ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 37, 578 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 120 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. വെള്ളിയാഴ്ച പ്രതിദിന രോഗ വ്യാപനം 42,076 ഉം മരണനിരക്ക് 121 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,587 പേർക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസും 108, 290 പേർക്ക് രണ്ടാമത്തെ ഡോസും നൽകിയതായി ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് പൂർണമായും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരുടെ എണ്ണം 43, 251, 037 ആയി.
ബ്രിട്ടനിൽ ഈ മാസം തന്നെ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കും. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ഇതിൻറെ ഭാഗമായി ഫൈസറിൻെറ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് യുകെ ഒരുങ്ങുന്നത്. 2000 ഫാർമസികളിലൂടെ ആഴ്ചയിൽ 2.5 ദശലക്ഷം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രാസെനക്ക വാക്‌സിൻ ലഭിച്ച ആളുകൾക്കും മൂന്നാംഘട്ടത്തിൽ ഫൈസറിൻെറ അല്ലെങ്കിൽ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആയിരിക്കും ലഭിക്കുക.
50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .
ബേസിൽ ജോസഫ്
ചേരുവകൾ
ചിക്കൻ ബ്രെസ്റ്റ് – 4 എണ്ണം ബോൺലെസ്സ്
പ്ലെയിൻ ഫ്ലോർ -1/ 4 കപ്പ്
കുരുമുളക് പൊടി -1 / 4 ടീസ്‌പൂൺ
മുട്ട – 2 എണ്ണം
ബ്രഡ് ക്രമ്ബസ് -2 കപ്പ്
ഓയിൽ – വറക്കുവാനാവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂൺ
പാചകം ചെയ്യുന്ന വിധം
ചിക്കൻ ബ്രെസ്റ് നന്നായി കഴുകി എടുത്തു വയ്ക്കുക . ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫ്ലോർ കുരുമുളക് പൊടി ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക .ചിക്കൻ ഇതിലേയ്ക്ക് മുക്കി ,അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി ബ്രഡ് ക്രമ്ബ്‌സിൽ റോൾ ചെയ്തെടുക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറു തീയിൽ ചിക്കൻ നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക.
കാറ്റ്സു സോസ് ഉണ്ടാക്കുന്ന രീതി
ടൊമാറ്റോ സോസ് – 1/ 4 കപ്പ്
ഓയിസ്റ്റർ സോസ് -2 ടേബിൾസ്പൂൺ
വൂസ്റ്റർ ഷെയർ സോസ് -2 ടേബിൾസ്പൂൺ
ഷുഗർ -1 1 / 2 ടേബിൾസ്പൂൺ
ഒരു ചെറിയ ബൗളിലേയ്ക്ക് ഓരോ സോസും ഷുഗറും ചേർത്ത് ഒരു വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിച്ചു നല്ല കട്ടിയുള്ള ഒരു സോസ് ആയി എടുക്കുക. വറുത്തു വച്ച ചിക്കന്റെ കൂടെ സെർവ് ചെയ്യുക . റൈസും കൂടെ സെർവ് ചെയ്യാവുന്നതാണ്
ബേസിൽ ജോസഫ്
ഡോ. ഐഷ വി
1978-ൽ ബികോം ബിരുദധാരിയായ ശ്രീ പ്രകാശൻ ഏതാനും സുഹൃത്തുക്കളുമായി ചേർന്ന് ചിറക്കര താഴം ജംങ്ഷന് വടക്ക് ഭാഗത്തായി കല്ലിടുക്കിൽ വീടിനടുത്തായി ഒരു ഓലഷെഡിൽ ഏതാനും ബഞ്ചും ഡസ്കും ബോർഡുമൊക്കെയായി ഒരു ട്യൂഷൻ സെന്റർ തുടങ്ങി. നാളതുവരെ പലരും വീട്ടിൽ ട്യൂഷനെടുത്തിരുന്നെങ്കിലും ഇതുപോലെ ഒരു ട്യൂഷൻ സെന്റർ ഇന്നാട്ടിൽ നടത്തിയിരുന്നില്ല. സമീപ പഞ്ചായത്തുകളിൽ ട്യൂഷൻ സെന്ററുകൾ ഉണ്ടായിരുന്നെങ്കിലും ചിറക്കര ഗ്രാമത്തിൽ എൻെറ അറിവിൽ ആദ്യത്തേത് എന്ന് പറയാം. ശ്രീദേവി അപ്പച്ചി ഇളയമകൾ സോണിയെ അവിടെ പഠിക്കാനയച്ചു. സോണി അവിടെ പഠിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പാഠഭാഗങ്ങൾ അവരുടെ വീട്ടിൽ വച്ച് ഉരുവിടുമ്പോൾ ഇപ്പുറത്തെ വീട്ടിലിരുന്ന ഞാനും അത് കേട്ടുപഠിക്കുകയായിരുന്നു.” Decide വെർ ബ് . I decided to go. ഞാൻ പോകാൻ തീരുമാനിച്ചു.” ആറാം ക്ലാസ്സുകാരിയായ ഞാൻ ഡിക്ഷ്ണറി നോക്കി. അർത്ഥം ഉറപ്പിച്ചു. താമസിയാതെ ട്യൂഷൻ സെന്റർ പൂട്ടി. കുട്ടികളെ കിട്ടാഞ്ഞിട്ടല്ല. പ്രകാശൻ സാറിന് ജോലി കിട്ടി അതു കൊണ്ടാണ് ട്യൂഷൻ സെന്റർ പൂട്ടിയതെന്ന് സോണി പറഞ്ഞറിഞ്ഞു. പ്രകാശൻ സാറിന് ജോലി കിട്ടിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും സോണി ഉരുവിടുന്നത് കേട്ട് പഠിക്കുന്ന എന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം മുടങ്ങിയതിൽ ചെറിയ വിഷമം തോന്നി.
മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ വീട്ടിനടുത്തുള്ള കടമുക്കിൽ വച്ച് ശ്രീ പ്രകാശനെ വീണ്ടുo കാണുമ്പോൾ മുഷിഞ്ഞ വേഷം. എന്തോ പിറുപിറുത്ത് കൈയ്യിലിരുന്ന കത്താൾ( വെട്ടുകത്തി) മേൽപ്പോട്ടും താഴ് പ്പോട്ടും ചലിപ്പിച്ച് മനസ്സിന്റെ താളം തെറ്റി നടക്കുന്ന അവസ്ഥയിലായിരുന്നു. ഏതാനും ദിവസങ്ങൾ ഇതേ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ചിലരോടൊക്കെ അന്വേഷിച്ചു. മാനസിക നില തെറ്റിയെന്നും പെൻഷൻ പോലും വാങ്ങാൻ പറ്റിയില്ലെന്നും അറിയാൻ കഴിഞ്ഞു. യഥാർത്ഥ കാരണമെന്തെന്ന് പലർക്കും അറിയില്ലായിരുന്നു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്രീ പ്രകാശൻെറ കുടുംബത്തിലെ പലർക്കും പറയത്തക്ക വിദ്യാഭ്യാസമില്ലാതിരുന്ന കാലത്താണ് ബികോം പാസ്സായതും ട്യൂഷൻ സെന്റർ തുടങ്ങിയതും.
ശ്രീ പ്രകാശന്റെ അമ്മയും പെങ്ങളുമൊക്കെ വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ പറമ്പിൽ ഓല മെടയാൻ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പെങ്ങളെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ ശ്രീ പ്രകാശനെ കുറിച്ചും ചോദിച്ചു. അപ്പോഴാണ് പെങ്ങൾ കഥകൾ പറഞ്ഞത്. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വില്ലേജ് ഓഫീസിൽ കരം പിരിക്കുന്ന ജോലിയായിരുന്നെന്നും ഒരിക്കൽ ന്യുമോണിയ വന്നപ്പോൾ ലീവിനുള്ള അപേക്ഷയെഴുതി മേലധികാരിയെ ഏൽപ്പിക്കാതെ ഓഫീസിൽ ഒരാളെ ഏൽപിച്ചിരുന്നെന്നും പിന്നീട് ആറ് മാസം കഴിഞ്ഞാണ് ഓഫീസിൽ തിരിച്ചെത്തിയതെന്നും. ഇതേ തുടർന്ന് ഓഫീസിലുണ്ടായ പ്രശ്നങ്ങൾ മൂലം ഡീ മോട്ട് ചെയ്തെന്നും തുടർന്ന് മനോനില തെറ്റിയെന്നും. പിന്നീട് വിവാഹിതനാകുകയും കുട്ടികളും വീടും ഒക്കെയാകുകയും ചെയ്തെങ്കിലും എപ്പോഴൊക്കെയോ മനസ്സിന്റെ താളം തെറ്റും. അപ്പോൾ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും പോകും. പിന്നെ കുറേ നാൾ കഴിഞ്ഞ് തിരികെയെത്തും. പിന്നെ സ്വന്തം നാട്ടിലേയ്ക്ക് . ഏകദേശം മൂന്ന് വർഷം മുമ്പ് സ്വന്തം നാട്ടിൽ നിന്നും കാണാതായി. പിന്നെയിതു വരെ തിരികെയെത്തിയിട്ടില്ലത്രേ.
