടർക്കെതിരെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ (കെസിഎച്ച്) തീവ്രപരിചരണ വാർഡിലെ കൺസൾട്ടന്റ് അനസ്തറ്റിസ്റ്റായ സ്റ്റീവ് ജെയിംസ്, വെള്ളിയാഴ്ച സാജിദ് ജാവിദിന്റെ ആശുപത്രി സന്ദർശന വേളയിലാണ് സർക്കാരിന്റെ നയത്തെ ചോദ്യം ചെയ്തത്. ശാസ്ത്രത്തിന് വേണ്ടത്ര വളർച്ചയില്ലെന്നും താൻ പ്രതിരോധശേഷി നേടിയെടുത്തത് സ്വാഭാവികമായാണെന്നും ജെയിംസ് പറഞ്ഞു. വാരാന്ത്യത്തിൽ നിരവധി അഭിമുഖങ്ങൾ അദ്ദേഹം നടത്തി. വാക്‌സിൻ ഉത്തരവിനോട് വിയോജിക്കുന്നുണ്ടെങ്കിൽ എഴുന്നേറ്റു നിന്ന് എതിർക്കണമെന്ന് അദ്ദേഹം എൻഎച്ച്എസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തി.

“നിങ്ങൾക്ക് സംസാരിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിൽ പ്രാദേശിക മാധ്യമങ്ങളെ ബന്ധപ്പെടുക, നിങ്ങളുടെ ആശുപത്രിയിലെ എക്സിക്യൂട്ടീവ് സ്റ്റാഫിന് എഴുതുക. സർക്കാരിന്റെ ചീഫ് മെഡിക്കൽ അഡ്വൈസർ പ്രൊഫസർ ക്രിസ് വിറ്റിക്ക് എഴുതുക, ബോറിസ് ജോൺസന് എഴുതുക, സാജിദ് ജാവിദിന് എഴുതുക, നിങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നറിയിക്കുക.” ജെയിംസ് കുറിച്ചു. എന്നാൽ ജെയിംസിന്റെ വാക്സിൻ വിരുദ്ധ നിലപാട് രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് ജീവനക്കാരിൽ നിന്ന് തിരിച്ചടിക്ക് കാരണമായി.
വാക്‌സിനുകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സാജിദ് ജാവിദിനോട് പറഞ്ഞ സ്റ്റീവ് ജെയിംസിനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇത് നിരുത്തരവാദപരവും അപകടകരവുമായ ഇടപെടലാണെന്ന് പല ആരോഗ്യ വിദഗ്ധരും വ്യക്തമാക്കി. വാക്സിനേഷൻ കാരണമാണ് മരണനിരക്ക് ഉയരാത്തതെന്ന് അവർ ചൂണ്ടിക്കാട്ടി.
നിയമം പ്രാബല്യത്തിൽ വരുന്ന ഏപ്രിലിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത എൻഎച്ച്എസ് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും ഫെബ്രുവരി 3-നകം കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 2022 ഏപ്രിലിനകം രണ്ടാം ഡോസും നൽകണമെന്ന് കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ 93.5 ശതമാനം ജീവനക്കാർക്ക് ഒരു ഡോസും 90.7 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭിച്ചു. എന്നാൽ വാക്സിൻ സ്വീകരിക്കാൻ മടി കാട്ടുന്ന ആരോഗ്യ പ്രവർത്തകരും ഏറെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- രാജ്യമെമ്പാടുമുള്ള എൻ എച്ച് എസ് സ്റ്റാഫുകൾക്കായുള്ള 20% ഡിസ്കൗണ്ട് ഈവർഷം അവസാനം വരെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് മക്ഡൊണാൾഡ്സ്. എൻഎച്ച്എസ് ജീവനക്കാർക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിൽ ഈ ഡിസ്കൗണ്ട് ലഭ്യമാകും. കഴിഞ്ഞവർഷമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള എൻഎച്ച്എസ് സ്റ്റാഫുകളുടെ ത്യാഗ മനോഭാവത്തോടുള്ള നന്ദിസൂചകമായി മക്ഡൊണാൾഡ്സ് ഡിസ്കൗണ്ട് സംവിധാനം ഏർപ്പെടുത്തിയത്. 2021 ഡിസംബർ മാസത്തിൽ അവസാനിക്കേണ്ട ഈ സ്കീം വീണ്ടും തുടരുമെന്നാണ് ഇപ്പോൾ മക്ഡൊണാൾഡ്സ് അറിയിച്ചിരിക്കുന്നത്. എൻ എച്ച് എസ് വർക്ക് ഇമെയിൽ അഡ്രസ്സിലൂടെ ആപ്പിൽ പ്രവേശിക്കാവുന്ന ജീവനക്കാർക്ക് എല്ലാ പ്രോഡക്ടസിലും ഡിസ്കൗണ്ട് ലഭ്യമാകും.

ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമാവും സ്റ്റാഫുകൾക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് കാലത്ത് അതികഠിനമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന എൻഎച്ച് സ്റ്റാഫുകൾക്ക് ഈ സേവനം വലിയ തരത്തിൽ ഉപകാരപ്പെടുമെന്ന് എൻ എച്ച് എസ് ഡിസ്കൗണ്ട് ഓഫേഴ്‌സ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡേവിഡ് ബേറ്റർ വ്യക്തമാക്കി. എൻ എച്ച് എസ് ജീവനക്കാരായ മലയാളികൾക്കും ഈ വാർത്ത തികച്ചും സന്തോഷം നൽകുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിസ്റ്റോൾ : ട്രെയിനിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയ്ക്കും പുരുഷനുമെതിരെ ട്രാൻസ്പോർട്ട് പോലീസിൽ പരാതി നൽകി യാത്രക്കാരിയായ യുവതി. ജനുവരി 2 -ന് ബ്രിസ്റ്റോളിൽ നിന്ന് ക്ലീത്തോർപ്‌സിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. തന്റെ മുന്നിൽ വെച്ചാണ് സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഇത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നും യുവതി വെളിപ്പെടുത്തി. ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ അവർ തന്നെ നോക്കി കളിയാക്കി ചിരിച്ചുവെന്നും യുവതി പറഞ്ഞു. സ്ത്രീയും പുരുഷനും നല്ലവരാണെന്ന് കരുതിയാണ് യുവതി അവരുടെ എതിർവശം വന്നിരുന്നത്. മദ്യപിച്ചിരുന്ന ഒരു കൂട്ടം ആളുകളുടെ അടുത്ത് നിന്ന് രക്ഷനേടാനുള്ള ശ്രമം കൂടിയായിരുന്നു അത്. എന്നാൽ അതിലും മോശമായ പ്രവൃത്തിയ്ക്കാണ് താൻ സാക്ഷിയായതെന്ന് യുവതി തുറന്നുപറഞ്ഞു.

ട്രെയിൻ സ്‌കൺതോർപ്പിൽ എത്തിയതിനു ശേഷമാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. യുവതിയുടെ തൊട്ട് മുൻപിലാണ് ഇത് നടന്നത്. പുരുഷൻ ബെൽറ്റ് അഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും താൻ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും അവർ അത് കാര്യമാക്കിയില്ലെന്നും യുവതി പറഞ്ഞു. ട്രെയിൻ സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസിൽ യുവതി പരാതി നൽകിയത്.
പൊതുഗതാഗത്തിൽ വച്ചുള്ള ഇത്തരം പെരുമാറ്റം അസ്വീകാര്യമാണെന്നും ഉത്തരവാദികളെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ട്രാൻസ്‌പെനൈൻ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.
ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയുള്ള പുതിയ നിയമം വരുമ്പോൾ അവർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയുടെ മേധാവി. ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ മുൻനിര എൻഎച്ച്എസ് ജീവനക്കാർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം, ഇവ സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു സ്‌ഥാനത്തേക്ക് ഇവർ മാറ്റപ്പെടും. തന്റെ കീഴിലുള്ള 14,000 ജീവനക്കാരിൽ പത്തു ശതമാനത്തോളം പേർ ഇനിയും വാക്സിനേഷൻ സ്വീകരിച്ചിട്ടില്ല എന്ന് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ക്ലൈവ് കേ പറഞ്ഞു. ജീവനക്കാരെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുവാൻ താനൊരിക്കലും നിർബന്ധിക്കുകയില്ലെന്നും അതിനായി പക്ഷേ അവരെ പ്രോത്സാഹിപ്പിക്കുക എന്നും ക്ലൈവ് കേ പറഞ്ഞു. എന്നാൽ ജീവനക്കാർ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയേറെയാണ്. വാക്സിനേഷൻ സ്വീകരിക്കുവാൻ നിരവധി മുൻനിര ജീവനക്കാർ വിമുഖത കാണിക്കുന്നുണ്ട് എന്നും, അതിനാൽ ഈ നിയമം നടപ്പിലാക്കേണ്ടി വന്നാൽ തനിക്ക് കാര്യക്ഷമവും കഴിവുള്ളവരുമായ നിരവധി ജീവനക്കാരെ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രോഗികളെ സുരക്ഷിതമായി പരിചരിക്കുവാൻ മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ ഉണ്ടാക്കും.

ഇതേസമയം നാദിം സഹവി സർക്കാരിന്റെ ഈ നയത്തെ ശരിയായ തീരുമാനമായി വാദിച്ചു. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഏപ്രിൽ ആദ്യം മുതൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എൻഎച്ച്എസ് ജീവനക്കാർ കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സമാനമായ നയം ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. കെയർ ഹോമുകൾക്ക് ഈ മുന്നറിയിപ്പ് ലഭിച്ചതോടെയുള്ള ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പ്രതിസന്ധിയുടെ ആക്കം കൂട്ടും.

പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാത്തതിനെ തുടർന്ന് പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ഒരു ഡോക്ടർ ഈ വാരാന്ത്യത്തിൽ ആരോഗ്യ സെക്രട്ടറി സാജിദ് ജാവീദിനെ വെല്ലുവിളിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ഐസിയു കൺസൾട്ടന്റായ ഡോക്ടർ സ്റ്റീവ് ജെയിംസ് തനിക്ക് കോവിഡ് പിടിപ്പെട്ടതിനുശേഷം ഇതിനോടകംതന്നെ ശരീരത്തിൽ ആവശ്യമായ ആന്റിബോഡികൾ ഉണ്ടെന്ന് വധിച്ചു. വാക്സിനേഷൻ സ്വീകരിക്കുക എന്നത് വ്യക്തിപരമായ താല്പര്യം ആയിരിക്കണം എന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ കോവിഡ് മൂലമുള്ള മരണസംഖ്യ 1,50,000 കടന്നു. ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ . ഇന്നലത്തെ 313 കോവിഡ് മരണങ്ങൾ കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,057 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. ലോകരാജ്യങ്ങളുടെ ഇടയ്ക്ക് 1,50,000 പേർ മഹാമാരി മൂലം മരണമടഞ്ഞ 7 -മത്തെ രാജ്യമാണ് ബ്രിട്ടൻ . യുഎസ് , ബ്രസീൽ, ഇന്ത്യ , റഷ്യ , മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത്.

കോവിഡ് മൂലമുള്ള ഓരോ മരണവും രാജ്യത്തിനും ബന്ധുമിത്രാദികൾക്കും തീരാനഷ്ടമാണെന്നും തൻറെ ചിന്തകളും അനുശോചനങ്ങളും അവരുടെ ബന്ധുമിത്രാദികൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. എല്ലാവരും ബൂസ്റ്റർ വാക്സിൻ എടുക്കണമെന്നും ഇനിയും ആദ്യ 2 ഡോസ് വാക്‌സിൻ എടുക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പ്രതിരോധകുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാജ്യത്തെ പ്രതിദിന രോഗവ്യാപന നിരക്ക് 1,46,390 ആണ് . ഒമിക്രോണിൻെറ വ്യാപന ശേഷി മറ്റു വകഭേദങ്ങളേക്കാൾ വളരെ കൂടുതലാണെന്നതാണ് പ്രതിദിന രോഗവ്യാപനം കൂടാൻ കാരണമാകുന്നത്. എങ്കിലും ഒട്ടുമിക്കവരും പ്രതിരോധകുത്തിവയ്പ്പുകൾ എടുത്തത് മൂലം മരണസംഖ്യയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും മുൻപ് ഉണ്ടായ അത്രയും ഉയർന്നതല്ലെന്നുള്ള ആശ്വാസം ആരോഗ്യപ്രവർത്തകർക്ക് ഉണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നേഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിനി ഡിനു എം ജോയി. എം ജി സർവകലാശാലയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിലാണ് (നഴ്സിങ് ) ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മികച്ച നേഴ്സിനുള്ള പ്രഥമ സംസ്ഥാന അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജേതാവ് കൂടിയാണ് ഡിനു. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നു.
പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം.വി.തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്‌സിങ് 1998 ൽ പാസ്സായ ഡിനു പിന്നീട് ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നിവ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേടുകയുണ്ടായി.

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (SGTDS) മുൻ ഡയറക്ടർ ആയ ഡോ.റോയ് സി മാത്യുവിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ലൈംഗികാതിക്രമം തടയുന്നതിനായി കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണപഠനം വലിയ ശ്രദ്ധയാകർഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടക്കുന്നത്. കേരളത്തിലെ മിക്ക ഹൈസ്കൂളുകളും കൗമാര ആരോഗ്യത്തിനും ലൈംഗികാതിക്രമത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും ഡിനു മലയാളംയുകെയോട് പറഞ്ഞു.
പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. ദിവസവും ഇത്രയും കിലോമീറ്റർ സഞ്ചരിച്ചുള്ള പഠനം ദുഷ്ക്കരമായി. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസുകൾ. ഒരു കുട്ടിയും ഇന്ന് വരെ വീട്ടിൽ നിന്നും വന്ന് പഠിച്ചു പാസ്സായിട്ടില്ല എന്ന് ട്യൂട്ടർമാരുടെ കമെന്റ്… ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചാൽ രണ്ട് വയസ്സുകാരൻ കുഞ്ഞിനെ വിട്ടിരിക്കാൻ സാധ്യമല്ലാത്ത മനസികാവസ്ഥ… മാനസികമായി തളരുന്ന സാഹചര്യം. ഒരുപാട് കഷ്ടപ്പെടുന്ന ഭർത്താവ്… വീട്ടിലെ കാര്യം നടക്കുന്നില്ല… ഇത്രയും വിഷമിച്ചു പഠിക്കാനോ എന്ന് ബന്ധുക്കൾ… എങ്കിലും പൂർണ്ണമായ മനസ്സോടെ ഡിനു പറഞ്ഞു.. ഈ റിസൾട്ട് എന്റെ ഭർത്താവായ ജോബിക്കുള്ളത്.. ജോബി സഹായിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഡോക്ടറേറ്റ് നേടാൻ വഴിയൊരുങ്ങിയത്… എല്ലാവരും പറയും ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന്.. എന്റെ കാര്യത്തിൽ ഇത് തിരിച്ചാണ് എന്ന് മാത്രം… എന്റെ മാത്രം കഴിവ് കൊണ്ടല്ല മറിച്ച് ഭർത്താവായ ജോബി തന്ന സപ്പോർട്ട് ആണ് എന്റെ വിജയങ്ങളുടെ അടിത്തറ…
കൂടെയുള്ള കൂട്ടുകാരികൾ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും ഓസ്‌ട്രേലിയിലെ പെർത്തിലും, അയർലണ്ട്, അമേരിക്ക എന്നിവടങ്ങളിൽ എല്ലാം പോയി ജോലി ചെയ്യുന്നു. പുറത്തുപോയാൽ മാത്രമല്ല നഴ്സിങ്ങിൽ വിജയിക്കുക എന്ന് കൂടി ഡിനു നമുക്ക് കാണിച്ചു തരുന്നു. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്.
പാലായ്ക്ക് അടുത്തുള്ള ഉരുളികുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു. 
രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു. ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെയർ ഹോം അന്തേവാസികളോട് മോശമായ രീതിയിൽ പെരുമാറിയതിന് മൂന്ന് കെയർഹോം ജീവനക്കാർക്ക് ജയിൽശിക്ഷ ലഭിച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ അവരോട് സംസാരിച്ചുവെന്നും ഒരു അവസരത്തിൽ ഒരു സ്ത്രീയെ സോഫയിൽ നിന്ന് വലിച്ചിറക്കി അവരുടെ വയറിൽ മുട്ടുകുത്തുകയും തലയിടിപ്പിക്കുകയും ചെയ്തതായുമുള്ള ആരോപണത്തെ തുടർന്നാണ് സ്വാൻസി ക്രൗൺ കോടതി സ്വാൻസീയിലെ ഗോവർട്ടണിലെ ഗോവർ ലോഡ് ജിൽ ജോലി ചെയ്തിരുന്ന ഡഗ്ലസ് സ്റ്റീഫൻസന് ശിക്ഷ വിധിച്ചത്. ഇയാൾ ഒരു പുരുഷന് നേരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയും ഉണ്ട്. പ്രായമായവരോട് മോശമായി പെരുമാറിയതിന് ആന്റണി തോമസിനും ഡേവിഡ് വെഡ്‌ലേക്കിനുമൊപ്പം 41 കാരനായ സ്റ്റീഫൻസ് ശിക്ഷിക്കപ്പെട്ടു. വെഡ്‌ലെക്ക് തൻെറ തെറ്റ് നേരത്തെ സമ്മതിച്ചിരുന്നു അതേസമയം സ്റ്റീഫൻസും തോമസും കോടതി വിചാരണയ്ക്ക് ശേഷം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ട്രാക്ക്‌കെയർ എന്ന കമ്പനി നടത്തുന്ന ഗോവർ ലോഡ് ജ് മുതിർന്നവർക്കുള്ള ഒരു റെസിഡൻഷ്യൽ ഹോമാണ്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും സങ്കീർണ്ണമായ പെരുമാറ്റ പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളും നേരിടുന്നവരാണ്. സ്വാൻസീ ക്രൗൺ കോടതിയുടെ വിചാരണ സമയത്ത് ഇവിടുത്തെ താമസക്കാരുടെ പെരുമാറ്റം പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. ജീവനക്കാർ സ്റ്റുഡിയോ III എന്ന ഒരു സംവിധാനമാണ് ഇവിടുത്തെ താമസക്കാരെ പരിചരിക്കാൻ ഉപയോഗിച്ചിരുന്നത്. ശാരീരികമായുള്ള ഇടപെടലുകൾ അവസാന ആശ്രയമായി ആണ് കണ്ടിരുന്നത്. 2015 നും 2017 നും ഇടയിൽ നടന്ന ഈ ദുരനുഭവം മുൻ സ്റ്റാഫ് അംഗങ്ങളിൽ ഒരാൾ കണ്ടെത്തുകയും തന്റെ ആശങ്ക ഉന്നയിക്കുകയും ചെയ്തതോടെയാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതിനു മുൻപ് പരാതി ആരോപിക്കപ്പെട്ട ജീവനക്കാർക്കെതിരെ കെയർ കമ്പനി അന്വേഷണം നടത്തിയിരുന്നു.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ക്രീമി കസ്റ്റാർഡും ചോക്കലേറ്റ് ഗനാഷും ചേർത്ത് ബിസ്‌ക്കറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ക്ലാസിക് പുഡ്ഡിംഗ്, എല്ലാ പ്രായക്കാർക്കും ഏത് അവസരങ്ങളിലും ആഘോഷങ്ങളിലും വിളമ്പാൻ കഴിയുന്ന അനുയോജ്യമായ ഒരു ഡെസേർട്ടാണ്.