ഇത്തവണ എന്റെ അധ്യാപക ദിന സ്മരണകൾ ചിറക്കരയിൽ ആദ്യമായി ട്യൂഷൻ സെന്റർ നടത്തിയ മനസ്സിന്റെ താളം തെറ്റി നാടുവിട്ടു പോയ ശ്രീ പ്രകാശിന് സമർപ്പിക്കുന്നു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : എച്ച്ജിവി (ഹെവി ഗുഡ്സ് വെഹിക്കിൾ) ഡ്രൈവർ ക്ഷാമം കാരണം രോഗികൾക്ക് അവരുടെ ഫ്ലൂ വാക്സിൻ ലഭിക്കാൻ രണ്ടാഴ്ച വരെ വൈകുമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കുറവായതിനാൽ ഈ ശൈത്യകാലത്ത് ഉയർന്ന രോഗബാധ നിരക്ക് രാജ്യത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധർ ഭയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനികളിലൊന്നായ സെക്യൂറസ്, ഡ്രൈവർമാരുടെ ക്ഷാമത്തെപറ്റി പറയുകയുണ്ടായി. ബ്രെക് സിറ്റും പകർച്ചവ്യാധിയും പല യൂറോപ്യൻ ഡ്രൈവർമാരെയും നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചു. കൊക്കകോള, മക്ഡൊണാൾഡ് സ്, വെതർസ് പൂൺ തുടങ്ങിയ പ്രധാന ഭക്ഷ്യ കമ്പനികളും ഈ പ്രശ്നം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമൂലം അപ്പോയ്ന്റ്മെന്റുകൾ പുനക്രമീകരിക്കേണ്ടിവരുമെന്ന് യുകെയിലുടനീളമുള്ള രോഗികൾക്ക് അയച്ച കത്തുകളിലും ഇമെയിലുകളിലും പറയുന്നു.
വാക്സിൻ ഡെലിവറി സ്ഥിരീകരിക്കുന്നതുവരെ ഞങ്ങൾ കൂടുതൽ ക്ലിനിക് അപ്പോയിന്റ്മെന്റുകൾ നടത്തുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. പകർച്ചവ്യാധി കൂടുതൽ പടരുമെന്ന ആശങ്കകൾക്കിടയിൽ വാക്സിൻ ഡെലിവറികളുടെ കാലതാമസം ജിപികൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി (ജെസിവിഐ) ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു. ഈ വർഷം പ്രതിരോധ കുത്തിവയ്പ്പ് വളരെ പ്രധാനമാണെന്ന് പ്രൊഫസർ ആൻറണി ഹാർഡൻ ശനിയാഴ്ച ബിബിസിയോട് പറഞ്ഞു.
കാലതാമസമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. കാലതാമസം പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ ജിപി പ്രാക്ടീസുകൾക്കും ഫാർമസികൾക്കും വാക്സിനുകൾ നൽകുന്ന സെക്യൂറസ് പറഞ്ഞു. അതേസമയം, നിലവിൽ വാക്സിനുകളുടെ നല്ല വിതരണമുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അവ നൽകാൻ തയ്യാറാകുമെന്നും ലോയ്ഡ്സ് ഫാർമസി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്ലൻഡ് : യുകെയിലെ ഭൂരിഭാഗം തൊഴിലാളികളും നാല് ദിവസത്തെ പ്രവൃത്തി വാരമാണ് ഇഷ്ടപ്പെടുന്നതെന്ന് സർവേകൾ തെളിയിച്ചിട്ടുണ്ട്. കൊറോണയുടെ വരവോടെ ജോലികൾ ഏറെയും വീട്ടിലിരുന്നായതിനാൽ പ്രവൃത്തി ദിവസം നാലായി കുറച്ചാൽ നന്നായി ജോലി ചെയ്യാൻ കഴിയുമോ എന്നറിയാൻ സ് കോട്ട്ലൻഡ് ഒരു പദ്ധതി ആരംഭിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കൂടുതൽ ജോലി സമയം ആരോഗ്യത്തിനു ഹാനികരമാണെന്നും ശമ്പള വർദ്ധനവിന് വഴങ്ങുന്ന ജോലി അവർ തിരഞ്ഞെടുക്കുമെന്നും നിരവധി തവണ തൊഴിലാളികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കാരണം നിലവിൽ നാല് ദിവസത്തെ വർക്ക് വീക്ക് പൈലറ്റ് സ്കീം രൂപകൽപ്പന ചെയ്യുകയാണ് സ് കോട്ടിഷ് നാഷണൽ പാർട്ടി. വേതനം വെട്ടികുറയ്ക്കാതെ ജോലി സമയം കുറയ്ക്കാൻ ഓഫീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസുകൾക്കായി എസ്എൻപി 10 മില്യൺ പൗണ്ട് ഫണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവൃത്തി ദിവസത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ കൂടുതൽ മെച്ചപ്പെട്ട ജോലികൾ നിലനിർത്താനും ക്ഷേമം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സ് കോട്ടിഷ് സർക്കാർ വക്താവ് പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയിലുടനീളം ചുരുങ്ങിയ പ്രവൃത്തി ദിവസത്തിലേക്കുള്ള മാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ഈ പദ്ധതി ഞങ്ങളെ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണങ്ങൾ കൂടുതൽ വിപുലീകരിക്കാൻ തിങ്ക് ടാങ്ക് ഐപിപിആർ സ് കോട്ടിഷ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. “സ് കോട്ടിഷ് സർക്കാർ പ്രവൃത്തി ദിവസം നാലായി കുറയ്ക്കുന്നത് ശരിയായ നടപടിയാണ്. മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു നല്ല നടപടിയായിരിക്കും ഇത്. എന്നാൽ എല്ലാത്തരം ജോലിസ്ഥലങ്ങളും എല്ലാത്തരം ജോലികളും ഉൾക്കൊള്ളുന്നതാവണം ഇത്.” ഐപിപിആറിന്റെ സീനിയർ റിസർച്ച് ഫെലോയായ റേച്ചൽ സ്റ്റാഥം പറഞ്ഞു.
ഇപ്പോൾ യുകെയിലെ മറ്റെവിടെയെങ്കിലും സർക്കാർ നേതൃത്വത്തിലുള്ള ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നതായി കാണുന്നില്ല. 2021 സെപ്റ്റംബറിൽ, ഇംഗ്ലണ്ടും വെയിൽസും സ് കോട്ട്‌ലൻഡിന്റെ പാത പിന്തുടരാത്തത് എന്തുകൊണ്ടാണെന്ന് പലരും ട്വിറ്ററിൽ പരസ്യമായി ചോദിക്കുകയുണ്ടായി. എന്നാൽ യുകെയിലുടനീളമുള്ള ചില കമ്പനികൾ ഇതിനകം തന്നെ സ്വന്തം ഇഷ്ടപ്രകാരം പ്രവൃത്തി ദിവസം നാലായി കുറച്ചിട്ടുണ്ട്. ലോകത്തിലെ ഒരു രാജ്യത്തിനും നിലവിൽ 100% തൊഴിലാളികൾക്കായി നാല് ദിവസത്തെ വർക്ക് വീക്ക് പോളിസി ഇല്ല. എന്നാൽ 1% തൊഴിലാളികൾ 2015 മുതൽ 2019 വരെ കുറഞ്ഞ പ്രവൃത്തി ദിവസം പരീക്ഷിച്ചപ്പോൾ വലിയ വിജയം ഉണ്ടായതായി ഐസ്‌ലാൻഡ് റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വാക്‌സിനെടുക്കാൻ വിസമ്മതിച്ച ഗർഭിണിയായ നേഴ്സ് പ്രസവിച്ചു രണ്ടാഴ്ചയ്ക്ക് ശേഷം കുഞ്ഞിനെ പോലും കാണാതെ മരണപ്പെട്ടു. മുപ്പത്തിയെഴുകാരിയായ ഡേവി മാസിയസ് ആണ് തന്റെ അഞ്ചാമത്തെ കുട്ടിയെ കാണുന്നതിനു മുൻപ് മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് ഡാനിയേലിനും മറ്റു നാല് കുട്ടികൾക്കും വൈറസ് ബാധിച്ചിരുന്നു. കുട്ടികൾക്ക് രോഗം സുഖപ്പെട്ടെങ്കിലും, ഭർത്താവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. പ്രസവസമയത്ത് വാക്സിൻ എടുക്കുന്നതിൽ ഡേവി ഭയപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ ഭാര്യ മരിച്ച വിവരം ഇതുവരെ ഗുരുതരാവസ്ഥയിൽ തുടരുന്ന ഡാനിയേൽ അറിഞ്ഞിട്ടില്ല.