ചേരുവകൾ
ബിസ്ക്കറ്റ് ലെയർ :
200 ഗ്രാം ബിസ്‌ക്കറ്റ് (any digestive biscuit)
2 ടേബിൾ സ്പൂൺ കൊക്കോ പൗഡർ /MILO
1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്
3 ടേബിൾ സ്പൂൺ വെണ്ണ (ഉരുക്കിയത് )
കസ്റ്റാർഡ് :
3 കപ്പ് പാൽ
¼ കപ്പ് കസ്റ്റാർഡ് പൗഡർ
¼ കപ്പ് പഞ്ചസാര
ചോക്കലേറ്റ് ഗനാഷ് :
200 ഗ്രാം ചോക്ലേറ്റ് ചിപ്സ്
100 ഗ്രാം കട്ടിയുള്ള ക്രീം

ഉണ്ടാക്കുന്ന രീതി
ബിസ്ക്കറ്റ് ലെയറിനു വേണ്ടി :
ആദ്യം, ഒരു മിക്സിയിൽ ബിസ്ക്കറ്റ് തരി തരിയായി പൊടിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക
കൊക്കോ പൗഡർ,വാനില എക്സ്ട്രാക്റ്റ്, വെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
കസ്റ്റാർഡ് ലെയറിനു വേണ്ടി :
ഒരു പാത്രത്തിൽ, 2 3/4 കപ്പ് പാലിലേക്കു, ¼ കപ്പ് പഞ്ചസാര ചേർത്ത് ചൂടാക്കുക
1/4 കപ്പ് പാലിലേക്കു 1/4 കപ്പ് കസ്റ്റാർഡ് പൗഡർ ചേർത്ത് നന്നായി യോചിപ്പിക്കുക
ഈ മിശ്രിതം ചൂടായ പാലിലേക്കു ചേർത്ത് കട്ട കെട്ടാതെ ഇളക്കുക.
മിശ്രിതം കട്ടിയാകാൻ തുടങ്ങുന്നതുവരെ പാചകം തുടരുക.
മിശ്രിതം മിനുസമാർന്ന സിൽക്ക് ഘടനയിലേക്ക് മാറണം. കസ്റ്റാർഡ് തയ്യാർ.
പുഡ്ഡിംഗ് ലയെറിങ് :
ആദ്യം, ഒരു ചെറിയ കപ്പിലേക്ക് 2 ടേബിൾ സ്പൂൺ ബിസ്കറ്റ് പൊടിച്ചത് ഇടുക .
ഒരു ചെറിയ സ്പൂൺ ഉപയോഗിച്ച് പ്രസ് ചെയ്തു ലെവൽ ആക്കുക.
തയ്യാറാക്കിയ കസ്റ്റാർഡ്, കപ്പിന്റെ ¾ വരെ ഒഴിക്കുക.
30 മിനിറ്റ് അല്ലെങ്കിൽ കസ്റ്റാർഡ് സെറ്റ് ആകുന്നത് വരെ ഫ്രിഡ്ജിൽ വെക്കുക.
ചോക്കലേറ്റ് ഗനാഷ് ലെയറിനു വേണ്ടി :
ഒരു ചെറിയ പാത്രത്തിൽ 200 ഗ്രാം ചോക്ലേറ്റ് ചിപ്സ് എടുത്ത് 100 ഗ്രാം ചൂടുള്ള കട്ടിയുള്ള ക്രീം ഒഴിക്കുക.
ചോക്ലേറ്റ് പൂർണ്ണമായും ഉരുകുന്നത് വരെ നന്നായി ഇളക്കുക.
മിശ്രിതം സിൽക്കി മിനുസമാർന്ന ഘടനയിലേക്ക് മാറണം.
ചോക്ലേറ്റ് കഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൈക്രോവേവ് അല്ലെങ്കിൽ ഡബിൾ ബോയിലർ രീതി ഉപയോഗിച്ച് ഉരുക്കാം.
ചോക്കലേറ്റ് ഗനാഷ് തയ്യാർ. ചെറുതായി തണുപ്പിക്കുക.
ഗനാഷ് ലയെറിങ് ( Final layer)
കസ്റ്റാർഡ് സെറ്റായ ശേഷം, അതിന് മുകളിൽ 2 ടേബിൾ സ്പൂൺ ഗനാഷ് ഒഴിക്കുക.
എന്നിട്ടു കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
ബിസ്‌ക്കറ്റ് കസ്റ്റാർഡ് പുഡ്ഡിംഗ് ആസ്വദിക്കാൻ തയ്യാറായി.