മറ്റുള്ളവരെ കൂടി വാക്സിൻ എടുക്കുവാൻ പ്രേരിപ്പിക്കുന്നതിനാണ് കുടുംബാംഗങ്ങൾ ഈ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കിട്ടതതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ദുരന്തം തങ്ങൾക്ക് അംഗീകരിക്കാനാവുന്നതിലും അപ്പുറമാണെന്ന് ഡേവിയുടെ സഹോദരൻ വോങ് സെരെ മാധ്യമങ്ങളോട് പറഞ്ഞു. അതിനാൽ തന്നെ എല്ലാവരും വാക്സിൻ എടുക്കണമെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവെച്ചത്.
സ്കൂൾ അധ്യാപകനായ ഡാനിയേലിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 34 ആഴ്ച ഗർഭിണിയായിരുക്കുമ്പോഴാണ് ഡേവി രോഗബാധിതയായത്. ഗർഭകാലം പൂർത്തിയാക്കാൻ ആറാഴ്ച ബാക്കിനിൽക്കെ, ഇരുവരെയും രക്ഷിക്കുന്നതിനായി ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഈ കുടുംബത്തെ സഹായിക്കുന്നതിനായി നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്ട്രാബെയ്ൻ : “ഞാൻ ഒരു ദൈവവിശ്വാസി അല്ലെങ്കിലും നരകം എന്നൊന്ന് ഉണ്ടെങ്കിൽ ഞാൻ ജീവിച്ചത് അവിടെയാണ്…” എട്ട് വർഷം മുമ്പ് യൂറോമില്യൺ ജാക്ക്പോട്ട് നേടിയ മാർഗരറ്റ് ലോഫ്രിയുടെ വാക്കുകളാണിത്. 2021 സെപ്റ്റംബർ ഒന്ന് രാവിലെ നോർത്തേൺ അയർലൻഡിലെ സ്ട്രാബെയ്‌നിലെ വീട്ടിൽ ലോഫ്രിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റ്‌മോർട്ടം കൃത്യസമയത്ത് നടത്തുമെന്നും പോലീസ് പറഞ്ഞു. 2013 ൽ 26,863,588 പൗണ്ട് നേടിയ വ്യക്തിയാണ് മാർഗരറ്റ്. അക്കാലത്ത് വടക്കൻ അയർലണ്ടിൽ നേടിയ ഏറ്റവും വലിയ ജാക്ക്‌പോട്ട് ആയിരുന്നു അത്.
വൻ വിജയമുണ്ടായിട്ടും, മാർഗരറ്റ് സ്വന്തം നാട്ടിൽ തന്നെ താമസം തുടർന്നു. “27 മില്യൺ പൗണ്ട് ഉണ്ടായിരുന്നിട്ടും ഏകയായാണ് ജീവിക്കുന്നതെങ്കിൽ അതുകൊണ്ട് അർത്ഥമില്ല. അത് എന്നെ സന്തോഷിപ്പിക്കില്ല. മറ്റുള്ളവരുടെ സന്തോഷം കൊണ്ട് മാത്രമേ എനിക്ക് സന്തോഷിക്കാൻ കഴിയൂ. ഇതുവരെ എല്ലാവരും സന്തുഷ്ടരാണ്.” അവൾ മുമ്പ് പറഞ്ഞിരുന്നു. പബ്, വീടുകൾ, മിൽ എന്നിവയുൾപ്പെടെ ധാരാളം വസ്തുവകകൾ ലോഫ്രി സ്വന്തമാക്കി.
എന്നാൽ പിന്നീട് ജാക്ക്പോട്ട് അവളുടെ ജീവിതത്തെ തകർത്തുകളയുകയായിരുന്നു. 2015 ൽ ടാക്സി ഡ്രൈവറെ ആക്രമിച്ച കുറ്റത്തിന് 150 മണിക്കൂർ സാമൂഹിക സേവനം നടത്തുക എന്ന ശിക്ഷയാണ് അവളെ തേടിയെത്തിയത്. മൂന്നു വർഷത്തിനുശേഷം, മുൻ ജീവനക്കാരനെ പ്രതികാര മനോഭാവത്തിൽ ഭീഷണിപ്പെടുത്തി പുറത്താക്കിയതിന് അവൾക്ക് 30,000 പൗണ്ട് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ഈ ജാക്ക്പോട്ട് തനിക്ക് നരകതുല്യമായ ജീവിതമാണ് നൽകിയതെന്ന് പിന്നീട് മാർഗരറ്റ് പറഞ്ഞത് ഈ സംഭവങ്ങളുടെ വെളിച്ചത്തിലാണ്. തന്റെ പക്കൽ ഇനി 5 മില്യൺ പൗണ്ട് മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും തന്നെ മോഷ്ടാക്കൾ ലക്ഷ്യമിട്ടതായും 2019ൽ മാർഗരറ്റ് പറഞ്ഞു. മാർഗരറ്റ് കൂട്ടിച്ചേർത്തു: “പണം എനിക്ക് ദുഃഖമല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ല. അത് എന്റെ ജീവിതത്തെ നശിപ്പിച്ചു.”
കഴിഞ്ഞ രണ്ടാഴ്ചയായി ഗുരുതരമായ രോഗത്തിന് വൈദ്യസഹായം തേടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മാർഗരറ്റ് മരിച്ചതെന്ന് സഹോദരൻ വെളിപ്പെടുത്തി. മാനസികരോഗം അവളുടെ ജീവിതത്തെ തകർത്തുകളഞ്ഞതായി അദ്ദേഹം അറിയിച്ചു. തന്റെ നാല് സഹോദരങ്ങൾക്കും സഹോദരിമാർക്കും ഒരു മില്യൺ പൗണ്ട് വീതം നൽകിയ ശേഷം കഴിഞ്ഞ ആറ് വർഷമായി അവൾ കുടുംബത്തിൽ നിന്ന് സ്വയം അകന്നു ജീവിക്കുകയായിരുന്നുവെന്നും പോൾ വെളിപ്പെടുത്തി. തന്റെ സ്വപ്ന ഭവനത്തിന്റെ നിർമാണം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ് അവളുടെ മരണം. എല്ലാം നേടിയിട്ടും ബംഗ്ലാവിൽ അവസാന നാളുകൾ ഒറ്റയ്ക്കു കഴിയേണ്ടി വന്ന അവസ്ഥ ഖേദകരമാണ്. ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. ‘ജാക്ക്പോട്ട് നേടാൻ മാത്രം അല്ല, അത് നിലനിർത്തി സന്തോഷകരമായി മുന്നോട്ട് ജീവിക്കാൻ കൂടിയൊരു ഭാഗ്യം വേണം’.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മുതിർന്നവരുടെ സാമൂഹ്യ പരിരക്ഷയ്ക്കും നാഷണൽ ഹെൽത്ത് സർവീസിനും ധനസഹായം നൽകുന്നതിനായി രണ്ടര കോടി ആളുകൾക്ക് നികുതി വർദ്ധനവ് ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്. സാമൂഹിക പരിപാലനത്തിന് വേണ്ടത്ര ധനസഹായം നൽകണമെന്നും മന്ത്രിമാർ ദേശീയ ഇൻഷുറൻസ് ഉയർത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ബക്ക് ലാൻഡ് പറഞ്ഞു. ദേശീയ ഇൻഷുറൻസ് നിരക്കിൽ 1% വർദ്ധനവിനെ ഡൗണിങ് സ്ട്രീറ്റ് അനുകൂലിക്കുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. സാമൂഹ്യ പരിപാലനത്തിന്റെ പ്രശ്നത്തിലേക്ക് വരുമ്പോൾ അതിന് വേണ്ടത്ര ധനസഹായം നൽകുന്ന ചില മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നു ബക്ക് ലാൻഡ് ബിബിസിയോട് പറഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി, സാമൂഹ്യ പരിപാലനത്തിനുള്ള ഫണ്ടിനായി സുസ്ഥിരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്രട്ടറി സാജിദ് ജാവിദ് 2% വർദ്ധനവ് ആഗ്രഹിക്കുന്നുണ്ടെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം ശരാശരി 29,536 പൗണ്ട് വരുമാനമുള്ള ഒരാൾക്ക്, ദേശീയ ഇൻഷുറൻസിലെ 1% വർദ്ധനവ് കാരണം 199.68 പൗണ്ട് ചിലവാകും. സാമൂഹിക പരിപാലന സംവിധാനം പരിഷ്കരിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി ആവിഷ്കരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സർക്കാർ പറഞ്ഞു. എൻഎച്ച്‌എസിനും സാമൂഹിക പരിപാലനത്തിനും ശരിയായ നിക്ഷേപം ആവശ്യമാണെന്നും എന്നാൽ ദേശീയ ഇൻഷുറൻസ് നിരക്ക് ഉയർത്തുന്നത് തെറ്റാണെന്നും ഇത് താഴ്ന്ന വരുമാനക്കാരെയും യുവാക്കളെയും ബിസിനസുകളെയും ബാധിക്കുമെന്നും ലേബർ പാർട്ടി അറിയിച്ചു.
സാമൂഹ്യ പരിപാലന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ജോൺസൺ പറഞ്ഞിരുന്നു. “രണ്ട് വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത സാമൂഹ്യ പരിപാലന പദ്ധതിയുമായി പ്രധാനമന്ത്രി മുന്നോട്ട് വന്നിട്ടില്ല. പകരം അവർ ഒരു പ്രകടനപത്രിക ലംഘന നികുതി ഉയർച്ചയാണ് നിർദ്ദേശിക്കുന്നത്. അത് തൊഴിലാളികളെയും ബിസിനസുകളെയും സാരമായി ബാധിക്കും.” ഷാഡോ ചീഫ് സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ പറഞ്ഞു. ദേശീയ ഇൻഷുറൻസിലേക്കുള്ള ഏത് ഉയർച്ചയും ഉയർന്ന വരുമാനക്കാരെക്കാൾ താഴ്ന്ന വരുമാനക്കാരെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. പകർച്ചവ്യാധി കാരണം ദീർഘകാല ധനസഹായ വെല്ലുവിളികളോടൊപ്പം സാമൂഹിക പരിപാലന മേഖലയും അധിക ചിലവുകൾ അഭിമുഖീകരിച്ചു.
Photo courtesy- The Telegragh
ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : സിറിയയിൽ നാല് അമേരിക്കക്കാർ ഉൾപ്പെടെ ബന്ദികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിന് ‘ബീറ്റിൽസ്’ എന്ന് വിളിക്കപ്പെടുന്ന ബ്രിട്ടീഷ് ഐഎസ് ഗ്രൂപ്പിലെ അംഗമായ അലക്സാണ്ട കോട്ടെ (36) വ്യാഴാഴ്ച തീവ്രവാദ കുറ്റം സമ്മതിച്ചു. ജിഹാദി റിംഗോ’ എന്നറിയപ്പെടുന്ന കൊട്ടേ, തീവ്രവാദ സംഘടനയെ സഹായിച്ചതിന് വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ കോടതിയിലെ എട്ട് കേസുകളിലും കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഒക്ടോബറിൽ അദ്ദേഹം ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. അദ്ദേഹവും മറ്റൊരു ബ്രിട്ടീഷ് ഐഎസ് അംഗം, ‘ജിഹാദി ജോർജ്’ എന്നറിയപ്പെടുന്ന എൽ ഷഫീ എൽഷെയ്ക്കും (32), യുഎസ് പൗരന്മാരായ കൈല മുള്ളർ, പീറ്റർ കാസിഗ്, യുഎസ് പത്രപ്രവർത്തകരായ ജെയിംസ് ഫോളി, സ്റ്റീവൻ സോട്ട്ലോഫ് എന്നിവരുൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതിൽ കുറ്റക്കാരാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഫ്രീലാൻസ് യുദ്ധ ലേഖകനായി ജോലി ചെയ്യുന്നതിനിടെയാണ് അമേരിക്കൻ പത്രപ്രവർത്തകൻ ജെയിംസ് ഫോളിയെ ഐസിസ് തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കൽ, കൊലപാതകത്തിനുള്ള ഗൂഡാലോചന, ഭീകരർക്ക് പിന്തുണ നൽകൽ എന്നീ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്.
എൽഷെയ്ക്കിനെ ജനുവരിയിൽ വിചാരണയ്ക്ക് വിധേയമാക്കും. ‘ബീറ്റിൽസ്’ എന്ന് വിളിപ്പേരുള്ള, സൗത്ത് ലണ്ടനിൽ നിന്നുള്ള നാല് പേരടങ്ങുന്ന ഒരു ഭീകരസംഘടനയുടെ ഭാഗമായിരുന്നു കോട്ടെയും എൽഷെയ്ക്കും. 2015 ലെ സിഐഎ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ‘ജിഹാദി ജോൺ’ എന്ന മുഹമ്മദ് എംവാസി ആണ് അവരെ നയിച്ചിരുന്നത്. നാലാമത്തെ അംഗം, ‘ജിഹാദി പോൾ’ എന്നറിയപ്പെടുന്ന ഐൻ ലെസ്ലി ഡേവിസിന് 2017ൽ ഏഴര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. തന്റെ കുറ്റകൃത്യങ്ങൾക്ക് താൻ നേരിടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ പരോളില്ലാത്ത ജീവിതമാണെന്ന് തനിക്കറിയാമെന്ന് കോട്ടെ ജഡ്ജിയോട് പറഞ്ഞു.
കൊല്ലപ്പെട്ട നാല് അമേരിക്കക്കാരുടെയും കുടുംബാംഗങ്ങൾ കോട്ടെയുടെ അപേക്ഷ കേൾക്കാൻ കോടതിയിൽ ഹാജരായെങ്കിലും യാതൊന്നും സംസാരിച്ചില്ല. വിചാരണ നേരിടാൻ കഴിഞ്ഞ വർഷം യുഎസിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് യുഎസ് സൈന്യം കൊട്ടെയെയും എൽഷെയ്ക്കിനെയും ഇറാഖിൽ തടവിലാക്കിയിരുന്നു. രണ്ടുപേരും യുകെ പൗരന്മാരായിരുന്നുവെങ്കിലും 2018 ൽ സിറിയൻ കുർദുകൾ പിടികൂടിയപ്പോൾ അവരുടെ പൗരത്വം റദ്ദാക്കപ്പെട്ടു. എന്നാൽ 2014 ൽ സിറിയയിൽ ഐഎസിൽ ചേർന്നപ്പോൾ അവർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 1.7 മില്യൺ പൗണ്ട് തുക വിലവരുന്ന ആന്റിക് സാധനങ്ങൾ പ്രായമായ സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച കുറ്റത്തിന് പിതാവിനും മകനും ജയിൽശിക്ഷ. എൺപത്തിമൂന്നുകാരനായ ഡെസ് പിക്കർസ് ഗില്ലും, മകൻ നാല്പത്തിരണ്ടുകാരനായ ഗാരി പിക്കർസ്ഗില്ലുമാണ് ചൈനീസ് അമൂല്യരത്നങ്ങളും, ഐവറി ആഭരണങ്ങളും ബെഡ്ഫോർഡിലുള്ള 96 വയസ്സുള്ള സ്ത്രീയുടെ പക്കൽ നിന്നും മോഷ്ടിച്ച ശേഷം വിൽപ്പന നടത്തിയത്. ഇരുവരും തെറ്റുകാരാണെന്ന് വ്യക്തമായതിനാൽ പിതാവിന് ആറു വർഷവും, മകന് എട്ടു വർഷവും കോടതി ജയിൽശിക്ഷ വിധിച്ചു. മോഷണം നടത്തിയ സ്ത്രീയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു ഡെസ് പിക്കർസ്ഗിൽ. അവരുടെ പൂന്തോട്ട പരിപാലനം നടത്തിയും, സാധനങ്ങൾ എത്തിച്ചു കൊടുത്തുമെല്ലാം നിരവധി വർഷങ്ങൾ സ്ത്രീയുടെ വീട്ടിൽ ജോലി ചെയ്തു. നിരവധി വിലയേറിയ പെയിന്റിങ്ങുകളുടെയും , ആന്റിക് സാധനങ്ങളുടെയും ശേഖരം ഈ സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്നു. ജോലി ചെയ്ത 7 വർഷങ്ങളിലായി അമ്പതോളം വിലയേറിയ സാധനങ്ങളാണ് ഡെസ് മോഷ്ടിച്ചതെന്ന് കണ്ടെത്തി.
തങ്ങളുടെ സാധനങ്ങൾ എന്ന രീതിയിൽ ഇരുവരും മോഷ്ടിച്ച വസ്തുക്കൾ ലണ്ടനിലെ ബോൻഹാമ്സ് ഓക്ഷൻ ഹൗസിലേക്ക് വിൽപ്പന നടത്തുകയായിരുന്നു. 2017 ൽ ഈ സ്ത്രീയുടെ വീട്ടിൽ നടന്ന മോഷണ ശ്രമത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പിതാവിന്റെയും മകന്റെയും കുറ്റകൃത്യങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെ പക്കൽനിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങൾ, ബോൻഹാമിലെ ഓക്ഷൻ ഹൗസിൽ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് ഇവ വിൽപ്പന നടത്തിയതാണെന്ന് തെളിഞ്ഞത്.
പിതാവിനെ മോഷ്ടിക്കാനായി പ്രേരണ നൽകിയിരുന്നത് മകനാണെന്ന് ജഡ്ജി സ്റ്റീവൻ ഇവാൻസ് വിലയിരുത്തി. പിതാവിനെയും മകനേയും സഹായിച്ച കുറ്റത്തിന് അമ്മ സാറാ പിക്കർസ്ഗില്ലിന് കമ്മ്യൂണിറ്റി സർവീസ് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.